Specials

മാത്യു ചെമ്പുകണ്ടത്തില്‍
കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020’ ക്രൈസ്തവ വിരുദ്ധവും ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നതുമാണെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ മാത്യൂ എം. വി. മൂത്തേടന്‍. മധുരത്തില്‍ പൊതിഞ്ഞ വിഷമാണ് പ്രസ്തുത ബില്‍ എന്നാണ് ഈ ബില്ലിനെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പറയുന്നത് രണ്ട് കാരണങ്ങളാണ്. 1)കേരളത്തിലെ ക്രൈസ്തവര്‍ക്ക് Unified Marriage Law ഇല്ല. 2) ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യമാണത്രെ പുതിയ ബില്‍ മുന്നോട്ടു വയ്ക്കുന്നത്. ഇത് രണ്ടു നിരീക്ഷണങ്ങളും വാസ്തവ വിരുദ്ധമാണ്.

നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 246, കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിയമനിര്‍മ്മാണത്തിന് അധികാരം നല്‍കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നിയമനിര്‍മ്മാണ അധികാരം 7th ഷെഡ്യൂളില്‍ വിവരിക്കുന്നുണ്ട്. ഈ ഷെഡ്യൂളിലെ കണ്‍കറന്റ് ലിസ്റ്റില്‍ (concurrent Iist) വിവരിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നിയമ നിര്‍മ്മാണം നടത്താവുന്നതാണ്. കണ്‍കറന്റ് ലിസ്റ്റില്‍ എന്‍ട്രി നമ്പര്‍ 5ല്‍ ആണ് വിവാഹവും വിവാഹമോചനവും (marriage and divorce) ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍
ഇപ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവര്‍ക്ക് മാത്രമായി പുതിയ ബില്‍ കൊണ്ടുവരുന്നത്.

ഹൈന്ദവര്‍ക്കായി ഹിന്ദു മാര്യേജ് ആക്ട് (Hindu Marriage Act 1955) എന്ന സെന്‍ട്രല്‍ ലോ (cetnral law) ഉണ്ട്. എന്നാല്‍ ഈ നിയമപ്രകാരമുള്ള compulsory regitsration rules കേരള ഗവണ്മെന്റ് പൂര്‍ണമായും പ്രായോഗികമാക്കിയിട്ടില്ല. (ഇപ്പോള്‍ പൊതുവായ regitsration rules ഉണ്ട്)

വിവാഹം ഒരു ഉടമ്പടി മാത്രമായി കാണുന്ന മുസ്‌ളിം മതവിശ്വാസികള്‍ വിവാഹം എന്ന സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നു.
ഇതൊന്നും കേരള Government ന്റെ ശ്രദ്ധയില്‍ ഇല്ല അഡ്വ മൂത്തേടന്‍ പറഞ്ഞു.

നിയമ പരമായി വളരെ നല്ല ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിവാഹത്തെ ഒരു കൂദാശയായി കാണുകയും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവ സഭയിലെ വിവാഹ വ്യവസ്ഥകളിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

ഓരോ വിവാഹത്തിനും notice of Intention and publication എന്ന statutory compliance ഉള്ളതിനാല്‍ Special Marriage Act ല്‍ ഉള്ളതുപോലെ വിവാഹം പരസ്യപ്പെടുത്തേണ്ടതുണ്ട്. വിവാഹത്തെക്കുറിച്ച് വധൂ വരന്മാര്‍ പരസ്പര ആഗ്രഹം പ്രഖ്യാപിക്കുകയും ആര്‍ക്കെങ്കിലും ഈ വിവാഹത്തിന് എതിര്‍പ്പ് ഉണ്ട് എങ്കില്‍ അത് പ്രകടിപ്പിക്കാനും ആണ് നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടത്.
സ്‌പെഷല്‍ മാര്യേജ് ആക്ടില്‍ മാര്യേജ് ഓഫീസര്‍ ഉള്ളതുപോലെ ക്രിസ്ത്യന്‍ മാര്യേജ് ബില്ലിലും മാര്യേജ് ഓഫീസര്‍ വേണ്ടി വരും. അദ്ദേഹമായിരിക്കും എല്ലാ റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടി വരിക.

പുതിയ ബില്‍ പ്രകാരം മാര്യേജ് ഓഫീസര്‍ പുരോഹിതനായിരിക്കും. . മാര്യേജ് രജിസ്ട്രാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. സ്റ്റാറ്റിയൂട്ടറി നോട്ടീസ് സ്വീകരിക്കേണ്ടതും പ്രസിദ്ധീകരിക്കേണ്ടതും പുരോഹിതനായ മാര്യേജ് ഓഫീസര്‍ ആയിരിക്കും. കൂടാതെ ദേവാലയത്തില്‍ സൂക്ഷിക്കുന്ന ‘മാര്യേജ് രജിസ്റ്റര്‍’ ഒരു പൊതുവായ രേഖ (public document)യായിരിക്കും. അതിനാല്‍ പൊതുജനത്തില്‍ ‘ആര്‍ക്കും’ ഇത് പരിശോധിക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ‘ആര്‍ക്കും’ എന്ന വാക്ക് Special Marriage Act Sec. 47 ല്‍ കാണുന്നില്ല. (സാധൂകരിക്കുന്ന rulings ഉം കണ്ടില്ല).

ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിവാഹരേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നതിനര്‍ത്ഥം ഒരു സര്‍ക്കാര്‍ സ്ഥാപനം പോലെ ആര്‍ക്കും ദേവാലയത്തില്‍ കയറിയിറങ്ങാം എന്ന അവസ്ഥയുണ്ടാക്കും. ദേവാലയ പുരോഹിതര്‍ക്ക് മാര്യേജ് ഓഫീസര്‍ എന്ന സ്റ്റാറ്റിയൂട്ടറി പദവി നല്‍കിയിരിക്കുന്നതിനാല്‍ അദ്ദേഹം സൂക്ഷിക്കുന്ന രജിസ്റ്റര്‍ പൊതുജനത്തിനു പരിശോധിക്കാനും പുരോഹിതനോട് ആവശ്യപ്പെടുന്ന രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

മാര്യേജ് ബില്ലിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനായ പുരോഹിതന്‍ തന്റെ ഉത്തരവാദിത്തം ചെയ്യാതിരിക്കുന്നത് കുറ്റകരവും ജയില്‍ ശിക്ഷക്ക് അര്‍ഹവുമാണ് എന്ന് വിവരിക്കുന്ന Sec 14 വളരെ പ്രതിഷേധാര്‍ഹമാണ്. പുരോഹിതരെ ക്രിമിനല്‍ കേസുകളില്‍ മന:പൂര്‍വ്വം ഉള്‍പ്പെടുത്തുക എന്ന ദുരുദ്ദേശം ഇതിലുണ്ട്. പുരോഹിതരെ പ്രതിയാക്കാന്‍ പറ്റിയ അവസരങ്ങള്‍ സഭാ ശത്രുക്കള്‍ വ്യാപകമായി ദുരുപയോഗം ചെയ്യും. ഇതര മതത്തിലുള്ള ഒരു വ്യക്തിയെ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കണമെന്നു ശഠിക്കുന്ന ഒരു വിശ്വാസിയുടെ താല്‍പര്യം നടപ്പാക്കിയില്ലെങ്കില്‍ പുരോഹിതനെ പ്രോസിക്യൂട്ടു ചെയ്യാനുള്ള സാധ്യതയും ഈ ബില്ലിലുണ്ട്.

തികഞ്ഞ ക്രൈസ്തവ വിരുദ്ധതയാണ് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത് എന്നാണ് മനസ്സിലാകുന്നത്. കൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ നിയമനിര്‍മാണത്തിന് Sec 19 സര്‍ക്കാരിന് അധികാരവും നല്‍കുന്നു; അതിനാല്‍ സഭയുടെ അടിത്തറ ഇളക്കുവാന്‍ അവസരം നല്‍കുന്ന ഈ ബില്‍ നിയമം ആകാന്‍ പാടില്ല അഡ്വ മാത്യൂ മൂത്തേടന്‍ പറഞ്ഞു.

‘കേരള ക്രിസ്ത്യന്‍ മാര്യേജ് രജിസ്‌ട്രേഷന്‍
ബില്‍ 2020 ‘ ക്രൈസ്തവര്‍ക്ക് അത്യാവശ്യം ആണെന്ന് സര്‍ക്കാരിന് ബോധ്യമായതിനാലാണോ അതോ മറ്റാരുടെയെങ്കിലും നിഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നതാണ് പരിശോധിക്കേണ്ടത്. ഇതുപോലൊരു ബില്‍ മുസ്ലീകള്‍ക്ക് വേണ്ടി കൊണ്ട് വരുവാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ?
മുസ്ലീം മോസ്‌കുകളിലെ രേഖകള്‍ അന്യമതസ്ഥര്‍ക്ക് പരിശോധിക്കാന്‍ അവസരം നല്‍കുന്ന ഒരു നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ധൈര്യം ഉണ്ടോ? അഡ്വ മാത്യൂ മൂത്തേടന്‍ ചോദിക്കുന്നു.

ഈ മേഖലയില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ഭാവിയില്‍ കേരളത്തിലെ ക്രൈസ്തവ വിവാഹ നിയമങ്ങള്‍ സഭാവിരുദ്ധ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കും എന്നതില്‍ തര്‍ക്കമില്ല. Sec 19(f) അനുസരിച്ച് ദേവാലയങ്ങളില്‍ സൂക്ഷിച്ചിരുന്ന വിവാഹ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി നല്‍കാന്‍ സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാം എന്നതും സഭകള്‍ക്ക് വലിയ ബാധ്യതകള്‍ വരുത്തി വയ്ക്കും. ഈ പണം ദേവാലയങ്ങള്‍ക്കോ സര്‍ക്കാരിനോ ഉള്ളതായിരിക്കാം, അതിനാല്‍ ഈ മേഖലയില്‍ ദേവാലയങ്ങളില്‍ സര്‍ക്കാര്‍ ഓഡിറ്റുകള്‍ നിര്‍ബന്ധമാകും.

എല്ലാ നിലയിലും ക്രൈസ്തവ വിരുദ്ധമാണ് ഈ ബില്‍. ഇതൊരു അത്യാവശ്യമാണെന്നു സര്‍ക്കാരിനു തോന്നുന്നുവെങ്കില്‍ ക്രൈസ്തവ സഭകളുടെ അഭിപ്രായവും ആരാഞ്ഞ ശേഷമേ നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങാവൂ. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്ന വിഷയമാകയാല്‍ ഒറ്റക്കെട്ടായി എല്ലാ ക്രൈസ്തവ സഭകളും ഇതിനെതിരേ രംഗത്തുവരണം അഡ്വ മാത്യൂ മൂത്തേടന്‍ ആവശ്യപ്പെട്ടു.

 

ഗീവർഗീസ് മാർ അപ്രേം

ശാന്തിയുടെയും സമാധാനത്തിൻറെയും സന്ദേശമാണ് ക്രിസ്തുമസ് ലോകജനതയ്ക്ക് നൽകുന്നത്. ദൈവം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ , തന്റെ പുത്രനെ നമുക്ക് നൽകിയ ദിനമാണ് ക്രിസ്തുമസ് . അതുകൊണ്ടാണ് അത് ദൈവ സ്നേഹത്തിൻറെ ആഘോഷമായി മാറുന്നത്.

