രജനികാന്തിനൊപ്പം തന്നെ മുന്‍നിര മലയാളതാരങ്ങള്‍ അഭിനയിച്ച തമിഴ് സിനിമയാണ് മണിരത്നം സംവിധാനം ചെയ്ത ദളപതി. ഇപ്പോഴിതാ ദളപതിയുടെ സെറ്റില്‍ വെച്ച് താന്‍ കരഞ്ഞ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശോഭന. സീ കേരളയില്‍ മധുരം ശോഭനം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് അവര്‍ അന്ന് സെറ്റില്‍ നടന്നകാര്യങ്ങള്‍ പങ്കുവെച്ചത്.
‘ദളപതിയില്‍ എനിക്ക് വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളത്തില്‍ 20 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യും. അതുപോലത്തെ രണ്ട് സിനിമ കഴിഞ്ഞിരിക്കുകയാണ് ഞാന്‍. അതിനു ശേഷമാണ് ദളപതിയുടെ ഷൂട്ടിന് പോകുന്നത്.
ഇതിനിടക്ക് ഞാന്‍ വീട്ടില്‍ പോയിരുന്നില്ല. കാള്‍ ഷീറ്റെല്ലാം തീര്‍ന്നിരിക്കുകയാണ്. എല്ലാ ദിവസവും ഇന്ന് തീര്‍ന്നില്ല നാളെ പോവാന്ന് മണി രത്നം പറഞ്ഞു കൊണ്ടിരിക്കുകയാണ്. വലിയ സിനിമയാണ്. എനിക്ക് വീട്ടില്‍ പോവണമെന്ന് പറയാന്‍ പറ്റുന്നില്ല. രണ്ട് മാസമായി ഞാന്‍ വീട്ടില്‍ പോയിട്ടില്ല. എനിക്കന്ന് 20 വയസ്സ് മാത്രമേയുള്ളൂ. എല്ലാവരും റെഡിയാണ് പക്ഷേ ലാസ്റ്റ് ഷോട്ട് എടുക്കാന്‍ പറ്റുന്നില്ല.
സങ്കടം കൊണ്ട് ഞാന്‍ മാറിയിരുന്നു കരയാന്‍ തുടങ്ങി. ആ സെറ്റിലെ ആരും അത് കണ്ടില്ല. മമ്മൂട്ടി എന്റെ പുറകിലിരിപ്പുണ്ടായിരുന്നു. എന്തിനാ കരയുന്നത് എന്ന് മമ്മൂട്ടി എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്ക് വീട്ടില്‍ പോണം, അമ്മയെ കാണണം.’ശ്ശെ കരയല്ലേ, പോവാം, നിനക്ക് അമ്മയെ കാണണോ. ഞാന്‍ പറയാം, ഞാന്‍ നോക്കാമെന്നൊക്കെ പറഞ്ഞ് മമ്മൂക്ക ആശ്വസിപ്പിച്ചു. അതൊക്കെ എനിക്ക് വലിയ സന്തോഷം നല്കിയ വാക്കുകളാണ്’. ശോഭന പറഞ്ഞു.
മലപ്പുറം തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന് മരിച്ചു. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന് ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛന് അര്മാന് മുങ്ങി. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.
അര്‍മാനാണ് ഷെയ്ക്ക് സിറാജിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. പൊലീസ് ഇവിടെ എത്തി പരിശോധന നടത്തി. അര്മാന് ട്രെയിനില്‍ മുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു.
മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പാണ് റഫീക്കുമായുള്ള ബന്ധം പിരിഞ്ഞ് മുംതാസ് അര്‍മാനെ വിവാഹം കഴിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ തിരൂരില്‍ താമസിക്കാന്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്.
നിവേദ്യത്തിലെ സത്യഭാമയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന താരമാണ് ഭാമ.
തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്.
അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ് കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ ആദ്യമായി നടി പുറത്തുവിട്ടത്.
പിന്നാലെ താന്‍ ഗര്‍ഭകാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാമ പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതയ്ക്കു നല്കിയ അഭിമുഖത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് വ്യക്തമാക്കുകയാണ് താരം.
ഗര്‍ഭകാലം ആസ്വദിക്കണം, എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ തന്റെ ആ കാലം ആസ്വദിക്കാന്‍ പറ്റിയ ആയിരുന്നില്ലെന്ന് ഭാമ പറയുന്നു. കുഞ്ഞു ജനിച്ചതിന് ശേഷം കുഞ്ഞിന്റെ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ ഈ സമയത്ത് ഒരു അമ്മയുടെ മാനസിക ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്ന് ആരും പറഞ്ഞു തരാറില്ല. അമ്മയുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.
