ഇന്ത്യ തകരുന്നു എന്നും നോട്ട് നിരോധനം വൻ ദുരന്തമായി പോയെന്നും ഉന്നത് ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ. മോദിയ അട്ടാക്ക് ചെയ്ത്..ജയ്റ്റ്ലിയേ വിമർശിച്ച് പാർട്ടിക്ക് തലവേദനയായ യശ്വന്തിന്റെ പ്രസ്താവനയിൽ ബി.ജെ.പ്യിൽ കലാപം രൂക്ഷമായി. പുറത്തുവന്നത് ഒളിച്ചുവയ്ക്കപ്പെട്ട കാര്യങ്ങൾ ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുന്നു എന്ന് യശ്വന്ത് വൻ മുന്നറിയിപ്പ് നല്കി.സ്വന്തം പാർട്ടിക്കാരൻ തന്നെ ‘കുത്തുവാക്കുകളിൽ നിന്നു ഉരുകുകുകയാണ്‌ ബി.ജെ.പി.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം. ബിജെപി എന്നും അഭിമാനത്തോടെ മാത്രം എടുത്തുപറഞ്ഞിരുന്ന നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞതായി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സിൻഹ കുറിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ താളപ്പിഴകൾ കാര്യങ്ങൾ വഷളാക്കിയതായും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സാമ്പത്തിക രംഗത്തെ തളര്‍ച്ച മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും സിന്‍ഹ കുറിച്ചു. വീമ്പിളക്കലുകള്‍ പ്രസംഗവേദികള്‍ക്കു മാത്രം യോജിച്ചതാണെന്നു പറഞ്ഞ് ‘കൊട്ടാനും’ സിൻഹ മറന്നില്ല.ദാരിദ്ര്യം അടുത്തുനിന്നു കണ്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളുടെ പശ്ചാത്തലത്തിൽ, അതേ അനുഭവം എല്ലാവർക്കും നൽകാനാണു ജയ്റ്റ്ലി ശ്രമിക്കുന്നതെന്നും സിൻഹ വിമർശിച്ചു.