Editorials

ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ്

അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.

അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്.

റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി.

ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും.

പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് .

ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും.

മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.

 

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

സർക്കാരിൻറെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ സൂചനകൾ പുറത്തുവരാൻ തുടങ്ങിയിട്ട് വളരെ നാളായി. അടുത്ത തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകരെല്ലാം സാധ്യത കൽപ്പിക്കുന്നത് ലേബർ പാർട്ടിക്കാണ് . അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസന്റെ അഭിപ്രായം മലയാളം യുകെ നേരെത്തെ പ്രസിദ്ധികരിച്ചിരുന്നു . ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

15029 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേയുടെ ഫലമാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. സർവേയനുസരിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന ഭരണപക്ഷം 100- ൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി തന്റെ നോർത്ത് യോർക്ക് ഷെയറിലെ സീറ്റിൽ പരാജയം നുണഞ്ഞേക്കാമെന്ന് സർവേ ചൂണ്ടി കാണിക്കുന്നത്. ലേബർ പാർട്ടിക്ക് 468 സീറ്റും ടോറികൾക്ക് 98 സീറ്റും ലഭിക്കുമെന്നാണ് സർവേയിലെ പ്രവചനം. ഭരണപക്ഷമായ കൺസൾവേറ്റീവ് പാർട്ടിക്ക് 360 സീറ്റ് ആണ് നിലവിലുള്ളത്. ലേബർ പാർട്ടിക്ക് 200 സീറ്റും.

ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് താല്പര്യം ഉണ്ടെങ്കിലും ഒട്ടുമിക്ക യുകെ മലയാളികളും ലേബർ പാർട്ടിയോട് അനുഭാവം ഉള്ളവരാണ്. മലയാളികളായ കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാല , ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്കിലെ മുൻ മേയറായ ടോം ആദിത്യ തുടങ്ങിയവർ ലേബർ പാർട്ടിയുടെ കുടക്കീഴിലാണ് ഇലക്ഷനിൽ മത്സരിച്ചത്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു ടോം ആദിത്യയുടെ മകൾ അലീനയും ലേബർ പാർട്ടി അംഗമാണ് . പക്ഷേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലയാളികളിൽ നല്ലൊരു വിഭാഗം ടോറികൾക്ക് വോട്ട് ചെയ്തത്. ബ്രെക്സിറ്റിൻ്റെ നടപടികളിൽ ടോറികൾ എടുത്ത ഉറച്ച നിലപാടുകളാണ് പ്രധാനമായും മലയാളികളെ ടോറികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച ഘടകം .

ചുവരെഴുത്ത്

എല്ലാം മേഖലയിലുമുള്ള ജീവിത ചിലവ് വർദ്ധനവു മൂലം കടുത്ത ഭരണവിരുദ്ധ വികാരമാണ് യുകെ മലയാളികളുടെ ഇടയിലുള്ളത് . കുടിയേറ്റ നയത്തിലെ മാറ്റങ്ങൾ മൂലം കെയർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്നത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് . ഏറ്റവും പ്രധാനപ്പെട്ട കാര്യം ശമ്പളം തന്നെയാണ് . യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൽ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ട വിഭാഗം നേഴ്സുമാർ ആയിരുന്നു. 5 ശതമാനം മാത്രമാണ്   നേഴ്സുമാർക്ക് നൽകിയ ശമ്പള വർദ്ധനവ്.

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

രാഷ്ട്രീയം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടായിരിക്കാം ചെറിയ ഒരു പ്രാദേശിക ഭാഷയായ മലയാളത്തിൽ ഇത്രമാത്രം ന്യൂസ് ചാനലുകൾ ഉള്ളത് . മലയാളത്തിലെ പത്ര ദൃശ്യമാധ്യമങ്ങളിൽ എല്ലാം തന്നെ രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പംക്തികളും പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് . മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളും അന്തി ചർച്ചകൾക്കായി സമയം മാറ്റിവയ്ക്കുന്നു. കേരളത്തിൽ നിന്ന് 5 മണിക്കൂർ താമസിച്ചാണ് യുകെയിൽ പ്രഭാതം വിടരുന്നത്. അച്ചടിച്ച മാധ്യമങ്ങളെ പിന്നിലേക്ക് ആക്കി വാർത്തകൾ വിരൽത്തുമ്പിൽ ലഭ്യമാകുന്നതോടെ ഈ കാലത്ത് ഓരോ യുകെ മലയാളിയും മൊബൈലിൽ തിരഞ്ഞെടുപ്പ് വാർത്തകൾക്കായാണ് കണ്ണോടിക്കുന്നത്. പരസ്പരം കാണുമ്പോഴും നാട്ടിലെ സ്ഥാനാർത്ഥിയുടെ വിജയസാധ്യതയാണ് സംഭാഷണങ്ങളിൽ ഇടം പിടിക്കുന്നത്.

സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ അതിപ്രസരമാണ്. ഏതെങ്കിലും മുന്നണിയുമായി അനുഭവമുള്ളവർ തങ്ങൾക്ക് അനുകൂലമായ വാർത്തകളും പോസ്റ്റുകളും ട്രോളുകളും ഷെയർ ചെയ്യുന്നു. കേരളത്തിൽനിന്ന് യുകെയിലേയ്ക്ക് മലയാളികളുടെ കുടിയേറ്റം വലിയതോതിൽ ആരംഭിച്ചിട്ട് 20 വർഷത്തിൽ കൂടുതലാകുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിൽ യുകെയുടെ രാഷ്ട്രീയ പാർട്ടികളുടെ പെരുമാറ്റ സംഹിതകളുമായി താരതമ്യം കൂടി വരുത്തുന്നതിൽ അത്ഭുതപ്പെടാനില്ല . കാടും നാടും ഇളക്കി മതിലെല്ലാം പോസ്റ്ററുകൾ ഒട്ടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിൽ ഇല്ലല്ലോ എന്നാണ് യോർക്ക് ഷെയറിൽ നിന്നുള്ള ഒരു മലയാളി തിരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്.

