Business

പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ സൺസും സ്‌പൈസ് ജെറ്റ് പ്രമോട്ടറായ അജയ് സിങ്ങും രംഗത്തെത്തിയിട്ടുമുണ്ട്.

ഒന്നിലധികം ലേലപത്രിക ലഭിച്ചതായും ഇതോടെ എയർ ഇന്ത്യ സ്വകാര്യവത്കരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തികൈകാര്യവകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ അറിയിച്ചു. എയർ ഇന്ത്യയും ഉപകമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസും പൂർണമായി കൈമാറും. ഗ്രൗണ്ട് ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വിറ്റഴിക്കും.

അതേസമയം, എയർ ഇന്ത്യക്കായി ലേലപത്രിക സമർപ്പിച്ചതായി ടാറ്റ സൺസ് വക്താവും സ്ഥിരീകരിച്ചു. സ്‌പൈസ് ജെറ്റ് ചെയർമാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വ്യക്തിഗതശേഷി മുൻനിർത്തിയാണ് അജയ്‌സിങ് ലേലപത്രിക സമർപ്പിച്ചിട്ടുള്ളത്. അതേസമയം, ലേലനടപടികളിൽ ടാറ്റ ഗ്രൂപ്പിനാണ് മുൻതൂക്കമെന്ന് ഈ രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 15ന് വൈകീട്ട് ആറുവരെയാണ് പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.

2020 ജനുവരിയിൽ എയർ ഇന്ത്യയുടെ വിൽപ്പനനടപടികൾക്ക് തുടക്കമിട്ടെങ്കിലും കോവിഡ് മഹാമാരിയെത്തുടർന്ന് നടപടികൾ വൈകുകയായിരുന്നു. 1932ൽ ജെആർടി ടാറ്റയാണ് എയർ ഇന്ത്യക്ക് തുടക്കമിട്ടത്. 1953ൽ കമ്പനിയെ ദേശസാത്കരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്ഹോം : ഔദ്യോഗികമായി ഡിജിറ്റൽ കറൻസി പുറത്തിറക്കി സ്വീഡൻ. വർഷങ്ങൾ നീണ്ട ഗവേഷണത്തിനും പരിശ്രമങ്ങൾക്കും ശേഷം സ്വീഡിഷ് സെൻട്രൽ ബാങ്ക് ഇക്രോണയെ ഔദ്യോഗിക നാണയമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പിന്തുണയുള്ള ഡിസെൻട്രലൈസ്ഡ് കറൻസി ഇത് ലോകത്താദ്യമാണ്. ടോക്കണുകളും കറൻസിയും ഇക്രോണയുടെ വെബ്സൈറ്റ് വഴി വാങ്ങാനും വിൽക്കാനും സാധിക്കും. ഡിജിറ്റൽ നാണയത്തിന്റെ വിപണനം, വിതരണം, സുരക്ഷിതമായ വ്യാപാരം എന്നിവ പ്രാപ്തമാക്കാൻ വെബ്സൈറ്റ് സഹായകമാകുന്നു. ജൂലൈ അവസാനം ഇക്രോണയുടെ വില 0.2 യൂറോയ്ക്ക് തുല്യമായിരുന്നു.

 

ബിറ്റ് കോയിൻ വലിയ നേട്ടമുണ്ടാക്കിയതുപോലെ ഇക്രോണയും സ്ഥിരതയുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ നടപടി സ്വീഡന്റെയും യൂറോപ്യൻ യൂണിയന്റെയും ധനകാര്യത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. ഇക്രോണയിലെ നിക്ഷേപം മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ആളുകൾക്കും നേട്ടങ്ങൾ ഉണ്ടാക്കും.

