വീട് വെക്കാനും ലോൺ എടുക്കാനും അങ്ങനെ പല സഹായങ്ങളും ആവശ്യം ഉള്ളപ്പോൾ നാം അത് അന്വേഷിച്ചു നാം സാധാരണ പോകുന്നത് വില്ലേജ് ഓഫീസിലോ ബാങ്കിലോ മറ്റും അല്ലെ .പക്ഷെ നിന്നൊരാൾ സഹായം അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വന്നു . കക്ഷിയെ ആരോ പറ്റിച്ചത് എന്ന് കണ്ടപ്പോൾ മനസിലായി സഹായിക്കാനും തീരുമാനിച്ചു. ബേക്കൽ സ്റ്റേഷനിലെ ഇ പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് . വിനോദ് കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് ഇത് . പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഇന്ന് വളരെ വിചിത്രമായ ഒരു പരാതിയാണ് ബേക്കൽ സ്റ്റേഷനിൽ ലഭിച്ചത്.ബേക്കൽ സ്റ്റേഷൻ പരിധിയിലെ ചെർക്കാപാറ എന്ന സ്ഥലത്തുള്ള രമേശൻ എന്നയാൾ നൽകിയ പരാതിയാണ് സ്റ്റേഷനിലുള്ള ഏവരേയും അത്ഭുതപ്പെടുത്തിയത്.വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ നൽകേണ്ട ഒരു പരാതിയാണ് സ്റ്റേഷനിൽ നൽകിയത്.ചെറിയ ഒരു വീടു പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. സഹായിക്കണം.രണ്ടു കുട്ടികളേയും കൊണ്ട് കയറി കിടക്കാൻ വേറെ ഇടമില്ല.അതു കൊണ്ടാണ്.പരാതിക്കാരനായി വന്നയാളെ കണ്ടപ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ വളരെ ദയനീയമാണെന്നു മനസ്സിലായി.

ആരോ ഇയാളെ കളിയാക്കാനായി സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടതാണെന്നു മനസ്സിലായി.പക്ഷെ സ്റ്റേഷനിലുള്ള സഹ പ്രവർത്തകരും സ്റ്റേഷൻ പരിധിയിൽ ഐസ് ക്രീം സെയിൽ നടത്തുന്ന സി.എച്ച് എന്ന വ്യക്തിയും ചേർന്ന് വീട് പണി പൂർത്തിയാക്കാൻ രമേശൻ ആവശ്യപ്പെട്ട തുക നൽകിയാണ് അദ്ദേഹത്തെ തിരിച്ചയച്ചത്.വളരെ ദയ അർഹിക്കുന്ന ഒരു വ്യക്തിയായതിനാൽ സഹകരിക്കാൻ ആർക്കും മടിയുമില്ലായിരുന്നു.എല്ലാവരുടേയും നല്ല മനസ്സിന് നന്ദി.