അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ വീട്ടില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പ്രതിയുടെ വീട് തിരക്കി എത്തിയ അടിമാലി സി ഐയും സംഘവും കണ്ടത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ കഴിയുന്ന പ്രതിയുടെ അമ്മയും സഹോദരിമ്മാരെയും.ഇതു കണ്ട് അടിമാലി സി ഐ തന്റെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നല്‍കി.

ഇയാള്‍ നിരവധി സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും ഇതു കൊണ്ടു ലഭിക്കുന്ന വരുമാനത്തില്‍ ആഢംബര ജീവിതം നയിക്കുകയാണ് എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും തെറ്റാണ് എന്ന് പോലീസുകാര്‍ പറയുന്നു. അടിമാലി സി ഐ ലിനുവിന്റെ വിട്ടില്‍ എത്തിയപ്പോഴാണു ദയനിയ സ്ഥിതി മനസിലായത്. എട്ടുമക്കളുള്ള കുടുംബത്തില്‍ അഞ്ചു പേര്‍ വിവാഹം കഴിച്ചു വേറെയാണു താമസം. അമ്മയും രണ്ടു സഹോദരിമാരും ലിനുവുമാണു വീട്ടില്‍ താമസിക്കുന്നത്.

പത്താം ക്ലാസു കൊണ്ടു പഠനം നിര്‍ത്തിയ ഇയാള്‍ നെടുംങ്കണ്ടത്തെ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ലിനു വീട്ടില്‍ എത്തിട്ടില്ല എന്നു വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ കുടുംബം പട്ടിണിയിലാണ്. ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ല എന്നു പറഞ്ഞു അമ്മയും സഹോദരങ്ങളും കരയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിമാലി സി ഐ തന്റെ കൈയില്‍ ഉണ്ടായിരുന്ന അഞ്ചുറു രൂപ ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ വീട്ടമ്മ തനിക്കു പരാതിയില്ല എന്നും യുവാവിനെ വിവാഹം കഴിച്ചാല്‍ മതി എന്നും ആവശ്യപെട്ട് സി ഐയുടെ അടുത്ത് എത്തി. എന്നാല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ മാത്രമെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിയു. ഇയാള്‍ക്ക് നിരവധി സത്രീകളുമായി ബന്ധമുണ്ട് എന്ന് ആരോപണം തെറ്റാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.