Business

സ്വന്തം ലേഖകൻ 

ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.

2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC  ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC  ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . 

ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ചൈനയ്ക്ക് പിന്നാലെ പൊതു – സ്വകാര്യ മേഖലകളിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ജപ്പാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള സെൻ‌ട്രൽ‌ ബാങ്കുകൾ‌ നൽ‌കുന്ന വെർ‌ച്വൽ‌ പണത്തെ “സെൻ‌ട്രൽ‌ ബാങ്ക് ഡിജിറ്റൽ‌ കറൻ‌സി” അല്ലെങ്കിൽ‌ സിബി‌ഡി‌സി എന്ന് വിളിക്കുന്നു. ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്ന മുൻ‌നിര ബാങ്കുകളിലൊന്നാണ് ചൈനയുടെ സെൻ‌ട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ചൈന ക്രിപ്റ്റോ കറൻസി നിർമ്മിച്ചത് ലോകത്തെ പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങാനുള്ള കാരണമായി മാറിയെന്ന് ബാങ്ക് ഓഫ് ജപ്പാനിലെ പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഹിരോമി യമൊക പറഞ്ഞു.

മൂന്ന് വലിയ ബാങ്കുകളായ എം‌യു‌എഫ്‌ജി ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ, 30 പ്രധാന കമ്പനികളുമായി ചേർന്ന് ജപ്പാൻ ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ഡിജിറ്റൽ കറൻസികൾ വ്യാപാരികൾക്ക് കമ്മീഷൻ രഹിത പേയ്‌മെന്റ് സംവിധാനങ്ങൾ നൽകുവാനും , അതോടൊപ്പം ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പേയ്‌മെന്റുകൾ നല്കൂന്നതിന് മാത്രമല്ല അവരുടെ സ്മാർട്ട്‌ഫോണിലെ വാലറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച്  മറ്റുള്ളവർക്ക് വേഗത്തിൽ പണം അയയ്‌ക്കാനും കഴിയും.

സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്ലോക്ക് ചെയിൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പുരോഗതി ഡിജിറ്റൽ കറൻസികൾ സാക്ഷാത്കരിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒപ്പം ആളുകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും സിബിഡിസികൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനെ സംബന്ധിച്ച് ബോജ്, യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ ഒക്ടോബറിൽ ഒരു സംയുക്ത റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ബോജുമായി സഹകരിച്ച് 2023 ഓടെ ഫെയ്‌സ്ബുക്കിന്റെ ഡൈം പ്ലാനിന് സമാനമായ ഡിജിറ്റൽ കറൻസിയുടെ രൂപങ്ങൾ സൃഷ്ടിക്കാൻ കൺസോർഷ്യം ഒരുങ്ങുകയാണെന്ന് യമൊക പറഞ്ഞു. ഡിജിറ്റൽ കറൻസിയിൽ ജപ്പാൻ മറ്റ് പ്രധാന രാജ്യങ്ങളെ നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിന് പുറകെ ഒന്നായി ലോകം ഡിജിറ്റൽ കറൻസിയെ വരവേൽക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇനിയും വരാൻ പോകുന്നത്. കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലണ്ടൻ : ധനകാര്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ബ്ലോക്ക് ചെയിനും , ക്രിപ്‌റ്റോ കറൻസിക്കും , സ്മാർട്ട് കോൺട്രാക്ടുകൾക്കും കഴിയുമെന്ന് അലക്സാണ്ടർ ലെബെദേവ്. റഷ്യൻ പ്രസിദ്ധീകരണമായ നോവയ ഗസറ്റിനൊപ്പം യുകെ പത്രങ്ങളായ ഈവനിംഗ് സ്റ്റാൻഡേർഡ് , ദി ഇൻഡിപെൻഡന്റ് എന്നിവയുടെ ഉടമയാണ് അലക്സാണ്ടർ. വികേന്ദ്രീകൃത ധനകാര്യത്തിൽ  പ്രവർത്തിക്കുന്ന “ബാങ്ക് 2.0” ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ബാങ്കർ കൂടിയായ അലക് സാണ്ടർ വെളിപ്പെടുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളും സ്മാർട്ട് കോൺട്രാക്ടുകളും സാമ്പത്തിക മേഖലയിൽ ഉടലെടുക്കുന്ന അനാവശ്യ ജോലികൾക്ക് തടയിടുമെന്ന് ഒക്ടോബർ 13 ന് ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെഫീ ( ഡിസെൻട്രലൈസ്ഡ് ഫൈനാൻസ് )  പ്ലാറ്റ്ഫോമുകളുടെ സ്ഫോടനാത്മക വളർച്ചയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. “ഈ ഇൻഫ്രാസ്ട്രക്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് ധാരാളം അവസരങ്ങൾ തുറക്കുന്നു.” അലക് സാണ്ടർ കൂട്ടിച്ചേർത്തു. ഒരു മധ്യസ്ഥനെ കൂടാതെ തന്നെ സാമ്പത്തിക സേവനങ്ങൾ നടത്തിയെടുക്കാൻ സ്മാർട്ട്‌ കോൺട്രാക്ടുകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻഡിപെൻഡന്റ് ഡിസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ ഇക്കോസിസ്റ്റം സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കറൻസി എക്സ്ചേഞ്ച്, നിക്ഷേപം, വായ്പ, സെറ്റിൽമെന്റ്, ക്യാഷ് സേവനങ്ങൾ, അന്തർദേശീയ കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പരമ്പരാഗത ബാങ്കുകളുടെ മുഴുവൻ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും.

