Latest News

ഹൂസ്റ്റൺ: ഹൂസ്റ്റൺ സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിനു സമീപം വാഹനാപകടത്തിൽ മലയാളിയും ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് വിദ്യാർഥിയുമായ ജസ്റ്റിൻ വർഗീസ് (19) മരിച്ചു. ജസ്റ്റിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ പിറകിൽ എസ്‌യുവി ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽ പെട്ടത്. മാരകമായി പരുക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു.

കൊടുന്തറ സുനിൽ വർഗീസ്‌ – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ: ജേമി, ജീന. സംസ്‌കാരം പിന്നീട്.

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലാണ് അപടമുണ്ടായത്.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ശനിയാഴ്ച്ച നടന്നു. കീത്തിലിയിലെ സ്റ്റീറ്റണിലുള്ള സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ഇന്നലെ വൈകുന്നേരം 7 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ സെക്രട്ടറി ആന്റോ പത്രോസ് സ്വാഗതം പറഞ്ഞ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ കീത്തിലി മലയാളി അസ്സോസിയേഷനിലേയ്ക്ക് ഔദ്യോഗീകമായി സ്വാഗതം ചെയ്തു. നിലവില്‍ അസ്സോസിയേഷനിലുള്ള ഓരോ കുടുംബത്തോടൊപ്പമായിരുന്നു പുതിയ കുടുംബങ്ങള്‍ സ്റ്റേജിലെത്തി സ്വയം പരിചയപ്പെടുത്തിയത്. അംഗബലം കൂടിയ ആത്മവിശ്വാസത്തിലായിരുന്നു അസ്സോസിയേഷനിലെ ഓരോ മലയാളിയും.

നല്ലൊരു സംഘാടകനും അസ്സോസിയേഷന്റെ സ്ഥിരകാല കമ്മറ്റി മെംബറുമായ ബാബു സെബാസ്റ്റ്യന്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം അസ്സോസിയേഷനില്‍ പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും ഡോ. അഞ്ചു വര്‍ഗ്ഗീസും നേതൃത്വം നല്‍കി അവതരിപ്പിച്ച ഫാമിലി ക്വിസ് ശ്രദ്ധേയമായി. അഞ്ച് ഗ്രൂപ്പായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ടീം ഊട്ടി വിജയം കണ്ടപ്പോള്‍ ടീം ധാരാവി രണ്ടാം സ്ഥാനം നേടി.
ശ്രീജേഷ്, എബിസണ്‍, ആന്റോ, ഡോ. അഞ്ചു എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ പാടി സദസ്സിന് ആവേശം പകര്‍ന്നു. അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ സോജന്‍ മാത്യു, രഞ്ചു തോമസ്, ടോം ജോസഫ് എന്നിവര്‍ കീത്തിലി മലയാളി അസ്സോസിയേഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്ക്കായി പങ്കുവെച്ചു.

നാട് വിട്ടവര്‍ പരസ്പരം പരിചയപ്പെടാനും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം പ്രദേശിക സമൂഹവുമായി ഒത്തുചേര്‍ന്ന് ഒരു സമൂഹമായി ജീവിക്കാനുള്ള അവസരമാണ് കെ. എം. എ ഒരുക്കിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന ആഘോഷ പരിപാടികള്‍ പത്ത് മണിക്ക് അവസാനിച്ചു.

കീത്തിലിയില്‍ മലയാളികള്‍ എത്തിത്തുടങ്ങിയത് 2001ലാണ്. എയര്‍ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ പറഞ്ഞു.

മുപ്പതോളം പുതിയ കുടുംബങ്ങളാണ് ശനിയാഴ്ച നടന്ന മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തത്. യുകെയില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ചിന്തയും അതിലുപരി, കോവിഡ് കാലത്താണെങ്കിലും വളരെയധികം ആസ്വദിക്കുകയും ചെയ്ത ഒരു പ്രോഗ്രാമായിരുന്നു കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് എന്ന പ്രോഗ്രാമെന്ന് പുതിയ തലമുറയിലെ നിരവധി കുടുംബങ്ങള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ക്രിസ്തുമസ്സാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തുമസ്സ് കരോള്‍ നൈറ്റ് ഡിസംബര്‍ പതിനൊന്നിന് നടത്താന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.
ജോലി സംബന്ധമായ തിരക്കുകളാല്‍ മീറ്റ് ആന്റ് ഗ്രീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് കരോള്‍ നൈറ്റില്‍ പങ്കെടുത്ത് തങ്ങളുടെ സാന്നിധ്യം അറിയ്ക്കാനുള്ള അവസരം ഉണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍ അറിയ്ച്ചു.

കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് കലാവിരുന്ന് സ്‌പോണ്‍സര്‍ ചെയ്തത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്

 

ജപ്പാനിൽ ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനുള്ളിൽ നടത്തിയ അതിക്രമത്തിൽ പത്തോളം പേർക്ക് പരിക്ക്. ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം, യുവാവ് പ്രത്യേക തരം ദ്രാവകം ഒഴിച്ചശേഷം തീകൊളുത്തുകയും ചെയ്തു. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. 24കാരനായ യുവാവ് നടത്തിയ അതിക്രമത്തിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടും യാത്രക്കാർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസ് പ്രായമുള്ള ഒരാൾ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ ഒരു ബോഗിയിൽ നിന്ന് ആളുകൾ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകൾക്ക് ശേഷം, ഒരു ചെറിയ സ്‌ഫോടനത്തെ തുടർന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിൻഡായോലൂടെയും മറ്റും ആളുകൾ പുറത്തേക്ക് ചാടുന്നതും വീഡിയോയിൽ കാണാം.

“ഇതൊരു തമാശ ആണെന്ന് ഞാൻ കരുതി,” ഒരു സാക്ഷി ജപ്പാനിലെ യോമിയുരി പത്രത്തോട് പറഞ്ഞു, മറ്റ് യാത്രക്കാർ പരിഭ്രാന്തരായി താൻ ഇരുന്ന ട്രെയിൻ ബോഗിയിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു. “അപ്പോൾ, ഒരു മനുഷ്യൻ ഒരു നീണ്ട കത്തി പതുക്കെ വീശി ഈ വഴി നടക്കുന്നത് ഞാൻ കണ്ടു.” കത്തിയിൽ ചോരയുണ്ടെന്ന് അയാൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിൻജുകുവിലേക്കുള്ള കെയോ എക്സ്പ്രസ് ലൈനിൽ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ജപ്പാനിൽ ലോവർ ഹൗസ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകി നിർത്തിവച്ചു. ട്രെയിൻ നിർത്തിയ സ്റ്റേഷന് പുറത്ത് നിരവധി അഗ്നിശമന സേനാംഗങ്ങളും പോലീസും എമർജൻസി വാഹനങ്ങളും കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജോക്കർ വേഷത്തിൽ യുവാവ് അക്രമം നടത്തിയതിന് പിന്നാലെ ആണിതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണു കർദിനാളിന്റെ പരാമർശം.

ബൈബിൾ വചനങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ഉദ്ധരിച്ചിരുന്നു. ആർച്ച് ബിഷപ്പ് ഞറളക്കാട്ടിന്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമർശിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
മണ്ണിൽ പണിയെടുക്കുന്നവൻ എന്ന് അർത്ഥമുള്ള ജോർജ് എന്ന പേര് അന്വർത്ഥമാക്കും വിധം കർഷക പ്രശ്നങ്ങളിൽ ഇടപെടുന്ന ആളാണ് ആർച്ച് ബിഷപ്പ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ലളിത ജീവിതവും കരുണയുള്ള ഹൃദയവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പച്ചമനുഷ്യനായി, മനുഷ്യർക്കുവേണ്ടി ജീവിക്കുന്ന ആർച്ച് ബിഷപ്പ് ജോർജ് ഞറളക്കാട്ടിന്റെ ജീവിതം മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കിൽ ഒരു കർഷക നേതാവ് ആകുമായിരുന്നുവെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഡൽഹി കർഷക സമര വേദിയിൽ‌ അദ്ദേഹത്തെ കണ്ടേനെയെന്നും മുരളീധരൻ പറഞ്ഞു.

