Latest News

ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍പ്പോയ അടുപ്പക്കാരനായ യുവാവിനെ പൊലീസ് തിരയുന്നു. സവിതയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

സവിതയെന്ന യുവതിയാണ് വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. മണപ്പള്ളി സ്വദേശി പ്രവീണുമായി സവിത അടുപ്പത്തിലായിരുന്നു. സവിത മരിച്ച ദിവസം വീ‌ട്ടില്‍ പ്രവീണിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആത്മഹത്യക്ക് പ്രേരകമാം വിധം പ്രവീണിന്‍റെ ഇടപെടല്‍ ഉണ്ടായോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പ്രവീണ്‍ സവിതയെ വലയിലാക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. സവിത മരിച്ച രാത്രി പ്രവീണ്‍ സവിതയുടെ വീട്ടിലെത്തിയിരുന്നു. പ്രവീണിന്‍റെ ബഹളം കേട്ടാണ് സവിതയുടെ ഭര്‍ത്താവിന്‍റെ വീട്ടുകാരും അയല്‍ക്കാരും ഉണര്‍ന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രവീണയും സവിതയുമായുള്ള ചില കത്തിടപാടുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ പ്രവീണിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വള്ളികുന്നം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്‍മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കെത്തിയ കുടുംബത്തിലെ മൂന്നു പേരുടെ മരണം തമിഴ്നാടിനെ കരയിപ്പിക്കുകയാണ്. വാഹനങ്ങള്‍ കടന്നുചെല്ലാത്ത രണ്ടു കിലോമീറ്റര്‍ ദൂരം മക്കളുടെ മൃതദേഹങ്ങളെ അനുഗമിക്കുന്ന ഇൗ മാതാപിതാക്കളുടെ ദൃശ്യങ്ങൾ നോവുന്ന കാഴ്ചയാവുകയാണ്.

വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലെ കുളത്തിലെ രണ്ടുകുട്ടികളുടെ മുങ്ങിമരണമാണ് കാണുന്നവരുടെ ഹൃദയത്തില്‍ കൊളുത്തിവലിക്കുന്നത്. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനും ഭാര്യ മീനാക്ഷിയും രണ്ടുമക്കളും വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ എത്തിയത്. വിശ്രമിക്കുന്നതിനിടെ ആറുവയസുകാരി ഹരിപ്രീത കാല്‍ വഴുതി കുളത്തില്‍വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന്‍ ജസ്വന്ത് എടുത്തുചാടി.

ഇരുവരും കുളത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ അച്ഛന് കഴിഞ്ഞൊള്ളു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തത്.കുന്നിന്‍മുകളില്‍ നിന്ന് 2 കിലോമീറ്റര്‍ ദുരമുണ്ട് റോ‍ഡിലേക്കെത്താന്‍. ആളുകള്‍ കാഴ്ചക്കാരായതല്ലാതെ ആരും മൃതദേഹം ചുമലിലേറ്റാന്‍ തയ്യാറില്ല. ഒടുവില്‍ പൊലീസ് സംഘത്തിലെ എസ്.ഐ പെണ്‍കുട്ടിയുടെ മൃതദേഹം ചുമലിലേറ്റി കുന്നിറങ്ങി.ഹതഭാഗ്യരായ ആ അച്ഛനും അമ്മയും പിന്നാലെയും.

രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ കരഞ്ഞു കഴിച്ചുകൂട്ടി ലോകേശ്വരനും ഭാര്യ മീനാക്ഷിയും. രാവിലെ ആശുപത്രിയി്ല്‍ നിന്ന് ഇറങ്ങി്യ ഇരുവരും നേരെ പോയത് ആമ്പൂര്‍ റയില്‍വേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങിയ ലോകേശ്വരന്‍ അതില്‍ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അനുവദിക്കാതെ തള്ളിയാഴെയിട്ട് ലോകേശ്വരന്‍ കുഴഞ്ഞുവീണു. യാത്രക്കാരും റെയില്‍വേ പൊലീസും ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരനും മരിച്ചിരുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇതിച്ചിരി നീണ്ടയൊരു ലേഖനമാണ് , എങ്കിലും ഓരോ വരിയിലും ജീവനുണ്ട് . നമ്മൾ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകൾ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാൻ ഉറപ്പു നൽകുന്നു. അപ്പോൾ നമുക്ക് നോക്കാം .

നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മൾ പ്രായം എന്ന് വിളിക്കുന്നത് .അങ്ങനുള്ളപ്പോൾ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഓരോരൊ പ്രശ്നങ്ങൾ നിറഞ്ഞതാണ്.. ശൈശവം നമുക്കൊരു നാപ്പി പ്രശ്നമാണെങ്കിൽ adolesence വേറൊരു പ്രശ്നമാണ് . മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്നങ്ങൾ സൃഷിടിക്കുമ്പോൾ വാർദ്ധക്യം ഏകാകുലതയുടെയും ശരീര ഷയത്തിന്റെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു.

ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചക്ക് വിഗ്നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധർ തങ്ങൾ വൃദ്ധരാണെന്നും ചെറുപ്പക്കാർ തങ്ങൾ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. അതുമൂലം നമ്മളുടെ സ്ഥാനം നമ്മൾ അറിഞ്ഞോ അറിയാതെയോ പോലും അത്രവേഗമാർക്കും വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ല എന്നത് പ്രശ്നത്തിനാക്കം കൂട്ടുന്നു . അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂർവ്വികസ്വത്തിനോടുള്ള അടിപിടി .സത്യത്തിൽ ഇത് മനുഷ്യരിൽ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാൾ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാൻ നമുക്ക് സാധിക്കും.

ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം. പണ്ട് മക്കളൊരു പ്രായമാകുമ്പോൾ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവർ വീണ്ടുമവരുടെ 60താമത്തെ വയസിൽ തിരിച്ചുവന്ന് പരസ്പരം മാനസിക പക്വതയയോടെ വിവാഹം കഴിക്കുകയും, പിന്നീടും വനാന്തരങ്ങളിക്കവർ തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീർക്കുകയും ചെയ്തിരുന്നൊരു പൂർവിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കൾക്ക് അവരുടേതായൊരു സ്പേസ് കൊടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നു . പക്ഷെ ഇന്ന് മക്കൾക്ക് വേണമെങ്കിൽ മക്കൾ തന്നെ യൂണിവേഴ്സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി.

നമ്മുടെ കുട്ടികൾ വളർന്നു വരുന്നത് കാണുന്നത് തന്നെ നയനമനോഹരമായ നിമിഷങ്ങളാണ്. കൈക്കുഞ്ഞായിരിക്കുമ്പോൾ നമുക്കവനോട് തോന്നുന്ന ഓമനത്തവും അവന്റെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നിരുന്ന മുഹൂർത്തങ്ങളുമൊക്കെ അവൻ കൗമാരത്തിലേക്ക് കടക്കുമ്പോൾ നിൽക്കുന്നു . അവിടെ നമുക്കും അവർക്കുമിടയിലെന്താണ് സംഭവിക്കുന്നതെന്നു നോക്കാം .

നമ്മൾ മാതാപിതാക്കൾ മനസിലാക്കേണ്ടത് അവൻ അല്ലെങ്കിൽ അവൾ കൗമാരകാലത്തിലാകുന്നു എന്നതിനതിനർത്ഥം അവൻ അതിവേഗം വളർന്ന് നമ്മളെ പോലാകുന്നുവെന്നതാണ് . അപ്പോൾ നമ്മളത്ര നല്ലവരാണെങ്കിൽ നമ്മെളെന്തിന് നെഞ്ചു പൊട്ടണം. (They become teenagers means they are growing rapidly. Unfortunately they beginning to become like you and you are distressed.).
അപ്പോൾ നമ്മൾ പറഞ്ഞേക്കാം ഏയ്‌ ഇല്ല ഇല്ല അവൻ എന്നെപ്പോലെയേ അല്ല. He is becoming something else.

പക്ഷെ കൈക്കുഞ്ഞായിരുന്ന അവന്റെ ഓരോ നിസ്സഹായ അവസ്ഥകളിലും എന്തിനും ഏതിനും കൂടെ നിന്ന നമ്മൾ പെട്ടെന്നൊരുദിവസം അവൻ അവന്റെ സ്വന്തം കാലിൽ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറയ്ക്കുമ്പോൾ നമുക്കത് അംഗീകരിക്കാൻ കഴിയുന്നില്ല. അതാണ് സത്യം .