 

 

ഇക്രോണ വെബ്സൈറ്റിൽ ‘രജിസ്റ്റർ നൗ’ ബട്ടൺ ക്ലിക്ക് ചെയ്താണ് ആരംഭിക്കേണ്ടത്. അടുത്തതായി, വിവരങ്ങൾ പൂരിപ്പിച്ച് അക്കൗണ്ട് തുറക്കണം. ഉടൻ തന്നെ നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ ഒരു അംഗീകൃത ബ്രോക്കറിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും. ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ പരിശോധനയും ഉണ്ടാവുമെന്നത് ശ്രദ്ധിക്കുക. ഏറ്റവും കുറഞ്ഞ നിക്ഷേപം 250 ഡോളർ മാത്രമാണ്. ട്രേഡിംഗ് ഫീസുകളൊന്നുമില്ല. നിലവിലെ വിപണി സാഹചര്യങ്ങൾ നിക്ഷേപത്തിന് അനുയോജ്യമാണെന്നത് ഇക്രോണയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളിലേയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തും. ചെന്നൈയിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന രണ്ടാമത്തെ ഓട്ടോ ഭീമനാണ് ഫോര്‍ഡ്. 2017 ല്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ വില്‍പന നിര്‍ത്തിയിരുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തില്‍ റീസ്ട്രക്ചറിങ്ങിനു നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് ഫോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 1948 ലാണ് ഇന്ത്യയില്‍ ഫോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാൻ സാൽവഡോർ : ഇന്ന് എൽ സാൽവഡോറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ദിവസമാണ്. രാജ്യത്തെ പുതിയ ബിറ്റ് കോയിൻ ടെൻഡർ നിയമം ഇന്നാണ് നടപ്പിലാകുന്നത്. വരാനിരിക്കുന്ന ബിറ്റ് കോയിൻ ടെൻഡർ നിയമം നടപ്പിലാക്കുന്നതിന് പിന്തുണയുമായി ധാരാളം പേർ 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ട്. സാൽവദോറൻ പ്രസിഡന്റ് നായിബ് ബുക്കെലെ സർക്കാർ വാലറ്റുള്ള എല്ലാ സാൽവദോറൻ പൗരന്മാർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ ഈ ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കാരണം ബിറ്റ് കോയിൻ നിയമപരമായ ടെൻഡർ ആയതിനുശേഷം എന്ത് സംഭവിക്കുമെന്ന് അറിയാൻ ആളുകൾക്ക് താല്പര്യമുണ്ട്.

സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ കറൻസി വാലറ്റ് ഉള്ള ആർക്കും 30 ഡോളർ സൗജന്യ ബിറ്റ് കോയിൻ ലഭിക്കുമെന്ന് ജൂൺ 25 ന് സാൽവദോറൻ പ്രസിഡന്റ് പറഞ്ഞിരുന്നു. “ഇത് ചിവോ ആപ്പിനുള്ളിലായിരിക്കും. സമ്പദ്‌വ്യവസ്ഥയിലെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും തുല്യമായ 30 ഡോളർ ഞങ്ങൾ ബിറ്റ് കോയിനിൽ നിക്ഷേപിക്കും.” അദ്ദേഹം അറിയിച്ചു. 30 ഡോളറിന്റെ ബിറ്റ് കോയിൻ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ബിറ്റ് കോയിൻ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്. ഫേസ്ബുക്ക്‌, ട്വിറ്റർ, റെഡിറ്റ് തുടങ്ങിയവയിൽ #30for30, #buybtctuesday, #7septemberbuybtc എന്നീ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങിൽ എത്തി.

