ബോറിസ് ജോൺസൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉടെലെടുത്തതോടെ ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് കോർബിനും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് . ബ്രെക്സിറ്റിനെക്കുറിച്ചും രണ്ടാം റഫറണ്ടത്തിന്റെ സാധ്യതയെ കുറിച്ചും ജെറമി കോർബിന്റെ നേതൃത്തത്തിൽ പ്രതിപക്ഷം ചർച്ചകൾ തുടങ്ങി . യൂറോപ്യൻ ഇലക്ഷനുകളിൽ സൃഷ്ടിച്ച ശക്തമായ തരംഗങ്ങൾ നിലനിർത്താനും, പുനർ സൃഷ്ടിക്കാനും, കൂടുതൽ വോട്ടുകൾ നേടാനും കോർബിൻ അതിയായ സമ്മർദ്ദത്തിലാണ്.

 

ഇലക്ഷന് ശേഷം ബ്രക്സിറ്റിന്റെ കാര്യത്തിൽ എന്ത് ചെറിയ നീക്കം നടത്തിയാലും അതെല്ലാം പബ്ലിക് വോട്ടിംഗ് അടിസ്ഥാനത്തിലായിരിക്കും എന്ന് കോർബിൻ ഉറപ്പുനൽകുന്നു. മാത്രമല്ല നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാം റഫറണ്ടം വേണം എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ നയം.

പ്രതിപക്ഷ നേതാക്കളിൽ ഒരാൾ പറയുന്നത് കോർബിന്റെ ബ്രക്സിറ്റ് നയം പുനർവിചിന്തനം നേരിടുന്ന ഒന്നാണെന്നാണ്. അത് എന്തൊക്കെയായാലും രണ്ടോ മൂന്നോ ആഴ്ച്ചയ്ക്കുള്ളിൽ റഫറണ്ടതിനുള്ള നീക്കത്തിലാണ് അദ്ദേഹം. ബ്രക്സിറ്റ് ആണ് ഇലക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് മറ്റൊരു പ്രതിപക്ഷ അംഗവും മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. കോർബിന് ടോറി പാർട്ടി നൽകുന്ന സമ്മർദ്ദം മാത്രമല്ല ഇലക്ഷനിൽ നേരിടേണ്ടത് സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പും അദ്ദേഹത്തിന് വലിയ തലവേദനയാണ്,

ഇലക്ഷൻ നോടനുബന്ധിച്ച് ബ്രക്സിറ്റ്ന് എതിരായ ക്യാമ്പയിനിൽ മറ്റൊരു യൂറോപ്പ് സാധ്യമാണ് എന്ന മുദ്രാവാക്യം ശ്രദ്ധനേടിയിരുന്നു. ഇടത് ലേബർ പാർട്ടി എംപിമാരായ ക്ലൈവ് ലൂയിസ്, റസ്സൽ മോയിൽ തുടങ്ങിയവർ പ്രതിരോധത്തിന്റെ വേനൽക്കാലമാണ് വരാനിരിക്കുന്നത് എന്ന അഭിപ്രായം നേരത്തെ തന്നെ പങ്ക് വെച്ചിരുന്നു . ബ്രക്സിറ്റ് നെ കുറിച്ചും ലേബർ പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും പ്രതിപക്ഷ നേതാക്കൾ എല്ലാം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്

.