Main News

ബേസിൽ ജോസഫ്

“ആയിരം കോഴിക്ക് അര കാട ” എന്നാണ് ചൊല്ല് . ഇതിനു കാരണം കാട ഇറച്ചിയിലുള്ള ഉയർന്ന പോഷക ഗുണം ആണ് പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. കാടകൾ സാധാരണയായി ആറാഴ്ചപ്രായത്തിൽ പൂർണ്ണവളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വജീവിതചക്രവും കാടകളുടെ സവിശേഷതകളാണ് കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും . യുകെയിലെ മിക്ക ഏഷ്യൻ / ഹലാൽ ഷോപ്പുകളിൽ കാട ഇറച്ചി ലഭ്യമാണ്. കാട പല രീതിയിൽ ഉണ്ടാക്കാറുണ്ടെങ്കിലും കാട ഫ്രൈയും റോസ്റ്റും ആണ് ഇതിൽ മുഖ്യം. കാട ഫ്രൈ ചെയ്തിട്ട് മൂപ്പിച്ച മസാല ചേർത്തു നല്ല സ്‌പൈസി ആയിട്ടുള്ള ഒരു അടിപൊളി കാട റോസ്‌റ്റ് ആണ് ഇന്നത്തെ വീക്ക് ഏൻഡ് കുക്കിങ്ങിൽ അവതരിപ്പിക്കുന്നത്.

ചേരുവകൾ

കാട പക്ഷി – 4 എണ്ണം

കാട പക്ഷിയിൽ തേച്ചു പിടിപ്പിക്കാനുള്ള മസാല കൂട്ടിനു ആവശ്യമുള്ള ചേരുവകൾ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ

കാശ്മീരി ചില്ലി പൊടി – 3 ടീസ്പൂൺ

കുരുമുളക് പൊടി – 1 1 / 2 ടീസ്പൂൺ

മഞ്ഞൾപൊടി -1 ടീസ്പൂൺ

ജീരകപ്പൊടി -1 ടീസ്പൂൺ

നാരങ്ങാ നീര് – 1 നാരങ്ങയുടെ

ഉപ്പ് – ആവശ്യത്തിന്

ഓയിൽ -വറക്കുവാൻ ആവശ്യത്തിന്

കാട മസാല ഉണ്ടാക്കാൻ ആവശ്യം ഉള്ള ചേരുവകൾ

സബോള -500 ഗ്രാം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 പീസ് ഇഞ്ചി,1 കുടം വെളുത്തുള്ളിയും

കറിവേപ്പില -1 തണ്ട്

പച്ചമുളക് – 4 എണ്ണം കീറിയത്

തേങ്ങക്കൊത്തിയെടുത്ത് – കാൽ തേങ്ങയുടെ

തക്കാളി -1 എണ്ണം

മുളകുപൊടി- 2 ടീസ്പൂൺ

മഞ്ഞൾപൊടി- 1 / 2 ടീസ്പൂൺ

മല്ലിപ്പൊടി -2 ടീസ്പൂൺ

ഗരം മസാല -1 / 2 ടീസ്പൂൺ

ജീരകപ്പൊടി -1 / 2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

കാട പക്ഷികളെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത് വരഞ്ഞു എടുക്കുക .ഒരു മിക്സിങ് ബൗളിൽ കാശ്മീരി ചില്ലി പൊടി, കുരുമുളക് പൊടി ,മഞ്ഞൾപൊടി ,ജീരകപ്പൊടി ,ഉപ്പ് ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്‌ എന്നിവ ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക .ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കുക .ഈ പേസ്റ്റ് വരഞ്ഞു വച്ചിരിക്കുന്ന കാടയിൽ നന്നായി തേച്ചു പിടിപ്പിച്ചു കുറഞ്ഞത് 1 മണിക്കൂർ എങ്കിലും വയ്ക്കുക. കൂടുതൽ സമയം വച്ചാൽ നല്ലത് .ഒരു ഫ്രയിങ് പാനിൽ ഓയിൽ ചൂടാക്കി കുറഞ്ഞ തീയിൽ കാട പക്ഷികളെ ഗോൾഡൻ നിറമാകുന്നത് വരെ വറത്തെടുക്കുക .മറ്റൊരു പാനിൽ ഓയിൽ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,കറിവേപ്പില ,തേങ്ങാ കൊത്തിയത് ,പച്ചമുളക് എന്നിവ വഴറ്റുക .ഇതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന സബോള കൂടി ചേർത്ത് ഓയിൽ വലിയുന്നതുവരെ നന്നായി ഇളക്കി വഴറ്റി എടുക്കുക. സബോള വഴറ്റുന്ന സമയത്തു മസാലയ്ക്കായി മാറ്റിവച്ചിരിക്കുന്ന മുളകുപൊടി,കുരുമുളകുപൊടി ,മഞ്ഞൾപൊടി ജീരകപ്പൊടി , മല്ലിപൊടി എന്നിവ ചെറു തീയിൽ മൂപ്പിച്ചെടുക്കുക. സബോള നന്നായി വഴന്നു കഴിയുമ്പോൾ തക്കാളി കൂടി ചേർത്ത് വഴറ്റുക .ഇതിലേയ്ക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് നന്നായി ഇളക്കിയെടുക്കുക മസാല നാന്നായി ചേർന്ന് ഓയിൽ തെളിയുമ്പോൾ വറത്തു വച്ചിരിക്കുന്ന കാട ചേർത്ത് മസാല കൊണ്ട് പൊതിഞ്ഞു മുകളിൽ ഗരം മസാല കൂടി തൂവി ചെറു തീയിൽ ഒരു 3 മിനിട്ട് കുക്ക് ചെയ്യുക . ഈ സമയത്ത് ആവശ്യം എങ്കിൽ അല്പം വെള്ളം കൂടി ചേർക്കാം . മസാല കാടയിൽ നന്നായി പിടിച്ചുകഴിയുമ്പോൾ തീ ഓഫ് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

