India

പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അൽ-ബുഅയിനയിൻ കമ്പനിയിലെ ഹെവി ഡ്രൈവർ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.

ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. നിറയെ ഇന്ധനവുമായി കമ്പനിയുടെ പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്ത് മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.

14 വർഷമായി സൗദിയിൽ പ്രവാസിയാണ്​. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് നടപടികൾ തുടങ്ങിയതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം ജുബൈൽ കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതിയായ ഭർത്താവ് ബിജേഷ് തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാളെ കുമളി സിഐയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ 6 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.

പ്രീ പൈമറി അദ്ധ്യാപികയായ അനുമോളെ ഈ മാസം 21 നാണ് വീട്ടിലെ കിടുപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ കട്ടിലിനിടയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.

കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലൊ അനുമോളിന്‍റെ മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തുന്നത്.

കൊലപാതകത്തിന് ശേഷം ഇയാൾ അനുമോളുടെ ഫോൺ വിറ്റ് പൈസയുമായാണ് മുങ്ങിയത്. കാഞ്ചിയാൾ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഇയാൾ 5000 രൂപയ്ക്ക് ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. വിജേഷിന്‍റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കുടുംബ വഴക്കാണ് അനുമോളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ബിജേഷ് പോലീസിനോട് പറഞ്ഞിരുന്നു.മദ്യപിച്ച് വീട് നോക്കാതെ നടക്കുകയും സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്നും മറ്റൊരു ആവിശ്യത്തിന് അനുമോൾ പിരിച്ചെടുത്ത പണം ബിജേഷ് വാങ്ങി ചിലവാക്കിയത് അനുമോൾ ചോദ്യം ചെയ്യുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു. നിരന്തരം മദ്യപിച്ചെത്തി ഉപദ്രവിച്ചതോടെ വനിതാ സെല്ലിൽ അനുമോൾ ബിജേഷിനെതിരെ പരാതി നൽകിയിരുന്നു.

മാർച്ച് പതിനൊന്നിനാണ് അനുമോൾ പരാതി നൽകിയത്. മാർച്ച് പന്ത്രണ്ടിന് ഇരുവരെയും പോലീസ് വിളിച്ച് വരുത്തി ചർച്ച നടത്തിയെങ്കിലും അനുമോളെ വേണ്ടെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. തുടർന്ന് കോടതിയെ സമീപിക്കാൻ വനിതാ സെല്ല് നിർദേശം നൽകുകയായിരുന്നു. അന്ന് വൈകിട്ട് അനുമോൾ വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽക്കാർ ചേർന്നാണ് അനുമോൾക്ക് വീട് തുറന്ന് കൊടുത്തത്. എന്നാൽ അന്ന് ബിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. അനുമോൾ മകളോടൊപ്പം രണ്ട് ദിവസം താമസിച്ചതിന് ശേഷം മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിൽ പോയി.

മാർച്ച് പതിനേഴാം തീയതി ബിജേഷ് വീട്ടിലെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തു. പതിനെട്ടാം തീയതി സ്‌കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ അനുമോളും വല്യമ്മയുടെ വീട്ടിൽ നിന്നും വൈകിട്ടോടെ പേഴുംകണ്ടത്തെ വീട്ടിലെത്തി. അനുമോൾ എത്തുമ്പോൾ ബിജേഷ് വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ വീണ്ടും വാക്ക് തർക്കമുണ്ടായി.

ബിജേഷുമായി തർക്കം നടക്കുമ്പോഴും സ്‌കൂളിലേക്ക് ആവശ്യമുള്ള കാര്യങ്ങൾ ഹാളിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പ്രകോപിതനായ ബിജേഷ് അനുമോളുടെ പിന്നിലൂടെ ചെന്ന് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു. മരണവെപ്രാളത്തിൽ അനുമോൾ മൂത്രവിസർജനം നടത്തി. തുടർന്ന് ഷാൾ പിന്നോട്ട് വലിച്ചപ്പോൾ കസേരയുൾപ്പടെ അനുമോൾ തലയിടിച്ച് തറയിൽ വീണു. അവിടെ നിന്നും വലിച്ചിഴച്ച് കിടപ്പ് മുറിയിൽ എത്തിച്ചു. വീണ്ടും ഷാൾ കഴുത്തിൽ മുറുകിയപ്പോൾ അനുമോൾ അനങ്ങിയെന്നും വെള്ളം കൊടുത്തെന്നും ബിജേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

