ലൈംഗികതയുടെ അസാധാരണ അനുഭവം കണ്ടെത്താന്‍ ബാല്‍ക്കെണിയിലെ ഇടം ഉപയോഗിക്കുന്നതിനിടയില്‍ ലൈംഗികത്തൊഴിലാളി വീണുമരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് യുവാവ് തായ്‌ലന്റില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍. മുന്‍ ബ്രിട്ടീഷ് സൈനികന്‍ റീസ് വെല്ലയാണ് അറസ്റ്റിലായത്.

തായ്‌ലന്റില്‍ ലൈംഗികത്തൊഴിലാളി വാന്നിപ്പാ യാന്‍ഹുവാത്തോണ്‍ എന്ന 26 കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവാവ് ഞായറാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. അസാധാരണ അനുഭവത്തിനായി ബാല്‍ക്കെണിയില്‍ രാത്രി ചെലവഴിക്കുമ്പോള്‍ യാന്‍ഹുവാത്തോണ്‍ ആകസ്മികമായി താഴെ വീണെന്നാണ് റീസ് പോലീസിനോട് പറഞ്ഞത്.

ക്രിമിനലുകളുടെ കേന്ദ്രമായ റിസോര്‍ട്ടിലെ തറയില്‍ പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന നിലയിലാണ് യാന്‍ഹുവാത്തോണിന്റെ മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ അവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ പലഭാഗത്തും ഒടിവുകള്‍ ഉണ്ടാകുകയും ചെയ്തു.

മുറിയില്‍ നടത്തിയ തെരച്ചിലില്‍ ഗര്‍ഭനിരോധന ഉറകളും പകുതി ഒഴിഞ്ഞ നിലയിലുള്ള ലൈംഗീകോത്തേജക മരുന്നുകളും കണ്ടെത്തി. യുവാവിനെ അവിടെ കാണാനുമില്ലായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ മുങ്ങിയതാകാമെന്നാണ് പോലീസ് കരുതുന്നത്. റീസിനെ പിന്നീട് മറ്റൊരു ബാറില്‍ നിന്നും കണ്ടെത്തി. ഈ സമയം ഇയാളുടെ പക്കല്‍ രണ്ടു മൊബൈല്‍ ഉണ്ടായിരുന്നു. ഒരെണ്ണം വാന്നിപ്പായുടേതാണെന്നാണ് പോലീസ് പറയുന്നത്.

2012 ല്‍ ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയൂം ചെയ്തിട്ടുള്ളയാളാണ് റീസ്. ഇയാളെ യുകെ പോലീസ് തെരഞ്ഞുകൊണ്ടും ഇരിക്കുന്നു. മാനസീക രോഗത്തെ തുടര്‍ന്ന് സൈന്യത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ട് നില്‍ക്കുന്നയാളാണ് ഈ മുന്‍ സൈനികന്‍.

മൂത്ത സഹോദരന്മാരെ പിന്തുടര്‍ന്നായിരുന്നു ഇയാള്‍ സൈന്യത്തില്‍ എത്തിയത്. മൂന്ന് നാലു മാസം മുമ്പാണ് റീസ് തായ്‌ലന്റില്‍ എത്തിയത്. ലൈംഗികത്തൊഴിലാളിയെ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതായി ഇയാള്‍ പിന്നീട് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.