law

ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ ഇ-സിഗരറ്റുകള്‍ വലിക്കുന്നതിന് നിയന്ത്രണം. ഡ്രൈവിംഗിനിടയില്‍ ഇ-സിഗരറ്റ് വലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെനനും ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇ-സിഗരറ്റുകള്‍ വാഹനമോടിക്കുന്നതിനിടെ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും ഡ്രൈവിംഗിലെ ശ്രദ്ധ അപകടകരമായി മാറുന്നുവെന്ന് തോന്നിയാല്‍ നടപടിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയും. ഈ ഉപകരണങ്ങളില്‍ നിന്ന് ഉയരുന്ന പുക ഡ്രൈവര്‍മാരുടെ കാഴ്ചയെ തടയുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ശ്രദ്ധയില്ലാതെയുള്ള ഡ്രൈവിംഗിനായിരിക്കും ഇ-സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഡ്രൈവിംഗില്‍ കുറ്റം ചുമത്തപ്പെടുക. ലൈസന്‍സ് റദ്ദാക്കല്‍, ലൈസന്‍സില്‍ മൂന്ന് മുതല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുക, 2500 പൗണ്ട് വരെ പിഴ തുടങ്ങിയവയാണ് ശിക്ഷയായി ലഭിക്കാന്‍ സാധ്യതയുള്ളത്. യുകെയില്‍ മുപ്പത് ലക്ഷത്തിലേറെയാളുകള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരില്‍ ഭൂരിപക്ഷവും വാഹനമോടിക്കുമ്പോള്‍ പോലും ഇവ വലിക്കാറുണ്ട്. ഇ-സിഗരറ്റുകളില്‍ നിന്ന് ഉയരുന്ന കനത്ത പുക ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാന്‍ കാരണമാകാറുണ്ട്. ഒരു നിമിഷം മതി ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകാനെന്നിരിക്കെ ഇവയുടെ ഉപയോഗമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് സസെക്‌സ് റോഡ് പോലീസിംഗ് യൂണിറ്റിലെ സാര്‍ജന്റ് കാള്‍ നാപ്പ് പറഞ്ഞു.

വാനമോടിക്കുമ്പോള്‍ അതില്‍ നൂറ് ശതമാനം ശ്രദ്ധയും കൊടുക്കണമെന്നാണ് ജനങ്ങളോട് തനിക്ക് പറയാനുള്ളതെന്നും നാപ്പ് വ്യക്തമാക്കി. ഇ-സിഗരറ്റ് വലി നിരോധിക്കാന്‍ നിയമങ്ങളൊന്നുമില്ലെങ്കിലും വാഹനം നിങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഉറപ്പാക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വിന്‍ഡോകള്‍ തുറന്നിട്ടുകൊണ്ട് പുക ക്യാബിനില്‍ തങ്ങി നില്‍ക്കാതെ ശ്രദ്ധിക്കണമെന്നും വാഹനം നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുന്നില്ലെന്ന് ശ്രദ്ധിക്കുകയും വേണമെന്നും നാപ്പ് നിര്‍ദേശിക്കുന്നു.

വിദ്യാഭ്യാസരംഗത്ത് കേരളം രാജ്യത്തിനാകമാനം മാതൃകയാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമോന്നത സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളെ കാലാകാലങ്ങളായി ഭരണത്തില്‍ മാറി മാറി വരുന്ന കക്ഷികള്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നതുമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കാര്യമായ മൂല്യചോര്‍ച്ചയാണ് സംഭവിക്കുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് എം ജി യൂണിവേഴ്‌സിറ്റി വി സി ഡോ. ബാബു സെബാസ്റ്റിയനെ വൈസ് ചാന്‍സലറാകാന്‍ അര്‍ഹമായ യോഗ്യതയില്ലാത്ത കാരണത്താല്‍ ഹൈക്കോടതി അയോഗ്യനാക്കിയത്. പത്തുവര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് പാലാ സെന്റ് തോമസ് കോളേജിലെ മലയാളം വകുപ്പിലെ അധ്യാപകനായിരുന്ന ഡോ. ബാബു സെബാസ്റ്റിയന്‍ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായത്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ചയ്ക്ക് പ്രധാന കാരണം വൈസ് ചാന്‍സലര്‍ പദവി വിവധ ഘടക കക്ഷികള്‍ പങ്കിട്ടെടുക്കുന്നതാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ സാധാരണയായി കേരളാ കോണ്‍ഗ്രസ് നോമിനിയാണ് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറാകുന്നത്. കെ എം മാണിയുടെ ജീവചരിത്രമെഴുതിയ ഡോ. ബാബു സെബാസ്റ്റിയന്റെ വൈസ് ചാന്‍സലര്‍ പദവി നിയമനം നടന്ന കാലത്തു തന്നെ വിവാദമായതാണ്. അതാണ് ഇപ്പോള്‍ കോടതി ഇടപെടല്‍ മൂലം നഷ്ടമായത്. വി സി യെ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് സമിതി തന്നെ അസാധുവാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

