India

നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി അബ്ദുൾ സലിം (22) നെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് അബ്ദുൽ സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ അബ്ദുൽ സലിം റിയാദിലെത്തിയത്.

അതേസമയം ജോലിക്ക് പോകാൻ വിമുഖത കാണിച്ചിരുന്ന അബ്ദുൾ സലിം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകാരും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അബ്ദുൾ സലിം ജീവനൊടുക്കിയത്.

ബാത്‌റൂമിൽ കയറി വാതിലടച്ച അബ്ദുൾ സലീമിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ബാത്ത്റൂമിന്റെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് അബ്ദുൾ സലീമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രണയം എതിർത്ത സഹോദരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ സഹോദരിയും കാമുകനും അറസ്റ്റിൽ. കർണാടക വിജയപുര സ്വദേശി ലിംഗ രാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് എട്ട് വർഷത്തിന് ശേഷം പ്രതികൾ അറസ്റ്റിലായത്. ലിംഗ രാജുവിന്റെ സഹോദരി ഭാഗ്യശ്രീയും, കാമുകൻ ശിവപുത്രയുമാണ് അറസ്റ്റിലായത്.

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാഗ്യശ്രീയും,ശിവപുത്രയും കോളേജിൽ പഠിക്കുന്ന കാലം തൊട്ട് പ്രണയത്തിലായിരുന്നു. ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഭാഗ്യശ്രീയുടെ സഹോദരൻ ലിംഗ രാജുവാണ് ശക്തമായി എതിർത്തത്. എതിർപ്പ് വകവെയ്ക്കാതെ ഭാഗ്യശ്രീയും കാമുകനും ആരും അറിയാതെ ബംഗളൂരുവിലേക്ക് ഒളിച്ചോടുകയും വാടക വീട്ടിൽ താമസിക്കുകയും ചെയ്തു.

അതേസമയം സഹോദരിയെയും കാമുകനെയും തേടി ലിംഗ രാജു ബംഗളൂരിൽ എത്തുകയും ഇവരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടയിൽ ലിംഗ രാജുവിനെ സഹോദരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ലിംഗ രാജുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി നിരവധി സ്ഥലങ്ങളിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.

മകന്റെ സഹപാഠിയായ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച പള്ളി വികാരിക്കെതിരെ പോലീസ് കേസെടുത്തു. പ്ലാങ്കോല സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫെറോന പള്ളി ഇടവക വികാരിയായ ബെനഡിക്ട് ആന്റോ (30) നെതിരെയാണ് കേസെടുത്തത്.

കന്യാകുമാരി സ്വദേശിയായ വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് വികാരിക്കെതിരെ കേസെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം ബെനഡിക്ട് ആന്റോയുടെ മറ്റൊരു യുവതിയുമായുള്ള അശ്ളീല ദൃശ്യങ്ങളും ചാറ്റുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബെനഡിക്ട് ആന്റോ ഒളിവിൽ പോയിരുന്നു.

ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 58 കാരനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃശൂർ അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

2017 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസോസ്റ്റം ബെഞ്ചമിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾക്കായി വിദേശത്തായിരുന്ന ബന്ധുക്കൾ നാട്ടിലെത്തി. നാട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ക്രിസോസ്റ്റം ബെഞ്ചമിന്റെ അടുത്ത് നിർത്തിയ ശേഷം പുറത്ത് പോകുകയായിരുന്നു. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

വിദേശത്തേക്ക് തിരിച്ച് പോയ പെൺകുട്ടി പ്രതിയെ ഭയന്നതിനാൽ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഓൺലൈൻ വഴി ഒല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് പതിനൊന്നുകാരൻ മരിച്ചു. ആലപ്പുഴ പാണാവള്ളി സ്വദേശികളായ ശരത്-അമ്പിളി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്. ഷോക്കേറ്റ് വീണ അലനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിൽ അലങ്കാര മത്സ്യങ്ങളെ വളർത്തിയിരുന്ന അക്വോറിയം വൃത്തിയാക്കുന്നതിനിടെ അക്വോറിയത്തിൽ സ്ഥാപിച്ച ലൈറ്റിന്റെ അനുബന്ധ ഉപകരണങ്ങളിൽ നിന്നും ഷോക്കടിച്ചതായാണ് പ്രാഥമിക നിഗമനം.

കാരെറ്റിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. പേടിക്കുളം സ്വദേശിയായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ റിട്ടയർമെന്റിന് ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യ ഭാര്യ മരിച്ച ശേഷം രാജേന്ദ്രൻ വീണ്ടും വിവാഹം ചെയ്തിരുന്നു. രണ്ടാം ഭാര്യ ശശികലയെയാണ് രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ഇരുവരും നിരന്തരം വഴക്കിടാറുള്ളതായാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാഹബന്ധം വേർപെടുത്തിയതിൽ അസ്വസ്ഥനായ പിതാവ് കോളേജ് അധ്യാപികയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നോർത്ത് ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ആർ ആശ(32)യെയാണ് കൊലപ്പെടുത്തിയത്. കേസിൽ അച്ഛൻ ബിആർ രമേശി(60)നെ പോലീസ് പിടികൂടി.

ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു രമേശ് വീട്ടിൽ വെച്ച് കൃത്യം നടത്തിയത്. മകൾ മരിച്ചെന്ന് വ്യാഴാഴ്ച രാവിലെയോടെ രമേശ് തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. വീട്ടിനുള്ളിൽ തെന്നിവീണാണ് ആശയുടെ മരണം എന്നായിരുന്നു രമേശിന്റെ മൊഴി.

എന്നാൽ യുവതിയുടെ ശരീരത്തിലെ പരിക്കുകൾ പോലീസിൽ ദുരൂഹതയുണർത്തി. തുടർന്ന് രമേശിനെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് മകളെ താൻ കൊലപ്പെടുത്തിയത് ആണെന്ന് ഇയാൾ സമ്മതിച്ചത്.

സംഭവ സമയത്ത് രമേശിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. രമേശിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. ഇവർ സംഭവസമയത്ത് വീട്ടിലില്ലായിരുന്നു. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസമാക്കിയതെന്ന് പോലീസ് പറഞ്ഞു.

മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് 2020-ൽ ആശ പ്രണയിച്ച് വിവാഹം ചെയ്തത്. പിന്നീട് അടുത്തിടെ ഭർത്താവുമായി പിരിഞ്ഞ് വിവാഹ ബന്ധം വേർപ്പെടുത്തിയ ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ഇതോടെ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി വിവാഹമോചനത്തെ ചൊല്ലി അച്ഛനും മകളും വഴക്കിട്ടു. ഇതിനിടെ ആശയെ ആക്രമിച്ച രമേശ് മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിൽ ആയതിനാൽ തന്നെ ഇവരൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. മകളെ അടിച്ചുവീഴ്ത്തിയ ശേഷം രമേശ് ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ ആശയുടെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടതെന്നാണ് രമേശിന്റെ മൊഴിയെന്ന് പോലീസ് പറഞ്ഞു.

തൊടുപുഴയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് മൂത്ത മകനേയും എടുത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ സ്വദേശിനി ലിജി (38), മകൻ ലിൻ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ലിജി.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ പള്ളിയിൽ പോയ സമയത്ത് മൂത്ത മകനെ എടുത്ത് ലിജി കിണറ്റിൽ ചാടുകയായിരുന്നു. പള്ളിയിൽ നിന്നും മടങ്ങിയെത്തിയ ബന്ധുക്കൾ ലിജിയെ വീടിനുള്ളിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിമിരിയിൽ ദമ്പതികളെ കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓലകണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരെയാണ് വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച ദീപയ്ക്കും സന്തോഷിനും വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

മലയാളിയായ വിദ്യാർത്ഥിയെ അബുദബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശികളായ അനിൽ കുര്യാക്കോസ്-പ്രിൻസി ദമ്പതികളുടെ മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് (17) ആണ് മരിച്ചത്.

ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിയിൽ നേഴ്‌സായി ജോലി ചെയ്യുന്ന അമ്മ പ്രിൻസിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങിയ സ്റ്റീവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ പ്രിൻസി മകനെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ സ്റ്റീവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RECENT POSTS
Copyright © . All rights reserved