പരസ്പര സൗഹാർദം പുതുക്കുന്നതും സ്നേഹത്തിൻറെ ഒത്തുചേരലുകളും ക്രിസ്തുമസ് കാലത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ ലോകമെങ്ങുമുള്ള ജനങ്ങൾ ഒരു മഹാമാരിയുടെ ആശങ്കയിലാണ്. പ്രത്യേകിച്ച് പ്രവാസികൾ . കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ ക്രിസ്മസ് കാലത്ത് തങ്ങളുടെ ഉറ്റവരുടെയും ബന്ധു ജനങ്ങളുടെയും അടുത്തേയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിട്ടും എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ വേദന കടുത്തതാണ് . അതുപോലെതന്നെ കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് തങ്ങളുടെയൊപ്പം ഉണ്ടായിരിക്കുകയും മഹാമാരിയുടെ സമയത്ത് ജീവൻ കവർന്നെടുക്കപ്പെടുകയും ചെയ്ത ബന്ധുമിത്രാദികളുടെ വേദനയും പേറി ഒട്ടേറെപ്പേർ നമ്മുടെയിടയിലുണ്ട്. മഹാമാരി വിതച്ച അശാന്തിയുടെ കരിനിഴൽ പേറുന്ന ലോകത്തിന് സമാധാനവും ശാന്തിയും പകർന്നു നൽകാൻ ഈ ക്രിസ്തുമസ് കാലത്തിനാകട്ടെ .

ക്രിസ്തുമസ് സന്ദേശം ഉൾക്കൊണ്ട് കോവിഡ് കാലത്ത് ദുരിതം പേറുന്ന ജോലി നഷ്ടപ്പെട്ട സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ നമ്മൾക്കാകണം. ഈ ക്രിസ്തുമസ് ദിനങ്ങൾ ദൈവത്തിൻറെ കരുണയുടെ ആഘോഷമായി നമുക്ക് മാറ്റാം. ദൈവം കൂടെ വസിക്കുന്നുവെന്ന ബോധ്യം സഹോദരനോട് കരുണ കാണിക്കുവാൻ നമുക്ക് പ്രേരകമാകും. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹ പൂർണ്ണവുമായ പുതുവർഷവും ആശംസിക്കുന്നു.

ആയുര്‍വേദ ചികിത്സാരംഗത്ത് പാരമ്പര്യ തിരുമ്മു ചികിത്സാവിധികളുമായി ലീഡ്സ്സില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് മലയാളികളുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ആശ്വാസമാകുന്നു. നാല്‍പ്പത് വയസ്സു കഴിഞ്ഞ ഏതൊരാള്‍ക്കും നാഡീ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. നെഴ്‌സുമാര്‍, ഐ. ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരു നല്ല സമൂഹം അനുഭവിക്കുന്ന പൊതുവായിട്ടുള്ള ആരോഗ്യ പ്രശ്‌നമാണ് വിട്ടുമാറാത്ത നടുവ് വേദനയും പിടലിവേദനയും മുട്ട് വേദനയുമൊക്കെ. വേദന സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരില്‍ ഭൂരിഭാഗവും മലയാളി നെഴ്‌സുമാരാണ് എന്നത് ശ്രദ്ധേയമാണ്. ആയുര്‍വേദ ചികിത്സാരംഗത്തുള്ള പാരമ്പര്യ തിരുമ്മു ചികിത്സ ഇതിന് വലിയൊരു പരിഹാരമാണ്. പ്രവാസി മലയാളില്‍ അവധിക്കാലത്ത് നാട്ടില്‍ പോകുമ്പോള്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലുമൊരു പാരമ്പര്യ തിരുമ്മു ചികിത്സാ കേന്ദ്രത്തെ സമീപിക്കുകയാണ് പതിവ്. പക്ഷേ ചുരുങ്ങിയ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് മറ്റു തിരക്കുകളാല്‍ അത് സാധിക്കണമെന്നും നിര്‍ബന്ധമില്ല. ഈ സാഹചര്യത്തിലാണ് ലീഡ്സ്സിലെ ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലീനിക് യുകെ മലയാളികള്‍ക്ക് ഗുണം ചെയ്യുന്നത്.

ലീഡ്സ്സില്‍ 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക് നൂറ് കണക്കിന് മലയാളികള്‍ക്കാണ് ഇതിനോടകം പ്രയോജനമായത്. യുകെയുടെ പല ഭാഗത്തു നിന്നും ധാരാളമാളുകള്‍ ചികിത്സ തേടിയെത്തുന്നു. വിശ്രമമില്ലാതെ നിന്നും നടന്നും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ചികിത്സയ് എത്തുന്നവരില്‍ അധികവും. കൂടാതെ ഐ.ടി പ്രൊഫഷണല്‍സ്, ഡ്രൈവേഴ്‌സ് തുടങ്ങിയവരും എത്താറുണ്ട്. NHS നിന്ന് ദീര്‍ഘനാളത്തെ അവധിയെടുത്ത് ജോലിക്ക് പോകാതിരിക്കുന്ന നിരവധി മലയാളി നെഴ്‌സുമാര്‍ ചികിത്സ കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയതും ആയുഷ് ആയുര്‍വേദയുടെ നേട്ടങ്ങളില്‍ ചിലതാണ്.

പാരമ്പര്യ നാട്ട് വൈദ്യന്മാര്‍ കാലങ്ങളായി പരീക്ഷിച്ച് പ്രയോജനം കണ്ട ചികിത്സാരീതികള്‍ തന്നെയാണ് ആയുഷ് ആയുര്‍വേദയിലും ഉപയോഗിക്കുന്നത്. വേദനയുമായി എത്തുന്നവരുടെ നാഡീഞരമ്പുകള്‍ കണ്ടു പിടിച്ച് അതിലൂടെ കൈയ്യോടിച്ച് രോഗനിര്‍ണ്ണയം നടത്തും. തുടര്‍ന്ന് ഓരോ വേദനക്കള്‍ക്കനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമ്മലാണ് നടത്തുന്നത്. വ്യത്യസ്ഥമായ വേദനകള്‍ക്കനുസരിച്ച് ആയുര്‍വേദത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള കുഴമ്പുകളും തൈലങ്ങളുമാണ് തിരുമ്മുന്നതിന് ഉപയോഗിക്കുന്നത്. എല്ലാം കേരളത്തില്‍ നിന്ന് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന് പുറമേ തിരുമ്മിയുള്ള ചികിത്സാരീതികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഉള്ളില്‍ കഴിക്കുവാനുള്ള മരുന്നുകള്‍ ഒന്നുമില്ല. ആരോഗ്യരംഗത്തുള്ള യുകെയിലെ നിയമ വ്യവസ്ഥ അതിനനുവദിക്കുന്നില്ല എന്നതാണ് കാരണം.

ദൂരദേശത്തുനിന്നുമെത്തുന്ന രോഗികള്‍ക്ക് അവരവരുടെ രോഗങ്ങള്‍ക്കനുസരിച്ച് നിര്‍ദ്ദേശിക്കപ്പെടുന്ന ദിവസങ്ങളില്‍ താമസിച്ച് ചികിത്സിക്കാനുള്ള സംവിധാനം ആയുഷ് ആയുര്‍വേദ കുറഞ്ഞ ചിലവില്‍ ക്ലിനിക്കിന് പുറത്തു ചെയ്തു കൊടുക്കുന്നു. കൂടാതെ ഓരോ പ്രഭാതത്തിലും ക്ലീനിക്കലില്‍ നേരിട്ടെത്തി തിരുമ്മല്‍ കഴിഞ്ഞതിനു ശേഷം ചൂട് വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി പോകുവാനുള്ള അവസരവുമുണ്ട്. നടക്കാന്‍ വയ്യാതെ ക്ലീനിക്കില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവരെ ഒരു നിശ്ചിത പരിധിക്കുള്ളില്‍ വീടുകളില്‍ പോയി തിരുമ്മുന്നതിനുള്ള സംവിധാനവുമുണ്ട്.

ആരോഗ്യരംഗത്ത് യുകെ ഗവണ്‍മെന്റിന്റെ എല്ലാ നിയ്മങ്ങളും പാലിച്ച് കൊണ്ട് വ്യക്തമായ യോഗ്യതകളോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്. നൂറു കണക്കിനാളുകളാണ് പരമ്പരാഗത ആയുര്‍വേദ തിരുമ്മു ചികിത്സയിലൂടെ യുകെയില്‍ സുഖം പ്രാപിച്ചിരിക്കുന്നത്.

ആയുഷ് ആയുര്‍വേദ ഹോളിസ്റ്റിക് ക്ലിനിക്കിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള വെബ് സൈറ്റ് കാണുക.
www.ayushayurveda.net
Ph # 07496 531244

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് യുകെയിലെ പ്രവാസ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ വിരസതയും ജന്മനാടിന്റെ ഓർമകളും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും. ബന്ധങ്ങൾ അഞ്ചിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങിയ കാലത്തും അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിലർ പ്രകൃതിയിലേക്കും കൃഷിയിലേക്കും തിരിച്ചുനടക്കുകയാണ്. കൃഷിയെപറ്റി സംസാരിക്കുമ്പോൾ ചാത്തന്നൂർകാരനായ എൽദോസ്‌ ജേക്കബ് വാചാലനാവും. കൃഷിയും പൂന്തോട്ടവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ ഒരാൾ എങ്ങനെയാണ് മിണ്ടാതിരിക്കുന്നത്. യുകെ മലയാളികൾക്ക് പ്രചോദനമേകുന്ന ജീവിതകഥയാണ് എൽദോസ്‌ ജേക്കബ് എന്ന വിനോദിന് പറയാനുള്ളത്. കുടുംബം, കൃഷി, പൂന്തോട്ടം, പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷയെ വളർത്താനുള്ള ശ്രമങ്ങൾ എന്നിവയെപ്പറ്റി മലയാളംയുകെയിൽ മനസ്സ് തുറക്കുകയാണ് വിനോദ്.

കുടുംബം

എന്റെ പേര് എൽദോസ് ജേക്കബ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ് എന്ന് വിളിക്കും. ഭാര്യ ആശാ മാത്യു. മകൻ ഇനോക്ക് ജേക്കബ് എൽദോസ്‌ (14), മകൾ മീഖ ഗ്രേസ് എൽദോസ് (10). ഇവിടെ എസ്സെക്സിൽ ഡാഗ്നം ഈസ്റ്റ്‌ എന്ന സ്ഥലത്ത് താമസിക്കുന്നു. കൊല്ലം ജില്ലയിലെ കാർഷിക ഗ്രാമമായ ചാത്തന്നൂരാണ് എന്റെയും ആശയുടെയും സ്വദേശം. ധാരാളം സംസാരിക്കാനും സൗഹൃദങ്ങൾ നിലനിർത്താനും അതീവ താല്പര്യമുള്ള എനിക്ക് അനുയോജ്യമായ ജോലിയാണ് ഇവിടെ ലഭിച്ചത് – റോയൽമെയിലിൽ പോസ്റ്റ്‌മാൻ. ഭാര്യ ആശ, ഹോമർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സ് ആയി ജോലി ചെയ്യുന്നു. മകൻ ഒമ്പതാം ക്ലാസ്സിലും മകൾ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.

പ്രവാസജീവിതവും വ്യക്തിബന്ധങ്ങളും

നിറയെ വയലുകളും കൃഷിയിടങ്ങളുമുള്ള നാട്ടിൽ നിന്നാണ് ഞങ്ങൾ പതിനഞ്ചു വർഷം മുൻപ് യുകെയിൽ എത്തിയത്. ജോലി സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും വിരസമായ ജീവിതക്രമത്തിലേക്കാണ് പ്രവാസി മലയാളികളെ തള്ളിവിടുന്നത്. നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസും ചുറ്റുപാടും ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ കൃഷിയിലേക്കും പൂന്തോട്ടപരിപാലനത്തിലേക്കും കടക്കുന്നത്. അത് മനസ്സിന് ഉല്ലാസം പകരുന്നു.