പിന്നീട് കട്ടിലിൽ കിടത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു. എന്നാൽ കുറച്ച് രക്തം മാത്രമേ വന്നുള്ളൂ അതിനുള്ളിൽ രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ബിജേഷും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തി. ഷാൾ ജനലിൽ കിട്ടിയതിന് ശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശ്വാസം മുട്ടുന്നതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു.

“വിമാനം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച നായികയാണ് ദുർഗ്ഗ. പിന്നീട് ഇടവിട്ടു ധാരാളം ചിത്രങ്ങളുട ഭാഗമായി മലയാളത്തിലെ തിരക്കിട്ട ഒരു താരമായി മാറി. കടുത്ത മോഹൻലാൽ ആരാധികയായണെന്ന് താരം പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് . തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന താരം പലപ്പോഴും സാമൂഹിക വിഷയങ്ങളിൽ തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട് .

നടി അവസാനം ചെയ്ത ഉടൽ കുടുക്ക് എന്നീ ചിത്രങ്ങൾ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ചിത്രത്തിൽ വളരെ ഗ്ലാമർ ആയ സീനുകളിൽ താരം ഒരുമടിയും കൂടാത്ത അഭിനയിച്ചു പ്രതിഫലിച്ചിരിക്കുന്നതു. അതിന്റെ പേരിൽ വലിയ സൈബർ ആക്രമങ്ങൾ താരം നേരിട്ടിട്ടുണ്ട്. കുടുക്കിൽ ഉള്ള ഒരു ലിപ് ലോക്ക് സീനിന്റെ പേരിൽ ദുർഗ്ഗാ വളരെയധികം സൈബർ ആക്രമങ്ങൾ നേരിട്ടിട്ടുണ്ട്. ചെറുപ്പത്തിൽ താൻ നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ചും ദുര്‍ഗ്ഗ കൃഷ്ണ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഒരഭിമുഖത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ടായ താരം ആരെന്നു വെളിപെപ്ടുത്തിയിരിക്കുയാണ് ദുർഗ്ഗ. ദുർഗ്ഗയുടെ അഭിപ്രായത്തിൽ മലയാളത്തിൽ ഏറ്റവും ഹോട്ടായി തനിക്ക് തോന്നിയിട്ടുളളത് പൃഥ്വിരാജ് സുകുമാരൻ ആണെന്ന് പറയുന്നു. രണ്ടാമതായി ടോവിനോ തോമസും മൂന്നാമൻ ദുൽഖർ സൽമാനാണ് താരത്തിന്റെ അഭിപ്രായം. ദുൽഖറിനെ ഹോട്ടും ക്യൂട്ടുമായി ആണ് തനിക്ക് തോന്നിയിട്ടൂള്ളത് എന്ന് ദുർഗ്ഗാ പറയുന്നു. ദുൽഖർ ഭയങ്കര ഹാൻസം ആണെന്നും താരം പറയുന്നു. പ്രിത്വിരാജ്,ദുൽഖർ,ഫഹദ് ഫാസിൽ ടോവിനോ ഇവരിൽ ആരാണ് ഹോട്ട് എന്ന അവതാരകയുടെ ചോദ്യത്തിന് തന്റെ ഓർഡർ പറയുകയായിരുന്നു ദുർഗ്ഗ.

വിവാഹം കഴിഞ്ഞെങ്കിലും ഡേറ്റിനു പോകാൻ ആഗ്രഹമുള്ള നടൻ ബോളിവുഡ് നടൻ രൺവീർ കപൂറാണ് എന്നാണ് ദുർഗ പറയുന്നത്. താരത്തിന്റെ പ്രണയവിവാഹം ആയിരുന്നു. ആദ്യകാലങ്ങളിൽ തനിക്കൊപ്പം ചാൻസ് തേടി അലഞ്ഞതും അഭിനയിച്ചതുമായ നടൻ അർജുൻ രവീന്ദ്രനെ ആണ് താരം പ്രണയിച്ചു വിവാഹം കഴിച്ചത്.

പിഞ്ചുകുഞ്ഞിന്റെ മാതാവ് കൂടിയായ യുവതിയെ പന്തളത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മുകുട്ടിയെന്ന യുവതിയെയാണ് 2023 ഫെബ്രുവരി 14 ന് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

അന്നുതന്നെ സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കായംകുളം സ്വദേശിയായ യുവാവും ഉമൈറയും തമ്മിലുള്ള വിവാഹം 2021 ജൂലൈ പതിനഞ്ചിനാണ് നടന്നത്. ഒന്നര വർഷത്തിന് ശേഷം ഒരു കുഞ്ഞും ജനിച്ചു.

എന്നാൽ, കുട്ടിയുടെ നൂല് കെട്ടിന് തലേദിവസം രാത്രി ഭർത്താവ് ഉമൈറയെ ഉപദ്രവിക്കുകയായിരുന്നു. കൂടാതെ, തലാഖ് ചൊല്ലിയതായും ബന്ധുക്കൾ പറയുന്നു. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഭർത്താവ് വീട്ടിലേക്ക് കൊണ്ടുപോയെന്നും ഉമൈറയെ പിന്നീട് സ്വന്തം വീട്ടിലേക്ക് വിട്ടിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അതേസമയം, ഉമൈറ മരിച്ച ദിവസം അസുഖം ആണെന്നാണ് ഭർതൃവീട്ടുകാർ ആദ്യം തങ്ങളെ വിളിച്ച് അറിയിച്ചതെന്നും പിന്നീടാണ് തൂങ്ങി മരിച്ചെന്ന് പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തുന്നു.

തങ്ങൾ ആശുപത്രിയിലെത്തിയപ്പോൾ ഉമൈറ വെന്റിലേറ്ററിൽ ആയിരുന്നെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് ഭർതൃവീട്ടുകാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഭർത്താവും വീട്ടുകാരും ഉമൈറയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഉമൈറയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതുല്യ കലാകാരന്‍ ഇന്നസെന്റ് വിട പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയയില്‍ താരങ്ങളും ആരാധകരും ഒരു പോലെ പങ്കുവയ്ക്കുന്നത്. ആലപ്പി അഷ്‌റഫ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്‍ക്കും’ എന്നാണ് ചിത്രത്തിനൊപ്പം സംവിധായകന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിയാളുകളാണ് എത്തുന്നത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നസെന്റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ എത്തിച്ചു.

ഉച്ചയ്ക്ക് 12 മുതല്‍ 3.30 വരെയാണ് തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ട നടന്റെ സംസ്‌കാരം.

ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്.

ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു.

ഒരു ദിവസം ചിത്ര എടാട്ട് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അങ്കിതിനെ ഫോണില്‍ വിളിച്ചെന്നാണ് വിവരം. തുടർന്ന് തന്നെ കാണാനെത്തിയ അങ്കിതിന് യുവതി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്തു. കുറച്ചു നേരം സംസാരിച്ച ശേഷം ചിത്ര സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ശീതളപാനീയം കുടിച്ച ശേഷം ബസില്‍ കയറിയ അങ്കിതിന്റെ ആരോഗ്യനില മോശമായി. മെയിന്‍പുരിയിലേക്കുള്ള യാത്രക്കിടെ ഇയാള്‍ സഹോദരനെ ഫോണില്‍ വിളിച്ച് ചിത്ര ശീതളപാനീയത്തില്‍ എന്തോ കലക്കി നല്‍കിയെന്ന് പറഞ്ഞു. പിന്നാലെ അവശനിലയിലായ ഇയാളെ മെയിന്‍പുരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ അങ്കിത് മരിച്ചു.

ആശുപത്രിയില്‍ അങ്കിത് അവസാന ശ്വാസമെടുക്കും മുമ്പ് ചിത്ര വിളിച്ചു. ‘ഹലോ ഹലോ’ എന്ന് ഇയാള്‍ പതിഞ്ഞ ശബ്ദത്തില്‍ ഫോണെടുത്ത് സംസാരിച്ചു. ഇതോടെ ‘ഒന്നും സംഭവിച്ചില്ലെങ്കില്‍ തൂങ്ങിമരിക്കണം, ഗുഡ് ബൈ’ എന്ന് ചിത്ര മറുപടി നല്‍കി. ശരിയെന്ന് അങ്കിതും പറഞ്ഞു. പിന്നാലെ നിനക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ഭക്ഷണം കൂടി തരാമായിരുന്നുവെന്നും അങ്കിത് പരിഹസിച്ചു. ഇതോടെ ഇങ്ങനെ തന്നെ മരിച്ചേക്കണമെന്ന് പറഞ്ഞ് യുവതി ഫോണ്‍ കട്ട് ചെയ്തു. ഈ കോള്‍ റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് അങ്കിത് മരിച്ചോ ഇല്ലയോ എന്നറിയാനാണ് ചിത്ര വിളിച്ചതെന്ന് വ്യക്തമാകുന്നുണ്ട്.

ഇത് കൂടാതെ മറ്റൊരു കോള്‍ റെക്കോര്‍ഡിംഗില്‍ കാമുകി അങ്കിതിനോട് തന്നെ കാണാന്‍ വരാന്‍ നിര്‍ബന്ധിക്കുന്നതുമുണ്ട്. മാര്‍ച്ച് 16ന് വരുന്നതിനെക്കുറിച്ച് അങ്കിത് കാമുകിയോട് പറയുന്നു. ഇത്തരത്തിൽ കൊലപാതകത്തിനുള്ള സമ്പൂര്‍ണ പദ്ധതി ചിത്ര നേരത്തെ തന്നെ തയ്യാറാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭാഷണങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. അങ്കിതിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്

അങ്കിതിന്റെ ബന്ധുക്കളുടെ പരാതിയില്‍ ചിത്ര, ഭര്‍ത്താവ് ഹേമന്ത്, കാമുകിയുടെ സഹോദരന്‍ അമിത് എന്നിവര്‍ക്ക് എതിരെ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയെന്നും കുടുംബാംഗങ്ങള്‍ നല്‍കിയ തെളിവുകള്‍ കൂടി പരിഗണിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രശസ്ത മലയാള സിനിമാനടന്‍ ഇന്നസെന്റിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍.

അദ്ദേഹത്തിന് കാന്‍സര്‍ രോഗം മടങ്ങി വന്നതല്ല. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം.

എഴുപത്തിയഞ്ച് വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാര്ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.

 

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം.

ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. നൃത്തശാല (1972) ആണ് ആദ്യസിനിമ. 700ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവിൽക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിർമാതാവുമാണ്. 2000 മുതൽ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു.

1979ൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായ അദ്ദേഹം 2014ൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചു. 2019ൽ ബെന്നി ബഹനാനോടു പരാജയപ്പെട്ടു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 മാർച്ച് നാലിന് ഇരിങ്ങാലക്കുടയിലാണ് ജനനം.

കോവിഡ് മൂലം ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലയാള സിനിമയില്‍ ഹാസ്യ, സ്വഭാവ വേഷങ്ങളില്‍ നാലുപതിറ്റാണ്ട് നിറഞ്ഞുനിന്ന പ്രതിഭയാണ് വിടവാങ്ങിയത്. ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷം താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റായിരുന്നു. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു, നൃത്തശാലയാണ് ആദ്യചിത്രം. മഴവില്‍ക്കാവടിയിലെ അഭിനയത്തിന് സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടി. 2014 മുതല്‍ 2019 വരെ ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

ആലപ്പുഴയിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര തൈവെളിയിൽ വീട്ടിൽ അനിലിന്റെ മക്കളായ അദ്വൈത്, അനന്തു എന്നിവരാണ് മരിച്ചത്. എട്ട്, ആറ് ക്ലാസിലെ വിദ്യാർഥികളാണ് ഇരുവരും. പറവൂർ കുറുവപ്പാടെത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിലായിരുന്നു ഇരുവരും.

ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറുവ പാടത്തിനടുത്തുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് ഇരുവരും പോയതായി വിവരം ലഭിച്ചു.പാടത്തിന്റെ പുറം ബണ്ടിലൂടെ രണ്ട് പേരും ചേർന്ന് നടന്നുപോകുന്നതായി കണ്ടുവെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് ഫയർഫോഴ്സ് ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പാടത്ത് കൃഷിയില്ലാത്തതിനാൽ വെള്ളം കയറ്റിയിട്ടിരുന്നു. പുറം ബണ്ടിലെ കുഴിയും നീന്തി വേണം യാത്ര ചെയ്യാൻ. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം.

അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് ഇയാൾ പിടിയിലായത്. അനുമോളെ കഴുത്ത് ഞെരിച്ച് കൊന്നു കട്ടിലിനടിയില്‍ പുതപ്പുകൊണ്ട് കെട്ടിവെച്ച് കടന്നു കളഞ്ഞ വിജേഷ് ആറു ദിവസത്തിനു ശേഷമാണ് കട്ടപ്പന പോലീസ് പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വിജേഷിനു പിന്നാലെയായിരുന്നു. വിജേഷിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞത്.

ദാമ്പത്യ കലഹങ്ങളാണ് ക്രൂരമായ കൊലയ്ക്ക് വഴിവെച്ചത് എന്നാണ് വിജേഷ് പോലീസിനോട് പറഞ്ഞത്. വിജേഷ് മര്‍ദ്ദിക്കുന്നത് പതിവായപ്പോള്‍ അനുമോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് പ്രകോപനമായത്. വിജേഷ് മദ്യപിച്ച് വരുന്നതിനെ ചൊല്ലി വിജേഷും അനുമോളും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. അനുമോളെ കൊന്ന അന്നും വിജേഷ് മദ്യപിച്ചാണ് വന്നത്. പെട്ടെന്നുള്ള പ്രകോപനവും മദ്യവുമാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് പോലീസിനോട് വിജേഷ് പറഞ്ഞത്. കൊല നടത്തിയതില്‍ പിടി വീഴും എന്ന് അറിയാമായിരുന്നുവെന്നും വിജേഷ് മൊഴി നല്‍കിയിട്ടുണ്ട്. തമിഴ്നാട് തേനിയിലും കമ്പത്തുമാണ് ഈ ദിവസങ്ങളില്‍ തങ്ങിയത്. തിരികെ കുമളിയില്‍ എത്തിയപ്പോഴാണ് വിജേഷിന് പിടി വീണത്.

വിജേഷിന്റെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. കാഞ്ചിയാർ ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു. പക്ഷേ, അന്നേ ദിവസം അനുമോൾ സ്കൂളിലെത്തിയില്ല. മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് വിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.

മകളെ കാണാതായി എന്ന് മനസിലാക്കി അനുമോളുടെ മാതാപിതാക്കള്‍ വന്നെങ്കിലും കിടപ്പുമുറിയില്‍ കടക്കാന്‍ സമ്മതിക്കാതെ വിജേഷ് ഗോപ്യമായി ഇവരെ ഒഴിവാക്കി. ഇതിനിടയില്‍ വിജേഷും മുങ്ങി. മാതാപിതാക്കള്‍ വീണ്ടും വീട്ടില്‍ വന്നപ്പോള്‍ വിജേഷ് ഇല്ലായിരുന്നു. ഇവര്‍ വീടിനു അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കട്ടിലിന്നടിയില്‍ മകളുടെ ജഡം പൊതിഞ്ഞുവെച്ചത് കണ്ടത്. അപ്പോഴേക്കും ദുര്‍ഗന്ധവും വമിച്ചിരുന്നു.

അനുമോളുടെ ഫോണ്‍ പിന്നെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടുകിട്ടിയത്. ഇത് ഒരാള്‍ക്ക് വിറ്റ്‌ അതിന്റെ പണവുമായാണ്‌ വിജേഷ് മുങ്ങിയത്. 5000 രൂപയ്ക്കാണ് ഫോൺ വിറ്റത്. ഒടുവില്‍ നിരന്തര അന്വേഷണത്തിന്നൊടുവില്‍ വിജേഷും പോലീസ് പിടിയിലായി.

 

RECENT POSTS
Copyright © . All rights reserved