ജൂബിലി സ്മാരകമായി അതിരൂപത ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ കെ ശൈലജ, എഎൻ ഷംസീർ, സണ്ണി ജോസഫ്, സജീവ് ജോസഫ് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുമ്പോള്‍ നായികയെ സ്വന്തമാക്കിയ വില്ലന്‍ എന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കിയില്‍ ഉണ്ടായത്. പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

താനും ബാബുരാജും ഇപ്പോഴും വഴക്ക് ഉണ്ടാക്കും എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓര്‍ക്കും. പിന്നെ ആലോചിക്കുമ്പോള്‍, ഒന്നിച്ചു നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓര്‍മകളുമുണ്ടല്ലോ എന്നോര്‍ക്കും.”

”അതുവച്ച് അടുത്ത വര്‍ഷം പോയ്‌കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം. ഞാന്‍ തന്നെ പറയും, പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം.”

”പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും” എന്നാണ് വാണി വിശ്വനാഥിന്റെ വാക്കുകള്‍. അതേസമയം, വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളില്‍ പരസ്പരമുള്ള ഒരു ‘അഫക്ഷന്‍’ ആണെന്നും താരം പറയുന്നു.

ആ അഫക്ഷന്‍ ഉണ്ടെങ്കില്‍, എന്തൊക്കെ പ്രശ്‌നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസില്‍ നിന്നും സ്‌നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ് എന്നും വാണി പറയുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് വാണി. ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ് താരത്തിന്റെ മടങ്ങി വരവ്.

കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുകയാണ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനായി ഫിയോക് യോഗം സംഘടിപ്പിച്ചെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. 25 ലക്ഷം രൂപയാണ് ഓരോ തിയേറ്ററില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഫിയോക് വ്യക്തമാക്കി.

മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ എത്തുമെന്ന വാര്‍ത്തകളും ഇതോടെ പുറത്തെത്തി. ഈ വിഷയത്തില്‍ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ വിനായകന്‍. ”ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ആണ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.

എന്നാല്‍ തിയറ്ററുകളുടെ എണ്ണം സംബന്ധിച്ച് ധാരണയാകാത്തതാണ് ചിത്രം ഒ.ടി.ടിക്ക് നല്‍കാന്‍ നിര്‍മാതാവിനെ പ്രേരിപ്പിച്ചത്. തിയറ്റര്‍ റിലീസിനായി പല സംഘടനകളും സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ മരക്കാര്‍ ആമസോണിനു നല്‍കാന്‍ അണിയറക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26-ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു.

നിരവധി പേരാണ് വിനായകന്റെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചില കമന്റുകള്‍ പരിശോധിക്കാം:

* ” ആ സിനിമ തീയേറ്ററിൽ വരണം അത് കാണാൻ ആളും വരണം… തീയേറ്റർ കാർക്ക് വരെ അറിയാം, അവിടെ ആള് കയറണേൽ മോഹൻലാൽ സിനിമ തന്നെ വരണം എന്ന്… സേട്ടൻ ഒരു ആവേശത്തിന് അടിച്ചു വിട്ടിട്ട് അവസാനം തെയാൻ നിക്കണ്ട… തീയേറ്റർ കാർ ഈ കടുപിടിത്തം ഒക്കെ വിടും..”

* എന്നാ അവരെ അങ്ങ്‌ വിലക്കാൻ പറ ചേട്ടാ. നമ്മൾ വർഷത്തിൽ 50 കമ്മട്ടിപ്പാടം ലെവൽ പടം എടുത്ത്‌ മലയാള സിനിമയെ രക്ഷിക്കാം… മമ്മൂട്ടി അമരത്തിൽ പറഞ്ഞതെ പറയാനുള്ളൂ”

3
* ”ഇത് ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും ഉദ്ദേശിച്ചല്ല എന്ന് പറയാൻ പറഞ്ഞു..”

* OTT ഒക്കെ മോശമാണ് എന്ന് പറയുന്നില്ല പക്ഷെ തിയറ്ററിൽ തന്നെ സിനിമ കാണാനാ എനിക്ക് ഇഷ്ടം. മാത്രമല്ല തിയറ്റർ മേഖലയും നിലനിൽക്കണം. സത്യൻ മാഷും നസീർ സാറും മരണപെട്ടിട്ടും മലയാള സിനിമ മരിച്ചിട്ടില്ല അപ്പോൾ പിന്നെ ചില ഇത്തിൾ കണ്ണികൾ കിടന്ന് ബഹളം ഉണ്ടാക്കുന്നത് മൈന്റ് ചെയ്യേണ്ട. സിനിമ ഇനിയും ഉണ്ടാവും. തിയറ്ററും ഉണ്ടാവും. അവിടെ സിനിമയും ഉണ്ടാവും”.