ആഗോള സാമ്പത്തിക വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് അലക്സാണ്ടർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെയാണ് ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ലെബെദേവ് 25 വർഷം ബാങ്കിംഗിനായി നീക്കിവച്ചു. റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ നാഷണൽ റിസർവ് ബാങ്ക് 1995 ൽ വാങ്ങി. 1990 കൾക്കുശേഷം ആയിരക്കണക്കിന് റഷ്യൻ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ 100 മില്യൺ ഡോളറിലധികം പണം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലെബെദേവ് അറിയിച്ചു. സാമ്പത്തിക സ്രോതസുകളിലേക്കുള്ള പ്രവേശനം കുറച്ചതിനാൽ കോടിക്കണക്കിന് ആളുകൾ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ ഒരു യഥാർത്ഥ വിപ്ലവത്തിന്റെ വക്കിലാണ് താൻ നിലകൊള്ളുന്നതെന്നും ലെബെദേവ് വ്യക്തമാക്കി.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്.

തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ 461 കോടി രൂപയാണ് അനാഥമായി കിടക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല.

കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.

കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്.അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകള്‍ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്.

ഇന്ത്യൻ നിരത്തുകളിൽ ഏറെ പ്രചാരം നേടിയ ഒരു ഹാച്ച്ബാക്ക് വാഹനമാണ് മാരുതിയുടെ വാഗൺ R എന്ന മോഡൽ. ടോൾ ബോയ് ഡിസൈനിൽ ഉള്ള വാഹനമായതിനാൽ തന്നെ ചെറിയ കാറാണെങ്കിൽ കൂടെ വിശാലമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ്. ഫാമിലികറുകളിൽ വാഗൺ R ന്റെ സ്ഥലം മറ്റുള്ള കാറുകളെ അപേക്ഷിച്ചു മുന്നിൽ തന്നെയാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര് കമ്പനിയായ മാരുതിയുടെ ഏറെ വിറ്റുപോയികൊണ്ടിരിക്കുന്ന ഒരു വാഹനവുമാണ് വാഗൺ R. 2019 ൽ വാഗൺ R നെ മാരുതി ഫേസ് ലിഫ്റ്റ് ചെയ്‌തു പുറത്തിറക്കിയിരുന്നു. പുതിയ ഈ മോഡലിനും വലിയ സ്വീകാര്യത തന്നെ ഉപഭോക്താക്കളിൽ നിന്നും ഉണ്ടാവുകയും ചെയ്‌തു. ഇപ്പോൾ 2020 ഓട്ടോ എക്സ്പൊയിൽ മാരുതി വാഗൺ R ന്റെ ഒരു ഇലക്ട്രിക് പതിപ്പിനെ പരിജയപ്പെടുത്തിയിരുന്നു.

ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് മാരുതി ഇപ്പോൾ. ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും മാരുതി പുറത്തുവിട്ടിട്ടില്ല എങ്കിലും അവർ ഈ വാഹനം റോഡ് ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നിലവിൽ ഉള്ള വാഹനത്തിൽ നിന്നും ഒട്ടനവധി മാറ്റങ്ങളുമായി ആണ് EV വാഗൺ R എത്തുന്നത്. നവീകരിച്ച ബമ്പറും, സ്പ്ലിറ്റ് ഹെഡ്‍ലൈറ്റുകളും. വാഹനത്തെ ഇപ്പോൾ ഉള്ള കാറിനേക്കാൾ കൂടുതൽ ആകർഷണം തന്നെയാണ്. മുൻപ് കണ്ടു പരിചയമില്ലാത്ത തരത്തിലുള്ള കഴ്ച്ചയാണ് വാഹനങ്ങളിൽ ഉള്ളത്. ഇതിന്റെ പെർഫോമെൻസിനെ കുറിച്ചും ബാറ്ററിയെ കുറിച്ചും കൂടുതൽ വിവരണങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.

എങ്കിലും 200 കിലോമീറ്റർ വരെയാകും ഈ വാഹനത്തിനു കിട്ടുന്ന മൈലേജ്‌ എന്ന് അറിയുന്നത്. മാരുതി ഈ വാഹനം വിപണിയിൽ എത്തിക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ ഹൈ-വോൾട്ടേജ് ഇലക്ട്രിക് കാർ ആയിരിക്കും വാഗൺR. 8 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. 2021 ഫെബ്രുവരിയിൽ ഈ വാഹനത്തിന്റെ ലോഞ്ചിങ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്…

സ്വന്തം ലേഖകൻ 

സ്പെയിൻ : ഏകദേശം 840 ബില്യൺ ഡോളർ ആസ്തികളുള്ള സ്പെയിനിലെ രണ്ടാമത്തെ വലിയ ബാങ്കായ ബി‌ബി‌വി‌എ ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിലേക്കും , കസ്റ്റഡി സേവനങ്ങളിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിൽ അനേകം ശാഖകൾ ഉള്ള ഈ സ്പാനിഷ് ബാങ്ക് സ്വിറ്റ്സർലൻഡിൽ നിന്നാണ് ക്രിപ്റ്റോ സേവനങ്ങൾ  ആരംഭിക്കുന്നത്.

റഷ്യയുടെ ഗാസ്പ്രോം ബാങ്കിനെ പോലെ സിലോ എന്ന് വിളിക്കുന്ന ഒരു കസ്റ്റഡി സർവീസ്സാണ് ഡിജിറ്റൽ കറൻസികൾക്കായി ബി‌ബി‌വി‌എ ഒരുക്കുന്നത്. റഷ്യയുടെ ഗാസ്പ്രോം ബാങ്ക്  സ്വിറ്റ്സർലൻഡിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു

കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ ദാതാക്കളായ അവലോക്കും, സ്വിസ് ക്രിപ്റ്റോ സ്പെഷ്യലിസ്റ്റുകളായ മെറ്റാക്കോയും ചേർന്ന് നിർമ്മിച്ച സിലോ കസ്റ്റഡി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിബി‌വി‌എ ആറുമാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വ്യാപാര സ്ഥാപനത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ ജനത്തിരക്കിനിടയാക്കി. വിവരമറിഞ്ഞ് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരസഭ നല്‍കിയ മുന്നറിയിപ്പുകള്‍ സ്ഥാപനം ലംഘിച്ചിരുന്നു.