ബേസിൽ ജോസഫ്

 

 

രാധാകൃഷ്ണൻ മാഞ്ഞൂർ

ഒരു ദേശവും , അതിലെ മനുഷ്യരും ഒരു ഗുരുവിനെ , ഒരു പ്രഭാഷകനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് റെജി തോമസ് കുന്നൂപ്പറമ്പിൽ (M.A., M.Phil & B.Ed ) തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം ജില്ലയിൽ മാഞ്ഞൂർ സൗത്ത് കുന്നൂപ്പറമ്പിൽ പരേതനായ തോമസിന്റെയും, കുട്ടിയമ്മയുടെയും മകൻ. റെജി തോമസ് ഉഴവൂർ ഒ.എൽ.എൽ സ്കൂളിലായിരുന്നു തൻറെ അധ്യാപന ജീവിതം തുടങ്ങിയത്. ഇപ്പോൾ കരിങ്കുന്നം (ഇടുക്കി ജില്ല ) സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ.

കഥകൾ ,കവിതകൾ, ലേഖനങ്ങൾ, പുസ്തകനിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായി ഇതുവരെ 82 അവാർഡുകൾ നേടി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 750 പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

സംഭാഷണത്തിന്റെ കേവലാർത്ഥത്തിൽ നിന്ന് ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിലേക്ക് ആ സായാഹ്ന നിമിഷങ്ങൾ നീണ്ടു .

ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ ഇലയനക്കങ്ങളും, ചാറ്റൽമഴകളും മനുഷ്യസ്നേഹിയായ ഒരു ഗുരുവിന്റെ സന്ദേഹങ്ങളും നിറഞ്ഞുനിന്ന സംഭാഷണം .

ബഹുമുഖപ്രതിഭയായ എൻറെ ബാല്യകാല സുഹൃത്ത് റെജി തോമസിനെ ഏറെ അഭിമാനത്തോടെ മലയാളംയുകെ വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു.

ചോദ്യം :- ബാല്യകാല ജീവിതം , സുഹൃത് ബന്ധങ്ങൾ ?

ചെറുപ്പകാലം മുതൽ നല്ലൊരു സുഹൃത് വലയമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ വീട്ടിൽ ഒത്തുചേരും. ക്രിക്കറ്റ് ,സിനിമാചർച്ചകൾ അങ്ങനെ എത്രയോ സായാഹ്നങ്ങൾ . വൈകുന്നേരം 5 മണി കഴിയുമ്പോൾ സെൻട്രൽ ലൈബ്രറിയിലേക്ക് പുസ്തകമെടുക്കാൻ ഒരു യാത്രയാണ്. അവിടെ സഹൃദയരായ നിരവധി സുഹൃത്തുക്കളുണ്ടാവും. അവിടുത്തെ രാഷ്ട്രീയ സംവാദങ്ങളാവാം ഒരു പക്ഷെ എന്നിലെ പ്രഭാഷകനെ രൂപപ്പെടുത്തിയത്.

ചോദ്യം :- ധാരാളം ചങ്ങാതികൾ വൈകുന്നേരം ഒത്തുകൂടുന്ന കുന്നൂപ്പറമ്പിൽ വീടിനെപ്പറ്റി ?

എനിക്കും, അനുജൻ റോയിക്കും റോബിനും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു . അലഹബാദിലെ ‘ആനന്ദഭവൻ’ (നെഹ്റുവിൻറെ തറവാട് ) പോലെയാണ് ഞങ്ങളുടെ തറവാടെന്ന് പലരും തമാശ പറയുമായിരുന്നു.

സിനിമയും ,സാഹിത്യവും , ക്രിക്കറ്റുമൊക്കെ സജീവമാക്കിയ ആ കാലങ്ങൾ ഒരിക്കലും മറക്കില്ല. ആ വൈകുന്നേരങ്ങൾക്ക് മിഴിവേകിയവരിൽ പ്രധാനിയാണ് മുൻ ആലത്തൂർ എം.പി. ഡോ.പി.കെ. ബിജു പിന്നെ മറ്റൊരാൾ ഫാദർ. തോമസ് ചാമക്കാല ( ടോമി ആലപ്പുറത്ത് )എല്ലാവരും സമീപവാസികളാണ്.