കൃഷിയിലേക്ക്

മനസ്സിനും ശരീരത്തിനും ഉണർവ് ഏകുവാനും ഉത്തരവാദിത്തം, ലക്ഷ്യം എന്നിവ നേടുവാനുമായി ഞങ്ങൾ കാർഷിക മേഖലയിലേക്ക് തിരിഞ്ഞു. സമയവും പ്രയത്നവും ഫലവത്താകുന്ന രീതിയിൽ ചിലവഴിക്കാൻ ശ്രമിച്ചു. മണ്ണിലേക്ക് ഇറങ്ങി പണിയെടുത്തപ്പോൾ മനസ്സും ശരീരവും ഉണർന്നു. അതിന് തക്കതായ പ്രതിഫലം ലഭിച്ചത് കൂടുതൽ ഊർജം പകർന്നു.

പച്ചക്കറികൾ കൃഷി ചെയ്യാനായി അലോട്മെന്റ് ഉണ്ടായിരുന്നു. അവിടെ വെളുത്തുള്ളി, പലതരം ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, നാട്ടിലെ ചീരകൾ, ഉരുളക്കിഴങ്ങ്, വിവിധയിനം മത്തൻ, വെള്ളരിക്ക, കുമ്പളങ്ങ, ഒലിവ്, സവാള, സ്വീറ്റ് കോൺ, നാട്ടിൽ നിന്ന് കൊണ്ടുവന്ന മഞ്ഞൾ, ചേമ്പ്, ഇഞ്ചി, വഴുതനങ്ങ, പച്ചമുളക് എന്നിവ കൃഷി ചെയ്തു തുടങ്ങി. അതെല്ലാം വളരെയേറെ ഫലം പുറപ്പെടുവിച്ചു.

ജൈവകൃഷി രീതിയോട് കൂടുതൽ പ്രിയം

ജൈവ വളങ്ങളാണ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്നത്. ഇത് ഉത്പാദന നിരക്ക് വർധിപ്പിച്ചു. കുതിര ചാണകവും കോഴി വേസ്റ്റും ഉപയോഗിക്കുന്നു. വീട്ടിൽ കോഴി വളർത്തിയിരുന്നു. ഫാം ഹൗസിൽ പോയി കുതിര ചാണകം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ജൈവകൃഷി രീതി പിന്തുടർന്നാണ് വലിയ വിളവെടുപ്പ് നടത്തിയത്. അമ്പത് കിലോ സവാള ലഭിച്ചു.

പറമ്പിൽ വിളഞ്ഞ ഭീമൻ മത്തങ്ങയും കുമ്പളങ്ങയും

വളരെ ഉത്സാഹം പകരുന്നതായിരുന്നു കുമ്പളങ്ങ കൃഷി. ഗ്രാമീണ പശ്ചാത്തലത്തിൽ വീട്ടിലെ പറമ്പിലും കച്ചി തുറുവിലും മച്ചിൻ പുറങ്ങളിലും വിളഞ്ഞിരുന്ന കുമ്പളങ്ങ ഇന്നവിടെ അന്യമായികൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കുമ്പളങ്ങ കൃഷി ചെയ്തു. അഞ്ചു കിലോ തൂക്കം വരെ നാൽപതോളം കുമ്പളങ്ങ ഉണ്ടായി. അമ്പതോളം മത്തങ്ങയും വിളഞ്ഞു. 27 കിലോയുള്ള ഭീമൻ മത്തങ്ങയുടെ വിളവെടുപ്പ് ആശ്ചര്യമായിരുന്നു. എൻെറ കൃഷിയിടത്തിലെ ഏറ്റവും മികവുറ്റ ഈ ഫലം സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലണ്ടനിൽ കാഴ്ച വച്ചപ്പോൾ ഉണ്ടായ ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

പൂന്തോട്ടം

ആദ്യം പൂന്തോട്ട പരിപാലനത്തിലാണ് ശ്രദ്ധ വച്ചത്. നിറയെ ചെടികളും പൂക്കളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. നാട്ടിലെ പൂന്തോട്ടത്തിന് സമാനമായി നാലുമണി ചെടി, പത്തുമണി ചെടി, കോഴിവാലൻ ചെടി, പിച്ചി, വലിയ സൂര്യകാന്തി എന്നിവ ഇവിടെ വളരുന്നുണ്ട്. നയനമനോഹരമായ കാഴ്ചയാണത്. അതുപോലെ നാടിന്റെ നന്മ വിളിച്ചോതുന്ന തെങ്ങുകളും വാഴകൂട്ടങ്ങളും ഞങ്ങളുടെ പരിപാലനത്തിലുണ്ട്. പല ചങ്ങാതിമാരും വന്ന് വാഴയില വെട്ടി പൊതിച്ചോറ് കെട്ടുന്നതിനും ഇലയപ്പം ഉണ്ടാക്കുന്നതിനുമായി കൊണ്ടുപോകും.

ആത്മസംതൃപ്തി, സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും അനുഭവം, സുഹൃത്ത് ബന്ധങ്ങൾ തുടങ്ങിയവ അനുഭവിച്ചറിഞ്ഞത് കൃഷിയിലൂടെയാണ്. പച്ചക്കറികൾ അയൽവാസികൾക്കും ചങ്ങാതിമാർക്കും പകുത്ത് നൽകിയപ്പോൾ കാർഷിക സമൃദ്ധിയുടെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾ മനസിലാക്കി.

മറ്റ് വിനോദങ്ങൾ

നായ, കോഴി, ലവ്ബേർഡ്‌സ്, മീൻ, മുയൽ എന്നിവ വളർത്തുമായിരുന്നു. ഇപ്പോൾ നായവളർത്തൽ മാത്രം. പച്ചക്കറികളിൽ പലതും രൂപം മാറി അച്ചാറുകളാവും. ബീറ്റ്റൂട്ട്, ആപ്പിൾ, മുന്തിരി, വെളുത്തുള്ളി എന്നിവ അച്ചാറുകളാക്കി ആവശ്യക്കാർക്ക് നൽകുന്നുണ്ട്. വിവിധ തരം വൈനുകളും ഉണ്ടാക്കുന്നു. മുന്തിരി, പൈനാപ്പിൾ, ബ്ലാക്ക്ബറി എന്നിവയാണ് പ്രധാനം.

മലയാളവും മലയാളനാടും നെഞ്ചോട് ചേർന്ന് തന്നെ

പുതിയ തലമുറയ്ക്ക് നമ്മുടെ പൈതൃകവും സംസ്‍കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ‘ആലയം’ എന്ന പേരിൽ ചെറിയൊരു മലയാളം സ്കൂൾ ആരംഭിച്ചു. ഒരു ലൈബ്രറിയും ഉണ്ട്. മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വായനശാലയിൽ നൂറിലേറെ പുസ്തകങ്ങൾ ഉണ്ട്. നോവൽ, ചെറുകഥ തുടങ്ങിയവ ഉൾപ്പെടുന്നു. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിലൂടെ പ്രവാസി മലയാളികളിൽ വായനാശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു.

എല്ലു മുറിയെ പണി ചെയ്താൽ പല്ലു മുറിയെ തിന്നാം

എന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പഴഞ്ചൊല്ലാണ്. എന്റെയും ആശയുടെയും പിതാക്കന്മാർ നല്ല കർഷകരായിരുന്നു. അവരുടെ ജീവിത അധ്വാനങ്ങൾ ആണ് എനിക്ക് പ്രചോദനമായത്. എന്റെ കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. ഒരു ചെടി എങ്ങനെ ഫലം പുറപ്പെടുവിക്കുന്നു, അതെങ്ങനെ വളരുന്നു എന്നൊക്കെ കുട്ടികൾ കണ്ടു മനസിലാക്കുന്നു. ഈ നന്മയാണ് അവർക്ക് പകർന്നുനൽകാനുള്ളത്.

വിനോദിന്റെ കഠിനാധ്വാനം പ്രവാസി മലയാളികൾക്ക് പ്രചോദനമാണ്. മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും പേറുന്ന ഇത്തരമാളുകൾ പ്രവാസി മലയാളികൾക്ക് അഭിമാനം പകരുന്നു. കൃഷി ചെയ്യാൻ മാത്രമല്ല, കൃഷിയെ സംബന്ധിച്ച് ആളുകൾക്കുള്ള സംശയങ്ങൾ തീർക്കാനും വിനോദ് ഒരുക്കമാണ്. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തിലേക്ക് തിരികെ നടന്ന വിനോദ് ഒരു പാഠപുസ്തകമാണ്; പ്രവാസ ജീവിതത്തിനിടയിലും കൃഷിയെയും മലയാളത്തെയും ചേർത്തു നിർത്തി വളരുന്നത് എങ്ങനെയെന്ന് പറഞ്ഞുതരുന്ന ഒരു പുസ്തകം. നിറഞ്ഞ ചിരിയോടെ, മനസ്സ് നിറഞ്ഞ്, ധാരാളം സംസാരിച്ച് വിനോദ് വീണ്ടും പറമ്പിലേക്ക് ഇറങ്ങുകയായി… ആശംസകൾ

ഷിബു മാത്യൂ. അസ്സോസിയേറ്റ് എഡിറ്റര്‍ മലയാളം യുകെ.
സത്യത്തിനും നീതിക്കും നടുവില്‍ മാറ്റമില്ലാത്ത അകലം.. വേറിട്ട ജാഗ്രതയായ് ഞായര്‍ ദിനങ്ങളില്‍ സണ്‍ഡേ = സമരേഖ പ്രിയ വായനക്കാര്‍ക്ക് മുമ്പില്‍. തീ പിടിച്ച സൈബര്‍ കാലത്ത് മനുഷ്യനെയും മനുഷ്യത്വത്തെയും ഋതുക്കളെയും ഋതുഭേദങ്ങളേയും പൂക്കളെയും പുഴകളെയും വിചാരണ ചെയ്യുന്ന വിമര്‍ശനാത്മക പംക്തി. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് ഉത്തരം തേടിയുള്ള സഞ്ചാരം. ഉന്നയിക്കപ്പെട്ടേക്കാവുന്ന അനവധി ചോദ്യങ്ങള്‍ക്ക് ഒരു സംവാദ ഭൂമിക. പൊതുധാരയില്‍ ഇടം നേടാനാവാതെ അരികുവത്ക്കരിക്കപ്പെട്ട ജനാരണ്യങ്ങള്‍ക്കിത് അഭയത്തിന്റെ മേഘ കൂടാരം… മനുഷ്യ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ നാട്യങ്ങളില്ലാതെ അവതരിപ്പിക്കുന്ന എഴുത്തിന്റെ രസതന്ത്രം … സണ്‍ഡേ = സമരേഖ. ഓരോ ഞായറാഴ്ച്ചക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. രണ്ട് കാഴ്ച്ചപ്പാടുകളാണ് സമരേഖയില്‍ചലിക്കുന്നത്. അതിലെ സത്യവും നീതിയും ന്യായവുമാണ് ഇവിടെ അന്വേഷിക്കുന്നത്. നേര്‍രേഖയില്‍ ചലിക്കുക. അല്ലെങ്കില്‍ ചലിപ്പിക്കുക. അതാണ് സണ്‍ഡേ = സമരേഖ. ഇനിയുള്ള ഞായറാഴ്ച്ചകള്‍ മലയാളം യുകെ ന്യൂസിനോടൊപ്പം.

പ്രശസ്ത കഥാകൃത്തും ഫ്രീലാന്‍സറുമായ രാധാകൃഷ്ണന്‍ മാഞ്ഞൂര്‍ സണ്‍ഡേ = സമരേഖ കൈകാര്യം ചെയ്യുന്നു. ഒരാഴ്ച്ചത്തെ സമകാലീന പ്രശ്‌നങ്ങളുടെ
ആകത്തുകയിലാണ് സണ്‍ഡേ = സമരേഖ ചലിക്കുന്നത്.

