Business

സ്വന്തം ലേഖകൻ 

കൊച്ചി: സിനിമാ ആരാധകർ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഡിഎൻഎഫ്ടി. ജനുവരി 18ന് ബോൾഗാട്ടി പാലസിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കിയ ആളുകൾക്ക് ദൃശ്യ വിരുന്നിൽ പ്രവേശനം നൽകുന്നു. ഇതിനായി www.dnft.global എന്ന വെബ്സൈറ്റിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കാം.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎൻഎഫ്ടി. വെർച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കാനുള്ള മാർഗമാണ് ഡിഎൻഎഫ്ടി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഡിഎൻഎഫ്ടിയാണ് ലോകത്താദ്യമായി ഡിഎൻഎഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റിൽസും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടൻ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകൾ ചിത്രങ്ങൾ, നിർമ്മാണ വീഡിയോ എന്നിവയും മറ്റു ചില പതിപ്പുകളും ഏതാനും ചിലർക്ക് മാത്രം ഒരു നിശ്ചിത വിലയിൽ സ്വന്തമാക്കാം.

ഈ ഡിഎൻഎഫ്ടി പ്രോഡക്ടുകൾ വാങ്ങുന്നവരുടെയും ആവശ്യക്കാരുടെയും ചെയിൻ ബ്ലോക്കുകളിൽ ലഭ്യമാകും. അവ മറ്റേതു പ്രൊഡക്റ്റുകളെയും പോലെ കൈമാറ്റം ചെയ്യുവാനും ലാഭമുണ്ടാക്കാനും സാധിക്കും. കൂടാതെ ഡിഎൻഎഫ്ടിയുടെ അനേകം വിനോദ പരിപാടികൾ, താരങ്ങൾക്കൊപ്പമുള്ള പ്രത്യേക ഇന്ററാക്ഷൻ തുടങ്ങിയവയ്ക്കുള്ള പ്രവേശന പാസ്സ് ആയും ഈ പ്രോപ്പർട്ടി ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎൻഎഫ്ടി പ്രോപ്പർട്ടിയുടെ നിലവിലെ വിലയിൽ നിന്നും കുറയും.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ് എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ കരാറാണ് മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനുമായി നടത്തിയത്. ചിത്രത്തിലെ എക്സ്‌ക്ലൂസ്സീവ് കണ്ടന്റുകളാണ് ഡിഎൻഎഫ്ടിയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്‌കാർ ഒഫീഷ്യൽ എൻട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകർപ്പവകാശങ്ങൾക്ക് പിന്നാലെ മറ്റൊരു സാമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വർഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡിഎൻഎഫ്ടി നീക്കം.

സ്വന്തം ലേഖകൻ 

മൊറോക്കോ : വഴികാട്ടി ജി20 യോഗം ,  ക്രിപ്റ്റോ വിപണിയിൽ സംഭവിച്ചതെന്ത് ?, എല്ലാം മാറ്റിമറിച്ച് മൊറോക്കോ യോഗം. ചെറിയൊരു ഇടവേളയിലെ അനിശ്ചിതത്വത്തിനു ശേഷം ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയാണ്. ക്രിപ്റ്റോയെ ലോകം പൂർണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നിന്ന് അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുകയാണോ? വിശദമായി പരിശോധിക്കാം…

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം തുടക്കത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് എതിരായിരുന്നു. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി നോക്കി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർ ബി ഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. അവസാനം സുപ്രീം കോടതി തന്നെ ക്രിപ്റ്റോ കറൻസിക്കെതിരെയുള്ള നിരോധനം എടുത്തു കളഞ്ഞു. അങ്ങനെ ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം… ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ഇതിന്റയെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. സമീപകാലത്തില്ലാത്ത സ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ക്രമാനുഗതമായി മുന്നേറുകയാണ് എല്ലാ ക്രിപ്റ്റോ നാണയങ്ങളും.

