പണ്ട്
കാണം വിറ്റും ഓണം ഉണ്ടു.
സമൃദ്ധി, നെയ്യ്, നാക്കില,
തൊടിയിലെ പൂവ്-
പൊന്നോണം.

ഇന്ന്
ഓണം വിൽക്കുന്നു-
ഒരു തുണ്ട് കാണം വാങ്ങാൻ.
പ്ലാസ്റ്റിക് പൂവ്, ദാരിദ്ര്യം.

വീണുടയുന്ന കലം, വലിഞ്ഞുമുറുകുന്ന വടം,
പുലികളിക്കും പെണ്ണുങ്ങൾ.
ജയിക്കുന്നതാര്?

അമാന്തിക്കണ്ട.
ആഘോഷിക്കുക തന്നെ.
വെർമിസെല്ലി?

 

ഷൈനി തോമസ്
തിരുവനന്തപുരത്തു ജനനം. കവിതകളും ഗാനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവല്ല മാർത്തോമ്മാ കോളേജിൽ മലയാളം അദ്ധ്യാപിക.
‘മലയാളഗദ്യചരിത്രം’ ‘പ്രണയിക്കുമ്പോൾ പുഴ പറയുന്നത് ‘ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗായിക, പ്രസംഗിക, നാടകരചയിതാവ്, അക്കാദമിക് വിദഗ് ദ എന്നീ മേഖലകളിൽ കൈയൊപ്പ്‌ ചാർത്തിയിട്ടുണ്ട്.

 

 

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും

ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.