ജോലിയും ഒഴിവുസമയവും തമ്മിൽ വേർതിരിവില്ലാത്ത രീതിയാണ് കേരളത്തിൽ പലപ്പോഴും. ജോലിക്കിടയ്ക്ക് സംഘടനാ പ്രവർത്തനം നടത്തുന്ന സർക്കാർ ജീവനക്കാർ ഒട്ടനവധിയാണ് കേരളത്തിൽ . എന്നാൽ യുകെയിലെ സാഹചര്യം വ്യത്യസ്തമാണ്. ജോലി സമയത്ത് സ്വകാര്യ ആവശ്യത്തിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അനുഭാവമുള്ള മുന്നണികളുടെ പോസ്റ്റുകൾ ജോലി സമയത്ത് ഷെയർ ചെയ്യാൻ സാധിക്കില്ലെന്നാണ് ബിർമിംഗ്ഹാമിൽ നിന്നുള്ള ഒരു മലയാളി പരാതിപ്പെട്ടത്. ഇവർക്കെല്ലാം വ്യക്തമായ രാഷ്ട്രീയ ചായ് വുകൾ ഉള്ളവരാണ്. കേരളത്തിൽ വച്ച് പല മുന്നണികളുടെയും ഭാഗമായി പ്രവർത്തിച്ചവരാണ് ഇവരെല്ലാം തന്നെ . എന്നാൽ കുറച്ചുകൂടി വിശാലമായ ലോകം കണ്ടപ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതികളിലും പ്രചാരണങ്ങളിലും കുറച്ചുകൂടി മാറ്റം വേണമെന്നാണ് ഒരു ശരാശരി യുകെ മലയാളിയുടെ മനസ്സിൽ ഉള്ളത്.

ചുവരെഴുത്ത്

കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയും സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപിയുടെ എൻഡിഎയും ആണ് കേരളത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണികൾ . എന്നാൽ അനുഭവമുള്ളപ്പോൾ തന്നെ ഏതെങ്കിലും മുന്നണിയെ അന്ധമായി അനുകൂലിക്കുവാൻ യുകെ മലയാളികളിൽ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെണെന്ന് പലരുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദേശീയ തലങ്ങളിൽ ഒരു മുന്നണിയുടെ ഭാഗമാകുമ്പോഴും കേരളത്തിൽ പരസ്പരം പട വെട്ടുന്ന ഇടതുപക്ഷത്തിന്റെയും വലതുവശത്തിന്റെയും നിലപാടിനോടും സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന ബിജെപി നിലപാടിനോടും ഒരു രാഷ്ട്രീയ ചെകിടിപ്പാണ് പലരും പ്രകടിപ്പിച്ചത്. കേജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുള്ള സംഭവങ്ങളും ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിലെത്തി മാസങ്ങൾക്ക് ശേഷം പ്രഥുൽ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നു. കേരള രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിലെ തങ്ങളുടെ ഇഷ്ടക്കേടുകളെ കുറിച്ചാണ് കൂടുതൽ ആളുകളും പ്രതികരിച്ചത്. അതുകൊണ്ടാവാം ഇന്ന് പല യുകെ മലയാളികളും സമൂഹമാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രം ഡൽഹി രാംലീല മൈതാനത്തെ ഇന്ത്യാ സഖ്യ റാലിയിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത് നിൽക്കുന്ന ചിത്രമായിരുന്നു.

 

ബിൻസു ജോൺ , ചീഫ് എഡിറ്റർ

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 9 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

പോയ വർഷം യുകെയിലെ മലയാളികൾക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളും സ്റ്റുഡൻറ് വിസയിൽ എത്തിയവരുമടങ്ങുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും . കുടിയേറ്റ നയങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ എങ്ങനെയൊക്കെയാണ് മലയാളി സമൂഹത്തെ ബാധിക്കുന്നതെന്ന വാർത്താ വിശകലനങ്ങൾ ആദ്യം വായനക്കാരിൽ എത്തിക്കുന്നതിൽ മലയാളം യുകെ ഏറ്റവും മുൻപന്തിയിലായിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൽ ഭൂരിഭാഗമായ ആരോഗ്യ പ്രവർത്തകരുടെ ശബ്ദമാകാനും അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാനും വാർത്തകളിലൂടെ മലയാളംയുകെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. യു കെ മലയാളി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ വിവരങ്ങൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിൽ വളരെ പ്രാധാന്യമാണ് മലയാളം യുകെ നാളിതുവരെ നൽകിയതെന്നും അത് തുടർന്നും ഉണ്ടാകുമെന്നും സന്തോഷത്തോടെ പറയട്ടെ .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് . കോവിഡിന് ശേഷം തുടർച്ചയായ രണ്ടുവർഷം 2022 -ലും 2023 – ലും മലയാളം യുകെ നടത്തിയ അവാർഡ് നൈറ്റുകൾ യുകെയിലെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ഹൃദയപൂർവ്വമാണ് ഏറ്റെടുത്തത്. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനൊപ്പം കാണികൾക്ക് ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്.

മുൻ വർഷങ്ങളിലെതു പോലെ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള തുടങ്ങിയ ഒട്ടേറെ പ്രമുരാണ് മലയാളം യുകെയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ചത് . ക്രിസ്മസ് ദിനത്തിൽ പ്രിയ വായനക്കാർക്ക് സന്ദേശം നൽകിയത് ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആണ് .

