Business

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ പെട്രോളിനെയോ ഡീസലിനെയോ മാത്രം ആശ്രയിച്ചുള്ള വാഹനങ്ങൾ 2030 മുതൽ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തി. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്കൊപ്പം ഇലക്ട്രിക് പവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല . കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുകയും ആണവോർജ്ജം പോലുള്ള വ്യവസായങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആണ് ഗ്രീൻ ഇന്ഡസ്ട്രിയൽ റവല്യൂഷൻ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച പ്രഖ്യാപനങ്ങളുടെ മുഖ്യലക്ഷ്യം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 10- പോയിന്റ് പ്ലാൻ നടപ്പിലാക്കാൻ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 4 ബില്യൻ പൗണ്ട് അപര്യാപ്തമാണെന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. പ്രധാനമന്ത്രി വകയിരുത്തിയ 4 ബില്യൻ പൗണ്ട് പബ്ലിക് ഇൻവെസ്റ്റിൻെറ ഭാഗമായി പ്രതീക്ഷിക്കുന്ന 12 ബില്യൺ പൗണ്ടിൻെറ ഭാഗമാണെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. അടുത്തവർഷം യുകെ ആതിഥേയത്വം വഹിക്കുന്ന യുണൈറ്റഡ് നേഷൻ ക്ലൈമറ്റ് ചേഞ്ച് കോൺഫ്രൻസ്(COP 26) അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിയുടെ പ്രസിഡന്റായ അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ യുകെയിൽ ഇരുപത്തയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതികൾക്ക് കഴിയും.

പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നത് കൂടാതെ കാറ്റിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം, മലിനീകരണം കുറവുള്ള വിമാനങ്ങൾക്കും കപ്പലുകൾക്കുമായിട്ടുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, സൈക്ലിംഗ്- നടത്തം എന്നിവയിലൂടെ മലിനീകരണം ഒട്ടുമില്ലാത്ത ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങി പത്ത് പ്രധാന പദ്ധതികൾ ആണ് ബോറിസ് ജോൺസൺ ഹരിത വ്യവസായ വിപ്ലവത്തിൻറെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പെട്രോൾ ഡീസൽ വാഹനങ്ങളുടെ നിരോധനം ബ്രിട്ടൻെറ വാഹനവിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇലക്ട്രിക് വാഹന നിർമാണത്തിൽ വൻ കുതിച്ചു കയറ്റത്തിനും ഈ പ്രഖ്യാപനം വഴിവെക്കും. ബ്രിട്ടണിലെ വാഹനമേഖല പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ വിറ്റതില്‍ 73.6 ശതമാനം വാഹനങ്ങളും പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ്. കേവലം 5.5 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന. ശേഷിക്കുന്നത് ഹൈബ്രിഡ് വാഹനങ്ങളാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിൽ ഹൗസിങ് മാർക്കറ്റ് വൻ പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. വസ്തു വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള വസ്തുവിൽപ്പനകളിൽ ഒക്ടോബർ മാസത്തിൽ 23 ശതമാനത്തോളം കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ വസ്തു വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ വർധനയുണ്ടാരുന്നു. സാമൂഹിക അകലം പാലിക്കപ്പെടേണ്ട ആവശ്യമാണ് ഇത്തരത്തിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുവാൻ കാരണമായത്. അതോടൊപ്പം തന്നെ അഞ്ച് ലക്ഷം പൗണ്ട് വരെയുള്ള വീടുകൾ വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയ ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ലോണുകളുടെ തുക ലെൻഡർമാർ കുറച്ചതോടെ വസ്തുവിൽപ്പന വീണ്ടും തകർച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ഇത്തരത്തിലുള്ള തങ്ങളുടെ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു. മുപ്പതു വയസുകാരനായ സാം എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ എസ്സെക്സിൽ ഓഗസ്റ്റ് മാസത്തിൽ 450,000 പൗണ്ട് തുകയ്ക്ക് വീട് വാങ്ങുവാനായി തീരുമാനിച്ചിരുന്നു. എന്നാൽ ഈ വസ്തുവിനും വീടിനുമായി 400000 പൗണ്ട് തുക മാത്രമാണ് ലെൻഡർ നൽകുവാൻ തയ്യാറായത്. അതിനാൽ തന്നെ സാമിന് വസ്തു വാങ്ങാൻ ഉള്ള അവസരം നഷ്ടമായി. ഇത്തരത്തിൽ നിരവധി ആളുകളാണ് വീടുകൾ വാങ്ങാനാവാതെ ബുദ്ധിമുട്ടുന്നത്.

