Business

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബഹുരാഷ്ട്ര കമ്പനികളുടെ ചൂഷണത്തിനെതിരെ ശക്തമായ നടപടികളുമായി ബ്രിട്ടൻ മുന്നോട്ടുവന്നു. വാഷിങ്മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉത്പന്നങ്ങൾ അധികകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരന്തരം ഉയർന്നുവന്നിരുന്നു. ഉപഭോക്താക്കൾ വാങ്ങുന്ന ഗൃഹോപകരണങ്ങളും മറ്റ് ഉത്പന്നങ്ങളും രണ്ട് മൂന്ന് വർഷത്തിനുള്ളിൽ മാറ്റി വാങ്ങിപ്പിക്കുക എന്നുള്ളത് ഇതുവരെ വൻകിട കമ്പനികൾ പിൻതുടർന്നു വന്നിരുന്ന വാണിജ്യ തന്ത്രമായിരുന്നു. ഈ വാണിജ്യ തന്ത്രത്തിൻെറ ഭാഗമായി വാറന്റി പീരിയഡ് കഴിയുന്ന മുറയ്ക്ക് കേടാകുന്ന തരത്തിൽ നിലവാരമില്ലാത്ത സ്പെയർ പാർട്സുകളാണ് വൻകിട കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിച്ച് വന്നിരുന്നത്. അതിനാൽ തന്നെ പല ഉപകരണങ്ങളിലെയും സ്പെയർ പാർട്സ് പ്ലാസ്റ്റിക് മുതലായ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇങ്ങനെയുള്ള പല സ്പെയർപാർട്സും വാറന്റി പീരിയഡ് കഴിയുമ്പോൾ കേടാവുകയും ഉത്പന്നം മൊത്തമായി മാറ്റി വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്.

റൈറ്റ് റ്റു റിപ്പയർ നിയമത്തിലൂടെ ഈ ചൂഷണത്തിന് പരിഹാരം കാണാനാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് നിർമാതാക്കൾ നിയമപരമായി ബാധ്യസ്ഥരാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഉത്പന്നങ്ങളുടെ ആയുസ് 10 വർഷം വരെ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റൈറ്റ് റ്റു റിപ്പയർ നിയമം പരിസ്ഥിതിയ്ക്കും വളരെയധികം പ്രയോജനപ്രദമാണ്. ഓരോ വർഷവും യുകെയിൽ 1.5 ദശലക്ഷം ഇലക്ട്രോണിക് മാലിന്യമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. റൈറ്റ് റ്റു റിപ്പയർ ആക്ട് നിലവിൽ വരുന്നതോടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇലക്ട്രോണിക് വേസ്റ്റിൻെറ അളവ് താരതമ്യേന കുറയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്നത് ഒഴിവാക്കാനും പുതിയനിയമം നിർണ്ണായകമായ ചുവടുവെയ്‌പ്പാണെന്ന് വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ്‌ടൺ : ക്രിപ്റ്റോകറൻസി മുഖ്യധാരയിലേയ്ക്ക് എത്തുകയാണ്. അതോടൊപ്പം അതിന്റെ ഉപയോഗവും വർധിച്ചുവരുന്നു. ബിറ്റ്കോയിൻ, ഈതർ, ലിറ്റ് കോയിൻ എന്നിവ ഉൾക്കൊള്ളുന്ന ക്രിപ്റ്റോ ടാബ് ഗൂഗിൾ ഫിനാൻസ് കൂട്ടിച്ചേർത്തു. ഗൂഗിൾ ഫിനാൻസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒറ്റ ക്ലിക്കിലൂടെ മികച്ച ക്രിപ്‌റ്റോകറൻസി വിലകൾ വേഗത്തിൽ കണ്ടെത്താനാകും. ക്രിപ്റ്റോ വിലകൾ Finance.google.com ഡൊമെയ്‌നിലേയ്ക്കാണ് ഗൂഗിൾ ഫിനാൻസ് ചേർത്തത്. പരമ്പരാഗത സ്റ്റോക്ക്, കറൻസി മാർക്കറ്റുകൾക്കൊപ്പം “ക്രിപ്റ്റോ” എന്ന് പേരിട്ടിരിക്കുന്ന വിഭാഗം ഇപ്പോൾ ‘കംപയർ മാർക്കറ്റ്’ വിഭാഗത്തിൽ കാണാൻ കഴിയും. ബിറ്റ് കോയിൻ ( ബിടിസി ), ഈതർ ( ഇടിഎച്ച് ), ലിറ്റ് കോയിൻ ( എൽടിസി ), ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ വിവിധ ക്രിപ്റ്റോകറൻസികളുടെ പ്രധാന വില വിവരങ്ങൾ അവിടെ കാണാൻ കഴിയും.