ഒട്ടേറെ സ്ഥിരം പംക്തികളാണ് മലയാളം യുകെ ന്യൂസ് വായനക്കാർക്കായി സമ്മാനിച്ചത് .മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു. ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, പ്രൊഫ . റ്റിജി തോമസ് എഴുതുന്ന യുകെ സ്‌മൃതികൾ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

മലയാളം യുകെ ന്യൂസിലെ രണ്ട് സ്ഥിരം പംക്തികളായ ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോഴും ജോജി തോമസ് എഴുതിയ മാസാന്ത്യവലോകനവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് അഭിമാനത്തോടെ ഓർമ്മിക്കുന്നു.

വായനക്കാരാണ് പത്രത്തിന്റെ ശക്തി. ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലോകമെമ്പാടുമുള്ള നേഴ്സുമാരുടെ സംഭാവനകളെ അംഗീകരിക്കാനും ആദരിക്കാനുമായാണ് നേഴ്സിംഗ് ദിനം കൊണ്ടാടുന്നത്. ഫ്ളോറൻസ് നൈറ്റിൻജലിന്റെ ജന്മദിനമാണ് നേഴ്സിങ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് നേഴ്സ് ആയ ഫ്ലോറൻസിന്റെ 203-ാം മത്തെ ജന്മദിനമാണ് ഇന്ന് . ആരോഗ്യ പരിചരണ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ ചെയ്ത സുത്യർഹ സേവനമാണ് മഹാമാരിയെ പിടിച്ചുനിർത്താൻ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യ മേഖലയെ സഹായിച്ചത്. വാക്സിനുകൾ നൽകുന്നതിലും വൈറസ് വ്യാപനം തടയുന്നതിലും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും നേഴ്സുമാർ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് മേഖലയോട് ബന്ധപ്പെട്ട് ഉടലെടുക്കുന്ന എല്ലാ പ്രതിസന്ധികളും ഒട്ടുമിക്ക യുകെ മലയാളി കുടുംബങ്ങളെയും ബാധിക്കാറുണ്ട്. എൻഎച്ച്എസിൽ തുടർച്ചയായി നേഴ്സുമാർ നടത്തിയ സമരത്തെ തുടർന്ന് ശമ്പളത്തിൽ നാമമാത്രമായ വർദ്ധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഒട്ടുമിക്ക മലയാളി നേഴ്സുമാരും ശമ്പള വർദ്ധനവിൽ തൃപ്തരല്ല എന്ന കാര്യം മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ യുകെയിലെ പ്രമുഖ നേഴ്സിങ് സംഘടനയായ ആർസിഎൻ ഒഴിച്ചുള്ള മിക്ക യൂണിയനുകളും ശമ്പള വർദ്ധനവിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. നേഴ്സിംഗ് സമരം യുകെ മലയാളി നേഴ്സുമാർക്ക് നൽകിയത് കൈയ്പ്പു കാലമാണ്. ഒട്ടേറെ പേർ സമരത്തിൽ പങ്കെടുത്തപ്പോൾ ആത്മാർത്ഥതയും പ്രവർത്തന മികവും കൈമുതലായ മലയാളി നേഴ്സുമാർക്ക് എൻ എച്ച് എസിന് പിടിച്ചുനിർത്താൻ കൂടുതൽ ജോലി ഭാരം ഏറ്റെടുക്കേണ്ടതായി വന്നു.

ലോകത്തിലെ തന്നെ വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് ശമ്പളം നൽകുന്ന രാജ്യമാണ് യു കെ. അധികരിച്ച പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം യുകെയിലെ നേഴ്സുമാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പലരും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും സേവനവേതന വ്യവസ്ഥകൾക്കുമായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ നിന്ന് കുടിയേറുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നേഴ്സുമാരുടെ ക്ഷാമം യുകെയിലെ നേഴ്സിംഗ് മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. മതിയായ നേഴ്സുമാരുടെ കുറവുമൂലം കടുത്ത ജോലിഭാരവും സമർദ്ദവുമാണ് നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ അഭിമുഖീകരിക്കുന്നത്. പരിമിതമായ ഇടവേളകളോടെ അമിതമായി ജോലി ചെയ്യേണ്ടി വരുന്നതിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട്.

അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ‘നിതാന്തയുദ്ധം’ അവസാനിച്ചു. അമേരിക്കൻ സൈനികരിൽ 90 ശതമാനവും തിരിച്ചുപോയി. അമേരിക്ക സൈനികനടപടികൾ ഏകോപിപ്പിച്ചിരുന്ന ബാഗ്രാം വ്യോമതാവളം അഫ്ഗാൻ സൈന്യത്തിന്‌ കൈമാറി. ഓഗസ്റ്റ് 31-ന് അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാൻ മണ്ണിൽനിന്ന്‌ പുറത്തുകടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണത്. അപ്പോഴേക്കും അഫ്ഗാനിസ്താൻ ആരുടെ കൈയിലായിരിക്കും?

അമേരിക്ക താങ്ങിനിർത്തിയിരുന്ന ജനാധിപത്യ സർക്കാരിന്റെയോ ജില്ലകൾ ഓരോന്നായി പിടിച്ചടക്കി മുന്നേറുന്ന താലിബാന്റെയോ? അതോ, ആഭ്യന്തരയുദ്ധത്തിൽ മുങ്ങിപ്പോകുമോ?

അമേരിക്കയുടെ വരവ്

2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽ ഖായിദ ഭീകരർ തകർത്തതുമുതൽ തുടങ്ങുന്നു അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽ എത്തിയതിന്റെ ചരിത്രം. ആക്രമണത്തിന്റെ ആസൂത്രകനായ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദനെ പിടിക്കാനായിരുന്നു ആ അധിനിവേശം. 2001 സെപ്റ്റംബർ 26-ന് പഞ്ചശിർ വാലിയിൽ ബോംബിട്ടുകൊണ്ട് ലാദൻവേട്ട തുടങ്ങി. അൽ ഖായിദയ്ക്കും ലാദനും സംരക്ഷണം നൽകിയിരുന്ന താലിബാൻ ഭരണകൂടത്തെ അധികാരത്തിൽനിന്ന്‌ പുറത്താക്കി. അൽ ഖായിദ നേതാക്കൾ പാകിസ്താനിലേക്കുകടന്നു. അവിടെ ഒളിവിൽക്കഴിഞ്ഞിരുന്ന ഉസാമയെ വർഷങ്ങൾക്കുശേഷം ഒബാമ സർക്കാർ വധിച്ചു. പാശ്ചാത്യശക്തികൾ മുൻകൈയെടുത്ത് അഫ്ഗാനിസ്താനിൽ ജനാധിപത്യഭരണം സ്ഥാപിച്ചെങ്കിലും താലിബാന്റെ ഭീഷണിയൊഴിഞ്ഞില്ല. അഫ്ഗാനിസ്താനിൽ സ്ഥിരതയുള്ള ഭരണമുണ്ടാക്കാൻ യു.എസ്., നാറ്റോ സേനകൾ അവിടെത്തുടർന്നു. യുദ്ധം അവസാനിച്ചില്ല. അഫ്ഗാനിസ്താൻ സ്ഥിരതയുള്ള രാഷ്ട്രമായില്ല. താലിബാന്റെ ശക്തി ക്ഷയിച്ചുമില്ല.

ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു താലിബാന്‍ ഭീകരര്‍ നടപ്പാക്കിയ കിരാത നിയമം. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു.

ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും.

പിൻമാറാൻ ശ്രമം

അഫ്ഗാനിസ്താൻ എന്ന ചക്രവ്യൂഹത്തിൽനിന്ന്‌ പുറത്തുകടക്കാനായി പിന്നെ അമേരിക്കയുടെ ശ്രമം. അവിടെനിന്ന് അമേരിക്കൻ പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ആദ്യം വാഗ്ദാനംചെയ്തത് മുൻ പ്രസിഡന്റ് ബരാക് ഒബാമയാണ്. അതുപാലിക്കാനുള്ള ശ്രമമെന്നനിലയ്ക്ക് ചരിത്രത്തിലാദ്യമായി താലിബാനുമായി അഫ്ഗാൻ സർക്കാർ ചർച്ചനടത്തി. 2015 ജൂലായിൽ പാകിസ്താനിലായിരുന്നു ചർച്ച. അതുകൊണ്ട് ഗുണമുണ്ടായില്ല.

ഒബാമയുടെ പിൻഗാമിയായെത്തിയ ഡൊണാൾഡ് ട്രംപാകട്ടെ അമേരിക്കയും താലിബാനും തമ്മിൽ നേരിട്ടുള്ള ചർച്ചതുടങ്ങി. താലിബാനുമായി കരാറുണ്ടാക്കി. 2020 ഫെബ്രുവരിയിലുണ്ടാക്കിയ ആ കരാറനുസരിച്ച് ഇക്കൊല്ലം മേയ് ഒന്നിന് മുഴുവൻ അമേരിക്കൻ സേനാംഗങ്ങളും അഫ്ഗാനിസ്താൻ വിടേണ്ടതായിരുന്നു. അതുണ്ടായില്ല. ആക്രമണം കുറയ്ക്കുമെന്നും അൽ ഖായിദ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ മറ്റുഭീകരസംഘടനകളെ നിയന്ത്രിക്കുമെന്നുമൊക്കെയുള്ള കരാർ ധാരണകൾ താലിബാനും പാലിച്ചില്ല.

ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻ, സൈന്യത്തിന്റെ പിൻമാറ്റക്കാലപരിധി സെപ്റ്റംബർ 11 വരെ നീട്ടി. ആ സമയക്രമം താലിബാന്‌ സ്വീകാര്യമായില്ല. വാഗ്ദാനംചെയ്തതുപോലെ അമേരിക്കൻ സൈന്യം മേയ് ഒന്നിനുതന്നെ പൂർണമായി ഒഴിഞ്ഞുപോയില്ല എന്നതിന്റെപേരിൽ താലിബാൻ തുടങ്ങിയ ആക്രമണമാണ് ജില്ലകൾ ഓരോന്നായി കൈയടക്കി മുന്നേറുന്നത്.

രണ്ട് പതിറ്റാണ്ടിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് അമേരിക്കന്‍ സൈനികരോട് ഒന്നേ പറയാനൊള്ളൂ. അരുത്… നിങ്ങള്‍ പോകരുത്. കാരണം 1994 നും 2001 നും ഇടയില്‍ താലിബാന്‍ എന്ന ഭീകര സംഘടന അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങളേറെയും സ്ത്രീ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടുന്നതായിരുന്നു. താലിബാന്റെ കിരാത നിയമങ്ങളില്‍ ശ്വാസംമുട്ടി ജീവിച്ച അഫ്ഗാന്‍ സ്ത്രീ സമൂഹം അമേരിക്കയുടെ തണലില്‍ മനുഷ്യ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍.

