Spiritual

ഫാ. ഹാപ്പി ജേക്കബ്ബ്

നാല്പത് നാളിൽ നോമ്പിൻ ദിനങ്ങളിലൂടെ സ്തൂപം ചെയ്തു ജീവിത വിശുദ്ധി നേടി വലിയ പ്രവചന നിവൃത്തിയുടെ അനുഭവം ഇന്ന് നാം ഉൾക്കൊള്ളുകയാണ്. രാജഭാവവും താഴ്മയും, പ്രതീക്ഷയും കാത്തിരിപ്പും എല്ലാം നിവർത്തിക്കുന്ന ദിനം. അവർ ആർത്തു വിളിച്ചു ” ഹോശന്നാ”- ഇപ്പോൾ രക്ഷിക്കണമേ, ദാവീദിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു. അത്യുന്നതങ്ങളിൽ ഹോശാന ! രാജാവായി യെറുശലേമിലേക്ക് പ്രവേശിച്ച അനുഭവം നമ്മുടെ വിശ്വാസ യാത്രയ്ക്ക് പ്രചോദനമാവുകയും രാജാധി രാജാവിനെ വരവേൽക്കുവാൻ ഒരുങ്ങുകയും ചെയ്യാം. വി. യോഹന്നാൻ 12-ാം അധ്യായം 12 – 19 വരെയുള്ള വേദവാക്യങ്ങൾ.

1. പ്രവചനത്തിന്റെ പൂർത്തീകരണം.

സീയോൻ പുത്രി അത്യധികം സന്തോഷിക്കു, ജറുശലേം പുത്രി ആർപ്പിടുക, നീതിമാനും വിജയിയും , താഴ്മയുള്ളവനും കഴുതപ്പുറത്ത് കയറി നിൻറെ അടുക്കൽ വരുന്നു എന്ന് സഖറിയ പ്രവാചകൻ പ്രവചിക്കുന്നു. (9:9). ജനത്തിന്റെ മനസ്സിൽ ഉള്ള യോദ്ധാവായ രാജാവായല്ല, കഴുത കുട്ടിയുടെ പുറത്ത് വരുന്ന വിനീത വിധേയനായ ദാസൻ . മറ്റു പ്രതീക്ഷകളിൽ നിന്ന് പ്രവചനാതീതനായി രാജത്വം പ്രകടമാക്കുന്ന വിനയം അനുകമ്പ, ഏവരാലും സ്വീകാര്യമായ ഭാവം. ഇന്ന് നാമും ഈ പ്രവചനത്തിന്റെ ഭാഗമായി തീരണം. ആർത്ത് വിളിച്ച് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അവൻ കടന്നു വരാൻ ഇടയാകട്ടെ .

2. പ്രതീക്ഷയുടെ പൂർത്തീകരണം.

യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ ജനം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു. കുരുത്തോലകളും ഒലിവിൻ ജില്ലകളും അവർ പിടിച്ച് കൊണ്ട് ഹോശാന , കർത്താവിൻറെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്ന് ആർത്ത് വിളിച്ചു. ജയത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ആളുകൾ അവനെ പ്രതീക്ഷയോടെ സ്വീകരിക്കുന്നു. എന്നാൽ ഭീതികമായ രാജാവ് ആണെന്ന് ധരിച്ചിരുന്ന അവരിൽ ചിലർ യേശുവിനെതിരെ തിരിയുന്നു. ലൗകിക സ്തുതിയുടെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചും, ദൈവവചനത്തിലെ മാറ്റമില്ലാത്ത സത്യത്തിൽ അധിഷ്ഠിതമായ അചഞ്ചലമായ വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇത് ഒരു ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

3. ശിഷ്യത്വത്തിലേക്കുള്ള വിളി.