തുടക്കത്തില്‍ മൂന്നുനാലു മാസം ഒട്ടും ഉറക്കം ഉണ്ടായിരുന്നില്ല. പകല്‍ സമയത്ത് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, രാത്രി ആണെങ്കില്‍ അവള് ഉറങ്ങത്തുമില്ല. ഇതോടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു പെട്ടെന്ന് കരച്ചില് വരുന്നു പൊട്ടിത്തെറിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ടോട് കൂടിയാണ് പിടിച്ചു നിന്നത്.
ലോക്ഡൗണ്‍ കഴിഞ്ഞു പുറത്തിറങ്ങിയതോടെ പഴയ ജീവിതം തിരിച്ചുകിട്ടിയത്. പിന്നെ നീന്തലും മെഡിറ്റേഷനും എല്ലാം തുടങ്ങി. ഇന്ന് തനിക്ക് കണ്ണാടിയുടെ മുന്നില്‍ നില്ക്കുമ്പോള് ഒരുപാട് സന്തോഷം തോന്നുന്നു, ഭാമ പറയുന്നു.
അമ്മയായാല്‍ പൂര്‍ണമായി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടെന്നും നടി പറയുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നടി. താന്‍ പാടിയ പാട്ടുകള്‍ ചിത്രീകരിക്കണം എന്ന് ആഗ്രഹമുണ്ട്, അതുപോലെ യാത്രകള്‍ ചെയ്യണം, ഇതൊക്കെ തന്റെ യൂട്യൂബിലൂടെ തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ എത്തിക്കുമെന്ന് നടി പറഞ്ഞു.
2020 ജനുവരി 30നായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു.
ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലെത്തിയത്.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.
എന്നാൽ ദിലീപിനെതിരെ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നെന്ന് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ യോഗം ചേര്‍ന്നതെന്ന് ബൈജു പറയുന്നു. എറണാകുളത്ത് ദിലീപ് ഫാന്‍സ് എന്ന പേരില്‍ കുറെ ഗുണ്ടകള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്. ദിലീപിനെതിരെ വരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ചാനലില്‍ വന്ന് പരസ്യമായി ബൈജു കൊട്ടാരക്കര പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനും ഇക്കാര്യം അറിയാം. മലയാള സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ എത്രകാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിച്ചു. ഇപ്പോള്‍ എല്ലാവര്ക്കും കാര്യങ്ങള്‍ മനസിലായല്ലോ. മൊഴി മാറ്റിയ സിദ്ധീഖ്, ഇടവേള ബാബു, മറ്റ് രണ്ട് നടിമാര്‍ എന്നിവര്‍ക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നതെന്നും ബൈജു പറയുന്നു.
അതേസമയം,നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അഞ്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന് നടക്കും.ദിലീപ് അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പറയുന്ന അന്വേഷണ സംഘം, ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ കടക്കുകയാണ്. ഐജി എബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരുടെ മൊഴി എടുക്കാനാണ് തീരുമാനം. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. എസ് പി മോഹനചന്ദ്രന് നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന കേസ് അന്വേഷിക്കുന്നത്.
അതിനിടെ, സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിനെ പശ്ചാത്തലത്തില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം. ഈ അന്വേഷണത്തിന് പൂര്‍ണ്ണ ചുമതല നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തന്നെയാണെന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദിലീപിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറിന്റെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍.
തന്റെ ദേഹത്ത് കൈ വെച്ച സുദര്ശന് എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്ശന്, സന്ധ്യ, സോജന് എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായും എഫ്ഐആറിലുണ്ട്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. എഫ്ഐആറിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.. ‘ഒന്നാം പ്രതിയെ നെടുമ്പാശ്ശേരി പി. എസ്. കം. 297/2017 നമ്പര്‍ കേസിലെ 8-ആം നമ്പര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയമാക്കിയതിന്റെ വിരോധത്താല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആവലാതിക്കാരനെയും കേസില്‍ മേല്‍നോട്ടം വഹിച്ച മറ്റ് മേലുദ്യോഗസ്ഥരെയും അപായപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 1 മുതല്‍ 6 വരെ പ്രതികള്‍ ചേര്‍ന്ന് 15.11.2017-ആം തീയതി ആലുവ കൊട്ടാരക്കടവിലുളള ഒന്നാം പ്രതിയുടെ പത്മസരോവരം വീട്ടിലെ ഹാളില്‍ വച്ച് കുറ്റകരമായ ഗൂഢാലോചന നടത്തി.
കേസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന എസ്പി എവി ജോര്‍ജ്ജിന്റെ വീഡിയോ യൂടൂബില്‍ ഫ്രീസ് ചെയ്തു വച്ച് ദൃശ്യങ്ങളില്‍ ജോര്‍ജ്ജിനു നേരെ ഒന്നാം പ്രതി കൈചൂണ്ടി ‘നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണ്. സോജന്,സുദര്ശന്, സന്ധ്യ, ബൈജു പൗലോസ്, പിന്നെ നീ, പിന്നെ ഇതില്‍ എന്റെ ദേഹത്ത് കൈവച്ച സുദര്‍ശന്റെ കൈവെട്ടണം’ എന്ന് ഒന്നാം പ്രതി പറയുന്നതും ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും വല്ല ട്രക്കോ അല്ലെങ്കില്‍ വല്ല ലോറിയോ വന്ന് സൈഡിലിടിച്ചാല്‍… ഒന്നരക്കോടി നോക്കേണ്ടിവരും അല്ലേ’ എന്ന് മൂന്നാം പ്രതി പറഞ്ഞും 1 മുതല്‍ 6 വരെ പ്രതികള്‍ ഗൂഢാലോചന നടത്തി ഭീഷണി മുഴക്കുന്നതും ബാലചന്ദ്രകുമാര്‍ എന്നയാള്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയാക്കി പ്രതികള്‍ മേല്‍ വകുപ്പുകള്‍ പ്രകാരമുളള കുറ്റം ചെയ്തിരിക്കുന്നുവെന്നുള്ളത്.
അതിനിടെ, കേസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ക്ക് ബലം പകര്‍ന്ന് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന് നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.
പോപ് ഗായകൻ സെയ്ൻ മാലിക്കിന് (Zayn Malik)ഇന്ന് 29ാം പിറന്നാൾ. പ്രമുഖ ബ്രിട്ടീഷ് പോപ് ബാൻഡായ വൺ ഡയറക്ഷൻ (One Direction) മുൻ ഗായകനായ സെയ്ൻ മാലിക്കിന് ഇന്ത്യയിലും കേരളത്തിലുമടക്കം നിരവധി ആരാധകരാണുള്ളത്.
ബ്രിട്ടീഷ്-പാകിസ്ഥാനിയായ യാസർ മാലിക്കിന്റേയും ഐറിഷ് വംശജയായ ട്രിസിയ ബ്രന്നന്റേയും മകനായി 1993 ജനുവരി 12 നാണ് സെയ്നുൽ ജവാദ് മാലിക് എന്ന സെയ്ൻ മാലിക്കിന്റെ ജനനം. ബ്രാഡ്ഫോർഡിൽ ജനിച്ച് വളർന്ന മാലിക് 2010 ൽ ബ്രിട്ടീഷ് സംഗീത മത്സരമായ എക്സ് ഫാക്ടറിൽ മത്സരാർത്ഥിയായാണ് സംഗീത ലോകത്ത് എത്തുന്നത്.
എക്സ് ഫാക്ടറിൽ മത്സരിച്ച മറ്റ് നാല് പേർക്കൊപ്പമാണ് സെയ്ൻ വൺ ഡയറക്ഷൻ എന്ന ബോയ് ബാൻഡിൽ എത്തുന്നത്. പിന്നീട് ബാൻഡ് വിട്ട് സോളോ ഗാനങ്ങൾ പുറത്തിറക്കി തുടങ്ങി.
സൂപ്പർ മോഡൽ ജിജി ഹദീദിനൊപ്പമാണ് സെയ്ൻ മാലിക്കിന്റെ പേര് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. ഇരുവർക്കും ഖായ് എന്ന പേരിൽ ഒരു വയസ്സുള്ള മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ആൾകൂട്ടത്തിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ആരാധകർ സീ എന്ന് വിളിക്കുന്ന സെയ്ൻ മാലിക്കിന്റെ ശീലം. ഇൻസ്റ്റഗ്രാമിൽ 44 മില്യൺ ആളുകളാണ് സെയിനെ ഫോളോ ചെയ്യുന്നത്.
ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമാണെങ്കിലും കരിയറിലും വ്യക്തിജീവിതത്തിലും വിവാദങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്. 2015 ൽ വൺ ഡയറക്ഷനിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഇതിൽ പ്രധാനം. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി സംഗീതങ്ങളുമായി സെയ്ൻ ആരാധകർക്കരികിലേക്ക് എത്തി.
സെയ്നിന്റെ മൈൻഡ് ഓഫ് മൈൻ ആദ്യ ആൽബം യുകെയിലും യുഎസ്സിലും ഒന്നാമതായിരുന്നു. ഈ റെക്കോർഡ് നേടുന്ന ആദ്യ ബ്രിട്ടീഷ് ഗായകനാണ് സെയ്ൻ. പില്ലോ ടോക്ക്, ബ്ലൈൻഡിങ് ലൈറ്റ്സ് എന്നീ ഗാനങ്ങളും ആഗോള തലത്തിൽ തന്നെ സൂപ്പർഹിറ്റായിരുന്നു.
ബോളിവുഡ് ഗാനങ്ങളുടെ ആരാധകനാണ് താനെന്ന് നിരവധി അഭിമുഖങ്ങളിൽ സെയ്ൻ മാലിക് പറഞ്ഞിട്ടുണ്ട്. ടൈറ്റ് റോപ്പ് എന്ന ഗാനത്തിൽ ഹിന്ദി ഗാനമായ ചോദ് വീ കാ ചാന്ദ് ഹോ എന്ന ഗാനത്തിന്റെ കവർ സെയ്ൻ അവതരിപ്പിച്ചിരുന്നു. തന്റെ മുത്തശ്ശൻ പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടഗാനമാണ് ഇതെന്നുമായിരുന്നു സെയ്ൻ പറഞ്ഞത്.
നടി, അവതാരിക,ഹാസ്യതാരം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിട്ടുള്ള താരമാണ് സുബി സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.അത്തരത്തില്‍ സുബി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഉണ്ണി മുകുന്ദന് ഞാന്‍ എഴുതിയ പ്രണയലേഖനം..ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്ന കുറിപ്പൊടെ പങ്കുവച്ച ഒരു പ്രേമലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രസകരമായ സുബിയുടെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഉണ്ണിക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പമായാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.
എന്റെ ഉണ്ണിയേട്ടന് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമാപ്പേരുകള്‍ ചേര്‍ത്താണ് കത്ത് എഴുതിയിട്ടുള്ളത്. 1993 ബോംബെ മാര്‍ച്ച് 12 അന്ന് മുതലാണ് ഉണ്ണിയേട്ടനോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റര്‍പീസ്. അക്കാര്യത്തില്‍ ചേട്ടനൊരു കില്ലാഡിയാ. മല്ലുസിംഗ് കണ്ടപ്പോള്‍ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിന്റാണെന്ന് മനസിലായത്.
നമ്മുടെ കല്യാണം നടന്നാല്‍ ആദ്യരാത്രി ഞാനൊരു മാമാങ്കമാക്കും. വേണമെങ്കില്‍ ആദ്യരാത്രിക്ക് മുന്‍പേ ചേട്ടന്റെ ഇരയാകാന്‍ ഞാന്‍ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ, അല്ലേ?. അതിന് വേണ്ടി 21 ബേക്കര്‍ സ്ട്രീറ്റിലെ ജനതഗാരേജിന്റെ പതിനെട്ടുപടിയും തുറന്നിട്ട് ഞാന്‍ കുത്തിയിരിക്കും.
ചേട്ടന് വന്നാല്‍ നമുക്കൊന്നിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ. ശ്ശൊ എനിക്ക് നാണം വരുന്നു, ഞാനിത് വായിക്കുമ്പോള്‍ ചേട്ടന്റെ കണ്ണിലെ ചാണക്യതന്ത്രം ഞാന്‍ കാണുന്നുണ്ട്. നമ്മുടെ കല്യാണക്കാര്യം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞ് ഞാന്‍ സമ്മതിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞ് സമ്മതിപ്പിക്കണം. എന്നിട്ട് നമ്മുടെ അച്ചായന്‍സ് തീരുമാനിക്കും നമ്മുടെ കല്യാണം. എന്ന് മേപ്പടിയാന്റെ സ്വന്തം ഭാഗമതി എന്നാണ് കത്തില്‍ സുബി പറഞ്ഞിരിക്കുന്നത്.
അതേസമയം സംഭവം എന്താണെന്ന് ആരാധകര്‍ക്ക് കത്തിയിട്ടില്ല. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനാണോ ഇതെന്നുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ ഉയരുന്നത്. രസകരമായ കമന്റുകളും എത്തുന്നുണ്ട്.
ബിനോയ് എം. ജെ.
