Spiritual

മാർത്തോമാ ചർച്ച് കാൻഡർബറി ഇടവകയുടെ, ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബർ മാസം രണ്ട്, മൂന്ന് തീയതികളിൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഇടവക ദിനാചരണത്തിലും കൺവെൻഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

പ്രസ്തുത മീറ്റിങ്ങുകളിൽ റവ. സിജോ ജോൺ അധ്യക്ഷത വഹിക്കുന്നതും റവ.ബിനു ജോൺ വർഗീസ്(Vicar. St. Johns marthoma church. യുകെ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

2-12-22 വൈകിട്ട് 6.30 ന് (ധ്യാനയോഗം)
3-12-22 രാവിലെ 10.00 ന് (വിശുദ്ധ കുർബാന, ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )

[മധ്യസ്ഥ പ്രാർത്ഥനാ വിഷയങ്ങൾ ധ്യാന യോഗത്തിന് മുമ്പായി വികാരിയച്ചനെ അറിയിക്കേണ്ടതാണ്]

ഇടവകയ്ക്ക് വേണ്ടി,
റവ. സിജോ ജോൺ
ഇടവക വികാരി

ലിജോ ടി ജേക്കബ്
സെക്രട്ടറി

മോഡി എം കോശി
കൺവീനർ

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഉത്‌ഘാടനം പ്രെസ്റ്റൻ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .ആരാധനക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള വ്യത്യാസം വേണ്ട രീതിയിൽ മനസ്സിലാക്കി ആരാധനക്രമത്തെ ഹൃദയപൂർവ്വം ആശ്ലേഷിക്കുന്ന ഒരു സമൂഹമായി മാറുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് മാർ സ്രാമ്പിക്കൽ വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആരാധനക്രമം ദൈവത്തിൻറെ പ്രവർത്തിയാണ് ; ഭക്ത കൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും . ദൈവത്തിൻറെ പ്രവർത്തികൾ നമ്മിൽ പൂർണ്ണമാകുന്നതിനാണ് നമ്മൾ ഏറെ താല്പര്യമുള്ളവർ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷങ്ങൾ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണ ക്രമം , സംസ്കാരം എന്നീ കാര്യങ്ങളെ മുൻ നിർത്തി വിഭാവനം ചെയ്തിട്ടുള്ള അജപാലന പദ്ധതിയെ അടിസ്ഥാനമാക്കിയാവും രൂപത മുൻപോട്ടു നീങ്ങുക . ഈ വർഷം നവംബർ 27 മുതൽ അടുത്ത വർഷം ഡിസംബർ 2 വരെയുള്ള ആദ്യ ഘട്ടത്തിൽ വിശ്വാസ സമൂഹത്തെ ആരാധന ക്രമത്തിന്റെ അന്ത സത്തയിലേക്ക് നയിക്കാൻ ഉതകുന്ന വിവിധ പരിശീലന പദ്ധതികളും വിശുദ്ധ കുർബാനയോടും മറ്റു കൂദാശകളോടും ആഭിമുഖ്യമുള്ള ഒരു സമൂഹമായി നിലനിർത്തുന്നതിനും പര്യാപ്‌തമായ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് . പുതിയ ആരാധനക്രമ വത്സര കലണ്ടർ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തൻപുരയ്ക്കലിന് നൽകിക്കൊണ്ട് അഭിവന്ദ പിതാവ് പ്രകാശനം ചെയ്തു. റവ.ഫാ മാത്യു പാലരക്കരോട്ട് , റവ.ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി.

അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളമായിരുന്നു കാർമികൻ. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷംമുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്. ഇക്കാലത്തിനിടയിൽ എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു.

എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം ലൂർദ് എഞ്ചിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം ഡൽഹിയിൽ ഏതാനും നാൾ ജോലി ചെയ്തു. അതിനു ശേഷം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

ബാങ്കിംഗ് പരീക്ഷ ഉന്നതനിലയിൽ പാസായ എലിസബത്തിന് അവസരം ഒരുങ്ങിയത് രണ്ട് ബാങ്കുകളിൽനിന്നാണ്. ഏതാണ്ട് മൂന്നു മാസം സിൻഡിക്കറ്റ് ബാങ്കിൽ ജോലി ചെയ്തു. തുടർന്നാണ് എസ്.ബി.ഐയിൽ ജോലിക്ക് ചേർന്നത്. മകൾ ആഗ്രഹിച്ച ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്.

ഒരു ധ്യാനം കൂടിയശേഷമാകാം വിവാഹമെന്ന മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും സമ്മതം അറിയിച്ചു. വിവാഹാലോചകൾ ശക്തമായതോടെ വീണ്ടും ഒരു ധ്യാനത്തിൽ കൂടി പങ്കെടുത്തു. ധ്യാനം കഴിഞ്ഞ ആ നാളുകളിൽ എൽ.എസ്.ഡി.പി സഭാംഗങ്ങളായ കന്യാസ്ത്രീകൾ വീട്ടിലെത്തിയപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞത്.

ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും മകളെക്കുറിച്ചുള്ള ദൈവഹിതം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഫ്രാൻസിസ്‌ക്കൻ സഭയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങിയത്. യു.കെയിൽ എഞ്ചിനീയറായ തോമാച്ചൻ, പോരുക്കര സെൻട്രൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.

ഫുട്‌ബോൾ വേൾഡ് കപ്പ് മത്‌സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്‌സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്‌സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.

ഫുട്‌ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്‌ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്‌സരങ്ങൾ സാംസ്‌കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.

ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ

ശരണം വിളിയുടെ ശംഖൊലിയുമായി യു കെയിലെ ഏറ്റവും വലിയ അയ്യപ്പ പൂജയ്ക്കു നവംബർ 19 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് സാക്ഷ്യം വഹിക്കും. സാധാരണ മലയാളി ഹിന്ദു സമാജം നടത്തുന്ന അയ്യപ്പ പൂജകള്‍ മലയാളികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ വിപുലമായ ഒരുക്കങ്ങളോടെ തെന്നിന്ത്യന്‍ അയ്യപ്പ ഭക്തരെ ഒന്നാകെ അണിനിരത്തിയാണ് ഓക്‌സ്‌ഫോര്‍ഡിൽ അയ്യപ്പ പൂജയ്ക്ക് ഒരുക്കങ്ങള്‍ പൂർത്തിയാക്കുന്നത് ശബരിമലയുടെ ഏറ്റവും വലിയ പ്രത്യേകതയായ മതേതര സ്വഭാവം ഓക്‌സ്‌ഫോര്‍ഡിലെ അയ്യപ്പപൂജയിലും ദൃശ്യമാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ജാതിമത ഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നവംബര്‍ 19 നു ശനിയാഴ്ച അയ്യപ്പ പൂജ നടക്കുക. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി പ്രസാദ് ഭട്ട് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾക്ക് തുടക്കം കുറിക്കും. ഗണപതിപൂജ, , അര്‍ച്ചന വിളക്ക് പൂജ, ദീപാരാധന, വിളക്ക് പൂജ, പടിപൂജ എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മഹാപ്രസാദത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ അപ്പവും അരവണയും നൽക്കും.

ദക്ഷിണേന്ത്യയിലെ പ്രശസ്തരായ ഗായകരെ ഉൾപ്പെടുത്തി യുക യിലെ തത്വമസി ഭജൻസിന്റെ അയ്യപ്പ ഭജൻസ് അവതരിപ്പിക്കും. മലയാളികള്‍ക്കൊപ്പം മറ്റു ദേശക്കാരും എത്തുന്നതോടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത് അയ്യപ്പ പൂജയുടെ തൽസമയ സംരക്ഷണം ഓക്സ്ഫോർഡ് അയ്യപ്പ പൂജ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും ഉണ്ടായിരിക്കും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായും 50 പേരടങ്ങുന്ന വോളണ്ടിയേഴ്സ് ടീമും തയ്യാറായി കഴിഞ്ഞതായി ഓക്സ്ഫോർഡ് അയ്യപ്പ പൂജയ്ക്കു വേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

 

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് സ്റ്റാഫ്‌ഫോഡിൽ നടക്കും . രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കീഴടക്കുമ്പോൾ മത്സരാർത്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു . . രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന മത്സരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം നിർവഹിക്കും . കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും.

വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോർഡിനേറ്റർ ആന്റണി മാത്യുവിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികം വൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും .

ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് . രൂപത മത്സരങ്ങളുടെ തത്സമയ സംപ്രേഷണം രൂപത ഫേസ് ബുക്ക് ചാനലിലൂടെയും രൂപതയുടെ യു ട്യൂബ് ചാനലിലൂടെയും തത്സമയം തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്. https://youtu.be/X3FNP1ZVuOU സ്റ്റാഫോർഡ് . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമത്തിന് ഇന്ന് സ്റ്റാഫോർഡ്‌ഷെയർ വേദിയാകും . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ഉൾപ്പടെ ഉള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ബിനോയ് എം. ജെ.

നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ സമൂഹം വ്യക്തിയെ ഒട്ടും തന്നെ ബഹുമാനിക്കുന്നില്ല എന്ന് കാണാം . വ്യക്തി സമൂഹത്തിൽ നിന്നും ബഹുമാനം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ ഭരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ സമൂഹം അവനെ ഭരിക്കുന്നു. സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ കാൽചുവട്ടിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ സമൂഹം വ്യക്തിയെ കാൽചുവട്ടിലാക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?എന്തുകൊണ്ട് സമൂഹം വ്യക്തിയെ ചവിട്ടിത്തൂക്കുന്നു? ഇതിന്റെ പിറകിൽ അൽപം യുക്തിയുണ്ട്.

മനുഷ്യ(വ്യക്തി) ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം പ്രകൃതിയെ (സമൂഹത്തെ) ജയിക്കുക എന്നതാകുന്നു. ഇവിടെ വ്യക്തി സമൂഹത്തിനും ഉപരിയാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നുള്ളത് ശരിതന്നെ. എന്നാൽ തന്റെ ജീവിതത്തിന് സമൂഹത്തിൽ മാത്രമേ അർത്ഥമുള്ളൂ എന്ന് വ്യക്തി ചിന്തിച്ചാൽ അവൻ സ്വാഭാവികമായും സമൂഹത്തിന്റെ പിറകെ ഓടിത്തുടങ്ങും. കിട്ടിയ അവസരം പാഴാക്കാതെ തന്നിലേക്ക് ഓടിയടുക്കുന്ന വ്യക്തിയെ സമൂഹം അടിമയായി പിടിക്കുന്നു. ഇവിടെ വ്യക്തിയെ സമൂഹം ബലമായി അടിമയാക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. മറിച്ച് അവൻ അടിമത്തം സ്വയമേവ വരിക്കുന്നു. വ്യക്തി, വടി കൊടുത്ത് അടി വാങ്ങിക്കുന്നു.

വാസ്തവത്തിൽ സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതാണ്. വ്യക്തിയാണ് വാസ്തവത്തിൽ യജമാനൻ. കാരണം വ്യക്തിയുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു. സമൂഹം വെറും പ്രകൃതിയാണ്. പ്രകൃതിയെ വ്യക്തിക്കുവേണ്ടിയാണ് ഈശ്വരൻ മെനഞ്ഞിരിക്കുന്നത്. മറിച്ചല്ല! പക്ഷെ വ്യക്തി അവന്റെ ആത്മമഹത്വം അറിയുന്നില്ല. അവൻ സമൂഹത്തെ തന്നെക്കാളും ശ്രേഷ്ഠമായി കരുതുന്നു. സമൂഹമാവട്ടെ കിട്ടിയ അവസരം പാഴാക്കാതെ വിനിയോഗിക്കുന്നു. ഇങ്ങനെയാണ് വ്യക്തിയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും ആരംഭിച്ചു തുടങ്ങുന്നത്.