മൈക്രോസ്ട്രാറ്റജിയുടെ സിഇഒ മൈക്കൽ സെയ്‌ലർ സെപ്റ്റംബർ 7 ന് 30 ഡോളർ വിലയുള്ള ബിറ്റ് കോയിൻ വാങ്ങുന്നതിനെക്കുറിച്ച് എഴുതി. “സെപ്റ്റംബർ 7 ന്, എൽ സാൽവഡോർ ഔദ്യോഗികമായി തന്നെ ബിറ്റ് കോയിനെ അതിന്റെ ദേശീയ കറൻസിയായ യുഎസ് ഡോളറിനൊപ്പം ഉപയോഗിക്കാൻ തുടങ്ങും.” സെയ്‌ലർ ട്വീറ്റ് ചെയ്തു. ഇത് വിലയെ ബാധിക്കുന്ന കാര്യമല്ല. “ഒരു ചരിത്രനിമിഷം തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്യൂണസ് അയേഴ്സ് : ശമ്പളം ക്രിപ്റ്റോകറൻസിയിൽ സ്വീകരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്ന ബിൽ മുന്നോട്ട് കൊണ്ടുവന്ന് അർജന്റീന. തൊഴിലാളികൾക്ക് ബിറ്റ് കോയിനിൽ ശമ്പളം ലഭിക്കാൻ അനുവദിക്കുന്ന ബിൽ അവതരിപ്പിച്ചതായി മെൻഡോസ പ്രവിശ്യയിലെ അർജന്റീനയുടെ ദേശീയ ഡെപ്യൂട്ടി ജോസ് ലൂയിസ് റാമൻ. തൊഴിലാളികൾക്ക് അവരുടെ ശമ്പളം പൂർണ്ണമായോ ഭാഗികമായോ ക്രിപ്റ്റോകറൻസികളിൽ ലഭിക്കുന്നതിനായി താൻ ഒരു ബിൽ അവതരിപ്പിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വയമേ ശക്തിപ്പെടാനും പ്രതിഫലം സംരക്ഷിക്കാനും തൊഴിലാളികളെ ഇത് പ്രാപ്തരാക്കുമെന്ന് റാമൻ കൂട്ടിച്ചേർത്തു. ഉപയോക്താകൾക്ക് നൽകുന്ന ഗുണങ്ങൾ കാരണം ക്രിപ്‌റ്റോകറൻസികൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുവെന്ന് അർജന്റീനിയൻ നിയമനിർമ്മാതാവ് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് നോളജ് ഇക്കണോമി ഫോറത്തിൽ പങ്കെടുത്തതിൽ നിന്നാണ് ഈ പ്രോജക്റ്റിന്റെ പിറവിയെന്ന് ഡെപ്യൂട്ടി അഭിപ്രായപ്പെട്ടു. അർജന്റീനയിൽ ക്രിപ്‌റ്റോകറൻസിയുടെ വളർച്ച ദിനംപ്രതി വർധിച്ചുവരികയാണ്. അർജന്റീനക്കാർക്ക് ബിറ്റ് കോയിൻ, ഈതർ, സ്റ്റേബിൾകോയിനുകൾ എന്നിവയിൽ കൂടുതൽ താൽപ്പര്യമുണ്ടെന്ന് മെയ്‌ മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ പ്ലാറ്റ് ഫോമുകൾ സ്വീകരിക്കുന്നതിനെ കോവിഡ് ത്വരിതപ്പെടുത്തുകയുണ്ടായി. “ഇന്ന് അർജന്റീനയിൽ ഞങ്ങൾക്ക് 10 ലക്ഷം ഉപയോക്താക്കളുണ്ട്. 2020 ന്റെ തുടക്കത്തിൽ ഞങ്ങൾക്ക് 4 ലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഇത് മാസം തോറും വളരുന്ന ഒരു കണക്കാണ്.” റിപ്പിയോ ഡയറക്ടർ ജുവാൻ ജോസ് മാൻഡെസ് വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം അർജന്റീനയിൽ നടത്തിയ സർവേയിൽ പങ്കെടുത്തത്തിൽ 73.4% പേരുടെയും അഭിപ്രായം ഇതായിരുന്നു. “നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം പണം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ക്രിപ്‌റ്റോകറൻസികൾ ആണ്.” ക്രിപ്‌റ്റോകറൻസികൾ വളരുകയാണെന്നും അത് ലോക രാജ്യങ്ങളിൽ എല്ലാം തന്നെ സ്വീകാര്യത നേടുകയാണെന്നതിനുമുള്ള തെളിവാണ് ഈ ബിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഡിജിറ്റൽ കറൻസി ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പ്രവർത്തിക്കുന്നുണ്ടെന്നും സമീപ ഭാവിയിൽ മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ അറിയിച്ചു. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (സി‌ബി‌ഡി‌സികൾ‌) അവതരിപ്പിക്കുന്നതിന്റെ ഗുണദോഷങ്ങൾ‌ ആർ‌ബി‌ഐ കുറച്ചുകാലമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിശദമാക്കി. ഒരു സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ രൂപത്തിൽ നൽ‌കുന്ന നിയമപരമായ ടെണ്ടറാണ് സിബിഡിസി. ഇത് ഒരു ഫിയറ്റ് കറൻസിക്ക് തുല്യമാണ്. ഫിയറ്റ് കറൻസി ഉപയോഗിച്ച് പരസ്പരം കൈമാറ്റങ്ങൾ നടത്താവുന്നതാണ്. മൊത്ത, റീട്ടെയിൽ വിഭാഗങ്ങളിൽ പ്രത്യേക ആവശ്യങ്ങൾക്കായി നിരവധി രാജ്യങ്ങൾ സിബിഡിസി നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിധി സെന്റർ ഫോർ ലീഗൽ പോളിസി സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. “ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിലൂടെ ആളുകൾ പണത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, കുറഞ്ഞ ഇടപാട് ചെലവ് എന്നിവയാണ് പ്രധാന നേട്ടങ്ങൾ. കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവും വിശ്വസനീയവും നിയന്ത്രിതവും നിയമപരവുമായ പണമിടപാട് നടത്താൻ ഡിജിറ്റൽ കറൻസി സഹായിക്കും. ഇത് ശ്രദ്ധാപൂർവം ഉപയോഗിക്കണം” ശങ്കർ പറഞ്ഞു.

