കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീലിനെ വെനസ്വേല ഗോള്‍രഹിത സമനിലയില്‍ തളച്ചു. അറുപതാം മിനിറ്റില്‍ ഗബ്രിയല്‍ ജിസ്യൂസിലൂടെ ബ്രസീല്‍ ഗോള്‍ േനടിയെങ്കിലും റിവ്യൂവിന് ശേഷം റഫറി ഗോള്‍ അനുവദിച്ചില്ല . ജയിച്ചിരുന്നെങ്കില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. സമനിലയായെങ്കിലും നാലുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബ്രീസില്‍. അവസാന ഗ്രൂപ് മല്‍സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളികള്‍.

അതേസമയം, പെറു ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബൊളീവിയയെ തോല്‍പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28–ാം മിനിറ്റില്‍ ‍മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകള്‍ . ജെഫേഴ്സണ്‍ ഫാര്‍ഫന്‍, എഡിസന്‍ ഫ്ലോര്‍സ് എന്നിവരാണ് ഗോള്‍ നേടിയത്.