യുകെയിലെ പ്രമുഖ നഗരമായ ലീഡ്‌സില്‍ ആയുര്‍വേദ ചികിത്സയില്‍ മുന്നില്‍ നില്‍ക്കുന്ന ആയുഷ് ആയുര്‍വേദ ലീഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന സണ്‍ഡേ = സമരേഖ നവംബര്‍ 21 ഞായറില്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരണം ആരംഭിക്കും.
സമകാലീന പ്രശ്‌നങ്ങളുടെ സത്യസന്തമായ അവതരണം.
www.malayalamuk.com
സത്യങ്ങള്‍ വളച്ചൊടിക്കാതെ!

മലയാളികള്‍ ലോകത്തിന്റെ ഏത് കോണില്‍ ജീവിച്ചാലും കൈമുതലായി കാത്തു സൂക്ഷിക്കുന്ന ഒന്നാണ് കേരളീയ സംസ്‌കാരം. അവര്‍ ആയിരിക്കുന്ന രാജ്യത്തെ ഭാഷയും സംസ്‌കാരവും എന്തുമായിക്കൊള്ളട്ടെ, കേരളീയ സംസ്‌കാരത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കും. പ്രാദേശിക സംസ്‌കാരവുമായി ഒത്തുചേര്‍ന്ന് പോകേണ്ടതുകൊണ്ട് കേരള സംസ്‌കാരത്തിന്റെ വസ്ത്രധാരണം ആഘോഷവേളകളില്‍ മാത്രമാക്കി ചുരുക്കി എന്നതൊഴിച്ചാല്‍ പ്രവാസി മലയാളികള്‍ക്ക് മലയാളത്തിന്റെ പ്രിയ വസ്ത്രങ്ങളോടുള്ള താല്പര്യം ഒട്ടും കുറഞ്ഞിട്ടില്ല.

മലയാളികളുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങളുടെ വന്‍ശേഖരവുമായി വെല്‍വെറ്റ്‌സ് യുകെ ഓണ്‍ലൈന്‍ ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. ഓണം, വിഷു, ക്രിസ്തുമസ്സ്, ദീപാവലി തുടങ്ങിയ ആഘോഷവേളകള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യമാണ് വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിരിക്കുന്നത്. നിറപ്പകിട്ടാര്‍ന്ന സാരികള്‍, ചുരിദാറുകള്‍, കുര്‍ത്ത, വിവിധ തരം നോര്‍ത്ത് ഇന്ത്യന്‍ ഡ്രസ്സുകള്‍, സെറ്റ് സാരികള്‍, സെറ്റ് മുണ്ടുകള്‍ കൂടാതെ സ്റ്റേജ് പ്രോഗ്രാമുകള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ കലാസാംസ്‌കാരിക വിഭാഗങ്ങള്‍ക്കുള്ള കോസ്റ്റ്യൂമുകളും അതിന് യോജിക്കുന്ന ഓര്‍ണ്ണമെന്‍സും ലഭ്യമാണ്.

മലയാളികള്‍ക്ക് സുഗമമായി വസ്ത്രങ്ങള്‍ വാങ്ങുന്നതിനും കലാകാലങ്ങളില്‍ മാറി മാറി വരുന്ന ഫാഷനുകള്‍ കസ്റ്റമേഴ്‌സിനെ നേരിട്ട് അറിയ്ക്കുന്നതിനുമായി ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും വെല്‍വെറ്റ്‌സ് യുകെ ഒരുക്കിയിട്ടുണ്ട്. ക്രിത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന ഗ്രൂപ്പില്‍ പുതിയ തരം വസ്ത്രങ്ങള്‍, ഫാഷനുകള്‍ തുടങ്ങിയ വസ്ത്ര സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാണ്. വെല്‍വെറ്റ്‌സ് യുകെയുടെ ലിസ്റ്റിലില്ലാത്ത വസ്ത്രങ്ങള്‍ മുന്‍കൂട്ടി അറിയ്ച്ചാല്‍ അത് മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കില്‍ നേരിട്ട് എത്തിച്ച് കൊടുക്കപ്പെടുന്നതാണ്. നൂറ് ശതമാനം വിശ്വസ്തയോടെ മലയാളികളുടെ വസ്ത്രങ്ങള്‍ ഇനി മുതല്‍ വീട്ടിലിരുന്നു വാങ്ങാം.

വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുവാനും വസ്ത്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/VelvetzOnline/

https://chat.whatsapp.com/HbAPWIH7IX1LiLJdaGdUiL

https://www.facebook.com/TerrazaCraftsOnline/

 

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പദ്ധതികൾക്കായി ലോകരാജ്യങ്ങൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടിയിരിക്കുകയാണ്. ഒക്ടോബർ 31ന് സ്കോട്ട്ലൻഡിൽ ആരംഭിച്ച ആഗോള കാലാവസ്ഥാ സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചകോടിയുടെ അവസാനം പുറത്തുവരുന്ന പ്രഖ്യാപനങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് എന്നാൽ മനുഷ്യരാശിയുടെ മുഴുവൻ നിലനിൽപ്പാണ്. ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘത്തിലുള്ള മലയാളി വൈദികനാണ് ഫാ.ഡോ.സിജി നൂറോകാരിയിൽ. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററായ ഫാ.ഡോ.സിജി നൂറോകാരിയിൽ, കോട്ടയം കുറുപ്പുന്തറ മാൻവെട്ടം സ്വദേശിയാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി ഈശോ സഭയിലെ അംഗമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഏക മലയാളിയായ ഫാ.ഡോ.സിജി നൂറോകാരിയിൽ മലയാളംയുകെയോട് മനസ്സ് തുറക്കുന്നു. അഭിമുഖം രണ്ടാം ഭാഗം.

❓ലോകത്തിൽ പ്ലാസ്റ്റിക് ഒരു പ്രധാന പ്രശ്നമായി മാറുകയാണ്. വർഷം തോറും 1.1 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് സമുദ്രത്തിൽ എത്തുന്നു. അതുപോലെ തന്നെയാണ് എണ്ണ ചോർച്ചയും. ചർച്ചകൾക്കുപരിയായി ഈയൊരു ഭീഷണി ഇല്ലാതാക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതല്ല?

തീർച്ചയായും. നെറ്റ് സീറോ എന്ന ലക്ഷ്യം ആർജിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരന്റെയുമാണ്. വ്യക്തിഗത തിരഞ്ഞെടുപ്പാണ് ഇവിടെ പ്രധാനം. ഗ്ലാസ്ഗോയിൽ എല്ലാ പ്രതിനിധികൾക്കും വാഹനഗതാഗതം സൗജന്യമാണെങ്കിലും എങ്ങനെ യാത്ര ചെയ്യണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണ്. അതുപോലെ തന്നെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്ന തീരുമാനം അധികാരികൾക്ക് കൈകൊള്ളാം. ചർച്ചകൾ ആരംഭിച്ച ശേഷം പ്രവൃത്തി ഉണ്ടാവുന്നില്ലെങ്കിൽ നിരാശയാവും ഫലം. ഇന്ത്യയിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യക്കാരുടെ പ്രതികരണശേഷി കുറയുന്നതായി തോന്നുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നശിക്കുന്നത് ഇന്ത്യയിലെ പതിവ് കാഴ്ചയായി മാറികഴിഞ്ഞു. State of India’s Environment (SoE) ന്റെ 2021ലെ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ പ്രതിദിനം 28 കർഷക ആത്മഹത്യകൾ നടക്കുന്നുണ്ട്. 2018ലും 2019ലും 5000ത്തിലേറെ മരണങ്ങൾ. മഹാരാഷ്ട്രയിൽ ഈ വർഷം ജൂണിനും ഒക്ടോബറിനും ഇടയിൽ ഉണ്ടായ മിന്നൽപ്രളയം 13.59 മില്യൺ ഏക്കർ കൃഷിയാണ് ഇല്ലാതാക്കിയത്. ഇത്തരം കാലാവസ്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ശ്രമം ആവശ്യമാണ്. അതുപോലെ സ്വയം മാറാനും തയ്യാറാകണം.

❓ഗ്ലാസ്ഗോ സമ്മേളന വേദിയ്ക്ക് സമീപം പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ കാണാൻ കഴിയും. നിലവിലെ പ്രവർത്തനങ്ങൾക്കപ്പുറം കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഈ പ്രതിഷേധങ്ങൾ എത്രമാത്രം പ്രസക്തമാണ്?

സമ്മേളന വേദിക്ക് പുറത്ത് നടക്കുന്ന പ്രതിഷേധങ്ങളിലാണ് കൂടുതൽ പ്രവർത്തനം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഒരു ലക്ഷത്തിലേറെ പരിസ്ഥിതി പ്രവർത്തകർ അണിനിരന്നു. അവർ റോഡിലുന്നയിക്കുന്ന ഒരുപാട് ശക്തമായ കാര്യങ്ങളുണ്ട്. അതുപോലെ അവരുടെ പ്രതിനിധികൾ സന്നദ്ധസംഘടനകളുടെ രൂപത്തിൽ ഉച്ചകോടിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

❓ഉച്ചകോടിയിൽ ചർച്ച ചെയ്ത്, തീരുമാനങ്ങൾ കൈകൊണ്ട് ലോകനേതാക്കൾ മടങ്ങിയാൽ ഈ പദ്ധതികൾ എത്രത്തോളം യാഥാർഥ്യമായി വരും എന്ന ഭയം എല്ലാവർക്കുമുണ്ട്. ഇതിനെ എങ്ങനെ നോക്കികാണുന്നു?

അത്തരമൊരു ഭയമുണ്ടെങ്കിലും ചർച്ചകളിലെ നല്ല വശങ്ങളെ നാം പരിഗണിക്കേണ്ടതുണ്ട്. ലോക നേതാക്കൾ വന്ന് ചർച്ചകൾ നടത്തി രണ്ടാം ദിവസം മടങ്ങുന്നു. ബാക്കിയുള്ള ദിനങ്ങളിലാണ് പ്രധാനപ്പെട്ട, വിപുലമായ ചർച്ചകൾ നടക്കുന്നത്. ആളുകൾ ചോദ്യമുന്നയിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തിൽ ജനങ്ങളുടെ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. വികസിത രാജ്യങ്ങളുടെ മനോഭാവത്തിലുണ്ടായ മാറ്റം ഇവിടെ പ്രകടമാണ്. ആദിവാസി സമൂഹം, തീരദേശ നിവാസികൾ പോലെ ഭീഷണി നേരിടുന്നവരെ സഹായിക്കാൻ സാമ്പത്തിക സഹകരണം ഉണ്ടാകുന്നു. 151 രാജ്യങ്ങൾ പരിസ്ഥിതി പ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കോപ്26 ൽ സമർപ്പിച്ചു. എട്ട് രാജ്യങ്ങൾ സമർപ്പിക്കാമെന്ന് സന്നദ്ധത അറിയിച്ചു. 2050ഓടെ 90 ശതമാനം ആഗോള ഉദ്വമനം കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. കൽക്കരി ഉപയോഗം നിർത്തലാക്കുമെന്ന് 42 രാജ്യങ്ങൾ അറിയിച്ചു. ‘ഗ്രീൻ ജോബ്സ് &ഗ്രീൻ ഗ്രോത്ത്’ എന്ന ആശയം തികച്ചും സ്വാഗതാർഹമാണ്. സർക്കാരുകൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നത് തന്നെ പ്രചോദനം ആവുന്നുണ്ട്.