അവന്റെ നിഷ്കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടിൽ ഇഴയാൻ താല്പര്യം കാണിച്ച നമുക്കെന്തുകൊണ്ട് ഇന്നവൻ അവന്റെ കൗമാരത്തിലൊരു പാട്ടുപാടാൻ ഇഷ്ടപെടുമ്പോൾ കൂടെ പാടിക്കൂടാ ?.
പകരം പാടാനിഷ്ടപ്പെടുന്ന അവനെ നമ്മളിപ്പോഴും മുട്ടിൽ ഇഴയാൻതന്നെ പ്രോത്സാഹിപ്പിക്കുന്നു . അവിടെ നമ്മൾ മാതാപിതാക്കൾ അവന്റെ മുമ്പിൽ വിഡ്ഢികളാകുകയാണ് ചെയ്യുന്നത് .

നമ്മൾക്കവന്റെ വളർച്ചയെ അംഗീകരിക്കാനാവാതെ നമ്മുടെ ഈഗോ അവിടെ വർക് ഔട്ട് ആകുന്നു . കാരണം നമ്മൾ രാരീരം പാടുമ്പോൾ ഉറങ്ങിയിരുന്ന അല്ലെങ്കിൽ ചിരിക്കാൻ പറയുമ്പോൾ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിർഭാഗ്യവശാൽ ആഗ്രഹിക്കുന്നത് .

അന്നവന്റെ കുഞ്ഞുന്നാളിൽ നമ്മളിലേക്ക് മുഖമുയർത്തി നോക്കിയിരുന്നപ്പോൾ നമ്മളിൽ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. അങ്ങനെ നമ്മളെ കണ്ടവൻ നടക്കാൻ പഠിച്ചു നമ്മളെ കണ്ടവൻ ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു . പക്ഷെ ഇന്നവൻ അവന്റെ കൗമാരത്തിലെത്തി നമ്മുടെ മുഖത്തേക്ക് മുഖമുയർത്തുമ്പോൾ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മൾ അവശേഷിപ്പിചിട്ടില്ലങ്കിൽ, ഇപ്പോഴുമവനെ നമ്മൾ കാക്ക പൂച്ച പറയിക്കാൻ ശ്രമിക്കുകയാണെങ്കിൽ നമ്മളവന്റെ മുമ്പിൽ പരമവിഡ്ഢികൾ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ. അവൻ വളരുമ്പോൾ നമ്മൾക്ക്‌ വളർച്ച മുരടിച്ചതായി അവനു തോന്നിയാൽ നമ്മളോടവന് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ് .

നീണ്ടയൊരു ചർച്ചയ്ക്ക് ശേഷം ഒരു ഭർത്താവും ഭാര്യയും അവർക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗൺസിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോൾ കൗൺസിലർ അവരോടു ചോദിച്ചു whether you want to spoil you carpet or life?

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ആഗ്രഹിക്കുന്നപോലെ കളിക്കാൻ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. അല്ലാതെ മക്കളല്ല. അവൻ ഫിസിക്കലി വളരുമ്പോൾ അവനിൽ നടക്കുന്ന മാനസിക വളർച്ചകൂടി നമ്മൾ അംഗീകരിക്കേണ്ടതുണ്ട് .

I can’t live without you എന്ന് നമ്മൾ പറയുമ്പോൾ ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ് . അതേസമയം when you say that I am fine the way I am എന്ന് പറയുമ്പോൾ നമ്മൾക്ക് വേറൊരാളെ കൂടി അവർ അവരായിരിക്കുന്ന അവസ്ഥയിൽതന്നെ നമ്മോടൊപ്പം ഉൾപ്പെടുത്താനും ജീവിക്കാനും ഞാൻ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത് .

അതിനാൽ അവൻ വളരുന്നതിനൊപ്പം നമുക്കും വളരാനാവണം . മറിച്ച് അവനെ അംഗീകരിക്കാൻ നമ്മൾ നമ്മുടേതായ അതിരുകൾ വച്ച് കൗമാരത്തിന്റെ കണ്ണിലൊരു പരിഹാസ്യ കഥാപാത്രമായി മാറാൻ നമ്മളായി ഇടവരുത്തരുത് .