ഒറ്റഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കർ വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പുരോഗതി കൈവരിക്കുകയെന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടന്റെ സാമ്പത്തികരംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പദ്ധതികളുമായി ചാൻസലർ റിഷി സുനക്. ജനങ്ങളുടെ കയ്യിലുള്ള ഔദ്യോഗിക കറൻസി ഒഴിവാക്കി, ഡിജിറ്റൽ കറൻസിയായ ‘ബ്രിറ്റ് കോയിൻ ‘ ഔദ്യോഗികമാക്കാനുള്ള തീരുമാനങ്ങളാണ് ചാൻസലർ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റെർലിംഗിന് പകരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുല്യ അനുപാതത്തിലുള്ള ഡിജിറ്റൽ കറൻസി നിലനിർത്താനാണ് പുതിയ പദ്ധതികൾ പ്രകാരമുള്ള തീരുമാനം. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ കോയിൻ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകർക്കുമെന്ന അഭിപ്രായം വിദഗ്ധരുടെ ഇടയിലുണ്ട്. ബ്രിറ്റ് കോയിനിന്റെ ഗുണങ്ങളെപ്പറ്റി പഠിക്കുവാനായി പ്രത്യേക സമിതിയും ചാൻസലർ രൂപീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഓൺലൈൻ രീതിയിലുള്ള പണമിടപാടുകളുടെ സമയവും ചിലവും കുറയ്ക്കും. നിലവിൽ തന്നെ ക്രിപ്റ്റോകറൻസികളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇത്തരമൊരു നീക്കം ഗുണംചെയ്യുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. മറ്റ് രാജ്യങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ ക്രിപ്റ്റോകറൻസികൾ നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ നടന്നുവരുന്നു. ചൈനയും, യു എസുമെല്ലാം ഈ രാജ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടുമായി നേരിട്ട് ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ ഇത്തരം ഡിജിറ്റൽ കറൻസികൾ നിലനിർത്താം. ബ്രിറ്റ് കോയിനുകൾക്ക് പലിശ നിരക്കുകൾ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് ഇതു വരെയും തീരുമാനമായിട്ടില്ല. റിട്ടെയിൽ കമ്പനികളിലേയ്ക്കുള്ള സാധാരണ പണമിടപാടുകൾക്കും ഇനി മുതൽ ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാം. എന്നാൽ ഓരോ ഉപഭോക്താവിനും കൈവശം വെക്കാനാകുന്ന ബ്രിറ്റ് കോയിനിന്റെ എമൗണ്ടിൽ പരിധി ഉണ്ടാകും. ഇതോടൊപ്പം തന്നെ ജനങ്ങൾക്ക് സ്റ്റെർലിങ്ങും, ബ്രിറ്റ് കോയിനും തമ്മിൽ സുഗമമായി മാറ്റാനുള്ള സൗകര്യവും ഉണ്ടാകും.

