Education

ലണ്ടന്‍: മോശം പ്രകടനം നടത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷകളില്‍ നിന്ന് ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. മെച്ചപ്പെട്ട റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനായി മോശം വിദ്യാര്‍ത്ഥികളെ ഒഴിവാക്കിക്കൊണ്ട് പരീക്ഷാ സമ്പ്രദായത്തെ തന്നെ കബളിപ്പിക്കുന്ന രീതിയാണ് പല സ്‌കൂളുകളും അനുവര്‍ത്തിക്കുന്നതെന്നും ഇത്തരം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കണമെന്നുമാണ് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമുയരുന്നത്. ഇത്തരം അനൗദ്യോഗിക ഒഴിവാക്കലുകള്‍ക്ക് നൂറുകണക്കിന് തെളിവുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് എന്ന ചാരിറ്റി വ്യക്തമാക്കുന്നു. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് ഇത്.

പ്രകടനം മെച്ചപ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് മേല്‍ വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദമാണ് കുട്ടികളെ പരീക്ഷകളില്‍ നിന്നും, സ്‌കൂളുകളില്‍ നിന്നുതന്നെയും ഒഴിവാക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത്തരം ഒഴിവാക്കലുകള്‍ക്ക് രേഖകള്‍ കാണില്ല. സ്‌കൂളുകള്‍ അനുവര്‍ത്തിച്ചു വരുന്ന ഈ രീതിയില്‍ ഏറ്റവും കൂടുതല്‍ ഒഴിവാക്കപ്പെടുന്നത് പഠനവൈകല്യം പോലെയുള്ള പ്രശ്‌നങ്ങളുള്ള കുട്ടികളായിരിക്കും. കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സ്‌കൂളുകള്‍ പിന്നോട്ടു പോകുകയാണെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് ആന്‍ ലോംഗ്ഫീല്‍ഡ് പ്രതികരിച്ചു.

ഒട്ടേറെ കുട്ടികളാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഈ പിഴവ് മൂലം പിന്തള്ളപ്പെടുന്നത്. കുട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറാന്‍ സ്‌കൂളുകള്‍ തയ്യാറാകാത്തത് മൂലം നിരവധി കുട്ടികളുടെ ഭാവി ജീവിതം തന്നെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. കുട്ടികളെ ഒഴിവാക്കുന്ന സ്‌കൂളുകള്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസങ്ങളില്‍ സ്‌കൂളുകള്‍ കുട്ടികളെ ഒഴിവാക്കിയത് സംബന്ധിച്ച് 1704 കേസുകളാണ് തങ്ങള്‍ പരിഗണിച്ചതെന്ന് ചൈല്‍ഡ് ലോ അഡൈ്വസ് സര്‍വീസ് അറിയിച്ചു.

ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിച്ച് ഏറെക്കാലമായി സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ രാമസേതു പാലം മനുഷ്യനിര്‍മ്മിതമാണെന്ന് അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സിന്റെ യുഎസിലെ സയന്‍സ് ചാനലാണ് ഇതേക്കുറിച്ച്‌ നടത്തിയ പഠന ങ്ങള്‍ ‘വാട്ട് ഓണ്‍ എര്‍ത്ത്’ എന്ന പരിപാടിയിലൂടെ പുറത്തുവിടുന്നത്. ഇതിന്റെ പ്രൊമോ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ആദംസ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെടുന്ന രാമസേതുവിന്റെ രഹസ്യത്തെക്കുറിച്ച്‌ ചാനല്‍ പ്രോമോ 1.1 മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

മണല്‍ത്തിട്ട പ്രകൃതിദത്തമാണെങ്കിലും അതിന് മുകളിലുള്ള കല്ലുകള്‍ അങ്ങിനെയുള്ളതല്ല. കല്ലുകളുടെ പഴക്കം 7000 വര്‍ഷവും, മണല്‍ത്തിട്ടയ്ക്ക് 4000 വര്‍ഷം പഴക്കമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ണാമ്ബുകല്ല് തിട്ടകളാണ് രാമസേതുവില്‍ കാണുന്നതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നത്.
സേതുസമുദ്രം പദ്ധതി നടപ്പായിരുന്നെങ്കില്‍ ആഴത്തിലുള്ള ഡ്രെഡ്ജിംഗിലൂടെ ഇത് നശിച്ച്‌ പോകുമായിരുന്നു.