നമ്മൾക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാൻഡ്‌പേരൻസും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതൽ . അതിനുള്ളൊരു പ്രധാന കാരണം, ചെറുമക്കൾ ടീനേജ് ഹോർമോണിന്റെ വിഷമണം വലിച്ചുകയറ്റുവാൻ തുടങ്ങുമ്പോൾ ഗ്രാൻഡ്‌പേരന്റ്സ് അവരുടെ ഹോര്മോണിന്റെ പിടിയിൽ നിന്നും അകലുവാൻ തുടങ്ങുന്നുവെന്നത്‌ അവർ തമ്മിലുള്ള പ്രശ്നം കുറയ്ക്കുവാൻ കാരണമാകുന്നു .
Teenage means you are slowly getting poison by hormones. Old age means you are slowly releasing from that. So they kind of understand.
അതേസമയം മിഡിലെയ്ജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കൺഫ്യൂസ്ഡ് സ്റ്റേറ്റ് ആണ് .

അതിനാൽ നിങ്ങൾ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ ദയവായവരെ മാനസികമായി വളരാൻ അനുവദിക്കുക, കാരണം അവരുടെ ശരീരത്തോടൊപ്പം തന്നെ മാനസികമായുമവൻ വളരുന്നു. ആ അവസ്ഥയിൽ നമ്മളവനെ നിയന്ത്രിച്ച് നമ്മുടെ വഴിക്കാക്കാൻ ശ്രമിച്ചാൽ പലവിധത്തിലതവരുടെ ജീവിതത്തെ തന്നെ തകർക്കും . അതിനാൽ പലവിധ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചവരെ വളർത്താൻ നമുക്കാവണം .

ധൈര്യമുണ്ടങ്കിൽ ഒരു നിശ്ചിതസംഖ്യ കുടുംബചെലവിനായവനെ ഒരു മാസം ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക . ചിലപ്പോൾ അവൻ ആ തുക ഒന്നിലും ഉൾകൊള്ളിക്കാതെ ചിലവാക്കി കളഞ്ഞേക്കാം. അങ്ങനെ വരുമ്പോൾ അവന്റെ അശ്രദ്ധമൂലം വീട്ടിൽ നേരിടേണ്ടിവരുന്ന പ്രശനങ്ങളെ കുറിച്ചറിയാൻ അവനെ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെയവൻ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ .കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning.

എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ഉടമസ്ഥാവകാശ ചിന്താഗതി ഉപേക്ഷിക്കുക. പകരമവന് നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാർഗ്ഗനിർദ്ദേശം നൽകാൻ നമുക്കാവണം. അല്ലാതെ അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാൻ നോക്കാതെ അവനൊപ്പം നമ്മളും വളർന്ന് ഒരു സുഹൃത്തായി ചേർന്ന് നിൽക്കണം…
കാരണം അവർക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോൾ അവൻ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മൾ മാതാപിതാക്കളായികൂടാ ?..

If an another life chooses to be with you, please cherish that. It is a tremendous thing.

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

മലയാള ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരിപാടികളിലൊന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഹെയ്‌റ്റേഴ്‌സ് ഇല്ലാത്ത ഷോ എന്നാണ് ഉപ്പും മുളകിനെ അറിയപ്പെടുന്നത്.

അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകരേറെയായിരുന്നു. 2015 ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്.

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവരെ വീട്ടിലെ സ്വന്തം ആളുകളായിട്ടാണ് ആരാധകര്‍ കണ്ടിരുന്നത്.

എന്നാല്‍ ഉപ്പും മുളകും ആരാധകര്‍ക്ക് സങ്കടം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപ്പും മുളകിലും ലച്ചുവായി എത്തുന്ന ജൂഹിയുടെ അമ്മ ഭാഗ്യ ലക്ഷ്മി രഘുവിര്‍ മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.

എറണാകുളത്ത് വച്ചുണ്ടായ വാഹന അപകടത്തിലാണ് ജൂഹിയുടെ അമ്മ മരിച്ചത്. ഉപ്പും മുളകും ഫാന്‍സ് പേജിലാണ് അപകട വിവരം ആരാധകര്‍ പങ്കുവച്ചത്.പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ അമ്മയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എത്തിയത്.