നിയമയുദ്ധത്തില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വന്‍ തിരിച്ചടി. 90 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും,ബി.ഒ.സി എവിയേഷനുമായുള്ള കിംഗ്ഫിഷറിന്റെ കേസിലാണ് കോടതിയുടെ വിധി.

നാല് വിമാനങ്ങള്‍ കിംഗ്ഫിഷര്‍ കമ്പനിക്ക് നല്‍കാനായിരുന്നു സിംഗപ്പൂര്‍ കമ്പനിയുമായുള്ള ധാരണ. ഇതില്‍ മൂന്ന് വിമാനങ്ങള്‍ സിംഗപ്പൂര്‍ കമ്പനി കിംഗ്ഫിഷറിന് നല്‍കി. എന്നാല്‍ വിമാനത്തിന്റെ പണം നല്‍കാത്തതിനാല്‍ കരാറില്‍ നിന്ന് സിംഗപ്പൂര്‍ കമ്പനി പിന്‍വാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയ് മല്ലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിന് മുമ്പ് മറ്റൊരു കേസില്‍ വന്‍ തിരിച്ചടി നേരിട്ടത് മല്യയെ വെട്ടിലാക്കും.

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ലെന്ന ഉപഭോക്താവിന്‍റെ പരാതിയില്‍ സുപ്രധാനവിധിയുമായി ഉപഭോക്തൃകോടതി. മൈലേജ് തീരെയില്ലെന്ന ബെംഗളുരു സ്വദേശിയുടെ പരാതിയില്‍ രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോമോട്ടോര്‍കോപ്പിനോട് വാഹനത്തിന്‍റെ മുഴുവന്‍ തുകയും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളൂരുവിലെ ഉപഭോക്തൃപരിഹാര കോടതി ഉത്തരവിട്ടു. കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്.

2013 ജനുവരിയിലാണ് മഞ്ജുനാഥ് ഹീറോയുടെ അന്നത്തെ ഏറ്റവും പുതിയ മോഡലായ ഇഗ്‌നിറ്റോര്‍ വാങ്ങുന്നത്. 74,796 രൂപ നല്‍കിയായിരുന്നു മഞ്ജുനാഥ് ബൈക്ക് സ്വന്തമാക്കിയത്. ബൈക്കിന് 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ പരസ്യവാഗ്ദാനം. വില്പന സമയത്ത് സെയ്ല്‍സ്മാനും ഇതുസംബന്ധിച്ച് ഉറപ്പുനല്‍കി. അതേസമയം, പതിനൊന്ന് മാസം ഉപയോഗിച്ചിട്ടും ബൈക്കിന് പരമാവധി 35 കീലോമീറ്റര്‍ മാത്രമെ മൈലേജ് ലഭിക്കുന്നുള്ളുവെന്ന് മജ്ഞുനാഥ് പറയുന്നു. തുടര്‍ന്ന് ഡീലര്‍ഷിപ്പില്‍ പരാതിപ്പെട്ടപ്പോള്‍ രണ്ടാമത്തെ സര്‍വ്വീസില്‍ പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പുനല്‍കി. പക്ഷേ അതിനുശേഷവും പ്രശ്‌നം തുടര്‍ന്നു. മാത്രമല്ല എഞ്ചിനില്‍ നിന്നും അനാവശ്യ ശബ്ദങ്ങളും മറ്റും കേട്ടുതുടങ്ങിയെന്നും മജ്ഞുനാഥ് പറയുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുകയോ പണം മടക്കിനല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹീറോയ്ക്ക് എഴുതിയെങ്കിലും കമ്പനി ആവശ്യം നിരസിച്ചു. ഇതോടെ മഞ്ചുനാഥ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

