ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാംഷെയറിലെ ഒരു കടയ്ക്ക് മുൻപിൽ ചത്ത മൃഗങ്ങളുടെ ശവം ചിതറി കിടക്കുന്നത് ബ്രിട്ടനിലെ മാധ്യമങ്ങൾ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ബ്രൂട്ടർ കമ്മ്യൂണിറ്റി ഷോപ്പ് തുറക്കാൻ പോയ ജീവനക്കാരാണ് 50 ഓളം ചത്ത മുയലുകളുടെയും മറ്റ് ജീവികളുടെയും മൃതദേഹങ്ങൾ കണ്ടത്.
കിരാതമായ സംഭവം ഒരു നാട്ടിലെ ജനങ്ങളെ ആകെ ഞെട്ടിക്കുക മാത്രമല്ല കടുത്ത ദുരൂഹത ഉണർത്തുകയും ചെയ്തു. ഇത് ഈ നാട്ടിൽ നടക്കുന്ന ആദ്യത്തെ സംഭവമല്ല. ഫെബ്രുവരിയിൽ ആവ് ബ്രിഡ്ജ് പ്രൈമറി സ്കൂളിന് സമീപവും ഇത്രയും അല്ലെങ്കിൽ ഇതിന് സമാനമായ സംഭവം അരങ്ങേറിയിരുന്നു. ക്രിമിനൽ സംഘങ്ങളാണ് ഇത്തരം പ്രവർത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് വന്യജീവി സംരക്ഷണ വാർഡനായിരുന്ന ടോണി ലോറി അഭിപ്രായപ്പെട്ടത്.
വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വാത് വയ്പ്പിന്റെ ഭാഗമായി ആണ് ഇത്തരം ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നതെന്നാണ് മറ്റൊരു നിഗമനം. വേട്ടയാടലാണെങ്കിലും മോഷണമാണെങ്കിലും ഇപ്രകാരമുള്ള സമൂഹ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് സമൂഹത്തിന് വൻ ഭീക്ഷണിയായി തീരുമെന്നാണ് പൊതുവെ ഉയർന്നു വന്നിരിക്കുന്ന വികാരം. ബ്രൂട്ടറിൽ നടന്ന സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് മുൻപ് ഇവിടെ കൂടി കടന്നുപോയ ഏതാനും വാഹനങ്ങളെ കേന്ദ്രീകരിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററായി വോൺ ഗെതിങ് അടുത്തയാഴ്ച അധികാരമേൽക്കും. അടുത്താഴ്ച നടക്കുന്ന ഫസ്റ്റ് മിനിസ്റ്റർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വെൽഷ് ലേബർ പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് വോൺ ഗെതിങ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു സാധ്യത ഗെതിങിനു മുന്നിൽ തുറന്നിരിക്കുന്നത്. അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചില്ലെങ്കിൽ, ഗെതിങ് തന്നെ വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്ററായി അധികാരമേൽക്കും. വെയിൽസിന്റെ ചരിത്രത്തിലെ മാത്രമല്ല, യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ നേതാവായി ഗെതിങ് മാറും. ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ എതിരാളിയായി മത്സരിച്ച ജെറെമി മൈൽസിനെ തോൽപ്പിച്ചാണ് ഗെതിങ് ഉയർന്നുവന്നിരിക്കുന്നത്. യുകെ ലേബർ പാർട്ടി നേതാവ് സ്റ്റാർമർ, പ്രധാനമന്ത്രി റിഷി സുനക് എന്നിവരെല്ലാം തന്നെ ഗെതിങിനെ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളിലെ പ്രധാനമന്ത്രിയുടെ പദത്തിന് തുല്യമാണ് വെയിൽസിലെ ഫസ്റ്റ് മിനിസ്റ്റർ പദവി. നിലവിലെ ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് അടുത്തയാഴ്ച സ്ഥാനമൊഴിയും
നിലവിൽ ധനമന്ത്രി ആയിരിക്കുന്ന ഗെതിങ് 2011 ലാണ് ആദ്യമായി സെയിൽസ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പിതാവ് വെൽഷും അമ്മ സാംബിയൻ വംശജയുമാണ്. വിജയം അറിഞ്ഞശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം, തന്റെ മുൻഗാമിയായ ഡ്രേക്ക്ഫോർഡിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. പാൻഡെമിക്ക് സമയത്ത് ശരിയായ നേതാവായിരുന്നു അദ്ദേഹമെന്ന് ഗെതിങ് പറഞ്ഞു. വിജയിയായിരുന്നെങ്കിൽ വെയിൽസിൻ്റെ ആദ്യ സ്വവർഗ്ഗാനുരാഗി നേതാവാകുമായിരുന്ന തൻ്റെ എതിരാളിയായ മൈൽസിനെയും ഗെതിങ് പ്രശംസിച്ചു. എന്നാൽ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് രണ്ടുതവണ ശിക്ഷിക്കപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള ഡൗസൺ എൻവയോൺമെൻ്റൽ ഗ്രൂപ്പ് എന്ന കമ്പനിയിൽ നിന്ന് ഗെതിങ് തൻ്റെ പ്രചാരണത്തിനായി 200,000 പൗണ്ട് സ്വീകരിച്ചതിനെ സംബന്ധിച്ച വിവാദവും ഇതിനിടയിൽ നിലനിൽക്കുന്നുണ്ട്. നിയമങ്ങളെല്ലാം പാലിച്ചു തന്നെയാണ് താൻ സംഭാവനകൾ സ്വീകരിച്ചതെന്ന് ഗെതിങ് വ്യക്തമാക്കി.
പുതിയ വിസ നിയന്ത്രണങ്ങൾ യുകെയിലേയ്ക്ക് വരാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികളെയാണ് നിരാശരാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിലെത്തുന്ന മലയാളികളുടെ കുത്തൊഴുക്കായിരുന്നു. യുകെയിലേയ്ക്ക് വിസ സംഘടിപ്പിച്ചു കൊടുക്കാൻ മാത്രമായി കേരളത്തിന്റെ മുക്കിലും മൂലയിലും ഒട്ടേറെ ഏജൻസികളാണ് മുളച്ചു പൊങ്ങിയത്. വിദ്യാർത്ഥി വിസയിലും കെയർ വിസയിലും യുകെയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാമെന്നതായിരുന്നു പലരെയും യുകെയിൽ എത്താൻ പ്രേരിപ്പിച്ചിരുന്നത്.
കുത്തഴിഞ്ഞ കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാൻ യുകെ സർക്കാർ തീരുമാനിച്ചത് പെട്ടെന്നാണ്. ഇതിന്റെ വെളിച്ചത്തിൽ മാർച്ച് 11 മുതൽ കെയർ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ല . സമാനമായ നിയമം വിദ്യാർത്ഥി വിസയിലും നടപ്പിലാക്കി കഴിഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഈ നിയമങ്ങളെല്ലാം ഏറ്റവും തിരിച്ചടിയായത് മലയാളികൾക്കാണ്. കാരണം വിദ്യാർത്ഥി കെയർ വിസകളിൽ യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ ആയിരുന്നു . ആശ്രിത വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരുധി യുകെ സർക്കാർ ഉയർത്തിയതും കുടിയേറ്റം കുറയ്ക്കും എന്ന ലക്ഷ്യം വെച്ച് തന്നെയാണ്.
എന്നാൽ പുതിയ വിസ നയം നേഴ്സുമാരുടെ യുകെയിലേയ്ക്കുള്ള കുടിയേറ്റത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിയിലുള്ള അർപ്പണ മനോഭാവവും ആത്മാർത്ഥതയും കൈമുതലായുള്ള മലയാളി നേഴ്സുമാർക്ക് എൻഎച്ച്എസിൽ ഏറ്റവും കൂടിയ പരിഗണനയാണ് ലഭിക്കുന്നത് . ആശ്രിത വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയത് ഏറ്റവും കൂടുതൽ നേട്ടമാകുന്നത് മലയാളികൾക്ക് തന്നെയാണ്. തുടർന്നും എൻഎച്ച്എസിൽ ജോലി ചെയ്യുന്ന നേഴ്സുമാർക്ക് ഭർത്താവിനെയോ കുട്ടികളെയോ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ല. യുകെയിലേയ്ക്കുള്ള മലയാളി കുടിയേറ്റത്തിൻ്റെ ഗതി 2000- ത്തിന്റെ ആരംഭത്തിലേയ്ക്ക് തിരിച്ചു പോയതായാണ് പലരും അഭിപ്രായപ്പെടുന്നത്. അതായത് എൻഎച്ച്എസ്സിലേയ്ക്കുള്ള യുകെ മലയാളി നേഴ്സുമാരുടെ ഒഴുക്ക് തുടരുക തന്നെ ചെയ്യും.
യുകെയും ഇന്ത്യയും തമ്മിൽ നടത്തിവന്നിരുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ എങ്ങുമെത്തിയില്ല. ഈ വിഷയത്തിൽ ഇതുവരെ 14 റൗണ്ട് ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയത് . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തി വന്നിരുന്ന ചർച്ചകൾ എങ്ങുമെത്താതെ ഇന്നലെയാണ് ഏറ്റവും പുതിയ ചർച്ചകൾ അവസാനിച്ചത്. ഇന്ത്യയും യുകെയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇന്ന് ഇന്ത്യയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകാനാണ് മാരത്തോൺ ചർച്ചകൾക്കായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചത്.
ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ നിർത്തിവയ്ക്കേണ്ടതായി വരും. ഈ വിഷയത്തിലുള്ള പുതിയ ചർച്ചകൾ ഇനി വരുന്ന സർക്കാരുമായി മാത്രമേ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പലവട്ടം ഫോണിലൂടെ ബദ്ധപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. ഇരുപക്ഷവും കരാർ യാഥാർത്ഥ്യമാക്കുന്നതിന് തൊട്ടരികിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
യുകെ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനം വരുന്ന സേവനമേഖലയ്ക്ക് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള പ്രവേശനമാണ് യുകെ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ 2050 ഓടെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുതിയ കരാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ എന്നും ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും നല്ല ആരോഗ്യപരിപാലന സംവിധാനം നിലവിലുള്ള രാജ്യമാണ് യുകെ. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ൻ്റെ കീഴിലുള്ള വിവിധ ഹോസ്പിറ്റലുകളിലൂടെയാണ് ആരോഗ്യപരിപാലനം രാജ്യം നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലുള്ള ഭൂരിഭാഗം മലയാളികളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എൻഎച്ച്എസിൻ്റെ ഭാഗമാണ്. എൻഎച്ച്എസ് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. എൻഎച്ച്എസിലെ നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ഗുരുതര രോഗികൾക്ക് പോലും ചികിത്സ കിട്ടാൻ വൈകുന്നതും മാധ്യമങ്ങളിൽ വൻ തലക്കെട്ടുകൾ സൃഷ്ടിക്കാറുണ്ട്.
എൻ എച്ച് എസ് മാനസികാരോഗ്യ ആശുപത്രികളിൽ 20,000 ഓളം രോഗികൾക്ക് ലൈംഗികാതിക്രമം നേരിട്ടു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സ്കൈ ന്യൂസിന്റെ പിന്തുണയോടെ നടത്തിയ ഒരു അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . 2019 മുതലുള്ള കാലയളവിൽ ഇംഗ്ലണ്ടിലെ 30 ലധികം വരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് 20,000 – ലധികം ലൈംഗിക ദുരുപയോഗം, ഉപദ്രവം, ബലാത്സംഗ പരാതികൾ എന്നിവ ഉണ്ടായത്.
അക്രമം നടത്തിയവരിൽ ജീവനക്കാരും സഹരോഗികളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റേപ്പ് ക്രൈസസ് ഇംഗ്ലണ്ട് ആൻ്റ് വെയിൽസ് എന്ന സംഘടന നിലവിലെ സാഹചര്യം ഭയങ്കരവും തികച്ചും അപകടകരവും ആണെന്നാണ് വിശേഷിപ്പിച്ചത്. ഇത്രയും പരാതികൾ ഉണ്ടെങ്കിലും അതിനെക്കുറിച്ച് മികച്ച രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നത് തികച്ചും അപലനീയമാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഒരു പൊതു അന്വേഷണം നടത്തുന്നതിനൊപ്പം ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണമെന്നാണ് സ്ത്രീ രോഗികളുടെ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർ പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോഗ്യ സംവിധാനത്തിനുള്ളിലെ വ്യാപകമായ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ വർഷങ്ങളായി ആശങ്കകൾ ഉന്നയിക്കാറുണ്ടന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ആർസിഇയുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര ബെർഗമൾ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് ദോശയും സാമ്പാറും ചമ്മന്തിയും. ആയിരക്കണക്കിന് വർഷങ്ങളായി ദക്ഷിണ ഇന്ത്യയിലെ ജനങ്ങൾ ദോശ ഇഷ്ടഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ പുരാതന തമിഴ് സാഹിത്യത്തിൽ വരെ ദോശയെ കുറിച്ച് പരാമർശം ഉണ്ട്. വ്യത്യസ്ത രുചിയിലും രീതിയിലുമുള്ള വിവിധതരം ദോശകൾ നൽകുന്ന ഭക്ഷണശാലകൾ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഒട്ടേറെയുണ്ട്.
മലയാളിയുടെയും തമിഴന്റെയും ദോശ പെരുമയും ഇഷ്ടവും കടൽ കടന്ന് ഇംഗ്ലണ്ടിലും എത്തിയിരിക്കുന്നതാണ് വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി യുകെയിൽ തന്നെ ഏറ്റവും കൂടുതൽ മലയാളി നേഴ്സുമാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ്. ഗ്ലോസർ ഷെയറിലെ എൻഎച്ച്എസ് ആശുപത്രിയിലെ കാന്റീനിൽ കഴിഞ്ഞ ദിവസം ദോശയായിരുന്നു താരം. ഒപ്പം കേരള രുചിയിൽ ചമ്മന്തിയും സാമ്പാറും കൂടി ചേർന്നപ്പോൾ 400 ദോശയാണ് ഒറ്റയടിക്ക് വിറ്റ് പോയത്. ആവശ്യക്കാർ ഏറെയായി സാധനം തീർന്ന് പോയതുകൊണ്ട് പലർക്കും ഈ വിഭവം ആസ്വദിക്കാൻ പറ്റിയില്ലെന്ന പരാതിയും ഉണ്ടായി.
ദോശ പെരുമ എൻഎച്ച്എസ് കാന്റീനിൽ അവതരിപ്പിച്ചതിന് പിന്നിലും മലയാളികളായിരുന്നു. ഗ്ലോസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രി കാൻറീൻ പ്രൊഡക്ഷന്റെ ചുമതലയുള്ള ബെന്നി ഉലഹന്നാനും സഹജീവനക്കാരായ അരുൺ, നൂവിക് എന്നിവരുമാണ് ദോശ ഒരുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ ദോശയും സാമ്പാറും കാൻറീനിലെ പതിവ് വിഭവം ആക്കാനുള്ള ആലോചനയിലാണ് നടത്തിപ്പുകാർ. മൂന്ന് പൗണ്ട് വിലയിട്ടിരുന്ന ദോശയും സാമ്പാറും എൻ എച്ച് എസ് ജീവനക്കാർക്ക് 50% വിലക്കുറവിൽ 1.5 പൗണ്ടിനാണ് ലഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് സജ്ജമായി കൊണ്ടിരിക്കുകയാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് .
യുകെയിൽ ലോക്കൽ കൗൺസിലിലേയ്ക്ക് മെയ് 2 – ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 2 – ന് പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത പ്രധാനമന്ത്രി ഋഷി സുനക് തള്ളി കളഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടക്കാനുള്ള സാധ്യത ഉണ്ടെന്ന് ചില സൂചനകൾ പുറത്തുവന്നിരുന്നു. ഇതിനുള്ള സാധ്യതയാണ് പ്രധാനമന്ത്രി തള്ളി കളഞ്ഞിരിക്കുന്നത്.
യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് പാർലമെന്റിലേയ്ക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി അനുസരിച്ച് 2025 ജനുവരി 28-ാം തീയതിയാണ് അടുത്ത പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നേരത്തെ പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. മെയ് 2 ന് പൊതു തിരഞ്ഞെടുപ്പ് ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് രൂക്ഷ വിമർശനമാണ് ലേബർ പാർട്ടി നടത്തിയത്. 14 വർഷം തുടർച്ചയായ ഭരണ പരാജയത്തിനുശേഷം എത്രയും പെട്ടെന്ന് ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കാൻ ബ്രിട്ടനിലെ പൊതുജനത്തിന് അവകാശമുണ്ട് എന്നാണ് ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കോ-ഓർഡിനേറ്റർ പാറ്റ് മക്ഫാഡൻ പറഞ്ഞത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിറ്ററേനിയൻ കടലിൽ 60 അനധികൃത കുടിയേറ്റക്കാർ ദാരുണമായി മരണമടഞ്ഞ റിപ്പോർട്ടുകൾ പുറത്തുവന്നു. അതിജീവിച്ച 25 പേരെ രക്ഷപ്പെടുത്തി. ഓഷ്യൻ വൈക്കിംഗ് എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് .
അനധികൃത കുടിയേറ്റത്തിനായുള്ള ശ്രമത്തിനിടെ യാത്ര ആരംഭിച്ച് മൂന്ന് ദിവസത്തിനു ശേഷം ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് അലക്ഷ്യമായി ഒഴുകി നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും ഒരു കുട്ടിയുമുണ്ടെന്നാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം. സാധാരണ അനധികൃത കുടിയേറ്റ അപകടമരണങ്ങൾ കടലിൽ മുങ്ങി മരിച്ചാണ് സംഭവിക്കുന്നത് . എന്നാൽ നിർജലീകരണവും വിശപ്പും മൂലമാണ് 60 പേരും മരിച്ചത് എന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത് .
അതിജീവിച്ചവരുടെയും ആരോഗ്യനില വളരെ മോശമാണെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ അറിയിച്ചത്. രക്ഷപ്പെട്ടവർ പലരും അബോധാവസ്ഥയിലായിരുന്നു. ഗുരുതരമായ അവസ്ഥയിലുള്ള രണ്ടുപേരെ കൂടുതൽ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ സിസിലിലേയ്ക്ക് കൊണ്ടുപോയി. ഈ വർഷം ഇതുവരെ 300 മരണങ്ങളാണ് അനധികൃത കുടിയേറ്റത്തെ തുടർന്ന് ഉണ്ടായത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻഫർമേഷൻ ടെക്നോളജിയുടെ വരവോടെ ലോകമെങ്ങുമുള്ള ബാങ്കിംഗ് വ്യവസായത്തിൽ വൻ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇൻറർനെറ്റ് ബാങ്കിങ്ങും മൊബൈൽ ബാങ്കിങ്ങും ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെന്ന് പണമിടപാട് നടത്തേണ്ട ആവശ്യം തന്നെ ഇല്ലാതായിരിക്കുന്നു.
ഡിജിറ്റൽ പണമിടപാടിന്റെ കടന്നുകയറ്റത്തോടെ ലോയ്ഡ്സ്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലൻഡ് എന്നിവ ഈ വർഷം 53 ശാഖകൾ യുകെയിൽ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇത്രയേറെ ശാഖകൾ അടച്ചുപൂട്ടുന്നത് കൊണ്ട് ബാങ്കുകൾക്ക് അവരുടെ പ്രവർത്തന ചിലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. വാടക ഇനത്തിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നതിലൂടെയും വൻ ലാഭമാണ് ഈ നടപടി മൂലം ബാങ്കുകൾക്ക് ഉണ്ടാകുന്നത്.
എന്നാൽ പുതുതലമുറ ബാങ്കിംഗ് രീതികളുമായി പരിചയമില്ലാത്ത ഉപഭോക്താക്കൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്ന വിമർശനം ശക്തമാണ്. സൗത്ത് ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളെയാണ് അടച്ചുപൂട്ടൽ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് . 2015 ൻ്റെ തുടക്കം മുതൽ ഏകദേശം 6000 ഔട്ട് ലെറ്റുകൾ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിൻവലിക്കപ്പെട്ടതായാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ബാങ്കുകൾ വർഷങ്ങളായി ശാഖകൾ കുറച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന് ബദലായി കൊണ്ടുവന്ന ഡിജിറ്റൽ പണം ഇടപാടുകൾക്ക് നിരക്ക് അനുദിനം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നത്.
അടച്ചുപൂട്ടലിനെ നേരിടുന്ന വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഹാലിഫാക്സ്
5 ഗ്രേറ്റ് ഡാർക്ക്ഗേറ്റ് സ്ട്രീറ്റ് അബെറിസ്റ്റ്വിത്ത് വെയിൽസ് SY23 1DE – 29/07/2024
14 കാനൻ സ്ട്രീറ്റ് അബർഡെയർ വെയിൽസ് CF44 7AP – 29/07/2024
4 ക്രോസ് സ്ട്രീറ്റ് അബർഗവെന്നി വെയിൽസ് NP7 5EH – 05/08/2024
73 യോർക്ക് റോഡ് യോർക്ക് ഇംഗ്ലണ്ട് YO24 4LL – 15/01/2025
26 ആൽൻവിക്ക് ഇംഗ്ലണ്ടിലെ ബോണ്ട്ഗേറ്റ് NE66 1TD – 15/01/2025
3/3A ഹൈ സ്ട്രീറ്റ് ആൻഡോവർ ഇംഗ്ലണ്ട് SP10 1LJ – 25/07/2024
20 ഹൈ സ്ട്രീറ്റ് ബിഗ്ലെസ്വേഡ് ഇംഗ്ലണ്ട് SG18 0JL – 31/07/2024
10 ഹൈ സ്ട്രീറ്റ് കോഷാം ഇംഗ്ലണ്ട് PO6 3BZ – 01/07/2024
38 പരേഡ് എക്സ്മൗത്ത് ഇംഗ്ലണ്ട് EX8 1RF – 07/08/2024
3 ദി ബ്രിഡ്ജ് ഫ്രം ഇംഗ്ലണ്ട് BA11 1AR – 02/07/2024
10 വിക്ടോറിയ പ്ലേസ് ഹാവർഫോർഡ്വെസ്റ്റ് വെയിൽസ് SA61 2LR – 08/08/2024
53 ഹൈ സ്ട്രീറ്റ് കെയ്ൻഷാം ഇംഗ്ലണ്ട് BS31 1DS – 14/01/2025
186 ഹൈ റോഡ് ലോട്ടൺ ഇംഗ്ലണ്ട് IG10 1DW – 19/08/2024
4/8 ലോംഗ്ഫീൽഡ് സെൻ്റർ പ്രെസ്റ്റ്വിച്ച് ഇംഗ്ലണ്ട് M25 1AY – 05/09/2024
31 ഹൈ സ്ട്രീറ്റ് റെഡ്ഹിൽ ഇംഗ്ലണ്ട് RH1 1RG – 22/08/2024
1 കിംഗ് സ്ട്രീറ്റ് കുങ്കുമം വാൾഡൻ ഇംഗ്ലണ്ട് CB10 1HE – 26/06/2024
30/34 ഹൈ സ്ട്രീറ്റ് ഷെഫീൽഡ് ഇംഗ്ലണ്ട് S1 2GE – 09/07/2024
84 നോർത്ത് സ്ട്രീറ്റ് സഡ്ബറി ഇംഗ്ലണ്ട് CO10 1RF – 12/08/2024
61 മെയിൻ സ്ട്രീറ്റ് ഗാർഫോർത്ത് ഇംഗ്ലണ്ട് LS25 1AF – 02/07/2024
49 മാർക്കറ്റ് പ്ലേസ് വെതർബൈ ഇംഗ്ലണ്ട് LS22 6LN – 13/01/2025
67 Baxtergate Whitby ഇംഗ്ലണ്ട് YO21 1HB – 14/01/2025
88 ഹൈ സ്ട്രീറ്റ് മിഡ്സോമർ നോർട്ടൺ ഇംഗ്ലണ്ട് BA3 2DE – 21/08/2024
ലോയ്ഡ്സ്
445 കിംഗ്സ്ബറി റോഡ് കിംഗ്സ്ബറി ഇംഗ്ലണ്ട് NW9 9DX – 03/07/2024
55 മാർക്കറ്റ് പ്ലേസ് വെതർബൈ ഇംഗ്ലണ്ട് LS22 6LN – 13/01/2025
6 ചെസ്റ്റർടൺ പ്ലേസ്, ചെസ്റ്റർ റോഡ് ന്യൂക്വേ ഇംഗ്ലണ്ട് TR7 2RU – 04/12/2024
8 ഓക്ക് സ്ട്രീറ്റ് അബിംഗ്ഡൺ ഇംഗ്ലണ്ട് OX14 5AP – 24/07/2024
14 ഹൈ സ്ട്രീറ്റ് കാർഡിഗൻ വെയിൽസ് SA43 1JW – 27/06/2024
ചർച്ച് സ്ട്രീറ്റ് മാൽപാസ് ഇംഗ്ലണ്ട് SY14 8NX – 20/08/2024
50 ഹൈ സ്ട്രീറ്റ് റോസ്-ഓൺ-വൈ ഇംഗ്ലണ്ട് HR9 5HJ – 02/12/2024
75 വിലകുറഞ്ഞ സ്ട്രീറ്റ് ഷെർബോൺ ഇംഗ്ലണ്ട് DT9 3BD – 16/01/2025
13 സെൻ്റ് തോമസ് സെൻ്റർ എക്സെറ്റർ ഇംഗ്ലണ്ട് EX4 1DF – 05/08/2024
210 വാണിജ്യ റോഡ് ലണ്ടൻ ഇംഗ്ലണ്ട് E1 2JR – 06/08/2024
24 ബോണ്ട്ഗേറ്റ് ആൽൻവിക്ക് ഇംഗ്ലണ്ട് NE66 1TD – 15/01/2025
2 സിൽവർ സ്ട്രീറ്റ് ഇൽമിൻസ്റ്റർ ഇംഗ്ലണ്ട് TA19 0DL – 14/08/2024
125 ഹൈ സ്ട്രീറ്റ് മാർൽബറോ ഇംഗ്ലണ്ട് SN8 1LU – 25/11/2024
13-14 കോൺമാർക്കറ്റ് തേം ഇംഗ്ലണ്ട് OX9 2BN – 02/12/2024
യൂണിറ്റ് 3, 20 മാർക്കറ്റ് പ്ലേസ് വോക്കിംഗ്ഹാം ഇംഗ്ലണ്ട് RG40 1AP – 08/07/2024
63-67 ന്യൂലാൻഡ് അവന്യൂ ഹൾ ഇംഗ്ലണ്ട് HU5 3BG – 14/01/2025
44 സെൻ്റ് പീറ്റേഴ്സ് അവന്യൂ ക്ലീത്തോർപ്സ് ഇംഗ്ലണ്ട് DN35 8HL – 05/12/2024
40 ദി സ്ക്വയർ മാർക്കറ്റ് ഹാർബറോ ഇംഗ്ലണ്ട് LE16 7PA – 04/12/2024
4 ത്രീ ടൺസ് പരേഡ്, സ്റ്റാഫോർഡ് റോഡ് വോൾവർഹാംപ്ടൺ ഇംഗ്ലണ്ട് WV10 6BA – 11/09/2024
139-141 ബാർൺസ്ലി റോഡ് സൗത്ത് എൽമസാൾ ഇംഗ്ലണ്ട് WF9 2AA – 16/01/2025
L7 ചർച്ച് സ്ട്രീറ്റ് ക്ലിതെറോ ഇംഗ്ലണ്ട് BB7 2DD – 07/08/2024
ബാങ്ക് ഓഫ് സ്കോട്ട് ലൻഡ്
29 ലോ സ്ട്രീറ്റ് ബാൻഫ് സ്കോട്ട്ലൻഡ് AB45 1AU – 30/07/2024
