പ്രതിഷേധങ്ങൾ തുടരുമ്പോൾ മെയിൽ ആൻഡ് ചൈനയിൽനിന്നും പ്രവേശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാരുടെ ഇലക്ട്രോണിക് മെഷീനുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും മുന്നറിയിപ്പ്.

ഫോറിൻ ഓഫീസ് ആണ് ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. പ്രതിഷേധം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിലെ പരിശോധനകൾ ശക്തമാക്കുകയാണ്, ഇലക്ട്രോണിക് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനായ സൈമൺ ചെങ് മാൻ-കിറ്റ്നെ ഷെൻഴെൻ എന്ന മെയിൽ ലാൻഡ് സിറ്റിയിലേക്കുള്ള ബിസിനസ് യാത്രയ്ക്കിടെ കാണാതായി. രണ്ടാഴ്ചയായിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.

എന്നാൽ പൊതു നിയമങ്ങൾ ലംഘിച്ചതിനാൽസൈമൺ ചെങ് മാൻ-കിറ്റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് ചൈന പ്രതികരിച്ചു കൂടുതലൊന്നും വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന ഹോങ്കോങ്ങ് ബില്ലിനെതിരെ 11 ആഴ്ച മുൻപാണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ ഇപ്പോൾ പരിപൂർണ ജനാധിപത്യം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസിന് മർദ്ദനത്തിൽ സ്വതന്ത്രമായ അന്വേഷണം എന്നീ ആവശ്യങ്ങൾ കൂടി ഹോങ്കോങ്ങ് മുന്നോട്ടു വച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 24 ശനിയാഴ്ച ഗതാഗത മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് ഹോങ്കോങ്ങിൽ ഇന്റർനാഷണൽ എയർപോർട്ടിൽ വൻ പ്രതിഷേധ പ്രകടനത്തിന് സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർക്ക് കൂടുതൽ സമയ നഷ്ടവും അസൗകര്യങ്ങളും പ്രതീക്ഷിക്കാം എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്. യാത്രക്കാർ കുറച്ചു സമയം നേരത്തെ പുറപ്പെടണം എന്നും അറിയിപ്പുണ്ട്.