ബ്രക്സിറ്റിന്റെ അന്തിമ സമയപരിധിയായ ഒക്ടോബർ 31 ന് മുൻപായി ബ്രിട്ടണിലെ ഏകദേശം 70, 000 ഇറ്റാലിയൻ വംശജർ പൗരത്വത്തിനായി അപേക്ഷ നൽകി. ഇവരോടൊപ്പം അപേക്ഷ നൽകിയവരിൽ പോളണ്ട് വംശജരും റൊമാനിയൻ വംശജരും ഉൾപ്പെടും. ഏകദേശം 3.8 മില്യൺ യൂറോപ്യൻ വംശജരാണ് ബ്രിട്ടണിൽ നിലവിൽ താമസിക്കുന്നത്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ പൗരത്വ ത്തിനായി അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ജനുവരി മാസം 21 മുതൽ തന്നെ ബ്രിട്ടണിലെ യൂറോപ്യൻ വംശജർക്ക് പൗരത്വത്തിനായി അപേക്ഷിക്കാനുള്ള സാഹചര്യം ഏർപ്പെടുത്തി എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്. ഇതിൽ ഇറ്റലി, പോളണ്ട്, റൊമാനിയ എന്നിവരാണ് അപേക്ഷിക്കുന്നവരിൽ അധികവും എന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് ബ്രക്സിറ്റിനു ശേഷവും യൂറോപ്യൻ വംശജർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിന് ഇത് സഹായകമാകും. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് ഏകദേശം 7,50000 യൂറോപ്യൻ വംശജരാണ് മെയ് മാസം വരെ പൗരത്വത്തിന് അപേക്ഷിച്ചത്. ഈ കണക്കുകൾ അനുസരിച്ച് ബ്രിട്ടണിലെ ഇറ്റാലിയൻ വംശജരിൽ അധികവും സ്വദേശത്തേക്ക് മടങ്ങി പോകാനുള്ള സാധ്യത കുറവാണ്.

പൗരത്വത്തിനായുള്ള അപേക്ഷ ലളിതമാണ്. ഏകദേശം നാല് ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയ പൂർത്തിയാകും. അതിനാൽ ബ്രിട്ടണിലെ ഒട്ടു മിക്ക യൂറോപ്യൻ വംശജരും അപേക്ഷകൾ നൽകി കഴിഞ്ഞിരിക്കുന്നു. ലഭിച്ചതിൽ 99.9% അപേക്ഷകളും അംഗീകരിക്കപ്പെട്ടു എന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന റിപ്പോർട്ട്.