വീർ സ്കോട്ട്ലൻഡിൻ്റെ മെയിൻ സ്ട്രീറ്റ് ബ്രിഡ്ജ് PA11 3ED – 01/07/2024
21 ഈസ്റ്റ് ചർച്ച് സ്ട്രീറ്റ് ബക്കി സ്കോട്ട്ലൻഡ് AB56 1EX – 01/08/2024
5 ദി സ്ക്വയർ എലോൺ സ്കോട്ട്ലൻഡ് AB41 9JB – 10/09/2024
23 ബ്ലൂംഗേറ്റ് ലാനാർക്ക് സ്കോട്ട്ലൻഡ് ML11 9EZ – 13/08/2024
9 ആബിഗ്രീൻ ലെസ്മഹാഗോ സ്കോട്ട്ലൻഡ് ML11 0HD – 12/08/2024
26 ജോൺ വുഡ് സ്ട്രീറ്റ് പോർട്ട് ഗ്ലാസ്ഗോ സ്കോട്ട്ലൻഡ് PA14 5HX – 10/09/2024
1 ഹൈ സ്ട്രീറ്റ് റെൻഫ്രൂ സ്കോട്ട്ലൻഡ് PA4 8QJ – 04/07/2024
13 കോമൺ ഗ്രീൻ സ്ട്രാഥവെൻ സ്കോട്ട്ലൻഡ് ML10 6AQ – 03/12/2024
Civic Realm Leisure Centre, 27 Cowglen Road Pollok Scotland G53 6EW – 03/07/2024
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്ക്ക് ഫീൽഡിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ചു. 40 വയസ്സുകാരിയായ ലിസ എൽവുഡ് ആണ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയത്. തൻറെ ജന്മദിനം ആഘോഷിക്കുന്ന രാത്രിയിലാണ് ഭർത്താവുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായ സംഭവം അരങ്ങേറിയത്.
കൊലപാതക കുറ്റം ആദ്യം നിഷേധിച്ച എൽവുഡ് ആക്രമണത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ലീഡ്സ് കോടതി എൽവുഡിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. മദ്യത്തിന് അടിമയായാണ് പ്രതി കുറ്റം ചെയ്തത്. പക്ഷേ അത് ശിക്ഷയിൽ നിന്ന് ഇളവ് നൽകുന്നതിന് മതിയായ കാരണമല്ലെന്ന് ശിക്ഷ വിധിച്ച ജഡ്ജി പറഞ്ഞു.
മരിച്ച റയാന്റെ കുടുംബജീവിതം സന്തുഷ്ടമോ ആരോഗ്യകരമോ ആയിരുന്നില്ലെന്ന് അറിയാമായിരുന്നു എന്നും എന്നാൽ ഒരിക്കലും അത് അയാളുടെ ജീവൻ എടുക്കുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് അയാളുടെ സഹോദരി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. ഡബ്ലിൻ സ്വദേശിയായ ലിസ എൽവുഡ് 2019 -ലാണ് റയാനോടൊപ്പം വെയ്ക്ക് ഫീൽഡിൽ ജീവിതം ആരംഭിച്ചത്. കുറച്ചുകാലത്തിനുശേഷം ഇരുവരും വിവാഹിതരായി. മദ്യപിച്ച അവസ്ഥയിലായിരുന്നതു കൊണ്ട് സംഭവത്തെക്കുറിച്ച് ഓർമ്മയില്ലെന്ന നിലപാടാണ് വിചാരണവേളയിൽ ലിസ സ്വീകരിച്ചത്.