Health

മലയാളികളുടെ ആഹാരരീതിയിയും പഠനമികവുമായി ബന്ധമുണ്ടന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിൽ ചെറുപയറിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. മലയാളികൾ രാവിലെ പുട്ടും പയറും കഴിക്കുന്നു. ഉച്ചയ്ക്കു ചോറിന്റെ കൂടെ ചെറുപയർ തോരൻ കഴിക്കുന്നു. രാത്രിയിൽ കഞ്ഞിയും പയറുമായിരിക്കും.

മറ്റുള്ള സംസ്ഥാനങ്ങളിൽ വൈകിട്ടു പരിപ്പുവടയും ഉഴുന്നു വടയുമൊക്കെ കഴിക്കുമ്പോൾ മലയാളി പ്രത്യേകമായി ഒരു പലഹാരം ഉണ്ടാക്കിയിട്ടുണ്ട്: സുഖിയൻ അല്ലെങ്കിൽ മോദകം! ചെറുപയർ പുഴുങ്ങി ശർക്കര ചേർത്ത് ഉണ്ടാക്കുന്ന രസികൻ പലഹാരം. അപ്പോൾ ദിവസം മൂന്നു നാലു തവണ ചെറുപയർ കേരളീയ ഭക്ഷണത്തിന്റെ ഭാഗമാവുകയും മലയാളികളുടെ വയറ്റിലേക്ക് എളുപ്പം ചെല്ലുകയും ചെയ്യുന്നു. ചെറുപയറിനെപ്പോലെ ബുദ്ധിപരമായ ഉണർവു നൽകുന്ന മറ്റൊരു ധാന്യമില്ല. ചെറുതേനിന്റെയും പാലിന്റെയും ഊർജം മൂന്നു മുതൽ അഞ്ചു മണിക്കൂർ വരെ നീണ്ടു നിൽക്കുമ്പോൾ ചെറുപയറിന്റെ ഗുണം 18 മണിക്കൂർ വരെ നീണ്ടു നിൽക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. അന്നജം, കൊഴുപ്പ്, നാരുകൾ, വൈറ്റമിൻ എ, വൈറ്റമിൻ ബി, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നിവയെല്ലാം ചെറുപയറിനെ (ഗ്രീൻ ഗ്രാം) പോഷകസമൃദ്ധമാക്കുന്നു. ചെറുപയർ കറിവെച്ചോ തോരനാക്കിയോ കുട്ടികൾക്കു നൽകിയാൽ തലച്ചോറിന്റെ ബുദ്ധി ശക്തി വർധിക്കുകയും ബുദ്ധിപരമായ ശേഷി വർധിക്കുകയും ചെയ്യും. സ്കൂളിൽ ഇടവേളകളിൽ കഴിക്കുന്നതിനായി അമ്മമാർ സാധാരണ േബക്കറി പലഹാരങ്ങളോ ബിസ്കറ്റോ ഒക്കെയാവും കുട്ടികൾക്കു കൊടുത്തയയ്ക്കുക. കുട്ടിക്ക് ഇഷ്ടപ്പെട്ട സ്നാക് ആയി സുഖിയനോ മോദകമോ മാറ്റിയെടുക്കാനായാൽ വിജയിച്ചു.

ആഴ്ചയിൽ രണ്ടു ദിവസവും അവധി ദിവസങ്ങളിൽ ഒരു നാളും പ്രഭാതഭക്ഷണമായി പുട്ടും ചെറുപയർ കറിയും നൽകാം. ദിവസം മൂന്നു നേരത്തെ ആഹാരത്തിലും കുറച്ചു ചെറുപയർ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇന്ത്യയിൽ മിക്കവാറും എല്ലായിടങ്ങളിലുംതന്നെ പോഷകമൂല്യം ഏറെയുള്ള ചെറുപയർ കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ വിത്തും വേരും ഔഷധ നിർമാണത്തിന് ഉപയോഗിച്ചു വരുന്നു. താരൻ മാറാനും മുടിയുടെ കരുത്തിനും മലയാളികൾ പണ്ടു മുതലേ ചെറുപയർ പൊടിയാണ് ഉപയോഗിക്കുന്നത്. ശരീരത്തിൽ വിഷം കലർന്നാൽ ശർക്കര ചേർത്ത ചെറുപയർ സൂപ്പ് വൈദ്യന്മാർ രോഗികളെക്കൊണ്ടു കഴിപ്പിക്കാറുണ്ട്. രണ്ട് ആഹാരപദാർഥങ്ങൾ തലച്ചോറിന്റെ ശേഷി കുറയ്ക്കുന്നതാണ്. മരച്ചീനിയും ഉരുളക്കിഴങ്ങും. രണ്ടും നമുക്കു പ്രിയപ്പെട്ടത്! മരച്ചീനി കഴിച്ചാൽ മൂന്നു നാലു മണിക്കൂർ നേരത്തേക്കു തലച്ചോറിന്റെ ഗുണപരമായ പ്രവർത്തനങ്ങൾ മന്ദീഭവിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.