വിശുദ്ധ വാരത്തിന്റെ ആദ്യദിനമാണ് നാം ഈ പെരുന്നാൾ കൊണ്ടാടുന്നത്. രാജാധി രാജാവായി അവനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന നാം രക്ഷണ്യ യാത്രയിലും ഭാഗമാകേണ്ടതുണ്ട്. നമ്മുടെ കർത്താവ് നടന്നടുക്കുന്നത് രക്ഷയുടെ അനുഭവമായ കുരിശു മരണത്തിലേക്കാണ്. അവനോടൊപ്പം നടന്നു നീങ്ങുന്ന പുരുഷാരത്തോടൊപ്പം അവൻറെ കുരിശിന്റെ അറ്റം എങ്കിലും താങ്ങുവാൻ നാം ഒരുങ്ങേണ്ടതുണ്ട്. കഴിഞ്ഞ ജീവിതങ്ങളിൽ അവൻറെ ക്രൂശിക്കുക എന്നാർത്ത പുരുഷാരത്തോടൊപ്പം നാം ആയിരുന്നില്ലല്ലോ. എന്നാൽ നോമ്പിൻറെ അനുഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു ആർദ്ര സ്നേഹത്തിൻറെ കുരിശിന്റെ ചുവട്ടിലേക്കാണ്. നമ്മുടെ കർത്താവ് ജീവൻ സമർപ്പിച്ചത് പോലെ നിസ്വാർത്ഥതയുടെയും ത്യാഗപരമായ സ്നേഹത്തിന്റെയും ദൈവഹിതത്തോടുള്ള അചഞ്ചലമായ അനുസരണത്തിന്റെയും പാത നമുക്കും സ്വീകരിക്കാം –

രക്ഷയുടെ കഷ്ടാനുഭവമേ സമാധാനത്താലെ വരിക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

സമൂഹത്തെ നന്നാക്കുവാൻ നിങ്ങളുടെ സഹായം ആവശ്യമാകത്തക്കവണ്ണം ഈശ്വരൻ നിസ്സഹായ അവസ്ഥയിലല്ല. നിങ്ങൾ പാടുപെട്ട് സമൂഹത്തെ നന്നാക്കത്തക്കവണ്ണം സമൂഹം ഗതി കിട്ടാതെ അലയുകയുമല്ല. സമൂഹം എക്കാലത്തും പരിപൂർണ്ണമാണ്. അത് ഇന്നലെയും ഇന്നും നാളെയും പരിപൂർണ്ണം തന്നെ. ഇത് നാമൊരിക്കലും സമ്മതിച്ചു കൊടുക്കുകയില്ല. ‘സമൂഹത്തെ നന്നാക്കാതെ എങ്ങനെയാണ് സമൂഹം നന്നാകുന്നത്’ എന്ന് നാം ചോദിക്കുന്നു. ഇവിടെ സമൂഹത്തെ നന്നാക്കിയിട്ടും എന്തുകൊണ്ടാണ് സമൂഹം നന്നാവാത്തത് എന്നൊരു മറു ചോദ്യം ഞാൻ ചോദിക്കുന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യൻ സമൂഹത്തെ നന്നാക്കുകയാണ്. ഇതുവഴി സമൂഹത്തിൽ ചില മാറ്റങ്ങൾ വരുന്നുവെന്നല്ലാതെ മനുഷ്യന്റെ ആനന്ദത്തിലും ആഹ്ളാദത്തിലും പുരോഗതി ഒന്നും കാണുന്നില്ല. പുരാതന മനുഷ്യൻ എപ്രകാരം ദുഃഖിതനായിരുന്നുവോ അപ്രകാരം തന്നെ ആധുനിക മനുഷ്യനും ദുഃഖിതനാണ്. താനോടിക്കുന്ന കാർ നിയന്ത്രണം വിട്ടു പായുമോയെന്നും, താനിരിക്കുന്ന കോൺക്രീറ്റ് സൗധം ഭൂമികുലുക്കത്തിൽ ഇടിഞ്ഞ് താഴെ വീഴുമോയെന്നും, താനുപയോഗിക്കുന്ന കംപ്യൂട്ടർ പൊടുന്നനവേ നിലച്ചുപോകുമോയെന്നും ആധുനിക മനുഷ്യൻ വേവലാതിപ്പെടുന്നു. വാസ്തവത്തിൽ പുരോഗതിയും അധോഗതിയും ഇവിടെയില്ല. പരിപൂർണ്ണമായ ഒരു സത്തയിൽ എങ്ങനെയാണ് പുരോഗതിയും അധോഗതിയും സംഭവിക്കുക?കുഴപ്പം പറ്റിയിരിക്കുന്നത് നമ്മുടെ വീക്ഷണകോണത്തിലും മനോഭാവത്തിലുമാണ്; ബാഹ്യലോകത്തിൽ അല്ല. നിങ്ങൾ ബാഹ്യലോകത്തിൽ കുറ്റം കാണുന്നുണ്ടെങ്കിൽ, ആ കുറ്റം ബാഹ്യലോകത്തിൽ അല്ല; മറിച്ച് നിങ്ങളുടെ കണ്ണുകളിലാണ്. പരിപൂർണ്ണമായ ഈ ലോകത്തിൽ അപൂർണ്ണത ആരോപിച്ചുകൊണ്ട് നിങ്ങൾ അതിനെ നന്നാക്കുവാൻ ശ്രമിക്കുമ്പോൾ പുതിയ പുതിയ അപൂർണ്ണതകൾ അവിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. അത് എന്നെങ്കിലും പരിപൂർണ്ണമാകുമായിരുന്നുവെങ്കിൽ പിന്നീട് പുരോഗതി അസാധ്യമാകുമായിരുന്നു. എന്നാൽ നാം അങ്ങനെയല്ല കാണുന്നത്. ഒരു പ്രശ്നം മാറുമ്പോൾ പുതിയ ഒരു പ്രശ്നം ആ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടു കഴിയുന്നു. ഇതൊരിക്കലും പൂർണ്ണമാകുന്നതായി നാം കാണുന്നില്ല. കാരണം അപൂർണ്ണത കിടക്കുന്നത് നമ്മിലും നമ്മുടെ കാഴ്ചപ്പാടിലുമാണ്. അത് മാറാത്തിടത്തോളം കാലം പൂർണ്ണത ഇവിടെ സംഭവിക്കുകയില്ല. അത് മാറുന്ന നിമിഷം നമുക്കിവിടെ പൂർണ്ണത അനുഭവപ്പെടുന്നു. പിന്നീട് നാം പരമാനന്ദത്തിലാണ്.സമൂഹത്തിന് നിങ്ങളെ ഒട്ടും തന്നെ ആവശ്യമില്ല; കാരണം അത് ഇപ്പോൾ തന്നെ പരിപൂർണ്ണമാണ്.