നീണ്ട നാല് വര്‍ഷത്തെ വാദങ്ങള്‍ക്കൊടുവിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബൈക്ക് ഉടമസ്ഥന് ഡ്രൈവിംഗ് വശമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു കോടതിയില്‍ ഹീറോയുടെ വാദം. എന്നാല്‍ ബൈക്ക് തിരിച്ചെടുത്ത ശേഷം വാഹനത്തിന്‍റെ മുഴുവന്‍ തുകയും ഒപ്പം കോടതിച്ചെലവിലേക്ക് 10,000 രൂപയും നല്‍കാനായിരുന്നു ബംഗളൂരു സെക്കന്‍ഡ് അര്‍ബന്‍ അഡീഷണല്‍ ജില്ലാ ഉപഭോക്ത‍ൃ ഫോറത്തിന്‍റെ ഉത്തരവ്.

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്‌സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. വിയന്നയില്‍ ജോലി ചെയ്യുമ്പോഴാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഷീലയെ വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം ഷീലയെ രാജിവെപ്പിച്ച് വിയന്നയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ വളര്‍ന്നു വന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭര്‍ത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിക്കുന്നത്. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനില്‍ക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു. സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു.

മറ്റൊരിക്കലും വിദേശത്തു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോര്‍ജ്ജ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കടന്നു കളയുകയായിരുന്നു. ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ന്യൂസ് ഡെസ്ക്

യുകെയിലെ പ്രശസ്ത ലോ കമ്പനികളിലെ അഭിഭാഷകരുടെ സംഘം ഇൻഡ്യൻ സുപ്രീം കോടതിയിലേയ്ക്ക്. ഇന്ത്യയിലെ ലീഗൽ മാർക്കറ്റിൽ വിദേശ ലോയേഴ്സിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധത്തിന്റെ വാദം അടുത്ത ആഴ്ച ആരംഭിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഈ നിയമ പ്രക്രിയയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നല്കിയിരിക്കുന്ന അപ്പീലിൽ വാദം നടക്കുകയാണ്. 2012 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതിയുടെ ഫ്ളൈ ഇൻ ഫ്ളൈ ഔട്ട് അനുമതിയ്ക്കും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതും സംബന്ധിച്ചാണ് വാദം തുടരുന്നത്.

ബ്രിട്ടനിൽ നിന്നുള്ള ക്ലൈഡ് ആൻഡ് കോ, ക്ലിഫോർഡ് ചാൻസ്, ലിങ്ക് ലേറ്റേഴ്സ്, നോർട്ടൺ റോസ് ഫുൾബ്രൈറ്റ്, ആഷ് ഹർസ്റ്റ്, എവർഷെഡ്സ് സതർലാൻസ്, ബേർഡ് ആൻഡ് ബേർഡ് എന്നീ നിയമ സ്ഥാപനങ്ങൾ ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കും. എ കെ ബാലാജി ആൻഡ് ഓർസും ബാർ കൗൺസിലും തമ്മിൽ നടക്കുന്ന നിയമയുദ്ധം ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷന് തടസമാണെന്ന് യുകെയിലെ സ്ഥാപനങ്ങൾ കരുതുന്നു. വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നല്കുന്നത് ഈ കേസിൽ തീരുമാനമുണ്ടായതിനുശേഷം മതി എന്നാണ് ബാർ കൗൺസിൽ നിലപാട് എടുത്തിരിക്കുന്നത്.

വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നതിനും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതിനും അനുമതി നല്കാൻ ഇന്ത്യാ ഗവൺമെന്റ് പല തവണ പദ്ധതിയിട്ടിരുന്നു. എ കെ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി വിദേശ അഭിഭാഷകരെ ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേഷൻ  കേസുകൾ നടത്തുന്നതിനും ഇന്ത്യൻ അഭിഭാഷകർക്ക് പരിജ്ഞാനമില്ലാത്ത മേഖലകളിൽ നിയമോപദേശം നല്കുന്നതിനുമുള്ള അനുമതി നല്കിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അഡ്വക്കേറ്റ് ആക്ട് 1961 അനുസരിച്ച് നിയന്ത്രിക്കേണ്ടതാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്.