എന്താണ് ക്രിപ്റ്റോ കറൻസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ?

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന യാഥാർഥ്യം എല്ലാ ഭരണകൂടങ്ങളും തിരിച്ചറിഞ്ഞതോടു കൂടിയാണ് ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിച്ചത്.

ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിൽ ക്രിപ്റ്റോയ്ക്ക് അനുകൂലമായ തീരുമാനം വന്നതും, ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവന്നതും ക്രിപ്റ്റോയുടെ കുതിപ്പിന് കരുത്തേകി. ഇതോടെ സംശയത്തോടെ ക്രിപ്റ്റോയെ കണ്ട എല്ലാ രാജ്യങ്ങളും ക്രിപ്റ്റോയിലേയ്ക്ക് കടന്നു വന്നതും ഇവയുടെ വിശ്വാസ്യതയും മൂല്യവും വർദ്ധിപ്പിച്ചു. അങ്ങനെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ മുഴുവനും ക്രിപ്റ്റോയിലേയ്ക്ക്  തിരിച്ചെത്തുകയും എല്ലാ ക്രിപ്റ്റോ നാണയങ്ങൾക്കും ഒരേപോലെ മികച്ച വളർച്ച ഉണ്ടാവുകയും ചെയ്തു.

അതോടൊപ്പം ക്രിപ്റ്റോ കറൻസിയെ നയിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് ദിനംപ്രതി വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായി ക്രിപ്റ്റോ കറൻസികൾ മാറുമെന്നാണ് വിദഗ്ധർ കരുതുന്നത് . അതുകൊണ്ട് തന്നെ 2024 ൽ  വ്യക്തമായ ക്രിപ്റ്റോ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനുള്ള അവസാന മിനുക്ക് പണികളിലാണ് മിക്ക ലോകരാജ്യങ്ങളും. അത് നടപ്പിലാക്കി കഴിഞ്ഞാൽ ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .

കൊച്ചി:  ഓസ്കാർ എൻട്രി നേടിയ മലയാളം സിനിമയായ ടൊവിനോ തോമസിന്റെ സൂപ്പർഹിറ്റ് ചിത്രം ” 2018 ” ന്റെ DNFT പുറത്തിറങ്ങി. ഈ സിനിമയയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച ( 20 / 12 / 23 ) കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച്  ENTRY TO OSCAR WITH DNFT എന്ന പരിപാടി അരങ്ങേറിയിരുന്നു. സിനിമ – ബിസിനസ്സ് മേഖലയിൽ നിന്നുള്ള അനേകർ പങ്കെടുത്ത ഈ വേദിയിൽ വച്ചാണ് 2018 സിനിമയുടെ DNFT പുറത്ത് ഇറക്കിയത്.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവിസ്, സിംഗിൾ ഐ ടി എന്നിവർ ചേർന്നാണ് കൊച്ചിയിലെ മെറിഡിയനിൽ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആൻറണി ജോസഫ്, അഭിനേതാക്കളായ നരേൻ തൻഹീറാം, ടെക് ബാങ്ക് മൂവീസ് മാനേജർ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ എസ് ഗ്ലോബൽ ഡയറക്ടർ അലക്സി പോൾ , നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

DNFT എത്തുന്നതോടെ സിനിമാ ലോകത്ത് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലേക്കോട്ടൈ വാലിബൻ്റെ DNFT പുറത്തിറക്കിയിരുന്നു.

200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം DNFT യ്ക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ എസ് ഗ്ലോബൽ ഡയറക്ടർ ടെലസ്കി പറഞ്ഞു. സിനിമാ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്ന് ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ പ്രഖ്യാപിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ലവേഴ്സ് ടിവി താരങ്ങൾ അവതരിപ്പിച്ച നൃത്ത ഹാസ്യ പരിപാടികൾ എന്നിവയും അരങ്ങേറി.