പഠിക്കുന്ന കുട്ടികൾക്കു ഭംഗിയായി പഠിക്കാൻ കഴിഞ്ഞെന്നു വരില്ല. അതേസമയം കായികമായ അധ്വാനത്തിനു മരച്ചീനിയോളം പോന്ന മറ്റൊരു ഭക്ഷ്യവസ്തുവില്ല. കപ്പയിൽ നിന്നു ഊർജം വളരെ വേഗം ശരീരത്തിലെത്തുന്നതിനാൽ കായിക പ്രവർത്തനങ്ങൾ ഉഷാറാകും. ഉരുളക്കിഴങ്ങും കായികജോലികൾക്ക് അനുയോജ്യം തന്നെ. ജർമനിയിൽ വ്യവസായിക തൊഴിലാളികൾക്ക് ഇടവേളകളിൽ കഴിക്കാൻ നല്‍കിയിരുന്നത് പൊട്ടറ്റോ ചിപ്സ് ആയിരുന്നു. ഇൻഡസ്ട്രിയിൽ പണിക്കു കൊള്ളാം. ഇന്റലക്ച്വൽ ജോലിക്കു പറ്റില്ല. ഭാരതീയർക്കു ദൈവം നൽകാത്ത രണ്ടു കാര്യങ്ങളാണു മരച്ചീനിയും ഉരുളക്കിഴങ്ങും. അമേരിക്കയിലെ റെഡ് ഇന്ത്യൻ വംശജർക്ക് ഇതു ധാരാളമായി ലഭിച്ചു. അവരിതു കഴിച്ച് ബുദ്ധിമന്ദീഭവിക്കുകയും വെള്ളക്കാർ അവരെ വശപ്പെടുത്തിയും അധീനതിയിലാക്കിയും അവരുടെ സ്വർണവും സമ്പത്തുമൊക്കെ വാരിയെടുത്തു പോവുകയും ചെയ്തു. തിന്നാൻ രസമുള്ള മരച്ചീനിയും ഉരുളക്കിഴങ്ങും പാടെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. പക്ഷേ നിർബന്ധമായും പഠിപ്പുള്ള തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലും പരീക്ഷയുള്ള ദിവസങ്ങളിലും കുട്ടികൾക്കു നൽകാതിരിക്കുന്നതാണ് ഉത്തമം.

മഴക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എച്ച്‌വണ്‍എന്‍വണ്‍ പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസത്തിനിടെ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച്‌ മൂന്ന് പേർ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം ആണ് നല്‍കിയിരിക്കുന്നത്.

പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്‌വണ്‍എന്‍വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.

വിക്കറ്റ് കീപ്പിങ് മികവുകൊണ്ടും ബാറ്റിങ് മികവുകൊണ്ടും ആരാധകരുടെ കയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ഇപ്പോൾ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണവും സാറ വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.

ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്.

എറിയാട് അത്താണിയിൽ വെള്ളംകയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. എംഐടി സ്കൂളിനു സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്.

വെള്ളംകയറിയ വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങിയ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകരുത്. ദുരിതാശ്വാസ പ്രവർത്തകരേയോ മറ്റ് ആളുകളേയോ കൂട്ടി മാത്രമേ പോകാവൂ. ഒരിക്കലും രാത്രിയില്‍ വീട്ടിലേക്ക് പോകരുത്.

*വീടിനുള്ളിൽ കയറുമ്പോൾ നിർബന്ധമായും എല്ലാ വൈദ്യുതി ബന്ധങ്ങളും വിഛേദിക്കണം. മെയിൻ സ്വിച്ച് ഓഫാക്കിയാലും ഇൻവെർട്ടറുള്ള വീടുകളിൽ നിർബന്ധമായും ഈ കണക്ഷനും ഓഫാണെന്ന് ഉറപ്പായ ശേഷം മാത്രം ചുമരിലും മറ്റും തൊടുക. അല്ലാത്തപക്ഷം ഷോക്കേൽക്കാൻ സാധ്യതയുണ്ട്.