അഫ്ഗാനിസ്താനിലെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു. മൂന്നിലൊന്നുജില്ലകളും ഏതാനും ആഴ്ചയ്ക്കുള്ളിലാണ് അവർ കൈയടക്കിയത്. എന്നാൽ, അഫ്ഗാൻ സർക്കാർ ഇത്‌ സമ്മതിക്കുന്നില്ല. ഇക്കാര്യത്തിൽ സ്വതന്ത്രസ്ഥിരീകരണം സാധ്യമായിട്ടുമില്ല. ഒന്നരക്കോടിയോളം അഫ്ഗാൻകാർ താലിബാൻ നിയന്ത്രണജില്ലകളിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ട്. ഒരുകോടിപ്പേർ സർക്കാർഭരണത്തിൻകീഴിലും. ബാക്കി 90 ലക്ഷം പേർ പാർക്കുന്ന പ്രദേശങ്ങളുടെ അവകാശം ആർക്കെന്നതിനെച്ചൊല്ലി തർക്കമാണ്. ജില്ലകൾ താലിബാൻ നിയന്ത്രണത്തിലെന്നാൽ അവിടത്തെ വിദ്യാഭ്യാസവും നികുതിപിരിവും ഉൾപ്പെടെ എല്ലാകാര്യങ്ങളും അവരുടെ ഷൂറകൾക്ക് (കൗൺസിലുകൾ) ആണെന്നർഥം.

1996 മുതൽ 2001 വരെയുള്ള താലിബാന്റെ ശിലായുഗസമാനമായ ഭരണം പല അഫ്ഗാൻകാരുടെയും മനസ്സിലുണ്ട്. അന്ന് സ്ത്രീകളുടെ ജീവിതം ദയനീയമായിരുന്നു. അമേരിക്കൻ അധിനിവേശം അവരുടെ ജീവിതത്തിലാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്. പെൺകുട്ടികളുടെ ചിരിമുഴങ്ങുന്ന പള്ളിക്കൂടങ്ങളും വഴികളും പതിവുകാഴ്ചയായി. സ്ത്രീകൾക്ക് തൊഴിൽചെയ്യാനും പോലീസിലും പട്ടാളത്തിലുംവരെ ചേരാനും കഴിഞ്ഞു. 2018-ലെ കണക്കനുസരിച്ച് അഫ്ഗാൻ പോലീസിൽ 3231-ഉം വ്യോമസേനയിലുൾപ്പെടെ സൈന്യത്തിൽ 1312-ഉം സ്ത്രീകളുണ്ട്. സിവിൽ സർവീസിൽ 21 ശതമാനം സ്ത്രീകൾ. പാർലമെന്റിൽ 27 ശതമാനവും. 20 ആണ്ടുകൊണ്ട് ഇത്രമേൽ മാറിപ്പോയ സ്ത്രീജീവിതങ്ങളെ താലിബാൻ എങ്ങനെ കൈകാര്യംചെയ്യുമെന്ന ഭയമുയരുന്നു. അധികാരത്തിലെത്തിയാൽ പഠിക്കാനും ജോലിക്കുപോകാനും സ്ത്രീകളെ അനുവദിക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇപ്പോൾ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ.

മുഴുവൻ സൈന്യത്തെയും പിൻവലിക്കാൻ സമയമായിട്ടില്ല എന്ന പെന്റഗണിന്റെ വാക്ക് കണക്കിലെടുക്കാതെയാണ് ബൈഡൻ മുന്നോട്ടുപോയത്. അഫ്ഗാനിസ്താനെ സ്ഥിരതയുള്ള ജനാധിപത്യരാജ്യമാക്കാൻ അമേരിക്കൻസൈന്യം ഇനിയുമവിടെ തുടരണമെന്ന വാദത്തിന് ന്യായീകരണമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താനിലേതിനെക്കാൾ ശ്രദ്ധയാവശ്യം പശ്ചിമേഷ്യയിലാണ്. അതിനെക്കാളുപരി പസഫിക് മേഖലയിൽ ചൈനയുയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും വേണം. ദാരിദ്ര്യം, വംശീയാസമത്വം, കോവിഡ് പോലുള്ള പുതുരോഗങ്ങൾ എന്നിവയെ നേരിടാൻ ആളും അർഥവും വേണം. പുത്തൻ സാങ്കേതികവിദ്യകൾക്കായി പണംമുടക്കണം. അങ്ങനെവരുമ്പോൾ അഫ്ഗാനിസ്താനെ കൈവെടിയുന്നതാണ് ലാഭം.

അരക്ഷിതത്വത്തിലേക്കുവീഴുകയാണ് അഫ്ഗാനിസ്താൻ. ആറുമാസത്തിനുള്ളിൽ അഫ്ഗാൻസർക്കാർ വീഴുമെന്നാണ് അമേരിക്കൻ ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ താലിബാനുമായി അടുപ്പത്തിനുനോക്കുകയാണ് അഫ്ഗാനിസ്താന്റെ അയൽരാജ്യങ്ങൾ.

അമേരിക്ക സമ്മാനിച്ച സുവര്‍ണ കാലം

അമേരിക്കന്‍ ആക്രമണത്തില്‍ താലിബാന്റെ ശക്തി ക്ഷയിച്ചപ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നു. 2001 ന് ശേഷം ധാരാളം വിദേശ സഹായങ്ങളും പിന്തുണയും നല്‍കി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അവരുടെ ചിന്തകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ല്‍ പൂജ്യത്തില്‍ നിന്ന് 2010 ല്‍ മൂന്ന് ദശലക്ഷമായി ഉയര്‍ന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ വോട്ട് ചെയ്തു. പാര്‍ലമെന്റിലെ 352 അംഗങ്ങളില്‍ 89 പേര്‍ സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളില്‍ 13 മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, നാല് അംബാസഡര്‍മാര്‍.

സ്‌കൂളുകളിലും സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ 80,000 വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ ജോലി ചെയ്യുന്നു. ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും. സാക്ഷരതാ നിരക്ക് 2000 ല്‍ 13 ശതമാനത്തില്‍ നിന്ന് 2018 ല്‍ 30 ശതമാനമായി ഉയര്‍ന്നു.