വർഷങ്ങളായി യുഎന്നിന്റെ ആഗോള സന്തോഷ നിലവാരപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഫിൻലൻഡ്. ജീവിതനിലവാരം, വ്യക്തി സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങി രാജ്യാന്തര സന്തോഷ നിലവാര മാനദണ്ഡങ്ങളിലെല്ലാം ഏറെ മുൻപിലാണ് രാജ്യം. അഴിമതിയും കുറ്റകൃത്യങ്ങളും മലിനീകരണ പ്രശ്‌നങ്ങളുമെല്ലാം വളരെ കുറവ്. അതൊക്കെത്തന്നെയാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമാക്കുന്നതും.

എന്നാൽ, ഒരു കാര്യത്തിൽ ഫിൻലൻഡുകാർ ഇപ്പോൾ സന്തുഷ്ടരല്ല; പ്രത്യേകിച്ചും ഫിൻലൻഡിലെ തൊഴിൽരംഗം. മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ചയും വലിയ തോതിലുള്ള വൃദ്ധതലമുറയുമാണ് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി കുടിയേറ്റക്കാർക്ക് വാതിൽതുറന്നു കാത്തിരിക്കുകയാണ് ഫിൻലൻഡ്.

രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഫിൻലൻഡ് ഇപ്പോൾ നേരിടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന വൃദ്ധതലമുറയുടെ ചെലവ് കണ്ടെത്താൻ വലിയ തോതിലുള്ള വിദേശ തൊഴിലാളികൾ ഫിൻലൻഡിന് ആവശ്യമുണ്ട്. ജനസംഖ്യാ വളർച്ചയിലെ ഈ മന്ദഗതി കാരണമുള്ള പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഫിൻലൻഡ്.

55.2 ലക്ഷമാണ് ഫിൻലൻഡിന്റെ ജനസംഖ്യ. എന്നാൽ, 0.1 ശതമാനമാണ് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക്. ഇതു തന്നെയാണ് ഫിൻലൻഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും. 43.1 ആണ് ഇവിടത്തെ ഇടത്തരം പ്രായം. ജനസംഖ്യാ വളർച്ചയിൽ വളരെ പിറകിലാണ് രാജ്യം.

39.2 ആണ് നിലവിലെ വാർധക്യ ആശ്രിത അനുപാതം. ഇത് 2030 ആകുമ്പോഴേക്കും 47.5 ആയി ഉയരുമെന്ന് ഫിന്നിഷ് ഭരണകൂടം ഭയക്കുന്നു. യുഎൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ വയോധിക ജനസംഖ്യയുടെ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനു പിറകെ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ്.

കുടിയേറ്റക്കാർക്ക് സ്വാഗതം, പക്ഷെ അവർ നേരിടേണ്ടിവരിക 

കുടിയേറ്റ ജനസംഖ്യ കൂട്ടി രാജ്യത്തെ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഫിൻലൻഡ് ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രതിവർഷം 20,000-30,000 എന്ന തോതിൽ കുടിയേറ്റ നില ഉയർത്തിക്കൊണ്ട് വന്ന് പൊതു-സ്വകാര്യ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. അതുവഴി പെൻഷൻ ബാധ്യത കുറയ്ക്കാനാകുമെന്നും കരുതുന്നു.

വിദഗ്ധരായ കുടിയേറ്റക്കാരെ ആകർഷിക്കാനായി നേരത്തെ തന്നെ സർക്കാർ ടാലന്റ് ബൂസ്റ്റ് എന്ന പേരിലുള്ള റിക്രൂട്ടിങ് പരിപാടികളും തുടങ്ങിയിട്ടുണ്ട്. നാലു വർഷത്തോളമായി ഇതു നടന്നുവരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. സ്‌പെയിനിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, സ്ലോവാക്യയിൽനിന്നുള്ള മെറ്റൽ തൊഴിലാളികൾ, റഷ്യയിൽനിന്നും ഇന്ത്യയിൽനിന്നും മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഐടി, സമുദ്ര തൊഴിൽ വിദഗ്ധരെയുമാണ് ഫിൻലൻഡ് കമ്പനികളും സർക്കാരും ലക്ഷ്യമിടുന്നത്.

ഫിൻലൻഡിലെ നിത്യോപയോഗ വസ്തുക്കൾക്കടക്കമുള്ള അമിതവില കുടിയേറ്റക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽനിന്നു തടയുന്ന പ്രധാന പ്രശ്‌നമാണ്. ഇതോടൊപ്പം കടുത്ത തണുപ്പുള്ള കാലാവസ്ഥയും പലർക്കും സഹിക്കാനാകുന്നതല്ല. ഒരു കണക്കു പ്രകാരം ഫിൻലൻഡിലെ പടിഞ്ഞാറൻ നഗരമായ വാസയിൽ ജോലിക്കെത്തിയ എട്ട് സ്പാനിഷ് നഴ്‌സുമാരിൽ അഞ്ചുപേരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവിടത്തെ പ്രതികൂലാവസ്ഥകൾ തന്നെയാണ് ഇതിനു കാരണം.

സങ്കീർണമായ ഫിന്നിഷ് ഭാഷ മറ്റൊരു പ്രതിബന്ധമാണ്. യൂറോപിൽ പഠിച്ചെടുക്കാൻ പ്രയാസമുള്ള ഏറ്റവും സങ്കീർണ ഭാഷകളിലൊന്നാണ് ഫിന്നിഷ്. പല സ്വദേശ കമ്പനികളിലും ഫിന്നിഷ് ഭാഷ കർക്കശമാണ്. ഭാഷ വെറുതെ അറിഞ്ഞാൽ പോര, വിദഗ്ധനുമായിരിക്കണമെന്നാണ് പല കമ്പനികളും മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തന്നെ കുടിയേറ്റ വിരുദ്ധ മനോഭാവം ഇവിടത്തുകാർക്കിടയിലും നിലനിൽക്കുന്നുണ്ട്. വിദേശികളെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ പലർക്കും മടിയുണ്ട്. പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ കക്ഷിയായ ഫിൻസ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള ജനകീയ പിന്തുണയും ലഭിക്കാറുണ്ട്. മുസ്ലിം കുടിയേറ്റക്കാരോട് പ്രത്യേക വിവേചനം ഇവിടത്തുകാർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി ഏഷ്യയിൽനിന്നടക്കം കൂടുതൽ പ്രതിഭകളെ ആകർഷിക്കാനാണ് ഫിൻലൻഡ് ഭരണകൂടം പദ്ധതിയിടുന്നത്. നാടിന്റെ പ്രതിച്ഛായ കൂട്ടാനായി അന്താരാഷ്ട്ര പിആർ കമ്പനികളുടെ സഹായവും ഭരണകൂടം തേടിയിട്ടുണ്ട്.

രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം.

വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. അതേസമയം, എമിറേറ്റ്സ് എയർലൈന് മാർച്ച് 31 വരെയുള്ള സമ്പത്തിക വർഷം 2,000 കോടിയിലേറെ ദിർഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. സർവീസുകൾ കുറച്ചതോടെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

കൊവിഡ് ആരംഭിച്ച കഴിഞ്ഞ വർഷം 456 മില്യൺ ഡോളറായിരുന്നു(1.7 ബില്യൺ ദിർഹം) എമിറേറ്റ്‌സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 9.7 ബില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്‌സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാൻഡ് തകർച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാന കാരണം.

മനുഷ്യ ജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കൊവിഡ്-19 പകർച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്‌സ് എയർലൈൻ, ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് അടുത്തമാസം ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മുടങ്ങിയത് ബജറ്റ് എയർലൈൻസുകളെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ സർവീസുകൾ മികച്ച നേട്ടം ഉറപ്പു വരുത്തിയിരുന്നതായി എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം അമർച്ച ചെയ്യുകയും വ്യോമയാന മേഖല സാധാരണ നില വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് എയർ അറേബ്യ ഉൾപ്പെടെ യു.എ.ഇ ബജറ്റ് എയർലൈൻസുകൾ.

സ്വന്തം ലേഖകൻ

ലണ്ടൻ : ബിറ്റ്കോയിനെ നിയമപരമായ ടെൻഡറായി അംഗീകരിച്ച് ഡോളറിനൊപ്പം ബിറ്റ്കോയിനിനെയും സ്വന്തം രാജ്യത്തിന്റെ ഔദ്യാഗിക കറൻസിയായി മാറ്റിയ എൽ സാൽവഡോറിന്റെ ചരിത്രപരമായ നീക്കത്തെ ക്രിപ്‌റ്റോ കറൻസി പ്രേമികളും സാമ്പത്തിക മേഖലയും ആവേശപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു . ഇനിമുതല്‍ ഒരു രാജ്യത്തിന്റയോ കേന്ദ്ര ബാങ്കിന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയെന്ന പഴി ബിറ്റ്‌കോയിനിനില്ല.  ഇതോടെ ലോകത്ത്‌ ക്രിപ്‌റ്റോ കറന്‍സിയെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന മധ്യ അമേരിക്കൻ രാജ്യം മാറി.  അതോടൊപ്പം മറ്റ് പല രാജ്യങ്ങളെയും ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും എൽ സാൽവഡോർ കാരണമായി.

84 ല്‍ 62 വോട്ടുകള്‍ നേടി ബിറ്റ്‌കോയിനെ അംഗീകൃത കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായെന്നും 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റ്‌ നായിബ്‌ ബുക്കെലെ പറഞ്ഞു. യു.എസ്‌. ഡോളര്‍ നിയമപരമായ കറന്‍സിയായി തുടരുമെന്നും  ബിറ്റ്‌കോയിന്‍ ഉപയോഗം ഓപ്‌ഷണലായിരിക്കുമെന്നും ഇത്‌ ഉപയോക്‌താക്കള്‍ക്ക്‌ അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്‌തമാക്കി. ഓരോ ഇടപാടിലും ബിറ്റ്‌കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്‍മാരുടെ പണമിടപാടുകളാണ്‌ സാല്‍വഡോറിന്റെ പ്രധാന വരുമാനം. സാല്‍വഡോറിന്റെ ജി.ഡി.പിയുടെ 22 ശതമാനവും ഈ കണക്കില്‍പ്പെടുന്നതാണ്‌. 2020 ല്‍ ഇത്‌ 590 കോടി ഡോളറായിരുന്നു. കോടിക്കണക്കിന്‌ ഡോളര്‍ പണമയയ്‌ക്കാനും ഇടനിലക്കാര്‍ക്കായി ലക്ഷക്കണക്കിന്‌ ഡോളര്‍ നഷ്‌ടപ്പെടുന്നത്‌ തടയാനുമാണ്‌ അതിവേഗം വളരുന്ന ബിറ്റ്‌കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന്‌ ബുക്കലെ പറഞ്ഞു.

