Main News

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് രൂപതാധ്യക്ഷന്‍ മാര്‍. ജോസപ്പ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് ഓണ്‍ലൈനില്‍ ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.

സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.

യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

___________________________________________________________

Message from Mar Joseph  Srampickal.

Dear Brothers and  Sisters in Jesus Christ,
Please download the attached file below and click the icon to watch the live streaming of ‘Joy of the Gospel’ from 01.30 pm to 05.00 pm on Saturday 27th February 2021.
You are requested to make sure that it is reached at the earliest to all the faithful in our Parishes/Missions/Proposed Missions of the Eparchy by using the means of communications (Email, Whatsapp, Facebook, Instagram etc…).
With all good wishes and prayers,
Yours in our Lord and our God,
+ Joseph Srampickal
Bishop, Syro Malabar Eparchy of Great Britain

ലണ്ടൻ: കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവിൽ ചരിത്രപരമായ ഇടപെടൽ നടത്തിയ രാജ്ഞി, തങ്ങളേക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും, വാക്സിൻ നിരസിക്കുന്നത് സ്വാർത്ഥതയാണെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു. സ്വന്തം ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും പരസ്യമായി സംസാരിക്കാത്ത രാജ്ഞി, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നവരുമായുള്ള ഒരു വീഡിയോ കോളിനിടെയാണ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് സംസാരിച്ചത്.

ജനുവരിയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച രാജ്ഞി സ്വന്തം അനുഭവത്തെക്കുറിച്ചും പരാമർശിച്ചു. വാക്സിൻ സ്വീകരിച്ച തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും, തികച്ചും നിരുപദ്രവകാരിയാണെന്നും പറഞ്ഞു. “ഒരിക്കൽ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും, നിങ്ങൾക്കറിയാം, നിങ്ങളെ സംരക്ഷിച്ചിരിക്കുന്നു, ഇത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു.” രാജ്ഞി കൂട്ടിച്ചേർത്തു.

റോൾ ഔട്ടിന്റെ ചുമതലയുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോളിൽ, സംശയമുള്ളവരെ ‘തങ്ങളെക്കാൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ’ അവർ പ്രോത്സാഹിപ്പിച്ചു. കോവിഡിനെ പ്ലേഗിനോട് ഉപമിച്ചുകൊണ്ട്, വാക്സിനേഷൻ പരിപാടി എത്ര വേഗത്തിൽ നടപ്പാക്കി എന്നത് ശ്രദ്ധേയമാണെന്ന് പറഞ്ഞു.

അതേസമയം രണ്ടഭിപ്രായം നിലനിൽക്കുന്ന വിഷയങ്ങളിൽ രാജ്ഞി ഇത്തരമൊരു പൊതു നിലപാട് സ്വീകരിക്കുന്നത് വളരെ അസാധാരണമാണ്, മാത്രമല്ല പരാമർശങ്ങൾ വാക്സിൻ സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ വിജയമായിട്ടാണ് ആരോഗ്യ വിഭാഗവും കാണുന്നത്. പരിപാടിയിൽ ഇത് അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു വിശ്വാസ വോട്ടായി മാറിയെന്ന് എൻ‌എച്ച്‌എസ് വാക്സിൻ മേധാവി പറഞ്ഞു.

ലണ്ടൻ ∙ ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഏതാനും ദിവസങ്ങൾക്കു മുൻപ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചു.

സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് ആയിരുന്നു രശ്മി (22).

പ്രചാരണവേളയിൽ വനിതകളെയും ട്രാൻസ്ജെൻഡർ വനിതകളെയും രശ്മി വേറിട്ട് സൂചിപ്പിച്ചത് പ്രതിഷേധത്തിന് ഇടവരുത്തി. ഇതിനു പുറമേ ജർമൻ സന്ദർശനവേളയിൽ വംശഹത്യ നടന്ന സ്ഥലത്തെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായി.

മലേഷ്യൻ സന്ദർശനവേളയിലെ ചിത്രത്തിന് ചിങ് ചാങ് എന്ന അടിക്കുറിപ്പ് നൽകിയതു ചൈനീസ് വിദ്യാർഥികളെ ചൊടിപ്പിച്ചു. ചൈനക്കാരെ കളിയാക്കാനാണ് പാശ്ചാത്യർ ചിങ് ചാങ് എന്നു വിളിക്കുന്നത്.

പരാമർശങ്ങളിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും എതിർപ്പു വർധിച്ചതോടെ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പേറ്റന്റ് ലൈസൻസിംഗിലെയും ചിപ്പ് മാർക്കറ്റുകളിലെയും ആധിപത്യം മുതലെടുത്ത് യുകെ കോമ്പറ്റിഷൻ ലോ ലംഘിച്ചുവെന്ന് ആരോപിച്ച് ക്വാൽകോമിനെതിരെ രംഗത്തെത്തി വാച്ച്ഡോഗ് വിച്ച്?. ക്വാൽകോം, നിർമ്മാതാക്കളിൽ നിന്ന് വിലക്കയറ്റ ഫീസ് ഈടാക്കിയെന്നും അത് ഉയർന്ന സ്മാർട്ട്‌ഫോൺ വിലയുടെ രൂപത്തിൽ ഉപയോക്താക്കൾക്ക് കൈമാറിയെന്നും ആരോപിച്ചു. എന്നാൽ കേസിന് അടിസ്ഥാനമില്ലെന്ന് ക്വാൽകോം മറുപടി പറഞ്ഞു. 2015 ഒക്ടോബർ 1 മുതൽ വാങ്ങിയ എല്ലാ ആപ്പിൾ, സാംസങ് സ്മാർട്ട്‌ഫോണുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിച്ച്? അന്വേഷിച്ചു വരികയാണ്. അതിനാൽ തന്നെ കേസ് വിജയിക്കുകയാണെങ്കിൽ വ്യക്തികൾ വാങ്ങിയ സ്മാർട്ട്‌ഫോണിന്റെ മോഡൽ അനുസരിച്ച് 30 പൗണ്ട് വരെ നഷ്ടപരിഹാരം ലഭിച്ചേക്കാം.

ക്വാൽകോമിന്റെ രീതികൾ മത്സര വിരുദ്ധമാണെന്നും ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് ഇതുവരെ 480 മില്യൺ പൗണ്ട് അപഹരിച്ചിട്ടുണ്ടെന്നും വിച്ചിന്റെ ചീഫ് എക്സിക്യൂട്ടീവ് അനാബെൽ ഹോൾട്ട് പറഞ്ഞു. ഇത് അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ക്വാൽകോം പോലുള്ള കമ്പനികൾ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന കൃത്രിമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ ഞങ്ങൾ തയ്യാറാണ്.” ഹോൾട്ട് വ്യക്തമാക്കി. കോമ്പറ്റീഷൻ അപ്പീൽ ട്രൈബ്യൂണലിൽ നിയമപരമായി ക്ലെയിം ഫയൽ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ചിപ്പുകൾ നിർമാതാക്കളിൽ ഒരാളായ ക്വാൽകോം നിരവധി ആരോപണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 2018ൽ ആപ്പിളുമായി നടത്തിയ ഡീലുകളുടെ പരമ്പരയിൽ കോമ്പറ്റിഷൻ ലോ ലംഘിച്ചതിന് യൂറോപ്യൻ കമ്മീഷൻ 858 മില്യൺ പൗണ്ട് പിഴ ചുമത്തിയിരുന്നു. 3 ജി ചിപ്‌സെറ്റ് വിപണിയിൽ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 2019 ൽ 242 മില്യൺ പൗണ്ട് പിഴയും ചുമത്തുകയുണ്ടായി. രണ്ട് കണ്ടെത്തലുകൾക്കെതിരെയും ക്വാൽകോം അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മേഫെയർ ഹൗസ് വാടകയ്‌ക്കെടുക്കാൻ 3.1 മില്യൺ മുൻകൂറായി നൽകി ചൈനീസ് സ്വദേശി. എക്കാലത്തെയും വലിയ തുക നൽകിയാണ് 24കാരിയായ ചൈനീസ് സ്വദേശി ലണ്ടൻ മേഫെയറിലെ അഞ്ച് ബെഡ്‌റൂം ടൗൺഹൗസ് വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം 13000 പൗണ്ട് നൽകേണ്ടിവരും. ഒരു കോടീശ്വരന്റെ മകളാണെന്ന് പറയപ്പെടുന്ന വിദ്യാർത്ഥിനി ഹൈഡ് പാർക്കിനോട് ചേർന്നുള്ളതും 30 മില്യൺ ഡോളർ വിലമതിക്കുന്നതുമായ കുൽറോസ് ഹൗസിൽ വാടകയ്ക്ക് താമസിക്കാൻ 3.1 മില്യൺ പൗണ്ട് മുൻകൂറായി നൽകിയിട്ടുണ്ട്. അവൾ പ്രതിവർഷം 1.55 മില്യൺ പൗണ്ട് വാടകയായി നൽകുമെന്നാണ് ഇതിനർത്ഥം. ലണ്ടനിലെ എക്കാലത്തെയും വലിയ വാടകയാണിത്.

കാമുകനും ജോലിക്കാർക്കും വ്യക്തിഗത സുരക്ഷാ സംഘത്തോടുമൊപ്പമാണ് കഴിയുന്നത്. 8,051 ചതുരശ്രയടി വിസ്തീർണമുള്ള ഈ വീട് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉറ്റ ചങ്ങാതിയാണെന്ന് പറയപ്പെടുന്ന കാം ബാബെയുടെ ഉടമസ്ഥതയിലുള്ളതാണ്. മെയ്‌ഫെയർ പാഡിൽ അഞ്ച് ആഡംബര ബെഡ്‌റൂമുകൾ, സിനിമ തിയേറ്റർ, ക്ലബ് റൂം, സ്വിമ്മിംഗ് പൂൾ, സ്പാ കോംപ്ലക്‌സ്, റിയർ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു. കോവിഡ് -19 കാരണം ഒരു ഫ്ലാറ്റിന് മുകളിൽ ഒരു വീട് വാടകയ്ക്കെടുക്കുന്നതാണ് തന്റെ മുൻഗണനയെന്ന് അവകാശി പറഞ്ഞു. പ്രോപ്പർട്ടിയുടെ വാട്ട്‌സ്ആപ്പ് വീഡിയോ ഏജന്റ് അയച്ചതിന് ശേഷമാണ് അവൾ കുൽറോസ് ഹൗസ് തിരഞ്ഞെടുത്തത്.

മേഫെയറിൽ ഒരു പുതിയ വീട് വാടകയ്‌ക്കെടുക്കുന്നതിന് ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ് 3.1 മില്യൺ പൗണ്ട്. ലോകമെമ്പാടുമുള്ള പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലുകൾ, വിഐപി വേദികൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ‘ബെസ്റ്റ് ഓഫ് ബ്രിട്ടീഷ്’ ക്ലാസിക് ഡിസൈനിലാണ് കെ 10 ഗ്രൂപ്പ് കുൽറോസ് ഹൗസിന്റെ ഇന്റീരിയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കൊറോണ ബാധ മൂലം പ്രതിസന്ധിയിലായിരിക്കുന്ന ബ്രിട്ടന്റെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനായി ചാൻസലർ റിഷി സുനക്കിന്റെ ബഡ്ജറ്റ് അടുത്താഴ്ച ഉണ്ടാകും. ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മാർച്ച് 3 നാണ് അദ്ദേഹം ബഡ് ജറ്റ് അവതരിപ്പിക്കുക. ഇന്ധന ടാക്സുകളും വർധിപ്പിക്കാനുള്ള നീക്കം നിലവിലുണ്ട്. ഹോസ്പിറ്റാലിറ്റി, ടൂറിസ്റ്റ് ഇൻഡസ്ട്രികൾ എന്നിവയ്ക്കും വാറ്റ് ടാക്സ് വർദ്ധിപ്പിക്കാനുള്ള തീരുമാനങ്ങൾ ബഡ് ജറ്റിൽ ഉള്ളതായി റിഷി സുനക് സൂചിപ്പിച്ചു.

സാമ്പത്തികരംഗത്തെ ഊർജിതപ്പെടുത്താനുള്ള നീക്കങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ഉറപ്പു നൽകി. ഇതോടൊപ്പംതന്നെ ഹൗസിംഗ് മാർക്കറ്റിനോട് ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി സിസ്റ്റത്തിനും മാറ്റം വരുത്താനുള്ള സാധ്യതകളേറെയാണ്. ബ്രിട്ടൻ ടൂർ കടബാധ്യത സർവകാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്. ഇതാണ് വളരെ പെട്ടെന്ന് ടാക്സുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങാൻ കാരണമായിരിക്കുന്നത്.

കൊറോണ ബാധയുടെ നിയന്ത്രണങ്ങൾ നീക്കുവാനായി കൺസർവേറ്റിവ് എംപിമാർ ആവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലായ്മയും മറ്റും രാജ്യത്തെ ബാധിക്കാനുള്ള സാധ്യതകൾ വർദ്ധിച്ചുവരികയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് റിഷി സുനക്കിന്റെ ബഡ് ജറ്റ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒറ്റ ഡോസ് മാത്രം നൽകേണ്ട ജോൺസൺ ആൻഡ് ജോൺസൺ പ്രതിരോധ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് റെഗുലേറ്ററി അതോറിറ്റി നടത്തിയ അവലോകനത്തിൽ കണ്ടെത്തി. നിലവിലുള്ള വാക്സിനുകൾ നിശ്ചിത ഇടവേളകളിൽ രണ്ട് ഡോസ് ആണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണ വാക്സിൻ കൂടുതൽ വേഗത്തിലും ഫലപ്രദവുമായി പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും നടപ്പിലാക്കാൻ ഉപകരിക്കും എന്ന് കരുതപ്പെടുന്നു.

യുഎസിൽ അംഗീകാരം ലഭിച്ച മൂന്നാമത്തെ കോവിഡ് വാക്സിനാണ് ജോൺസൻ ആൻഡ് ജോൺസന്റേത്. ഫൈസർ, മൊഡോണ വാക്‌സിനുകൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ചെലവ് കുറവ്, ഫ്രീസറിനു പകരം റെഫ്രിജറേറ്ററിൽ സൂക്ഷിക്കാം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജോൺസൺ ആൻഡ് ജോൺസൻെറ വാക്സിൻ മറ്റു വാക്സിനുകളെക്കാൾ മേൽക്കൈ നേടുമെന്നാണ് കരുതപ്പെടുന്നത്. സിംഗിൾ ഷോട്ട് ജോൺസൺ ആൻഡ് ജോൺസൺ കൊറോണാ വാക്സിൻ 30 ദശലക്ഷം ഡോസുകളാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോസ് ഏഞ്ചൽസ് : അമേരിക്കന്‍ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. സൗത്ത് കാലിഫോർണിയയിലെ ലൊസാഞ്ചൽസിൽവച്ചാണ് അപകടം ഉണ്ടായത്. വുഡ്‌സിന്റെ വലത് കാലിന് ഗുരുതരമായി പരുക്കേറ്റതിനാൽ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വലുതുകാലിൽ നിരവധി ഒടിവുകൾ ഉണ്ടായിട്ടുണ്ട്. 45കാരനായ വുഡ്സ് സഞ്ചരിച്ചിരുന്ന കാർ റോഡിൽനിന്ന് തെന്നിമാറി താഴേക്ക് മറിയുകയായിരുന്നു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലാണ് അപകടമുണ്ടായത്.

വുഡ്‌സ് കാറില്‍ നിന്നും ജീവനോടെ പുറത്തുവന്നത് ഭാഗ്യംകൊണ്ടു മാത്രമാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ കാർലോസ് ഗോൺസാലസ് പറഞ്ഞു. അപകട സമയത്ത് വുഡ്സ് മാത്രമാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കാറിന്റെ കിടപ്പും അപകടാവസ്ഥയും വിശകലനം ചെയ്ത പോലീസ് അപകടകാരണം എന്തെന്ന് കണ്ടെത്തിയിട്ടില്ല. കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്ന വുഡ്‌സ് താൻ ആരാണെന്ന് പോലീസിനെ അറിയിക്കുകയുണ്ടായി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. 2009 ലും അപകടത്തിൽ ടൈഗർ വുഡ്സിന് പരിക്കേറ്റിരുന്നു. 5 മേജര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ 15 പ്രധാന ഗോള്‍ഫ് കിരീടം നേടിയ വുഡ്‌സ് കായിക രംഗത്തെ ഏറ്റവും സമ്പന്ന വ്യകതികളിൽ ഒരാൾ കൂടിയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അസ്ഡാ സൂപ്പർമാർക്കറ്റിന്റെ കാർ പാർക്കിൽ കുഞ്ഞിന് ജന്മം നൽകി യുവതി. ഈ സന്തോഷവാർത്ത അസ്ഡ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും നേടുകയുണ്ടായി. “ഡെലിത്ത് ജോൺസ്, ഡീൻ സ്റ്റാവ്മാൻ എന്നിവരുടെ കുഞ്ഞ് ഹാരി ഞങ്ങളുടെ വെൽഹേലി സ്റ്റോറിന്റെ കാർ പാർക്കിൽ പിറന്നുവീണു.” അസ്ഡ ഫേസ്ബുക്കിൽ കുറിച്ചു. സൂപ്പർ മാർക്കറ്റ് പിന്നീട് കാർ പാർക്കിൽ കുഞ്ഞിനെ പ്രസവിച്ചതെങ്ങനെയെന്ന് വിശദീകരിച്ചു. കടയിൽ ജോലി ചെയ്യുന്ന 26കാരനായ ഡീൻ തന്റെ ഷിഫ്റ്റ്‌ പൂർത്തിയാക്കുകയായിരുന്നു. ഹോം കെയറായ തന്റെ ഭാര്യ ഡെലിത്ത് ഗർഭിണിയാണെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. അവളുടെ വേദന ആരംഭിച്ചപ്പോൾ ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് അവർ കരുതി. അമ്മ ആൻഡ്രിയയും സഹോദരി കേറ്റും അസ്ഡ വെൽഹേലിയിൽ ജോലി ചെയ്യുന്നുന്നവരാണ്. ആംബുലൻസ് എത്തിയ ശേഷമാണ് അവൾക്ക് പ്രസവവേദന ആരംഭിച്ചെന്ന് അവർ അറിയുന്നത്. 30 മൈൽ അകലെയുള്ള ബാംഗൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും സ്റ്റോറിന്റെ കാർ പാർക്കിൽ വച്ചു തന്നെ അവൾ കുഞ്ഞിന് ജന്മം നൽകി.

“എനിക്ക് മുമ്പ് ഇതുപോലൊരു വേദന ഉണ്ടായിരുന്നു, അതിനാൽ ഇത് സമാനമായ ഒന്നാണെന്ന് കരുതി. എന്റെ മമ്മിയേയും സഹോദരിയേയും ഫോണിൽ വിളിച്ചപ്പോൾ അവർ സഹായത്തിനെത്തി.” ഡെലിത്ത് പറഞ്ഞു. സ്റ്റോറിന്റെ കസ്റ്റമർ സർവീസ് ഡെസ്‌കിൽ ജോലി ചെയ്യുന്ന കേറ്റ് പറഞ്ഞു: “അവൾക്ക് വേദന തോന്നി തുടങ്ങിയപ്പോൾ ഞങ്ങൾ സഹായത്തിനായി ഓടിയെത്തി. ഇത് അപ്പെൻഡിസൈറ്റിസ് ആണെന്ന് ഞങ്ങൾ കരുതി. ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു; ‘എനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നുവെന്ന് ഞാൻ കരുതുന്നു.’ ഞങ്ങൾ ചിരിച്ചു. എന്നാൽ അവൾ പറഞ്ഞത് ശരിയാണെന്ന് തോന്നിയപ്പോൾ ഞെട്ടിപ്പോയി! അവൾ ഗർഭിണിയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ ചലനം അവൾക്ക് അനുഭവപ്പെട്ടില്ല. ”

ഡെലിത്തിനേയും ഹാരിയേയും പരിശോധനയ്ക്കായി ബാംഗൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 24 മണിക്കൂറിനുള്ളിൽ വീട്ടിലെത്തി. ഏഴു വർഷങ്ങൾക്ക് മുമ്പാണ് ഡെലിത്തിന്റെയും ഡീനിന്റെയും വിവാഹം കഴിഞ്ഞത്. ഹാരിയുടെ അപ്രതീക്ഷിത ജനനത്തിന്റെ ഞെട്ടലിലാണെങ്കിലും അതീവ സന്തോഷത്തിലാണ് ആ കുടുംബം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ അവധിക്കാലം ആഘോഷിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ ഹോളിഡേ ഫേം ആയ ടുയി തങ്ങളുടെ വിദേശ ട്രിപ്പുകളുടെ ബുക്കിംഗ് എണ്ണത്തിൽ 500 ശതമാനത്തിലേറെ കുതിച്ചുചാട്ടം ഉണ്ടായി എന്ന് അവകാശപ്പെടുന്നു. സമാനമായ രീതിയിൽ മറ്റൊരു കമ്പനിയും 10,000 ബുക്കിംഗുകൾ ഒറ്റദിവസം ലഭിച്ചതായി അവകാശപ്പെടുന്നു. ജൂലൈ മുതൽ ഗ്രീസ്, സ്പെയിൻ, തുർക്കി പോലെയുള്ള രാജ്യങ്ങളിലേയ്ക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായി ടുയി അറിയിച്ചു.

ചുരുക്കിപ്പറഞ്ഞാൽ ഓരോ 11 സെക്കൻഡിലും ഓരോ പുതിയ ബുക്കിംഗുകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിനുള്ളിലെ ടൂറിസത്തിനും വലിയ തോതിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയാൽ ഉടൻതന്നെ യോർക്ക് ഷെയറിലേയ്ക്ക് കുടുംബവുമൊത്ത് യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നാറ്റ് സോമേഴ്സ് എന്ന വനിത മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗൺ ഉയർത്തിയാൽ സന്ദർശിക്കേണ്ട ഒരുപിടി സ്ഥലങ്ങൾ ഞങ്ങൾ ഇപ്പോൾ തന്നെ കണക്കുകൂട്ടി വെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര യാത്ര നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെയ് 17 വരെ ഇപ്പോഴും ഉള്ളതുപോലെ തന്നെ തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. സാമ്പത്തിക മേഖലയിലെ ഇടിവും രോഗ ഭീതിയും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കുമോ എന്നും, മേഖല ഇടിയാൻ കാരണമാകുമോ എന്നും സംശയിച്ചിരുന്നിടത്താണ് ഇത്രയധികം സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
മിക്ക എയർലൈനുകളിലും പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിലുള്ള ബുക്കിംഗ് റേറ്റുകളാണ് ഇതുവരെ ഉള്ളത്. ടൂറിസം മേഖല കനത്ത കുതിച്ചുചാട്ടത്തോടു കൂടി മുന്നോട്ടു വരും എന്നാണ് പ്രതീക്ഷ.

RECENT POSTS
Copyright © . All rights reserved