നായകനായി അഭിനയിക്കുന്നതിന്  മുമ്പ് ജയസൂര്യയുടെ സെറ്റുകൾ തോറും അവസരം തേടി നടക്കലായിരുന്നു. അതിനു വേണ്ടിയായിരുന്നു മിമിക്രിയില്‍നിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത്. ഒരിക്കല്‍….’ ഒരു റെസ്റ്റോറന്റല്‍ , തൊട്ടപ്പുറത്തിരുന്നവരുടെ വേഷവും സംസാരവുമെല്ലാം ഒരു സിനിമയുടെ മണമടിക്കുന്നപോലെ തോന്നി. ജയസൂര്യ അവരറിയാതെ അവരെ ശ്രദ്ധിച്ചു. അതെ, സംഗതി സിനിമ തന്നെ. ഒട്ടും ശങ്കിക്കാതെ ജയസൂര്യ അവര്‍ക്ക് മുന്നില്‍ അവതരിച്ചു. സര്‍, ഞാനൊരു മിമിക്രിക്കാരനാണ് ഒന്നുരണ്ട് ചിത്രങ്ങളിലൊക്കെ ചെറിയ വേഷത്തിൽ ( ദോസ്ത് ,അപരന്‍മ്മാര്‍ നഗരത്തില്‍, കാലചക്രം ) മുഖം കാണിച്ചിട്ടുണ്ട് . നിങ്ങളുടെ സിനിമയിലും എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യ അഭിനിവേശം കണ്ട് കണ്ണ് തള്ളി അവിടെ ഇരുന്നവരില്‍ ഒരാള്‍ പറഞ്ഞു …..’ നിന്റെ ഫിഗര്‍ കൊള്ളാം , എന്റെ അടുത്ത പടത്തിലെ ‘ആന്റി ഹീറോ’ നീയാണ്. അല്‍പ്പം നെഗറ്റീവായിരിക്കും നിന്റെ വേഷം. ശരപഞ്ചരത്തിലെ ജയനെ പോലെ , ഉയരങ്ങളിലെയും രാജാവിന്റെ മകനിലെയും മോഹന്‍ലാലിനെ പോലെ …… ഇത് കേട്ട് ത്രില്ലടിച്ച ജയസൂര്യയുടെ മനസ്സിലൂടെ ആ സമയം ‘ ശരപഞ്ചരത്തില്‍ ‘ ജയന്‍ കുതിരയെ തേച്ചുകുളിപ്പിക്കുന്ന രംഗം കടന്നുപോയി.  നിങ്ങള്‍ക്ക് സമ്മതമമാണോ ?…’ ജയസൂര്യ ആത്മനിയന്ത്രം വീണ്ടടുത്തു കൊണ്ട് 100വട്ടം എന്ന് വിനയപൂര്‍വ്വം തലയാട്ടി. എങ്കില്‍ വിലാസവും ഫോണ്‍ നമ്പറും ഇവിടെ കൊടുത്തുപോകൂ….,മലയാള സിനിമയുടെ പുതിയ ‘ ആന്റിഹീറോ’ താരോദയപദവി സ്വപ്നവുമായ് ഒരാഴ്ച കഴിച്ചുകൂട്ടി ജയസൂര്യ. ആ സമയം ഒരു മിമിക്രി പരിപാടിക്കായി രണ്ടു മൂന്നു ദിവസം വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. തിരിച്ചു വന്നപ്പോയാണ് അറിയുന്നത്, സംവിധായകന്‍ വിളിച്ചതും ഷൂട്ടിങ്ങ് തുടങ്ങി എന്ന് പറഞ്ഞതും. ജയസൂര്യ  നിന്ന നില്പിൽ  ഷൂട്ടിംഗ് സെറ്റിലേക്ക് കുതിച്ചു. അല്‍പ്പ വസ്ത്രത്തില്‍ നടി ഷക്കീലയുമായി ഒരു ടിനേജ്കാരന്‍ കെട്ടിമറിയുന്ന സീനായിരുന്നു അപ്പോള്‍ ലൊക്കേഷനില്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ജയസൂര്യയെ കണ്ടതും സംവിധായകന്‍ അടുത്ത് വന്നു ദേഷ്യപെട്ടു പറഞ്ഞു…’ നിങ്ങള്‍ വൈകിയത് കൊണ്ടുള്ള നഷ്ടം ഒരുപാടാണ്. ഒടുവില്‍ നിങ്ങള്‍ക്ക് പകരം വന്ന ആളാണ് ഇപ്പോള്‍ ഷക്കീലക്ക് ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയസൂര്യ ഒന്ന് ഞെട്ടി..! പിന്നെ ചോദിച്ചു …’സര്‍’ എനിക്ക് ആന്റി ഹീറോ വേഷം ആണെന്നല്ലേ പറഞ്ഞത്. അതെ, ആന്റി ഹീറോ വേഷം തന്നെ. മനസ്സിലായില്ലേ, ഷക്കീലാന്റിയുടെ ഹീറോ. അത് കേട്ടതും….’ ഞാൻ വന്നതിലും സ്പീഡിൽ തിരിച്ചോടി ആഭാഗത്തൊന്നു ഇന്നും പുല്ല് മുളച്ചിട്ടില്ല…