വ്യാജ ബിസിനസ് ലൈസന്‍സിലൂടെ 1.3 ദിര്‍ഹം മില്യണ്‍ തട്ടിച്ച ബ്രിട്ടീഷ് പൗരനെ ദുബൈ പോലീസ് പിടികൂടി. ഇയാളെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് നാട് കടത്തും.

പണം ലഭിച്ച ശേഷം നാട് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാളെന്ന് കോടതി നിരീക്ഷിച്ചു. അബുദാബിയിലെ ഒരു കമ്പനിയുടെ ബിസിനസ്സ് ലൈസന്‍സ് നല്‍കുന്ന വിഭാഗത്തിലെ ബിസിനസ്സ് സര്‍വീസ് മാനേജറാണ് ഇയാള്‍.

ജെബെല്‍ അലി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ്. 2014 ഡിസംബര്‍ പത്ത് മുതല്‍ 2016 ജനുവരി 28 വരെയുള്ള സമയാത്താണ് സംഭവങ്ങളുടെ ചുരുഴിഞ്ഞത്.

2013ല്‍ ഒരു കമ്പനിയുമായുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി ദുബായിലെ ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്‍സി കമ്പനിയെ സമീപിച്ചു. അബുദാബിയില്‍ മറ്റൊരു കമ്പനിയില്‍ ജോലിക്ക് വേണ്ടിയായിരുന്നു ഇത്. ഇതിനായി അധികം പണവും കൊടുത്തുവെന്ന് 47 കാരനായ പരാതിക്കാരന്‍ പറയുന്നു.

2014 ഡിസംബര്‍ 10ന് 31,630 ദിര്‍ഹം നല്‍കി. 2015 മെയ് എട്ടിന് 146,000 ദിര്‍ഹവും 2015 ജൂണ്‍ ഒന്നിന് 2 മില്യണ്‍ ദിര്‍ഹവും ഇയാള്‍ നല്‍കി. തുടര്‍ന്ന് മെയിലിലൂടെ അബുദാബിയിലെ ഒരു ലൈസന്‍സിന്റെ കോപ്പി പ്രതി അയച്ചുകൊടുത്തു. 2016 ജനുവരി 24 മുതല്‍ 2017 ജനുവരി 23 വരെ കാലാവധി ഉള്ളതായിരുന്നു അത്. എന്നാല്‍ ലൈസന്‍സിന്റെ ആധികാരികത പരിശോധിച്ചപ്പോള്‍ ലൈസന്‍സ് വ്യാജമാണെന്ന് മനസിലായെന്നും പരാതിക്കാരന്‍ പറയുന്നു.