സഹസ്രാബ്ദങ്ങളിലൂടെ കോടാനുകോടി ജനങ്ങൾ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമന്വേഷിക്കുന്നു. നാമും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ നാം എന്തെങ്കിലും പരിഹാരത്തിൽ എത്തിച്ചേരുന്നുണ്ടോ? എത്തിച്ചേരുന്നില്ല എന്ന് നിസ്സംശയം പറയാം. ഈ രീതിയിൽ പോയാൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് സമ്മതിച്ചേ തീരൂ..എന്നിട്ടും നാമെന്തിനാണ് അതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ?അതിന് തീർച്ചയായും ഒരു പരിഹാരമുണ്ടാവുമെന്ന് ഉള്ളിലുള്ള ആത്മാവ് മന്ത്രിക്കുന്നു. എന്നാൽ നാമതിൽ വിജയിക്കുന്നുമില്ല. സഹസ്രാബ്ദങ്ങളായി നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണിതിന്റെ കാരണം ?
സത്യത്തിൽ ജീവിതപ്രശ്നങ്ങളുടെ കാരണവും അതിനാൽതന്നെ അവയ്ക്കുള്ള പരിഹാരവും നമ്മുടെ ഉള്ളിൽ തന്നെയാണ് കിടക്കുന്നത്. നമ്മിൽ ഭൂരിപക്ഷവും അതിനെ ബാഹ്യലോകത്തന്വേഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് നാം പരാജയപ്പടുന്നതും. ബാഹ്യലോകത്തെ തിരുത്തുവാൻ ശ്രമിച്ചിട്ട് കാര്യമില്ല. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ മറ്റൊരു പ്രശ്നം ജൻമമെടുക്കുന്നു. ശാസ്ത്രം ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുമ്പോൾ സ്വാഭാവികമായും തൊണ്ണൂറ്റി ഒൻപത് പുതിയ ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. ഇത് അന്തമില്ലാത്ത ഒരു പ്രതിഭാസമാണ്. ഇതിനെ ആപേക്ഷികത(relativity) എന്ന് വിളിക്കാം.ഒരു വശം ഉയരുമ്പോൾ മറുവശം താഴുന്നു. ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവ മന:സ്സിലേക്ക് പരക്കുന്നു. ദാരിദ്ര്യം സമ്പത്തിന് വഴിമാറുമ്പോൾ മന:സ്സിന് അതിന്റെ ശാന്തിയും പ്രതീക്ഷകളും ഉൻമേഷവും നഷ്ടപ്പെട്ടുപോവുന്നു. ഇത് നമുക്ക് അറിവുള്ള വസ്തുതയാണ്.
വാസ്തവത്തിൽ എന്താണ് നമ്മുടെ പ്രശ്നം? നാം പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നു എന്നത് തന്നെയാണ് നമ്മുടെ പ്രശ്നം. നാമതല്ല ചെയ്യേണ്ടിയിരുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നതിന്പകരം നാമവയെ വലിച്ചെറിയുകയാണ് ചെയ്യേണ്ടിയിരുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു? ദുർഗന്ധം വമിക്കുന്ന ഒരു വസ്തു നിങ്ങളുടെ മുറിയിലുണ്ടെങ്കിൽ അതിനെ വലിച്ചെറിയുക മാത്രമാണ് ദുർഗന്ധത്തിൽ രക്ഷനേടുവാനുള്ള ഏകമാർഗ്ഗം. അതിനുപകരം നാമെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ദുർഗന്ധത്തെ കുറിച്ച് നാമൊരു പഠനം തന്നെ തുടങ്ങിവയ്ക്കുന്നു. അതിന്റെ കാരണമെന്താണെന്നും പരിഹാരം എന്താണെന്നും നാം ഗവേഷണാത്മകമായ ഒരന്വേഷണം തുടങ്ങുന്നു. കുറേ നാൾ കഴിയുമ്പോൾ ആ വസ്തുവിന്റെ ദുർഗന്ധം പ്രകൃത്യാ തന്നെ തിരോഭവിക്കുന്നു. പക്ഷെ നമ്മുടെ ഗവേഷണത്തിനുള്ള ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ദുർഗന്ധം മാറ്റുവാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗമാണ് നമുക്ക് വേണ്ടത്. അത് കണ്ടുപിടിക്കുവാൻ വേണ്ടി നാം ദുർഗന്ധം വമിക്കുന്ന മറ്റൊരു വസ്തുവിനെ മുറിയിൽ കൊണ്ട് വച്ചു കൊണ്ട് പരീക്ഷണം തുടരുന്നു. ഇത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഫലമോ, നാമെന്നും ദുർഗന്ധത്തിൽ തന്നെ കഴിയുന്നു.ദുർഗന്ധം വമിക്കുന്ന വസ്തു മുറിയിലുള്ളിടത്തോളം നാം ദുർഗന്ധത്തിൽ ആയിരിക്കും.
