യു.കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം സമ്മാനിച്ച് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ്. ബ്രിസ്‌റ്റോള്‍ & ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡിവിഷനില്‍ പത്ത് ടീമുകള്‍ പങ്കെടുത്ത 20 മത്സരങ്ങളില്‍ നിന്ന് 17 ലും വിജയിച്ചാണ് ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബ് ഒന്നാമതായി പ്രമോഷന്‍ നേടിയത്. പൊതുവെ സ്‌പോര്‍ട്‌സില്‍ മലയാളികള്‍ മുന്‍തൂക്കം നല്‍കാതിരിക്കുന്ന ജീവിതരീതിയില്‍ നിന്ന് വ്യത്യസ്ത്ഥമായി ചിന്തിച്ച് ഒരുകൂട്ടം മലയാളികള്‍ മാത്രം കഠിന പ്രയത്‌നം ചെയ്ത് പരസ്പരം സഹകരിച്ചാണ് ഈ വന്‍നേട്ടം നേടിയത്.

അനുഗ്രഹ് ജെയ്‌സണ്‍ നയിച്ച എയ്‌സസ് ടീമില്‍ രണ്ട് സെഞ്ച്വറികളടക്കം ടോം മാത്യൂ 704 റണ്‍ നേടി ടോപ് സ്‌കോററായി. ജോഫിന്‍ റെജി ഒരു സെഞ്ച്വറി അടക്കം 504 റണ്ണും നേടി. 183.33 എന്ന ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റുമായി ദീപേഷ് രാമന്‍ എതിരാളികള്‍ക്ക് പേടി സ്വപ്‌നം ആയിരുന്നു. ആഷിഷ് തങ്കച്ചനും ബെന്‍ ലാലു അലക്‌സും ടോണി മാത്യൂ ഉം ബാറ്റിംഗില്‍ ഉഗ്രന്‍ ഫോമിലായിരുന്നു. തോമസ് കാവൂര്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എയ്‌സസിനായി നേടി. സുഷ്മിത്ത് സതീഷ്, സ്മിത്ത് ജോണ്‍, ആതിഷ് ബെന, ബെന്‍ഞ്ചോസ് ജോര്‍ജ്, ശങ്കര്‍ എന്നിവരും ടീമിനായി ന്നായി പന്തെറിഞ്ഞു. 11.71 എന്ന വിക്കറ്റ് ടെയ്ക്കിംഗ് സ്‌ട്രൈക്ക് റേറ്റില്‍ ജോബിച്ചന്‍ ജോര്‍ജും ഫോമിലായിരുന്നു.

ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന് വേണ്ട എല്ലാ നിര്‍ദേശങ്ങളും സഹായങ്ങളും ഉം നല്‍കി ക്ലബ് ചെയര്‍മാന്‍ James Vaipantherayil ക്ലബ് സെക്രട്ടറി ആഷിഷ് ജോര്‍ജും എപ്പോഴും കൂടെയുണ്ടായിരുന്നു. ജെറിന്‍ മാത്യുവാണ് ക്ലബിന്റെ ട്രെഷറര്‍. ഈ വിജയം ഒരു മാതൃകയാക്കി യു.കെയിലുള്ള മലയാളി മക്കള്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്നുവന്ന് വിജയം നേടണമെന്നും ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബില്‍ കളിച്ച എല്ലാ കളിക്കാരും അഭിപ്രായപ്പെട്ടു. ഫ്രീഡം മോര്‍ട്ടേജ് കവന്‍ഡ്രിയായിരുന്നു ബ്രിസ്‌റ്റോല്‍ എയ്‌സസ് ക്രിക്കറ്റ് ക്ലബിന്റെ 2018ലെ മെയിന്‍ സ്‌പോണ്‍സര്‍.