ബോറിസ് ജോൺസന്റെ പ്രധാനമന്ത്രിപദം കൺസർവേറ്റീവ് പാർട്ടിക്ക് അടുത്ത ജനറൽ ഇലക്ഷനിൽ 140 സീറ്റിന്റെ വിജയം നേടി കൊടുക്കും എന്ന് റിപ്പോർട്ടുകൾ. 2000 വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിൽ നിലവിലുള്ള 10 കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥികളിൽ ബോറിസ് ജോൺസണ് മാത്രമാണ് എതിരാളികളുടെ മേൽ മുൻതൂക്കമെന്ന് റിപ്പോർട്ടുകൾ. ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെയും, ബ്രെക്സിറ് പാർട്ടി നേതാവ് നിഗെൽ ഫരാജിനെയും തോൽപ്പിക്കാനുള്ള സാധ്യത ബോറിസ് ജോൺസണ് മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു.

അദ്ദേഹത്തിന്റെ സ്ഥാനാർത്ഥി പദം കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ 27 -ൽ നിന്ന് 37 ശതമാനമായി ഉയർത്തിയിരിക്കുന്നു .ഇലക്ട്‌റൽ കാൽക്കുലസ് നൽകുന്ന സർവ്വേ അനുസരിച്ചു കൺസർവേറ്റീവ് പാർട്ടി യുകെയിൽ ഉടനീളം 395 സീറ്റ് നേടുമെന്നും ലേബർ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും വെളിപ്പെടുത്തുന്നു. ഒക്ടോബർ 31ന് ബ്രെക്സിറ് നടത്തപ്പെടും എന്നുള്ള വാഗ്ദാനമാണ് ബോറിസ് ജോൺസൺ നൽകുന്നത്.കരാറിലൂടെയോ കരാർ രഹിതമായോ ബ്രെക്സിറ് നടപ്പിലാക്കും.

എന്നാൽ ഒരു കരാർ രഹിത ബ്രക്സിറ്റിനു പാർലമെന്റ് അനുവാദം നൽകുക ഇല്ലെന്നാണ് തെരേസ മേയുടെ മുന്നറിയിപ്പ്. തടസ്സങ്ങൾ ധാരാളമായി ആയി നേരിടും എന്ന് അവർ മുന്നറിയിപ്പ് നൽകി.ബ്രെക്സിറ്റിനെ എതിർത്തു സംസാരിച്ച മുൻ കൺസർവേറ്റീവ് പാർട്ടി നേതാവായ ബ്രേക്കകൗന് ധാരാളം വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രെക്സിറ്റിനു അനുകൂലമായും പ്രതികൂലമായും ധാരാളം വ്യക്തികൾ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. പാർലമെന്റിനു ബ്രെക്സിറ്റിനെ തടയാനുള്ള എല്ലാ അധികാരവും ഉണ്ടെന്ന് ഗവൺമെന്റ് ചീഫ് ജൂലിയൻ സ്മിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ബ്രക്സിറ്റ് നായുള്ള പണം വിദ്യാഭ്യാസത്തിനും മറ്റും ചെലവാക്കുക ആണ് ഉത്തമം എന്ന് പെൻഷൻ സെക്രട്ടറി ആംബർ റുഡ് പ്രതികരിച്ചു.