സ്ഥാപന നിക്ഷേപകരും കോർപ്പറേഷനുകളും അസറ്റ് ക്ലാസിൽ നിക്ഷേപം ആരംഭിച്ചതിനാൽ ക്രിപ്‌റ്റോകറൻസി വിപണി കഴിഞ്ഞ ഒരു വർഷമായി മുഖ്യധാരാ ശ്രദ്ധ ആകർഷിച്ചുവരികയാണ്. അതിലൂടെ ക്രിപ്‌റ്റോകറൻസി മാർക്കറ്റ് കാപ് ജനുവരിയിൽ ഒരു ട്രില്യൺ ഡോളർ കടന്നു. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ അസറ്റ് ക്ലാസിന് 1.4 ട്രില്യൺ ഡോളറിലധികം വിലയുണ്ട്. ടെസ്‌ല, മാസ്റ്റർകാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ക്രിപ്‌റ്റോകറൻസികൾ സജീവമായി സ്വീകരിക്കുവാൻ തുടങ്ങിയതിനാൽ വ്യക്തമായ നിയന്ത്രണത്തിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷണർ ഹെസ്റ്റർ പിയേഴ്‌സ് അഭിപ്രായപ്പെട്ടു.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

യൂറോപ്പ് : സ്വിറ്റ്‌സർലൻഡിലെ 177 വർഷം പഴക്കമുള്ള ബാങ്ക് അതിന്റെ സേവനങ്ങളിൽ ക്രിപ്‌റ്റോകറൻസി വ്യാപാരം അനുവദിക്കുന്നു. പല ആഭ്യന്തര ക്രിപ്റ്റോ വ്യാപാരികളുടെയും പങ്കാളിത്തത്തോടെയാണ് ബോർഡിയർ & സി എസ്‌സി‌എം‌എ അതിന്റെ സേവന പട്ടികയിൽ ബിറ്റ്‌കോയിനടക്കം മറ്റ് പല ക്രിപ്റ്റോ കറൻസികളുടെയും വ്യാപാരം അനുവദിക്കുന്നത് . എല്ലാ ബോർഡിയർ ഉപഭോക്താക്കൾക്കും മറ്റ് ക്രിപ്റ്റോകൾ വാങ്ങാനും കൈവശം വയ്ക്കാനും കഴിയും

1844 ൽ സ്ഥാപിതമായ സ്വിസ് ബാങ്ക്, അവരുടെ ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തരമായ ആവശ്യം വർദ്ധിച്ചു വന്നതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി വ്യാപരം ഉൾപ്പെടുത്താൻ തയ്യാറായതെന്ന്  പറയുന്നു. ഡിജിറ്റൽ അസറ്റുകൾ പോലുള്ള ഇതര അസറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യാപാരം അനുവദിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന്  ബോർഡിയർ & സി എസ്‌സി‌എം‌എ മാനേജുമെന്റ് വിശ്വസിക്കുന്നു. ക്രിപ്റ്റോ ഓഫറിന് പിന്നിലെ ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി ബോർഡിയർ ആദ്യത്തെ സ്വിസ് ക്രിപ്റ്റോ ബാങ്കുകളിലൊന്നായ സിഗ്നം ബാങ്കുമായി കരാറിൽ ഒപ്പിട്ടു.

ക്രിപ്‌റ്റോകറൻസി വാലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന പ്രൈവറ്റ് കീസ് സൂക്ഷിക്കുന്നതിനുള്ള കസ്റ്റഡി സർവീസും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ സേവനത്തിലൂടെ, ബിറ്റ്കോയിൻ (ബിടിസി), എതെറിയം (ഇടിഎച്ച്), ബിറ്റ്കോയിൻ ക്യാഷ് (ബിസിഎച്ച്), ടെസോസ് (എക്സ് ടി ഇസെഡ്) പോലുള്ള ഡിജിറ്റൽ ആസ്തികൾ വാങ്ങാനും വ്യാപാരം നടത്താനും ബോർഡിയറിന്റെ ഉപഭോക്താക്കൾക്ക് കഴിയും .

ക്രിപ്റ്റോ കറൻസികൾ പുതിയ ഡിജിറ്റൽ സ്വർണമാണെന്നും അതുകൊണ്ട് തന്നെ  ഉപഭോക്താക്കളുടെ ഈ സമ്പത്ത്  സംരക്ഷിക്കുന്നതിനുള്ള നടപടികൾ ബോർഡിയർ ബാങ്ക്  തുടരുമെന്നും, മാറുന്ന സാമ്പത്തിക സഹചര്യങ്ങളെ  ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്  സംയോജിപ്പിക്കുകയാണ് തങ്ങളുടെ കടമയെന്നും ബാങ്ക് അഭിപ്രായപ്പെട്ടു. 

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം ക്രിപ്റ്റോ കറൻസിയിൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. യു എ  ഇ  കറൻസിയായ ദിർഹത്തിന് പകരം ബിറ്റ് കോയിൻ, ഈതർ, ടെതർ എന്നിവ പേയ്‌മെന്റിനായി സ്വീകരിക്കാൻ തുടങ്ങിയതതായി സ്ഥാപനം അറിയിക്കുന്നു . ദുബായിൽ ഷോപ്പ് ആരംഭിക്കാൻ കമ്പനികളെ സഹായിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര മേഖലയാണ് കിക്ലബ് ട്രേഡ്. അതോടൊപ്പം മറ്റ് ലൈസൻസുകളും പ്രോസസ്സ് വിസകളും കിക്ലബ് നൽകുന്നുണ്ട്. ദുബായിലെ പോർട്ട് റാഷിദിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത് 2 ക്രൂയിസ് ലൈനറിലെ കപ്പലിൽ ഉപഭോക്താക്കൾക്ക് ഓഫീസ് സ്ഥലം നൽകുന്നു. ഇവയ്‌ക്കും മറ്റ് സേവനങ്ങൾക്കുമുള്ള പേയ്‌മെന്റുകൾ ദിർഹത്തിന് പകരം ഇപ്പോൾ ബിറ്റ്‌കോയിനിൽ ( ബിടിസി ) നടത്താമെന്ന് കമ്പനി അറിയിക്കുന്നു.

ബ്ലോക്ക് ചെയിൻ, ഫിൻ‌ടെക് (ഫിനാൻഷ്യൽ ടെക്‌നോളജി) മേഖലകളിലെ നിരവധി ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസിയോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിന് മറുപടിയായാണ് തീരുമാനം എടുത്തതെന്ന് കിക്ലബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസവർ ഉൽഹാക്ക് പറഞ്ഞു. ക്രിപ്റ്റോ കറൻസി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ യു‌ എ ഇയിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആഗോള സംരംഭകർക്ക് കൂടുതൽ പ്രചോദനം ആകും. “ഭാവിയിലെ പേയ്‌മെന്റ് രീതിയാണ് ക്രിപ്‌റ്റോകറൻസികൾ.” ഉൽഹാക്ക് കൂട്ടിച്ചേർത്തു.

ക്രിപ്റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്ന യു എ ഇയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ലൈസൻസിംഗ് സ്ഥാപനമാണ് ഇത്. ഈ വർഷം സർക്കാർ ഇടപാടുകളിൽ അമ്പത് ശതമാനത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ യു എ ഇ പദ്ധതിയിടുന്നു. ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി ഉപയോഗം എന്നിവയിലൂടെ രാജ്യത്തിന് 3 ബില്യൺ ഡോളറിലധികം ലാഭിക്കാൻ കഴിയുമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ കണക്കാക്കുന്നു.

2021 അവസാനത്തോട് കൂടി ലോകരാജ്യങ്ങൾ പൂർണ്ണമായും അതാത് രാജ്യങ്ങളിലെ കറൻസികൾക്കൊപ്പം അനേകം മറ്റ് ക്രിപ്റ്റോ കറൻസികളെയും പേയ്‌മെന്റുകൾക്കായി ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോൾ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും കോടീശ്വരന്മാരായ ടെസ്ല കാറുകളുടെ ഉടമ എലോൺ മസ്‌ക്കും , ആമസോണിന്റെ ഉടമ ജെഫ് ബിസോസ്സും കോടികണക്കിന് തുകയുടെ ക്രിപ്റ്റോ കറൻസികൾ വാങ്ങിച്ചതും , പല ക്രിപ്റ്റോ കറൻസികളും ഉപയോഗിച്ച് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുവാൻ അവസരം ഒരുക്കുന്നതും ലോകം പൂർണ്ണമായും ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നതിന്റെ തെളിവുകളാണ്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും പരമാവധി കാലാവധിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചത്.

ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിക്കാന്‍ നിര്‍ദേശിക്കുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിയും അവതരിപ്പിച്ചു. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്തിടെ ഉണ്ടായ ബിറ്റ് കോയിന്റെ കുതിച്ചുചാട്ടത്തിൽ നിന്ന് ലാഭം നേടിയവർ അനേകരാണ്. യോർക്ക് ക്ഷയർ സ്വദേശിയായ ക്രിസ് സെഡ് ജ്‌വിക് 2015 മുതൽ 2,000 പൗണ്ട് മുതൽമുടക്കിൽ ബിറ്റ് കോയിൻ വാങ്ങാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം 3,650% വരുമാനം അതിൽ നിന്ന് നേടി. സൈബർ സെക്യൂരിറ്റി പ്രൊഫഷണലായ ഇദ്ദേഹം 2015 ൽ ആദ്യമായി ബിറ്റ് കോയിൻ വാങ്ങി. അന്ന് ഒരു കോയിന്റെ വില 150 പൗണ്ട് ആയിരുന്നു. അതിനുശേഷം ക്രിപ്റ്റോകറൻസിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹം തുടക്കത്തിൽ നിക്ഷേപിച്ച 2,000 പൗണ്ടിൽ ഫലം കണ്ടു. “നേരത്തെ ബിറ്റ് കോയിൻ കൈവശം വച്ച എല്ലാവരും ഇപ്പോൾ ലംബോർഗിനി സ്വന്തമാക്കി സ്വകാര്യ ദ്വീപുകളിൽ താമസിക്കുന്നില്ല. എന്നെപോലെ മിതമായ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടിയവരുമുണ്ട്.” അദ്ദേഹം പറഞ്ഞു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുതന്നെ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയതുമുതൽ ബിറ്റ് കോയിനിലും വികേന്ദ്രീകൃത ധനകാര്യത്തിലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിറ്റ് കോയിൻ ഒരു പേയ്‌മെന്റ് കാർഡിലേക്ക് മാറ്റിയ അദ്ദേഹം ആദ്യം ഒരു ടെസ്‌കോ എക്സ്പ്രസിൽ ഇത് പരീക്ഷിച്ചു. 3.54 പൗണ്ടിന് ( 0.0073 ബിറ്റ് കോയിൻ ) ഭക്ഷണ ഡീൽ വാങ്ങി. ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്തതായി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ക്രിസ് പറഞ്ഞു ; നിലവിലെ വില ഇപ്പോൾ എന്റെ പണയം അടയ്ക്കാൻ സഹായിക്കുന്നു. അത് തുടരാനാണ് ആഗ്രഹം.”

ക്രിപ്‌റ്റോകറൻസികൾ കൈവശമുള്ളവർ പലപ്പോഴും പാസ്‌വേഡ് പരിരക്ഷിത ബിറ്റ് കോയിൻ വാലറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അവരുടെ പാസ്‌വേഡ് നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്താൽ അവരുടെ ക്രിപ്‌റ്റോകറൻസി എന്നെന്നേക്കുമായി നഷ്‌ടപ്പെടും. 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ് കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ് ദാനം ചെയ്തത് വലിയ വാർത്തയായിരുന്നു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ലാണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

യുകെ : സത്യത്തിൽ ഇദ്ദേഹത്തെ കൃത്യമായി വേദനിക്കുന്ന കോടീശ്വരന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം. സ്വന്തമായി കോടികള്‍ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസാണ് ഈ അപൂര്‍വ വിധി നേരിടുന്നത്.