ഇന്ത്യയുടെ ബന്ധം

അഫ്ഗാനിസ്താനിലെ ജനാധിപത്യപുനഃസ്ഥാപനത്തിനും അടിസ്ഥാനസൗകര്യ നിർമാണത്തിലും നിർണായക പങ്കുവഹിച്ചിരുന്നു ഇന്ത്യ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചാൽ അത് ഇന്ത്യക്ക് ദോഷകരമായി ഭവിക്കും. കാരണം, പാകിസ്താൻ പോറ്റിവളർത്തിയ പല ഭീകരസംഘങ്ങളിലൊന്നാണ് താലിബാൻ. 1990-കളിലെ താലിബാൻ സർക്കാരിനെ അംഗീകരിച്ച മൂന്നുരാജ്യങ്ങളിൽ ഒന്ന് പാകിസ്താനായിരുന്നു. താലിബാൻ അധികാരത്തിലിരുന്ന കാലത്ത് ഇന്ത്യ ഏറെ ദുരിതമനുഭവിച്ചു. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളും കാണ്ഡഹാർ വിമാനറാഞ്ചലും ഉദാഹരണങ്ങൾ.

അമേരിക്ക പിൻമാറുന്ന അഫ്ഗാനിസ്താനിൽ ഇടപെടാൻ ഒരുക്കംകൂട്ടുകയാണ് പാകിസ്താനും ചൈനയും റഷ്യയും. റഷ്യ ഇതിനകം പലതവണ താലിബാനുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അഫ്ഗാനിസ്താന്റെ കിഴക്കേ അതിർത്തി പങ്കിടുന്ന ചൈനയാകട്ടെ കൈനനയാതെ മീൻപിടിക്കാൻ നോക്കുന്നു. പാകിസ്താനെ മുന്നിൽനിർത്തിയാണ് ഈ ശ്രമം. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള ഹൈവേകൾ അഫ്ഗാനിസ്താനിലൂടെ പണിയാൻ നോക്കുന്നു. ചൈനയെ സുഹൃത്തെന്നുവിളിച്ച താലിബാനാകട്ടെ, അഫ്ഗാനിസ്താനിൽ നിക്ഷേപമിറക്കാൻ അവരെ ക്ഷണിച്ചും കഴിഞ്ഞു.

പടിഞ്ഞാറേ അതിർത്തിരാജ്യമായ ഇറാനാണ് ഇടപെടാനിടയുള്ള മറ്റൊരു കൂട്ടർ. ഇതെല്ലാം മനസ്സിലാക്കിയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ഇറാൻ സന്ദർശിച്ചത്. കഴിഞ്ഞദിവസം അദ്ദേഹം അഫ്‌ഗാൻ പ്രസിഡന്റ്‌ ഗനിയേയും കണ്ടിരുന്നു. താലിബാനുമായി ഇന്ത്യ പിൻവാതിൽ ചർച്ചകൾ നടത്തുന്നു എന്ന വാർത്തയും ജൂൺ ആദ്യം പുറത്തുവന്നിരുന്നു.

താലിബാന്റെ കിരാത നിയമങ്ങളും പ്രത്യയശാസ്ത്രവും

താലിബാന്റെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്രം ‘ശരീഅ’ ഇസ്ലാമിക നിയമത്തിന്റെ ‘നൂതന’ രൂപത്തെയും ‘പഷ്തന്‍വാലി’ എന്നറിയപ്പെടുന്ന പഷ്തൂണ്‍ സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളെയും ചേര്‍ത്തുള്ള തീവ്രവാദ ഇസ്ലാമികതയായിരുന്നു.

അതിന് കാരണം മിക്ക താലിബാന്‍ അനുകൂലികളും പഷ്തൂണ്‍ ഗോത്ര വര്‍ഗക്കാരായിരുന്നു എന്നതാണ്. ഇസ്ലാമിക ശിക്ഷാ രീതികളില്‍ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിര്‍ബാധം നടപ്പിലാക്കി. പുരുഷന്‍മാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ പ്രത്യയശാസ്ത്രത്തില്‍ കൂടുതലും അകപ്പെട്ടത്.

ടെലിവിഷന്‍, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒന്‍പത് വയസും അതിനു മുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു.

സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുപോകാനായില്ല. ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി വിധിച്ചു.

അകമ്പടിയായി പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലാതിരുന്ന താലിബാന്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നത് പോലും വിലക്കിയിരുന്നു.

ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു വിചിത്ര നിയമം. ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ സ്ത്രീകളെ സവാരിക്ക് കൊണ്ടുപോകാന്‍ പാടുള്ളു. ഈ നിയമം പാലിക്കാതെ പിടിക്കപ്പെട്ടാല്‍ ടാക്‌സി ഡ്രൈവര്‍, സ്ത്രീ, അവരുടെ ഭര്‍ത്താവ് എന്നിവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്നു.

സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കുന്ന വിഷയത്തില്‍ മാത്രമാണ് താലിബാന് പിന്നീട് തിരുത്തേണ്ടി വന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്‍ വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകള്‍ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടര്‍മാരെ കാണാന്‍ അനുവദിച്ചു.

രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സ്ത്രീകളുടെ ജീവിതം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങുകയാണ്.

