Education

ഇന്ന് രാത്രി നാളെ പുലർച്ചെയും ആകാശം നോക്കാൻ ആരും മറക്കരുത്. ഉല്‍ക്കകളുടെ മഴ തന്നെ ഇന്ന് പാതിരാത്രി (നവംബർ 18) ആകാശത്ത് പൊട്ടിവിരിയുന്നത് കാത്തിരിക്കുകയാണ് വാനനിരീക്ഷകരും ശാസ്ത്രലോകവും. ഈ ഉല്‍ക്കാമഴ പുലര്‍ച്ചെയും സൂര്യോദയത്തിനു ശേഷവും നീളുമെങ്കിലും ഇരുണ്ട ആകാശത്തായിരിക്കും വ്യക്തമായി കാണാനാവുക.

മേഘങ്ങളില്ലാത്ത ആകാശത്തായിരിക്കും ഉല്‍ക്കാമഴ കൂടുതല്‍ തെളിമയോടെ കാണാനാവുക. ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഒന്നുമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് ഈ പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്ന് കാണാനാകും. ലിയോനിഡ് ഉല്‍ക്കാമഴ എന്ന പ്രതിഭാസമാണ് ലോകത്തിന്റെ കൗതുകം കൂട്ടാനെത്തുന്നത്.

സൂര്യനെ വലം വെക്കുന്ന ടെമ്പൽ-ടട്ടിൽ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോണിഡ് ഉല്‍ക്കാമഴ ഉണ്ടാകുന്നത്. എല്ലാവര്‍ഷവും നവംബറിലാണ് ഇതുണ്ടാവാറ്. 33.3 വര്‍ഷമെടുത്ത് സൂര്യനെ വലംവെക്കന്ന ടെമ്പൽ-ടട്ടിൽ തന്റെ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്‍ക്കാമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്. ഞായറാഴ്ച്ച പാതിരാത്രി രണ്ടുമണിക്കുശേഷം കിഴക്കോട്ട് കാലും നീട്ടി ആകാശം കാണാവുന്നവിധമുള്ള തുറസായ സ്ഥലത്ത് കിടന്നാല്‍ ഉല്‍ക്കകളുടെ മഴ തന്നെ കാണാനാകുമെന്നാണ് പ്രവചനം.

ആതിര കൃഷ്ണൻ 

വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യൻ റെയിൽവേയുടെ ഒരു അപ്ലിക്കേഷൻ ആണ്. ട്രെയിനുകളുടെ തത്സമയ പ്രവർത്തനനിലയും, സമകാലിക ഷെഡ്യൂളുകളും    പ്രദർശിപ്പിക്കുന്നു. ഈ മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുത ഇൻറർനെറ്റോ ജി പി‌ എസോ ഇല്ലാതെ ഓഫ്‌ ലൈനിൽ പ്രവർത്തിപ്പിക്കുവാൻ കഴിയും എന്നതാണ്. വേർ ഈസ് മൈ ട്രെയിൻ എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള യാത്രാ ആപ്ലിക്കേഷനുകളിലൊന്നാണ്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ 8 ഭാഷകളിൽ ബഹുഭാഷാ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. ട്രെയിൻ, ചെക്ക് ഷീറ്റ്, കോച്ച്ക്രമീകരണം, പി‌ എൻ ‌ആർ നില, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കണ്ടെത്തുന്നതിന് അപ്ലിക്കേഷൻ ഉപയോഗിക്കാം.

വേർ ഈസ് മൈ ട്രെയിൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ട്രെയിനുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങൾ ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പാലിക്കേണ്ട കാര്യങ്ങൾ.

ഒന്നാമതായി, വേർ ഈസ് മൈ ട്രെയിൻ  അപ്ലിക്കേഷനുകൾ തുറന്ന് ഇഷ്ടമുള്ള ഭാഷ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. പേജിൽ മൂന്ന് ഭാഗങ്ങളുണ്ട് – സ്പോട്ട്, പി‌ എൻ ‌ആർ, സീറ്റുകൾ. സ്പോട് വിഭാഗം തിരഞ്ഞെടുത്താൽ ഇതിനു കീഴിൽ നിങ്ങൾ യാത്ര ആരംഭിക്കുന്ന സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും നൽകുന്നപക്ഷം ട്രെയിനുകളുടെവിവരങ്ങൾ ലഭിക്കുന്നതാണ്. അതുകൂടാതെ സമകാലികവിവരങ്ങൾ ലഭിക്കുന്നതുമാണ്.

ട്രെയിൻ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ട്രെയിൻ നമ്പറോ പേരോ സമർപ്പിക്കേണ്ടതാണ്. എത്തിച്ചേരുവാനുള്ള സമയവും പുറപ്പെടുന്ന സമയവുംഉൾപ്പെടെ നിങ്ങളുടെ ട്രെയിന്റെ തത്സമയനില അപ്ലിക്കേഷൻ പ്രദർശിപ്പിക്കും. കൂടാതെ, പി‌  എൻ‌ ആർ വിഭാഗത്തിലേക്ക്പോയി നിങ്ങളുടെ പി ‌എൻ ‌ആർ നമ്പർ നൽകി നിങ്ങളുടെ പി‌  എൻ ‌ആർ നില പരിശോധിക്കുവാൻ സാധിക്കും.

സീറ്റ്ല ഭ്യതയെക്കുറിച്ച് അറിയണമെങ്കിൽ, സ്റ്റേഷനുകളും യാത്രാ തീയതിയും നൽകുന്നതിന് സീറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുകയും തുടർന്ന് ഡ്രോപ്പ് ഡൗൺ പട്ടികയിൽ നിന്ന് നിങ്ങൾക്ക് താല്പര്യമുള്ള ക്ലാസ്സും കോട്ടയും തിരഞ്ഞെടുത്ത് “സീറ്റ് ലഭ്യത കണ്ടെത്തുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക, ഇത് നിങ്ങളെ ഇന്ത്യൻ റെയിൽവേ പാസ്സന്ജർ റിസർവേഷൻ അന്വേഷണത്തിലേക്ക്   നയിക്കും അവിടെ നിങ്ങൾക്ക് സീറ്റ് ലഭ്യത പരിശോധിക്കാവുന്നതാണ്

ആതിര കൃഷ്ണൻ

 

ആതിര കൃഷ്ണൻ ചേർത്തല സ്വദേശി ആണ്. മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ എം സി എ ഡിപ്പാർട്മെന്റിൽ ഒന്നാം വർഷ ബിരുധാനാന്തര ബിരുദ വിദ്യാർത്ഥിനി ആണ്.

 

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 34 തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നത് ഈ പരീക്ഷയിലൂടെയാണ്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല.

യോഗ്യത: ബിരുദം. അസിസ്റ്റന്റ് ഓഡിറ്റര്‍/അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയ്ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/എം.കോം./ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്ട്രേഷനിലോ (ഫിനാന്‍സ്), ബിസിനസ് ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവിന് മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്കുണ്ടാവണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ബിരുദമായിരിക്കണം. 2018 ഓഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം. ഇന്‍സ്പെക്ടര്‍ (സെന്‍ട്രല്‍ എക്സൈസ്/എക്സാമിനര്‍/പ്രിവന്റീവ് ഓഫീസര്‍), സബ് ഇന്‍സ്പെക്ടര്‍ (എന്‍.ഐ.എ.) എന്നീ തസ്തികകള്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

പരീക്ഷ: നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായവയ്ക്ക്) ആയിരിക്കും.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: എറണാകുളം (കോഡ്: 9213), കണ്ണൂര്‍ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212).

അപേക്ഷ: ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന് ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25.

വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടീസ് അനുമതിക്കുള്ള സ്ക്രീനിങ് ടെസ്റ്റ് എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) ഡിസംബർ 20ന്. ഒസിഐ (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) വിഭാഗക്കാരും പരീക്ഷയെഴുതണം. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ എഴുതേണ്ട.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസാണു നടത്തുന്നത്.

അപേക്ഷ: ഒക്ടോബർ 31 വരെ

വെബ്സൈറ്റ്: www.nbe.edu.in

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കോഴിക്കോട്

അപേക്ഷാഫീ: 5500 രൂപ കാർഡ് / നെറ്റ് ബാങ്കിങ് വഴി അടയ്ക്കാം.

പരീക്ഷാഫലം: ജനുവരി 20

ഹെൽപ്‌ലൈൻ: 1800 267 4003

ഇ–മെയിൽ : [email protected] / [email protected]

ഡെമോ ടെസ്റ്റ്: ഡിസംബർ ഒന്നിനു സൈറ്റിൽ

ശ്രദ്ധിക്കാൻ:

മുൻപ് ഈ പരീക്ഷയെഴുതി വിജയിക്കാത്തവർ വീണ്ടും അപേക്ഷിക്കുമ്പോൾ, രേഖകളുടെ സ്കാൻ വീണ്ടും നൽകണം. 2019 ജൂണിൽ എഴുതിയവർ അന്നത്തെ റോൾ നമ്പർ സൂചിപ്പിക്കണം.

2019 നവംബർ 30ന് അകം എംബിബിഎസ് / തുല്യയോഗ്യത നേടിയിരിക്കണം. ടെസ്റ്റെഴുതാനുള്ള അർഹത തെളിയിക്കുന്ന നിർദിഷ്ടരേഖകൾ നാഷനൽ ബോർഡിനു നൽകുകയും വേണം. മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയോ നിർദിഷ്ട അധികാരിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒരിക്കലടച്ച ഫീസ് മറ്റൊരു തവണയിലേക്കു മാറ്റിത്തരില്ല.

പരീക്ഷയിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ; 150 മിനിറ്റ് സമയം. ഇങ്ങനെ ഒരേ ദിവസം രണ്ടു സെഷനുകളിലായി ആകെ 300 ചോദ്യങ്ങൾ. തെറ്റിനു മാർക്ക് കുറയ്ക്കില്ല. 50 % എങ്കിലും സ്കോർ നേടണം.

ടെസ്റ്റിന്റെ ഉള്ളടക്കം സോഷ്യൽമീഡിയ ഉൾപ്പെടെ എവിടെയും വെളിപ്പെടുത്തിക്കൂടാ, രക്ഷിതാക്കൾക്കു ഫോൺ വഴി മറുപടി നൽകില്ല തുടങ്ങിയ നിബന്ധനകളുമുണ്ട്.

ഈ പരീക്ഷ ജയിച്ചതുകൊണ്ടു മാത്രം റജിസ്ട്രേഷൻ കിട്ടണമെന്നില്ല. ബന്ധപ്പെട്ട കൗൺസിലിന്റെ മറ്റു നിബന്ധനകളും പാലിക്കണം.

ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് (യുപിയുഎംഎസ്), സേയ്ഫയി, ഇറ്റാവ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റാഫ് നഴസ്: 100 ഒഴിവ്. (ജനറൽ-50, ഒബിസി- 27, എസ്‌സി-21, എസ്ടി-02).
പ്രായം: 40 വയസ്.
ശമ്പളം : 44,900- 1,42,400 രൂപ.
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് ജനറൽ നഴ്സിംഗ് ഡിപ്ലോമയും മിഡ്‌വൈഫറിയും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ബിഎസ്‌സി നഴ്സിംഗും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്‍റെ എ ഗ്രേഡ് നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി രജിസ്ട്രേഷനും.
ഫീസ്: 1000 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ.

അപേക്ഷിക്കേണ്ട വിധം: www.upums.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വൈകുന്നേരം അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

അരവിന്ദ് ആർ

നമ്മൾ എല്ലാവരും ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നവരാണ് എന്നാൽ നമ്മളിൽ പലർക്കും അറിയില്ല ഏതൊക്കെ രീതിയിൽ പണമിടപാട് നടത്താം എന്ന് .

പല രീതിയിൽ നമുക്ക് ഒരാളുടെ അക്കൗണ്ടിലേക്കു പണം അയക്കുവാനും ബില്ലുകൾ അടയ്ക്കുവാനും  സാധിക്കും. അതിൽ പ്രധാനപ്പെട്ട ചില മോഡുകളെപ്പറ്റിയാണ് വിവരിക്കുന്നത്.

അതിൽ ആദ്യത്തെ മോഡ് ആണ് എൻ ഇ എഫ് ടി. നാഷണൽ ഇലക്ട്രോണിക് ഫണ്ട്‌ ട്രാൻസ്ഫർ എന്നാണ് പൂർണരൂപം. എൻ ഇ എഫ് ടി 2005-ൽ നിലവിൽ വന്നു. അന്നത്തെ ഐ ടി സംവിധാനങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് വികസിപ്പിച്ചെടുത്ത സംവിധാനം ഇന്നും വളരെയധികം ഉപയോഗിക്കുന്നു.

ബാങ്ക് വഴി മാത്രമേ നമുക്ക് എൻ ഇ എഫ് ടി സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. 2 ലക്ഷം മുതൽ 10 ലക്ഷം വരെ നമുക്ക് ഇതിലൂടെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും. എന്നാൽ ഒരാൾക്ക് പെട്ടെന്നു പണം കൈമാറ്റം ചെയ്യണമെങ്കിൽ എൻ ഇ എഫ് ടി വഴി സാധിക്കുകയില്ല. 1–2.5 മണിക്കൂർ സമയം വരെ എടുക്കും പണം ട്രാൻസ്ഫർ ആകുവാൻ. 25 രൂപ വരെ ബാങ്ക് ട്രാൻസ്ഫർ ചാർജായി ഈടാക്കും. ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ നമുക്ക് ഈ സംവിധാനം ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.

രണ്ടാമത്തെ മോഡ് ആണ് ആർ ടി ജി എസ്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് എന്നാണ് പൂർണരൂപം. 2005-ൽ തന്നെയാണ് ഇതും നിലവിൽ വന്നത്. എൻ ഇ എഫ് ടീയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കൊണ്ടുവന്നതാണ് ഈ സംവിധാനം. പെട്ടന്നു പണം ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. എന്നാലും ഇതും ബാങ്കിന്റെ പ്രവർത്തന സമയത്തു മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു. എൻ ഇ എഫ് ടി പോലെ തന്നെ ബാങ്കുകൾ ഈ സംവിധാനത്തിനും ചാർജ് ഈടാക്കുന്നുണ്ട്.

അടുത്തതായി 2010-ൽ നിലവിൽ വന്ന ഐ എം പി എസ്  എന്ന  സംവിധാനമാണ്. ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് എന്ന് പൂർണ്ണ രൂപം. ഇത് വികസിപ്പിച്ചെടുത്തത് ആർ ബി ഐ പോലത്തെ ബാങ്കുമായി ബന്ധമുള്ള ഏജൻസി അല്ല എന്നാൽ എൻ പി സി ഐ  എന്ന സ്ഥാപനമാണ്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻ ഇ എഫ് ടിക്കും അതുപോലെതന്നെ ആർ ടി ജി എസിനും  ഉള്ള പോരായ്മകൾ കുറച്ചുകൊണ്ടുവരുവാൻ ഐ എം പി എസിനു ഒരു പരുതിവരെ സാധിച്ചു. മിനിമം എമൗണ്ട് ട്രാൻസാക്ഷൻ ഐ എം പി എസിനു ബാധകം അല്ല.1 രൂപ ആണെങ്കിലും ഐ എം പി എസ്  വഴി ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും.

24*7 സേവനമാണ് മറ്റൊരു പ്രത്യേകത. ബാങ്കിൽ പോകണം എന്നില്ല. എൻ പി സി ഐയുടെ സെർവറുകൾ ഉപയോഗിച്ചാണ് ട്രാൻസ്ഫർ നടത്തുന്നത്, അതിനാൽ ബാങ്കുകൾക്ക് ഈ സംവിധാനം ഒരു ആശ്വാസമാണ്. 10ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കുന്നു. 5 രൂപ മുതൽ 15രൂപ വരെ ചാർജായി ഈടാക്കുന്നു.

അടുത്തത് ഇന്ന്‌ നിലവിൽ ഉള്ളതും ഏറ്റവും ജനപ്രിയമായിട്ടുള്ള മോഡായ യു പി ഐ യെ കുറിച്ചാണ്. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്നാണ് പൂർണ്ണരൂപം. തേർഡ് പാർട്ടി അപ്ലിക്കേഷനുമായി ലിങ്ക് ചെയ്യുവാൻ സാധിക്കും.

ഫോൺ പേ, പെയ്ടിഎം തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നു. ഓരോ ഉപയോക്താവിനും ഒരു യു പി ഐ ഐ ഡി  ഉണ്ടായിരിക്കും.ഈ ഐ ഡി ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്.

അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ് എന്നിവയൊന്നും ആവശ്യം ഇല്ല പണം ട്രാൻസ്ഫർ ചെയ്യുവാൻ. യു പി ഐ ഐ ഡി  സെറ്റ് ചെയ്യുവാൻ മാത്രം ഇത് മതിയാകും. യു പി ഐ ഡിജിറ്റൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇടപാടുകൾക്ക് പണം ഈടാക്കുന്നില്ല. ഒരു സിംഗിൾ ക്ലിക്കിൽ പണം കൈമാറ്റം ചെയ്യുന്നു. ട്രാൻസാക്ഷൻ ലിമിറ്റ് അതാത് ആപ്പുമായി ബന്ധപെട്ടിരിക്കുന്നു

 

അരവിന്ദ് ആർ

അരവിന്ദ് ആർ കുളനട സ്വദേശിയാണ്. അടൂർ കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നും  ഡിഗ്രി പഠനത്തിന് ശേഷം ഇപ്പോൾ മാക്‌ഫാസ്റ്റ് കോളേജിൽ എം സി എ യിൽ  ബിരുധാനന്തര ബിരുദം ഒന്നാം വർഷ  വിദ്യാർത്ഥി ആണ്. സമാന രീതിയിലുള്ള പംക്തി റേഡിയോ മാക്ഫാസ്റ്റിലും അരവിന്ദ്  കൈകാര്യം ചെയ്യുന്നുണ്ട്

 

 

മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) എന്നറിയപ്പെടുന്ന ഓൺലൈൻ പഠനമേഖലയിലെ പ്രമുഖരായ കോഴ്സെറയുടെ (Coursera) കോഴ്സുകൾ ഇനി മുതൽ ഏതു സർവകലാശാലയ്ക്കും ഉപയോഗിക്കാം. ഇന്ത്യയിലും അവതരിപ്പിച്ച ‘കോഴ്സെറ ഫോർ ക്യാംപസ്’ പദ്ധതിയിലൂടെ ഏകദേശം 3600 കോഴ്സുകളാണു സർവകലാശാലകൾക്കു മുന്നിൽ തുറന്നുകിട്ടുന്നത്.

മെഷീൻ ലേണിങ്, ഡീപ് ലേണിങ് തുടങ്ങിയ ന്യൂജെൻ മേഖലകളിൽ ഒട്ടേറെ കോഴ്സുകൾ കോഴ്സെറയിലുണ്ട്. സർവകലാശാലകൾക്കു തങ്ങളുടെ പാഠ്യപദ്ധതിയിൽ ഈ കോഴ്സുകൾ ഉൾപ്പെടുത്താം. അധിക ക്രെഡിറ്റായും നൽകാം. ഇന്ത്യൻ സർവകലാശാലകൾക്കു കോഴ്സെറ വഴി വിവിധ ഓൺലൈൻ പ്രോഗ്രാമുകൾ ലഭ്യമാക്കുകയും ചെയ്യാം. ഐഐഎം കൊൽക്കത്ത മാനേജ്മെന്റ് സയൻസ്, സപ്ലൈ ചെയിൻ അനാലിസിസ് എന്നീ വിഷയങ്ങളിൽ അടുത്ത വർഷം കോഴ്സെറ വഴി സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നുണ്ട്.

സെപ്റ്റംബർ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേർന്നാണ് ആകാശത്ത് നിന്ന് തീഗോളം പോലെ ഒന്ന് ഭൂമിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ തീഗോളം പതിച്ച സ്ഥലത്തെ കുറ്റിക്കാടുകൾക്കു തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു.
ഭൂമിയിലേക്കു പാഞ്ഞെത്തിയ ഉൽക്കയോ അല്ലെങ്കിൽ ഏതെങ്കിലും ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആയിരിക്കാം അതെന്നായിരുന്നു പ്രാഥമിക നിഗമനം.

സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ആകാശത്തു നിന്നു പറന്നെത്തിയ ‘അജ്ഞാതനെ’ പിടികൂടാനായില്ല. അതിവേഗത്തിലായിരുന്നു ഈ തീഗോളം സഞ്ചരിച്ചിരുന്നത്. തിളങ്ങുന്ന ചുവപ്പുനിറമായിരുന്നു. ഇക്കാരണങ്ങളാലാണു സംഗതി ഉൽക്കയാണെന്ന നിഗമനത്തിലേക്കു ഗവേഷകരെ എത്തിച്ചത്. എന്നാൽ നാഷനൽ സർവീസ് ഓഫ് ജിയോളജി ആൻഡ് മൈനിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം തെളിയിക്കാനായില്ല.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾക്കായി അഗ്നിഗോളം വന്നുവീണയിടങ്ങളിൽ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട് ഗവേഷകർ.

ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതിനെക്കുറിച്ചുള്ള സമ്പൂർണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. അതിനിടെ പറക്കുംതളിക തകർന്നു വീണതാണെന്ന മട്ടിലുള്ള പതിവു സംശയങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ സ്പേസ് ജങ്ക് എന്നറിയപ്പെടുന്ന ബഹിരാകാശ അവശിഷ്ടം തന്നെയായിരിക്കും അതെന്നാണ് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. ഭൂമിയിലേക്കു പതിക്കുന്ന ഇത്തരം വസ്തുക്കളിൽ 70 ശതമാനവും കടലിനു മുകളിൽ കത്തിത്തീരുകയാണു പതിവ്.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വിശദവിവരങ്ങൾ ചുവടെ.

50 ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റിസ്

പരസ്യ നമ്പർ: 12930/64/HRD/GAD/03

മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം: ഒരു വർഷമാണ് പരിശീലനം.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.

2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.

പ്രായപരിധി: 25 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

സ്റ്റൈപ്പൻഡ്: 11110 രൂപ.

30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ1

2019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCO റാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം.

യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലി കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെ ത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി).

ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.

ശമ്പളം: 30000-120000 രൂപ.

30 എൻജിനീയർ

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം. ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.in

ഐടിഐ അപ്രന്റിസ്

ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം. എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിൽ 25നുമാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐ പാസായവരായിരിക്കണം.

ഉയർന്നപ്രായം: 21 വയസ്.

വിശദവിവരങ്ങൾക്ക്: www.bel-india.in

RECENT POSTS
Copyright © . All rights reserved