വിദേശ സ്ഥാപനങ്ങളായ വൈറ്റ് ആൻഡ് കേസ്, ആഷ് ഹർസ്റ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ അനുമതി നല്കിയതിനെ തുടർന്നാണ് ദീർഘകാല നിയമ പോരാട്ടം ആരംഭിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത് നിയമപരമല്ലെന്ന് 2009 ൽ ബോംബെ കോർട്ട് വിധിച്ചു. എന്നാൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വിദേശ നിയമം ഓഫീസില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നല്കിയിരുന്നില്ല. ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷൻ സംബന്ധമായ നിർണായകമായ വാദമാണ് അടുത്ത ആഴ്ച സുപ്രീം കോർട്ടിൽ നടക്കുക.

ലണ്ടന്‍: മൈക്രോബീഡുകള്‍ അടങ്ങിയ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം യുകെ നിരോധിച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനം. ലോകരാഷ്ട്രങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ ഏറ്റവും ശക്തമായതെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫേസ് സ്‌ക്രബുകള്‍, ഷവര്‍ ജെല്ലുകള്‍, ചില ടൂത്ത്‌പേസ്റ്റുകള്‍ എന്നിവയില്‍ ചേര്‍ക്കുന്ന വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മൈക്രോബീഡ്‌സ്. ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ മലിന ജലത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടമാണ് ഇത്.

സമുദ്രജലത്തില്‍ വളരെ പെട്ടെന്ന് എത്തിച്ചേരുന്ന ഈ മൈക്രോബീഡുകള്‍ കടലിന്റെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള കോടിക്കണക്കിന് പ്ലാസ്റ്റക് തരികള്‍ കടലില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിരോധനത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ഡിസ്‌പോസിബിള്‍ കോഫി കപ്പുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക് നിരോധനത്തില്‍ വിപ്ലവാത്മകമായ തീരുമാനം എന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോബീഡുകളുടെ നിരോധനം നടപ്പിലാകുന്നത്.

ഓരോ വര്‍ഷവും ബ്രിട്ടീഷുകാര്‍ എറിഞ്ഞു കളയുന്നത് 2.5 ബില്യന്‍ ഡിസ്‌പോസിബിള്‍ കപ്പുകളാണെന്നാണ് കോമണ്‍സ് കമ്മിറ്റി വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് കപ്പുകള്‍ക്ക് 25 പെന്‍സ് നികുതി ഏര്‍പ്പെടുത്താന്‍ സമിതി നിര്‍ദേശിച്ചത്. മറ്റു വിധത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍വയണ്‍മെന്റ് മിനിസ്റ്റര്‍ തെരേസ കോഫി പറഞ്ഞു.

ലണ്ടന്‍: ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. ഇവ പരിസ്ഥിതിയ്ക്ക് ഹാനികരമായതിനാലാണ് പുതിയ നീക്കം.

ഇത്തരത്തില്‍ വര്‍ഷം തോറും ബ്രിട്ടനില്‍ രണ്ടരലക്ഷം കോടി പ്ലാസ്റ്റിക്ക് കപ്പുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ പുനരുപയോഗിക്കുന്നത് 400-ല്‍ ഒന്നുമാത്രവുമാണ്. ഇതില്‍ മാറ്റം വരുത്തുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ഇത്തരം കപ്പുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.25 പെന്‍സ് ആയിരിക്കും നികുതി ഏര്‍പ്പെടുത്തുന്നത്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും.

2023-ഓടെ എല്ലാ ഗ്ലാസുകളും റീസൈക്കിള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനത്തിലേക്ക് കടക്കാനാണ് പദ്ധതി.