❓അതുപോലെ ഫണ്ടിങ്ങും ഒരു പ്രശ്നമായി നിലകൊള്ളുന്നു. കാലാവസ്ഥ വ്യതിയാനം തടയാനുള്ള ആഗോള പദ്ധതികൾക്ക് പണം ആര് മുടക്കും എന്നതൊരു ചോദ്യമാണ്. വികസിത രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പണം ദ്വീപ് രാജ്യങ്ങളിൽ എത്തുന്നില്ലെന്ന വാദം നേതാക്കൾ ഉയർത്തി കഴിഞ്ഞു. ഇതൊരു പ്രതിസന്ധിയായി മാറുകയല്ലേ?

ആഗോള പ്രതിസന്ധി പരിഗണിക്കുമ്പോൾ സാമ്പത്തിക സഹായം കുറവാണെന്ന വാദം കോപ്26ൽ ഉയരുന്നുണ്ട്. വികസിത രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് കമ്പനികളാണെന്ന വാദം ഉയർന്നുകേട്ടു. പലരും തങ്ങളുടെ ബിസിനസിന് കൂടുതൽ പ്രചാരണം ലഭിക്കുന്ന രീതിയിലാവും സാമ്പത്തിക സഹായം നൽകുന്നത്. ഇത് വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. നിലനിൽപ്പ് ഭീഷണി നേരിടുന്ന ചെറുരാജ്യങ്ങളുടെ കൂട്ടായ്മയായ സ്‌മോൾ ഐലൻഡ് ഡെവലപിങ് സ്‌റ്റേറ്റ്സ്‌, കടൽക്ഷോഭം, ഭൂചലനം, ചുഴലിക്കാറ്റ് തുടങ്ങിയവ ചെറുക്കുന്ന നിർമാണ പദ്ധതിക്ക് നവംബർ 2 തുടക്കമിട്ടിരുന്നു. ഇതിന് പണവും സാങ്കേതികവിദ്യയും നൽകുന്നത് യുകെ ആണ്. എന്നാൽ ചെറുരാജ്യങ്ങളുടെ ശബ്ദം അധികം ഉയർന്നു കേൾക്കുന്നില്ല. ഔദ്യോഗിക കണക്കുകൾ അനുസരച്ച് ബംഗ്ലാദേശിലെ തീരപ്രദേശങ്ങളുടെ 28 % സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഭീഷണി നേരിടുകയാണ്. 2050ഓടെ 11% കര ഇല്ലാതാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇത് 150 ലക്ഷം ജനങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവും. ദുർബല സമൂഹങ്ങളെ താങ്ങേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ചെറുരാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം. ഒപ്പം സമ്പന്ന രാജ്യങ്ങൾ നൽകുന്ന ഉറപ്പ് അവർ പാലിക്കുകയും വേണം.

❓കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ മതങ്ങൾക്കുള്ള പങ്കിനെക്കുറിച്ച്?

ഈ പ്രശ്നത്തിൽ മതവിഭാഗങ്ങൾക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയും. എന്നാൽ ശക്തമായ പ്രവർത്തനങ്ങളും പങ്കാളിത്തവും ഉണ്ടാവുന്നില്ലെന്നത് ഖേദകരമാണ്. 2015-ല്‍ ഫ്രാൻസിസ് മാർപാപ്പ എഴുതിയ ‘ലൗദാത്തോസി’ (ദൈവമേ അങ്ങേയ്ക്കു സ്തുതി) എന്ന പരിസ്ഥിതി ലിഖിതം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നതെന്ന ചോദ്യം ഈ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്നു. ജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാൻ മതങ്ങൾക്ക് കഴിയും. എന്നാൽ ഇത്തരം അടിയന്തിര പ്രാധാന്യമുള്ള ചർച്ചകളിൽ അവരുടെ പങ്കാളിത്തം ശക്തമാകണം.

❓കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മലയാളിയെന്ന നിലയിൽ ആഗോള മലയാളി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?

ആദ്യമേ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന യുകെയ്ക്ക് നന്ദി അറിയിക്കുന്നു. ഒരു മാതൃകയെന്നോണം ആളുകൾ യുകെയെ ഉറ്റുനോക്കുന്നു. വാക്കുകൾക്കുപരിയായി അവർ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നു. കൽക്കരിയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാൻ കഴിയുന്ന വൈദ്യുതിയിലേക്ക് അവർ മാറുന്നു.

കോപ്26 എന്നാൽ ഞാനും നീയുമാണ്. നമ്മൾ, മനുഷ്യർക്കിടയിൽ സഹകരണ മനോഭാവം ഉണ്ടാവണം. ഭൂമിയെ സംരക്ഷിക്കാനുള്ള തീരുമാനം നമ്മൾ കൈക്കൊള്ളണം. സ്വയം ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറാൻ കഴിയണം. വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ ഭൂമി. ഭരണനേതൃത്വത്തോടും സമൂഹത്തോടും ചോദ്യങ്ങൾ ഉന്നയിക്കണം. “വ്യക്തിഗത പ്രവർത്തനങ്ങളാണ് കൂട്ടായ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുക.”

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ലോകത്തിന്റെ ആശങ്കകൾ ആണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന യു. എൻ കാലാവസ്ഥാ ഉച്ചകോടി വേദിയിൽ നിറയുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള തലത്തിൽ പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും ഗവേഷകരും ചിന്തകരും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് ക്യാമ്പസിൽ ഒത്തുകൂടിയിരിക്കുന്നു. നവംബർ 12 വരെ നീളുന്ന ഈ മഹാസമ്മേളനം വരും തലമുറയുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിച്ചുകൊണ്ട് ആഗോള താപനം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന ലോകരാജ്യങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കാലാവസ്ഥയെ പറ്റിയുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുന്ന ഗ്ലാസ്ഗോ ഉച്ചകോടിയിൽ ഒരു മലയാളി വൈദികനും പങ്കെടുക്കുന്നുണ്ട്. ഈശോ സഭയിലെ അംഗമായ ഫാ. സിജി നൂറോകാരിയിൽ, ഇക്കോജസ്യൂട്ടിന്റെ പ്രതിനിധികളിൽ ഒരാളായാണ് കോപ്26 ൽ പങ്കെടുക്കുന്നത്. ഗ്ലാസ്ഗോയിൽ നിന്നും ഫാ. സിജി നൂറോകാരിയിൽ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖം.

ഫാ. സിജി നൂറോകാരിയിൽ – പരിസ്ഥിതി പ്രവർത്തകനായ വൈദികൻ

കോട്ടയം കുറുപ്പന്തറയ്‌ക്ക് അടുത്തുള്ള മാൻവെട്ടം സ്വദേശിയായ ഫാ. സിജി നൂറോകാരിയിൽ ഈശോ സഭയിലെ വൈദികനാണ്. ഡിസാസ്റ്റർ മാനേജ്മെന്റിൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ ഫാ. സിജി നൂറോകാരിയിൽ ഡെവലപ്പ്മെന്റ് ഓഫ് ദി ജസ്യൂട്ട് കോൺഫറൻസ് ഓഫ് ഇന്ത്യ & സൗത്ത് ഏഷ്യയുടെ ഡയറക്ടർ ആയി പ്രവർത്തിച്ചുവരുന്നു.  ഈശോ സഭയുടെ മുൻഗണനാ വിഷയങ്ങളിൽ ഒന്നാണ് ഇക്കോളജി. ഇക്കോജസ്യൂട്ട് സൗത്ത് ഏഷ്യയുടെ കോ-ഓർഡിനേറ്ററും ഫാ. സിജി നൂറോകാരിയിൽ ആണ്. ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന ഇക്കോജസ്യൂട്ടിൽ നിന്ന് ഗ്ലാസ്ഗോ ഉച്ചകോടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളാണ് ഫാ. സിജി.      ദുരന്തനിവാരണമാണ് പ്രധാന മേഖലയെങ്കിലും പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹിക പ്രവർത്തനത്തിലും ഫാ. സിജി ശ്രദ്ധ ചെലുത്തുന്നു. പ്ലസ്ടു പഠനം കേരളത്തിൽ പൂർത്തിയാക്കിയ ശേഷം ബീഹാറിലെ പട്ന പ്രൊവിൻസിൽ ചേർന്നു. മാതാവ് – കുഞ്ഞമ്മ. സഹോദരി സിനി ടോമിയും സഹോദരീ ഭർത്താവ് ടോമി തോമസും യുകെയിലെ റെഡിങ്ങിൽ സ്ഥിരതാമസം.

ചോദ്യങ്ങൾ

❓കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യനെ കാത്തിരിക്കുന്നത്. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം ഇന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗ്ലാസ്ഗോയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?

കോവിഡ് മഹാമാരിയുടെ നടുവിലാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. കോവിഡ് സാഹചര്യം മനുഷ്യരാശിക്ക് ആകമാനം തിരിച്ചറിവ് നൽകിയിട്ടുണ്ട്. പരസ്പരം അകന്ന് കഴിയുമ്പോഴും രാജ്യങ്ങൾ തമ്മിലും സമൂഹങ്ങൾ തമ്മിലും ഉടലെടുത്ത സഹകരണ മനോഭാവവും ഐക്യദാർഢ്യവും ഈ ഉച്ചകോടിയിൽ നിഴലിക്കുന്നുണ്ട്. പാരിസ് ഉടമ്പടിയിൽ ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും കൂടാതെ നോക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ്‌ ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സ്ഥിതി മോശമായതിനാൽ ഇത് അടിയന്തിര ചർച്ചകൾക്ക് വഴി തുറന്നു. അവിടെയാണ് ഇത്തവണത്തെ ഉച്ചകോടി പ്രാധാന്യമർഹിക്കുന്നത്. മാധ്യമങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും കാരണം കോപ്26 ലോക ശ്രദ്ധയാകർഷിച്ചു. കാലാവസ്ഥാ വ്യതിയാനത്തെപറ്റി ജനങ്ങളെ ബോധവൽക്കരിക്കാൻ ഇത്തരമൊരു വേദിയിലൂടെ കഴിയുന്നു. ഇരുന്നോറോളം രാജ്യങ്ങൾ, 120ലധികം ലോക നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങി വലിയൊരു സംഘമാണ് അടിയന്തിര സാഹചര്യത്തിൽ ഒത്തുകൂടിയത്.

❓യുഎൻ സ്ഥാപിച്ച Inter Governmental Panel on Climate Change (IPCC) യുടെ റിപ്പോർട്ട്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ആ റിപ്പോർട്ടിനെ പൂർണമായും ഉൾക്കൊണ്ടാണോ ഉച്ചകോടി നടക്കുന്നത്?

അതെ. പല ചർച്ചകളിലും ഈ റിപ്പോർട്ട്‌ പ്രധാന വിഷയമായിട്ടുണ്ട്. ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ ആഗോളതലത്തിൽ ഒരു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന ‘കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും’ എന്ന സെഷനിൽ ഈ റിപ്പോർട്ട്‌ മുന്നോട്ട് വച്ച ആശങ്കകൾ ചർച്ചാവിഷയമായി വന്നിരുന്നു. ഇത്രയുമധികം ആളുകൾ ഗ്ലാസ്ഗോയിൽ ഒത്തുകൂടാനും ചർച്ച ചെയ്യാനും ഐ.പി.സി.സി യുടെ റിപ്പോർട്ട്‌ മൂലകാരണമായിട്ടുണ്ടെന്ന് പറയാം.

❓ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് UNEP റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ മൂന്ന് അടി വരെ വെള്ളത്തിലാകുമെന്ന് നാസ മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഈയൊരാവസ്ഥയെ തടഞ്ഞുനിർത്താൻ പ്രാപ്തമായ തീരുമാനങ്ങൾ Cop26 ൽ ഉണ്ടായിട്ടുണ്ടോ?

കോപ്26 നെ നമുക്ക് രണ്ട് രീതിയിൽ സമീപിക്കാം. ഒന്ന്, ചർച്ച ചെയ്യപ്പെടേണ്ട യഥാർത്ഥ കാര്യങ്ങൾ കടന്നുവന്നില്ല എന്ന നിലയിൽ പ്രതികൂല സ്ഥിതിയിൽ. രണ്ട്, അടിയന്തിര സാഹചര്യം മനസിലാക്കികൊണ്ട് 120ഓളം ലോക നേതാക്കൾ ഇവിടെ വന്ന് ചർച്ചകൾ നടത്തിയെന്ന അനുകൂല നിലപാടിൽ. സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ന് ഗുരുതര പ്രശ്നമായി കണക്കാക്കുന്നു. തീരദേശങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കൗൺസിൽ ഓൺ എനർജി, എൺവയോൺമെന്റ് ആൻഡ് വാട്ടർ നടത്തിയ പഠനത്തിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ (കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടും) കാലാവസ്ഥ വ്യതിയാനം മൂലം ഗുരുതര പ്രശ്നം നേരിടുകയാണെന്ന് വ്യക്തമായി. വെള്ളപ്പൊക്കം രൂക്ഷമാവുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഓരോ രാജ്യങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.

❓കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനങ്ങളെ എങ്ങനെ നോക്കികാണുന്നു?

2030നകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കും, ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50 ശതമാനം വർദ്ധിപ്പിക്കും, നെറ്റ് സീറോ ലക്ഷ്യം 2070നകം ഇന്ത്യ ആർജിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വച്ചത്. ഇതിന്റെ ഗുണകരമായ വശം എന്തെന്നാൽ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ ഒരു വലിയ ലക്ഷ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആ ലക്ഷ്യം മുന്നിലുള്ളതിനാൽ തന്നെ ഇനി കൊണ്ടുവരുന്ന കരാറുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാനും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

❓2030നകം വനനശീകരണം പൂർണമായി തടയുമെന്നാണ് പ്രഖ്യാപനം. മരം വച്ചു പിടിപ്പിക്കലും പ്ലാസ്റ്റിക് രഹിത ഇടപാടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് എന്താണ്?

ഖേദകരമായ വസ്തുത എന്തെന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഒരു പ്രഖ്യാപനമോ നിലപാടോ ഉണ്ടായിട്ടില്ല എന്നതാണ്. 9 വർഷത്തിനുള്ളിൽ ലോകത്തെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യുഎസ് ഡോളർ പദ്ധതിയിൽ 110 ലോക നേതാക്കൾ ഒപ്പുവച്ചെങ്കിലും വനവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തു നിന്ന് പ്രഖ്യാപനങ്ങൾ ഉയർന്നു കണ്ടില്ല. ഇത് വിമർശനങ്ങൾക്ക് വഴി തുറന്നിട്ടുമുണ്ട്.

തുടരും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗിക പാഠപദ്ധതിയായ് നമ്മൾ ഭ്രാന്തിയെന്ന് മുദ്രകുത്തി വിളിക്കുന്ന പാവം ചെമ്പരിത്തിപ്പൂവിനെ വലിച്ചുകീറി ഒട്ടിച്ചും തേൻ കുടിക്കുന്ന വണ്ടിനെ ക്രൂരനായി ചിത്രീകരിച്ചുമൊക്കെ പറ്റിച്ചതിലൂടെ ഉരിതിരിഞ്ഞ തലമുറയാണിന്നിവിടെവരെയെത്തിനിൽക്കുന്ന നമ്മുടെ ലൈംഗിക ഭ്രാന്തസമൂഹം.

എന്തിനേറെ പണ്ട് ആറ് വയസ്സുള്ളൊരു പെൺകുട്ടി ഒരുദിവസം സ്കൂളിൽ നിന്ന് വീട്ടിൽവന്ന് അമ്മയോട് ചോദിച്ചു, അമ്മേ, ഞാൻ എങ്ങനെയാണ് ജനിച്ചത്? അമ്മ ലജ്ജിച്ചു തലതാഴ്ത്തി പറഞ്ഞു, അത് നിന്നെയൊരു മാലാഖ കൊണ്ടേ തന്നതാണ്. പിന്നീടവൾ ചോദിച്ചു അപ്പോൾ അമ്മയെങ്ങനെയാണ് ജനിച്ചത്?” അത് എന്നെയുമൊരു മാലാഖ മൂത്തശ്ശിക്കു കൊടുത്തതാണ്. അപ്പോളവൾ ഉടനെ ചോദിച്ചു അമ്മേ അങ്ങനെയെങ്കിൽ മുത്തശ്ശി എങ്ങനെയാണ് ജനിച്ചത്? അതുമൊരു മാലാഖ കൊടുത്തതാണ് .

ഉടനെ അവൾ പോയി അവളുടെ ഗൃഹപാഠ പുസ്തകത്തിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി. അത് കണ്ട് ആകെയൊരു അസ്വസ്ഥത തോന്നിയ അമ്മ പെൺകുട്ടിയുടെ നോട്ട്ബുക്ക് എടുത്തു നോക്കിയപ്പോൾ ഫാമിലി ട്രീ എന്ന വിഷയത്തെക്കുറിച്ചവൾ എന്റെ കുടുംബത്തിൽ മൂന്ന് തലമുറകളായി ആർക്കും അപ്പനുമമ്മയും ഇല്ല. ഞങ്ങൾ അനാഥരാണ്‌ എന്ന് എഴുതിവച്ചിരിക്കുന്നതാണ് അമ്മ കണ്ടത് .

അതെ എന്തോ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് ലൈംഗികതയെക്കുറിച്ച് കുട്ടികളോട് പറയാൻ നാണമാണ് . പക്ഷെ സിൽവർബർഗിന്റെ അഭിപ്രായത്തിൽ കുട്ടികൾ അവരുടെ വാക്കുകൾ കൂട്ടി പറയാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ലൈംഗികതയെകുറിച്ചും പറയാൻ പഠിക്കണതാവശ്യമാണ് എന്ന് പറയുന്നു.

അതായത്, ബാത്ത് സമയം പോലുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ജനനേന്ദ്രിയങ്ങൾക്ക് അനുയോജ്യമായ പേരുകൾ ഉൾപ്പെടുത്തുക. ചിലപ്പോൾ ജനനേന്ദ്രിയത്തിന്റെ ശരിയായ പദങ്ങൾ കുഞ്ഞിനെ പഠിപ്പിക്കുന്നത് നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാലും ലിംഗം, വൾവ, യോനി, ക്ലിറ്റോറിസ്, നിതംബം, മുലക്കണ്ണുകൾ എന്നീവാക്കുകൾ കയ്യ് കാല് മുഖം എന്നീ വാക്കുകൾപോലെ തന്നെ പറഞ്ഞു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് സെക്സ് എഡ്യൂകേഷൻ വളരെ ചെറുപ്പം മുതലേതന്നെ എളുപ്പത്തിൽ പഠിക്കാൻ സഹായമാകുമെന്ന് തോൺഹിൽ പറയുന്നു. കാരണം ഇവയെല്ലാം എല്ലാ കൊച്ചുകുട്ടികളും അറിഞ്ഞിരിക്കേണ്ട പദങ്ങളാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ അറിയിക്കാനും ഈ വാക്കുകൾ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പക്ഷെ കുട്ടികളോട് സംസാരിക്കുബോൾ ചിലവാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ടതുണ്ട് . അതായത് എല്ലാ ആൺകുട്ടികൾക്കും ലിംഗമുണ്ട്, എല്ലാ പെൺകുട്ടികൾക്കും യോനി ഉണ്ട് എന്നതിനു പകരം, ലിംഗമുള്ള ആളുകൾ ആണുങ്ങൾ ആണെന്നും യോനി ഉള്ള ആളുകൾ പെണ്ണുങ്ങൾ ആണെന്നും പറയുന്നതാണ് കൂടുതൽ ഉത്തമം.

ഇങ്ങനെയുള്ള തുറന്ന ഭാഷ ചെറിയ വയസ്സിൽ തന്നെ ഉപയോഗിക്കുന്നത് പിന്നീട് ലിംഗപരമായ റോളുകളെയും ഐഡന്റിറ്റികളെകുറിച്ചുമൊക്കെ എളുപ്പത്തിലുള്ള സംഭാഷണങ്ങൾക്ക് നമ്മൾ അടിത്തറ പാകാൻ സഹായമാകുന്നുവെന്ന് തോൺഹിൽ വിശദീകരിക്കുന്നു.

രണ്ട് വയസിനടുത്തുള്ള കുട്ടികൾ അവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാനുള്ള പ്രവണത തികച്ചും സാധാരണമാണ് . പക്ഷെ അങ്ങനുള്ളപ്പോൾ നമ്മൾ മിക്കവാറും അയ്യേ നാണക്കേട് എന്ന് ഉച്ചത്തിൽ പറഞ്ഞു കളിയാക്കുന്നതിനു പകരം ഇത് കിടപ്പുമുറിയിൽ സ്വകാര്യതയിൽ ചെയ്യേണ്ടതാണെന്ന് പറയാനുള്ളൊരു അവസരമായി ഉപയോഗിക്കാൻ നമ്മൾ പഠിക്കണം.

ഇനി 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ചെങ്ങനെ സംസാരിക്കാമെന്ന് നോക്കാം: ഈ പ്രായത്തിൽ, കുട്ടികൾക്ക് പരസ്പരമുള്ള ശരീരത്തെക്കുറിച്ച് കൂടുതൽ ജിജ്ഞാസയുണ്ടാകും. അതിനാൽ മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കരുത് തൊടരുത് എന്നൊക്കെ പറയുന്നപോലെതന്നെ മറ്റ് ആളുകളാൽ സ്പർശിക്കുന്നതിനോ മറ്റൊരാളെ സ്പർശിക്കുന്നതിനോ ഒക്കെ അനുവാദം ചോദിക്കാൻ ഈ പ്രായത്തിൽ പഠിപ്പിക്കണമെന്ന് സിൽവർബർഗ് പറയുന്നു.

ആതുപൊലെതന്നെ മറ്റുള്ളവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ഒരിക്കലും ശ്രമിക്കരുതെന്നും അങ്ങനെ ചോദിക്കരുതെന്നും കാരണം ഇത് ശരീരത്തിന്റെ വളരെ പ്രത്യേക ഭാഗങ്ങളായതിനാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലയെന്നുമൊക്കെ നമ്മുടെ കുട്ടിയോട് അവന്റെ ഭാഷയിൽ നമ്മൾ പറഞ്ഞുകൊടുക്കേണ്ട പ്രായമാണിത്. ഇനിയോരുകാരണവശാൽ നമ്മുടെ കുട്ടികൾ മുമ്പത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ പോലും, എപ്പോൾ വേണമെങ്കിലും മമ്മിയോട് വന്നു തുറന്ന് പറയാനുള്ള സ്വാതന്ത്രം കുട്ടിക്ക് കൊടുക്കേണ്ടതുണ്ടെന്നും തോൺഹിൽ പറയുന്നു.

ഈയൊരു പ്രായത്തിലാണ് മിക്ക കുട്ടികളും ഞങ്ങളുണ്ടായതെങ്ങനാണ് എന്ന് ചോദിക്കുക. അപ്പോൾ കുട്ടിയുടെ ജനനത്തെകുറിച്ച് തന്നെ അവനോട് അല്ലങ്ങിൽ അവളോട് വിവരിക്കാൻ നമുക്കാകണം. അതിനുള്ള ഏറ്റവും നല്ലൊരു വഴി പ്രീസ്‌കൂൾ സെറ്റിനായ്‌ തയ്യാറാക്കിയിട്ടുള്ള വാട്ട് മേക്‌സ് എ ബേബി എന്ന ആദ്യ പുസ്തകത്തിന്റെ രചയിതാവ് വിശദീകരിക്കുന്നത് നിങ്ങടെ കുട്ടിക്ക് എത്രത്തോളം നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇത് വിശദമാക്കേണ്ടത് എന്നാണ്. എങ്കിലും രണ്ട് മുതിർന്നവർ അവരുടെ ശരീരങ്ങൾ ഒരുമിച്ച് ചേർന്ന് ബീജവും മുട്ടയും പങ്കുവെക്കുകയോ അല്ലെങ്കിൽ ബീജമോ മുട്ടയോ മറ്റൊരാളിൽ നിന്ന് കടമെടുക്കുകയോ ചെയ്താണ് ‌ നിന്നെ പോലെ ഒരു കുട്ടിയെ ഉണ്ടാക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇച്ചിരികൂടി വലുതായശേഷം പറഞ്ഞുതരാമെന്നും പറയാൻ നമുക്കാവണം. എന്തുതന്നെയായാലും കുട്ടിയോട് ആ പ്രായത്തിൽ “കള്ളം” പറയരുത് എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Thornhill suggests exploring how babies are made by telling kids their own birth story, which lets you tailor the details to your family’s specific situation. Just be sure to note that your child’s birth story is just one of many ways that families are made.
It’s important to introduce kids of this age group to the idea that families and relationships can be built in various ways. If your kids are part of or are regularly around non-traditional families, they’ll naturally pick up on this, explains Silverberg.And bring inclusive language into your everyday speech. For example, says Silverberg, swap “Welcome, boys and girls” for “Welcome, kids” or “Welcome, friends.” While subtle, this small shift teaches children that gender isn’t binary.

ഇനി 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായത്തിൽ കുട്ടികളത്രയ്ക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും അവയെങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ അപരിചിതരുമായി സംസാരിക്കുന്നതിനും ഫോട്ടോകൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിനും അനുവാദം ചോദിക്കണമെന്നും ഈ പ്രായത്തിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു . അത് കൂടാതെ കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും അശ്ലീലമുള്ളവ കണ്ടാൽ ആ തരത്തിലുള്ള വെബ്‌സൈറ്റുകൾ മുതിർന്നവർക്കുള്ളതാണെന്നുമവരെ പറഞ്ഞു മനസിലാക്കാൻ നമ്മൾ മടിക്കരുത്.

ഇനി നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു എട്ട് വയസ്സാകുമ്പോഴേക്കും ഒട്ടുമിക്ക കുട്ടികളും അവരുടെ ശരീരത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതിനാൽ കുട്ടികളിൽ സ്വയംഭോഗചിന്താഗതികൾ വരാവുന്നതിനാൽ അതിനെക്കുറിച്ചുകൂടി അവരുമായി പുനഃപരിശോധിക്കാനുള്ള നല്ലൊരു സമയമാണിത്. ഇതിനെ സ്വകാര്യമായി ചെയ്യുന്ന ഒന്നായി പറഞ്ഞു മനസിലാക്കേണ്ടതിനൊപ്പം ശരിയായ ശുചിത്വത്തെകൂടി പറഞ്ഞുകൊടുക്കാൻ മറക്കരുതെന്നും തിയറി പറഞ്ഞുവക്കുന്നു.

ഈ പ്രായത്തിൽ, ലൈംഗിക പീഡനത്തെക്കുറിച്ചു കുട്ടികളോട് കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിലൂടെ അവരവരെ തന്നെ സംരക്ഷിക്കുന്നതിനോ ഇനി അതുമല്ലങ്കിൽ ദുരുപയോഗം അനുഭവിക്കുന്ന അവരുടെയൊരു സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടിയോ കുട്ടികൾ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ഈ പ്രായത്തിൽ തന്നെ അറിയേണ്ടത് പ്രധാനമാണെന്ന് സിൽവർബർഗ് വിശദീകരിക്കുന്നു.

പക്ഷെ ഓരോ സംസാരവും എത്രത്തോളം വിശദമാക്കുന്നു എന്നത് ഓരോ കുട്ടിയെയും ആശ്രയിച്ചിരിക്കുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ എന്താണിതിൽ നിന്നും മനസ്സിലാക്കിയതെന്നും അവർക്ക് എന്ത് തോന്നുന്നുവെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സിൽവർബെർഗ് ശുപാർശ ചെയ്യുന്നു.

ഈ പ്രായത്തിൽ തന്നെ സംസാരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് അവർക്കുണ്ടാകുന്ന ശരീര വളർച്ച. വളരുന്തോറും അവരുടെ ശരീരഭാഗങ്ങൾക്ക് വരുന്ന മാറ്റം അവർ ചെറുതായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ കാണിച്ചു ഇപ്പോലുള്ളവയിൽ നിന്നുമെങ്ങനെ വ്യത്യാസമുണ്ടന്ന് പഠിപ്പിച്ചുകൊടുക്കാം. ഉദാഹരണത്തിന് കുഞ്ഞി കാലുകൾ നീളം വച്ചതും പല്ലുവന്നതുമൊക്കെ സംസാരിച്ചു സംസാരിച്ചു അവരുടെ ഓരോ ശരീര ഭാഗങ്ങൾക്കും വന്ന മാറ്റങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം.

പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും, കൂടാതെ എന്തുകൊണ്ട്, എങ്ങനെ നമ്മുടെ ശരീരം, മുടി, ജനനേന്ദ്രിയം, ശബ്ദങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു എന്നൊക്കെ അടങ്ങിയ ഒരു നല്ല പുസ്തകം കുട്ടിയുമായി പങ്കിടാൻ നമുക്ക് പറ്റണമെന്നും സിൽവർബർഗ് ശുപാർശ ചെയ്യുന്നു.

കൂടാതെ പെൺകുട്ടികൾക്ക് ഒരു പാഠവും ആൺകുട്ടികൾക്ക് വേറൊരു പാഠവും കൊടുക്കാതെ ഇവയൊക്കെ ഒരു പൊതു സംസാരമാക്കാനും നമുക്കാവണം. കാരണം കുട്ടികൾ സ്വന്തം ശരീരത്തെക്കുറിച്ച് മാത്രമല്ല, മറ്റ് ശരീരങ്ങളെക്കുറിച്ചും പഠിക്കുന്നതിലൂടെ ഇതുമൊരു കോമൺ ടോപ്പിക്കായി വരും തലമുറയിൽ ഉയർന്നുവരാൻ കാരണമാകും.

ഇനി കുട്ടികൾക്ക് 9 മുതൽ 12 വയസ്സുവരെയുള്ളപ്പോൾ ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായം ഏറ്റവും വൈകാരികവും സാമൂഹികവുമായ മാറ്റങ്ങൾ നിറഞ്ഞതാണ്, പ്രത്യേകിച്ച് പെൺകുട്ടികൾ പലവിധ ശരീരപ്രശ്നങ്ങളുമായി പൊരുതാം. ഈ പ്രായത്തിൽ നമ്മൾ അവരുടെ ആകുലതകളെ കുറിച്ച് കൂടുതൽ സ്നേഹത്തോടെ ചോദിച്ചു മനസിലാക്കി സംസാരിക്കേണ്ടിയിരിക്കുന്നു .കാരണം അവർ നമ്മളോട് പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അവരുടെ കൂട്ടുകാർ തമ്മിലുള്ള സംസാരത്തിലൂടെ ചിലരുടെ ശരീരഭാഗങ്ങൾ അല്ലെങ്കിൽ താടി എന്നിവയൊക്കെ മറ്റൊരാളേക്കാൾ ചെറുതാണെന്നോ അല്ലെങ്കിൽ വലുതാണെന്നോ ഒക്കെയുള്ള പലതരം വിഷമങ്ങൾ അവരുടെ ഇടയിലുണ്ടാകാം .
അപ്പോൾ നമ്മൾ ചില ഉദാഹരണങ്ങൾ കൊടുക്കുന്നതിലൂടെ അവരുടെ വിഷമതകൾക്ക് ആക്കം കുറച്ചു കോൺഫിഡൻസ് കൊടുക്കാൻ നമുക്കാകും .

ഉദാഹരണത്തിന് ഒരു കാലത്തു ആൺകുട്ടികൾക്ക് ചെറിയ മുടി മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് നമുക്കുണ്ടായിരുന്നതെന്നും എന്നാൽ യാഥാർഥ്യം അതല്ലല്ലോ എന്നൊക്കെ പറഞ്ഞു ചർച്ചകൾക്ക് തുടക്കമിടാം. സ്റ്റീരിയോടൈപ്പുകളിലൂടെ മറികടന്ന വ്യക്തികളുടെ നല്ല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികളെ അവരുടെ ശക്തി കണ്ടെത്താൻ നമുക്കവരെ സഹായിക്കാം.

ലൈംഗിക സുരക്ഷിതത്വമാണ് പിന്നീട് നമ്മൾ സാധാരണവൽക്കരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊന്ന്. അമ്മയെന്ന നിലയിൽ, ഈ ആശയം അൽപ്പം ബുദ്ധിമുട്ടാണെങ്കിലും കുട്ടിക്ക് ഒരു 11 വയസാകുന്നതോടെ പലവിധ ലൈംഗിക സുരക്ഷയെകുറിച്ചും പലവിധ പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ അറപ്പില്ലാതെ തുറന്നു സംസാരിക്കേണ്ടിയിരിക്കുന്നു. വിവിധ തരത്തിലുള്ള ജനന നിയന്ത്രണങ്ങളും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനങ്ങളുമൊക്കെ ഈ പ്രായത്തിൽ വിശദീകരിക്കേണ്ടത് ആവശ്യമാണ്.

ഈ പ്രായക്കാർ പൊതുവെ ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നതിനാൽ തങ്ങളുടേയോ സമപ്രായക്കാരുടേയോ നഗ്നമോ ലൈംഗികമോ ഒക്കെയായ ഫോട്ടോകൾ പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ കേസെടുക്കാമെന്നുമൊക്കെയുള്ള കാര്യങ്ങൾ 11 വയസുള്ള കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ അവൻ അല്ലെങ്കിൽ അവൾ 18 വയസുവരെയാകാൻ നോക്കിയിരുന്നാൽ അതൊത്തിരി വൈകുമെന്നും തിയറികൾ പറയുന്നു.

സെക്‌സ്റ് റിംഗിനെക്കുറിച്ചോ ഓൺലൈൻ ഭീഷണികളെപ്പറ്റിയൊക്കെയുള്ള വാർത്തകൾ വരുമ്പോൾ നമ്മൾ അവക്കെതിരായി സമൂഹത്തിൽ പടവാൾ ഉയർത്താൻ പോവുന്നതിനുപകരം നമ്മുടെ കുടുംബത്തിൽ നമ്മുടെ കുട്ടി സമാനമായ സാഹചര്യങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദിച്ചു മനസ്സിലാക്കുന്നതിലാണ് കാര്യമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ലൈംഗികഭാഗങ്ങളെ കുറിച്ച് വളരെ ചെറുപ്പത്തിലേ നമ്മുടെ കുട്ടികളോട് നമ്മൾ സംസാരിക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ അവരുടെ കൗമാരപ്രായത്തിൽ നമ്മളോട് ഇതിനോട് റിലേറ്റഡ് ആയുള്ള കാര്യങ്ങൾ സ്വാതന്ത്രത്തോടെ നമ്മളോട് സംസാരിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും കാരണമാകും.

കാരണം നമ്മൾ ജനന നിയന്ത്രണത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അവരോടു ചെറുതാക്കാൻ ആഗ്രഹിക്കുമ്പോൾ കൗമാരക്കാർക്ക് സത്യത്തിൽ ഇതിനെകുറിച്ചുള്ള കൂടുതൽ സംഭാഷണം ആവശ്യമാണെന്ന് തോൺഹിൽ പറയുന്നു.

ലൈംഗിക ബന്ധങ്ങളിലെ സമ്മതം പതിവായി ചർച്ച ചെയ്യുന്നത് പലവിധ ലൈംഗിക സമ്മർദ്ദങ്ങളിൽ നിന്നും ഡേറ്റിംഗ് അക്രമങ്ങളിൽ നിന്നുമൊക്കെ സ്വയം പരിരക്ഷിക്കാനും അവരെ സഹായിക്കുന്നു.
ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിൽ മദ്യപാനവും മയക്കുമരുന്നുമൊക്കെ ആരോഗ്യകരമായ ബന്ധങ്ങളെ പ്രതികൂലമായെങ്ങനെ ബാധിക്കുമെന്നും അവ ശാരീരിക ബന്ധങ്ങളെ മാത്രമല്ല കുടുംബ ബന്ധങ്ങളെയും കാര്യമായി തന്നെ ബാധിക്കുമെന്ന് പതിവ് സംഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണ്.

ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് ശരിയായ പ്രായത്തിൽ ശരിയായ വിഷയങ്ങൾ ദൈനംദിന സംഭാഷണത്തിൽ ഉൾക്കൊള്ളിക്കുന്നതിലൂടെ .
മാനസീകാരോഗ്യമുള്ളൊരു സമൂഹത്തെ നമ്മുടെ കുട്ടികളിലൂടെ വാർത്തെടുക്കുവാൻ നമ്മളൊരു കാരണമാകട്ടെ .

1. ഒരു കനേഡിയൻ ലൈംഗിക അധ്യാപകനും എഴുത്തുകാരനുമായാ കോറി സിൽവർബെർഗ് ഒരു പൊതു പ്രഭാഷകൻ ബ്ലോഗർ എന്നീ നിരകളിലും പ്രശസ്തനാണ്. കുട്ടികളുടെ പുസ്തക പദ്ധതി 2012 ൽ പുറത്തിറങ്ങിയ സിൽവർബെർഗിന്റെ കുട്ടികളുടെ പുസ്തകമായ വാട്ട് മേക്സ് എ ബേബി ആണ് കിക്ക്സ്റ്റാർട്ടറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ച ബുക്ക്

2. ഒരു സർട്ടിഫൈഡ് സെക്സ് എഡ്യൂക്കേറ്ററും 11 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടാതെ കുട്ടികളുടെയും കൗമാരക്കാരുടേയും ലൈംഗികതയിൽ പ്രാവീണ്യം ഉള്ള ഒരു ഡോക്ടറുമായ നാഡിൻ തോൺഹിൽ പറയുന്നു ലൈംഗിക വിദ്യാഭ്യാസം കൊടുക്കലാണ് ഞാനെന്റെ ഉപജീവനത്തിനായി ചെയ്യുന്നതെങ്കിൽ കൂടി എന്റെ സ്വന്തം കുട്ടിയുമായി ഈ തരത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ് എന്ന് . നമുക്ക് കുട്ടികളോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ അസ്വസ്ഥത തോന്നുന്നത് സാധാരണമാണെങ്കിലും, സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ ആവശ്യമാണെന്നുകൂടെ തോൺഹിൽ കുറിക്കുന്നു. കുട്ടികളോട് വളരെയധികം പറയുന്നതിനേക്കാൾ ആവശ്യത്തിന് പറയാതിരിക്കുന്നതിൽ കൂടുതൽ അപകടസാധ്യതയുണ്ട് എന്നും തോൺഹിൽ പറയുന്നു.
ലൈംഗിക അധ്യാപകനും ലൈംഗികതയുടെ രചയിതാവുമായ കോറി സിൽവർബെർഗ് പറയുന്നതനുസരിച്ചു ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ നിങ്ങൾ എവിടെയാണ് കേട്ടത് എന്ന വാക്കാണ് ഏറ്റവും ഉചിതമെന്നും സിവർബെർഗ് പറയുന്നു.

ലൈംഗികത കുട്ടികൾ എപ്പോഴും പഠിക്കേണ്ട ഒന്നുതന്നെയാണെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. ദൈനംദിന ചർച്ചകളിലേക്ക് ലൈംഗികതയെക്കൂടി കൂടെ ചേർക്കാനും നിർദ്ദിഷ്ട പ്രായത്തിൽ തന്നെ ചില ആശയങ്ങൾ അവതരിപ്പിക്കാനും അവർ ശുപാർശ ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്താംപ്ടൺ: കണ്ണൂർ പയ്യാവൂരുകാരനായ ജോഷി മാത്യൂസ് യുകെയിൽ എത്തിയിട്ട് 17 വർഷമായി. ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ജോഷി ഇപ്പോൾ. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജോഷി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പാവൽ കൃഷിയിലാണ്. നോർത്താംപ്ടണിലെ റഷ്ടണിൽ ‘ഹാപ്പി ഫീറ്റ് ദി ലിറ്റിൽ ഫുട് ക്ലിനിക് ‘ എന്നൊരു സ്ഥാപനം നടത്തിവരുന്നു. ഭാര്യ ഷീബ കെറ്റെറിങ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി പ്രവർത്തിക്കുന്നു. മാത്യൂസ്, ഇസബെൽ, അബിഗയിൽ എന്നിവർ മക്കൾ. മാത്യൂസ് എ ലെവൽ വിദ്യാർത്ഥിയാണ്. ഇസബെൽ പത്തിലും അബിഗയിൽ ഒൻപതിലും പഠിക്കുന്നു. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാവൽ കൃഷിയിലേക്കുള്ള തന്റെ കടന്നുവരവും കൃഷിരീതിയും വിവരിക്കുകയാണ് ജോഷി മാത്യൂസ് മലയാളംയുകെയിൽ.

ചെറുപ്പം മുതലേയുള്ള ആഗ്രഹം

ചെറുപ്പത്തിൽ വീട്ടിൽ പാവൽ കൃഷി ഒരു വരുമാന മാർഗമായിരുന്നു. പാവലിനു വെള്ളമൊഴിക്കൽ ഒരു ഭാരമായിരുന്നെങ്കിലും പറമ്പിൽ വിളഞ്ഞു തൂങ്ങി കിടക്കുന്ന പാവക്കകളുടെ ഇടയിലൂടെ അവയെ തലോടി നടക്കുമായിരുന്നു. പപ്പയുടെ കൂടെ നടന്നു കൃഷിയോടും പ്രകൃതിയോടുമുള്ള താല്പര്യം വർദ്ധിച്ചു. യുകെയിലേക്ക് കുടിയേറിയപ്പോഴും ഉള്ള സൗകര്യങ്ങളിൽ അകത്തും പുറത്തുമായി പഴവും പച്ചക്കറിയും വളർത്തി തുടങ്ങി. എപ്പോഴും അത് മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകും.

പാവൽ കൃഷിയിലേയ്ക്കുള്ള വരവ്

സാധനങ്ങൾ വാങ്ങാൻ വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങിയിരിക്കുന്ന പാവയ്ക്കകളെ ശ്രദ്ധിക്കും. ചൈന ബ്രാൻഡ് പാവയ്ക്കാ വാങ്ങാതെ നമ്മുടെ ഇനം വാങ്ങി വീട്ടിലെത്തും. നാട്ടിൽ നിന്നും അമ്മ കൊടുത്തുവിട്ട ചില വിത്തുകളിൽ അഞ്ചാറു പാവൽ വിത്തുകളും ഉണ്ടായിരുന്നു. യാദൃശ്ചികമായി വന്നുപ്പെട്ട ആ വിത്തുകളാണ് പാവൽ കൃഷി ആരംഭിക്കാനുള്ള പ്രധാന കാരണം.

നടീലും നനയ്ക്കലും

അമ്മ കൊടുത്തുവിട്ട പാവൽ വിത്തുകൾ മണ്ണ് നിറച്ച ചട്ടിയിൽ പാകി. ഇടയ്ക്ക് വെള്ളമൊഴിച്ചു കൊടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. വേനൽക്കാലത്തിന്റെ തുടക്കത്തിൽ വെളിയിലേക്ക് മാറ്റി വച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് പാവയ്ക്ക കുഞ്ഞുങ്ങൾ മുളപൊട്ടി നിൽക്കുന്നത് കണ്ടത്. വലിയ സന്തോഷമായിരുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ ബാക്കി മൂവരും തലപൊക്കി. തുടർന്ന് വലിയ രണ്ട് ചട്ടിയിൽ പറിച്ചുനട്ടു. അല്പം വളവും രണ്ട് നേരം വെള്ളവും ഒഴിക്കും. ചെറിയ പൂമൊട്ടുകൾ ഉണ്ടായി. ദിവസങ്ങൾക്കുള്ളിൽ പാവൽ ചെടികൾ പാവൽകുഞ്ഞുങ്ങളാൽ നിറഞ്ഞു.

വളർച്ചയെത്തിയ പാവക്കകൾ മെല്ലെ ചുവന്നു പഴുക്കാൻ തുടങ്ങും. ആദ്യത്തെ രണ്ട് മൂന്നെണ്ണം വിത്തിനിടും. പാവലുകൾക്ക് വളരാൻ നല്ല സ്ഥലം ആവശ്യമുണ്ട്. നമ്മുടെ റൂം കാലാവസ്ഥ അനുയോജ്യമാണ്. എന്റെ അനുഭവത്തിൽ വീടിനുള്ളിൽ വളർത്താൻ എളുപ്പമുള്ള പച്ചക്കറിയാണ് പാവൽ. വളർന്നു പന്തലിച്ച പാവൽ വീടിനൊരു അലങ്കാരം കൂടിയാണ്.

പാവയ്ക്കാ മുതലാളി ആവണം

ഈ വർഷം കഴിഞ്ഞ വർഷത്തെ വിത്തിൽ നിന്നും പത്തു ചെടികൾ ഉണ്ടായി. പടർന്നു പിടിച്ച പാവലുകളും അതിൽ വിളഞ്ഞ പാവയ്ക്കകളും എനിക്ക് പ്രോത്സാഹനം നൽകി. എന്റെ കൃഷിയെക്കുറിച്ച് അറിഞ്ഞ കൂട്ടുകാർക്ക് ആവശ്യാനുസരണം പാവയ്ക്കാ പാഴ്സലായി അയച്ചു കൊടുത്തു. എന്ത് കൊണ്ട് പാവൽ കൃഷി ഒരു കൊച്ചു വരുമാനമാർഗം ആക്കികൂടാ എന്ന ആശയം മനസ്സിൽ ഉദിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് പാവൽ വളർത്തണമെന്നാണ് ആഗ്രഹം. പരിപാലിച്ചു വളർത്തുന്ന പാവലുകൾ ശുദ്ധമായ പാവയ്ക്കകൾ നൽകും. ഇനി എനിക്കും ഒരു പാവയ്ക്കാ മുതലാളി ആവണം. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്ന് ജോഷി മലയാളം യുകെയോട് പറഞ്ഞു.

പാവൽ കൃഷിയെ കുറിച്ച് അറിയാനും വിത്തിനായും ജോഷി മാത്യുവിനെ 07723060940 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം.

ജോഷി മാത്യുവിൻെറ ഫേസ്ബുക്ക് : https://www.facebook.com/worldofpaval/

RECENT POSTS
Copyright © . All rights reserved