സ്വന്തം ലേഖകൻ 

കൊച്ചി : ചലച്ചിത്ര-ടിവി വ്യവസായം എല്ലായ്‌പ്പോഴും നൂതനാശയങ്ങളാലും പുതിയ സാങ്കേതികവിദ്യകളാലും നയിക്കപ്പെടുന്ന ഒരു മേഖലയാണ്. ഈ മേഖലയിലെ ഏറ്റവും വിപ്ലവകരമായ നേട്ടവുമായി, ജനുവരി 25 ന് റിലീസിന് ഒരുങ്ങുന്ന മോഹൻലാലിന്റെ സിനിമയായ ” മലൈക്കോട്ടൈ വാലിബൻ “ മുന്നേറുന്നു. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ടൈ വാലിബൻ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലോക സിനിമ ചരിത്രത്തിൽ ആദ്യമായി DNFT നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഐതിഹാസിക വേഷമിട്ട ഇതിഹാസ നടൻ മോഹൻലാലാണ് DNFT യുടെ ആദ്യ ടോക്കൺ സ്വയം മൈൻ ചെയ്തത് .

സിനിമാ പ്രേമികൾക്ക് ലോകമെമ്പാടുമുള്ള വിനോദ വ്യവസായത്തിൽ പങ്ക് ചേരുവാനും, റിവാർഡുകൾ ഉപയോഗിക്കുവാനുമായി ഒരു എക്സ്ക്ലൂസീവ് DNFT ശേഖരമാണ് അവതരിപ്പിച്ചിരിക്കുന്നത്. DNFT യിലെ ഗവേർണ്ണൻസ്സ് വോട്ടിംഗ് റൈറ്റ്സ് ആരാധകരെ ശാക്തീകരിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാക്കി മാറ്റുവാനും പ്രാപ്‌തമാണ്.

DNFT ടോക്കൺ വാങ്ങി സൂക്ഷിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യുവാനും , ഇവയുടെ ഉടമകൾക്ക് മാത്രം വാഗ്ദാനം നൽകുന്ന ഡീലുകൾക്ക് ഉപയോഗിക്കുവാനും കഴിയും. അതുപോലെ തന്നെ മറ്റ് ക്രിപ്റ്റോ ടോക്കണുകളിലേയ്ക്ക് മാറ്റുവാനും , വിറ്റ് ക്യാഷ് ആക്കുവാനും , സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നടക്കുന്ന സെലിബ്രെറ്റി ഇവന്റുകളിലും , അവാർഡ് ഷോകളിലും ഒക്കെ ഉപയോഗപ്പെടുത്തുവാനും കഴിയുമെന്നത് ഈ DNFT യുടെ മാത്രം പ്രത്യേകതയാണ്. ബോളിവുഡും ഹോളിവുഡും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ടിക്കറ്റുകൾ യുകെ അടക്കമുള്ള രാജ്യങ്ങളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ്.

ലോകവ്യാപകമായി ഉപയോഗപ്പെടുത്തുന്ന ബ്ലോക്ക്ചെയിനായ ബൈനാൻസ് സ്മാർട് ചെയിനിലാണ് DNFT പുറത്ത് ഇറക്കിയിരിക്കുന്നത്. DNFT യുടെ കലാമൂല്യത്തിനൊപ്പം സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നതിനായി DNFT യെ മിന്റ് ചെയ്യാൻ ഉപയോഗിച്ച BNB കോയിൻ ഡീസെൻട്രലൈസ്സായി DeFi യിൽ സൂക്ഷിച്ചിരിക്കുന്നു. പരമാവധി മൈൻ ചെയ്യാവുന്ന DNFTയുടെ എണ്ണം 50 ലക്ഷം മാത്രമാണെന്നതും, ബേർണിംഗിലൂടെ DNFT യുടെ എണ്ണം കുറയുന്നതും വിപണിയിലെ ഡിമാൻഡ് ആൻഡ് സപ്ലൈയെ നിയന്ത്രിച്ചു നിർത്തുന്നു.

മറ്റ് NFT കളിൽ നിന്ന് വ്യത്യസ്‍തമായി വ്യക്തമായ അനേകം ഉപയോഗങ്ങളുമായാണ് ഈ DNFT കടന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയ്ക്കും, വാങ്ങി സൂക്ഷിക്കുന്നവർക്കും ഇത് ഒരു പോലെ ഗുണം ചെയ്യും.

DNFT മൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക…

കൂടുതൽ വിവരങ്ങൾക്ക് 00447872067153 എന്ന വാട്സ് ആപ് നമ്പരിൽ ബന്ധപ്പെടുക..

സ്വന്തം ലേഖകൻ  

ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ്‌ നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു.  ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.

അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ  

ജർമ്മനി : ബാങ്കിംഗ് ഭീമൻ DZ ബാങ്ക് ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു.  മൊത്തം ആസ്തി പ്രകാരം ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് ഒരു ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൂടാതെ സ്വകാര്യ ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതി ജർമ്മനിയുടെ DZ ബാങ്ക് ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് സ്വന്തം ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചത്.

പുതിയ കസ്റ്റഡി സൊല്യൂഷൻ പ്രവർത്തിപ്പിക്കുന്നതിന്, ഐടി, ഓപ്പറേഷൻസ്, കംപ്ലയിൻസ് എന്നിവയിൽ ഒരു ഡസനിലധികം ജീവനക്കാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ആസ്തി 367.50 ബില്യൺ യൂറോയാണ് ($392.35 ബില്യൺ), കൂടാതെ 5,411 ജീവനക്കാരുടെ തൊഴിലാളികളുമുണ്ട്.

2022-ൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റുകൾക്കായി ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നതിനുമുമ്പ് വർഷങ്ങളായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുമായി പ്രവർത്തിച്ചിരുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ജർമ്മനിയിലെ ആദ്യത്തെ ബാംങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി ഈ  ബാങ്ക് മാറുകയാണ്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെയും ഇൻഫ്രാസ്ട്രക്ചറിന്റെയും ദാതാക്കളായ മെറ്റാക്കോ വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി DZ ബാങ്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നതിനായി ജൂണിൽ ഫെഡറൽ ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയിൽ (BaFin) നിന്ന് ക്രിപ്‌റ്റോ കസ്റ്റഡി ലൈസൻസിനായി അപേക്ഷിച്ചിരുന്നതായും ബാങ്ക് വെളിപ്പെടുത്തുന്നു.

ഒന്നിന് പുറകെ ഒന്നായി ലോക ബാങ്കുകൾ ക്രിപ്റ്റോ കറൻസി സർവീസുകൾ നടപ്പിലാക്കി മുന്നോട്ട് വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് വലിയ രീതിയിൽ മൂല്യം വർദ്ധിക്കുകയും , കൂടുതൽ സ്വീകാര്യത ഉണ്ടാവുകയും  അങ്ങനെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ

മലൈകോട്ടൈ വാലിബന്റെ ഡി എന്‍ എഫ് റ്റി മോഹൻലാൽ റിലീസ് ചെയ്തു

കൊച്ചി : ഡിജിറ്റൽ ലോകത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെക്കാൾ ഒരു പടി മുന്നിലേയ്ക്ക് കുതിക്കുന്നു. ഡിജിറ്റൽ ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി സാമ്പത്തിക വിജയം നേടാൻ 2024 ജനുവരി 25 ന് തിയേറ്ററുകളിലേയ്ക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി –  മോഹൻലാൽ സിനിമയായ മലൈകോട്ടൈ വാലിബൻ തയ്യാറെടുക്കുന്നു.  യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയായ സുഭാഷ് മാനുവൽ ജോർജ്ജ് നേതൃത്വം നൽകുന്ന ജി പി എൽ മൂവീസാണ് മോഹൻലാൽ സിനിമയ്ക്കായി ലോകത്തിലെ ആദ്യത്തെ ഡി എൻ എഫ് റ്റി  (  ഡീഫൈ നോണ്‍ – ഫണ്‍ജബിള്‍ ടോക്കന്‍ / DeFi -NFT  )  റിലീസ് ചെയ്തത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍  മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജി പി എല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

ജി പി എല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍ എഫ് റ്റിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍ എഫ് റ്റികൾ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡി എന്‍ എഫ് റ്റി യില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡി എന്‍ എഫ് റ്റി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജി പി എല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

 

അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്.  ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Single.id  സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.

മലൈകോട്ടൈ വാലിബൻ സിനിമയുടെ ഡി എൻ എഫ് റ്റി മൈൻ ചെയ്യുവാൻ  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ 

ലണ്ടൻ : സ്വിറ്റ്‌സർലൻഡിലെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചായ SDX ൽ അംഗമായി സ്വിറ്റ്‌സർലൻഡിലെ തന്നെ ആറാമത്തെ പ്രമുഖ ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്‌ബർഗ്. 7 ബില്യൺ ഡോളറിലധികം ആസ്തിയുള്ള സ്വിസ് ബാങ്കായ ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് SDX ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ സെൻട്രൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയിൽ ചേർന്നു. റീട്ടെയിൽ ബാങ്കിംഗ്, മോർട്ട്ഗേജ് ലെൻഡിംഗ്, സ്വകാര്യ ബാങ്കിംഗ്, SME ബിസിനസ്സ് എന്നിവയിൽ ഈ ബാങ്ക് സജീവമാണ്. 

 

ഡിജിറ്റൽ ആസ്തികൾ ട്രേഡ് ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഗവണ്മെന്റ് നിയന്ത്രിത എക്‌സ്‌ചേഞ്ചായ SDX, ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്കിനെ പുതിയ അംഗമായി സ്വാഗതം ചെയ്തു . സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ (ഫിൻമ) ലൈസൻസുള്ള SDX ക്രിപ്റ്റോ എക്സ്ചേഞ്ച് ബ്ലോക്ക്‌ചെയിൻ അടിസ്ഥാനമാക്കി ഡിജിറ്റൽ സെക്യൂരിറ്റികളുടെ ഇഷ്യൂ, ട്രേഡിങ്ങ്, സെറ്റിൽ ചെയ്യൽ, ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസ് തുടങ്ങിയവ സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ചെയ്യുന്ന ഒരു എക്സ്ചേഞ്ചാണ്.

ഡിജിറ്റൽ ലോകത്ത് ദിനംപ്രതി വർദ്ധിച്ചു വരുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തി സ്വിസ് ഡിജിറ്റൽ വിപണിയിലെ പ്രധാന ബാങ്കാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഹൈപ്പോതെകാർ ലെൻസ്ബർഗ് ബാങ്ക് SDX ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചിൽ അംഗമായത്.

” ഡിജിറ്റൽ അസറ്റുകളിൽ ഞങ്ങളുടെ ബാങ്കിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിൽ SDX അംഗത്വം ഒരു സുപ്രധാന ചുവടുവെപ്പാണ്. SDX-ന്റെ ആവാസവ്യവസ്ഥ ഞങ്ങളുടെ ലക്ഷ്യങ്ങളെ പരിധികളില്ലാതെ യോജിപ്പിക്കുന്നു, ഞങ്ങൾ ഈ സഹകരണം ആകാംക്ഷയോടെ കാണുന്നു,” ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗ് ബാങ്കിന്റെ സി ഇ ഒ മരിയാൻ വൈൽഡി പറയുന്നു.

