പെരിയാർ തടാകത്തിലെ തനതു മത്സ്യസമ്പത്തിനു ഭീഷണിയായ ആഫ്രിക്കൻ മുഷിയെ നീക്കം ചെയ്യാൻ വനം വകുപ്പ് പദ്ധതി. തേക്കടിയിൽ പ്രവർത്തിക്കുന്ന ഫിഷർമെൻ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ആഫ്രിക്കൻ മുഷിയെ പിടികൂടുന്ന ഇഡിസി അംഗത്തിന് പ്രത്യേക ഉപഹാരവും നൽകും. ലോക വനദിനത്തിന്റെ മുന്നൊരുക്കമായാണ് ഇത്തരത്തിലൊരു പദ്ധതിക്കു തേക്കടിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഈ മാസം 16 മുതൽ 21 വരെയാണ് ആഫ്രിക്കൻ മുഷിയെ പിടിക്കുന്ന പ്രത്യേക പദ്ധതി നടക്കുന്നത്.
പരിപാടി തുടങ്ങി ആദ്യ 3 ദിവസങ്ങളിലായി 475 കിലോഗ്രാം ആഫ്രിക്കൻ മുഷിയെ തടാകത്തിൽ നിന്ന് പിടികൂടി നീക്കം ചെയ്യാൻ കഴിഞ്ഞു. 54 ഇനം മത്സ്യങ്ങളാണു പെരിയാർ കടുവ സങ്കേതത്തിലെ തടാകത്തിലുള്ളത്. ഇതിൽ 7 ഇനങ്ങൾ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. ആഫ്രിക്കൻ മുഷിയുടെ വംശവർധന ഈ മത്സ്യസമ്പത്തിനു കടുത്ത വെല്ലുവിളിയാണ്. ആഫ്രിക്കൻ ക്യാറ്റ് ഫിഷ് എന്ന ആഫ്രിക്കൻ മുഷി മത്സ്യകൃഷിക്കായി ഇറക്കുമതി ചെയ്യപ്പെട്ട ഇനമാണ്. മഴക്കാലങ്ങളിൽ കൃഷിയിടങ്ങളിൽ നിന്ന് ഇവ പെരിയാർ തടാകത്തിൽ എത്തിപ്പെട്ടതാകാം എന്നാണു നിഗമനം.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ആദ്യകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാന്‍സര്‍ തമ്പി എന്നറിയപ്പെടുന്ന ഷംസുദീന്‍. പല അഭിമുഖങ്ങളിലും ഇരുവര്‍ക്കുമെതിരെ അദ്ദേഹം ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും കടുത്ത ആരോപണങ്ങളുമായി ഡാന്‍സര്‍ തമ്പി. ഫാന്‍സുകാര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുളള അഭിമുഖത്തില്‍ തമ്പി ആക്ഷേപിച്ചു.
‘മുമ്പ് പറഞ്ഞപോലെ മോഹന്‍ലാല്‍ – മമ്മൂട്ടി ഫാന്‍സുകാരെ തമ്മില്‍ തല്ലിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം മമ്മൂട്ടി ഫാന്‍സുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാന്‍സുകാര്‍ക്കായി യാതൊരു വിധ സഹായവും മോഹന്‍ലാല്‍ ചെയ്തിട്ടില്ല. എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹന്‍ലാലിന്റെ ഫാന്‍സുകാരെ സഹായിച്ചത്.
‘കോടീശ്വരനായ ആന്റണി പെരുമ്പാവൂര്‍ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹന്‍ലാലിന്റെ കോണാന്‍ ചുമന്നു കൊണ്ട് നടന്നത്. ഞാന്‍ പറയുന്നതൊക്കെ സത്യമാണ്. അല്ലാ എന്നുണ്ടെങ്കില്‍ അവര്‍ പത്രസമ്മേളനം നടത്തി തെളിയിക്കട്ടെ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം’ഡാന്‍സര്‍ തമ്പി പറഞ്ഞു.
മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട തെന്നിന്ത്യന്‍ താരറാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല..’ നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും പ്രതിഭ തെളിയിച്ച ലക്ഷ്മി റായി, മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളില്‍ അഭിനയിച്ചാണ് ലക്ഷ്മി റായ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍ , ഇന്‍ ഗോസ്റ്റ് ഹൗസ്സ് ഇന്‍, രാജാധിരാജ, കാസനോവ,ക്രിസ്ത്യന്‍ ബ്രദേഴ്സ് , മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ലക്ഷ്മി അഭിനയിച്ചു.
തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്‍റെ സ്ഥാവര – ജംഗമ ആസ്തിയായുള്ളത് 52,58,834 രൂപ. കൈവശമുള്ളത് വെറും 5500 രൂപ. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്.
കൈവശമുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്.