* ”അങ്ങനെ പറഞ്ഞ് കൊടുക്ക് അണ്ണാ.. അക്ബർ ജീയുടെ പുഴ മുതൽ പുഴ വരെ ഉടനെ ഇറങ്ങട്ടെ…”

4
”മലയാള സിനിമ ഏതെങ്കിലും നടനെ ആശ്രയിച്ചല്ല നിൽക്കുന്നത്. ഇന്ദ്രൻസ്, സലീം കുമാർ, സുരാജ്, എല്ലാവരും കഴിവുള്ളവരാണെന്ന് തെളിയിച്ചു കഴിഞ്ഞു. മലയാള സിനിമയിൽ ഏതെങ്കിലും താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാലം അവസാനിക്കേണ്ടതാണ്. എങ്കിലേ അറിയപ്പെടാതെ സപ്പോർട്ടിംങ് ആക്ടേഴ്സും കോമഡിയും ഒക്കെ ആയി ചെയ്തു വരുന്ന അഭിനേതാക്കളെ ഉപയോഗിച്ച് സിനിമ എടുക്കാനും അത് വിജയിപ്പിക്കാനും കഴിയുന്ന ഡയറക്ടേഴ്സും നിർമാതാക്കളും ഒക്കെ ഉണ്ടാവൂ.. കാര്യം സത്യമാണ്”.

5
”സിനിമ ഒരു നടന്റേയും കുത്തക അല്ല. ഒരു നടൻ പോയ് വേറെ ആൾ വരും .. ആർക്കും 1000 വർഷം ആയുസ് ഒന്നും ഇല്ല. സിനിമ ആസ്വദിക്കാൻ ഉള്ളവർ ഉള്ളിടത്തോളം സിനിമയും നിലനിൽക്കും. സിനിമ ഇല്ലെങ്കിൽ ഇവരാരും ഇല്ല. മലയാള സിനിമ / web series. അതിന് അങ്ങ് യൂറോപ്യൻ രാജ്യങ്ങളിൽ വരെ കാണണം എന്ന് ആഗ്രഹിച്ചു പോകുന്ന രീതിയിൽ വളരണം. അല്ലാതെ ഏതെങ്കിലും ഒരാളുടെ വളർച്ച അല്ല വേണ്ടത്”

6
* ”അന്തുവിന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോൾ ott ആണ് ശരി……എന്തെങ്കിലും ഉടായിപ്പ് ചർച്ച നടത്തി ആർക്കും അംഗീകരിക്കാൻ ആവാത്ത ലോകത്തെങ്ങും ഇല്ലാത്ത ഡിമാൻഡ് വെച്ച് ചർച്ച അലസിപ്പിച്ച് ott ക്ക് കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അന്തുവിന് ഉള്ളൂ….. കാരണം സിംപിൾ….. പടം എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അന്തുവിന് ആണല്ലോ….. തിയേറ്റർ റിലീസ് വന്നാൽ മഴക്കാർ ഒടിയനെക്കാളും വലിയ ദുരന്തം ആകുമെന്ന് അന്തുവിന് അറിയാം…. അങ്ങനെ സംഭവിച്ചാൽ ആശീർവാദും അന്തുവും അതോടെ ചരിത്രത്തിലോട്ട് മറയും….. ആ ദുരന്തത്തിന് തല വെച്ച് കൊടുക്കാതെ ottക്ക് കൊടുത്ത് കിട്ടിയതും വാങ്ങി തടി കഴിച്ചിലാക്കുക എന്ന ഒറ്റ അജണ്ടയേ അന്തുവിന് ഉള്ളൂ….”

7

* ”കേരളത്തിൽ സിനിമ ഉണ്ടായാൽ എന്ത് ഇല്ലെങ്കിൽ എന്ത്, ആർക്കും no problem, ഈ internet യുഗത്തിൽ ലോകത്തുള്ള ഏതു പടവും ഏതു series ഉം ഏത് documentry ഉം കാണാൻ കഴിയും, സമയം ഇല്ലാത്തതോ താത്പര്യം ഇല്ലാത്തതോ മാത്രമേ പ്രശ്നമുള്ളൂ.തീയേറ്റർ എന്ന സംഭവമേ ഇനി അധികം ഭാവി ഇല്ല, Virtual, Augmented reality technologies കൂടുതൽ പ്രചാരം നേടുമ്പോൾ Avengers, Avatar series പോലുള്ളത് വരെ full effect ഇൽ online ഇൽ കാണാൻ പറ്റും, മാറ്റങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക”

* ” കേരളത്തില്‍ സിനിമ ഇല്ലെങ്കില്‍ ഒരുപാട് പേരുടെ ജീവിതമാര്‍ഗം ഇല്ലാണ്ടാവും അത് പടത്തില്‍ വര്‍ക്ക് ചെയ്യുന്ന ആള് മുതല്‍ തീയേറ്ററില്‍ കാറ്റീന്‍ നടത്തി ജീവിക്കുന്ന ആള് വരെ നീളും”

8
* ”മരക്കാറിന്റെ കാര്യത്തിൽ ഇനി ആന്റണിക്ക് ഒന്നേ ചെയ്യാനുള്ളൂ. പടം നിർമ്മല സീതാരാമനെ ഏൽപ്പിക്കുക. ആർക്കും ബുദ്ധിമുട്ട് വരാത്ത രീതിയിൽ മാഡം അത് വിറ്റ് കാശാക്കി തരും”

* ” ഒരാളെ മാത്രം മുന്നിൽ കണ്ട് ബിസിനസ്സ് ചെയ്ത് തുടങ്ങിയ ആളാണ് ആന്റണി, അങ്ങേരുടെ ആ നല്ല പീക്ക് പോയിന്റ്റ് കഴിഞ്ഞിരിക്കുന്നു… മലയാള സിനിമ ഒരു നടനോ നിർമ്മാതാവിനോ അവകാശപ്പെട്ടതല്ല… ആര് വന്നാലും മരണപ്പെട്ടാലും സിനിമ എന്ന മായാചാലം അത്‌ അങ്ങനെ ഒഴുകി കൊണ്ടേയിരിക്കും…”

* ”ശരിയാണ് … സത്യനും നസീറും ജയനും ഇല്ലാഞ്ഞിട്ടും മലയാള സിനിമ ഇന്നുമുണ്ട്”

9
* ”അതെ അതെ ആഷിക് അബുവിന്റെ ബ്രമാണ്ട ചിത്രം വാരിയൻ കുന്നൻ വരും തിയേറ്ററുകളുടെ രക്ഷകൻ ആകാൻ എന്ന് കൂടി പറ vro..! ”

* ” അടുത്ത തിലകൻ ആകാൻ ഉള്ള പരിപാടി ആണോ..? ഇനി സിനിമ കിട്ടാണെങ്കിൽ സ്വയം നിർമ്മിക്കേണ്ടി വരും”

* ”ഇനിയുള്ള കാലം സിനിമാ വ്യവസായം തുലയും ടെലഗ്രാം പോലുള്ള കൂടുതൽ പ്ലാറ്റ്ഫോമുകൾ വരും. തമിൾ റോക്കേഴ്സ് പോലുള്ള കൂടുതൽ ബുദ്ധിമാൻമാർ വരും സിനിമകൾ റിലീസിന് മുന്നേ ഇത്തരം പ്ലാറ്റ്ഫോമുകളിൽ ചോർന്ന് പൈസ ചിലവില്ലാതെ ജനങ്ങളിലേക്കെത്തും നിർമ്മാതാക്കളൊക്കെ സിനിമയെടുത്ത് കുത്തുപാളയെടുത്ത് ആത്മഹത്യ ചെയ്യാൻ തുടങ്ങും അവസാനം സിനിമയെന്ന വ്യവസായത്തിൽ പണം നിക്ഷേപിക്കാൻ ആളെകിട്ടാതാവും വൈകാതെ സിനിമകളും, സിനിമാ നടൻമാരും അപ്രത്യക്ഷമാവും..”

RECENT POSTS
Copyright © . All rights reserved