പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിൽനിന്നു കടത്തിയ പെട്ടിയെ സംബന്ധിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസ മ്മതിച്ചു. ശനിയാഴ്ച പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വൻ വിവാദമായെങ്കിലും സർക്കാരും സുരക്ഷാ വിഭാഗവും ഇതു സംബന്ധിച്ചു മൗനത്തിലാണ്. വെള്ളിയാഴ്ച കർണാടകത്തിലെ ചിത്രദുർഗയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയാണു വിവാദമായത്.

മോദിയുടെ വിമാനത്തിൽനിന്ന് ഇറക്കിയ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് എയർ സ്ട്രിപ്പിന്‍റെ ഒരറ്റത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കയറ്റി. ഇതിനു ശേഷം വാഹനം അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോയി. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വാഹനവ്യൂഹത്തിന്‍റെ ഭാഗമായിരുന്നില്ല ഈ ഇന്നോവ. ഒൗദ്യോഗിക വാഹനവ്യൂഹത്തിന് ഏറെ അകലെയായാണ് ഇതു പാർക്ക് ചെയ്തിരുന്നത്.

സ്വകാര്യ വാഹനമെന്നു തോന്നിപ്പിക്കുന്നതാണ് ഈ ഇന്നോവയെന്നു വീഡിയോ പുറത്തുവിട്ട കർണാടക കോണ്‍ഗ്രസ് ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. പെട്ടിയിൽ എന്താണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുപ്രചാരണത്തിനായി മോദി എത്തുന്നതിനു തൊട്ടുമുന്പുള്ള ദിവസങ്ങളിൽ കർണാടകത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബക്ഷേത്രത്തിൽവരെ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.