മാർച്ച്‌ 31 വരെയാണ് സ്റ്റാമ്പ്‌ ഡ്യൂട്ടിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടയിൽ സാഹചര്യങ്ങൾ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ആണ് വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

പോർട്ട് ടാൽബോട്ടിലെ പ്ലാൻറ് നിർത്താനും നെതർലാൻഡിലെ സംരംഭങ്ങൾ വിൽക്കാനുമുള്ള പദ്ധതികൾ ടാറ്റാ സ്റ്റീൽ പുറത്തുവിട്ടു. യുകെയിലെ തങ്ങളുടെ സംരംഭങ്ങൾ സ്വയംപര്യാപ്തമാക്കുന്നതിൻെറ ഭാഗമായിട്ടാണ് ഈ നടപടികൾ. മലയാളികൾ ഉൾപ്പെടെയുള്ള 8000 തൊഴിലാളികളെ കമ്പനിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. ടാറ്റയുടെ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നാണ് വെയിൽസ് ധനകാര്യമന്ത്രി ഈ വാർത്തയോട് പ്രതികരിച്ചത്. അതേസമയം യുകെയിലെ തങ്ങളുടെ ബിസിനസ് സുസ്ഥിരപ്പെടുത്തതിനായിട്ട് ഗവൺമെൻറ് തലത്തിലുള്ള ചർച്ചകൾ തുടരുമെന്ന് ടാറ്റാ സ്റ്റീൽ സിഇഒയും മാനേജിംഗ് ഡയറക്ടറും ആയ റ്റി. വി നരേന്ദ്രൻ പറഞ്ഞു.

ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം തൊഴിലാളികൾക്ക് മാത്രമല്ല മറ്റ് അനുബന്ധ വ്യവസായങ്ങൾക്കും വിതരണശൃംഖലകൾക്കും വളരെയധികം ആശങ്ക പ്രധാനം ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണായിരത്തോളം തൊഴിൽ നഷ്ടങ്ങളെയും അനുബന്ധ പ്രശ്നങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ചകൾക്ക് ഒരുങ്ങുകയാണ് വെയിൽസ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് 500 ദശലക്ഷം പൗണ്ടിൻെറ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നുവന്നിരുന്നു. പക്ഷേ ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം പ്രതീക്ഷിച്ചതാണെന്നും കൊറോണാ വൈറസ് വ്യാപനത്തോടെ വാഹന നിർമാണ വ്യവസായത്തിൽ ഉൾപ്പെടെ ഉണ്ടായ മാന്ദ്യം സ്റ്റീൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം സാമ്പത്തിക മാന്ദ്യത്തെയാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ‘2020-2021 ആദ്യ പകുതിയിലെ ഏറ്റവും വലിയ, ചരിത്രം ഇന്നുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം കടക്കുന്നത്,’ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചുവെന്നും പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും സമിതി വിലയിരുത്തുന്നുണ്ട്.

ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളിയെന്നും സൂചനയുണ്ട്. സെപ്തംബറിലെ പാദം അവസാനിച്ചപ്പോള്‍ ജി.ഡി.പി 8.6 ശതമാനം കുറഞ്ഞതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

അതേസമയം നവംബര്‍ 27 മുതലുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. വാഹനവിപണി, ഭവന കെട്ടിട നിര്‍മാണ മേഖല, കോര്‍പറേറ്റ് രംഗം തുടങ്ങിയ മേഖലയിലാണ് പഠനം നടത്തിയത്. കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്ന് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടെക്നിക്കല്‍ റിസഷന്‍ അനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ച് നിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൊവിഡ് ബാധിച്ചതും സാരമായി തളര്‍ത്തി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഭൂവുടമകൾ, ചെറുകിട ബിസിനസ്സ് ഉടമകൾ, നിക്ഷേപകർ, രണ്ട് വീടുകളുള്ളവർ തുടങ്ങിയവർക്ക് നികുതി വർദ്ധനവ്. നികുതി പരിഷ്കരണത്തെ തുടർന്നാണ് ഈ വർദ്ധനവ്. അവലോകനത്തിന് ശേഷം ചാൻസലർ റിഷി സുനക്, ഈ നികുതി പരിഷ്കരണത്തെ പറ്റി പറയുകയുണ്ടായി. ആരോഗ്യ പ്രതിസന്ധിയുടെ കാലത്ത് കൂടുതൽ പണം കണ്ടെത്തുന്നതിനായി മൂലധന നേട്ട നികുതി പരിഷ്കരിക്കുന്നതിനുള്ള ഓഫീസ് ഓഫ് ടാക്സ് സിംപ്ലിഫിക്കേഷൻ ( ഒടിഎസ് ) നിർദ്ദേശങ്ങൾ റിഷി സുനക് പരിഗണിച്ചു. കോടിക്കണക്കിന് പൗണ്ട് അധിക വരുമാനം ട്രഷറിയിലേക്ക് കൊണ്ടുവരാൻ ഈ നീക്കത്തിന് കഴിയും. രണ്ടാമത്തെ വീടുകൾ, വാടക സ്വത്തുക്കൾ, കമ്പനി ഷെയറുകൾ, ബിസിനസ് ആസ്തികൾ എന്നിവയുൾപ്പെടെ 6,000 പൗണ്ടിൽ കൂടുതൽ വിലമതിക്കുന്ന വ്യക്തിഗത വസ്തുവകകൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തിലാണ് നികുതി നൽകേണ്ടത്. പ്രധാന വീടും കാറുകളും ഇതിൽ പെടില്ല.

ബിസിനസ് ഉടമകളെയും നിക്ഷേപകരെയും രണ്ട് വീടുള്ളവരെയുമാണ് ഈ നികുതി വർദ്ധനവ് കൂടുതൽ ബാധിക്കുന്നത്.സാധാരണ നിലയിലുള്ള നികുതിദായകർക്ക് ലാഭത്തിൽ നിന്നുള്ള നികുതി അടവ് ഇപ്പോഴത്തെ 18 ശതമാനത്തിൽ നിന്ന് 20 ശതമാനം ആക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം ഉയർന്ന നികുതിദായകർക്ക് അസ്സറ്റ് സെയിലിൽ 20% ത്തിൽ നിന്നും പ്രോപ്പർട്ടി സെയിലിൽ 28% ത്തിൽ നിന്നും ഉയർന്ന് 40 ശതമാനത്തിൽ എത്തും. ശൈത്യകാലത്ത് ഒടിഎസ് രണ്ടാമത്തെ റിപ്പോർട്ട്‌ പുറത്തിറക്കുമെന്നും അതിൽ നികുതി അടയ്‌ക്കേണ്ടതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കുമെന്നും ഡയറക്ടർ ബിൽ ഡോവെൽ പറഞ്ഞു. 62.8 ബില്യൺ പൗണ്ടിന്റെ മൂലധന നേട്ടത്തിൽ നിന്നും 2018 – 19 വർഷത്തിൽ 9.5 ബില്യൺ പൗണ്ട് നികുതി ഗവണ്മെന്റ് നേടിയെടുത്തിരുന്നു. 276,000 നികുതിദായകരിൽ നിന്നാണ് ഇത്.

ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന നീക്കമാകുമെന്നും മൂലധന നേട്ട നികുതി നിരക്ക് (സിജിടി) ഉയരുന്നതിലൂടെ കൂടുതൽ പണം ലഭിക്കുമെന്നും ആർഎസ്എം പാർട്ണർ ആയ ജോർജ് ബുൾ അഭിപ്രായപ്പെട്ടു. ഈ നികുതി പരിഷ്കരണ പ്രകാരം 3 മില്യൺ പൗണ്ട് മൂലധന നേട്ടമുള്ള കമ്പനി 1.35 മില്യൺ പൗണ്ട് സിജിടി ആയി നൽകേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ 500,000 പൗണ്ട് ആണ് അടയ്‌ക്കേണ്ടി വരിക. 160 ശതമാനത്തിന്റെ വൻ വർധനവാണ് ഈ നികുതി പരിഷ്കരണത്തിലൂടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇൻകം ടാക്സ് 194 ബില്യൺ പൗണ്ടും നാഷണൽ ഇൻഷുറൻസ് റെസിപ്റ്റ് 143 ബില്യണും വാറ്റ് 130 ബില്യണും നേടിയെടുത്തിരുന്നു.

സ്വന്തം ലേഖകൻ

ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.

ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻ‌ട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ  സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു എസ് :- സ്റ്റോക്ക് മാർക്കറ്റുകളെല്ലാം തന്നെ എക്കാലത്തെയും മികച്ച നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബ്ലൂ ചിപ്പ് ഷെയറുകൾ എല്ലാം തന്നെ വൻ വർധനയാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് എയർവെയ്സ്, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് എന്നിവ 40 ശതമാനത്തോളം ഉയർന്നു. എയർലൈൻ എഞ്ചിൻ നിർമാണക്കമ്പനിയായ റോൾസ് റോയ്സിന്റെ ഷെയറുകൾ 33% ഉയർച്ചയാണ് നേടിയത്. കൊറോണ ബാധ മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട കമ്പനികളായിരുന്നു ഇവയെല്ലാംതന്നെ. എന്നാൽ ചില കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഹോം ഫുഡ് ഡെലിവറി കമ്പനികളായ ഒക്കാഡോ, ജസ്റ്റ്‌ ഈറ്റ് എന്നിവ 10 ശതമാനത്തോളം താഴെ പോയി. ഐടി കമ്പനിയായ സൂംമും 14 ശതമാനത്തോളം തകർച്ചയാണ് നേരിട്ടത്.

കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകും എന്നത് സ്റ്റോക്ക് മാർക്കറ്റുകൾക്ക് എല്ലാംതന്നെ പ്രതീക്ഷയേകുന്നതാണ്. ആ പ്രതീക്ഷയാണ് സ്റ്റോക്ക് മാർക്കറ്റുകളുടെ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ അമേരിക്കയിൽ പുതിയ ഭരണകൂടം അധികാരത്തിൽ വരുന്നതിന്റെയും പ്രതിഫലനം സ്റ്റോക്ക് മാർക്കറ്റുകളിൽ പ്രകടമാകുന്നുണ്ട്.

ഫൈസെർ കമ്പനി പുറത്തിറക്കുന്ന വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പുനൽകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ആണ് മാർക്കറ്റുകൾ നേട്ടമുണ്ടാക്കുന്നത്. കൊറോണ വൈറസ് ബാധ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് മാർക്കറ്റുകൾ ഇത്രത്തോളം നേട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് എത്ര കാലം നിലനിൽക്കും എന്ന കാര്യത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ബൈഡൻെറ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിക്ക്​ നൽകിയത് ​കുതിപ്പ്​. ഒമ്പത്​ മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്​ ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സൂചിക സെൻസെക്​സ്​ 700 പോയിൻറ്​ നേട്ടത്തോടെ 41,340ലെത്തി. ദേശീയ സൂചിക നിഫ്​റ്റി 12,000ലധികം പോയിൻറ്​ നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ബാങ്കിങ്​ ഓഹരികളിൽ എസ്​.ബി.ഐയാണ്​ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്​.