സമൂഹത്തെ മെച്ചപ്പെടുത്തുവാൻ വേണ്ടി താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന ചിന്തയെ മനസ്സിൽ നിന്നും ചവിട്ടി പുറത്താക്കുവിൻ. നമുക്ക് ചെയ്യുവാനുള്ളത് ആകെ കൂടി ഒരു കാര്യം മാത്രമാണ്. ജീവിതം പരമാവധി ആസ്വദിക്കുവിൻ. ഇവിടം പരിപൂർണ്ണമാണെങ്കിൽ പിന്നെന്താണിവിടെ ആസ്വാദനത്തിന് തടസ്സമായി നിൽക്കുന്നത്? നിങ്ങൾ വിനോദങ്ങളിൽ ഏർപ്പെടുന്നതും, അറിവ് സമ്പാദിക്കുന്നതും, ജോലി ചെയ്യുന്നതും എല്ലാം ആസ്വാദനത്തിനു വേണ്ടി മാത്രം. മറ്റൊരു ലക്ഷ്യം അവിടെ ഉണ്ടാകുവാൻ പാടില്ല. അപ്പോൾ അവിടെ നിഷ്കാമകർമ്മം സംഭവിക്കുന്നു. ജീവിതം ഒരാനന്ദലഹരിയായി മാറുന്നു.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റമാരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുമ്പോൾ സമൂഹം തിരിച്ച് നിങ്ങളെയും തിരുത്തുന്നു. ഇത് അവസാനമില്ലാത്ത ഒരു വഴക്കായി മാറുന്നു. സമൂഹവുമായുള്ള ഈ വഴക്കും അവിശുദ്ധ കൂട്ടുകെട്ടും ചത്താലും തീരുകയില്ല. അതുകൊണ്ടാണ് നിങ്ങൾ വീണ്ടും ഇവിടെ തന്നെ പുനർജ്ജനിക്കുന്നത്. അതിനാൽ ജഗത്തുമായുള്ള സംഗം വെടിയുവിൻ! സമൂഹം നിങ്ങളെ തിരുത്തുന്നതിനൊപ്പം നിങ്ങൾ സ്വയം തിരുത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റ് പറ്റിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ പിന്നെ എന്തു തിരുത്തലാണവിടെ വേണ്ടത്? നിങ്ങൾ ഇപ്രകാരം സ്വയം തിരുത്തുമ്പോൾ നിങ്ങളുടെ ആത്മാവിഷ്കാരം തടസ്സപ്പെടുകയും അവിടെ അസ്വസ്ഥത ജനിക്കുകയും ചെയ്യുന്നു. ഈ സ്വയം തിരുത്തലിലും ആത്മവിമർശനത്തിലും സമൂഹത്തിൽ നമുക്ക് വേണ്ടി അൽപം സ്ഥലം സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞ് വേറെ ഉദ്ദേശം ഉണ്ടെന്ന് തോന്നുന്നില്ല. നമുക്ക് സമൂഹത്തെ ഉപേക്ഷിക്കുവാൻ വയ്യ. നമുക്കിവിടെ തന്നെ സദാ കഴിയണം. നിങ്ങൾ സത്യമായും പരിപൂർണ്ണമാണെങ്കിൽ പിന്നെ സമൂഹത്തിന്റെ ആവശ്യം എന്താണ്? സമൂഹം പിണങ്ങുന്നെങ്കിൽ പിണങ്ങി കൊള്ളട്ടെ! പോകുന്നുവെങ്കിൽ പൊയ്ക്കൊള്ളട്ടെ! ഏകാന്തതയിൽ കഴിയുവാൻ പരിശീലിക്കുവിൻ. ഇപ്രകാരം സമൂഹത്തെ വലിച്ചെറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് പൂർണമായ ആവിഷ്കാരം കിട്ടൂ. അപ്പോൾ മാത്രമേ നിങ്ങൾ സത്യത്തിലുള്ള നിങ്ങളാവൂ. അതുവരെ നിങ്ങൾ മറ്റാരോ ആകുവാൻ വേണ്ടി പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്.

അതിനാൽ സമൂഹത്തെ വലിച്ചെറിയുവാനുള്ള തന്റേടം കാട്ടുവിൻ. കാരണം നിങ്ങൾക്ക് സമൂഹത്തെ ആവശ്യമില്ല. ഇപ്രകാരം സമൂഹവുമായുള്ള കൂട്ടുകെട്ടിനെ അറുത്തുമാറ്റുമ്പോൾ നിങ്ങൾ മോക്ഷപ്രാപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് ഏതു നിമിഷവും ഈ ലോകത്തെ ഉപേക്ഷിക്കുവാൻ കഴിയുമെന്ന സ്ഥിതി വരുന്നു. അപ്പോൾ മാത്രമേ നിങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടുന്നുള്ളൂ. അതുവരെ നിങ്ങൾ സമൂഹവുമായി ബന്ധനത്തിലാണ്. നിങ്ങൾ സമൂഹത്തിന്റെ അടിമയാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബര്മിങ്ഹാം സെന്റ് . ബെനഡിക് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ടോണി കട്ടക്കയമാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ടോണി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.


വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷൻ വികാരി ഫാ . ടെറിൻ മുല്ലക്കര അറിയിച്ചു

ആഷ് ഫോർഡ് : ക്രൊയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും ആഷ്ഫോർഡ് സെൻ്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകളുടെ ഭാഗമായി 40 -ാം വെള്ളിയാഴ്ച ദിനത്തിൽ വിശുദ്ധ കുർബാനയും, കുരിശിന്റെ വഴിയും ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമികതത്തിൽ എയിൽസ്‌ഫോർഡ് പ്രിയറി ദേവാലയത്തിൽ 22 /3 /2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതൽ നടത്തപ്പെടുന്നു.

യേശുവിൻറെ പീഡാനുഭവം, കുരിശു മരണവും അനുസ്മരിക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിലേക്കും ശേഷം നടക്കുന്ന വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

Venue:

The Friars
Aylesford,Kent
MEZO 7BX

കൂടുതൽ വിവരങ്ങൾക്ക്കൂടുതൽ വിവരങ്ങൾക്ക്:

Arun : 07405384116
Pradeep : 07535761330

ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച്‌ ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.

തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന വിൻസെൻഷ്യൽ കോൺഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയിൽ മണിപ്പൂർ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.

വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത്‌ , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.

വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി നടത്തപ്പെടുന്ന ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കൽ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.

ഏഴാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി, ബോബി അച്ചൻ സ്റ്റീവനേജിൽ വെച്ച് പ്രത്യേക ധ്യാന ശുശ്രുഷക്ക് അവസരം ഒരുക്കുുന്നുമുണ്ട്.

St. Martin’s De Pores Church, 366 Leagrave, High Street, LU4 0NG
March 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM
Luton Contact Numbers- 07886330371,07888754583

Curry Village Hall , 551 Lonsdale Road, SG1 5DZ
March 24th Sunday Morning 10:00 onwards
St. Hilda Roman Catholic Church, Stevenage, SG2 9SQ
March 24th Sunday 13:30-19:00 PM along with Palm Sunday Holy Services.
Stevenage Contact Numbers- 07463667328, 07710176363

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സുവാറ 2024 , കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തപ്പെടുന്ന ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും . വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും . കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ . “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു” (സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് പ്രാധാന്യമേറുന്നു . നമ്മുടെ രൂപതയിലെ എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടിപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം . സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാനും മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
https://smegbbiblekalotsavam.com/?page_id=1562

 

സ്പിരിച്ച്വൽ ഡെസ്ക്,  മലയാളം യുകെ.

വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.
നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ.

വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം കീത്തിലി സെൻ്റ് ജോസഫ് ദേവാലയത്തിൽ നാളെ തിക്കളാഴ്ച്ച ആരംഭിക്കും. ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകുന്ന ധ്യാന ശുശ്രൂഷ നാളെ ഉച്ചതിരിഞ്ഞ് 4.30 തിന് പ്രശസ്ത ധ്യാനഗുരു ഫാ.ടോണി കട്ടക്കയം നയിക്കും. തിങ്കൾ ചൊവ്വാ ബുധൻ എന്നീ മൂന്ന് ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 4.30 മുതൽ 9.00 മണി വരെയാണ് ധ്യാനം നടക്കുക. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ദിവസമായതിങ്കളാഴ്ച്ച ധ്യാനത്തിൽ പങ്കു ചേരും. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനും വീട് വെഞ്ചരിപ്പിനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.