ഇനി ഈ പ്രശ്നത്തിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കാം. പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി തന്നേക്കാൾ വലിയ ഒരു സമൂഹത്തെ അവിടെ കാണുകയും ഉള്ളിലുള്ള ഈശ്വരനെ മറക്കുകയും ചെയ്യുന്നു. അവിടെ നിർണ്ണായകമായ ആ അപചയവും പരാജയവും സംഭവിക്കുന്നു. സമൂഹമധ്യത്തിലേക്ക് ഓടുവാനുള്ള തന്റ നൈസർഗ്ഗികമായ വാസനയെ വ്യക്തി ഉപേക്ഷിക്കുക എന്നതാകുന്നു ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം. പകരം തന്നിലേക്ക് തന്നെ ഓടിത്തുടങ്ങുവിൻ. ഈശ്വരൻ വസിക്കുന്നത് സമൂഹത്തിൽ അല്ലെന്നും മറിച്ച് അത് തന്റെയുള്ളിൽ തന്നെയാണെന്നും തന്റെ ജീവിതത്തിന്റെയർത്ഥം തന്റെയുള്ളിൽ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നെന്നും വ്യക്തി മനസ്സിലാക്കിതുടങ്ങുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള മാനസികമായ സാഹചര്യം സംജാതമാകുന്നു. അവിടെ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു.

പുറത്തേക്ക് നോക്കുന്നതിന് പകരം ഉള്ളിലേക്ക് തന്നെ നോക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ തത്കാലത്തേക്ക് മറന്നുകളയുവിൻ. താൻ ഈശ്വരന്റെ വാസസ്ഥാനമാണെന്നും എല്ലാത്തിന്റയും അർത്ഥം കിടക്കുന്നത് തന്റെയുള്ളിൽ തന്നെയാണെന്നും അറിയുന്നയാൾ പിന്നീട് സമൂഹത്തിന്റെ പിറകെ ഓടുകയില്ല. ഇപ്രകാരം തന്നിലേക്ക് തന്നെ തിരിയുമ്പോൾ അത്ഭുതകരമായി നിങ്ങൾ നിങ്ങളെത്തന്നെ അറിയുകയും കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ആത്മസാക്ഷാത്കാരം എന്ന് വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം നിങ്ങൾ തന്നെയാകുന്നുവെന്നും സമൂഹമല്ല എന്നും അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്ക് ദിശാബോധം തരുവാൻ സമൂഹത്തിന് ആവില്ല, മറിച്ച് സമൂഹത്തിന് ദിശാബോധം കൊടുക്കുവാൻ നിങ്ങൾക്കാവും. ലോകത്തെ മാറ്റിമറിച്ചവർ എല്ലാം തന്നെ ഉള്ളിൽനിന്നും അറിവും ശക്തിയും സമ്പാദിച്ചവരാണ്.

ഇപ്രകാരം ഉള്ളിലേക്ക് നോക്കുകയും അവിടെ ഈശ്വരനെ ദർശിക്കുകയും ചെയ്യുന്ന ഒരാളോടുള്ള സമൂഹത്തിന്റെ സമീപനം എന്തായിരിക്കും? ഇവിടെ സമൂഹം അടവൊന്ന് മാറ്റുന്നു. വ്യക്തിയെ ഇനിമേൽ തന്റെ അടിമയായി കിട്ടുകയില്ലെന്ന് അറിയുന്ന സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്തു തുടങ്ങുന്നു. ഈ സ്ഥിതിയല്ലേ നാമെല്ലാവരും ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നത്? അസ്ഥിത്വവാദികളും ഭാരതീയ തത്വചിന്തകന്മാരും ഈ വാദഗതിയെ ശരിവയ്ക്കുന്നു. ക്ലേശങ്ങളുടെയെല്ലാം ഉറവിടം പാരതന്ത്ര്യവും അടിമത്തവുമാണെന്ന് അൽപം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയിരിക്കാം. അതിലുമുപരിയായി അവൻ ഈശ്വരന്റെ വാസഗേഹമാകുന്നു. സ്വന്തം ഈശ്വരഭാവത്തെ മറന്നുകൊണ്ട് സമൂഹത്തിന്റെ പിറകെ ഓടുന്ന പ്രതിഭാസത്തെ ‘ലൗകികത’ എന്ന് വിളിക്കുന്നു. നിഷ്കാമകർമ്മം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? സ്വാതന്ത്ര്യത്തോടെയും യജമാനൻ എന്ന ഭാവത്തോടെയും കർമ്മം ചെയ്യുക; അടിമത്തം ഉപേക്ഷിക്കുക. മായാബന്ധനം എന്നാൽ പ്രകൃതിയു(സമൂഹവു)മായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഉദ്ദേശിക്കുന്നത്. ഇതിൽ നിന്നുമുള്ള മോചനം മോക്ഷവും ആകുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ ഡീക്കൻ ജോസഫ് ഫിലിപ്പ് ബ്രിസ്റ്റോൾ ,സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് ,ബ്രദർ തോമസ് ജോസഫ് എന്നിവരും പങ്കെടുക്കും . ബ്രദർ ക്ലെമെൻസ്‌ നീലങ്കാവിൽ ബ്രിസ്റ്റോൾ ഗാനശുശ്രൂഷ നയിക്കും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday th

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut

ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ഷൈമോൻ തോട്ടുങ്കൽ

വചനം കലാരൂപത്തിലവതരിക്കുന്ന അസുലഭ നിമിഷത്തിന് സാക്ഷിയാകാൻ ഇനി മൂന്ന് നാൾകൂടി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾകലോത്സവ മത്സരങ്ങൾ നവംബർ 19 ന് കൊവെൻറി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും .രൂപതയിലെ എട്ട് റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽനിന്നും സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.

രാവിലെ എട്ട് മണിക്ക് രജിട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിനോടൊപ്പം രൂപത പ്രോട്ടോ സിഞ്ചെല്ലൂസും , വികാരി ജനറാളുമാരും മറ്റ് വൈദീകരും , സന്യസ്തരും വിശ്വാസ സമൂഹത്തോടൊപ്പം ചേരും . കലോത്സവ മത്സരങ്ങൾക്ക് പങ്കെടുക്കാൻ വരുന്നവർക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . രാവിലെ ഒമ്പതുമുതൽ പരിശുദ്ധ കുർബാനയുടെ ആരാധന ഉണ്ടായിരിക്കും . രാവിലെ പത്ത് മണിക്കും ,പന്ത്രണ്ടുമണിക്കും രണ്ടുമണിക്കും നാലുമണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവർ അവരവരുടെ ചെസ്സ് നമ്പർ തങ്ങളുടെ റീജിയണൽ കോ ഓർഡിനേറ്ററിന്റെ കൈയിൽനിന്നും മേടിക്കേണ്ടതാണ് . പതിനൊന്ന് സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങൾ നടത്തുക . വിശാലമായ സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണെങ്കിലും പാർക്കിംഗ് രജിസ്‌ട്രേഷൻ നിർബന്ധമായതിനാലും തിരക്കൊഴിവാക്കാനുമായി പ്രീ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പ്രീ രജിസ്ട്രേഷനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി യൂണിറ്റ് കോ ഓർഡിനേറ്റർ / റീജിയണൽ കോ ഓർഡിനേറ്റർസുമായോ ബന്ധപ്പെടേണ്ടതാണ് .

മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കൌണ്ടർ ബ്രേക് ഫാസ്റ്റ് സമയം മുതൽ പ്രവർത്തിക്കുന്നതാണ് . വിശ്വാസത്തിന്റെ പ്രഘോഷകരാകുവാൻ, സുവിശേഷമാകുവാനും സുവിശേഷമേകുവാനും ഈ രൂപത ബൈബിൾ കലോത്സവം ഇടയാകട്ടെ .ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ ആപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

 

ബിനോയ് എം. ജെ.

നാമെപ്പോഴും സ്ഥലകാലങ്ങളാൽ വഞ്ചിക്കപ്പെടുന്നു. അനന്തമായ ആനന്ദത്തെക്കുറിച്ചുള്ള ആശയം എല്ലാവരുടെയും മനസ്സിൽ കിടപ്പുണ്ട്. അതാകുന്നു എല്ലാവരെയും മുന്നോട്ട് നയിക്കുന്ന ശക്തി. എന്നാൽ അതൊട്ട് അനുഭവിക്കുവാൻ കഴിയുന്നുമില്ല. കാരണം നാം വഞ്ചിതരാക്കപ്പെടുന്നു. ഇപ്പോൾ അതില്ല എന്നതിനാൽ തന്നെ സാഹചര്യങ്ങൾ ഒന്നു മാറിയാൽ അത് കിട്ടുമെന്ന് നാം പ്രത്യാശിക്കുന്നു. ഇതിനെ ആഗ്രഹം എന്ന് വിളിക്കാം. ഇപ്രകാരം ജോലി കിട്ടിയാലോ, പണം ഉണ്ടാക്കിയാലോ, വിവാഹം കഴിച്ചാലോ നമ്മുടെ പ്രശ്നങ്ങളെല്ലാം മാറുമെന്നും ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാവുമെന്നും നാം വിശ്വസിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ ജോലി കിട്ടിയവരോ, പണം ഉണ്ടാക്കിയവരോ, വിവാഹം കഴിച്ചവരോ ഒന്നും പരമാനന്ദത്തിൽ അല്ലെന്നും അവരും നമ്മെപ്പോലെ ദു:ഖിതരാണെന്നും പരിശോധിച്ചാൽ കാണുവാൻ കഴിയും. അപ്പോൾ പിന്നെ അത്തരം ഒരാഗ്രഹം അസ്ഥാനത്താകുവാനേ വഴിയുള്ളൂ. വാസ്തവത്തിൽ എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെയേ ഉള്ളൂ. ഉദാഹരണത്തിന് വിവാഹം കഴിക്കുന്നതാണോ വിവാഹം കഴിക്കാത്തതാണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്നായിരിക്കും നിഷ്പക്ഷമതിയായ ഒരാൾ പറയുക. അത് പോലെ ദാരിദ്ര്യമാണോ സമ്പത്താണോ കൂടുതൽ നല്ലത് എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയേ ഉള്ളൂ എന്ന് മാത്രമേ നമുക്ക് പറയുവാനാകൂ. പണ്ടൊക്കെ നാമെല്ലാവരും ദാരിദ്ര്യത്തി ലായിരുന്നു. ഇപ്പോൾ സമ്പത്ത് വന്നു തുടങ്ങിയിരിക്കുന്നു. പണ്ട് ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ ജീവിതത്തിനുണ്ടായിരുന്ന മധുരിമ ഇന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു.

പണ്ട് നമുക്ക് സമ്പത്തുണ്ടാക്കുവാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹത്തിന് ഒരു മധുരിമയും ഉണ്ടായിരുന്നു. ഇന്ന് സമ്പത്തുണ്ടായപ്പോൾ ആ ആഗ്രഹങ്ങൾ തിരോഭവിച്ചു എന്ന് മാത്രമല്ല സമ്പത്തിന്റെ നടുവിലും ജീവിതം വ്യർത്ഥമായി അവശേഷിക്കുന്നു. ഇപ്രകാരം ജീവിതം കുറെ അനുഭവച്ച് തീർന്നവർക്ക് പറയുവാനാവും ജീവിതസാഹചര്യങ്ങൾക്ക് ആനന്ദത്തെ കൊണ്ടുവന്ന് തരുവാനുള്ള കഴിവില്ലെന്ന്. ജീവിത സാഹചര്യം ഒന്ന് മാറിയാൽ പുതിയ കുറെ ആനന്ദം ലഭിക്കുന്നതോടൊപ്പം പഴയ കുറെ ആനന്ദം നഷ്ടപ്പെടുകയും ചെയ്യുന്നു. അന്തിമവിശകലനത്തിൽ ആനന്ദത്തിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല.അപ്പോൾ പിന്നെ ആനന്ദം എവിടെയാണ് കിടക്കുന്നത്?

അത് ഭാവിയിൽ എവിടെയോ കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഭാവിയിലും അത് കിട്ടുവാൻ വഴിയില്ല. അൽപം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതിൽ കവിഞ്ഞ് സമയത്തിന് എന്ത് സ്വാധീനമാണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്?ഇന്ന് സൂര്യൻ കിഴക്കുദിച്ചപോലെ നാളെ യും അത് കിഴക്കുതന്നെ ഉദിക്കും. അത് പടിഞ്ഞാറ് ഉദിക്കുവാൻ പോകുന്നില്ല. ശൈശവത്തിൽ നിന്നും യൗവനം വന്നുചേരുന്നു. എന്നാൽ യൗവനം ശൈശവത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന് ആർക്ക് പറയുവാൻ കഴിയും. ഈ പ്രശ്നത്തിനുള്ള ഉത്തരം ലളിതമാണ്. അനന്താനന്ദം ഇപ്പോൾ ഇവിടെ തന്നെ ഉണ്ട്. അതിനെ ഭാവിയിൽ തിരയേണ്ട കാര്യമില്ല. അതിനെ ഭാവിയിലേക്ക് തള്ളിവിടുന്നത്കൊണ്ടാണ് വർത്തമാനത്തിൽ നമുക്കത് ലഭിക്കാതെ പോകുന്നത്. അത് ഭാവിയിലാണ് കിടക്കുന്നതെന്ന് കരുതുന്ന കാരണം നാം വർത്തമാനത്തിൽ അതിനെ തിരയുന്നില്ല. അതിനാൽതന്നെ ആഗ്രഹങ്ങൾ മൂഢവും വർജ്ജ്യവുമാണ്. ആഗ്രഹങ്ങൾ ഉള്ള ഒരു മനസ്സ് ആനന്ദത്തെ സംഭരിക്കുന്നത് വല്ലകൊട്ടയിൽ വെള്ളം കോരുന്നതുപോലെയാണ്.അനന്താനന്ദം വർത്തമാനത്തിൽ ആണ് കിടക്കുന്നതെന്ന് അറിഞ്ഞു കൊണ്ട് അതിനെ ഇവിടെ തന്നെ തിരയുക.

ഇപ്പോഴത്തെ സാഹചര്യങ്ങളെ ആവോളം ആസ്വദിക്കുക. ഇതിലും മെച്ചപ്പെട്ട ഒന്ന് നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. എല്ലാം ഇതുപോലൊക്കെത്തന്നെ ഇരിക്കും. അതിനാൽ ആനന്ദത്തെ വർത്തമാനത്തിൽ തിരയുക. ഓരോ നിമിഷവും അനന്തമായ ആസ്വാദനം സംഭവിക്കട്ടെ .കഴിഞ്ഞ നിമിഷം വേണ്ടവണ്ണം ആസ്വദിച്ചില്ല; സാരമില്ല ഈനിമിഷം നമുക്ക് ആസ്വദിക്കാം. ഈ നിമിഷം കഴിയുമ്പോഴേക്കും അടുത്ത നിമിഷം വന്നിരിക്കും! ഇപ്രകാരം നാം സദാ വർത്തമാനത്തിൽ ആയിരിക്കുകയും ആ വർത്തമാനത്തിൽ അനന്താനന്ദം കണ്ടെത്തുകയും ചെയ്യും. ഇവിടെ ഭാവിയും ഭൂതവും തിരോഭവിക്കുന്നു. സമയം എന്നൊന്ന് ഇല്ല. അനന്തമായി നീളുന്ന വർത്തമാനം. അവിടെ നാം അനന്താനന്ദത്തിലായിരിക്കും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved