Movies

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ആരാധകരുടെ എണ്ണം കൂടുന്നു. ഇതുവരെ പത്തുപേർ താരത്തിന്റെ മരണം താങ്ങാനാവാതെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏഴു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മരണത്തിന് മുൻപ് തന്നെ പലകുറി ആവശ്യപ്പെട്ടിരുന്നു. നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.

കർണാടകയുടെ ഉള്ളുലച്ചാണ് സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്. സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാൽ ആ സഹായങ്ങൾ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്നടൻ വിശാൽ. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.

പുനീത് രാജ് കുമാറിന്റെ സ്മൃതി കുടീരത്തിലേക്ക് താരങ്ങളുടെയും ആരാധകരുടെയും പ്രവാഹമാണ്. സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്മൃതി കുടീരത്തിലെത്തി ആദരമർപ്പിച്ചു. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറുമൊത്തായിരുന്നു സൂര്യ ഇന്ന് കഠീരവ സ്റ്റുഡിയോയിലെ സമാധി സ്ഥലത്ത് എത്തിയത്. പുനീതിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ലെന്നും. ആ മുഖം മനസിൽ നിന്ന് മായില്ലെന്നും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള അഭിനയേത്രിയാണ് വിദ്യാ ബാലന്‍. വെറും നായിക എന്നതിനപ്പുറം കാമ്പുള്ള വേഷങ്ങളാണ് വിദ്യ ബാലന്‍ കൂടുതലയി അവതരിപ്പിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ തന്നെ സിനിമ സ്വപ്നം കണ്ടിരുന്ന വിദ്യ 1995 ല്‍ ആണ് ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത് പേരെടുത്ത വിദ്യ തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാത്ത താരമാണ്. പൊതുവേ പലരും പറയാന്‍ മടിക്കുന്ന ലൈംഗികാനുഭവങ്ങളെക്കുറിച്ചു പോലും തുറന്നു സംസാരിക്കുന്നതില്‍ വിദ്യ ഒരിയ്ക്കലും മടി കാണിച്ചിട്ടില്ല.

ലൈംഗികത പരസ്യമായി സംസാരിക്കാന്‍ പാടുള്ള വിഷയം അല്ലന്നാണ് പൊതുവേ നമ്മുടെ ധാരണ. സമൂഹത്തില്‍ ഇത് വിലക്കപ്പെട്ട വിഷയമായിട്ടാണ് കരുതുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്‍റെ ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്. നാല്‍പ്പതു വയസ്സിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിയുള്ളവരും സുന്ദരികളുമായി മാറുമെന്ന് അവര്‍ പറയുന്നു. എല്ലാവരും നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികത ആസ്വദിക്കാതിരിക്കാനുമാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകള്‍ മാറുന്നതിന് കാരണം അവരെ മറ്റുളളവര്‍ ശ്രദ്ധിക്കാതിരിക്കുന്നു എന്നതുകൊണ്ടാണ്. സ്വന്തം സന്തോഷത്തിനായിരിക്കും അവര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുക.

അതോടെ ലൈംഗീകത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. നാല്‍പ്പത് കഴിഞ്ഞതോടെ താന്‍ മനസ്സ് കൊണ്ട് പിന്നോട്ടാണ് പോയതെന്ന് അവര്‍ പറയുന്നു. നേരത്തെ കുറച്ചു കൂടി ഗൗരവക്കാരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ലൈംഗീകത ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നു. തന്‍റെ ചുമലുകളില്‍ ഈ ലോകത്തിൻ്റെ എല്ലാ ഭാരവും താന്‍ ചുമക്കുന്നില്ല. ഇരുപതു വയസ്സുള്ളപ്പോള്‍ തനിക്ക് ഉണ്ടായിരുന്ന സ്വപ്നം ജീവിക്കുക എന്നത് മാത്രമായിരുന്നു എങ്കില്‍ നാല്‍പതുകളില്‍ എത്തിയതോടെ താന്‍ ജീവിതം കൂടുതലായി ആസ്വദിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് വിദ്യാ ബാലന്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല.- സലിം കുമാര്‍ പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌എഫ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.

സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.

സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. സഹപ്രവര്‍ത്തകരുമായും ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. മിമിക്രി കലാ രംഗത്ത് നിന്നുമാണ് സലിംകുമാര്‍ സിനിമയിലേക്ക് എത്തുന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് സലിംകുമാര്‍. എന്നാല്‍ നടന് രാഷ്ട്രീയവും സൗഹൃദവും രണ്ടും രണ്ടാണ്. സുഹൃത്തുക്കള്‍ക്ക് എതിരെ രാഷ്ട്രീയ പ്രചരണത്തിന് പോകാറില്ലെന്നാണ് സലിം കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സലീം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…’രാഷ്ട്രീയം എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.

പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ട.

പൊതുവെ മാതൃത്വത്തോടും രക്ഷാകർതൃത്വത്തോടും ബന്ധപ്പെട്ട നിരവധി നിമിഷങ്ങൾ ഉണ്ട്. ഭക്ഷണം നൽകൽ, വൃത്തിയാക്കൽ, ഉറക്കം നഷ്‌ടപ്പെടൽ തുടങ്ങിയ കഥകൾ ഓരോ അമ്മയ്ക്കും പറയാനുണ്ടാവും. ഓരോ അമ്മയ്ക്കും ബന്ധപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണെങ്കിലും, നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്  ഖുറാനയ്ക്ക് മറ്റൊരു വെല്ലുവിളി ഉണ്ടായിരുന്നു.

20 വർഷത്തിലേറെയായി ആയുഷ്മാനുമായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന രചയിതാവും ചലച്ചിത്ര നിർമ്മാതാവുമായ താഹിറ ‘ദി സെവൻ സിൻസ് ഓഫ് ബീയിങ് എ മദർ’ എന്ന പുസ്തകം രചിച്ച വേളയിൽ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ്. മൂത്ത മകനായ വിരാജ്വീർ ജനിച്ച ശേഷം സംഭവിച്ച ഒരു കാര്യമാണത്. അതെ, ഭർത്താവ് ആയുഷ്മാൻ ഭാര്യ താഹിറയുടെ മുലപ്പാൽ കട്ടുകുടിച്ചു. ആ സംഭവത്തെക്കുറിച്ച് താഹിറ വിശദമായി പറയുന്നു.

മൂത്ത കുഞ്ഞ് ജനിച്ച ശേഷം താഹിറയും ആയുഷ്മാനും ഒരു മിനി ഹണിമൂണിനായി ബാങ്കോക്കിലേക്ക് പോയിരുന്നു. കുഞ്ഞിനെ തങ്ങളുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഒരു ദിവസസം പ്രോടീൻ ഷേക്ക് കഴിച്ച് കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്നു ആയുഷ്മാൻ.

യാത്രയ്ക്ക് മുൻപ് താഹിറ തന്റെ മകന് പിന്നീട് നൽകാനായി പാൽ കുപ്പിയിൽ നിറയ്ക്കുന്ന തിരക്കിലായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞതും കുപ്പികൾ ഏറെക്കുറെ കാലിയായത് കണ്ട് അവർ അമ്പരന്നു. പാൽ നഷ്ടപ്പെട്ടതിന്റെ കൗതുകകരമായ സംഭവത്തെക്കുറിച്ച് അവർ ഭർത്താവിനോട് ചോദിച്ചു.

ഒരു പുഞ്ചിരിയോടെ ആയുഷ്മാൻ മറുപടി നൽകി. അത് എല്ലാ പോഷകവും നിറഞ്ഞതാണെന്നായിരുന്നു മറുപടി. ഊഷ്മാവും, വളരെ പോഷകഗുണമുള്ളതും ആയ മുലപ്പാൽ പ്രോട്ടീൻ ഷെയ്ക്കുമായി മിക്സ് ചെയ്താണ് ആയുഷ്മാൻ ഉപയോഗിച്ചത്.

അന്നുമുതൽ ഭർത്താവും നടനുമായ ആയുഷ്മാൻ ഖുറാനയിൽ നിന്ന് മുലപ്പാൽ മാറ്റി വയ്ക്കാൻ താഹിറ കഷ്‌ടപ്പെടുകയായിരുന്നു. ഈ സംഭവം തന്നെ ഇപ്പോഴും ചിരിപ്പിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തി. യാത്ര ‘അവിസ്മരണീയമാക്കാം’ എന്ന വാഗ്ദാനം ഭർത്താവ് പാലിച്ചതെങ്ങനെയെന്നും താഹിറ വിവരിച്ചു.

മകൻ വിരാജ്‌വീറിന് ആ സമയത്ത് 6-7 മാസം മാത്രമേ പ്രായമുള്ളൂ എന്നതിനാൽ, തന്റെ കുട്ടിയെ മുലയൂട്ടാൻ യാത്ര ചെയ്യുമ്പോൾ ശുചിമുറികൾ ഉൾപ്പെടെയുള്ള വിചിത്രമായ സ്ഥലങ്ങളിൽ തനിക്ക് ധാരാളം മുലപ്പാൽ നൽകേണ്ടിവന്നുവെന്നും താഹിറ കൂട്ടിച്ചേർത്തു.

വിരാജ്‌വീർ ജനിച്ചയുടനെ മാതൃസഹജവാസന അനുഭവപ്പെട്ടില്ലെന്ന് കൂടി അവർ പറഞ്ഞു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൈകളിലേക്ക് സ്വീകരിക്കാൻ തയാറായില്ലെന്നും, ഇത് ഡോക്ടറെ അത്ഭുതപ്പെടുത്തി എന്നും താഹിറ പറഞ്ഞു.

’12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ കുഞ്ഞ് പുറത്തുവന്നപ്പോൾ, ഡോക്ടർ എന്നെ നോക്കി ‘ഇതാ, നിങ്ങളുടെ കുഞ്ഞിനെ എടുക്കൂ’ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ കൈകൾ തുറക്കാൻ വിസമ്മതിച്ചു. ഞാൻ പുസ്തകങ്ങളിൽ വായിച്ച, എന്റെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും കേട്ട ആ വികാരങ്ങളെല്ലാം, അമ്മയുടെ സ്നേഹത്തിന്റെ എല്ലാ കഥകളിലെയും പോലെ എനിക്ക് ഒന്നും തോന്നിയില്ല’.

മാത്രവുമല്ല, ഞാൻ അതിനെ കുറിച്ച് വ്യാജപ്രകടനത്തിനും ആഗ്രഹിച്ചില്ല. എന്റെ മകനും എന്റെ ഡോക്ടറും, രണ്ടുപേരും എന്നെത്തന്നെ നോക്കി. ഞാൻ അവനെ എന്റെ മൂക്കിനോട് ചേർത്തുരുമ്മി. ‘ഇനി നിങ്ങൾക്ക് അവനെ അവന്റെ കുടുംബത്തിലേക്ക് കൊണ്ടുപോകാം,’ എന്ന് പറഞ്ഞു. ‘എന്താണ് ഉദ്ദേശിക്കുന്നത്, അവന്റെ കുടുംബമോ?’ എന്ന് ഡോക്ടർ ആശ്ചര്യപ്പെട്ടു. ‘കുടുംബത്തിലെ ബാക്കിയുള്ളവർ’ എന്നായിരുന്നു എന്റെ മറുപടി.

 

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു. അസുരന്‍ എന്ന തമിഴ് സിനിമയിലൂടെ തമിഴിലും തന്റെ കഴിവ് തെളിയിച്ചു മഞ്ജു. ഈ സിനിമയില്‍ രണ്ട് മക്കളുടെ അമ്മയായി ആണ് മഞ്ജു അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

താരത്തിന് തമിഴ് സിനിമയില്‍ കിട്ടിയ ഏറ്റവും നല്ല തുടക്കം തന്നെയായിരുന്നു അസുരന്‍ എന്ന സിനിമയിലെ കഥാപാത്രം. രണ്ട് മക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനുളള മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ”രണ്ടുപേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്താരു ചോദ്യമാണിത്” എന്നായിരുന്നു താരത്തിന്റെ മറുപടി.അസുരന്‍ വലിയ വിജയം കൈവരിച്ചതോടെ ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.

അകാലത്തിൽ വേർപിരിഞ്ഞുപോയ കല്പനയെക്കുറിച്ച് അമ്മയും മകളും പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടന്നത്, ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയത്, അവൾ എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടായിരുന്നു .

വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് അവൾ എന്നിൽ നിന്ന് മറച്ചു വെച്ചത്. ഒരുപാട് സങ്കടം അപ്പോൾ എന്റെ കുഞ്ഞു അനുഭവിച്ചു, വിവാഹമോചനം നടന്നാൽ അവൾ കാരണം കുടുംബത്തിന് പേര് ദോഷം ഉണ്ടാകുമെന്ന് ഓർത്താണ് അതൊന്നും എന്നോട് പറയാതിരുന്നത്.

മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറയുന്നത് ഇങ്ങനെ, അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോൾ ലൊക്കേഷനിൽ നിന്ന് വിശേഷങ്ങൾ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങൾ ഇപ്പോഴും കരുതുന്നത് അമ്മയായിട്ട് അല്ല ഒരു കൂട്ടികാരിയായിട്ടാണ് കണ്ടിട്ടുള്ളത്.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി എന്നിവരും തിളങ്ങി. കൽപ്പനയുടെ അകാല വിയോഗം ഏവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.

2016 ജനുവരിയിലാണ് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് കൽപ്പനയുടെ വിയോഗ വാർത്ത എത്തിയത്. ഷൂട്ടിംഗിനായി ഹൈദരാബാദിൽ പോയ താരത്തെ താമസിച്ചിരുന്ന ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോർട്ടുകൾ. 1998 ലാണ് അനിൽ കൽപ്പനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. ശ്രീമയി എന്നു പേരുള്ള മകളുണ്ട്. എന്നാൽ 2012 ൽ അനിലും കൽപ്പനയും വിവാഹമോചിതരായി.

ദുല്‍ഖറിന്റെ ‘കുറുപ്പ് സിനിമയുടെ പ്രമോഷന്‍ രീതികളില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കുറുപ്പ്’ ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ചാണ് ‘കുറുപ്പ്’ സ്‌പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് അപക്വമാണെന്നാണ് ആളുകളുടെ വാദം.

വിഷയവുമായി ബന്ധപ്പെട്ട് മിഥുന്‍ മുരളീധരന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്കു വഴിവെച്ചു.

മിഥുന്‍ മുരളീധരന്റെ വാക്കുകള്‍:

ഒരു ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത ഒരു മിനിറ്റ് സമയത്തേയ്ക്ക് നിങ്ങളുടെ പേര് ജിതിന്‍ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ. ചാക്കോ എന്നും കരുതുക. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാള്‍ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടന്‍ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎമ്മിന്റെയും ആഘോഷങ്ങളുടെയും രീതിയില്‍ സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക.

ഒപ്പം അതിന്റെ പ്രൊമോഷനുകള്‍ക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച് നിങ്ങള്‍ക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളില്‍ വില്‍പ്പനക്ക് വക്കുന്നു എന്നും അതിന്റെ വിഡിയോകളും ബിജിഎമ്മും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേല്‍പ്പറഞ്ഞ ഇത്രയും കാര്യങ്ങള്‍ ‘ഒരു ഉദാഹരണം ആയതുകൊണ്ട്’ പ്രശ്‌നം ഇല്ല എന്നാണെങ്കില്‍ യഥാര്‍ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

‘ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.’

‘എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി’. ?

‘പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..’

കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്. അത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുമ്പോള്‍ നായികയെ സ്വന്തമാക്കിയ വില്ലന്‍ എന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കിയില്‍ ഉണ്ടായത്. പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

താനും ബാബുരാജും ഇപ്പോഴും വഴക്ക് ഉണ്ടാക്കും എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓര്‍ക്കും. പിന്നെ ആലോചിക്കുമ്പോള്‍, ഒന്നിച്ചു നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓര്‍മകളുമുണ്ടല്ലോ എന്നോര്‍ക്കും.”

”അതുവച്ച് അടുത്ത വര്‍ഷം പോയ്‌കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം. ഞാന്‍ തന്നെ പറയും, പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം.”

”പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും” എന്നാണ് വാണി വിശ്വനാഥിന്റെ വാക്കുകള്‍. അതേസമയം, വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളില്‍ പരസ്പരമുള്ള ഒരു ‘അഫക്ഷന്‍’ ആണെന്നും താരം പറയുന്നു.

ആ അഫക്ഷന്‍ ഉണ്ടെങ്കില്‍, എന്തൊക്കെ പ്രശ്‌നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസില്‍ നിന്നും സ്‌നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ് എന്നും വാണി പറയുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് വാണി. ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ് താരത്തിന്റെ മടങ്ങി വരവ്.

RECENT POSTS
Copyright © . All rights reserved