യുകെ മലയാളികളെ നടുക്കിയ ഒരപകടമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 14ന് മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നടന്നത്. കുട്ടികളെ സ്കൂളില്‍ നിന്നും തിരികെ കൊണ്ട് വരുന്ന വഴി നിയന്ത്രണം വിട്ട് വന്ന ഒരു കാറിനടിയില്‍ പെട്ട് പോള്‍ ജോണ്‍ എന്ന മലയാളി കൊല്ലപ്പെട്ട അപകടം അന്ന് വന്‍ വാര്‍ത്ത ആയിരുന്നു. പാഞ്ഞ് വരുന്ന കാറിന് മുന്‍പില്‍ നിന്നും ഒന്‍പത് വയസ്സുകാരിയായ തന്‍റെ ഇളയ മകളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയില്‍ ആയിരുന്നു പോള്‍ ജോണ്‍ (49) അന്ന് അപകടത്തില്‍ പെട്ടത്. മകളെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറ്റിയെങ്കിലും പാഞ്ഞു വന്ന കാർ പോളിന്റെ ജീവനെടുക്കുകയായിരുന്നു.

വിതിൻ ഷോയിലുള്ള സ്കൂളിൽ നിന്നും ഒൻപതു വയസുകാരിയായ മകളെയും കൂട്ടി വീട്ടിലേയ്ക്ക് പോകുമ്പോൾ കാർ പാഞ്ഞു വന്ന് പോളിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതു കണ്ട് തള്ളി മാറ്റിയതു കൊണ്ട് മകൾക്ക് നിസാര പരിക്കുകൾ മാത്രമേ ഏറ്റുള്ളൂ. അസാമാന്യ ധൈര്യത്തോടെ മകളെ സുരക്ഷിതയാക്കിയ പോള്‍ അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം ജീവന് വേണ്ടി പോരാടിയ ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ മകളുടെ ജീവന്‍ രക്ഷിച്ച ഒപ്പം തന്‍റെ അവയവങ്ങള്‍ ദാനം ചെയ്ത് കൊണ്ട് കൂടുതല്‍ പേര്‍ക്ക് പോള്‍ വീര നായകനാവുകയും ചെയ്തിരുന്നു.

പോളിനെയും മകളെയും കൂടാതെ മറ്റു രണ്ടു പേരെയും അന്ന് അതേ കാർ ഇടിച്ചിട്ടിരുന്നു. 27കാരിയായ സ്റ്റെഫാനി കെന്‍ഡലിനെയും രണ്ടു വയസുള്ള അവരുടെ മകനെയും ആണ് പോളിനെ ഇടിച്ച ശേഷം അതെ കാര്‍ ഇടിച്ചത്. അപകടത്തില്‍ പോളിന്റെ മകൾ ആഞ്ചല ജോണിന് ചെറിയ മുറിവുകൾ മാത്രമേ പറ്റിയുള്ളൂ. സ്റ്റെഫാനിയുടെ കൈ ഒടിഞ്ഞെങ്കിലും, അവരുടെ രണ്ടുവയസുള്ള മകൻ പരിക്കുകളില്ലാതെ അൽഭുതകരമായി രക്ഷപ്പെട്ടു. ഈ കുട്ടി പുഷ്ചെയറിൽ ആയിരുന്നു. തലയ്ക്ക് മുറിവേറ്റ പോളിനെ സാൽഫോർഡിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബ്ലീഡിംഗ് നിയന്ത്രിക്കാനാവാതെ മസ്തിക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കുകയായിരുന്നു

സെൻറ് തോമസ് മൂർ കാത്തലിക്ക് പ്രൈമറി സ്കൂളിനടുത്താണ് കിയാ പികാന്റൊ കാർ അപകടം സൃഷ്ടിച്ചത്. കാറോടിച്ചിരുന്ന 89 കാരൻ എഡ്വേര്‍ഡ് വാലന്‍ ഇന്നലെ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ച കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ തടവ് ശിക്ഷ ഒഴിവാക്കാനാവില്ല എന്ന് പറഞ്ഞ ജഡ്ജി തിമോത്തി സ്മിത്ത് എഡ്വേര്‍ഡിനോട് അത്തരത്തില്‍ ഉള്ള ശിക്ഷ അനുഭവിക്കാന്‍ തയ്യാറായിരിക്കണമെന്നും സൂചിപ്പിച്ചു. പതിനാല് വര്‍ഷത്തെ തടവിന് വരെ സാദ്ധ്യതയുള്ള കുറ്റമാണ് എഡ്വേര്‍ഡിന് മേല്‍ ചുമത്തിയിരിക്കുന്നത്.