മലയാളി നേഴ്സിന് സൗദിയിലെ ജോലി സ്ഥലത്തെ ബാത്‍റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി.
കണ്ണൂർ വെള്ളാട്​, ആലക്കോട്​, മുക്കിടിക്കാട്ടിൽ ജോൺ – ​സെലിൻ ദമ്പതികളുടെ മകൾ ജോമി ജോൺ സെലിൻ (28) ആണ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞത് .

കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിന് സമീപമുള്ള ബാത്‍റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചതാണ് മരണ കാരണമായതെന്നാണ് കരുതുന്നത് . മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന ജോമി ജോൺ സെലിന്റെ (28) മൃതദേഹം ഇപ്പോള്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‍തിരുന്ന ജോമി രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതയാണ്​. പ്രാഥമിക പരിശോധനയിൽ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. ആത്മഹത്യ ചെയ്യാൻ മാത്രമുള്ള കാര്യമായ പ്രശ്‍നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹതകൾ നീക്കാന്‍ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്മാം മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകൂ .

 

എടത്വ:ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ആയ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് അന്താരാഷ്ട്ര അംഗികാരം. പലസ്തീൻ ആസ്ഥാനമായുള്ള എരാദാ ഇൻറർനാഷണൽ അക്കാഡമി ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ലീഡർഷിപ്പ് ഫെലോഷിപ്പിനാണ് അർഹനായത്.

ആലപ്പുഴ ജില്ലയിൽ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള കഴിഞ്ഞ 24 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് ഫെലോഷിപ്പ് നല്കിയതെന്ന് നാഷണൽ ഡയറക്ടർ ഡോ. ഷഫീഖ് ഷാഹുൽ ഹമീദ് അറിയിച്ചു.

നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്ധ്യക്ഷ്യൻ,ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ,യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജൂറി,കേരള യുവജനക്ഷേമ ബോർഡ് യൂത്ത് അവാർഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സൗഹൃദ വേദി പ്രസിഡൻ്റ്, ജനകീയ സമിതി സംസ്ഥാന കോർഡിനേറ്റർ എന്നീ ചുമതലകളും വഹിക്കുന്നു. സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ ഭാര്യയും ബെൻ,ദാനിയേൽ എന്നിവർ മക്കളുമാണ്.

കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പോലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫ്ളാറ്റിന്റെ ലെഡ്ജര്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി. ഒരു മാസത്തിനിടെ നൂറോളം പേര്‍ ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിഷേധവുമുണ്ടായി. സമാന സംഭവങ്ങള്‍ മുന്‍പും ഫ്ളാറ്റില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പോലീസ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്.

കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാല് പേരാണ് പ്രതികള്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, കെഎ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ എന്‍പി വീട്ടില്‍ ഫഹദ് എന്നിവരെ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്ളാറ്റിലെത്തിക്കുകയും അജ്നാസ് യുവതിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തുകയും യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി വീണ്ടും ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് കേസ്.

യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക് ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയിൽ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. പ്രതികളുടെ ക്രൂര പീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളഞതായി പോലീസ് പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ പീഡന വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

ആനയുടെ കൊമ്പില്‍ പിടിച്ച മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ്.
ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് പിസി ജോര്‍ജിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് പറയുന്നത്.

വിനായക ചതുര്‍ഥി മഹോത്സവത്തോടനുബന്ധിച്ച് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് പിസി ജോര്‍ജ് ആനയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം കൊമ്പില്‍ പിടിച്ചത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആനയുടെ കൊമ്പില്‍ പിടിക്കാന്‍ ഒന്നാം പാപ്പാന് മാത്രമാണ് അവകാശമുള്ളത് എന്ന കാര്യം ചൂണ്ടിക്കാട്ടി പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേജില്‍ ആവശ്യം ഉയര്‍ന്നത്. പോസ്റ്റിന് താഴെ പിസി ആരാധകരുടെ

ആവശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ‘പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ്’ എന്ന പേജില്‍ വന്ന മറുപടി ഇങ്ങനെ. ‘മിസ്റ്റര്‍ പികെ വെങ്കിടാചലം നീ സായിപ്പിനെയും മദാമ്മയെയും പറ്റിച്ചു ജീവിക്കുന്ന പണിയുമായി പിസിടെ അടുത്തോട്ടു വരണ്ട. പത്ത് മുപ്പത് ആനയുള്ള പ്ലാത്തോട്ടത്തില്‍ തറവാട്ടില്‍ പിറന്ന ആണൊരുത്തന്‍ തന്നെയാ പിസി ജോര്‍ജ് നിന്നെക്കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്നത് ഉണ്ടാക്കെടാ മോനെ..’ ഇതായിരുന്നു മറുപടി.

വിഷയത്തെ കുറിച്ച് പി.സി ജോര്‍ജിന്റെ പ്രതികരണം ഇങ്ങനെ: ‘ആനക്കാരന്റേയും തിരുമേനിമാരുടെയും അനുവാദത്തോട് കൂടിയാണ് ആനയ്ക്ക് ഭക്ഷണം െകാടുത്തത്. എനിക്കൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോന്‍സ് ജോസഫും അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. അവരും തീറ്റകൊടുത്തു. ഏതോ വട്ടന്‍മാരാകും ഇതിനൊക്കെ കേസെടുക്കാന്‍ പറയുന്നത്. ഇതൊക്കെ അവന്‍മാര് പേരെടുക്കാന്‍ പറയുന്നതല്ലേ. പോകാന്‍ പറ..’ പി.സി പറയുന്നു.

കണ്ണൂര്‍ ജില്ലയെ നടുക്കി ദൃശ്യം മോഡല്‍ കൊലപാതകം. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി പണി നടക്കുന്ന കെട്ടിടത്തിന്റെ ശൗചാലയത്തില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തു. മറുനാടന്‍ തൊഴിലാളിയായ അഷിക്കുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്.

പരേഷ് നാഥ്, ഗണേഷ് എന്നിവരാണ് പ്രതികള്‍. പണത്തിനുവേണ്ടിയായിരുന്നു കൃത്യം നടത്തിയതെന്ന് പ്രതി പരേഷ് നാഥ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞു. ഗണേഷ് ഒളിവിലാണ്. മൃതദേഹം പണി നടക്കുന്ന ശൗചാലയത്തില്‍ ചാക്കില്‍ കെട്ടി കുഴിച്ചിട്ട് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു.

ദൃശ്യം സിനിമ മോഡലിലായിരുന്നു കൊലപാതകം. എന്നാല്‍ ദൃശ്യം കണ്ടിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇരിക്കൂര്‍ പെരുവളത്ത്പറമ്പില്‍ താമസിച്ച് തേപ്പുപണി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അഷിക്കുല്‍ ഇസ്ലാമും സംഘവും.

ജൂണ്‍ 28നാണ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും ശ്വാസംമുട്ടിച്ചും പരേഷ് നാഥും ഗണേഷ് എന്നയാളും കൂടി അഷിക്കുലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ചാക്കിലാക്കി പണി നടന്നുകൊണ്ടിരിക്കുന്ന ശൗചാലയത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ കുഴിച്ചിട്ടു.

അപ്പോള്‍ തന്നെ നിലം കോണ്‍ക്രീറ്റ് ഇടുകയും ചെയ്തു. കൃത്യം നടത്തിയതിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തതുപോലെ പ്രതികള്‍ ജോലിയ്‌ക്കെത്തി. അഷിക്കുലിനെ കാണാനില്ലെന്ന് അറിഞ്ഞ് സഹോദരന്‍ മോമിന്‍ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.

ഇതോടെയാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

അതിശക്തമായ മഴയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ പലയിടത്തും വെള്ളക്കെട്ട്. നാല്‍പ്പത്താറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ പെയ്തത് 1000 എം.എം. മഴയാണ്. വെള്ളം കയറിയ വിമാനത്താവളത്തിന്റെ വീഡിയോകളും ചിത്രങ്ങളും സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു.

മോശം കാലാവസ്ഥ വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍, വിമാനത്താവളത്തിലേക്കു പുറപ്പെടും മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് നോക്കണമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പെട്ടെന്നുണ്ടായ കനത്തമഴയാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നും പ്രശ്നം പരിഹരിച്ചതായും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved