ഭാവനയ്ക്ക് അജ്ഞാതന്റെ വധഭീഷണി. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റുകളും വധഭീഷണിയും എത്തിയത്.

പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്. ചാവക്കാട് കോടതിയിലാണ് ഭാവന രഹസ്യ മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.മലയാള ചലച്ചിത്രത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാവന അവസാനമായി അഭിനയിച്ചത് കന്നഡ ചിത്രം 99 ലാണ്. തമിഴിലെ 96 ന്റെ റീമെയ്ക്കാണ് 99.