2001ല്‍ ആയിരുന്നു പോള്‍ ജോണും കുടുംബവും യുകെയില്‍ എത്തിയത്. പോള്‍ എയര്‍പോര്‍ട്ടിലും ഭാര്യ മിനി എന്‍എച്ച്എസിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. രണ്ട് മക്കളാണ് ഇവര്‍ക്ക്. മാഞ്ചസ്റ്റര്‍ മലയാളികളുടെ ഏത് ആവശ്യത്തിനും മുന്‍പില്‍ നിന്നിരുന്ന പോളിന്‍റെ മരണം ഇവിടുത്തെ മലയാളികള്‍ക്ക് നികത്താനാവാത്ത നഷ്ടം ആയിരുന്നു ഉണ്ടാക്കിയത്.

ലണ്ടന്‍: നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളും കഴിക്കുന്ന മരുന്നുകളേക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കേണ്ടതുണ്ടോ? സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കുന്നത് എന്തിന് എന്നാണ് സംശയമെങ്കില്‍ അത് തെറ്റാണെന്ന് മനസിലാക്കിക്കൊള്ളൂ. ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സിക്ക് ഈ വിവരങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഇതിനായി ഒരു അസുഖങ്ങളുടെയും ആരോഗ്യാവസ്ഥകളേക്കുറിച്ചുള്ള വിശദീകരണവും അടങ്ങുന്ന ഒരു പട്ടികയും ഡിവിഎല്‍എ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമേഹം മുതല്‍ വിഷാദരോഗം വരെയും രക്തസമ്മര്‍ദ്ദം മുതല്‍ പക്ഷാഘാതം വരെയുള്ള രോഗങ്ങളുമാണ് പട്ടികയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഈ വിവരങ്ങള്‍ ഡിവിഎല്‍എക്ക് നല്‍കിയില്ലെങ്കില്‍ 1000 പൗണ്ട് വരെ പിഴയും ഇന്‍ഷുറന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും നേരിടും. കൂടുതല്‍ നിയമ നടപടികള്‍ കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്നും ഡിവിഎല്‍എ അറിയിക്കുന്നു. കാഴ്ചത്തകരാറുകളും അപസ്മാരം പോലെയുള്ള അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യാതെ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാകും നീങ്ങുക. വാഹനമോടിക്കുന്നതിനെ ബാധിക്കുന്ന വിധത്തിലാണ് നിങ്ങളുടെ ആരോഗ്യപ്രശ്‌നമെന്ന് ഡോക്ടര്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് ഉറപ്പായും റദ്ദാക്കപ്പെടും.

ശസ്ത്രക്രിയ പോലെയുള്ള ചികിത്സകള്‍ക്ക് ശേഷം മൂന്ന് മാസത്തേക്കെങ്കിവും വാഹനമോടിക്കരുതെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇത് ലംഘിക്കുന്നവരേക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ ഡിവിഎല്‍എക്ക് കൈമാറണമെന്നാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ജിപിമാര്‍ക്ക് രോഗികള്‍ കൈമാറുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന ധാര്‍മിക പ്രശ്‌നം ഇവിടെ വിലങ്ങുതടിയായി വരുന്നുണ്ട്. ഡ്രൈവിംഗിന് കഴിയാത്ത വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വാഹനമോടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാന്‍ മറ്റുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

ഡ്രൈവര്‍മാരെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമാണ് കാഴ്ച പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബാധ്യതയുള്ളത്. എന്നാല്‍ വാഹനമോടിച്ചവരുടെ കാഴ്ചത്തകരാറ് മൂലം 2016ല്‍ ഉണ്ടായ അപകടങ്ങളില്‍ 7 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം ശരീരത്തിനുണ്ടാക്കുന്ന മാറ്റങ്ങളും ഡ്രൈവിംഗിന് സാധിക്കാത്ത വിധത്തില്‍ നിങ്ങളെയാക്കുന്നുണ്ടെന്നും വിശദീകരിക്കപ്പെടുന്നു.

ഡിവിഎല്‍എ നല്‍കുന്ന പട്ടിക കാണാം

Absence seizures
Acoustic neuroma
Addison’s disease
Agoraphobia
AIDS
Alcohol problems
Alzheimer’s disease
Amyotrophic Lateral Sclerosis
Amputations
Angina
Angioma
Angioplasty
Ankylosing spondylitis
Anorexia nervosa
Anxiety
Aortic aneurysm
Arachnoid cyst
Arnold-Chiari malformation
Arrhythmia
Atrial defibrillator
Arteriovenous malformation
Arthritis
Asperger syndrome
Ataxia
Attention deficit/hyperactivity disorder (ADHD)
Autistic spectrum disorders (ASD)
Balloon angioplasty (leg)
Bipolar disorder
Blackouts
Blepharospasm
Blood clots
Blood pressure
Brachial plexus injury
Brain abscess, cyst or encephalitis
Brain aneurysm
Brain angioma
Brain haemorrhage
Brain injury (traumatic)
Brain tumours
Branch retinal vein occlusion
Broken limbs and driving
Burr hole surgery
Caesarean section
Cancer
Cataracts
Catheter ablation
Cardiac problems
Carotid artery stenosis
Cataplexy
Cerebral palsy
Chronic aortic dissection
Cognitive problems
Congenital heart disease
Convulsions
Coronary artery bypass or disease
Coronary angioplasty
Cystic fibrosis
Deafness
Defibrillator
Déjà vu
Dementia
Depression
Diabetes
Diabetic retinopathy
Dilated cardiomyopathy
Diplopia (double vision)
Dizziness
Drug misuse
Eating disorders
Empyema (brain)
Epilepsy
Essential tremor
Fainting
Fits
Fractured skull
Friedreich’s ataxia
Giddiness (recurring)
Glaucoma
Global amnesia
Grand mal seizures
Guillain-Barré syndrome
Head injury
Heart attack
Heart arrhythmia
Heart failure
Heart murmurs
Heart palpitations
Heart valve disease or replacement valve
Hemianopia
High blood pressure
HIV
Hodgkin’s lymphoma
Huntington’s disease
Hydrocephalus
Hypertension
Hypertrophic cardiomyopathy
Hypoglycaemia
Hypoxic brain damage
Hysterectomy
Implantable cardioverter defibrillator (ICD)
Intracerebral haemorrhage
Ischaemic heart disease
Kidney dialysis
Kidney problems
Korsakoff’s syndrome
Labyrinthitis
Learning difficulties
Left bundle branch block
Leukaemia
Lewy body dementia
Limb disability
Low blood sugar
Lumboperitoneal shunt
Lung cancer
Lymphoma
Macular degeneration
Malignant brain tumours
Malignant melanoma
Manic depressive psychosis
Marfan syndrome
Medulloblastoma
Memory problems (severe)
Meningioma
Mini-stroke
Monocular vision
Motor neurone disease
Multiple sclerosis
Myasthenia gravis
Myocardial infarction
Myoclonsu
Narcolepsy
Night blindness
Nystagmsu
Obsessive compulsive disorder
Obstructive sleep apnoea
Optic atrophy
Optic neuritsi
Pacemakers
Palpitations
Paranoia
Paranoid schizophrenia
Paraplegia
Parkinson’s disease
Peripheral arterial disease
Peripheral neuropathy
Personality disorder
Petit mal seizures
Pituitary tumour
Post traumatic stress disorder (PTSD)
Psychosis
Psychotic depression
Renal dialysis
Retinal treatment
Retinopathy
Schizo-affective disorder
Schizophrenia
Scotoma
Seizures
Sight in one eye only
Sleep apnoea
Sleepiness (excessive daytime)
Spinal problems and injuries and driving
Stroke
Subarachnoid haemorrhage
Surgery
Syncope
Tachycardia
Temporal lobe epilepsy
Tonic clonic fits
Tourette’s syndrome
Transient global amnesia
Transient ischaemic attack (TIA)
Tunnel vision
Usher syndrome
Valve disease or replacement valve
Ventricular defibrillator
Vertigo
Vision in one eye only
Visual acuity (reduced)
Visual field defects
VP shunst
Wolff-Parkinson-White syndro

RECENT POSTS
Copyright © . All rights reserved