 

 ജോജി തോമസ് (അസോസിയേറ്റ് എഡിറ്റർ)

യുകെയിലെ മുൻനിര മലയാളം മാധ്യമമായ മലയാളംയുകെ കെട്ടിലും മട്ടിലും, രൂപത്തിലും ഭാവത്തിലും നിരവധി മാറ്റങ്ങളുമായാണ് ഇന്ന് വായനക്കാരുടെ മുമ്പിലെത്തുന്നത്. മലയാളം യുകെ പുതിയ രൂപത്തിൽ വായനക്കാരുടെ മുമ്പിൽ എത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേ മുന്തിയ പരിഗണന നൽകിയത് പ്രിയ വായനക്കാരുടെ വായനാനുഭവം വർദ്ധിപ്പിക്കുക എന്നതിനായിരുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിൽ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് . നിലവിലുള്ള പേജുകൾക്ക് പുറമേ വായനക്കാരുടെ ആവശ്യം പരിഗണിച്ച് ബിസിനസ്/ ടെക്നോളജി ,സിനിമ തുടങ്ങിയ പേജുകളും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മാധ്യമങ്ങളോടു കിടപിടിക്കുന്ന ഓൺലൈൻ പോർട്ടൽ മലയാളം യുകെയ്ക്കായി നിർമ്മിച്ചത് വെബ് ഡിസൈനിംഗിൽ ഇന്ത്യയിൽതന്നെ മുൻനിരയിലുള്ള സ്ഥാപനമാണ്. മലയാളം യുകെയിൽ പുതുമകളുമായി വായനാനുഭവം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയാണ് ഡയറക്ട് ബോർഡ് മെമ്പേഴ്‌സ് പുതിയ ഡിസൈൻ ഇന്ന് പുറത്തിറിക്കിയിരിക്കുന്നത്.

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു . കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും തുടർന്നും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓൺലൈൻ പത്ര മാധ്യമരംഗത്തെ വേറിട്ട സാന്നിധ്യമായ മലയാളം യുകെ ഏപ്രിൽ 20 ചൊവാഴ്ച്ച ഏഴാം വർഷത്തിലേക്ക് കടക്കുന്നു. കേരളത്തിലെയും, പ്രവാസികളുടെ സ്വപ്നഭൂമിയായ യുകെയിലേയും, ലോകം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുന്നതിനൊപ്പം, വ്യാജവാർത്തകൾ ഒരു വിധത്തിലും ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന പത്രധർമത്തെ മുറുകെപ്പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ന്യൂസ് പോർട്ടൽ ഇപ്പോൾ വായനക്കാരിലേയ്ക്ക് വീഡിയോകളിലൂടെ വാർത്തകൾ എത്തിക്കുന്നുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിംഗിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് എന്നുള്ളത് എടുത്തുപറയേണ്ട വസ്തുതയാണ്.

മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളം യുകെ ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്, ഇത് പത്രത്തിന് വിശാലമായ ഒരു മാനം തുറന്നു നൽകുന്നു.

മലയാളം യുകെ അസോസിയേറ്റ് എഡിറ്റർ ജോജി തോമസ് എഴുതുന്ന മാസാന്ത്യവലോകനം, ഡോ എ സി രാജീവ് കുമാറിന്റെ ആയുരാരോഗ്യം, ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് സീസൺ 2 . നോബി ജെയിംസിൻെറ ഈസി കുക്കിംഗ്, ഡോ. ഐഷ വി എഴുതുന്ന ഓർമ്മച്ചെപ്പ് തുറന്നപ്പോൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ ബാംഗ്ലൂർ ഡേയ്‌സ്, ഫാദർ ഹാപ്പി ജേക്കബ് അച്ചന്റെ നോയമ്പുകാല ചിന്തകൾ, ബിനോയ് എം. ജെ.യുടെ പ്രായോഗിക തത്വചിന്ത, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്നോളജി ഫോർ ഈസി ലൈഫ്, അതത് ആഴ്ചകളിലെ ഫിലിം റിവ്യൂ തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

മലയാളം യുകെ ന്യൂസിൻ്റെ വളർച്ചയിൽ സീറോ മലബാർ സഭയുടെ, പ്രത്യേകിച്ചും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സഹകരണം എടുത്ത് പറയേണ്ടതുണ്ട്. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയ ഞായറാഴ്ച്ചയുടെ സങ്കീർത്തനം, ഫാ. ബാബു പുത്തൻപുരയ്ക്കൽ എഴുതിയ കൈവിട്ടു കളയരുതെ കുടുംബങ്ങളിലെ പെസഹാ, ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന മന്ന, റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയുടെ കുറവിലങ്ങാടിൻ്റെ സുവിശേഷം ഇവയെ കൂടാതെ മറ്റ് നിരവധി ലേഖനങ്ങൾ, പംക്തികൾ എല്ലാം തന്നെ പത്രത്തിൻ്റെ വളർച്ചയ്ക്ക് ശക്തി പകർന്നിട്ടുണ്ട്. കൂടാടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സംഭാവനകളും യുകെയിലെ മലയാളി അസ്സോസിയേഷനുകളുടെ നിസ്വാർത്ഥമായ സഹകരണവും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.

ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, ഡോ . ജോസഫ് സ്കറിയ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു. വിശേഷ ദിവസങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത, മദർ ലില്ലി ജോസ് എസ്.ഐ.സി.തുടങ്ങിയവർ മലയാളം യുകെയിൽ എഴുതിയിരുന്നു. മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.

വളർന്നുവരുന്ന യുവ എഴുത്തുകാർക്ക് തങ്ങളുടെ സൃഷ്ടികൾ വായനക്കാരിലേയ്ക്ക് എത്തിക്കാനുള്ള ഒരു കവാടം കൂടിയാണ് മലയാളം യുകെയുടെ വാരാന്ത്യപതിപ്പുകൾ.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, കാലത്തിനൊപ്പം മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും, അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താ മാധ്യമ രംഗത്ത് വേറിട്ട ശബ്ദമാവുകയാണ് ചുരുങ്ങിയ കാലംകൊണ്ട് മലയാളം യുകെ. പ്രളയകാലത്ത് കേരളത്തിനും, മറ്റ് അത്യാവശ്യ ഘട്ടങ്ങളിൽ പ്രവാസികൾക്കുമുൾപ്പടെ മലയാളം യുകെ നൽകിയ സംഭാവനകൾ ചെറുതല്ല. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി ഭീതി പടർത്തുമ്പോൾ ഏറ്റവും ദുഷ്കരമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ശബ്‌ദമാവാൻ മലയാളം യുകെയ്ക്കു സാധിച്ചിട്ടുണ്ട് .

വായനക്കാരാണ് പത്രത്തിന്റെ ശക്തി, ഇനിയുള്ള യാത്രയിലും മലയാളം യുകെ വായനക്കാർക്കൊപ്പമുണ്ടാവും, സത്യങ്ങൾ വളച്ചൊടിക്കാതെ.

മലയാളം യുകെ ,ന്യൂസ് ടീം

ജോജി തോമസ്

നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.

ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

 

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കൊച്ചു കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ. ഉറ്റവരെയും ഉടയവരെയും മനസില്ലാമനസോടെ നാട്ടിൽ തനിച്ചാക്കി ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും ജോലി തേടിപോയവർക്കാണ് ഈ ദുരിതകാലത്തിൽ നാം ആദരമൊരുക്കേണ്ടത്. എന്നാൽ കേരള സർക്കാർ നടപ്പിലാക്കിവരുന്ന ക്വാറന്റീൻ നിയമങ്ങൾ യഥാർത്ഥത്തിൽ പ്രവാസിമലയാളികളുടെ ചെറിയ ചെറിയ സ്വപ്നങ്ങളെയാണ് തട്ടിത്തെറിപ്പിക്കുന്നത്. പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീൻ സർക്കാർ ഇതുവരെയും ഒഴിവാക്കിയിട്ടില്ല.

രോഗവ്യാപന ഭീതിയുടെ പേരിൽ നാല് ചുവരുകൾക്കുള്ളിൽ ഏഴ് ദിവസം അടച്ചിടുമ്പോൾ അവർ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം പ്രവാസ ജീവിതത്തേക്കാൾ ദുഷ്കരമാണ്. പ്രതിദിന കോവിഡ് കേസുകൾക്ക് പ്രാധാന്യം നഷ്ടപെട്ട ഈ സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ വെറും കടലാസിൽ മാത്രം ഒതുങ്ങുന്ന ഈ കാലത്തിൽ, രോഗവ്യാപന ഭീതിയില്ലാതെ പൊതുജനങ്ങൾ തെരുവോരങ്ങൾ കയ്യടക്കുന്ന ഈ കാലത്തിൽ, പ്രവാസികൾക്കുള്ള നിർബന്ധിത ക്വാറന്റീനും ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഗൾഫ് രാജ്യങ്ങളിലും യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾ രണ്ടാഴ്ചത്തെ അവധിയ്ക്ക് വേണ്ടിയാവും നാട്ടിലെത്തുന്നത്. അതിൽ ക്വാറന്റീൻ എന്ന നിയന്ത്രണത്തിന് കീഴിൽ വിലപ്പെട്ട ഏഴു ദിനങ്ങൾ ഹോമിച്ചാണ് അവർ പുറത്തെത്തുന്നത്.

മാതാപിതാക്കളുടെ ശവസംസ്കാരത്തിന് എത്തിയവർ അവരുടെ കൂടെ അവസാനമായി ഒന്നിരിക്കാൻ പോലും ഭാഗ്യമില്ലാത്തവരായി മാറുന്ന കാഴ്ചയും നാം കണ്ടുകഴിഞ്ഞു. കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും നടക്കാതിരുന്ന യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ അനുഭവം മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിൽ അങ്ങോളമിങ്ങോളം ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്നു. ചന്തയിൽ ആളുകൾ കൂട്ടംകൂടി കുശലം പറയുന്നു. സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കുന്നു. വിവാഹ സൽക്കാരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. എന്തിനേറെ പറയുന്നു തിരഞ്ഞെടുപ്പും പ്രകടനങ്ങളും ഡിജെ പാർട്ടികളും വരെ നടന്നുകഴിഞ്ഞു. എന്നാലോ… വിദേശത്തുനിന്ന് എത്തുന്നവർക്ക് മാത്രം നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് ഈ നിയന്ത്രണം നിലവിൽ നടപ്പാക്കിവരുന്നത്. എന്തിനാണ്​ കേരളത്തിൽ പ്രവാസികൾക്ക്​ മാത്രം ക്വാറന്റീൻ ? നെഗറ്റിവ്​ സർട്ടിഫിക്കറ്റുമായി വിദേശത്തുനിന്ന്​ എത്തിയാൽ ക്വാറന്റീൻ ഒഴിവാക്കുന്ന സംവിധാനം ഏർപ്പെടുത്തണം. നാട്ടിൽ സാധാരണപോലെ എല്ലാം നടക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക്​ മാത്രം നിർബന്ധിത ക്വാറൻന്റീൻ അനീതിയാണ്​. ഇന്ത്യയിലെ മറ്റ്​ സംസ്ഥാനങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നതും ഇതിനോട്​ ചേർത്ത്​ വായിക്കണം. പ്രിയപെട്ടവരോടൊപ്പമിരിക്കാൻ എത്തുന്ന പ്രവാസികൾക്ക്​ വിമാനത്താവളത്തിൽ പരിശോധന നടത്തുകയും ഫലം നെഗറ്റിവായാൽ നാട്ടിലിറങ്ങി നടക്കാനുമുള്ള സൗകര്യം നൽകേണ്ടതുണ്ട്. ചില നിയമങ്ങളൊക്കെ തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പറും പി. സി. ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജ് ഈ വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചുകഴിഞ്ഞു. പ്രവാസികൾക്ക് മാത്രമായുള്ള ക്വാറന്റീൻ അനീതിയാണെന്നും മുഖ്യമന്ത്രി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. ഷോൺ ജോർജിന്റെ വീഡിയോ സന്ദേശം താഴെ കാണാം.

RECENT POSTS
Copyright © . All rights reserved