ലീഡ്സ് ഇടവകയുടെ കീഴിലുള്ള കീത്തിലിയിൽ മുന്നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് നിലവിലുള്ളത്. പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം പല കുടുംബങ്ങളും ലീഡ്സിലുള്ള ഇടവക ദേവാലയത്തിൽ പോകാതെ കീത്തിലിയിലുള്ള സെൻ്റ് ആൻസ്, സെൻ്റ് ജോസഫ് ദേവാലയങ്ങളിലാണ് വിശുദ്ധ കുർബാനകളിൽ സംബന്ധിക്കാനെത്തുന്നത്. ഈ സാഹചര്യത്തിൽ വിശ്വാസികളുടെ എണ്ണത്തിലുള്ള വളർച്ചയും മുൻനിർത്തി കീത്തിലി ഒരു മിഷനായി ഉയർത്താനുള്ള ചർച്ചകൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പുരോഗമിക്കുന്നു.

നോമ്പ് കാല വാർഷിക ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ലീഡ്സ് ഇടവക വികാരി റവ. ഫാ. ജോസ് അന്തിയാംകുളം അറിയ്ച്ചു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിർപ്പ് ഞായറാഴ്ച വരെ ഉള്ള വിശുദ്ധ വാരത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേൽവിലാസവും . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോൺ നമ്പറും ഉൾപ്പടെ ഉള്ള വിശദ വിവരങ്ങൾ രൂപതാ വെബ്‌സൈറ്റിലും , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ് .

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/

 

ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിൻറെ അവസാന ആഴ്ചകളിലേക്ക് നാം വന്നിരിക്കുന്നു. ഓരോ ദിനവും സമർപ്പണവും തപനവും അനുതാപവും ശീലിച്ചവർക്ക് നോമ്പ് ജീവിതഭാഗമായി തീരുന്നു. കുറവുകൾ ഭവിക്കാം. ന്യൂനതകൾ വന്നേക്കാം. എന്നാലും ലക്ഷ്യവും മാർഗവും ശ്രേഷ്ഠമാണ് എന്ന ചിന്ത നമ്മെ മുന്നോട്ട് നയിക്കുന്നു. ഈ ആഴ്ച വേദചിന്തയായി ഭവിക്കുന്നത് കർത്താവ് പിറവി കുരുടന് കാഴ്ച നൽകുന്ന അനുഭവമാണ്. ഒരു മുഴുവൻ അധ്യായവും ഈ അത്ഭുതം വിവരിക്കുവാൻ മാറ്റി വച്ചിരിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം 1 – 41 വരെയുള്ള വാക്യങ്ങൾ ഈ അത്ഭുതകരമായ പ്രവൃത്തിയിൽ യേശു ശാരീരിക കാഴ്ച പുനഃസ്ഥാപിക്കുക മാത്രമല്ല, അവനിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു. അഗാധമായ ആത്മീയ പ്രബുദ്ധതയെ പ്രതീകപ്പെടുത്തുകയും ചെയ്തു.

1. ആത്മീക അന്ധതയുടെ വെളിപ്പെടുത്തൽ

ഈ സൗഖ്യദാന ശുശ്രൂഷയിൽ നാം കാണുന്ന വ്യക്തി പ്രതിനിധീകരിക്കുന്നത് മനുഷ്യജാതിയെ തന്നെയാണ്. ഈ തലമുറയെ മുഴുവൻ ബാധിച്ചിരിക്കുന്ന ആത്മീക നിർജീവിത്വവും ആത്മീക ച്യുതിയും അത് ഉൾക്കൊള്ളുന്ന സമൂഹവും ചിന്തിച്ച് മാറ്റം ഉൾക്കൊള്ളേണ്ടതാണ്. ഈ മനുഷ്യന് ചുറ്റുമുള്ള ലോകം കാണാൻ കഴിയാത്തത് പോലെ നമ്മളിൽ പലരും അന്ധരാകുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. പ്രകൃതി ഭംഗിയോ മാനുഷിക വികാരങ്ങളോ കാണാനോ തിരിച്ചറിയുവാനോ കഴിയാതെ അല്ലേ നാം ജീവിക്കുന്നത്. ദൈവവചനത്തെ കുറിച്ചുള്ള അന്ധത, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നിസ്സംഗത , നമ്മുടെ പാപങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ ഇതെല്ലാം നിഴലിക്കുന്നുവെങ്കിലും യേശു നമ്മുടെ അടുക്കലേക്ക് വരുന്നു. ന്യായവിധിക്കായി അവൻ വരുമ്പോൾ യോഹന്നാൻ 9 :33 അന്ധർ കാണുകയും കാഴ്ച ഉണ്ട് എന്ന് കരുതുന്നവർ അന്ധരാവുകയും ചെയ്യും.