ലോകത്തെ പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും അഭിഭാഷകരും എൽ സാൽവഡോറിന്റെ ഈ നടപടിയെ ക്രിപ്റ്റോ കറൻസികൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നതിനുള്ള സുപ്രധാന ഘട്ടമായി കാണുന്നു . എൽ സാൽവഡോർ പൂർണ്ണമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ നീക്കം സഹായിക്കുമെന്നും ബിറ്റ്ഫിനെക്സിന്റെ ചീഫ് ടെക്നോളജി ഓഫീസർ പൗലോ അർഡോനോ പറഞ്ഞു.

എൽ സാൽവഡോർ നിയമപരമായ ടെൻഡറായി ബിറ്റ്കോയിനിനെ സ്വീകരിച്ചപ്പോൾ ഞങ്ങൾ ഇത്രയും കാലം പറഞ്ഞ കാര്യം ലോകം അംഗീകരിച്ചിരിക്കുന്നുവെന്നും, ബിറ്റ്കോയിന് യൂട്ടിലിറ്റി ഉണ്ടെന്നും, ഫിയറ്റ് കറൻസികൾക്ക് ഇത് ഒരു ബദലാണെന്നും, ഇത് മാനവികതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും, ഒരു മഹത്തായ നിമിഷമാണിതെന്നും അഭിപ്രായപ്പെട്ടു.

ബ്ലോക്ക്ചെയിൻ കമ്പനിയായ ഫെച്ച് ഐയുടെ സിഇഒ ഹുമയൂൺ ഷെയ്ഖ് എൽ സാൽവഡോർ പോലുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും വ്യക്തികളെയും ആകർഷിക്കുമെന്നും, ഒരുപിടി രാജ്യങ്ങൾ ബിറ്റ്കോയിൻ സ്വീകരിക്കുകയോ, കരുതൽ ശേഖരമായി ഉപയോഗിക്കാൻ ബിറ്റ്കോയിൻ വാങ്ങുകയോ ചെയ്യുന്നത് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും ക്രിപ്റ്റോ കറൻസി ദത്തെടുക്കുന്നതിന് ആക്കം നൽകുകയും ചെയ്യുമെന്നും അംബർ ഗ്രൂപ്പിലെ അമേരിക്കയുടെ തലവൻ ജെഫ്രി വാങും  അഭിപ്രായപ്പെട്ടു.

ഒരു രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ബിറ്റ്കോയിനിനെ സ്വീകരിക്കുമ്പോൾ അവരുടെ രാജ്യത്തേക്ക് മൂലധനവും കഴിവും ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകുമെന്നും, ക്രിപ്റ്റോ കറൻസി ബിസിനസുകളുടെ കേന്ദ്രമായി എൽ സാൽവഡോർ മാറുന്നതിന് ഈ നിയമം സഹായകമാകുമെന്നും വാങ് പറഞ്ഞു. 

സ്വകാര്യ മേഖലയിൽ ബിറ്റ്കോയിൻ ഖനന ഓപ്പറേറ്റർമാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് സർക്കാർ നേരിട്ട് ഖനനം നടത്തി ബിറ്റ്‌കോയിനിന്റെ മേൽ ആധിപത്യം സ്ഥാപിക്കാം എന്ന ചൈനയുടെ തന്ത്രത്തിനാണ് സാൽവഡോറിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും സാൽവഡോറിനെ പിന്തുടരാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതും, ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ക്രിപ്റ്റോ റെഗുലേഷനുമായി ബന്ധപ്പെട്ട ബില്ലിന്മേൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നതും വരുന്ന സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസികൾക്കുള്ള വലിയ സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ സാധ്യതയെ ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ പരസ്പരം  മത്സരിക്കുമ്പോൾ ഓരോ ക്രിപ്റ്റോ കറൻസികൾക്കും വലിയ രീതിയിലുള്ള വില കയറ്റമായിരിക്കും വരും വർഷങ്ങളിൽ ഉണ്ടാക്കുവാൻ പോകുന്നത്.

Copyright © . All rights reserved