ചോദ്യം :- റെജിയുടെ മുത്തച്ഛൻ ലൂക്കാ വൈദ്യൻ (മുണ്ടച്ചായൻ) അറിയപ്പെടുന്ന ബാല വൈദ്യനായിരുന്നല്ലോ. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ?

ലൂക്കാ വൈദ്യൻ (എൻറെ അമ്മയുടെ അച്ഛൻ ) വലിയ പേരും , പെരുമയുമുള്ള വൈദ്യനായിരുന്നു. അപ്പച്ചി എന്നുള്ള വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തച്ഛൻ നെയ് കാച്ചുന്ന സമയത്ത് ധാരാളം പക്ഷികൾ ഞങ്ങളുടെ വീടിന് മുകളിൽ വട്ടമിട്ടു പറന്നിരുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നുണ്ട്. മരുന്നരച്ച് ഗുളിക രൂപത്തിലാക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ജോലിയാണ്. വൈദ്യം ഞങ്ങളുടെ പൂർവ പിതാക്കന്മാർ വളരെ ഉപാസനയോടെ അനുഷ്ഠിച്ചു.

അലോപ്പതി ഡോക്ടർമാരുടെ കുതിച്ചു കയറ്റം മുത്തച്ഛനെപ്പോലെയുള്ള നാട്ടു വൈദ്യന്മാരുടെ പ്രസക്തി നഷ്ടപ്പെടുത്തി. അധ്യാപകനായിരുന്നില്ലെങ്കിൽ ഞാനൊരു വൈദ്യനാകുമായിരുന്നു. അതും എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു .

ചോദ്യം :- പരന്ന വായനാശീലത്തെപ്പറ്റി ? ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ?

മാഞ്ഞൂർ സെൻട്രൽ ലൈബ്രറിയുടെ ലൈബ്രേറിയൻ എൻറെ അമ്മാവനായിരുന്നു.(കെ.എൽ. പാച്ചി )

അക്കാലത്ത് നിരവധി പുസ്തകങ്ങൾ എൻറെ വായനയുടെ ലോകം വിസ്തൃതമാക്കി.

എം.ടിയും, മുകുന്ദനും, ഒ.വി. വിജയനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. വായനശാലയിലെ പൊടിപിടിച്ച ഷെൽഫിൽ നിന്നും കണ്ടെടുത്ത സാധു ഇട്ടിയവിരയുടെ പുസ്തകം പോലും ഇന്നും ഓർമ്മയിലുണ്ട്.

പുസ്തകങ്ങളുടെ ഊർജ്ജം അതൊരു കരുത്താണ്, ജീവിതത്തിൻറെ അഴകിലേക്കും, അർത്ഥത്തിലേക്കും എന്നെ എത്തിച്ച ശക്തി . വിദൂര ദേശങ്ങളിലേക്കും വൻ നഗരങ്ങളിലേക്കും ഞാൻ യാത്ര ചെയ്യുന്നത് കുന്നൂപ്പറമ്പിലെ റെജി തോമസായിട്ടു തന്നെയാണ് . . .
തനി ഗ്രാമീണനായിട്ട്. എൻറെ അമ്മ (കുട്ടിയമ്മ ) പഠിപ്പിച്ചതാണതൊക്കെ . ലളിതമായി ജീവിക്കുക, എല്ലാവരോടും മധുരമായി പെരുമാറുക എന്നിങ്ങനെയുള്ള ശീലങ്ങൾ …പപ്പാ (തോമസ് ) കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ്. പപ്പായെ ഈ നാട്ടുകാർ ‘അളിയൻ ‘ എന്നാണ് വിളിച്ചത്. ( പപ്പാ ഇവിടെ ദത്തു നിൽക്കുകയായിരുന്നു. )
സഹായം ചോദിച്ചു വരുന്ന ആരെയും പപ്പാ പിണക്കി വിടില്ല . ആവുന്നത്ര സഹായം ആർക്കും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാവാം ഞങ്ങൾ മക്കൾക്കും ജീവകാരുണ്യപ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായത്. അകാലത്തിലണഞ്ഞു പോയ പപ്പായായിരുന്നു ജീവിതത്തിലെ മാർഗ്ഗദീപം.

ചോദ്യം :- ഡൽഹി ജെഎൻയുവിലെ പഠനകാലം ?

ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനകാലം ഒരുപാട് നല്ല സൗഹൃദങ്ങളെ സമ്മാനിച്ചു. ഇതിൽ വിദേശികൾ പോലുമുണ്ട്. എൻറെ രാഷ്ട്രീയ ബോധ്യങ്ങളെ പാകപ്പെടുത്തിയ ക്യാമ്പസ്. ഇടതുപക്ഷ സഹയാത്രികരുടെ ഭൂമിയാണിത്. അന്നുമിന്നും ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള നിലപാടുകളോടാണ് എനിക്ക് താല്പര്യം. പ്രശസ്ത എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടിനെപ്പോലുള്ള ചങ്ങാതികളെ ലഭിച്ചതും ജെഎൻയുവിൽ നിന്നാണ്.