ടാറ്റ സ്​റ്റീൽ, ഹിൻഡാൽകോ, എച്ച്​.പി.സി.എൽ തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. റിലയൻസ്​ ഇൻഡസ്​ട്രീസും നേട്ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ജോ ബൈഡൻ വിജയത്തോട്​ അടുത്തതാണ്​ ഇന്ത്യൻ ഓഹരി വിപണിക്കും ഗുണകരമായത്​. ട്രംപിൻെറ അജണ്ടകളുമായി ബൈഡൻ മുന്നോട്ട്​ പോകില്ലെന്ന പ്രതീക്ഷയാണ്​ വിപണിയുടെ കുതിപ്പിന്​ കാരണമായത്​.

കോർപ്പറേറ്റ്​ ടാക്​സ്​ 21 ശതമാനത്തിൽ നിന്ന്​ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന്​ ബൈഡൻ പിന്മാറുമെന്നാണ്​ റിപ്പോർട്ട്​ വിപണിക്ക്​ കരുത്തായതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റി റിസർച്ച്​ മേധാവി പങ്കജ്​ പാ​ണ്ഡേ പറഞ്ഞു. ബൈഡൻ അധികാരത്തിലെത്തു​ന്നതോടെ അമേരിക്കയാദ്യമെന്ന നയത്തിൽ കാതലായ മാറ്റങ്ങൾക്ക്​ സാധ്യതയുണ്ടെന്നാണ്​ വിലയിരുത്തൽ. ഇത്​ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക്​ ഗുണകരമാവുമെന്നാണ്​ സൂചന.

ബൈഡൻ അധികാരത്തിലെത്തിയാൽ വീണ്ടും ​ഉത്തേജക പാക്കേജ്​ പ്രഖ്യാപിക്കുമെന്ന്​ യു.എസിൽ പ്രതീക്ഷയുണ്ട്​. ഇത്​ ആഗോള ഓഹരി വിപണികളെ ഗുണകരമായി സ്വാധീനിക്കുമെന്നാണ്​ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

വയോമിങ് : ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാൻ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും തുടക്കം  കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ ക്രിപ്റ്റോ ബാങ്ക് അവന്തി 2021 ൽ സമാരംഭിക്കുന്നു. അമേരിക്കയിലെ അവന്തി ധനകാര്യ ഗ്രൂപ്പിനാണ് വയോമോങ്ങിൽ ക്രിപ്റ്റോ കറൻസി ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് വയോമിങ് സ്റ്റേറ്റ് ബാങ്കിംഗ് ബോർഡ് നൽകിയത്.

വയോമിങ്ങിൽ നാഷണൽ ബാങ്കായി പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് അവന്തി ഗ്രൂപ്പിന് ലഭിച്ചത്. ക്രിപ്റ്റോ കറൻസികളും ഡോളറും കൈവശം വയ്ക്കാനും വിറ്റഴിക്കാവാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 2021ൽ  ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒക്ടോബർ 28 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം , പലതരം ക്രിപ്റ്റോ അസറ്റുകൾ കൈവശം വയ്ക്കാൻ ഇപ്പോൾ കമ്പനിക്ക് സാധിക്കും. അതേസമയം ടോക്കണൈസ്ഡ് യുഎസ് ഡോളറായ അവിറ്റ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി അവന്തി ഗ്രൂപ്പ് മുന്നോട്ട് നീങ്ങുകയാണ്.

ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ ജൂലൈയിൽ സ്വീകരിച്ചതായി ദി ബ്ലോക്ക് റിപ്പോർട്ട് ചെയ്തു. ക്രാക്കൻ ഫിനാൻഷ്യലിന് ശേഷം ബാങ്കായി മാറുന്ന രണ്ടാമത്തെ ക്രിപ്റ്റോ സ്ഥാപനമാണ് അവന്തി. നിലവിൽ ഡിജിറ്റൽ അസറ്റുകളും യുഎസ് ഡോളറും തമ്മിലുള്ള വ്യാപാരം ഒരേ സമയം നടത്താനാവുന്ന യുഎസ് ധനകാര്യ സ്ഥാപനമാണ് അവന്തിയെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെയ്റ്റ്‌ലിൻ ലോംഗ് പറഞ്ഞു. ഒരു ബാങ്ക് എന്ന നിലയിൽ ബാങ്ക് സീക്രസി ആക്ട്, ആന്റി – മണി ലോണ്ടറിങ്, ഒ‌എ‌ഫ്എ‌സി സംബന്ധമായ നിയമങ്ങൾ പാലിക്കാനുള്ള നടപടികൾ അവന്തി ആരംഭിച്ചു .

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

ബിഹാറിലെ ഭഗൽപൂർ എന്ന സ്ഥലത്ത് നിന്നുമാണ് ഈ വാർത്ത വരുന്നത്. പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ട് ഇവിടെ. മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ടെറസിൽ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്കോർപിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോൾ. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ പലരും ഹോട്ടലിൽ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാർക്ക് പോലും മനസ്സിലാകുന്നത്. പിന്നീട് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു. വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോൾ സാക്ഷാൽ മഹീന്ദ്ര മുതലാളി പോലും ഞെട്ടി.

ഇൻതസാർ ആലം എന്ന വ്യക്തിയുടെ ഹോട്ടൽ ആണ് ഇത്. സ്കോർപിയോ ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ച ജീവിതത്തിലെ ആദ്യത്തെ വണ്ടി. അതുകൊണ്ടുതന്നെ ആ വണ്ടിയോട് വൈകാരികമായ ഒരു അടുപ്പം കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ മോഡലിൽ ഒരു വാട്ടർടാങ്ക് പണികഴിപ്പിക്കുകയും അത് ഹോട്ടലിന് മുകളിൽ ഒത്ത നടുവിലായി സ്ഥാപിക്കുകയും ചെയ്തത്. ഇയാളുടെ ആദ്യത്തെ വണ്ടിയുടെ അതേ നമ്പർപ്ലേറ്റ് തന്നെയാണ് വാട്ടർ ടാങ്കും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇത്തരത്തിൽ ഒരു ആശയം ഇദ്ദേഹത്തിന് നൽകിയത്. ഒരിക്കൽ ആഗ്രയിൽ പോയപ്പോൾ സമാനമായ ഒരു ആശയം അവിടെ കണ്ടതിനുശേഷമാണ് ഭാര്യ ഈ കാര്യം ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ മുൻകൈയെടുത്തത് ഭർത്താവ് തന്നെ. കുടുംബത്തിനു മുഴുവൻ വൈകാരികമായി അടുപ്പമുള്ള ഒരു വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ആഗ്രയിൽ നിന്നും തൊഴിലാളികൾ എത്തിയാണ് ഈ വാട്ടർടാങ്ക് പണികഴിപ്പിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഈ വാട്ടർടാങ്ക് നിർമിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചിലവാക്കിയ തുക.

എന്നാൽ ഇപ്പോൾ ഏറ്റവും രസകരമായ വാർത്ത ഇതൊന്നുമല്ല. വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നതോടെ എല്ലാരും ഇയാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഈ വിവരം സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ അറിഞ്ഞു. ഇത്തരത്തിൽ ഒരു ആശയം നടപ്പാക്കിയതിന് ഇന്തസാറിന് ഒരു സലാം നൽകുകയുംചെയ്തു ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്കോർപിയോ എന്ന വണ്ടിയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം കൂടി ട്വിറ്ററിൽ ഈ വാർത്ത ഷെയർ ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം.

RECENT POSTS
Copyright © . All rights reserved