2. വിശ്വാസത്തിൻറെ ശക്തി

സമൂഹം പല അവസരങ്ങളിലും പ്രചോദനം ആകാറുണ്ട് ഓരോ ജീവിതാനുഭവങ്ങളിലും. എന്നാൽ പല അവസരങ്ങളിലും വിഘാതവും വിലങ്ങുതടിയും ആകാറുമുണ്ട് . ആത്മീക തലങ്ങളിൽ ആധുനിക സമൂഹം ഉൾപ്പെട്ടിരിക്കുന്ന സമൂഹത്തിൻറെ മുൻപിൽ താഴ്ന്ന് പോകുന്നു. എന്നാൽ വ്യത്യസ്തനായ ഈ അന്ധൻ സമൂഹം എന്ത് പറയുന്നു എന്നല്ല തന്റെ വിശ്വാസം, തൻറെ ലക്ഷ്യം ഇതായിരുന്നു മുൻപിൽ വച്ചത്. കർത്താവ് തന്നോട് കൽപ്പിച്ചത് സംശയലേശമെന്യേ അനുസരിച്ചു. ശീലോഹാം കുളത്തിന്റെ കുറവുകൾ അല്ല കർത്താവായ തമ്പുരാൻറെ വാക്കിലുള്ള വിശ്വാസമാണ് അവനെ നയിച്ചത്. നാം കർത്താവിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അത്ഭുതകരമായ പരിവർത്തനം ഈ സൗഖ്യം ലഭിച്ചവൻ നമ്മെ പഠിപ്പിക്കുന്നു.

3. ദൈവ മഹത്വത്തിൻറെ സാക്ഷ്യ വാഹകരാകുവിൻ

ഒരു സമൂഹത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യൻ ദൈവത്തിൻറെ അത്ഭുത പ്രവർത്തനത്തിന്റെ സാക്ഷ്യമായി നിൽക്കുന്നു. ‘ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു. (9:25) അന്ധകാരവും , സംശയങ്ങളും നമ്മുടെ ആത്മീകതയിൽ നിഴലിക്കുമ്പോൾ ക്രിസ്തുവിൻറെ സാന്നിധ്യം വെളിച്ചമായി, സാക്ഷ്യമായി നാം തീരുക. ക്രിസ്തുവിൻറെ അനുയായികളായ നമുക്ക് നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവൻറെ വീണ്ടെടുപ്പ് ശക്തിയിലൂടെയുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും ദൈവത്തിൻറെ മഹത്വത്തിന് സാക്ഷ്യം വഹിക്കാം.

കാനായിലെ കല്യാണവിരുന്നിൽ പരിവർത്തനം അടയാളമായി നാം യാത്ര ആരംഭിച്ചു. 40 ദിവസം പിന്നിടുമ്പോൾ രുചിയും, ഗുണവും, കൃപയും , സൗഖ്യവും ഉള്ളവരായി നാം തീരുക. അനേകർക്ക് രുചികരമായ അനുഭവമായി നാം ആയി തീരുക.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

RECENT POSTS
Copyright © . All rights reserved