2011ല്‍ ഒരു എക്‌സ്‌പ്ലെയ്നര്‍ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്‌കോയിനുകള്‍ നേടുകയുണ്ടായി. ശേഷം അതൊരു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകള്‍ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്. ഇനി ആ പണം നേടണമെങ്കില്‍ ഒരു കടലാസ് കഷണം  അദ്ദേഹത്തിന്റെ കയ്യില്‍ മടങ്ങിയെത്തണം. അതിലാണ് അദ്ദേഹത്തിന്റെ അകൗണ്ടിന്റെ പാസ്‌വേർഡ്. പത്തു തവണയാണ് ഈ പാസ്‌വേർഡ് ഉപയോഗിച്ച് അകൗണ്ട് തുറക്കാൻ  കഴിയുക. അതില്‍ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കട്ടിലില്‍ കിടന്നു കൊണ്ട് അദ്ദേഹം ഇതേക്കുറിച്ച്‌ ചിന്തിക്കുകയും ഉടനെ മനസ്സില്‍ വരുന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ നിരാശയായിരിക്കും ഫലം.

സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്‌വേർഡുകള്‍ എല്ലാം ശ്രമിച്ച്‌ പരാജയപ്പെട്ടു. ക്രിപ്റ്റോ കറൻസി വാലറ്റും  , അകൗണ്ടും ഒക്കെ തുടങ്ങുമ്പോൾ സൂക്ഷിച്ച് വയ്‌ക്കേണ്ട  പാസ്‌വേർഡും , സീഡ് ഫ്രേസ്സുകളും , പ്രൈവറ്റ് കീയും സൂക്ഷിച്ച് വയ്കാഞ്ഞതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത് . സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. വര്‍ഷങ്ങളായി ഒരു പാസ്‌വേർഡ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസില്‍ നിന്നുള്ള സംരംഭകന്‍ ബ്രാഡ് യാസര്‍ പറഞ്ഞു.

സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്‌വേർഡ് എടുത്തു നല്‍കാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്‌സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാള്‍ പ്രതിഫലമായി ചോദിക്കുന്നത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും  സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ  പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺ‌ലൈനിലൂടെയും എൻ‌സി‌ആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു. 2022 അവസാനത്തോടെ 100 ശാഖകളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.” യൂണികാസ് സിഇഒ ദിനേശ് കുക്രജ വ്യക്തമാക്കി. ഇനിയുള്ള 13 ശാഖകൾ ജനുവരി 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ആരംഭിക്കുമെന്ന് കാഷയുടെ വക്താവ് സ്ഥിരീകരിച്ചു.

2021 ന്റെ ആദ്യ പാദത്തിനുള്ളിൽ 25,000 ഉപഭോക്താക്കളെ നേടാനാണ് യൂണികാസ് ലക്ഷ്യമിടുന്നത്. ഫിയറ്റ്, ക്രിപ്റ്റോ ആസ്തികൾക്കായി യൂണികാസ് ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങളിൽ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രിപ്റ്റോ എക്സ്ചേഞ്ച്, ക്രിപ്റ്റോ ലോൺ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ബാങ്കിംഗിനുപുറമെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ നിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും യൂണികാസ് നൽകും.

വീഡിയോ കാണുക ,,,

[ot-video][/ot-video]

സുപ്രീം കോടതി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം പൂർണ്ണമായും അനുവദിക്കുകയും , സർക്കാർ ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ സാങ്കേതിക വിദ്യകൾ തങ്ങളുടെ ബാംങ്കിംഗ് സംവിധാനങ്ങളിൽ ഏർപ്പെടുത്തുവാൻ പല ഇന്ത്യൻ ബാങ്കുകളും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ്  ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർ.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2016ലെ ആര്‍ബിഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന്‍ അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തുകയായിരുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.

ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, അനില്‍ അംബാനിയുടെ വ്യാജമെന്ന് പറയപ്പെടുന്ന മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടി രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് എസ്ബിഐ.

സ്വന്തം ലേഖകൻ 

ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.

2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC  ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC  ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . 

ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.

RECENT POSTS
Copyright © . All rights reserved