മതവിശ്വാസത്തിന്റെ പേരില്‍ മാത്രമല്ല പദ്ധതി വിമര്‍ശനം ഏറ്റുവാങ്ങിയത്, പ്രദേശത്തെ ആഴക്കടല്‍ ജൈവ വൈവിധ്യം കൂടി ഇല്ലാതാകുമായിരുന്നു.ഇന്ത്യാന യൂണിവേഴ്സിറ്റി നോര്‍ത്ത്വെസ്റ്റ്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍, സതേണ്‍ ഒറിഗോണ്‍ യൂണിവേഴ്സിറ്റി എന്നിവരുടെ ഗവേഷണ വിവരങ്ങളും സയന്‍സ് ചാനല്‍ തിയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയിലെ രാമേശ്വരത്ത് പാമ്പന്‍ ദ്വീപുകള്‍ക്കും, ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപുകള്‍ക്കും ഇടയില്‍ 50 കീലോമീറ്റര്‍ നീളത്തിലാണ് രാമസേതു നിലനില്‍ക്കുന്നത്. 2005ല്‍ ഒന്നാം യുപിഎ ഭരണകാലത്ത് ഇവിടെ ഡ്രെഡ്ജിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിജെ പിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

പദ്ധതി നടന്നിരുന്നുവെങ്കില്‍ പ്രാചീന ശിലകള്‍ക്ക് കേടുപാട് സംഭവിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ശാസ്ത്രലോകം തെളിവുകള്‍ നിരത്തുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റൊറിക്കല്‍ റിസേര്‍ച്ച്‌ മാര്‍ച്ചില്‍ പഠനം നടത്തുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സംഗതി ആരംഭിച്ചിട്ട് പോ ലുമില്ല. ഒരുക്കങ്ങള്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് എഎസ്‌ഐ പറയുന്നത്.

രാമസേതു വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ലെന്നായിരുന്നു യുപിഎ ഒന്നാം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. സംഭവം വിവാദമായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.

ഭാരതത്തിലെ മഹാപുരാണമായ രാമായണത്തിൽ ആണ് ആദ്യമായി രാമസേതു എന്ന പദം ഉപയോഗിക്കുന്നത്. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്ര ഭാഗം സേതു സമുദ്രം എന്നറിയപ്പെടുന്നു.

 

വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.

കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. പഴയ കമ്പ്യൂട്ടറുകള്‍ക്കും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.

എന്തായാലും ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞു.

ലണ്ടന്‍: കടുത്ത വിന്ററില്‍ താപനില കാര്യമായി താഴുകയും കഴിഞ്ഞ രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരം നാല് മണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം 11 ഇഞ്ച് മഞ്ഞുവീഴ്ചയാണ് വെയില്‍സില്‍ രേഖപ്പെടുത്തിയത്. രാത്രിയിലെ താപനില മൈനസ് 15 വരെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ കാലാവസ്ഥ മോശമാകാമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കുകയാണെന്ന് ബര്‍മിംഗ്ഹാം കൗണ്‍സില്‍ അറിയിച്ചു. കാലാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയില്ലെന്നും സ്‌കൂളുകളില്‍ കുട്ടികള്‍ എത്തിയാലും അവരെ നോക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പ് നല്‍കാനും കഴിയില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ലോക്കല്‍ കൗണ്‍സിലുകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ആദ്യത്തെ കൗണ്‍സിലാണ് ബര്‍മിംഗ്ഹാം.

തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരാമെന്നതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായേക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 11,000 ബ്രേക്ക്ഡൗണുകളാണ് ആര്‍എസി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിന്ററിനേക്കാള്‍ തിരക്കേറിയതായിരിക്കും ഈ വര്‍ഷത്തെ ദിനങ്ങള്‍ എന്നാണ് ആര്‍എസി വിലയിരുത്തുന്നത്. ഇന്നലെ പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ടിനു പുറമേ ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നിവിടങ്ങളില്‍ 129 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന യെല്ലോ വാര്‍ണിഗും നല്‍കിയിരുന്നു.

ലണ്ടന്‍: വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ നടക്കുന്ന റാങ്കിംഗ് ഫലങ്ങള്‍ പുറത്ത്. യുകെയില്‍ നിന്ന് ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ആദ്യ പത്ത് സ്ഥാനങ്ങില്‍ എത്തി. പ്രോഗ്രസ് ഇന്‍ ഇന്റര്‍നാഷണല്‍ റീഡിംഗ് ലിറ്ററസി സ്റ്റഡി (പേള്‍സ്), ടിംസ് മാത്ത്‌സ് ടെസ്റ്റ്, ഒഇസിഡി പിസ ടെസ്റ്റ്, മറ്റ് ഹയര്‍ എജ്യുക്കേഷന്‍ ടേബിളുകള്‍ എന്നിവയില്‍ നടത്തുന്ന പരിശോധനകളുടെ ഫലങ്ങളാണ് പുറത്ത് വന്നത്. പ്രൈമറി സ്‌കൂളുകളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ പരിശോധനകളില്‍ എന്താണ് വ്യക്തമാക്കപ്പെടുന്നത്? ചില വസ്തുതകള്‍ പരിശോധിക്കാം

ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഗ്ലോബല്‍ സ്‌കൂള്‍ റാങ്കിംഗില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ എത്തി. ഫിന്‍ലന്‍ഡ് പോലെ ശക്തമായ വിദ്യാഭ്യാസ സംവിധാനങ്ങളുള്ള രാജ്യങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആറാം സ്ഥാനം പങ്കുവെച്ചത്. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തും എത്തി.

റഷ്യ നടത്തിയ മുന്നേറ്റമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പേള്‍സ്, പിസ ടെസ്റ്റുകളില്‍ സാധാരണയായി സിംഗപ്പൂര്‍, ഫിന്‍ലന്‍ഡ്, സൗത്ത് കൊറിയ, ചൈനയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ് മുന്‍ നിരയില്‍ എത്താറുള്ളത്. ഇത്തവണ മുന്നേറ്റം നടത്തിയ റഷ്യ ഗോള്‍ഡ് മെഡലാണ് ഉറപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അതിശയിക്കേണ്ട കാര്യമില്ലെന്നാണ് പരീക്ഷ നടത്തിയവര്‍ പറയുന്നത്. ഈ പരീക്ഷകള്‍ ആരംഭിക്കുന്നതിന് മുമ്പും റഷ്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഓരോ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പരീക്ഷകള്‍ നടത്തുന്നത്. ജനങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ വൈവിധ്യവും പരിഗണിക്കും. പേള്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഫലം നിര്‍ണ്ണയിച്ചത് 170 സ്‌കൂളുകളില്‍ നിന്നുള്ള 5000 വിദ്യാര്‍ത്ഥികളുടെ പ്രകടനമാണ്. റഷ്യയുടെ ഫലത്തിന് കാരണമായത് 206 സ്‌കൂളുകളില്‍ നിന്ന് പങ്കെടുത്ത 4600 കുട്ടികളും.അമേരിക്കയില്‍ നിന്ന് ഈ ടെസ്റ്റില്‍ പങ്കെടുത്തത് 4425 വിദ്യാര്‍ത്ഥികളായിരുന്നു.

സങ്കീര്‍ണ്ണതകള്‍ ഒട്ടുമില്ലാത്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍ വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ ഒരേ പരീക്ഷ എഴുതുന്നുണ്ട് എന്ന വസ്തുത ശ്രദ്ധയര്‍ഹിക്കുന്നതുമാണ്. പക്ഷേ മുന്‍നിരയിലുള്ള ഫിന്‍ലന്‍ഡ് വിദ്യാര്‍ത്ഥികള്‍ റാങ്ക് കുറഞ്ഞ ഫ്രഞ്ച്, ഇറ്റാലിയന്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ശരാശരി പ്രായം കുറഞ്ഞവരാണെന്ന വസ്തുതയും വിസ്മരിക്കപ്പെടാവുന്നതല്ല.

വിജയങ്ങള്‍ ആരുടെ ക്രെഡിറ്റില്‍ എന്നതാണ് വേറൊരു തര്‍ക്കം. നിലവിലുള്ള സര്‍ക്കാര്‍ ഇതിന്റെ ക്രെഡിറ്റ് അവകാശപ്പെടുക എന്നതാണ് കീഴ്‌വഴക്കം. പരാജയങ്ങള്‍ക്ക് മുന്‍ സര്‍ക്കാര്‍ ആരോപണം കേള്‍ക്കുകയും ചെയ്യും. നാഷണല്‍ കരിക്കുലം ടെസ്റ്റിംഗ് സിസ്റ്റമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടതെന്ന് വാദിക്കുന്നുണ്ടെങ്കിലും മതാടിസ്ഥാനത്തിലുള്ള സ്‌കൂളുകളും സെലക്ടീവ് സെക്കന്‍ഡറി സ്‌കൂളുകളുമുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനേക്കാള്‍ മുന്നിലെത്തിയതിന് ഈ മാനദണ്ഡം വിശദീകരണം നല്‍കുന്നില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സാറ്റ് പരീക്ഷകളും നടത്തുന്നില്ല.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ആണ് പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് ടെസ്റ്റ് എന്ന ഈ അവലോകനം ആഗോളതലത്തില്‍ നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാഭ്യാസ രീതികളെ മാറ്റാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പല ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന് വിദ്യാഭ്യാസത്തില്‍ മുമ്പനെന്ന് കരുതിയ ജര്‍മനിക്ക് വ്യക്തമാക്കിക്കൊടുത്ത ഈ പരീക്ഷയെ പിസ ഷോക്ക് എന്നാണ് ആ രാജ്യത്ത് അറിയപ്പെടുന്നത്.

ജോസിലിന്‍ തോമസ്, ഖത്തര്‍

നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നാമെല്ലാം വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തന്നെയാണ് നമ്മുടെ കുട്ടികളില്‍ പലരും പഠിക്കുന്നത്. എന്നാല്‍ ഇത്തരം സ്‌കൂളുകളില്‍ നമ്മുടെ കുട്ടികള്‍ എല്ലാരീതിയിലും സുരക്ഷിതരുമാണോയെന്ന് നമ്മളില്‍ എത്രപേര്‍ ചിന്തിക്കുന്നുണ്ട്? നമ്മുടെ ഇന്ത്യയിലെ ഗുരുപുര എന്ന ജില്ലയിലും കേരളത്തിലും ഈയടുത്ത കാലത്ത് സ്‌കൂളിലയച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഒരമ്മ എന്ന നിലയില്‍ മാത്രമല്ല കുഞ്ഞുങ്ങളെ വളരെയധികം സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും ആ നിഷ്‌കളങ്ക മുഖങ്ങള്‍ ഒരിക്കലും മായാത്ത ദു:ഖമായി എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു.

നഷ്ടപ്പെട്ട ജീവന്‍ തിരിച്ച് കിട്ടുകയില്ലെന്ന് അറിയാമെങ്കിലും ഇനിയെങ്കിലും സ്‌കൂളുകളിലെ സുരക്ഷാപ്പിഴവുകള്‍ മൂലം കുഞ്ഞുങ്ങള്‍ക്ക് ഒരപകടവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മളില്‍ ഓരോരുത്തരുടെയും കടമയാണ്. അതിനായി ചില പ്രായോഗിക നിര്‍ദേശങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യുകയും അവ നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ അവരുമായി സഹകരിക്കുകയും ചെയ്യുക. ഒന്നാമതായി സ്‌കൂള്‍ ബസ്സുകളില്‍ ഡ്രൈവര്‍ അല്ലാതെയുള്ള അറ്റന്റര്‍ ഒരു സ്ത്രീ ആയിരിക്കണം. അല്ലാത്തപക്ഷം ഒരു സ്ത്രീയും പുരുഷനും Attenders ആയി വേണം. കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും എണ്ണമെടുക്കുക. എല്ലാ കുട്ടികളും ഇറങ്ങിയശേഷം ഒരുവട്ടം കൂടി എല്ലാ സീറ്റുകളും ചെക്ക് ചെയ്ത് കുട്ടികള്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തുക. സാധിക്കുമെങ്കില്‍ ഇലക്ട്രോണിക് മോണിട്ടറിംഗ് സിസ്റ്റം നടപ്പിലാക്കാവുന്നതാണ്.

കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ഡ്രൈവറെയും സ്‌കൂള്‍ ടീച്ചറെയും വിവരമറിയിക്കുക. അനാവശ്യമായ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ അതുപകരിക്കും. കുട്ടികള്‍ സ്‌കൂള്‍ ബസില്‍ കയറി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള എല്ലാകാര്യങ്ങളും സ്‌കൂള്‍ അധികൃതരുടെ പൂര്‍ണ്ണ അറിവോടു കൂടിയായിരിക്കണം. ഉദാഹരണമായി അനുവാദമില്ലാതെ രക്ഷിതാക്കളുടെ കൂടെ പോലും സ്‌കൂളുകളില്‍ നിന്ന് പോകുവാന്‍ സാധിക്കുകയില്ലെന്ന കാര്യം രക്ഷിതാക്കളെപ്പോലെ കുട്ടികളും അറിഞ്ഞിരിക്കണം. വിദേശരാജ്യങ്ങളില്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോകുവാന്‍ വരുന്ന രക്ഷിതാവ് ആദ്യം കുട്ടിയെ സംബന്ധിച്ച് വിവരങ്ങള്‍ അടങ്ങിയ ഒരു ഫോം പൂരിപ്പിച്ച് കൊടുക്കണം. ക്ലാസ് ടീച്ചേഴ്‌സും പ്രിന്‍സിപ്പലും അത് വായിച്ച് ബോദ്ധ്യപ്പെട്ട ശേഷം ടീച്ചറുടെ സാന്നിധ്യത്തില്‍ മാത്രമേ കുട്ടിയെ രക്ഷിതാവിന്റെ ഒപ്പം അയയ്ക്കുകയുള്ളു. നമ്മുടെ കേരളത്തില്‍ എല്ലാ സ്‌കൂളുകളിലും ഈ രീതി ഉണ്ടെന്ന് കരുതുക വയ്യ. അങ്ങനെയായിരുന്നെങ്കില്‍ കൊല്ലത്തെ പിഞ്ചുകുഞ്ഞിന് ആ ദുരന്തം സംഭവിക്കുകയില്ലായിരുന്നു.

മുത്തശ്ശി സ്‌കൂളില്‍ കൊണ്ടാക്കിയ കുട്ടി അസംബ്ലി കഴിഞ്ഞ് മറ്റൊരാളുടെ കൂടെ പോയത് സ്‌കൂളില്‍ ആരും അറിഞ്ഞില്ലെന്ന് പറയുന്നത് എത്ര ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ഇത്തരം വീഴ്ചകള്‍ക്ക് വില കൊടുക്കേണ്ടി വരുന്നത് പാവം കുഞ്ഞുങ്ങള്‍ ആണെന്ന് നാം മറക്കരുത്. സ്‌കൂളുകളിലെ സി.സി.ടി.വി ക്യാമറകള്‍ വെറും കാഴ്ച വസ്തുവല്ല എന്ന് ഓരോ രക്ഷിതാവും ഉറപ്പാക്കണം. കൊച്ചുകുട്ടികളുടെ ടോയ്‌ലറ്റില്‍ വനിതാ ഹെല്‍പ്പര്‍ നിരന്തര സാന്നിധ്യമായി ഉണ്ടാകണം. ടോയ്‌ലറ്റില്‍ പോകുന്നതിന് മുന്‍പ് ടീച്ചറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന നിയമം കര്‍ശനമായി പാലിക്കപ്പെടണം. ബ്രെയ്ക്ക് സമയങ്ങളില്‍ അല്ലാതെ ടോയ്‌ലറ്റില്‍ പോകുന്ന കുഞ്ഞുങ്ങളെ വനിതാ ഹെല്‍പ്പറുടെ കൂടെ മാത്രം ടോയ്‌ലറ്റിലേക്ക് അയയ്ക്കുക. കുട്ടികളുടെ ടോയ്‌ലറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് വിലക്കുക.

കുട്ടികളില്‍ തന്നെ ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഉണ്ടെന്നതിനാല്‍ അത്തരം കുട്ടികളെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ അവര്‍ക്കു ലഭ്യമാക്കേണ്ടതാണ്. കുട്ടികള്‍ പറയുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാന്‍ മാതാപിതാക്കളും അദ്ധ്യാപകരും സമയം കണ്ടെത്തണം. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഒരു പരിധിവരെ നമ്മുടെ കൈകളില്‍ തന്നെയാണ്. വീടുകളില്‍ മാത്രമല്ല, സ്‌കൂളുകളിലും അവരെ സുരക്ഷിതരാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് പരിശ്രമിക്കാം.

ജോസിലിന്‍ തോമസ്, ഖത്തര്‍

ഇപ്‌സ്വിച്ച്: കുട്ടികളെ മഴയില്‍ കളിക്കാന്‍ അനുവദിച്ച സ്‌കൂളിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. ഇപ്‌സ്വിച്ചിലെ പൈപ്പേഴ്‌സ് വെയില്‍ പ്രൈമറി അക്കാഡമിക്കെതിരെയാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. മഴയില്‍ കളിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയില്‍ സ്വാഭാവികമാണെന്ന് അക്കാഡമി ഹെഡ് പറഞ്ഞതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. പാരഡൈം ട്രസ്റ്റിനു കീഴിലുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ സമയത്തും മറ്റ് ഇടവേളകളിലും മഴയില്‍ കളിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ഒരുക്കുകയായിരുന്നു. വ്യയാമവും ശുദ്ധവായുവും ലഭിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

ആന്‍മേരി ഫ്‌ളെച്ചര്‍ എന്ന അമ്മയ്ക്ക് പക്ഷേ തന്റെ മകള്‍ സ്‌കൂളില്‍ നിന്ന് നനഞ്ഞ് കുളിച്ചു വരുന്നത് അത്ര ഇഷ്ടപ്പെട്ടില്ല. കുട്ടികളെ അവര്‍ മഴയത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഉച്ചക്കു ശേഷം നനഞ്ഞ് തണുത്താണ് കുട്ടി വീട്ടിലെത്തുന്നത്. ഈ സമയത്ത് തന്റെ നായയെപ്പോലും പുറത്ത് നിര്‍ത്താറില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ ഷൂസ് രാത്രി മുഴുവന്‍ റേഡിയേറ്ററില്‍ വെച്ചാണ് ഉണക്കിയെടുടത്തത്. വീട് ഒരു സോന പോലെയായി മാറി. തന്റെ ഹീറ്റിംഗ് ബില്ലുകള്‍ കൂടുമെന്നും അവര്‍ പറഞ്ഞു.

മറ്റു മാതാപിതാക്കളും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തങ്ങള്‍ വരുത്തിയ മാറ്റത്തേക്കുറിച്ച് മാതാപിതാക്കളെ അറിയിക്കാന്‍ കഴിയാത്തതില്‍ ഖേദപ്രകടനവുമായി സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ ബെന്‍ കാര്‍ട്ടറും രംഗത്തെത്തി. കുട്ടികള്‍ക്ക് ആവശ്യമായ വിന്റര്‍ ജാക്കറ്റുകളും ഷൂസുകളും നല്‍കി വേണം അയക്കാനെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ തലമുറയിലുള്ളവരെ അപേക്ഷിച്ച് ഈ തലമുറ വീടുകള്‍ക്കുള്ളിലും സ്‌ക്രീനുകള്‍ക്കു മുന്നിലുമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. അതുകൊണ്ടാണ് കൂടുതല്‍ സമയം പുറത്ത് ചെലവഴിക്കാന്‍ തങ്ങള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹ

ലണ്ടന്‍: വിവാദമായ സാറ്റ് പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതിനു പകരം 9 വയസുള്ള കുട്ടികള്‍ക്കായി ടൈംടേബിള്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തും. സാറ്റ് പരീക്ഷകള്‍ 2023 മുതല്‍ ഒഴിവാക്കാനാണ് പദ്ധതി. ടൈം ടേബിള്‍ ടെസ്റ്റുകള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകും. കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയേക്കുറിച്ചുള്ള ചിത്രം അധ്യാപകര്‍ക്ക് ലഭിക്കുന്നതിന് ഈ പരീക്ഷ ഉപകരിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞു. കീ സ്റ്റേജ് 1 ടെസ്റ്റില്‍ വായന, എഴുത്ത്, കണക്ക്, സയന്‍സ് എന്നിവയിലുള്ള പരീക്ഷകളാണ് നിര്‍ബന്ധിതമായി നടത്തിയിരുന്നത്.

സ്‌കൂളുകളുടെ നിലവാരം അളക്കുന്നതിനും ഉപയോഗിച്ചിരുന്ന ഈ നിര്‍ബന്ധിത പരീക്ഷ ഏഴ് വയസ് പ്രായമുള്ളവര്‍ എഴുതണമായിരുന്നു. കുട്ടികള്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണമുയര്‍ന്നതോടെ വിവാദത്തിലായ ഈ പരീക്ഷില്‍ ഇംഗ്ലണ്ടില്‍ മാത്രം ഓരോ വര്‍ഷവും 5 ലക്ഷം കുട്ടികളാണ് പങ്കെടുക്കുന്നത്. രക്ഷിതാക്കളും അധ്യാപകരും ഈ പരീക്ഷയ്ക്ക് എതിരായിരുന്നു. കുട്ടികള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന് പരിശോധിക്കുന്നതിലൂടെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനും ഇതിലൂടെ കഴിയുമെന്നായിരുന്നു ഇതിനെ അനുകൂലിക്കുന്നവര്‍ വാദിച്ചിരുന്നത്.

സ്‌കൂളുകള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ നടത്തുന്ന ബേസ് ലൈന്‍ അവലോകനമാണ് ഇനി മുതല്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളില്‍ ഒന്ന്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പുരോഗതി വിലയിരുത്താന്‍ ഇത് മാനദണ്ഡമാക്കും. 11 വയസാകുമ്പോള്‍ സാറ്റ് പരീക്ഷയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.

ഇടുക്കി: തെറ്റ് ആരു ചെയ്താലും അവരെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങി ഇടുക്കിക്കാരൻ പയ്യൻ. അതിപ്പോൾ ആരായിരുന്നാലും ഇടുക്കിക്കാർക്ക് അത് ഒരു തടസമല്ല. ഇന്റർനെറ്റ് ലോകത്തെ ഭീമനായ ഗൂഗിലിനെയാണ് ഇടുക്കിക്കാരൻ പയ്യൻ പഠിപ്പിച്ചത് എന്നുമാത്രം. ഗൂഗിളിന്റെ പിഴവ് ചൂണ്ടികാട്ടി ഐടി ലോകത്തെ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ 16 വയസുകാരന്‍. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തേര്‍ഡ്ക്യാമ്പ് കിഴക്കേ മുറി ജൂബിറ്റ് ജോണ്‍. ഗൂഗിളിന്റെ പിഴവ് ചൂണ്ടി കാട്ടുന്നതിന് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇതുവരെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ജിമെയില്‍ സംവിധാനത്തിലെ ഒരു പിഴവിലൂടെ ആരുടെ അക്കൗണ്ടും ഹാക്ക് ചെയ്യപെടാമെന്ന് ജൂബിറ്റ് ഗൂഗിളിനെ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ മെയില്‍ ഹാക്ക് ചെയ്താല്‍ ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐഡികള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തികൊണ്ടു പോകുവാന്‍ സാധിക്കുമായിരുന്നു. ഗൂഗിള്‍ അവകാശപെടുന്ന ഗൂഗിള്‍ സംവിധാനത്തിന്റെ സ്വകാര്യത ഇല്ലായ്മ ചെയ്യുവാന്‍ കഴിയുമെന്ന ജുബിറ്റിന്റെ കണ്ടെത്തല്‍ ഗൂഗിള്‍ അംഗീകരിക്കുകയും ഇതു പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ വര്‍ണബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിലൂടെയാണ് ജുബിറ്റ് തെറ്റ് ചൂണ്ടികാട്ടിയത്.

ഗൂഗിളിന്റെ സേര്‍ച്ച് എന്‍ജിന്‍, ജിമെയില്‍, വിവിധ ആപ്പുകള്‍ തുടങ്ങിയവയുടെ പിഴവുകള്‍ ചൂണ്ടി കാട്ടുന്നതിനായി നടത്തുന്ന പ്രോഗ്രാമാണിത്. ഒരു പിഴവ് വിശദാംശങ്ങള്‍ സഹിതം ചൂണ്ടികാട്ടിയാല്‍ ഗൂഗിളിന്റെ വിദഗ്ദ്ധ ടീം പരിശോധിക്കുകയും ചൂണ്ടികാട്ടിയ വിവരങ്ങള്‍ കൃത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെങ്കില്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നൂറോളം പേജുകളുള്ള പട്ടികയില്‍ 49ാം പേജിലാണ് ജുബിറ്റിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമെയിലുമായി ബന്ധപെട്ട ഒരു ബഗാണ് ജൂബിറ്റ് റിപ്പോര്‍ട്ട് ചെയ്തത്. പിഴവ് പരിഹരിക്കാനുള്ള നടപടികളിലാണ് ഗൂഗിള്‍. കണ്ടെത്തലിന് റിവാര്‍ഡ് നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തുന്നവര്‍ക്ക് 10000 മുതല്‍ 33000 ഡോളര്‍ വരെയാണ് റിവാര്‍ഡ് നല്‍കുക. ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖരായ ഫേസ്ബുക്ക്, യാഹൂ, െമെക്രോസോഫ്റ്റ് എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍ ഉണ്ട്.

തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജുബിറ്റ് ജിമെയിലുമായി ബന്ധപെട്ട വര്‍ണബിലിറ്റി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തൂക്കുപാലത്ത് കിഴക്കേമുറി ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുന്ന സിബിയുടേയും ജെസിയുടേയും മകനാണ്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ജെറിന്‍ ഏക സഹോദരനാണ്.

ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എഴുത്തുപരീക്ഷകള്‍ നിര്‍ത്തലാക്കുന്നു. പേപ്പറും പേനയുമുപയോഗിച്ച് എഴുതുന്ന പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന കാരണവും വിചിത്രമാണ്. വിദ്യാര്‍ത്ഥികളുടെ കയ്യക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാലാണേ്രത പരീക്ഷകള്‍ തന്നെ ഉപേക്ഷിക്കുന്നത്. ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടികള്‍ കയ്യക്ഷരത്തില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരപേപ്പറുകള്‍ വായിച്ചു മനസിലാക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുകയാണത്രേ. അതുകൊണ്ട് പരീക്ഷകള്‍ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

800 വര്‍ഷത്തോളം നീണ്ട എഴുത്തുപരീക്ഷാ സമ്പ്രദായത്തിനാണ് യൂണിവേഴ്‌സിറ്റി ഇതോടെ അന്ത്യം കുറിക്കുന്നത്. വിദ്യാര്‍ത്ഥിികളുടെ കയ്യക്ഷരം മോശമാകുന്നതിനെക്കുറിച്ച് അധ്യാപകരെന്ന നിലയില്‍ വര്‍ഷങ്ങങ്ങളായി തങ്ങള്‍ ചിന്തിക്കുന്നുണ്ടായിരുന്നുവെന്ന് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയായ ഡോ.സാറ പേഴ്‌സോള്‍ പറഞ്ഞു. ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വരുന്നത് അധ്യാപകര്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും ദോഷം ചെയ്യും.

തങ്ങള്‍ എഴുതിയ ഉത്തരങ്ങള്‍ വായിച്ചു കേള്‍പ്പിക്കാന്‍ സമ്മര്‍ അവധികള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസ നടത്തിന്റെ ഭാഗമായി വിഷയത്തില്‍ ഒരു അവലോകനം നടത്തി വരികയാണെന്ന് സര്‍വകലാശാല അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി ഹിസ്റ്ററി ആന്‍ഡ് ക്ലാസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരങ്ങള്‍ ടൈപ്പ് ചെയ്തുകൊണ്ടുളള ഒരു പരീക്ഷ നടത്തിയിരുന്നു.

Copyright © . All rights reserved