ചോദ്യം :- സ്കൂൾ, കലാലയ ക്യാമ്പസുകൾ സംവാദാത്മകമാവണം. രാഷ്ട്രീയ ശരികളിലൂന്നിയ വിദ്യാഭ്യാസകാലത്ത് ക്യാമ്പസ് കലാപകലുക്ഷിതമാക്കുന്നുണ്ട്. അധ്യാപകൻ എന്ന നിലയിൽ പുതിയ ക്യാമ്പസുകളെ എങ്ങനെ കാണുന്നു ?

ക്യാമ്പസുകൾ ഒരേസമയം സംവാദാത്മകമായ എഴുത്തിൻ്റെയും, ചിന്തയുടെയും ഒരിടമായിരുന്നു. ഇന്ന് വിദ്യാർത്ഥികൾ കരീയർ മാത്രം സ്വപ്നം കാണുന്നവർ ആയി മാറുന്നു . പുതിയകാലത്തെ കുഞ്ഞുങ്ങൾ പ്രായോഗിക ചിന്തകളിലൂടെ ജീവിക്കുന്നു. ഭൂരിഭാഗം കുട്ടികളും അരാഷ്ട്രീയ വാദത്തിൻ്റെ വക്താക്കളാണ് …
ഇതൊരു മാറ്റമാണ്.

ചോദ്യം :- എഴുപതുകളുടെയും, എൺപതുകളുടെയും ഊർജ്ജപ്രവാഹമുള്ള ക്യാമ്പസുകൾ ഇന്നില്ല. ഫ്രീസ് ചെയ്യപ്പെട്ട ബ്രയിനുകളാണ് ഇന്ന് ക്യാമ്പസ് സ്റ്റുഡൻസിന് … വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് വരുന്ന കുട്ടികളും, വെറും ‘പൊളിറ്റിക്കൽ കരിയറിസ്റ്റു’കളായി മാറുന്നു… എന്തുകൊണ്ടാവാം ഇങ്ങനെയൊരു പരിണാമം സംഭവിക്കുന്നത്?

ഞാൻ പറഞ്ഞല്ലോ ഇതൊരു മാറ്റമാണ് . ഒരുപാട് സ്വപ്നങ്ങളോടെ, വൻതുക വിദ്യാഭ്യാസ ലോണെടുത്ത് വരുന്ന എത്ര കുട്ടികൾക്കുണ്ടാവും നേതാവാകാനുള്ള മോഹം? സമരമുറകൾ മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം . ക്രിയേറ്റീവായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ക്ലാസ്സ് റൂമിലെ പഠനത്തിനപ്പുറം അവൻറെ ചിന്താധാരകളെ ബന്ധിപ്പിക്കാൻ പുറത്തൊരു ലോകമുണ്ടെന്നുള്ള സത്യം മനസ്സിലാക്കണം. ഈയൊരു സത്യം മനസ്സിലാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കാറില്ല, മാതാപിതാക്കളും ശ്രദ്ധിക്കാറില്ല . കലാലയ രാഷ്ട്രീയത്തിന് ചേർത്തുപിടിക്കാവുന്ന ചില ജനാധിപത്യമൂല്യങ്ങളുണ്ട്… അതു തിരിച്ചു പിടിക്കാത്ത കാലത്തോളം ക്യാമ്പസുകൾ അരാജകവാദികളുടേതാവും .

ചോദ്യം:- എഴുന്നൂറ്റി അൻപതോളം മോട്ടിവേഷണൽ ക്ലാസുകൾ എടുത്തിട്ടുണ്ടല്ലോ . നമ്മുടെ വിദ്യാർത്ഥിസമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

സ്വദേശത്തും വിദേശത്തുമായി നിരവധി ക്ലാസുകൾ നടത്തി. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. വർത്തമാനകാലത്തെയും, ഭാവികാലത്തെയും അവർ പ്രതീക്ഷകളോടെ സമീപിക്കുന്നു, പ്രതികരിക്കുന്നു. കുഞ്ഞുങ്ങളെ നേരിൻ്റെ പാതയിൽ കൈപിടിച്ചുയർത്തുവാൻ ഒരു ഗുരുവിനു സാധിക്കും. അവരുടെ ഇഛാശക്തികളെ പോസിറ്റീവായി സമീപിക്കാൻ ഒരു മനസ്സുണ്ടായാൽ മതി. മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാൻ പോയപ്പോൾ എനിക്ക് നേരിൽ ബോധ്യമായ കാര്യമാണിത്. മാറുന്ന കാലത്തെ പുത്തൻ പ്രതീക്ഷകളായി വിദ്യാർത്ഥിസമൂഹം മാറിക്കഴിഞ്ഞു . ഇവരാണ് പുതിയകാലത്തിൻ്റെ വക്താക്കൾ… ചാലക ശക്തികൾ…

REJI THOMAട
MA, MPhil, B. Ed
Motivational Speaker ,Mentor and Creative writer

പഠനം :-
മാഞ്ഞൂർ എസ്എൻ വി സ്കൂൾ, കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് ഹൈസ്കൂൾ , മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് ഹൈസ്കൂൾ, എംജി യൂണിവേഴ്സിറ്റി , മാന്നാനം കെ ഇ കോളേജ് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

ഭാര്യ :- ബിൻസി റെജി (കുവൈറ്റിൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ) ചിറയിൽ ഫാമിലി, കുറുപ്പന്തറ

മക്കൾ:- തോംസൺ റെജി
ആൻ മരിയ റെജി
ജോസ് വിൻ റെജി
Mobile :- 91 9447258924
[email protected]
വിലാസം :- കുന്നൂപ്പറമ്പിൽ വീട്
മാഞ്ഞൂർ സൗത്ത് പി. ഒ
കോട്ടയം ജില്ല ,കേരളം പിൻ 686603

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി യൂനിസ്. യൂനിസിന്റെ സംഹാരതാണ്ഡവം ഒഴിയുമ്പോൾ രാജ്യത്ത് ബാക്കിയാവുന്നത് കനത്ത നാശനഷ്ടങ്ങൾ. രാജ്യത്ത് പലയിടങ്ങളിലായി മൂന്ന് പേരുടെ ജീവനെടുത്തുകൊണ്ടാണ് യൂനിസ് പിൻവാങ്ങുന്നത്. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ വീണും മരങ്ങള്‍ കടപുഴകി വീണും നിരവധി കാറുകളും തകർന്നു. ഐല്‍ ഓഫ് വൈറ്റിലെ നീഡില്‍സില്‍ ഇന്നലെ രാവിലെ മണിക്കൂറില്‍ 122 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയത്. രണ്ട് ലക്ഷത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. ഈ വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കമ്പനികൾ പരിശ്രമിക്കുകയാണ്.

ഒന്നോ രണ്ടോ ദിവസം കൂടി യാത്രാ തടസ്സം ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. റോഡുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല്പതിലധികം മരങ്ങൾ ട്രാക്കിൽ കടപുഴകി വീണതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഇംഗ്ലണ്ടിനെയും വെയില്‍സിനേയും സെവേണ്‍ നദിക്കു കുറുകെ ബന്ധിപ്പിക്കുന്ന എം 4 ലെ പ്രിന്‍സ് ഓഫ് വെയില്‍സ് പാലം തുറന്നു. എന്നാൽ എം 48 ലെ സെവേണ്‍ പാലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തും സൗത്ത് വെയിൽസിലും ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

കൺസൾട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിയുടെ പ്രാരംഭ കണക്കുകൾ പ്രകാരം യൂനിസ് കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് തുക 200 മില്യൺ പൗണ്ടിനും 350 മില്യൺ പൗണ്ടിനും ഇടയിലായിരിക്കും. കഴിഞ്ഞ വർഷം സിയാറയും ഡെന്നീസും ആഞ്ഞടിച്ചപ്പോള്‍ കാറ്റു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 149 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരമാണ് ഇൻഷുറൻസ് കമ്പനികൾ നൽകിയത്. കെന്റിലെ ഒരു പവര്‍ സ്റ്റേഷന്റെ ചിമ്മിനി തകർന്നുവീണപ്പോൾ സോമർസെറ്റിലെ സെന്റ് തോമസ് പള്ളിയുടെ ഗോപുരം നിലംപതിച്ചു. ഇന്നലെ 1,958 കോളുകൾ ലഭിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കാർ മോഷണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഡ്രൈവർ ആന്റ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഏകദേശം 48,500 കാറുകൾ കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടു. 2020 ൽ ഇത് 46,800 ആയിരുന്നു. ഫോർഡ് ഫിയസ്റ്റ, വോക്‌സ്‌ഹാൾ കോർസ തുടങ്ങിയ ജനപ്രിയ കാറുകളാണ് ഏറ്റവും കൂടുതൽ മോഷണം പോകുന്നത്. 2021 ജനുവരി 1 നും ഡിസംബർ 31 നും ഇടയിൽ 48,493 കാറുകൾ മോഷണം പോയതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഓരോ ദിവസവും ശരാശരി 133 കാറുകൾ മോഷ്ടിക്കപ്പെടുന്നുണ്ട്. ആഴ്ചയിൽ 933 എണ്ണം.

ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ ഒന്നാമത് ഫോർഡ് ഫിയസ്റ്റയാണ്. കഴിഞ്ഞ വർഷം 3,909 ഫോർഡ് ഫിയസ്റ്റ കാറുകളാണ് മോഷണം പോയത്. റേഞ്ച് റോവറും വ്യാപകമായി മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വർഷം 3,754 ലാൻഡ് റോവർ എസ്‌യുവികൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മോഷണങ്ങൾ തടയാൻ സിസിടിവി ക്യാമറകളുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യണമെന്ന് പോലീസും മോട്ടോർ അസോസിയേഷനുകളും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.


ബ്രിട്ടനിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ മോഡലുകൾ – എണ്ണം

• ഫോർഡ് ഫിയസ്റ്റ – 3,909
• ലാൻഡ് റോവർ റേഞ്ച് റോവർ – 3,754
• ഫോർഡ് ഫോക്കസ് – 1,912
• വിഡബ്ല്യു ഗോൾഫ് – 1,755
• മെഴ്‌സിഡസ്-ബെൻസ് സി-ക്ലാസ് – 1,474
• ബിഎംഡബ്ല്യു 3 സീരീസ് – 1,464
• ലാൻഡ് റോവർ ഡിസ്‌കവറി – 1,260
• വോക്‌സ്‌ഹാൾ കോഴ്‌സ – 1,218
• വോക്‌സ്‌ഹാൾ ആസ്ട്ര – 1,096
• മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്സ്‌ – 818

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മഹാമാരിയെ പിടിച്ചുകെട്ടാൻ ബ്രിട്ടന് കഴിഞ്ഞോ ? ഒമിക്രോൺ തരംഗം ആഞ്ഞടിച്ചിട്ടും വൈറസ് ബാധിച്ചവരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ചെലുത്താതിരുന്നതിൻെറ കാരണമായി ആരോഗ്യവിദഗ്ധർ കാണുന്നത് മൂന്ന് ഡോസ് വാക്‌സിൻ വരെ വിതരണം ചെയ്യുന്നതിൽ രാജ്യം കൈവരിച്ച നേട്ടമാണ്. പക്ഷേ നിയന്ത്രണങ്ങളുടെ ആലസ്യത്തിൽ നിന്ന് രാജ്യം ഉയർന്നെഴുന്നേൽക്കാൻ സമയമായി എന്നാണ് ഭരണ നേതൃത്വത്തിൻെറ കാഴ്ചപ്പാട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച ഇംഗ്ലണ്ടിൽ കോവിൽ നിയമങ്ങളിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ലിവിങ് വിത്ത് കോവിഡിൻെറ ഭാഗമായി സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളും പിസിആർ ടെസ്റ്റ് സെന്ററുകളും നിർത്തലാക്കുന്നതും പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൻെറ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ എൻഎച്ച്എസ് മേധാവികളിൽ ഒട്ടു മിക്കവരും സൗജന്യ കോവിഡ് പരിശോധനകൾ പോലെയുള്ള കാര്യങ്ങൾ നിർത്തലാക്കരുതെന്ന അഭിപ്രായക്കാരാണ്. മുതിർന്ന എൻഎച്ച്എസ് ജീവനക്കാരിൽ 75 ശതമാനവും വൈറസ് ബാധിതരുടെ ഒറ്റപ്പെടൽ നിർദ്ദേശം പോലുള്ളവ തുടരണം എന്ന അഭിപ്രായക്കാരാണെന്ന് എൻഎച്ച്എസ് കോൺഫെഡറേഷൻ അറിയിച്ചു. 300 -ൽ അധികം എൻഎച്ച്എസ് നേതാക്കളുടെ സർവ്വേയിൽ അഞ്ചിൽ നാല് പേരും സൗജന്യ പരിശോധന അവസാനിപ്പിക്കാനുള്ള പദ്ധതികളോട് വിയോജിപ്പാണ് അറിയിച്ചത്. വൈറസിൻെറ ഭീഷണി പൂർണമായി ഒഴിവായതായി കരുതാനാവില്ലന്ന അഭിപ്രായമാണ് ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പ്രകടിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പതിറ്റാണ്ടുകൾക്കുശേഷം യുകെയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ലണ്ടനിൽ 30 വയസ്സുള്ള ഒരു സ്ത്രീയും ഹാംഷെയറിൽ 20 വയസ്സുള്ള ഒരു പുരുഷനും മെർസിസൈഡിൽ 50 വയസ്സുള്ള ഒരു പുരുഷനുമാണ് കൊടുങ്കാറ്റ് മൂലം മരണമടഞ്ഞത്. യൂറോപ്പിലെ മറ്റിടങ്ങളിൽ അഞ്ചു പേർ മരിച്ചു. അതേസമയം കൊടുങ്കാറ്റ് മൂലം സ്കൂളുകൾ അടച്ചു. കൊടുങ്കാറ്റ് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. അതിനാൽ തന്നെ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി.

ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.

വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു അതിതീവ്രതയോടെയുള്ള യൂനിസിൻെറ വരവ്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ഇത് ആദ്യമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിവർപൂൾ : ലിവർപൂളിൽ പന്ത്രണ്ടുകാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പതിനാലുകാരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. നവംബർ 25 ന് സുഹൃത്തുക്കളോടൊപ്പം സിറ്റി സെന്ററിലെത്തിയ ഏവ മരിയ (12) യാണ് പതിനാലുകാരന്റെ കത്തിക്കിരയായത്. കഴുത്തിൽ മാരകമായി കുത്തേറ്റ ഏവ, ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് മരിച്ചു. നോട്രെ ഡാം കാത്തലിക് കോളേജിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരുന്നു ഏവ.

ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി കൊലപാതക കുറ്റം നിഷേധിച്ചത്. എന്നാൽ മാരകായുധം കൈവശം വെച്ചതായി പ്രതി സമ്മതിച്ചു. കേസിലെ വിചാരണ മെയ്‌ 9ന് ആരംഭിക്കുമെന്ന് ജഡ്ജി അറിയിച്ചു. അരമണിക്കൂറോളം നീണ്ടുനിന്ന വാദം കേൾക്കാനായി ഏവയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ഏവയുടെ മരണത്തിൽ കുടുംബം പൂർണമായി തകർന്നുപോയെന്ന് പിതാവ് റോബർട്ട് മാർട്ടിൻ കണ്ണീരോടെ പറഞ്ഞു.

ഏവയുടെ മരണത്തെ തുടർന്ന് മൂന്ന് ആൺകുട്ടികളാണ് പോലീസ് പിടിയിലായത്. 16 വയസുള്ള ആൺകുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. 14കാരനെ അന്വേഷണ വിധേയമായി വിട്ടയച്ചുവെന്നും 13കാരനെതിരെ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും മെർസിസൈഡ് പോലീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കനത്ത ആശങ്ക സൃഷ്ടിച്ച് യൂനിസ് കൊടുങ്കാറ്റ് ഇന്ന് ആഞ്ഞടിക്കും. തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മണിക്കൂറിൽ 90 മൈൽ വേഗതയിൽ കാറ്റ് വീശും. കനത്ത നാശനഷ്ടങ്ങൾക്കും അപകടത്തിനും സാധ്യതയുണ്ടെന്നറിയിച്ച് മെറ്റ് ഓഫീസ്, റെഡ് അലേർട്ട് പുറപ്പെടുവിച്ചു കഴിഞ്ഞു. മുൻകരുതൽ എന്ന നിലയിൽ പല സ്‌കൂളുകളും ഇന്ന് അടച്ചിടുകയാണ്. ട്രെയിനുകളും ചില വിമാന സർവീസുകളും റദ്ദാക്കി. വൈദ്യുതി വിതരണത്തിലും വലിയ തടസ്സം നേരിടും.

മുൻകരുതലുകൾ എന്തൊക്കെ?

ഈസ്റ്റേൺ എയർവേയ്‌സ് ഇതിനകം തന്നെ ലണ്ടൻ-ഗാറ്റ്‌വിക്ക് സർവീസ് റദ്ദാക്കി. എക്‌സെറ്റർ എയർപോർട്ട് മൂന്ന് ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നതിനാൽ വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്.

വെൽഷ് കൗൺസിലുകളും സോമർസെറ്റ് കൗണ്ടി കൗൺസിലും അവരുടെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കുമെന്ന് അറിയിച്ചു. ഡെവൺ, കോൺവാൾ എന്നിവിടങ്ങളിലുള്ള നൂറിലധികം സ്കൂളുകളും ഇന്ന് അടച്ചിടും.

ഡെവോൺ, കോൺവാൾ, സോമർസെറ്റ് തീരങ്ങളിലും വെയിൽസിന്റെ തെക്കൻ തീരങ്ങളിലും താമസിക്കുന്നവരോട് വീട്ടിൽ തന്നെ തുടരാൻ നിർദേശം നൽകി.

വെയിൽസിലെ എല്ലാ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യാത്രാ തടസ്സം ഉണ്ടാകുമെന്നതിനാൽ ട്രെയിനിൽ പോകരുതെന്ന് റെയിൽ കമ്പനികൾ അറിയിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ നാഷണൽ ഹൈവേസ് അഭ്യർത്ഥിച്ചു.

മരങ്ങൾ വീഴാനുള്ള സാധ്യത കാരണം പല പാർക്കുകളും അടച്ചിടും.

കൊടുങ്കാറ്റ് സമയത്ത് മൃഗങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം.

ദുരിതബാധിതരെ സഹായിക്കാൻ സൈന്യം സജ്ജരാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

അപകട സാധ്യതകൾ

റെഡ് വാണിംഗ് സോണിൽ, മരങ്ങൾ കടപുഴകി വീഴാനും മേൽക്കൂരകൾ പറന്നു പോകാനും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെ പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ്, തെക്ക് തീരപ്രദേശങ്ങളിൽ വെള്ളപൊക്ക സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

തീരപ്രദേശങ്ങളിൽ 40 അടി വരെ തിരമാല ഉയരും. അതിനാൽ ‘സ്റ്റോം സെൽഫി’കൾ എടുക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

സ്കോട്ട്ലൻഡിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുവീഴ്ച തുടരും.

ഇന്ന് വൈകുന്നേരത്തോടെ കൊടുങ്കാറ്റ് ശമിക്കുമെങ്കിലും വാരാന്ത്യത്തിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാശനഷ്ടങ്ങൾ ഉണ്ടാക്കി ഡഡ്‌ലി കൊടുങ്കാറ്റ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് അതിതീവ്രതയോടെ യൂനിസ് എത്തുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ 20,000-ത്തിലധികം വീടുകൾ ഇതിനകം ഇരുട്ടിലാണ്. 47 പേരുടെ മരണത്തിനിടയാക്കിയ 1990 ലെ ബേൺസ് ഡേ കൊടുങ്കാറ്റിന് ശേഷം ഇത്രയും ഭീകരമായ കൊടുങ്കാറ്റ് രാജ്യത്ത് ആദ്യമാണ്. ഇതാണ് സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പരിഷ്കൃത സമൂഹത്തിന്റെ പരിഗണനയിൽ എന്നും മുൻപന്തിയിൽ വരേണ്ട കാര്യമാണ് പ്രായമായ പൗരൻമാരോടുള്ള പരിഗണനയും അവരുടെ മാനസിക ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളത്. ബ്രിട്ടനിൽ പ്രായമായവരുടെ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിൽ കെയർ ഹോമുകൾക്ക് നിർണായക പങ്കുണ്ട്. ആരോഗ്യപരിപാലനത്തിനും ശുശ്രൂഷകൾക്കും ബ്രിട്ടനിലെ കെയർ ഹോമുകൾ മുൻപന്തിയിലാണ്. എന്നാൽ ചില കെയർ ഹോമുകളിലെ നടത്തിപ്പുകാരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ അന്തേവാസികൾക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

വളരെ ചെറിയ മുന്നറിയിപ്പ് മാത്രം നൽകി കെയർ ഹോമുകൾ അടച്ചുപൂട്ടുന്നത് ആയിരക്കണക്കിന് പ്രായമായവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. കെയർ ഹോമുകളുടെ പെട്ടെന്നുള്ള അടച്ചു പൂട്ടൽ കൊണ്ട് ബുദ്ധിമുട്ടിലാകുന്ന കുടുംബങ്ങൾ സഹായത്തിനായി പ്രാദേശിക കൗൺസിലുകളെ സമീപിക്കുമ്പോൾ മതിയായ പിന്തുണ കിട്ടുന്നില്ലന്നുള്ള പരാതിയും ശക്തമാണ്.

കെയർ ഹോമുകളുടെ അടച്ചുപൂട്ടൽ കൊണ്ട് വഴിയാധാരമാകുന്ന അന്തേവാസികളുടെ രോഗി പരിചരണത്തിനായി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിക്കുന്നത് എൻഎച്ച്എസിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുണ്ട്. കെയർ ഹോമുകൾക്കായുള്ള ഗവൺമെൻറ് ഫണ്ടിംഗിൻെറ കുറവാണ് അടച്ചുപൂട്ടലിലേയ്ക്ക് എത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

തൻറെ കസിനും മറ്റൊരാളും തമ്മിലുള്ള തർക്കം ശമിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 20 വയസ്സുകാരനായ ഡീൻ കൊല്ലപ്പെട്ടത്. കൊലയാളി 25 വയസുകാരനായ ബ്രാൻഡൻ സൈലൻസ് ആയിരുന്നു. ഡീനിൻെറ കൊലപാതകത്തിൻെറ അവസാന നിമിഷത്തിൻെറ വീഡിയോ ഫൂട്ടേജ് ഓൺലൈനിൽ പങ്കുവെച്ചിരിക്കുകയാണ് ഡീനിന്റെ അമ്മ ബെക്കി വൈറ്റ് .

പെട്ടെന്നുള്ള പ്രകോപനം ആക്രമണത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിക്കുന്ന സംഭവങ്ങൾ ഏറിവരികയാണ്. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഈ വീഡിയോ പങ്കുവെച്ചതെന്ന് ഡീനിന്റെ അമ്മ പറഞ്ഞു.

കൊലയാളിയായ ബ്രാൻഡൻ ലൂക്ക് സൈലൻസിനെ 10 വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ദൃശ്യങ്ങളിൽ ബ്രാൻഡൻ ഡീനിനെ പുറകിലൂടെ വന്ന് തലയ്ക്കടിച്ചു കൊല്ലുന്ന ദൃശ്യങ്ങളാണുള്ളത് . ഇങ്ങനെയുള്ള കൊലപാതകികൾക്ക് കഠിനമായ ശിക്ഷ നടപ്പിലാക്കണമെന്നുള്ള അഭിപ്രായ രൂപീകരണത്തിനായുള്ള ശ്രമത്തിലാണ് ഡീനിൻെറ കുടുംബം ഇപ്പോൾ. ഇതിനോട് അനുബന്ധിച്ചുള്ള നിവേദനത്തിൽ 18000 -ത്തിലധികം പേരാണ് ഒപ്പിട്ടിരിക്കുന്നത് .

 

RECENT POSTS
Copyright © . All rights reserved