പോത്തീസിലെ 17 പേര്‍ക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കല്‍ നടപടി

സ്വന്തം ലേഖകൻ 

ഡൽഹി : ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് സുപ്രീം കോടതി പൂർണ്ണമായ അനുമതി നൽകിയതോടുകൂടി കഴിഞ്ഞ വർഷങ്ങളെക്കാൾ ക്രിപ്റ്റോ കറൻസി വ്യാപാരം ഇപ്പോൾ  ഇന്ത്യയിൽ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ചൈനയെ പോലെ മറ്റ് പല ലോക രാജ്യങ്ങളും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ ഒരു നടപടി സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും , ഇന്ത്യൻ നികുതി വകുപ്പും ഒരുങ്ങുന്നത്. ബിറ്റ്‌കോയിൻ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്ന നിക്ഷേപകർക്ക് അവരുടെ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആദായ നികുതി ഏർപ്പെടുത്തുവാനുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കുവാൻ ഒരുങ്ങുന്നത്.

ക്രിപ്റ്റോ കറൻസികളെ വളരെ നല്ല ഒരു നിക്ഷേപ മാർഗ്ഗമായി കണ്ട് അനേകം ആളുകൾ വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും , അവ വിറ്റ് പലരും വലിയ ലാഭം ഉണ്ടാക്കുന്നത് രാജ്യത്തെ ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ ആ ലാഭത്തിന് വരുമാന നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായും എക്‌ണോമിക്സ് ടൈമ്സ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറൻസികൾ വാങ്ങുമ്പോഴല്ല മറിച്ച് വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് മാത്രമാണ് ടാക്സ് നൽകേണ്ടി വരുന്നത്.

ക്രിപ്റ്റോ കറൻസി ബിസിനസ്സുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് വരുന്നത് . പലതരം സ്വത്തുക്കൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് ടാക്സ് നൽകുന്നത് പോലെ ഡിജിറ്റൽ സ്വത്തായ ക്രിപ്റ്റോ കറൻസികളും വിൽക്കുമ്പോൾ മാത്രം ടാക്സ് നൽകിയാൽ മതി. ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകി ക്രിപ്റ്റോ കറൻസി വ്യാപാരത്തെ ഇന്ത്യ ഗവണ്മെന്റ് നിയമപരമായി ക്രമപ്പെടുത്തുമ്പോൾ ഇനിയും ആർക്കും ധൈര്യമായി ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , വിറ്റ് ലാഭം നേടാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ നികുതി വകുപ്പും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പല ബാങ്കിംഗ് ചാനലുകൾ വഴി ബിറ്റ്‌കോയിൻ നിക്ഷേപകരുടെ വിവരങ്ങൾ നേരത്തേ തന്നെ ശേഖരിച്ചിരുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപകരുടെയും അവരുടെ വരുമാനത്തിന്റെയും വിവരങ്ങൾ കെ വൈ സി ( KYC ) ചെയ്യുമ്പോൾ നൽകുന്ന പാൻ കാർഡ് പോലെയുള്ള രേഖകളിൽ നിന്ന് ക്ര്യത്യമായി കണ്ടെത്താൻ ടാക്സ് അതോറിറ്റിക്ക് വളരെ എളുപ്പത്തിൽ തന്നെ കഴിയും.

അതുമാത്രമല്ല ഓരോ ക്രിപ്റ്റോ കറൻസി വാലറ്റ് അഡ്രസ്സിലെ ഇടപാടുകളും അതാത് ബ്ലോക്ക് ചെയിനുകളിലൂടെ ഗവൺമെന്റിന് കണ്ടെത്താനും ആ ഇടപാടുകൾക്ക് കൃത്യമായ ടാക്സ് ഈടാക്കാനും കഴിയും. അതുകൊണ്ട് തന്നെ ടാക്സ് വെട്ടിപ്പ് പൂർണ്ണമായും ക്രിപ്റ്റോ കറൻസി വ്യാപാരങ്ങളിൽ ഇല്ലാതാകുന്നു . ബ്ലോക്ക് ചെയിനിലെ ഈ സുതാര്യതയാണ് പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുവാൻ പ്രേരിപ്പിച്ചത്.

ഇന്ത്യ ഗവണ്മെന്റിന്റെ ഇത്തരം നടപടികൾ കൂടുതൽ ആളുകൾ ക്രിപ്റ്റോ കറൻസികളെപ്പറ്റിയും ബ്ലോക്ക്ചെയിനിനെപ്പറ്റിയും പഠിക്കുവാനും , അവ ഉപയോഗിച്ച് ധൈര്യപൂർവ്വം ഇടപാടുകൾ നടത്തുവാനും മുന്നോട്ട് വരും എന്ന് ഉറപ്പായി കഴിഞ്ഞു. പല ലോക രാജ്യങ്ങളിലെ പോലെ സ്വകാര്യ – വാണിജ്യ ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി വ്യാപാരത്തിലേയ്ക്ക് കടന്നു വരുവാനുള്ള വൻ സാധ്യതയാണ് ഈ നിയമത്തിലൂടെ ഉണ്ടാകുന്നത്.

 

 

സ്വന്തം ലേഖകൻ

റഷ്യ : ക്രിപ്റ്റോ കറൻസികളെപ്പറ്റി ലോക രാജ്യങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസമില്ലായ്‌മ വിട്ടൊഴിയുന്നു . ലോകം ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് ദിനംപ്രതി മാറികൊണ്ടിരിക്കുന്നു. ഒരിക്കൽ ക്രിപ്റ്റോ കറൻസികളെ എതിർത്തിരുന്നവരും  , തെറ്റായും വ്യാഖ്യാനിച്ചിരുന്നവരുമായ ഒട്ടുമിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ക്രിപ്റ്റോ കറൻസികളെ അടുത്ത തലമുറയിലെ പണമായും , വിനിമയ മാർഗ്ഗമായും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. 9000 ഡോളറിൽ എത്തി നിന്നിരുന്ന ഒരു ബിറ്റ്‌കോയിനിന്റെ വില ഇപ്പോൾ 20000 ഡോളറിലേയ്ക്ക് നീങ്ങുന്നു.

ഇന്ത്യൻ സുപ്രീംകോടതി ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അംഗീകാരം നല്കിയതുപോലെ പല  രാജ്യങ്ങളിലെയും കോടതികൾ അതാത് രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ചുള്ള വ്യാപാരത്തിന് നിയമപരമായ  അംഗീകാരം നൽകി കഴിഞ്ഞു. ചൈനയേയും , റഷ്യയേയും പോലെ അനേകം രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് നിയപരമായ അംഗീകാരം നൽകി , ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉള്ള വ്യക്തമായ ഉത്തരവുകൾ ഇറക്കി ക്രിപ്റ്റോ കറൻസികളെ പണത്തിന് പകരം ഉപയോഗിക്കാവുന്ന ഒരു വിനിമയ മാർഗ്ഗമായി അംഗീകരിക്കുവാൻ ഒരുങ്ങുന്നു. പല രാജ്യങ്ങളും ചൈനയെപ്പോലെ അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുവാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. യുകെയിലെ സ്വകാര്യ – വാണിജ്യ ബാങ്കുകൾ ക്രിപ്റ്റോ കറൻസികളെ  ഉപയോഗപ്പെടുത്താനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടൻ ഏർപ്പെടുത്തണമെന്ന് ബ്രിട്ടൺ ആവശ്യപ്പെട്ടു കഴിഞ്ഞു .

മാൾട്ടയേയും , എസ്‌റ്റോണിയേയും , സ്വിറ്റ്സർലൻഡിനേയും , ചൈനയേയും , റഷ്യയേയും ഒക്കെ പോലെ പല ഗവണ്മെന്റുകളും ക്രിപ്റ്റോ കറൻസികൾക്ക് അനുകൂലമായ ബില്ലുകൾ അവരുടെ പാർലമെന്റുകളിൽ അവതരിപ്പിച്ച് അംഗീകാരം നേടി കഴിഞ്ഞു . ലോകത്ത് കാർഡ് പേയ്‌മെന്റുകളെ സഹായിക്കുന്ന പ്രമുഖ  കമ്പനികളായ വിസ കാർഡ് , മാസ്റ്റർ കാർഡ് , പേപാൽ , അമേരിക്കൻ എക്സ്‌പ്രസ് തുടങ്ങിയ പോലെയുള്ള പല സാമ്പത്തിക സ്ഥാപനങ്ങളും അവരുടെ കാർഡുകൾ വഴി ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിച്ചു കഴിഞ്ഞു . ക്രിപ്റ്റോ കറൻസി വ്യാപാരങ്ങൾ  നടത്തുവാനായി ജപ്പാനെയും , ചൈനയേയും പോലെ പല രാജ്യങ്ങളിലും ക്രിപ്റ്റോ വാലറ്റുകളും, വികേന്ദ്രീകൃത എക്സ്ചേഞ്ചുകളും നിലവിൽ വന്നു കഴിഞ്ഞു .

ലോകത്ത് ലക്ഷക്കണക്കിന് ചെറുകിട – വൻകിട വ്യാപരസ്ഥാപനങ്ങൾ ഇതിനോടകം ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുവാനുള്ള സൗകര്യം അവരുടെ പേമെന്റ് പോയിന്ററുകളിൽ ഒരുക്കി കഴിഞ്ഞു. മിക്ക ലോകരാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് ക്രിപ്റ്റോ എ റ്റി എം മെഷീനുകൾ വഴി ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും , വിൽക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസി വ്യാപരികൾക്കെതിരെ പല രാജ്യങ്ങളിലും നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പല ക്രിപ്റ്റോ കറൻസികളും ബില്യൺസ് തുകകളുടെ വ്യാപാരം ഇതിനോടകം നടത്തി കഴിഞ്ഞു .ക്രിപ്റ്റോ കറൻസികളുടെ വില ഇതിനോടകം ലക്ഷങ്ങൾക്ക് മുകളിലേയ്ക്ക് വളർന്നു കഴിഞ്ഞു. 2010ൽ നിലവിൽ വന്ന ലോകത്തെ ആദ്യ ക്രിപ്റ്റോ കറൻസിയായ ഒരു ബിറ്റ്‌കോയിനിന്റെ വില ഇന്ന് 20000 ഡോളറിലേയ്ക്ക് എത്തി നിൽക്കുന്നു .

ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കുന്ന ലോകത്തെ ഏറ്റവും നല്ല സാങ്കേതിക വിദ്യയായ ബ്ലോക്ക്ചെയിനിനെ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലും , ബാങ്കിംഗ് മേഖലയിലും , ആരോഗ്യ മേഖലയിലും കൂടാതെ മറ്റ് പല മേഖലകളിലും അനേക പദ്ധതികൾ ലോകരാജ്യങ്ങൾ ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു .  

റഷ്യയെപ്പോലെ മറ്റ് പല രാജ്യങ്ങളും ക്രിപ്‌റ്റോ കറൻസികളെ ഒരു ഡിജിറ്റൽ സ്വത്തായി അംഗീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അതുകൊണ്ട് തന്നെ ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികളെ ഏറ്റവും നല്ല ഒരു നിക്ഷേപമാണെന്ന് മനസ്സിലാക്കി ശേഖരിച്ച് വച്ചു തുടങ്ങിയിരിക്കുന്നു. ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഉപയോഗപ്പെടുത്തുവാൻ കേരളത്തിൽ അടക്കം ബ്ലോക്കുചെയിൻ അക്കാദമികൾ ആരംഭിച്ചത് ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് വലിയ ഉണർവ്വ് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതൊക്കെ വിരൽ ചൂണ്ടുന്നത് ഇന്ന് ലോകത്ത് ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത കൂടി വരുന്നു എന്ന് തന്നെയാണ്. 

ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇപ്പോൾ . കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പല ലോകരാജ്യങ്ങളെപ്പോലെ യുകെയും നീങ്ങുന്നത് സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് എന്ന് സാമ്പത്തിക വിദഗ്ധർ. ക്രിപ്റ്റോ കറൻസികളും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയും ലോകമെങ്ങും വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾ ദിവസേന നടത്തുന്ന ക്രയവിക്രയങ്ങളിൽ പരമ്പരാഗത പണത്തിന്  പകരം വിനിമയത്തിനായും , സുരക്ഷിതമായ നിക്ഷേപ മാർഗ്ഗമായും ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള സേവനങ്ങൾ നൽകാൻ പരമ്പരാഗത ബാങ്കുകൾ തയ്യാറാകണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻെറ ഡെപ്യൂട്ടി ഗവർണർ ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. ബാങ്കുകളെ ജനങ്ങൾക്ക് അനിവാര്യവും പ്രസക്തവുമാക്കേണ്ട ചുമതല ഇംഗ്ലണ്ടിന്റെ സെൻട്രൽ ബാങ്ക് ചെയ്യേണ്ട കാര്യമല്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഞങ്ങളുടെ ജോലി ബാങ്ക് ബിസിനസ്സ് മോഡലുകളെ സംരക്ഷിക്കുകയല്ല , ബാങ്കുകൾ സ്വയം ക്രമീകരിക്കേണ്ടതുണ്ടെന്നും കൻലിഫ് പറഞ്ഞു. ബാങ്ക് ബിസിനസ്സ് മോഡലുകൾ മാറുകയാണെങ്കിൽ, അതിന്റെ സാമ്പത്തിക, മാക്രോ-സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യധാരാ ബാങ്കിംഗ് ബിസിനസുകൾ പ്രസക്തമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഉത്തരവാദിത്തമല്ലെന്ന് കൻലിഫ് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസികൾ ഇടനിലക്കാരെ ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിലും , കുറഞ്ഞ ചിലവിലും , സുതാര്യമായി സേവനം നൽകുന്നു . ഇത് ഉപയോക്താക്കളെ കൂടുതൽ ക്രിപ്റ്റോ കറൻസിയിലേയ്ക്ക് അടുപ്പിക്കുന്നു. ഇത് പരമ്പരാഗത സ്വകാര്യ – വാണിജ്യ ബാങ്കുകൾക്ക് വൻ വെല്ലുവിളിയാണ്  ഉയർത്തുന്നത്. ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കുന്ന ചൈനയുടെ നീക്കം ഡിജിറ്റൽ കറൻസികൾ പരീക്ഷിക്കുന്ന മൽസരത്തിൽ ചൈനയെ മുന്നിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് ചെയിനും ക്രിപ്റ്റോ കറൻസികളും നൽകുന്ന സുതാര്യതയും സുരക്ഷിതത്വവും പരമ്പരാഗത ബാങ്കിംഗ് മേഖലയ്ക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനെ മുൻനിർത്തിയാണ് ബാങ്കുകളുടെ പരമ്പരാഗത ശൈലികളെ സംരക്ഷിക്കുന്നത് തങ്ങളുടെ കർത്തവ്യമല്ലെന്ന് ജോൺ കൻലിഫ് അഭിപ്രായപ്പെട്ടത്. വിവരസാങ്കേതികവിദ്യയുടെയും , ബ്ലോക്ക് ചെയിനിന്റെയും , ഡിജിറ്റൽ കറൻസിയുടെയും  മുന്നേറ്റങ്ങൾ ഉൾക്കൊണ്ട് ബാങ്കുകൾ തങ്ങളുടെ ബിസിനസ് മോഡലിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അതിനുവേണ്ട എല്ലാ പിന്തുണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെ പിന്തുണച്ചുകൊണ്ട് , പരമ്പരാഗത ബാങ്കുകളുടെ ശൈലികളെ  സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയല്ല എന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവർണറിന്റെ പ്രസ്ഥാവന യുകെയും ഉടൻ തന്നെ സമ്പൂർണ്ണ ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

RECENT POSTS
Copyright © . All rights reserved