2,95,000 രൂപ കമ്പാേള വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്‍റെ കമ്പാേള വില 31.5 ലക്ഷം രൂപയാണ്. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപ വരും.
വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്.
പത്താം ക്ലാസ് തോൽവിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ് സ്റ്റേഷൻ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രമിനൽ കേസുമുണ്ട്.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
റോഡ് സേഫ്റ്റി ലോക ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന്റെ എതിരാളി ശ്രീലങ്ക ലെജന്‍ഡ്സ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജോണ്ടി റോഡ്സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജന്റ്സിനെ തോല്‍പ്പിച്ചാണ് ദില്‍ഷന്‍ നായകനായ ശ്രീലങ്ക ലെജന്റ്സ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച രാത്രിയാണ് ഫൈനല്‍.
ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 125 റണ്‍സില്‍ ഒതുങ്ങി. ഓപ്പണര്‍ മോര്‍നെ വാന്‍വിക്കാണ് (53) ദക്ഷിണാഫ്രിക്കയുടെ ടോപ്സ്‌കോറര്‍. അല്‍വിറോ പീറ്റേഴ്സന്‍ (27), ജസ്റ്റിന്‍ കെംപ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത പേസര്‍ നുവാന്‍ കുലശേഖരയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മറുപടിയില്‍ 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക ലക്ഷ്യത്തിലെത്തി. എന്നാല്‍ ചിന്തക ജയസിംഗെയും (47*) വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയും (39*) ചേര്‍ന്നാണ് ലങ്കയെ വിജയത്തിലെത്തിച്ചത്. ദില്‍ഷനും സനത് ജയസൂര്യയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി.
നേരത്തേ ബ്രയാന്‍ ലാറ നയിച്ച വെസ്റ്റിന്‍ഡീസ് ലെജന്റ്സിനെ 12 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 218 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസിന്റെ മറുപടി നിശ്ചിത ഓവറില്‍ 206 ല്‍ ഒതുങ്ങി.
പ്രഭാതഭക്ഷണം സമയത്ത് നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനില്‍ സുശീല(58)യാണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസനെ (63) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു കൊലപാതകം നടന്നത്.
കാട്ടാക്കട നെയ്യാര്‍ ഡാം പമ്പരംകാവ് സ്വദേശിയായ സോമദാസന്‍ ഏഴുവര്‍ഷംമുന്‍പാണ് താഴത്തുകുളക്കടയില്‍ റബ്ബര്‍ വെട്ട് ജോലിക്കായെത്തിയത്. പിന്നീട് അമ്പൂരി സ്വദേശിനിയായ സുശീലയെ കൂട്ടിക്കൊണ്ടുവരുകയും മാവടിയില്‍ വീടുവെച്ച് താമസിക്കുകയുമായിരുന്നു. സോമദാസന്റെ ആദ്യഭാര്യ മരിച്ചു. സുശീലയും നേരത്തേ വിവാഹം കഴിച്ചിരുന്നു. സോമദാസന് ആദ്യ ഭാര്യയില്‍ മൂന്നുമക്കളുണ്ട്. സുശീലയ്ക്ക് മക്കളില്ല.
സോമദാസനും സുശീലയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്തിരുന്ന സോമദാസന്‍ വെള്ളിയാഴ്ച രാവിലെ പുരയിടത്തില്‍നിന്നു ജോലിക്കിടെ വീട്ടിലെത്തിയിട്ടും സുശീല ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാവുകയും വീട്ടുമുറ്റത്തുനിന്ന സുശീലയുടെ തലയ്ക്ക് തടിക്കഷണംകൊണ്ട് അടിക്കുകയുമായിരുന്നു.
തലപൊട്ടി ബോധരഹിതയായ ഭാര്യയെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയ സോമദാസന്‍ ഒരു കടയുടമയുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങി 100-ല്‍ വിളിച്ച് വിവരംപറഞ്ഞു. ഉടന്‍തന്നെ പുത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. മുറ്റത്ത് ചോരവാര്‍ന്നുകിടന്ന സുശീലയെ പോലീസ് ജീപ്പില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
നോബി ജെയിംസ്
200ഗ്രാം ചക്ക പഴം
250 ഗ്രാം ബട്ടർ
250 ഗ്രാം മൈദാ (plane flour)
250 ഗ്രാം പഞ്ചസാര (plane or brown)
2 മുട്ട
2 ടീസ്പൂൺ ബേക്കിംഗ് പൗഡർ
ഇതാണ് കേക്കിനു വേണ്ട സിംപിൾ ചേരുവകൾ. അപ്പോൾ ഒരു പാത്രത്തിൽ 250 ഗ്രാം സോഫ്റ്റ് ബട്ടറും പഞ്ചസാരയും നന്നായി മിക്സ് ചെയ്തു വരുമ്പോൾ 2 മുട്ടയും ഇട്ടു നന്നായി മിക്സ് ചെയ്തു 200 ഗ്രാം ചക്ക പഴം അരച്ചതും ഇട്ടു മിക്സ് ചെയ്ത് അതിലേക്കു 250 ഗ്രാം മൈദയും 2 ടീസ്പൂൺ ബേക്കിംഗ് പൗഡറും ഇട്ടു നന്നായി ബീറ്റ് ചെയ്ത് ഒരു കേക്ക് ബേക്കിംഗ് ട്രേയിൽ ഇട്ടു ഓവൻ 150 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത് അതിൽ 30 മിനിറ്റു മുതൽ 40 മിനിറ്റുവരെ കുക്ക് ചെയ്താൽ നമ്മുടെ ചക്കപ്പഴം കേക്ക് റെഡി. പിന്നെ ഡെക്കറേറ്റു ചെയ്യണമെങ്കിൽ വീഡിയോയിൽ കാണുന്നതുപോലെ ചെയ്യുക.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ഇന്റര്‍നാഷണല്‍ ഡെസ്‌ക്.
യു എസ് എ യിലെ ചിക്കാഗോ ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന യൂണീഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘ഗാഗുല്‍ത്തായിലെ ദുഃഖവെള്ളി’ എന്ന വീഡിയോ ആല്‍ബം യു റ്റിയൂബില്‍ റിലീസായി. ആഗോള മലയാളി ക്രൈസ്തവ സമൂഹത്തിന് എക്കാലത്തും പ്രത്യേകിച്ച് പീഠാനുഭവ ആഴ്ച്ചയില്‍ പാടി പ്രാര്‍ത്ഥിക്കാനുതകുന്ന മനോഹരമായ ഗാനമാണിത്. ബിനോയ് തോമസ് ചിക്കാഗോയുടെ രചനയില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി
സുന്ദര്‍ ടീം മെമ്പറായ ക്രിസ്റ്റി ഫ്രാന്‍സീസ് ഈണവും ഓര്‍ക്കസ്‌ട്രേഷനു നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം സംഗീത ലോകത്തെ നിറ സാന്നിധ്യമായ രമ്യാ വില്‍സനാണ് ആലപിച്ചിരിക്കുന്നത്. സിജു, അലീന, സാന്ദ്ര എന്നിവര്‍ കോറസ്സ് പാടിയിരിക്കുന്നു.
ചാലക്കുടിയിലെ കനക മലയിലാണ് മനോഹരമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. ക്രിസ്തുവിന്റെ പീഠാനുഭവമാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. യു എസ് എ മലയാളികള്‍ക്കിടയില്‍ ഈ ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഫാ. നോയല്‍ കുരിശിങ്കല്‍, പ്രശസ്ത കലാകാരന്‍ ആന്‍സന്‍ കുറുംമ്പം തുരുത്തേല്‍, സിനിമാ താരം രവിവാഴയില്‍ എന്നിവര്‍ ആശംസ അറിയ്ച്ചു.
ഈ ഗാനത്തിന്റെ യൂ ട്യൂബ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു.
കേരള കോൺഗ്രസിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചേക്കും. ട്രാക്ർ ഓടിക്കുന്ന കർഷകൻ ലഭിച്ചില്ലെങ്കിൽ തെങ്ങിൻ തോപ്പ്, ഫുട്ബോള്‍ എന്നിവയും ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശേരി ഒഴികെ 9 മണ്ഡലത്തിലും മറ്റാരും ഈ ചിഹ്നം ചോദിച്ചിട്ടില്ല. ചങ്ങനാശേരിയിൽ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ചോദിച്ചു. രണ്ടു പേർ ആവശ്യപ്പെട്ടാൽ നറുക്കിടും.
പി.ജെ.ജോസഫും മോന്‍സ് ജോസഫും വെള്ളിയാഴ്ച എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുൻപായിരുന്നു രാജി. അയോഗ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഇരുവരും ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളായാണ് വിജയിച്ചത് എന്നതാണ് തിടുക്കത്തിലുള്ള നീക്കത്തിന് പിന്നിൽ. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു.
ഏറ്റുമാനൂർ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ എൻഡിഎ മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാർഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിച്ചത്.
ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മണ്ഡലത്തിൽ ഇരുപാർട്ടികളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് രണ്ടു സ്ഥാനാർഥികളെ നിർത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്.
പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ മാറ്റണമെന്ന നിർദേശം ബി.ജെ.പി. മുന്നോട്ടുവെച്ചിരുന്നെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് എടുത്തത്.
ഏറ്റുമാനൂരിൽ യുഡിഎഫിലും പ്രതിസന്ധിയാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് പുറമെ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമർപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.