*കട്ടിയുള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക: മഴവെള്ളത്തിൽ ഒലിച്ച് വന്ന മാലിന്യങ്ങളും പോലെ പാമ്പുകൾ, കുപ്പിച്ചില്ലുകൾ, മൂർച്ചയേറിയ കല്ലുകൾ തുടങ്ങിയവ ഉണ്ടാകാം. മുറിവ് ഏൽക്കാനും പാമ്പുകടിയേൽക്കാനും സാധ്യതകൾ ഏറെയാണ്.

*വാതിലുകൾക്കിടയിൽ ചെളി അടിഞ്ഞുകിടക്കുന്നതിനാൽ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഒരിക്കലും ശക്തിയായി തള്ളി തുറക്കരുത്. തള്ളി തുറക്കുമ്പോൾ ചുമരുകൾക്ക് ബലക്ഷയം വരാനും ഇടിയാനും കൂടുതൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ 

1.വൈദ്യുതി മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഉൗരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാൻ തുടങ്ങാവൂ.

2. ഇൻവർട്ടർ അല്ലെങ്കിൽ സോളാർ ഉള്ളവർ അത് ഓഫ് ചെയ്തു ബാറ്ററിയുമായി കണക്്ഷൻ വിച്ഛേദിക്കണം

3.വീടിന്‍റെ പരിസരത്ത് സർവീസ് വയർ, ലൈൻ കന്പി, എർത്ത് കന്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാൽ സ്പർശിക്കരുത്. വിവരം ഉടൻ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിക്കണം.

വീടും പരിസരവും വൃത്തിയാക്കുന്ന വിധം

1.ഖരമാലിന്യവും ജൈവ മാലിന്യവും ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക

2.ഈച്ചശല്യം ഒഴിവാക്കാൻ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത് ആവശ്യമുള്ള ഇടങ്ങളിൽ വിതറുക

3.ആദ്യം ടാങ്കിലും ഓവർ ഹെഡ് ടാങ്കിലുമുള്ള വെള്ളം ഒഴുക്കിക്കളയുക

ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു ടാങ്കും ഓവർ ഹെഡ് ടാങ്കും ഉരച്ചു കഴുകുകഅതിനുശേഷം വെള്ളം നിറയ്ക്കുക.

ക്ലോറിൻ ഗുളിക ഉപയോഗം

20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്.

ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.

ലിക്വിഡ് ക്ലോറിനേഷൻ

1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.

ഡിസിഎസ് ബ്ലീച്ചിംഗ് ലായനി

10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പുപൊടിയും ചേർക്കുക

കുഴന്പു പരുവത്തിലാക്കിയശേഷം നന്നായി ഇളക്കുക.

5 – 10 മിനിറ്റ് വയ്ക്കുക.

മുകളിൽ വരുന്ന തെളിഞ്ഞ ലായനി അണുവിമുക്തമാക്കാൻ ഉപയോഗിക്കാവുന്നതാണ്.

പ്രളയശേഷം – സാധ്യതകളും മുൻകരുതലുകളും

1. പാന്പുകടി

ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു പരമാവധി തടയുന്നതിനുള്ള പ്രഥമശുശ്രൂഷയാണു പ്രാഥമികലക്ഷ്യം.

പാന്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. പേടിച്ചാൽ അതുവഴി രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ വളരെപ്പെട്ടെന്നു വ്യാപിക്കുന്നതിനുമിടയാവും.

1. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക

2. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിൽ കിടത്തുക

3. മുറിവിനു മുകളിൽ കയറോ തുണിയോ മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാവും.

അഥവാ മുറിവിനു മുകളിൽ കെട്ടണമെന്നുണ്ടെങ്കിൽ ഒരു

വിരൽ ഇടാവുന്ന അയവിൽ മാത്രം തുണി കെട്ടാവുന്നതാണ്.

4. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക

2. വൈദ്യുതാഘാതം

1. വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക

2. ഹൃദയസ്പന്ദനവും ശ്വാസോച്ഛ്വാസവും നിരീക്ഷിച്ച് വേഗം ആശുപത്രിയിലെത്തിക്കുക.

3. പരുക്കുകൾ

1. പ്രഥമശുശ്രൂഷ നല്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ടിടി (ടെറ്റനസ്

ടോക്സോയ്ഡ് )ഇൻജക്്ഷനും എടുക്കുക

4. ജന്തുജന്യരോഗങ്ങൾ – എലിപ്പനി

എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ടു മലിനമാകാൻ സാധ്യതയുള്ള വെള്ളവുമായുള്ള സന്പർക്കമാണ് എലിപ്പനിക്കു കാരണമാകുന്നത്.  മലിനജലവുമായുള്ള സന്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സന്പർക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസപ്രവർത്തനത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരേയുള്ള പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ നിർബന്ധമായും കഴിക്കുക.

* മലിനജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്ന എല്ലാവരും (ഗർഭിണികളും 12 വയസിൽ താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കണം. പ്രതിരോധ മരുന്നിന്‍റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നല്കുകയുള്ളൂ. അതിനാൽ മലിനജലവുമായി സന്പർക്കം പുലർത്തുന്നവർ തുടർന്നുള്ള ആഴ്ചകളിലും പ്രതിരോധ മരുന്നു കഴിക്കേണ്ടതാണ്. മലിനജലവുമായി സന്പർക്കം വരുന്ന കാലമത്രയും ആഴ്ചയിൽ 200 മില്ലി ഗ്രാം വീതം ഇതു തുടരണം.

2 മുതൽ 12 വയസുവരെ ഉള്ളവർക്ക് 4mg/kg എന്ന നിരക്കിൽ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം നല്കുക.

* 2 വയസിൽ താഴെയുള്ള കുട്ടികൾക്കു വെറും വയറ്റിൽ അസിത്രോമൈസിൻ 10mg/kg ഒറ്റ ഡോസ് നല്കിയാൽ മതിയാവും.

* ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും amoxicillin 500 മില്ലിഗ്രാം ഗുളിക ദിവസവും 3 നേരം ഭക്ഷണ ത്തിനു ശേഷം 5 ദിവസത്തേക്കു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക.

വിവരങ്ങൾ – അഡീഷണൽ ഡയറക്ടർ, പൊതുജനാരോഗ്യവിഭാഗം, ആരോഗ്യവകുപ്പു കാര്യാലയം, തിരുവനന്തപുരം. (കേരള ഹെൽത്ത് സർവീസസ്)

പ്രളയജലം ഇറങ്ങിക്കഴിഞ്ഞാൽ അതിജീവനത്തോടൊപ്പം ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കണം. ചെളിവെള്ളം കയറിയിറങ്ങിയ വീടുകളും ജലസ്രോതസ്സുകളും, ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങളും സൃഷ്ടിക്കുന്ന ഭീഷണി വലുതാണ്. ശുദ്ധജലദൗർലഭ്യം കൂടിയാകുമ്പോൾ രോഗങ്ങളും അണുബാധകളും നിരന്തരം അലട്ടാം. രണ്ടു വിഭാഗം രോഗങ്ങളാണ് വെള്ളപ്പൊക്കത്തെ തുടർന്നു വരിക. ചെളിവെള്ളവുമായി സമ്പർക്കത്തിലൂടെ ഉടൻ പകരുന്ന പകർച്ചവ്യാധികൾ, എലിപ്പനി ഉദാഹരണം. ജലജന്യരോഗങ്ങളും കൊതുകുകടി വഴിപകരുന്ന രോഗങ്ങളും. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, മഞ്ഞപ്പിത്തം എന്നിവ വൃത്തിയില്ലാത്ത ജലത്തിലൂടെ പകരുന്നു. ഇതിൽതന്നെ മഞ്ഞപ്പിത്തത്തെ സൂക്ഷിക്കണം. രോഗാണു ഉള്ളിലെത്തി ഒരു മാസം കഴിഞ്ഞാകും ലക്ഷണങ്ങൾ പ്രകടമാകുന്നത്.

ഡെങ്കിപ്പനി മാരകമാകാതിരിക്കാൻ
ഡെങ്കി, മലമ്പനി, ചിക്കൻഗുനിയ പോലുള്ള കൊതുകുജന്യ പനികൾ നമ്മുടെ പരിസരത്തുതന്നെയുണ്ട്. പ്രളയപ്പാച്ചിലിൽ കൊതുകിന്റെ താവളങ്ങൾ നശിച്ചെങ്കിലും വെള്ളമിറങ്ങുന്നതോടെ സ്ഥിതി മാറും. പ്രളയം പല പ്രദേശങ്ങളുടെയും സ്വാഭാവിക പ്രകൃതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കൊതുകുവലകളും ലേപനങ്ങളും കൊതുകുതിരികളും പരിസരശുചീകരണവും വഴി കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കണം. ഈ സമയത്തു വരുന്ന ഏതു പനിയും സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണം.

തിളപ്പിച്ച വെള്ളം മാത്രം
വെള്ളം കയറിയിറങ്ങിയില്ലെങ്കിലും കിണറ്റിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. കിണർ ഉറവകളിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒലിച്ചിറങ്ങി ഇ കൊളി പോലുള്ള അണുക്കളാൽ മലിനപ്പെടാനിടയുണ്ട്. ക്ലോറിനേറ്റ് ചെയ്താലും വെള്ളം തിളപ്പിച്ചേ കുടിക്കാവൂ. പ്രളയസമയത്ത് രാസമാലിന്യങ്ങള്‍ കലർന്നിരിക്കാൻ സാധ്യതയുള്ള പ്രദേശത്തുള്ളവർ കുറച്ചു നാളത്തേക്കെങ്കിലും കുപ്പിവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

∙പല്ലു തേയ്ക്കാൻ തിളപ്പിച്ചാറിച്ച വെള്ളമാണ് കൂടുതൽ നല്ലത്. ഫ്രീസറിൽ ഐസ് ഉണ്ടാക്കാനും തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.

∙ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും കുളിക്കുന്ന സമയത്ത് വായിലും കണ്ണിലും പോകാതെ ശ്രദ്ധിക്കുക. ചില രോഗാണുക്കൾ ക്ലോറിനേഷൻ വഴി നശിക്കില്ല.

ഇടയ്ക്കിടെ കൈകഴുകാം
∙സർവരോഗ പ്രതിരോധമാർഗമാണ് കൈകഴുകൽ. രോഗമകറ്റാനുള്ള കൈകഴുകൽ ഭക്ഷണത്തിനു മുൻപോ ശുചി മുറിയിൽ പോയശേഷം മാത്രമോ അല്ല വേണ്ടത്.

∙ഭക്ഷണം പാകം ചെയ്യും മുൻപും കുഞ്ഞുങ്ങൾക്ക് വാരിക്കൊടുക്കുന്നതിനു മുൻപും.

∙മൂക്കു ചീറ്റുകയോ തുമ്മുകയോ ചെയ്തശേഷം.

∙മുറിവിൽ സ്പർശിച്ച ശേഷം.

∙മലവിസർജനശേഷം കുഞ്ഞുങ്ങളെ വൃത്തിയാക്കിക്കഴിഞ്ഞ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവജാലങ്ങളുടെ ആയുരാരോഗ്യ സൗഖ്യം ആണ് ആയുർവ്വേദം ലക്ഷ്യമാക്കുന്നത്. അതിനുവേണ്ട മാർഗ നിർദേശങ്ങളാണ് ആയുർവേദത്തിന്റെ മഹത്വം. രോഗ പ്രതിരോധമാണ് പ്രധാനമെന്നറിഞ്ഞിട്ടുള്ള ഈ ആരോഗ്യ രക്ഷാശാസ്ത്രം, രോഗപ്രതിരോധത്തിന് അനുഷ്ഠിക്കേണ്ട ജീവിതശൈലിക്ക് പ്രാമുഖ്യം നല്കുന്നു. രോഗപ്രതിരോധമാണ് പ്രധാന ലക്ഷ്യം.

“സ്വസ്തസ്യ സ്വാസ്ഥ്യ സംരക്ഷണം
ആതുരസ്യ വികാര പ്രശമനം ”

ആരോഗ്യമുള്ള ഒരുവന്റെ ആരോഗ്യം സംരക്ഷിക്കുകയും, ഏതെങ്കിലും കാരണവശാൽ വന്നു ചേരുന്നതായ രോഗങ്ങൾക്ക് ആശ്വാസം, ശമനം, മോചനം നൽകുക എന്നതുമാണ് ആയുർവേദത്തിന്റെ ദൗത്യം. അതിനായി ഒരു ദിവസം തുടങ്ങാനായി എപ്പോൾ ഉണരണം, ഉണരുമ്പോൾ മുതൽ അടുത്ത പ്രഭാതം വരെ എന്തല്ലാം അനുഷ്ടിക്കണം എന്ന് വിശദമാക്കുന്ന ദിനചര്യയും, ഋതു ഭേദങ്ങൾക്ക് അനുസരിച്ചുള്ള കാലാവസ്ഥാ വ്യതിയാനം ശരീരത്തിനുണ്ടാക്കുന്ന അനാരോഗ്യം തടയുന്നതിന് സഹായിക്കുന്നവ ഋതുചര്യയിലും വിശദമായി പറയുന്നു. വർഷ ഋതുവിൽ ശരീത്തിനുണ്ടാകാവുന്ന രോഗങ്ങളെ ആധികൾ വ്യാധികൾ എന്നിവ പരിഹരിക്കാൻ കർക്കിടക മാസത്തിൽ ചെയ്യേണ്ട ചികിത്സകൾ ആണ് കർക്കിടക ചികിത്സയുടെ പ്രത്യേകത.
ഒരിരുത്തർക്കും ജനന സമയത്ത്‌ രൂപം കൊള്ളുന്ന ശരീരപ്രകൃതി അനുസരിച്ചും ദേശകാലാവസ്ഥകൾ പരിഗണിച്ചുമുള്ള ആഹാരം വ്യായാമം ഉറക്കം ദിനചര്യ എന്നിവ അവരവർക്കു ആരോഗ്യകരമാകും വിധം അനുഷ്ഠിക്കുകയാണ് അനുയോജ്യമായ ജീവിതശൈലി. മഴക്കാലത്ത് അദ്ധ്യധ്വാനം പാടില്ല, അധികവ്യായാമം ഒഴിവാക്കണം, ദഹിക്കാൻ പ്രയാസമുള്ളവ പാടില്ല, മഴയത്തും തണുപ്പത്തും ഏറെ നേരം നിൽക്കരുത്, തണുത്ത കാറ്റേൽക്കരുത്,പകലുറങ്ങരുത് ചൂടുള്ള ആഹാരപാനീയങ്ങൾ മാത്രം കഴിക്കുക എന്നിവ ജീവിതശൈലികളായി പറയുന്നു. നെല്ലിക്ക,
പാവയ്ക്കാ, കോവയ്ക്ക, ദശപുഷ്പം പത്തിലക്കറി, മരുന്നുകഞ്ഞി വർഷകാല ആരോഗ്യ പരിചരണം ഒക്കെ ഇക്കാലത്തെ ജീവിതശൈലിയിൽ ഉൾപ്പെടുന്നു.
ആരോഗ്യ രക്ഷക്കിടയാക്കുന്ന രോഗപ്രതിരോധത്തിനും, ഓരോരുത്തർക്കുമുള്ള ചെറുതും വലുതുമായ അസ്വസ്ഥതകൾ, ആധികൾ വ്യാധികൾ, രോഗങ്ങൾ എന്നിവ പരിഹരിക്കാനിടയാക്കുന്ന അഭ്യംഗം, ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള ഉഴിച്ചിൽ, വിവിധതരം കിഴികൾ, പിഴിച്ചിൽ, നവരക്കിഴി, ശിരോധാര,എന്നിവയാണ് സാധാരണ ചെയ്തു വരുന്നത്. ശരീരത്തിൽ ഉള്ള മാലിന്യങ്ങൾ പുറത്തുകളയുന്ന, ശരീരത്തിനു നവോന്മേഷം പകരുന്ന പഞ്ചകർമ്മ ചികിത്സകളും ചെയ്യാവുന്നതാണ്. പഞ്ചകർമ്മ ചികിത്സക്ക് ഒരുവനെ സജ്ജമാക്കുന്ന പൂർവ കർമങ്ങളായ സ്നേഹന സ്വേദന ചികിത്സാൾക്കു കർക്കിടകത്തിൽ പ്രാധാന്യമുണ്ട്.


ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനം. കഫീൻ നൽകിയ ഗര്‍ഭിണികളായ എലികൾക്കു ജനിച്ച കുഞ്ഞുങ്ങൾ ശരീരഭാരം കുറഞ്ഞവരും സ്ട്രെസ് ഹോർമോണുകളുടെ അളവ്, വളർച്ച ഇവ വ്യത്യാസപ്പെട്ടവരും കരളിന്റെ വളർച്ച പൂർത്തിയാകാത്തവരും ആയിരുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദിവസം 300 ഗ്രാമിലധികം കഫീൻ അതായത് ദിവസം 2 മുതൽ മൂന്നു കപ്പ് കാപ്പി വരെ സ്ത്രീകൾ കുടിക്കുന്നത് ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനിടയാകുമെന്ന് മുൻ പഠനങ്ങളിൽ തെളി‍ഞ്ഞിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ ഈ പഠനത്തിൽ, ഗർഭകാലത്തെ കാപ്പിയുടെ ഉപയോഗം കരളിന്റെ വികാസത്തെ ബാധിക്കുകയും പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു കാരണമാകുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. കഫീൻ എങ്ങനെയാണ് ദോഷകരമാകുന്നതെന്ന് മനസിലാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ തടയാൻ സാധിക്കും.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ ഗവേഷകനായ പ്രൊഫ. ഹ്യൂയി വാങ്ങും സംഘവുമാണ് ഈ പഠനം നടത്തിയത്. ചെറിയ അളവ് (2–3 കാപ്പി) മുതൽ കൂടിയ അളവ് (9 കപ്പ് കാപ്പി) വരെ കഫീനിന്റെ ഫലങ്ങൾ അപഗ്രഥിച്ചു. ഗർഭകാലത്തെ കഫീൻ ഉപയോഗം ഈ സമയത്തെ ഭാരക്കുറവിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കരൾ രോഗത്തിനും സാധ്യത കൂട്ടുന്നവെന്ന് തെളിഞ്ഞു. മനുഷ്യരിൽ പഠനങ്ങള്‍ നടത്താനിരിക്കുന്നതേയുള്ളൂ എങ്കിലും ഗർഭകാലത്ത് സ്ത്രീകൾ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗവേഷകർ പറയുന്നു.

മലയാള യുകെയിൽ നിന്ന് പുതിയ ഒരു പംക്‌തികൂടി ആരംഭിക്കുന്നു .

അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വൈദ്യ ശാസ്ത്രരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . അശാസ്ത്രീയമെന്നും അബദ്ധജടിലമെന്നും മുദ്ര കുത്തി അകറ്റിയ പഴയകാല ആരോഗ്യരക്ഷാകരമായ അറിവുകൾക്ക്‌ ഇക്കാലത്തു ഏറെ പ്രസക്തിയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് അംഗീകരിക്കുന്നു.

ആയുർ വേദത്തിന്റെയും നാട്ടറിവിന്റെയും ആരോഗ്യവിജ്ഞാനം ആയുരാരോഗ്യം എന്ന പംക്‌തിയിലൂടെഡോക്ടർ എ സി രാജീവ്‌ കുമാർ മലയാളം യുകെയുടെ വായനക്കാരുമായി പങ്കു വെക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിലും, ഫാക്കൽറ്റിയിലും അംഗമായിരുന്ന ഡോക്ടർ എ സി രാജീവ്‌ കുമാർ, മാക്ഫാസ്റ്റ് ഗസ്റ്റ് ഫാക്കൽറ്റിയും ഇപ്പോൾ സർവകലാശാലാ പി ജി എക്സ്പെർട് കമ്മിറ്റി അംഗവുമാണ്. റേഡിയോ മാക് ഫാസ്റ്റ് ആരോഗ്യവാണിയിൽ എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒമ്പത് പതിനഞ്ചു മുതൽ ആയുർവേദ ആരോഗ്യം തുടർച്ചയായി ലൈവ് ആയി പ്രക്ഷേപണം ചെയ്യ്തു വരുന്നു.

1922ൽ കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണ പിള്ള വൈദ്യൻ തിരുവല്ലയിൽ ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയം ഇന്ന് എല്ലാവിധ ആയുർവേദ ചികിൽസകളും ലഭിക്കുന്ന മദ്ധ്യകേരളത്തിലെ ആദ്യ ആയുർവേദാശുപത്രിയായി ഇന്നും ആതുര ശുശ്രൂഷയിൽ മുൻ നിര സ്ഥാപനമായി നിലനില്കുന്നു. രോഗികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിച്ചു ചികിത്സ ചെയ്യുവാനുള്ള സൗകര്യം, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സ്വന്തം ഔഷധനിർമാണ ശാലയിൽ നിർമിച്ച ഔഷധങ്ങൾകൊണ്ടുള്ള ചികിത്സ എന്നിവ അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ സവിശേഷതകളാണ് . . തലമുറകളുടെ വിശ്വാസമാർജ്ജിച്ച അശ്വതിഭവനിൽ കഴിഞ്ഞ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ

ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ആരോഗ്യവും ഉറപ്പാക്കുന്ന എൻഎച്ച്എസിൽ നിന്ന് ഈയിടെയായി പിഴവുകൾ സംഭവിക്കുന്നത് വർധിച്ചുവരുന്നു. ടെറി ബ്രെസിയർ എന്ന 70കാരനാണ് ഇപ്പോൾ എൻഎച്ച്എസിന്റെ മറ്റൊരു അബദ്ധത്തിന് ഇരയായത്. ത്വക് രോഗ ചികിത്സയ്ക്ക് ലെസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിൽ പോയ അദ്ദേഹം ഏറെ വൈകിയാണ് താൻ ലിംഗചർമം നീക്കംചെയ്യൽ ശസ്ത്രക്രിയ്ക്ക് വിധേയനായി എന്ന് മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ ചികിത്സാ കുറിപ്പുകൾ കൂട്ടിക്കലർത്തിയതാണ് ഇത്തരത്തിലുള്ള ഒരു വീഴ്ച ഭവിക്കാൻ കാരണം. നേഴ്സിനോട് സംസാരിച്ചപ്പോഴാണ് മറ്റൊരു നടപടിയ്ക്കാണ് താൻ വിധേയനായതെന്ന കാര്യം മനസ്സിലാക്കിയത്, അപ്പോഴേക്കും ഏറെ വൈകിയിരുന്നെന്ന് ടെറി പറഞ്ഞു.

ഡെയിലി സ്റ്റാറിനോട് ടെറി പറയുകയുണ്ടായി ” അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നെ വാർഡിലേക്ക് വിടാൻ കഴിയില്ലെന്നും പറഞ്ഞു.”   യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്‌ ഓഫ് ലീസെസ്റ്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ്രൂ ഫർലോങ്ങ് പറഞ്ഞു “ഈ തെറ്റ് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ബ്രെസിയറിനോട് വീണ്ടും ക്ഷമ ചോദിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങൾ ഗൗരവമായി എടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യും. പണം കൊണ്ട് സംഭവിച്ചത് മാറ്റാൻ കഴിയില്ലെങ്കിലും നഷ്ടപരിഹാരം അദ്ദേഹത്തിന് നൽകുകയാണ്. ” നഷ്ടപരിഹാരമായി ബ്രെസിയറിന് 20000 പൗണ്ട് നൽകുകയുണ്ടായി.

ഷാംപൂ, ലോഷന്‍, നെയില്‍പോളിഷ് മുതലായ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ കരുതലോടെ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. ഇത്തരം ഉത്പന്നങ്ങളിലെ വിഷാംശവും അവമൂലമുണ്ടാകുന്ന പൊള്ളലും കുട്ടികളുടെ ജീവന് ഭീഷണിയാണെന്ന് ഗവേഷകര്‍ പറയുന്നു.

2012നും 2016നും ഇടയില്‍ അമേരിക്കയില്‍ മാത്രം അഞ്ച് വയസ്സില്‍ താഴെയുള്ള 64,600 കുട്ടികള്‍ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മൂലമുണ്ടായ അപകടത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ വായിക്കാന്‍ അറിയില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും നിറവും കുപ്പിയുടെ ആകൃതിയുമൊക്കെയാണ് ഇവരെ ആകര്‍ഷിക്കുക. അതുകൊണ്ടുതന്നെ അവ തുറക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയും ചെയ്യും. ഇങ്ങനെയുണ്ടാകുമ്പോഴാണ് ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നത്.

ഇത്തരം ഉത്പന്നങ്ങള്‍ ഭക്ഷ്യവസ്തുവാണെന്ന് കരുതി വായിലൊഴിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന്. കുട്ടികളുടെ തൊലിപ്പുറത്തും കണ്ണിലും ഇവമൂലമുണ്ടാകുന്ന പരിക്കുകളും നിരവധിയാണ്. നഖങ്ങള്‍ മിനുക്കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഈ വിഭാഗത്തില്‍ ഏറ്റവും അപകടം നിറഞ്ഞതെന്ന് ഗവേഷകര്‍ പറയുന്നു. ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ഹാനീകരമായവയാണ്

RECENT POSTS
Copyright © . All rights reserved