ഹൈപ്പോതെകാർ ബാങ്ക് ലെൻസ്ബർഗുമായുള്ള തന്ത്രപരമായ ഈ സഖ്യം, ഉപഭോക്താക്കൾക്ക് നൂതനവും വിശ്വസനീയവും കാര്യക്ഷമവുമായ സാമ്പത്തിക വിപണിയും , അടിസ്ഥാന സൗകര്യങ്ങളും , ഡിജിറ്റൽ ആസ്തികൾക്കായുള്ള സേവനങ്ങളും നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തെ സുഗമമാക്കുന്നുവെന്ന് SDX ഡിജിറ്റൽ എക്സ്ചേഞ്ച് മേധാവി ഡേവിഡ് ന്യൂൻസ് കൂട്ടിച്ചേർക്കുന്നു.

ബെർണർ കണ്ടോണൽബാങ്ക്, ക്രെഡിറ്റ് സ്യൂസ്, കൈസർ പാർട്ണർ പ്രൈവറ്റ്ബാങ്ക്, യുബിഎസ്, സർച്ചർ കണ്ടോണൽബാങ്ക് എന്നിവയ്‌ക്കൊപ്പം SDX ൽ ചേരുന്ന ആറാമത്തെ ബാങ്കായി ഹൈപ്പോതെകാർബാങ്ക് ലെൻസ്‌ബർഗ് മാറി. മേൽപ്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും സ്വിറ്റ്സർലൻഡിൽ നിന്നുള്ളതാണ്, SDX ന്റെ മാതൃ കമ്പനിയായ SIX ഗ്രൂപ്പിന്റെ ആസ്ഥാനവും സൂറിച്ചിലാണ്.

സ്വിസ് സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ബാങ്കായ പോസ്റ്റ് ഫിനാൻസ് ബാങ്ക്, അതിന്റെ ഉപഭോക്താക്കൾക്ക്  ക്രിപ്‌റ്റോ കറൻസി ബാങ്കായ സിഗ്നവുമായി സഹകരിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

തങ്ങളുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്ന് ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടം കൈവരിക്കുന്നെണ്ടെന്ന് ഇതിനോടകം പല ബാങ്കുകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനായി അവർ ക്രിപ്റ്റോ കറൻസി സർവീസുകൾ നൽകുന്ന ബാങ്കുകളിലേയ്ക്ക് അവരുടെ അംഗത്വം മാറ്റിക്കൊണ്ട് പോകുന്നതായും ബാങ്കുകൾ മനസ്സിലാക്കി കഴിഞ്ഞു.

താമസിയാതെ തന്നെ ഓരോ ഗവൺമെന്റുകളും ക്രിപ്റ്റോ കറൻസി റഗുലേഷൻസ് നടപ്പിലാകുന്നതോട് കൂടി കൂടുതൽ ഉപഭോക്താക്കൾ തങ്ങളെ ഉപേക്ഷിച്ച് പോകുമെന്ന് എല്ലാ ബാങ്കുകളും ഭയപ്പെടുന്നു . അത് ഉണ്ടാവാതിരിക്കാൻ എല്ലാ ബാങ്കുകളും ക്രിപ്റ്റോ കറൻസി സംബദ്ധമായ എല്ലാ സേവനങ്ങളും അവരവരുടെ ബാങ്കിങ് സർവീസുകളിൽ ഉൾപ്പെടുത്തികൊണ്ട് ഉപഭോക്താക്കളെ കൂടെ നിർത്തുവാനുള്ള മത്സര ഓട്ടത്തിലാണ് ഇപ്പോൾ.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ

ഭൂട്ടാൻ :  ഹിമാലയൻ കിംഗ്ഡം ഓഫ് ഭൂട്ടാനും അതിന്റെ പങ്കാളിയായ ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പും ചേർന്ന് 600 മെഗാവാട്ട് ക്രിപ്റ്റോ മൈനിംഗ് പ്ലാന്റ് നിർമ്മിക്കുവാനുള്ള പദ്ധതികൾ ആരംഭിച്ചു. രാജ്യത്തിന്റെ ബിറ്റ്‌കോയിൻ ഖനനം ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ പറയുന്നു. നിക്കി ഏഷ്യ റിപ്പോർട്ട് അനുസരിച്ച് ആഗോള നിക്ഷേപകരിൽ നിന്ന് 500 മില്യൺ ഡോളർ മൂലധനം സമാഹരിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചതായി ബിറ്റ്ഡീർ ടെക്നോളജീസ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.

 

ഭൂട്ടാൻ ബിറ്റ്‌കോയിൻ ഖനനത്തിന് അനുയോജ്യമായ രാജ്യമാണെന്ന് ഡ്രക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സിഇഒ ഉജ്ജ്വല് ദീപ് ദഹലിൽ പറയുന്നു. ഭൂട്ടാൻ ഭൂമിശാസ്ത്രപരമായ പരിമിതികളും കണക്ടിവിറ്റി വെല്ലുവിളികളും അഭിമുഖീകരിക്കുമ്പോൾ തന്നെ, ഭൂട്ടാൻ ഒരു പർവതപ്രദേശമായതിനാൽ, അവയിലൂടെ ലഭിക്കുന്ന ഹരിതവും താരതമ്യേന വിലകുറഞ്ഞതുമായ ഊർജ്ജം ബിറ്റ്‌കോയിൻ മൈനിങ്ങിന് ഉപയോഗപ്പെടുത്തി കൂടുതൽ സുസ്ഥിരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കുന്നുവെന്ന് ദഹലിൽ വിശദീകരിച്ചു.

ബിറ്റ് കോയിനിനുവേണ്ടിയുള്ള ക്രിപ്‌റ്റോ ഖനനം പ്രദേശവാസികൾക്ക് ക്രിപ്റ്റോ കറൻസികളെപ്പറ്റിയുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും , അങ്ങനെ ഭൂട്ടാനിൽ നിന്ന് ആധുനിക ആഗോള സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകുവാൻ പൗരന്മാരെ സജ്ജരാക്കുന്നതിന് രാജ്യത്തിന്റെ ബിറ്റ്കോയിൻ ഖനനം പ്രത്യക്ഷത്തിൽ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദ്യത്തെ 100 മെഗാവാട്ടിന്റെ ക്രിപ്‌റ്റോ ഖനന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ ആരംഭിച്ചുവെന്നും , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ കണക്ക് 600 മെഗാവാട്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൂട്ടാൻ അധികൃതർ പറഞ്ഞു. എല്ലാ ലോകരാജ്യങ്ങളും ക്രിപ്റ്റോ കറൻസികളുടെ സാധ്യത മനസ്സിലാക്കി , അവയെ ഉപയോഗപ്പെടുത്തികൊണ്ട് സാമ്പത്തിക നേട്ടം കൈവരിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സ്വന്തം ലേഖകൻ 

എൽ സാൽവഡോർ : മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം നാണയമായി അംഗീകരിച്ച ആദ്യ രാജ്യമാണ്. അതുകൊണ്ട് തന്നെ സ്കൂൾ തലം മുതൽ ക്രിപ്റ്റോ കറൻസി വിദ്യാഭ്യാസം നൽകികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ക്രിപ്റ്റോ കറൻസിയിലുള്ള അറിവ് വർദ്ധിപ്പിക്കുവാൻ പദ്ധതി ഒരുക്കുന്നു. അതിന്റെ ഭാഗമായി ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഉള്ളടക്കം രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് എൽ സാൽവഡോറിന്റെ വിദ്യാഭ്യാസ മന്ത്രാലയം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ മി പ്രൈമർ ബിറ്റ്കോയിനുമായി (എം പി ബി) കരാറിൽ ഒപ്പിട്ടു. ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ബിറ്റ്കോയിൻ വിദ്യാഭ്യാസം നൽകുന്നതിന് 150 അധ്യാപകരെ പരിശീലിപ്പിക്കും, അവരിലൂടെ 75 പൊതുവിദ്യാലയങ്ങളിൽ ഈ പ്രോഗ്രാം കൊണ്ടുവരുകയും ചെയ്യും.

 

Mi Primer Bitcoin (MPB) എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാൽവഡോറൻ വിദ്യാഭ്യാസ സ്ഥാപനവും , എൽ സാൽവഡോറിലെ വിദ്യാഭ്യാസ മന്ത്രാലയവും 2024-ഓടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബിറ്റ്‌കോയിൻ കോഴ്‌സുകൾ എടുക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനമായതായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ എംപിബിയുടെ സ്ഥാപകൻ ജോൺ ഡെന്നിഹി സ്ഥിരീകരിക്കുകയും ചെയ്തു.

മറ്റൊരു ബിറ്റ്‌കോയിൻ പ്രോജക്റ്റായ ബിറ്റ്‌കോയിൻ ബീച്ചിലെ ആളുകളുടെ സഹായത്തോടെ 75 പബ്ലിക് സ്‌കൂളുകളിൽ നിന്നുള്ള 150 അധ്യാപകരെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട അടിസ്ഥാന ഉള്ളടക്കം പഠിപ്പിച്ചുകൊണ്ട് പ്രക്രിയയുടെ ആദ്യ ഭാഗം സെപ്റ്റംബർ 7 ന് ആരംഭിച്ചു. ഈ അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ബിറ്റ്കോയിൻ കോഴ്‌സുകൾ നൽകാൻ തയ്യാറായി സ്‌കൂളിലേക്ക് മടങ്ങും. ഈ പൈലറ്റ് വിജയിച്ചാൽ അടുത്ത വർഷം രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഡെന്നിഹി പറഞ്ഞു.

ബിറ്റ്‌കോയിൻ സ്വീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ലോകത്തിന് മാതൃകയാകും. ആ മാതൃക ശരിയായിരുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ഏറ്റവും നല്ല അവസരമാണ് ഗുണനിലവാരമുള്ള ക്രിപ്റ്റോ വിദ്യാഭ്യാസം. ബിറ്റ്‌കോയിനെ കുറിച്ചും, ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുക എന്നത് ബിറ്റ്‌കോയിനെ നിയമപരമായ ടെൻഡറായി സ്വീകരിച്ച ആദ്യത്തെ ഗവൺമെന്റായ എൽ സാൽവഡോറിൽ മാത്രം ഒതുങ്ങുന്നില്ലെന്നും , എൽ സാൽവഡോറിൽ ആരംഭിച്ച എംപിബി പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും , ബിറ്റ്കോയിൻ വിദ്യാഭ്യാസ പദ്ധതി മറ്റ് രാജ്യങ്ങളും പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡെന്നിഹി ചൂണ്ടിക്കാട്ടി.

ബിറ്റ്‌കോയിനെപ്പറ്റിയും, വാലറ്റുകൾ ഉപയോഗിച്ച് അടിസ്ഥാന ഇടപാടുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചും 25,000 വിദ്യാർത്ഥികളെ എംപിബി ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എം‌പി‌ബി അതിന്റെ ബിറ്റ്‌കോയിൻ അധ്യാപനം പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ചർച്ചയിലാണെന്നും ഡെന്നിഹി വെളിപ്പെടുത്തി. ഈ കോഴ്‌സുകൾക്കായി സൗജന്യ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചതിനാൽ പല രാജ്യങ്ങളും ഈ സേവനം ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും അങ്ങനെ എൽ സാൽവഡോറിനെപോലെ ക്രിപ്റ്റോ കറൻസികളെ ലീഗൽ ടെൻഡർ ആയി അംഗീകരിക്കുന്ന രാജ്യങ്ങളായി മാറുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved