സ്വന്തം ലേഖകൻ

ഔട്ട്ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 15 മുതൽ എല്ലാ നോൺ എസൻഷ്യൽ ഷോപ്പുകളും പൂർവ്വസ്ഥിതിയിൽ തുറന്നു പ്രവർത്തിക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ജനങ്ങൾ നിരത്തിലേക്ക് ഇറങ്ങുന്നത് രാജ്യത്തെ പിടിച്ചുയർത്താനാവുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങി പണം ചിലവഴിച്ചു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിലാക്സേഷൻ മെഷേർസ് മില്യൻ കണക്കിന് ആൾക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സഹായകമാകും. വസ്ത്ര ശാലകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ചെറുകിട കച്ചവടക്കാർ എന്നിവർ മാർച്ച് 23 മുതൽ തുടരുന്ന ലോക് ഡൗൺ ഉയർത്തുകയാണ്.

നമ്പർ ടെൻ പ്രസ് കോൺഫറൻസിൽ ജോൺസൺ ജനങ്ങളോട് പറയുന്നു” ജനങ്ങൾക്ക് ജൂൺ ഒന്നുമുതൽ പുറത്തേക്കിറങ്ങാൻ തടസങ്ങളൊന്നും ഇല്ലെന്നും, പണം ചെലവഴിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും എതിരു പറയില്ല. കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് തിരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ”. ഇൻഫെക്ഷൻ റേറ്റ് കുറവായി തുടരുന്നതിനാൽ ലോക് ഡൗൺ എടുത്തുമാറ്റുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ അകലം പാലിച്ച് സഹകരിച്ചതിന് ബ്രിട്ടീഷുകാരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 121, മഹാമാരി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചെറിയ മരണസംഖ്യ ആണിത്. ബ്രിട്ടൻ പതിയെ കരകയറുന്നുണ്ടെന്നും ലോക് ഡൗൺ ലഘൂകരിക്കുന്നതിൻെറ രണ്ടാം ഘട്ടം സാധ്യമാണെന്നും ജോൺസൺ പറയുന്നു. എന്നാൽ കോവിഡിനെ ചെറുക്കാനുള്ള നിയമങ്ങൾ പാലിക്കാതെ ഇരിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാർ ഷോറൂമുകൾ പോലെയുള്ളിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ എളുപ്പമാണ്. കോവിഡ് സെക്യുർ ഗൈഡ്ലൈനുകൾ കൃത്യമായി പാലിച്ച് സാമൂഹ്യ അകലം നിലനിർത്തിയാൽ സുരക്ഷിതമായ രീതിയിൽ ജനങ്ങൾക്ക് മുന്നോട്ടുപോകാൻ ആകും. 10 പേർ അടങ്ങുന്ന ചെറുസംഘങ്ങളായി ജനങ്ങൾക്ക് ബാർബിക്യുകളും ഗാർഡൻ പാർട്ടികളും സംഘടിപ്പിക്കാം എന്ന് മന്ത്രിമാർ പറയുന്നു. ഇങ്ങനെയാണെങ്കിൽ 15 കുട്ടികളും ഒരു ടീച്ചറും അടങ്ങുന്ന ചെറു സോഷ്യൽ ബബിൾസ് ആയി സ്കൂളുകളും തുറന്നു പ്രവർത്തിക്കാം എന്നാണ് കരുതുന്നത്.