ഇപ്രകാരം നമ്മുടെ പരീക്ഷണങ്ങൾ അനന്തതയിലേക്ക് നീളുന്നു. അതിന് ഒരിക്കലും ഉത്തരം കിട്ടുകയില്ല. നാമീ പ്രക്രിയയെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന വസ്തുവിനെ എടുത്തു കളയുക മാത്രമല്ല ആ സ്ഥാനത്ത് ദുർഗന്ധം വമിക്കുന്ന മറ്റൊന്നിനെയും കൊണ്ടുവന്ന് വയ്ക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം കുറെനാൾ കഴിയുമ്പോൾ താനേ മാറിയേക്കാം. ആ സ്ഥാനത്ത് പുതിയ പ്രശ്നങ്ങളെ നാം പ്രതിഷ്ഠിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാമൊന്ന് മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം നാം തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു.
പ്രശ്നസങ്കലിതവും വിരൂപവുമായ ഒരു മുഖത്തിനപ്പുറം പ്രശ്നങ്ങളുടെ ലാഞ്ചനപോലും ഏൽക്കാത്ത സുന്ദരവും അതിഗംഭീരവുമായ ഒരു മുഖം കൂടി ജീവിതത്തിന് ഉണ്ടെന്നും, അവിടെ താൻ ഈശ്വരതുല്യനാണെന്നും അവിടെ എത്തിച്ചരുക അത്ര ക്ലേശകരമൊന്നുമല്ലെന്നും, മനോഭാവത്തിൽ അൽപം മാറ്റം വരുത്തിയാൽ അത് സാധിക്കുമെന്നും മന:സ്സിലാക്കുന്ന വ്യക്തി, സകല പ്രശ്നങ്ങളെയും അവയുടെ ഭാണ്ഡക്കെട്ടുകളെയും വലിച്ചെറിഞ്ഞുകൊണ്ട്, പ്രശാന്തസുന്തരവും അത്യന്തം ഭാവാത്മകവും അനന്താനന്ദപരവുമായ ആ മനോഭാവത്തിലേക്ക് എടുത്തുചാടുന്നു. അയാൾ നിർവ്വാണത്തിലെത്തുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ : 917034106120
ഡെൽറ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാൽ ഒമിക്രോൺ ജലദോഷപ്പനി പോലെ എല്ലാവർക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ലെന്നും ഒമിക്രോൺ തീവ്രത കുറഞ്ഞ വകഭേദമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ. ജയ്പ്രകാശ് മുളിയിൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒമിക്രോൺ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണ്. ബൂസ്റ്റർ ഡോസ് എടുത്തവരെയും ഒമിക്രോൺ ബാധിച്ചേക്കാം. പക്ഷേ രോഗം ഗുരുതരമാകില്ലെന്നും ഡോ. ജയ്പ്രകാശ് വ്യക്തമാക്കി. ഒമിക്രോൺ വ്യാപനത്തിനെതിരെ രോഗപ്രതിരോധ ശേഷി കൂട്ടാൻ വാക്സീനുകളുടെ ബൂസ്റ്റർ ഡോസ് വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ മലയാളി ശാസ്ത്രജ്ഞനും തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറുമായ എസ്. സോമനാഥ് പുതിയ മേധാവി. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തേ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് വിഎസ്എസ്സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.
കെ.ശിവനു പിൻഗാമിയായി ഐഎസ്ആർഒയുടെ പത്താമത് ചെയർമാനായാണ് സോമനാഥ് നിയമിതനായത്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് ബിടെക് ബിരുദം നേടി. എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് സ്വർണമെഡലോടെ പാസായി.
1985ലാണ് അദ്ദേഹം വിഎസ്എസ്സിയിൽ ചേർന്നത്. ജിഎസ്എൽവി മാർക് 3 പദ്ധതിയുടെ ഭാഗമായത് 2003ലാണ്. ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണു നിയമിതനായത്. 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക് 3 പ്രോജക്ട് ഡയറക്ടർ ആയിരുന്നു.
തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നു നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി.
രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്കു വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് ഇന്നലെ നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു