Nursing

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിയ 32 മലയാളി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ട ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . മലയാളികളായ രണ്ട് ജീവനക്കാർ അനുവാദമില്ലാതെ സമയ ക്രമീകരണം നടത്തിയതിനെ തുടർന്ന് മാനേജരുടെ ഭാഗത്തുനിന്നും അച്ചടക്ക നടപടി നേരിട്ടതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോലി സ്ഥലത്ത് സ്വൈപ് ചെയ്യേണ്ട കാർഡ് പരസ്പരം കൈമാറി ഉപയോഗിച്ചായിരുന്നു ഇവർ തങ്ങളുടെ ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിച്ചത്. അച്ചടക്ക നടപടി നേരിട്ടവർ ഇതേ തുടർന്ന് തങ്ങൾ വൻതുക വിസയ്ക്കായി നൽകി എന്ന വിവരം രഹസ്യമായി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസിൽ നിന്ന് രഹസ്യമായി അന്വേഷണം നടത്തി പണം മേടിച്ചാണ് കെയർ വിസ നൽകിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഹോം ജീവനക്കാരായ ചിലരോട് മുടക്കിയ പണം കുറച്ച് തിരിച്ചു കിട്ടി എന്നാണല്ലോ കേട്ടത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് ഒന്നും തിരിച്ചു തന്നിട്ടില്ലെന്ന് ഒരു ജീവനക്കാരി മറുപടി പറഞ്ഞതായാണ് അറിയാൻ സാധിച്ചത്. തുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പിറ്റേദിവസം തന്നെ ഹോം ഓഫീസിൽ നിന്ന് എത്തി കെയർ ഹോമിൽ റെയിഡ് നടത്തുകയും ഒരു വർഷത്തേക്ക് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.

കെയർ ഹോമിന്റെ ലൈസൻസ് നഷ്ടമായതിനെ തുടർന്ന് തുടർന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ് ഇവിടെ ജോലി ചെയ്തിരുന്ന 32 മലയാളികൾക്ക് നേരിട്ടിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ മറ്റൊരു സ്ഥലത്ത് ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ തിരികെ പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇവർ. പലരും 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് കെയർ വിസയ്ക്കു വേണ്ടി മുടക്കിയാണ് യുകെയിൽ എത്തിയിരിക്കുന്നത്. മറ്റൊരു ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അഭ്യർത്ഥന മൂലം തത്ക്കാലം കെയർ ഹോമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് മലയാളം യുകെ എഡിറ്റോറിയൽ ബോർഡ് തീരുമാനം. കെയർ ഹോം അധികൃതരും ഹോം ഓഫീസിൽ അപ്പീൽ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്

ഡബ്ലിന്‍: ആസ്‌ട്രേലിയയില്‍ നിലവിലുള്ള നൂറുകണക്കിന് നഴ്സിംഗ് ഒഴിവുകളിലേയ്ക്ക് നഴ്സുമാരെ തേടി പ്രമുഖ ആസ്‌ട്രേലിയന്‍ നഴ്സിംഗ് ഏജന്‌സിയായ YESTE GLOBAL Consulting / YESTE Migration Consulting ജൂണ്‍ മാസത്തില്‍ യൂ കെയിലും, അയര്‍ലണ്ടിലും, സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ഒരുക്കുന്നു.

ആസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്‌സുമാര്‍ക്കായി അയര്‍ലണ്ടിലെയും,യൂ കെയിലെയും പ്രധാന സിറ്റികള്‍ കേന്ദ്രീകരിച്ചാണ് പ്രമുഖ ആസ്ട്രേലിയന്‍ സ്ഥാപനമായ YESTE GLOBAL Consulting / YESTE Migration Consulting സെമിനാറുകളും, ഫ്രീ റിക്രൂട്ട്‌മെന്റും സംഘടിപ്പിക്കുന്നത്.

റീ ലൊക്കേഷന്‍ അലവന്‍സോടെ ആസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലടക്കമുള്ള ഹോസ്പിറ്റലുകളിലേയ്ക്കും, നഴ്സിംഗ് ഹോമുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ് കാമ്പയിന്‍.

ആയിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് ആസ്ട്രേലിയയുടെ വിവിധ റീജിയനുകളില്‍ നിലവിലുള്ളത്. പീ ആറോടെയും അല്ലാതെയും ഉള്ള സര്‍വീസുകളിലാണ് യെസ്റ്റീ ഗ്ലോബല്‍ ആന്‍ഡ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റന്റസ് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നത്. 2015 മുതല്‍ യൂറോപ്പില്‍ നിന്നുമുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ക്ക് ആസ്‌ട്രേലിയയില്‍ പ്ലേസ്മെന്റ് സഹായം ചെയ്തു നല്‍കുന്ന ഏജന്‍സിയാണ് YESTE Consulting/ YESTE Migration Consulting.

നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൗജന്യമായ പ്ലേസ്മെന്റ് ഓഫറാണ് യെസ്റ്റീ ഗ്ലോബല്‍ നല്‍കുന്നത്.നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് രജിസ്‌ട്രേഷനായുള്ള സേവനങ്ങളും നല്‍കുന്നുണ്ട്.

യുകെ യില്‍

ജൂണ്‍ 3 മുതല്‍ 19 വരെയുള്ള തീയതികളില്‍ വിവിധ നഗരങ്ങളിലായി യുകെ യില്‍ റിക്രൂട്ട്മെന്റും, സെമിനാറും നടത്തപ്പെടും.

അയര്‍ലണ്ടില്‍

അയര്‍ലണ്ടില്‍ ജൂണ്‍ 20 (ബെല്‍ഫാസ്റ്റ്) ജൂണ്‍ 21 (ഡബ്ലിന്‍), ജൂണ്‍ 22 (കോര്‍ക്ക്), എന്നീ തീയതികളിലാണ് സെമിനാറുകളും,റിക്രൂട്ട്‌മെന്റ് കാമ്പയിനുകളും നടത്തപ്പെടുക.

താത്പര്യമുള്ളവര്‍ താഴെപ്പറയുന്ന വാട്ട്സാപ്പ് നമ്പറുകളില്‍ അഥവാ, ഇ-മെയിലില്‍ ബന്ധപ്പെടുക.

YESTE Consulting/ YESTE Migration Consulting

00919072750000,
0061404380456
Email: [email protected]

[email protected]

Web: http://www.yeste.com.au/

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.

കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട്  കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.

കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്  ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.

@GovNL and @IPGS_GovNL

ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://www.gov.nl.ca/releases/2022/exec/1103n02/

പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ ഈ മാസം 23ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ്.

അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി റാഫേലിന്റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. പിന്നാലെയാണ് പ്രിയദര്‍ശന്റെ ഹംഗാമ 2-വിനും റോണി റാഫേല്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

റോണി റാഫേലിന്റെ വാക്കുകള്‍:

പ്രിയന്‍ സാറിന്റെ സീ 5-ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.

മരക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹം നല്ല സപ്പോര്‍ട്ട് ചെയ്തു. ഗാനങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട് സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞു തരും.

മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍ സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തു വേണം എന്തു വേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്.

അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2-വിന്റെ പശ്ചാത്തല സംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി.

ഹംഗാമ 2-വില്‍ വെസ്റ്റേണ്‍ സ്‌റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതു കൊണ്ടു തന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.

ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിംഗ് പോയിന്റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു.

ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഖം മാത്രം മനസിലുണ്ട്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്റെ വഴികള്‍, അനുഗ്രഹത്തിന്റെ വഴികള്‍.

1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

സ്വന്തം ലേഖകൻ

കൊറോണ വൈറസ് രണ്ടാം വ്യാപനത്തെ തടയാൻ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 6 പിന്നിട്ട് കഴിഞ്ഞു. കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം ഹോസ്പിറ്റലുകളെ അടിമുടി ഉലച്ചിരിക്കുകയാണ്. ഏറ്റവുമധികം കർമ്മ രംഗത്ത് നല്ലത് അറിയിച്ചിട്ടുള്ളത് സാധാരണക്കാരായ നേഴ്സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളുമാണ്. ലണ്ടനിലെ നേഴ്സുമാരിൽ ഭൂരിഭാഗവും മലയാളികൾ ആണ്. ലോകമെങ്ങുമുള്ള നേഴ്സുമാരെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഇവരുടെ അനുഭവങ്ങൾ നമ്മുടെ കണ്ണ് നിറയ്ക്കും.

തുടർച്ചയായ ജോലി കുറച്ച് വിശ്രമം എന്നതാണ് ഇപ്പോൾ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മിക്ക ജീവനക്കാരുടെയും ജീവിതശൈലി. കോവിഡിൻെറ രണ്ടാം വ്യാപനം ജന ജീവിതത്തെ മാത്രമല്ല ആശുപത്രികളുടെ പ്രവർത്തനത്തെയും അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു. മിക്ക ആശുപത്രികളിലും നിറയെ രോഗികളുണ്ട്. പുതുതായി അഡ്മിറ്റ് ചെയ്ത രോഗികൾ മിക്കവരും തലേദിവസം മാത്രം കോവിഡ് പോസിറ്റീവ് ആയവരാണ്. മരണക്കിടക്കയിൽ കിടക്കുന്നവരാവട്ടെ ഒരുപക്ഷേ മാസങ്ങൾക്ക് മുൻപ് അഡ്മിറ്റ് ചെയ്തവരാവാം.

യോർക്ക് ഷെയർ പോലെയുള്ള സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന 37 ൽ ഒരാൾക്ക് രോഗം ഉറപ്പാണ്. ജനസംഖ്യയുടെ മൂന്ന് ശതമാനം പേർ രോഗ ബാധിതരാണ്. രണ്ടായിരത്തോളം മികച്ച നേഴ്സിംഗ് സ്റ്റാഫുകൾ ഉണ്ടെങ്കിലും, മഹാമാരിയെ ചെറുക്കാൻ നേഴ്‌സുമാരുടെ എണ്ണം പര്യാപ്തമാണോ എന്നതും, എത്ര പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നതും ചോദ്യങ്ങളായി തന്നെ നിലനിൽക്കുന്നു.

നേഴ്‌സുമാരുടെ ദുരിതങ്ങൾ അടുത്തറിഞ്ഞ ബ്രാഡ്‌ഫോർഡ് റോയൽ‌ ഇൻ‌ഫർമറി (ബിആർഐ) യിലെ ഡോ. ജോൺ റൈറ്റിൻെറ കുറിപ്പുകളിലെ ചില അനുഭവങ്ങൾ ഇവയൊക്കെയാണ്.

31 കാരിയായ സ്റ്റാഫ് നേഴ്സ് മോയിറ വൈറ്റിംഗ് പറയുന്നു, ഒരു ടീം എന്ന നിലയിൽ എത്രമാത്രം ഐക്യത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷേ ഓരോ വ്യക്തിയും ശരീര വേദനകളുടെയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടെയും ഒരു കൂമ്പാരം ആയിരിക്കും എന്നതാണ് സത്യം. കോവിഡ് രണ്ടാം വ്യാപനം ഉണ്ടായപ്പോൾ മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും എന്ന വ്യത്യാസമില്ലാതെ ഞങ്ങൾ രോഗികളെ പരിപാലിക്കുകയാണ്, പക്ഷേ അതിന് നൽകേണ്ടുന്ന വില ഞങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവൻ ആവാം. ഇപ്പോൾ മാത്രം സ്കൂളിൽ പോയി തുടങ്ങുന്ന ഒരു കുട്ടിയും എട്ട് വയസ്സുകാരിയായ പഠിക്കാൻ മിടുക്കിയായ മറ്റൊരു മകളുമാണ് എനിക്കുള്ളത്. അവരുടെ ഹോം സ്കൂളിംഗ് താറുമാറായി കിടക്കുകയാണ്. ” ഒരിക്കൽ ഞാൻ ഹൃദയം തകരുന്ന ഒരു കാഴ്ച കണ്ടു. എന്റെ മകൾ ഹന്ന, ഞാൻ ഉപയോഗിക്കുന്ന സ്കാർഫ് ചേർത്തു പിടിച്ചിരിക്കുന്നു. നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് എടുത്തോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ, അതല്ല അമ്മേ, നിങ്ങൾ മരിച്ചു പോയാൽ ഓർമ്മയ്ക്കായി എടുത്തു വെക്കുകയായിരുന്നു ഞാനിത് “. മിക്കവരുടെയും കുടുംബത്തിലെ അവസ്ഥയാണിത്. ഞങ്ങളുടെ ഒക്കെ മക്കൾ ഇതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.

ബ്രാഡ്ഫോർഡ് റോയൽ ഇൻഫിർമറിയിലെ ചീഫ് നേഴ്സ് ആയ കാരൻ ഡൗബർ പറയുന്നു, മൾട്ടിപ്പിൾ സ്ക്ലിറോസിസ് രോഗിയായ പങ്കാളിയെയും,പഠനവൈകല്യമുള്ള മകളെയും വീട്ടിൽ നിർത്തിയിട്ടാണ് ആശുപത്രിക്ക് തൊട്ടടുത്തുള്ള കേന്ദ്രത്തിൽ താമസം തുടങ്ങിയത്. എമർജൻസി സർവീസ് തുടങ്ങിയ സമയം മുതൽ, ഏറ്റവും എളുപ്പത്തിൽ എത്താവുന്നതുപോലെയാണ് താമസിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി ജോലി ചെയ്തിട്ടുണ്ട്. എന്നെപ്പോലെ തന്നെ രോഗികളായ കുടുംബാംഗങ്ങളെ വീട്ടിൽ ഇരുത്തിയും, അവർക്ക് രോഗം പടരുമോ എന്ന ആശങ്കയിൽ നീറിയുമാണ് പല ആരോഗ്യപ്രവർത്തകരും കഴിയുന്നത്. പക്ഷേ ഈ കാലമൊക്കെ കടന്നു പോകും എന്ന് തന്നെയാണ് പ്രതീക്ഷ.

മേയിൽ മാത്രം ജോലിക്ക് പ്രവേശിച്ച കെല്ലി ബെൽ തലവേദനയും ശരീരവേദനയും പോലെയുള്ള അസ്വസ്ഥതകൾ അധികരിച്ചപ്പോൾ രണ്ടുവട്ടം കോവിഡ് ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആയിരുന്നു. പിപിഇ കിറ്റ് ധരിച്ച് ജോലിയിൽ പ്രവേശിക്കുമ്പോൾ ഒക്കെയും ശ്വാസതടസ്സം, കോച്ചി വലിവ് ദേഹം വേദന പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാവാറുണ്ട്. പിന്നീട് ഒരു അപകടം നടന്നപ്പോൾ എടുത്ത എക്സ് റേ യിൽ കോവിഡ് സാന്നിധ്യമുണ്ടായിരുന്നു. ചികിത്സിച്ച് ഭേദമായി എന്ന് ഉറപ്പ് വരുത്തിയശേഷം വീണ്ടും രോഗികളെ ചികിത്സിക്കാൻ പുറപ്പെട്ടു.

ഈ പറഞ്ഞവയൊക്കെ മാലാഖമാരുടെ ചില അനുഭവ സാക്ഷ്യങ്ങളാണ്. ഈ മഹാമാരിയിൽ മുന്നണിപോരാളികളായി രാവന്തിയോളം വിശ്രമമില്ലാതെ ജോലിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ലോകമെങ്ങുമുള്ള നേഴ്‌സുമാർ.

സ്വന്തം ലേഖകൻ

28കാരിയായ മേരി ആഗൈവാ ആഗ്യപോംഗ് ആണ് സിസേറിയനെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യപ്രവർത്തകർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ച എൻ എച്ച് എസ് ഹെൽത്ത് വർക്കേഴ്സിന്റെ എണ്ണം 45 ആയി. ഡ്യൂട്ടൺ ആൻഡ് ഡൺസ്ടേബിൾ ആശുപത്രിയിലെ നഴ്സായിരുന്നു മേരി. എന്നാൽ മേരിക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും, ഡ്യൂട്ടി സമയത്ത് നല്ല ചുറുചുറുക്കുള്ള മിടുക്കിയായ ഒരു നേഴ്സ് ആയിരുന്നു അവരെന്നും സഹപ്രവർത്തകർ പറഞ്ഞു.

ഈ ഇരുണ്ട കാലഘട്ടത്തിൽ ജനിച്ച കുഞ്ഞിന്റെ അതിജീവനം പ്രതീക്ഷയുടെ വെളിച്ചമാണെന്ന് എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡേവിഡ് കാറ്റർ പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് മേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു, ആദ്യമൊക്കെ ആരോഗ്യം മെച്ചപ്പെട്ട മേരിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് സിസേറിയൻ നടത്തുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആദ്യം നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് പരിപാലിച്ചത്. കുഞ്ഞിനും മേരിയുടെ ഭർത്താവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ഇപ്പോൾ സെൽഫ്ഐസൊലേഷനിലാണ്.

മേരി ആശുപത്രിയുടെ പന്ത്രണ്ടാം വാർഡിൽ ആണ് ജോലി ചെയ്തിരുന്നത്, പിന്നീട് ഇത് കോവിഡ് വാർഡ് ആക്കി മാറ്റുകയായിരുന്നു. എന്നാൽ മേരി ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വൈറസ് ബാധിതരായ രോഗികൾ ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ദുർബല വിഭാഗമായ ഗർഭിണികളെ മുൻനിരയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടം. മൂന്നാം ട്രെമസ്റ്ററിലും ജോലിചെയ്ത് മേരിയോട് ആശുപത്രി അധികൃതർ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ആശുപത്രിയിൽ സുരക്ഷാ ഗൗണുകൾക്ക് ക്ഷാമം ഉണ്ടായിരുന്നതായും, മാസ്ക്കുകൾ റേഷൻ നൽകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു. മേരി അഞ്ചുവർഷമായി ഈ ആശുപത്രിയിൽ നഴ്സായി തുടരുന്നു എന്നും, അവരുടെ മരണം ട്രസ്റ്റിന്റെ സേവനത്തിന്റെ മുഖം ആണെന്നും എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കാർട്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണാ വൈറസിനെ ലോകം നേരിടുമ്പോൾ ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം  നഴ്സ്മാരുടെ വലിയതോതിലുള്ള കുറവാണ്. കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ലായ നഴ്സുമാരാണ്. എന്നാൽ ലോകമൊട്ടാകെ 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ പോലുള്ള ഒരു മഹാമാരിയെ നേരിടുമ്പോൾ നഴ്സുമാരുടെ ഈ കുറവ് വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത്. ലോകത്തൊട്ടാകെ ഇപ്പോഴുള്ളത് 28 മില്യൺ നഴ്സുമാരാണ്. ഇത് ലോക ജനസംഖ്യയുടെ 50 ശതമാനം പേരെ പരിചരിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന ലോകാരോഗ്യ സംഘടനയുടെ തലവൻ ടെസ്റോസ് അധനോം ഗബ്രിയേസിസ് ചൂണ്ടിക്കാട്ടി. സ്ത്രീകൾ ഭൂരിപക്ഷമുള്ള ഈ മേഖലയിലേക്ക് കൂടുതൽ പുരുഷന്മാർ കടന്നുവരുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിനിടയിൽ കോവിഡ്-19 പല വികസിത രാജ്യങ്ങളുടെയും കണ്ണുതുറപ്പിച്ചിരിക്കുകയാണ്.കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്ത് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പരിശീലനത്തിനും റിക്രൂട്ട്മെന്റിനുമായി കൂടുതൽ ബഡ്ജറ്റ് വകയിരുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ആരോഗ്യരംഗത്തെ തലപ്പത്തുള്ളവർ ഇപ്പോൾ ചിന്തിക്കുന്നത് .എന്തായാലും വരാനിരിക്കുന്നത് നഴ്സിംഗ് കരിയർ ഒരു പാ ഷനായി കാണുന്നവർക്കുള്ള അവസരങ്ങൾ ഉള്ള ഒരു കാലഘട്ടമാണ്.

ടോം ജോസ് തടിയമ്പാട്

ആധുനിക കാലത്ത് നഴ്സിംഗ് അല്ലെങ്കിൽ ഹെൽത്ത് കെയർ എന്ന് പറയുന്നത് ഏറ്റവും പ്രസിദ്ധമായ പബ്ലിക് സർവ്വീസ് ആയി മാറിയിരിക്കുന്നു . –

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ മാനുഷിക അധ്വാനത്തെ ലഘൂകരിക്കുവാൻ ഈ മേഖലയിൽ കഴിഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർവ്വീസിൽ ഇന്നും മനുഷ്യാദ്ധ്വാനത്തിന് സാരമായ കുറവ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പബ്ലിക് സർവ്വീസായി എൻ എച്ച് എസ് നിലനിൽക്കുന്നത് .

നഴ്സിംഗിന്റെ ചരിത്രം അന്വേഷിച്ച് ചെന്നാൽ മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തുതന്നെ നഴ്സിംഗിന്റെ ചരിത്രവും ആരംഭിച്ചു എന്നുവേണം കരുതാൻ . കാരണം മനുഷ്യന് മനുഷ്യന്റെ ശുശ്രൂഷ എല്ലാ കാലത്തും ആവശ്യമായിരുന്നു .

ബൈബിളിൽ നോക്കിയാൽ മാതാവിന്റെ സഹോദരി ഗർഭിണിയായിരുന്ന സമയത്ത് മൂന്ന് മാസക്കാലം മാതാവ് ശുശ്രൂഷകൾ ചെയ്തുകൊടുത്തതായി കാണാം , അതുപോലെ ഭാരതത്തിന്റെ വേദങ്ങളിൽ കാണുന്ന ആയുർവ്വേദ ചികിത്സയ്ക്കും ഒട്ടേറെ നഴ്സിംഗ് സഹായം ആവശ്യമായിരുന്നു . കുറച്ചുകൂടി മുൻപോട്ടുവരുമ്പോൾ WET NURSE എന്നു പറയുന്ന ഒരു വിഭാഗം ജോലി ചെയ്തിരുന്നതായി ചരിത്ര ത്തിൽ കാണാം . പ്രസവശേഷം പലതരത്തിലുള്ള രോഗകാരണങ്ങളാൽ കുഞ്ഞിന് മുലയൂട്ടാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം കുഞ്ഞുങ്ങളെ മുലയൂട്ടുക എന്ന തായിരുന്നു ഇവരുടെ ജോലി .

പിന്നീട് കുറച്ചുകൂടി മുമ്പോട്ടുവരുമ്പോൾ നഴ്സിംഗിന് നിർവ്വചനമായി കാണു ന്നത് “ Women Looking after the child ” എന്നതായിരുന്നു . കാലം മാറിയപ്പോ വീണ്ടും നഴ്സിംഗിന് നിർവ്വചനം മാറി , “ Women Looking after the sick person ‘ ” എന്നതായി , കാലം കഴിഞ്ഞപ്പോൾ നഴ്സിംഗ് മേഖലയിൽ സ്ത്രീകളുടെ കുത്തക അവസാനിച്ചു . ആ മേഖലയിൽ ഒട്ടേറെ പുരുഷന്മാരും ഇന്ന് സ്തുത്യർഹമായ സേവനം നടത്തുന്നു . അങ്ങനെ നഴ്സിന്റെ നിർവ്വചനവും മാറ്റി നിർണ്ണയിക്കപ്പെട്ടു . ഇന്ന് നഴ്സിന്റെ നിർവ്വചനമായി അറിയപ്പെടുന്നത് Nursing is a science and art that promoting quality of life as defined by person and family throughout their life experience from birth to care at the end of life ” എന്നായി .

ആധുനിക നഴ്സിംഗ് ചരിത്രത്തിന്റെ വേരുകൾ അന്വേഷിച്ച് ചെന്നാൽ അത് ചെന്ന് നിൽക്കുന്നത് കന്യാസ്ത്രീകളിലും പട്ടാളസർവ്വീസിലുമാണ് . മൂറിവറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നത് ഒരു ജോലിയായിട്ടാണ് പട്ടാളത്തിൽ ചെയ്തിരുന്നത് . എങ്കിൽ മനുഷ്യസേവനം ദൈവസേവയുടെ ഭാഗമായിട്ടാണ് കന്യാസ്ത്രീകൾ ഈ ജോലി ചെയ്തിരുന്നത് . ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇംഗ്ലണ്ടുൾപ്പടെ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് സൂപ്പർവൈസർ അറിയപ്പെടുന്നത് സിസ്റ്റർ എന്നാണ് .

 

19 -ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ പോലും നഴ്സിംഗ് ജോലിക്ക് വേണ്ടത്ര ബഹുമാനം ലഭിച്ചിരുന്നില്ല . കൂടുതലും ഈ ജോലി ചെയ്തിരുന്നത് സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളായിരുന്നു . ഈ ജോലി അടുക്കള ജോലിക്ക് സമാന മായിട്ടാണ് ഈ കാലത്ത് കണ്ടിരുന്നത് .

വളരെ നല്ല നിലയിൽ സാമ്പത്തികവും സാമൂഹ്യ അംഗീകാരവും ഉണ്ടായിരുന്ന ഇംഗ്ലീഷ് മാതാപിതാക്കൾക്ക് ഇറ്റലിയിൽ ഫ്ളോറൻസ് എന്ന സ്ഥലത്ത് ജനിച്ച് ദൈവവിളിയുടെ ഭാഗമായി നഴ്സിംഗ് ജോലി തിരഞ്ഞെടുക്കുകയും പിന്നീട് ആധുനിക നഴ്സിംഗിന്റെ വഴികാട്ടി എന്നറിയപ്പെട്ട Florence Nightingale ന്റെ നഴ്സിംഗ് പ്രവേശനത്തോടുകൂടിയാണ് ആധുനിക നഴ്സിംഗിന് തുടക്കം കുറിച്ചത് .

” Crimean War ” ൽ മുറിവേറ്റ പട്ടാളക്കാരെ രക്ഷിക്കുവാൻ കൈവിളക്കുമായി നടന്ന് അവരെ ശുശ്രൂഷിക്കുക മാത്രമല്ല നഴ്സിംഗ് മേഖലയിൽ അവർ നടപ്പാക്കിയ ശുചിത്വത്തിൽ ഊന്നിയ നഴ്സിംഗ് സേവനത്തിലൂടെ ഒട്ടേറെ പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . ഇതിലൂടെ ഫ്ളോറൻസ് നെറ്റിംഗേലും നഴ്സിംഗ് മേഖലയും ലോകത്തിന്റെ സമസ്ത മേഖലയിലേക്കും വളരുകയായിരുന്നു .

എന്നാൽ നഴ്സിംഗ് ജോലിയിൽ രാജ്യസ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും ഭാഗമാക്കിയ വ്യക്തിത്വങ്ങളായിരുന്നു ഈഡിത്ത് കോവലും മഹാത്മാ ഗാന്ധിയും പമീല മൗണ്ട് ബാറ്റണും 1915 ഒക്ടോബർ 12 ന് ഈഡിത്ത് കോവലിനെ ” റ്റീർ ‘ കൊല കേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു . അവിടെ അവളെ കാത്തുനിന്നത് ജർമ്മൻ പട്ടാളത്തിലെ Firing Squad ആയിരുന്നു .

ഈഡിത്തിനെ കൊലക്കളത്തിലേക്ക് കൊണ്ടുപോകുന്നതിനു മുൻപ് അവസാനമായി കണ്ട ക്രിസ്ത്യൻ പാതിരിയോട് അവൾ പറഞ്ഞു . “ ഞാൻ ഒട്ടേറെ തുടരെ തുടരെയുള്ള മരണം കണ്ടിട്ടുണ്ട് . മരണം എന്നെ സംബന്ധിച്ചിടത്തോളം പരിചിത മാണ് . അത് എന്നെ ഭയപ്പെടുത്തുന്നില്ല .

ഇംഗ്ലണ്ട് നേതൃത്വം കൊടുത്ത ഒന്നാം ലോകമഹായുദ്ധത്തിലെ ഐക്യസേന ഒട്ടേറെ പട്ടാളക്കാരെ രക്ഷപെടുത്തിയ അവൾ ജോലിചെയ്ത ഹോസ്പിറ്റലിലെ സുഹൃത്തുക്കൾക്ക് അവസാനനിമിഷം അവൾ ഇങ്ങനെ എഴുതി ഞാൻ നിങ്ങളോട് പറയുന്നു . നിങ്ങളുടെ സമർപ്പിത മനോഭാവം നിങ്ങൾക്ക് യഥാർത്ഥമായ സന്തോഷം നൽകും , മരണത്തിനും ജീവിതത്തിനുമിടയിൽ നിങ്ങൾ നൽകിയ സഹായങ്ങൾ ദൈവത്തിന്റെ മുമ്പിലും എന്റെ ഓർമ്മയിലുമുണ്ടാകും , രാവിലെ 9 മണിക്ക് ഫയ റിംഗ് ഓർഡർ വന്നു . അങ്ങനെ ഈഡിത് കോവൽ എന്ന ദേശസ്നേഹിയും യഥാർത്ഥ ദൈവവിശ്വാസിയും ആയിരുന്ന നഴ്സ് വെടികൊണ്ട് മരിച്ചു . മരിക്കുന്നതിനുമുൻപ് അവൾ വീണ്ടും ധൈര്യം കാണിച്ചു . തന്റെ കൊലപാതകികളോട് കുരിശിൽ കിടന്ന് ക്രിസ്തു ക്ഷമിച്ചതുപോലെ അവളും ക്ഷമിച്ചു . അതു മാത്രമല്ല താൻ ചെയ്ത എല്ലാ പ്രവർത്തികളും ന്യായീകരിക്കുവാനും ശ്രമിച്ചു . അങ്ങനെ ഒരു കുറ്റബോധവുമില്ലാതെ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു . ”

Sir Winston churchil ഒരിക്കൽ പറഞ്ഞു . ” Courage is the first of human qualities because it is the quality which guarantees all others ” ഈ ഡിത്തിന്റെ ‘ പ്രതിജ്ഞാബദ്ധതയും രാജ്യസ്നേഹവും ധൈര്യവും ഒട്ടേറെ സഖ്യകക്ഷികളിൽ പട്ടാളക്കാരെയും പൗരന്മാരെയും രക്ഷിക്കാൻ സാധിച്ചു . അങ്ങനെ അവർ ബ്രിട്ടീഷ് സമൂഹത്തിന്റെ പ്രതീക്ഷയും ബ്രിട്ടീഷ് പ്രൈംമിനിസ്റ്റർ ആയിരുന്ന Gordon Brown ഉൾപ്പെടെ ഒട്ടേറെ മനുഷ്യരുടെ ആദർശവനിതയും ആയിമാറി . അതുമാത്രമല്ല Gordon Brown ഈഡിത്തിനെപ്പറ്റി ഒരു പുസ്തകവും രചിച്ചിട്ടുണ്ട് .

1865ൽ ഇംഗ്ലണ്ടിലെ നോർഫോക്ക് എന്ന് സ്ഥലത്തായിരുന്നു ഈഡിത്ത് ജനി ച്ചതെങ്കിൽ 50 വർഷങ്ങൾക്കുശേഷം അവളെ ജർമ്മൻ പട്ടാളങ്ങൾ വെടിവച്ചുകൊന്നത് അവിടെ നിന്നും വളരെ അകലെ ബൽജിയത്തിലായിരുന്നു.

.കുടുംബത്തിൽ നിന്നും ആയിരുന്നു ആതുരസേവനത്തിന്റെ ബാലപാഠങ്ങൾ ഈഡിത്ത് അഭ്യസിച്ചിരുന്നത് . Sunday Dinner – ന്റെ ഒരു ഭാഗം എല്ലാ ആഴ്ചയിലും അയൽപക്കത്തുള്ള പാവങ്ങൾക്കുവേണ്ടി ഈഡിത്തിന്റെ കുടുംബം മാറ്റി വയ്ക്കുമായിരുന്നു .

ഒരിക്കൽ ഈഡിത്ത് അവളുടെ കസിന് ഒരു കത്തെഴുതി . ഞാൻ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ചിലത് ചെയ്യാൻ പോകുന്നു . അത് എന്താണ് എങ്ങനെയാണ് എന്ന് എനിക്കറിയില്ല . പക്ഷേ ഞാൻ അത് ചെയ്യും .

ഒരു യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായിട്ടാണ് BAVIR FREE HOSPITAL അവൾ കണ്ടെത്തിയത് . പിന്നീട് ഇംഗ്ലീഷ് എയ്ഞ്ചൽ എന്ന് അതേ ഹോസ്പിറ്റലിൽ അവൾ അറിയപ്പെട്ടു . ഇവിടെ നിന്നുമായിരുന്നു അവളുടെ നഴ്സിംഗിന്റെ തുടക്കം കുറിച്ചത് . പാരമ്പര്യമായി കിട്ടിയ സ്വത്ത് ആ ഹോസ്പിറ്റലിലെ തീയേറ്ററിലേക്ക് ഉപ കരണങ്ങൾ വാങ്ങാൻ അവൾ സംഭാവന ചെയ്തു . ഇതിനിടയിൽ സ്വന്തം പിതാവിന് വളരെ കൂടുതലായ രോഗബാധ ഉണ്ടായതിനെതുടർന്ന് തിരിച്ചുവന്ന് അദ്ദേഹത്ത പരിചരിച്ച് സുഖപ്പെടുത്തിയതിനുശേഷം ലണ്ടനിലെ Foundation Fever Hospital ലിൽ ട്രെയിനിംഗിന് അപേക്ഷിക്കുകയും അവിടെ നിന്നും പൂർണ്ണമായി നഴ്സിംഗ് ട്രെയിനിംഗ് നേടുകയും ചെയ്തു .

ഈഡിത്തിന് പരിശീലനം കിട്ടിയത് ഇവാലുക്ക് എന്ന മേട്രണിന്റെ കീഴിലായിരുന്നു . ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കിയ ഒരു വ്യ ക്തിയായിരുന്ന EVA , മാത്രവുമല്ല നഴ്സിംഗിന്റെ നിലവാരം ഉയർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു വ്യക്തി കൂടിയായിരൂന്നു .

ഈഡിത്ത് ആ കാലത്ത് എഴുതിയിരുന്ന കത്തുകളിൽ നിറഞ്ഞുനിന്നിരുന്നത് കൂടുതൽ അറിവും കഴിവും നേടി മറ്റുള്ളവരെ സഹായിക്കാനുള്ള ഉത്സാഹമായിരു ന്നു . ഇതിന് അവൾക്ക് കിട്ടിയ വലിയ ഒരു അവസരമായിരുന്നു യൂറോപ്പിലെ ഏറ്റവും അറിയപ്പെടുന്ന സർജൻ ഡോ . ആന്റണി ഡിപേജ് 1907ൽ പുതിയതായി ബെൽജിയത്തിലെ ബസലിൽ ആരംഭിക്കുന്ന ഹോസ്പിറ്റലിൽ ഞെടൺ ആകാനുള്ള ക്ഷണം . ഈ കാലഘട്ടത്തിൽ ബൽജിയത്തിൽ നഴ്സിംഗ് ജോലി ചെയ്തിരുന്നത് സമൂഹ ത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള സ്ത്രീകളും ദൈവസേവയുടെ ഭാഗമായി കന്യാസ്ത്രീകളുമായിരുന്നു . അക്കാലത്ത് നഴ്സിംഗ് ഒരു വിലമതിക്കാത്ത തൊഴിൽ മേഖല യായിരുന്നു . തന്നെയുമല്ല ട്രെയ്ൻഡ് ആയിട്ടുള്ള നഴ്സുമാരെപ്പോലെ ശുചിത്വബോധം ഉള്ളവരായിരുന്നില്ല . മേൽ പറഞ്ഞവർ .

ആദ്യമായി ഈഡിത്ത് ചെയ്തത് പുതിയ യൂണിഫോം അവർക്ക് നൽകുകയായിരുന്നു , അങ്ങനെ ശുചിത്വത്തിന് ഊന്നൽ കൊടുത്തുകൊണ്ട് അവർ തുടങ്ങിവച്ച നഴ്സിംഗ് കോഴ്സിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും അത് ബെൽജി യത്തിലെ നഴ്സിംഗ് പ്രാഫഷനിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു . അതിലൂടെ നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു . അങ്ങനെ ഈഡിത്തിന്റെ ആശുപ്രതി ബൽജിയത്തിൽ വളരെയേറെ അറിയപ്പെട്ടു എന്നുള്ളതിന്റെ തെളിവാണ് അക്കാലത്ത് ബൽജിയത്തിലെ രാജ്ഞിയായ എലിസബത്തിന്റെ കൈ ഒടിഞ്ഞപ്പോൾ ബർക്കിൻഡെൽ ഹോസ്പിറ്റലിൽ നിന്നാണ് നഴ്സുമാരെ അയച്ചുകൊടുത്തത് . ഈഡിത്ത് തന്റെ വിധവയായ അമ്മയെ കാണാൻ ഇംഗ്ലണ്ടിൽ വന്ന സമയത്തായിരുന്നു ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് . റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും വലിയ തിരക്കായിരുന്നു . എല്ലാവരും അവരുടെ ഭവനങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും എത്തിപ്പെടുവാൻ തിരക്കു കൂട്ടുകയായിരുന്നു എന്നാൽ ഈഡിത്ത് തന്റെ യാത്ര വെട്ടിച്ചുരുക്കി വീട്ടിൽ നിന്നും തിരിച്ച് ഹോസ്പിറ്റലിലേക്ക്പോകാൻ തീരുമാനിക്കുകയായിരുന്നു . യുദ്ധത്തിന്റെ തീഷ്ണഫലം അനുഭവിക്കുന്നവരെ സഹായിക്കുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം .എന്നാൽ ആ യാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു . പിന്നീട് ഒരിക്കലും തന്റെ മാതാവിനെ കാണാൻ അവൾക്ക് ഇംഗ്ലണ്ടിലേക്ക് വരാൻ കഴിഞ്ഞില്ല .

1914 ആഗസ്റ്റ് 4 -ാം തീയതി ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു . അടുത്ത നിമിഷം തന്നെ ജർമ്മൻ പട്ടാളം ബൽജിയത്തിൽ പ്രവേശിക്കുന്നത് ഈഡിത്തും അവളുടെ സുഹൃത്തുക്കളും അവരുടെ ഹോസ്പിറ്റലിന്റെ മേൽകൂരയിൽ കയറി നിന്ന് കണ്ടു . വലിയ വെടിയൊച്ചകളുടെ ശബ്ദത്തിൽ ഹോസ്പ്പിറ്റലിന്റെ ജനാലകൾ തകർന്നു വീണു . പേടിച്ച് വിറച്ച് ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരുന്ന നഴ്സ് ജാക്വിലിനോട് ഈഡിത്ത് കാവൽ ഇങ്ങനെ പറഞ്ഞു . ഭയപ്പെടരുത് നമ്മുടെ ജീവിതം കേവലം നമ്മുടേത് മാത്രമല്ല അത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധത കൂടിയാണ് . ‘ ‘

ഈഡിത്ത് വീട്ടിലേക്ക് എഴുതിയ കത്തിൽ ഇങ്ങനെ വിവിരിച്ചു “ പട്ടണം ( ബ്രസൽ ) ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു കഴിഞ്ഞു.അവർ ഞങ്ങളുടെ അടുത്തെത്തികഴിഞ്ഞു കൂടുതൽ ദുരിതങ്ങൾ അനുഭവിക്കാണ് ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞു . പക്ഷെ നിസ്സംശയം ഞാൻ വിശ്വസിക്കുന്നു . എൻെറ മാതൃരാജ്യം നേതൃത്വം കൊടുക്കുന്ന സഖ്യസൈന്യത്തിന് ശത്രുക്കളെ തടയാമെന്ന് . ഒരു പക്ഷേ ഞാനിവിടെ മരിച്ചേക്കാം . നമ്മുടെ സമൂഹത്തിനുവേണ്ടി മരിക്കേണ്ടി വന്നാൽ ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അതിൽ നിന്നും പിൻതിരിയുകില്ല . ‘ദൈവം നിങ്ങളെ സുരക്ഷിതരാക്കട്ടെ ‘ എന്ന് എഴുതി കത്ത് ചുരുക്കി .

ജർമ്മൻ ആർമി അവരുടെ ആശുപത്രി കയ്യേറി റെഡ്ക്രോസ് ഹോസ്പിറ്റൽ ആക്കി മാറ്റി . ഈഡിത്ത് Matron എന്നുള്ള നിലയിൽ അവരുടെ കീഴിലുള്ള നഴ്‌സുമാർക്ക് ഇങ്ങനെ നിർദ്ദേശം നൽകി ഇവിടെ പരിക്കുപറ്റി വരുന്ന എല്ലാ പട്ടാളക്കാരെയും ശുശ്രൂഷിക്കണം . അത് ബ്രിട്ടീഷ് എന്നോ ജർമ്മൻ എന്നോ നമ്മൾ പരിഗണിക്കേണ്ടതില്ല . എല്ലാ ജീവനും ദൈവത്തിന്റെ മുമ്പിൽ ശ്രേഷ്ടമാണ് .

യുദ്ധത്തിൽ അഭയാർത്ഥികളും മുറിവേറ്റ പട്ടാളക്കാരും ഈഡിത്തിൻെറ ഹോസ്പിറ്റലിലേക്ക് ഒഴുകി . അവരെയെല്ലാം കഴിയുന്നത്ര ചികിത്സകൾ നൽകിയും വസ്ത്രങ്ങൾ നൽകിയും സഹായിച്ചു .

ജർമ്മൻ തടവറയിൽ നിന്നും ചാടി വന്ന രണ്ട് ബ്രിട്ടീഷ് പട്ടാളക്കാർക്ക് സാധാരണ ആളുകളുടെ സർജിക്കൽ വാർഡിൽ ഒളിപ്പിച്ച് താമസിപ്പിച്ച് ശുശ്രൂഷിച്ച് രക്ഷപ്പെടാൻ ഈഡിത്തും അവരുടെ ഡപ്യൂട്ടി മേട്രണും സഹായിച്ചു . അക്കാലത്ത് ജർമ്മൻ പട്ടാളക്കാർ വ്യാപകമായി പതിച്ചിരുന്ന പോസ്റ്ററുകളിൽ ഇങ്ങനെ എഴുതിയിരുന്നു . ആരെങ്കിലും ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിക്കുവാൻ ശ്രമിച്ചാൽ വെ ടിയുണ്ടയായിരിക്കും പ്രതിഫലമായി ലഭിക്കുകയെന്ന് .

ഈഡിത്തിന്റെ സഹായത്താൽ ഏകദേശം 200 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും ഒട്ടേറെ ബ്രിട്ടീഷ് ഫ്രഞ്ച് പൗരൻമാരും രക്ഷപ്പെട്ടു . ജർമ്മൻ ചാരസംഘടനയുടെ ചാരകണ്ണുകൾ ഈഡിത്തിന്റെ നേർക്ക് പതിച്ചു . ജർമ്മൻ പട്ടാളം അവളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥന്റെ മുമ്പിൽ അവൾ ഒന്നും മറച്ചു വച്ചില്ല .അവൾ ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കാൻ ശ്രമിച്ചത് നിഷേധിക്കാനും തയ്യാറായില്ല .കാരണം അവളുടെ പ്രവർത്തനങ്ങൾ മാതൃരാജ്യത്തോടും ദൈവത്തോടുമുള്ള – സ്നേഹത്തിന്റെ ഭാഗമായിരുന്നു . അവൾക്ക് Death warrent നല്കി അവളെ ജയിലിലടച്ചു . എന്നാൽ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാൻ പട്ടാളം അനുവദിച്ചിരുന്നു .

ഈഡിത്ത് എഴുതി dearest grace എല്ലാവരോടും പറയുക എനിക്കിവിടെ സുഖ മാണെന്ന് . Jackie ( ഈഡിത്തിന്റെ പട്ടി ) അവൻ ദു : ഖിതനാണെങ്കിൽ അവനോടു പറയുക ഞാൻ എത്രയും വേഗം മടങ്ങിവരുമെന്ന് . നല്ലത് പ്രതീക്ഷിച്ച് നിങ്ങൾ മുമ്പോട്ട് പോകുക എന്നെപ്പറ്റി ഒട്ടും വിഷമിക്കരുത് . Assistant Matron എഴുതിയ കത്തിൽ കുറെ സാധനങ്ങൾ ആവശ്യപ്പെട്ടു . അവൾ ഉപയോഗിച്ചിരുന്ന ബൈബിളും കുരിശുരൂപവും , വിചാരണയിലും മരണത്തിലും ഉപയോഗിക്കുന്നതിനുള്ള വസ്ത്ര ങ്ങളും മാത്രം .

ഒരാഴ്ചത്തെ വിചാരണയിൽ ഒരിക്കലും ഐക്യസൈന്യത്തെ സഹായിച്ചത് അവർ നിഷേധിച്ചില്ല. വിചാരണ അവസാനിച്ച് മൂന്ന് വേദനാജനകമായ ദിവസങ്ങൾക്ക് ശേഷം വധശിക്ഷയ്ക്കുള്ള വിധിവന്നു .ഇത് ഒക്ടോബർ 11 നായിരുന്നു. അവൾ ബൈബിളെടുത്ത് underline ചെയ്തിരുന്ന വാക്കുകൾ വായിച്ചു .

അത് താഴെ പറയുന്ന വചനങ്ങളായിരുന്നു .
I indeed labour in the sweat of my brows. I am racked with grief of heart, I am burdened with sins , I am troubled with temptations, I am entangled and appressed with many evil passions, and there is none to help me ,none to deliver and save me , but thou , O ‘ Lord God my saviour , to whom I commit myself and all that is mine that thou mayest keep watch over me , and bring me safe to life everlasting . അതിനുശേഷം അതിനടിയിൽ October 11 എന്ന് കുറിച്ചു . അവളുടെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു .

മരണത്തിന്റെ അവസാന നിമിഷങ്ങളിൽ അവളുടെ മരണം അവൾ ഇഷ്ടപ്പെട്ട പ്രകാരം അവളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടിനു വേണ്ടി നല്കുന്നതാണെന്നും ഒത്തിരി മരണങ്ങൾ കണ്ട് എനിക്ക് മരിക്കാൻ ഭയമില്ല എന്ന് അവളുടെ സുഹൃത്തുക്കൾ അറി യാൻ അവൾ ആഗ്രഹിച്ചു . ആ നിമിഷങ്ങളിൽ അവളുടെ അടുത്ത് ഉണ്ടായിരുന്ന ഇംഗ്ലീഷ് ചാപ്റ്റളിൽ String Gahan നോട് അവൾ ഇങ്ങനെ പറഞ്ഞു എന്റെ ആത്മാവ് സുരക്ഷിതമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . എന്റെ മാതൃരാജ്യത്തിന് വേണ്ടി – – മരിക്കുന്നത് എനിക്ക് സന്തോഷമാണ് .

ഈഡിത്തിന്റെ ജീവൻ രക്ഷിക്കാൻ നയതന്ത്രതലത്തിൽ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല .

Chapline Cell ൽ നിന്നും പോയി കഴിഞ്ഞപ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് – എഴുതിയ കത്തിൽ അവൾ ഇങ്ങനെ പറഞ്ഞു “ ഞാൻ എന്റെ ജീവിതത്തിൽ ശാന്ത മായിരുന്നത് എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത് മാത്രമാണ് . എന്റെ ജീവിതം മുഴുവൻ ഞാൻ അധ്വാനിച്ചു . ഞാൻ നിങ്ങളോട് വിട ചോദിക്കുന്നു . ഞാൻ തികഞ്ഞ അവബോധത്തോടെയാണ് ഞാനെന്റെ മരണത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് . ദൈവം അനുവദിക്കുകയാണെങ്കിൽ ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് ഞാൻ നിങ്ങളെ കാണും . ”

അതിനു ശേഷം കാത്തുനിന്ന Firing Squad ന്റെ മുമ്പിലേക്ക് അവളെ കൊണ്ടു പോയി , അവളുടെ കണ്ണുകൾ കെട്ടിയ ജർമ്മൻ പട്ടാളക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു . അങ്ങനെ 1914 ഒക്ടോബർ 12 , കാലത്ത് 2 മണിക്ക് അവസാനത്തെ Firing Command വന്നു . അങ്ങനെ Edith Cavell എന്ന രാജ്യസ്നേഹിയും മനുഷ്യസ്നേഹിയും കടുത്ത ക്രിസ്തീയ വിശ്വാസിയും ഈ ലോകത്തോട് വിടപറ ഞ്ഞു .

മഹാനായ ചിന്തകൻ ഏർണസ്റ്റ് ഹെമിംങ്ങ് പറഞ്ഞത് ഇവിടെ അന്വർത്വമാകുന്നു നിങ്ങൾക്ക് മനുഷ്യനെ കൊല്ലാം , പക്ഷെ അവനെ തോൽപ്പിക്കുവാൻ കഴിയുകയില്ല .

ഒരുപക്ഷെ ഭൗതിക ജീവിതത്തിൽ നിന്ന് ഈഡിത്ത് കാവലിനെ ഇല്ലാതാ ക്കാൻ ജർമ്മൻ പട്ടാളക്കാർക്ക് കഴിഞ്ഞിരിക്കാം , എന്നാൽ അവർ ഉയർത്തിയ മൂല്യ ങ്ങളും രാജ്യസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സ്മരണയും ഉണർത്തിക്കൊണ്ട് അവളിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .

നമ്മുടെ രാഷ്ട്രപിതാവും സമാധാനത്തിന്റെ വെള്ളരിപ്രാവായ മഹാത്മാഗാന്ധിക്കും ഒരു നഴ്സിന്റെ ചരിത്രമുണ്ട് .അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു . “ സുലു കലാപം ” പൊട്ടിപുറപ്പെട്ടത് ബ്രിട്ടിഷുകാർ പുതിയതായി നടപ്പിലാക്കിയ നികുതി നിഷേധിക്കാൻ സുലു വർഗ്ഗ ക്കാരുടെ നേതാവ് ആഹ്വാനം ചെയ്തു . നികുതി പിരിക്കാൻ ചെന്ന സർക്കാരിന്റെ പ്രതിനിധിയെ അവർ കൊലപ്പെടുത്തി . ഇതിനെതിരെ നടന്ന യുദ്ധത്തിൽ തന്റെ അഹിംസയ്ക്ക് പ്രസക്തി ഇല്ല എന്നു മനസ്സിലാക്കിയ ഗാന്ധി യുദ്ധത്തിൽ മുറിവേൽക്കുന്നവരെ സഹായിക്കുവാൻ ഉണ്ടാക്കിയ ആംബുലൻസ് മേഖലയിൽ സർജന്റ് മേജർ ആയി ജോലി ചെയ്തു . യുദ്ധത്തിൽ മുറിവേറ്റ സുളു വർഗ്ഗക്കാരെ ചികിത്സിക്കാൻ വെള്ളക്കാരായ നഴ്സുമാർ വിസമ്മതിച്ചപ്പോൾ അവരെ ചികിത്സിക്കാൻ ഗാന്ധിക്കും സംഘത്തിനും അവസരം കിട്ടി . അവരുടെ സഹായത്താൽ ഒട്ടേറെ സുളു വർഗ്ഗക്കാരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഗാന്ധിജിയുടെ ‘ സത്യാന്വേഷണ പരീക്ഷണം ‘ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട് .

ഈ ലേഖകന് ഇന്റർവ്യൂ നടത്താൻ അവസരം കിട്ടിയ ലോർഡ് മൗണ്ട്ബാറ്റന്റെ മകൾ പമീല മൗണ്ട് ബാറ്റനോട് “ മാഡം ഇന്ത്യയിലായിരുന്നപ്പോൾ ഞങ്ങളുടെ രാജ്യ ത്തിന് വേണ്ടി എന്താണ് ചെയ്തത് ? എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇന്ത്യ – പാകിസ്ഥാൻ വിഭജനം ഹിന്ദു – മുസ്ലീം കലാപത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഹൈകമ്മീഷണർ ഓഫീസിനടുത്ത് തുറന്ന ക്ലിനിക്കിൽ ഞാൻ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കി അവരെ സഹായിക്കുകയായിരുന്നു ” എന്നാണ് .

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടണിൽ നിലവിലുള്ള നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കുവാൻ കുറഞ്ഞ സാലറിയിൽ, കുറഞ്ഞ യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കാൻ എൻഎച്ച് എസ് നീക്കം. എൻഎസ്എസിന്റെ പക്കൽ നിന്നും ചോർന്ന രേഖകളിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള പതിനായിരത്തോളം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. എന്നിരുന്നാൽ തന്നെയും വീണ്ടും ഇരുപതിനായിരത്തോളം നേഴ്സുമാരുടെ കുറവുണ്ട് എന്നാണ് രേഖകൾ പറയുന്നത്.

2024 ഓടു കൂടി അൻപതിനായിരം അധികം നേഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. എൻ എച്ച് എസിൽ നിന്നും പുറത്തുവന്ന രേഖ അനുസരിച്ച് 10, 200 ഓളം നേഴ്സിംഗ് അസോസിയേറ്റുമാരെ നിയമിക്കുമെന്നാണ്. രണ്ടു വർഷത്തെ നേഴ്സിംഗ് കോഴ്സ് കഴിഞ്ഞവരെയാണ് നേഴ്സിംഗ് അസോസിയേറ്റുമാരായി നിയമിക്കുന്നത്. രജിസ്റ്റേഡ് നേഴ്സുമാരെ അപേക്ഷിച്ച് ട്രെയിനിങ് കുറവാണ് ഇവർക്ക്.

എന്നാൽ ഇത്തരത്തിൽ യോഗ്യത കുറവുള്ള നേഴ്സുമാരെ നിയമിക്കുന്നത് രോഗികളുടെ ജീവന് ആപത്താണെന്ന അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ നിലവിലുള്ള നാല്പതിനാലായിരത്തോളം വേക്കൻസികൾ എങ്ങനെ നിറയ്ക്കാം എന്നതിനെപ്പറ്റിയുള്ള രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെന്റ് വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved