UK

ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ സംഘടനയായ ബെഡ്ഫോർഡ് മാസ്റ്റൻ കേരളാ അസോസിയേഷൻറെ ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം നാളെ ബെഡ്ഫോർഡിലെ അഡിസൺ സെന്ററിൽ വെച്ച് വൈകുന്നേരം 4 മണിമുതൽ 11 മണി വരെ അരങ്ങേറുന്നു.

വൈകുന്നേരം 4 മണിക്ക് ക്രിസ്ത്മസ് സാന്തായുടെ വരവേൽപോടെ കലാപരിപാടികൾ ആരംഭിക്കും, തുടർന്ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ നടനും, സംവിധായകനും, കൈരളി ടിവി അശ്വമേധം പരിപാടി സംവിധായകനും, പ്രശസ്തമായ കൈരളി ഓൺ ഡിമാൻഡ് പ്രോഗ്രാം അവതാരകനും, റേഡിയോ ലൈം ഡയർക്ടറുമായ ശ്രീ സന്തോഷ് പാലി മുഖ്യ അതിഥിയും, ബെഡ്ഫോർഡ് സെയിന്റ്റ് അൽഫോൻസാ മിഷൻ ഡയർക്ടർ ഫാ.എബിൻ തോമസ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ നാഷണൽ കോഡിനേറ്റർ ശ്രീ സണ്ണിമോൻ മത്തായി, വെല്ലിൻ ഗാർഡൻ സിറ്റി കൗൺസിലർ ഡോക്ടർ ശിവകുമാർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. അതിനെ തുടർന്ന് കരോൾ സമൂഹ ഗാനം, നേറ്റിവിറ്റി പ്രോഗ്രാം, ഡി.ജെ, ഹോർഷം സീയോൻ മെലോഡീസ് അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, സ്കിറ്റ്, ബി .എം.കെ.എ യുടെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വർണ്ണശബളമായ മറ്റു പരിപാടികൾ എന്നിവ അരങ്ങേറും.കൂടാതെ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെ പാചകം ചെയ്ത സ്വാദിഷ്ടമായ ക്രിസ്ത്മസ് ഡിന്നർ പരിപാടികൾക്ക് സ്വാദേകും.

ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് സ്പോണ്സറുമാരായെത്തുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് , ഐക്കോൺ മോർട്ടഗേജ് ലിമിറ്റഡ് , എസ്സെൻഷിയാൽ സൂപ്പർമാർകറ്റ് ബെഡ്ഫോർഡ് എന്നിവരാണ്. അവതാരകരായെത്തുന്നത് നീതു, റോസിറ്റ് & മെൽബ എന്നീ ബി .എം.കെ.എ യുടെ അംഗങ്ങൾ തന്നെയാണ്. ഈ വർഷത്തെ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് 6 മണിക്കൂർ നീളുന്ന കലാപരിപാടികളാണ് അണിയറയിലൊരുങ്ങുന്നത്.ഈ ആഘോഷങ്ങളിൽ പങ്കെടുത്ത്‌ പരിപാടികൾ വിജയപ്രദമാക്കുവാൻ ഓരോ അംഗങ്ങളെയും സവിനയം ക്ഷണിക്കുന്നതായി ബി .എം.കെ.എ യുടെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ജോമോൻ മാമ്മൂട്ടിൽ (പ്രസിഡണ്ട്൦):07930431445
മഞ്ജു മാത്യു (വൈസ് പ്രസിഡണ്ട് ):07859020742
ആൻറ്റോ ബാബു (സെക്രട്ടറി):07429499211
നികിത ലെൻ (ജോയിന്റ്റ് സെക്രട്ടറി):07405294812
ബേസിൽ മാത്യു (ട്രെഷെറെർ):07737461788

വേദിയുടെ വിലാസം: Addison Centre, Kempston, Bedford, MK42 8PN

ന്യൂസ് ഡെസ്ക് മലയാളം യുകെ

വൈദ്യശാസ്ത്രത്തിൽ ഉള്ള അറിവുകൊണ്ട് മാത്രം ആർക്കും മികച്ച ഡോക്ടറും നേഴ്സും ആകാൻ സാധിക്കില്ല. മനുഷ്യ സ്നേഹവും അർപ്പണവും ആത്മാർത്ഥതയും ഒത്തുചേർന്നാൽ മാത്രമേ ആരോഗ്യ രംഗത്ത് ശോഭിക്കാൻ സാധിക്കുകയുള്ളൂ. എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടാവുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നത് . അച്ഛനും മകളും ഒരുമിച്ച് നേഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ അഭിമാനത്തോടെയാണ് എൻഎച്ച്എസ് പുറത്തുവിട്ടിരിക്കുന്നത് .

42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നേഴ്സിംഗ് ബിരുദം കരസ്ഥമാക്കിയത്. ഇപ്പോൾ ഇരുവരും ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22 വയസ്സുകാരിയായ സ്റ്റീവിലി പറഞ്ഞു.

അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നേഴ്സിംഗ് കോഴ്സിന് ചേർന്നത്. താൻ ഈ ജോലിയെ വളരെ സ്നേഹിക്കുന്നതായി എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മിസ് ജൂവൽ പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെത്തുന്ന എല്ലാ മലയാളികൾ കുടുംബങ്ങളുടെയും ആഗ്രഹമാണ് ഒരു ഭവനം സ്വന്തമാക്കണമെന്നത് . അടുത്തവർഷം യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വില കുറയുമെന്ന പൊതുവായ വാർത്തകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. പക്ഷേ മോർട്ട്ഗേജ് നിരക്കുകൾ കൂടുന്നതും സാമ്പത്തിക മാന്ദ്യം വന്നേക്കാമെന്ന പ്രവചനവും ഒരു വീട് വാങ്ങുന്നതിൽ നിന്ന് മലയാളികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.

എന്നാൽ വീട് വാങ്ങുവാൻ താല്പര്യമുള്ളവർക്ക് യുകെയിൽ എവിടെയൊക്കെയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവനങ്ങൾ ലഭ്യമാകുക എന്നതിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു. ഭവന വില ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത് ഹാലി ഫാക്സ് ആണ് . ഇതിൻറെ അടിസ്ഥാനത്തിൽ യുകെയിൽ ഭവനങ്ങൾക്ക് ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് ആണ് ഉള്ളത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഈ വർഷം 15 % വരെയാണ് നിരക്കുകൾ കുറഞ്ഞത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശരാശരി വിലയിൽ 30,978 പൗണ്ടിന്റെ വരെ വിലക്കുറവുണ്ടായതാണ് കണക്കുകൾ കാണിക്കുന്നത്. ഇതിന് വിപരീതമായി ഹഡെഴ്സ് ഫീൽഡിൽ ഭവന വില കുതിച്ചുയർന്നു. ഇവിടെ ഏകദേശം 22,137 പൗണ്ടിന്റെ ശരാശരി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.


ഹഡേഴ്സ് ഫീൽഡിന് പുറമെ ബ്രാഡ് ഫോർഡ് , ഹില്ലിംഗ്ടൺ, ന്യൂ പോർട്ട് എന്നിവിടങ്ങളിലും വില കൂടിയിട്ടുണ്ട്. 2008 – ന് ശേഷം ആദ്യമായി യുകെയിൽ ഭവനവില കുറഞ്ഞെങ്കിലും വീടുവാങ്ങാൻ മടിച്ചു നിൽക്കുകയാണ് യുകെ മലയാളികൾ . പലിശ നിരക്ക് വൻതോതിൽ കൂടിയതാണ് ഇതിന് പ്രധാന കാരണമായി പലരും ചൂണ്ടി കാണിക്കുന്നത്

പതിനെട്ടു മലകൾക്ക് അധിപനും സനാതന മൂർത്തിയുമായ ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നാമ സങ്കീർത്തനങ്ങൾ ഉരുവിട്ട് കൊണ്ട് സംഗീത സാന്ദ്രമായ ഒരു വേദി ബർമിംഗാം ശ്രീ ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയിൽ ജനുവരി ഏഴാം തീയതി അരങ്ങേറുകയാണ് .

മലയാളം തമിഴ് ഭക്തി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സംഘടിപ്പിക്കുന്ന ഈ സംഗീതാർച്ചനയിൽ യുകെയിലെ പ്രശസ്തരായ ഗായകർ അനു ചന്ദ്ര, രഞ്ജിത്ത് ഗണേഷ്, സത്യനാരായണൻ,രാഗി ജി.ആർ., രാജീവ് ജി. കാഞ്ഞങ്ങാട്, അനീഷ് കുട്ടി നാരായണൻ തുടങ്ങിയവരോടൊപ്പം പ്രശസ്ത കീബോർഡിസ്റ്റ് ശ്രീ മുകേഷ് കണ്ണൻ, തബലിസ്റ്റ് ശ്രീ സന്ദീപ്, വയലിനിസ്റ്റ് ശ്രീ അക്ഷയകുമാർ എന്നിവർ നയിക്കുന്ന ഓർക്കസ്ട്രയും ഒപ്പം ചേരുന്നു.

ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ഡോ.ജോണ്‍.ഡി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ ആത്മീയ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം യുകെ യില്‍ താമസിച്ചുള്ള ധ്യാനം നയിക്കുന്നു. ആത്മീയശുഷ്രൂഷാ മേഖലയില്‍ യുകെയിലും യൂറോപ്പിലും നിരവധിപേരെ ഒരുക്കിയ ഡോ. ജോണ്‍ ഡി യുടെ ശുഷ്രൂഷകളിലൂടെ മനസാന്തരത്തിലേക്കും ജീവിതനവീകരണത്തിലേക്കും കടന്നുവന്നിട്ടുള്ളത് നിരവധി വ്യക്തികളും കുടുംബങ്ങളുമാണ്.

2024 ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുന്ന ”ഗ്ലോറി എന്‍കൗണ്ടര്‍ കോണ്‍ഫറന്‍സ് ‘ എന്ന നാലുദിവസത്തെ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്റ്റാഫോഡ്‌ഷെയറിലെ യാങ്ക്ഫീല്‍ഡ് പാര്‍ക്ക് ട്രെയിനിംങ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് ധ്യാനം നടക്കുന്നത്. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.www.afcmuk.org/register എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 07414 747573 ബ്രദര്‍. ജോസ് കുര്യാക്കോസ്, 07877 290779 ബ്രദര്‍. സണ്ണി ജോസഫ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സീറോ മലബാർ സഭയുടെ അടുത്ത തലവൻ ആരായിരിക്കും? സഭാംഗങ്ങൾക്കിടയിലെ സജീവ ചർച്ചാവിഷയമാണിത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ തക്കവിധം ആത്മീയവും നേതൃത്വപരവുമായ കഴിവുകൾ ഒത്തിണങ്ങിയ ഒരു നേതൃത്വത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് നിലവിലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കലറങ്ങാട്ടിലിന്റെ പേര് സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ബ്രിട്ടനിലെ സഭാഗങ്ങൾക്കിടയിലും ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു . അതിൻറെ പ്രധാന കാരണം മാർ ജോസഫ് കലറങ്ങാടിന്റെ പകരക്കാരനായി പാലാ രൂപതയെ നയിക്കാൻ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയോഗിക്കപ്പെടും എന്ന സൂചനകളാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നത് മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ ആയിരുന്നു രൂപതയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നത്.

ജനുവരി 8 മുതൽ 13 വരെ നടക്കുന്ന സിനഡിലെ പ്രധാന അജണ്ട പുതിയ മേജർ ബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിനഡിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പുതിയ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. വോട്ടവകാശമുള്ള ബിഷപ്പുമാരിൽ മൂന്നിൽ രണ്ടുപേരുടെ പിന്തുണ നേടുന്നയാളാണ് ആർബിഷപ്പ് പദവിയിലെത്തുക.

പ്രതിസന്ധി കാലത്ത് സഭയെ നയിക്കാൻ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ മേജർ ആർച്ച് ബിഷപ്പ് വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മേജർ ആർച്ച് ബിഷപ്പിനായുള്ള തെരഞ്ഞെടുപ്പ് ഫലത്തിന് പോപ്പിന്റെ അംഗീകാരം ലഭിച്ചാൽ സിനഡിന്റെ സമാപന ദിവസമായ ജനുവരി 13-ാം തീയതി കേരളത്തിലും റോമിലും ഒരേസമയം ആർച്ച് ബിഷപ്പ് ആരാണെന്ന പ്രഖ്യാപനം നടത്തപ്പെടും .

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിൽ ആയിരുന്നപ്പോൾ ഉള്ള പുൽക്കൂട് നിർമ്മാണവും വീട് വീടാന്തരം കയറിയുള്ള കരോളും ഒക്കെ ക്രിസ്മസ് ദിനങ്ങളിൽ പല യു കെ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്. പണ്ടൊക്കെ ക്രിസ്മസ് അവധിക്കാലത്ത് പ്രധാന പരിപാടി പനയോലയും തെങ്ങോലയും വൈക്കോലും മേഞ്ഞുണ്ടാക്കുന്ന പുൽക്കൂടുകളായിരുന്നു. ഇന്ന് കടകളിലും ഓൺലൈൻ ആയിട്ടും മേടിക്കുന്ന പുൽക്കൂടുകൾ ആണ് ഭൂരിഭാഗവും ഉപയോഗിക്കുന്നത്. തനതായ രീതിയിൽ ക്രിയാത്മകമായി ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുമിച്ച് ഉണ്ടാക്കുന്ന ക്രിസ്മസ് പുൽക്കൂടിന്റെ മനോഹാരിത ഒന്നു വേറെ തന്നെയായിരുന്നു.

എൻഎച്ച്എസിലെ ജോലിത്തിരക്കിനിടയിലും മനോഹരമായ പുൽക്കൂട് ഉണ്ടാക്കി ശ്രദ്ധ നേടിയിരിക്കുകയാണ്. ലീഡ്സിൽ നിന്നുള്ള ബിനോയി ജേക്കബും ഭാര്യ ക്ലിന്റ് സെബാസ്റ്റ്യനും . നാട്ടിലായിരുന്നപ്പോൾ വീട്ടിലും തൻ്റെ ഇടവകയായ അറുമാനൂർ മംഗള വാർത്ത പള്ളിയിലും ക്രിസ്മസ് കാലത്ത് പുൽക്കൂടുകൾ ഉണ്ടാക്കുന്ന പതിവ് യുകെയിലെത്തിയിട്ടും തുടർന്നതിന്റെ സന്തോഷത്തിലാണ് ബിനോയി . രണ്ടര വർഷം മുമ്പ് യുകെയിലെത്തിയ ബിനോയി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലപരുമിതി കൊണ്ട് ചെറിയ പുൽക്കൂട് കഴിഞ്ഞവർഷം ബിനോയി നിർമ്മിച്ചിരുന്നു. എന്നാൽ ഈ വർഷം സ്വന്തം വീട് വാങ്ങിച്ച് താമസം തുടങ്ങിയ ബിനോയി വീടിന്റെ ഒരു മുറി മുഴുവനായും തൻറെ മനസിനിണങ്ങിയ രീതിയിലുള്ള പുൽക്കൂട് സജ്ജീകരിച്ചിരിക്കുകയാണ്.

തദ്ദേശീയമായി ലഭിച്ച വസ്തുക്കളാണ് പുൽക്കൂടിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമായും കാർഡ്ബോർഡ് ആണ് നിർമ്മാണ വസ്തു . കൂടാതെ മെറ്റലും ചരലും മുളയും ബിനോയിയുടെ കരവിരുതും കൂടി ചേർന്നപ്പോൾ യുകെയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടായി ഈ ലീഡ്സ് മലയാളിയുടേത്.

ഇയർ ത്രീയിൽ പഠിക്കുന്ന എയിഡനും എട്ട് മാസം മാത്രം പ്രായമുള്ള ഡാനിയേലുമാണ് ബിനോയ് ക്ലിൻറ് ദമ്പതികൾക്ക് ഉള്ളത്. തന്നെ പുൽക്കൂട് നിർമ്മിതിയിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ഭാര്യ ക്ലിൻറും മകൻ എയ്ഡനും ആണെന്ന് ബിനോയി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

കേരളത്തിൽ കോട്ടയത്തിനടുത്തുള്ള അറുമാനൂർ ആണ് ബിനോയിയുടെ സ്വദേശം . ബിനോയിയും ക്ലിന്റും ചാപ്പൽ അലർട്ടൺ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും ജോലികഴിഞ്ഞ് രാത്രി 2:00 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ബിനോയിയുടെ പുൽക്കൂട് നിർമ്മാണം .

ലീഡ്‌സിലെ LS -9 – ൽ താമസിക്കുന്ന ബിനോയിയും കുടുംബവും സെന്റ് മേരീസ് ആന്റ് . സെന്റ് വിൽഫ്രഡ് ഇടവകാംഗങ്ങളാണ്. പള്ളിയിലെ മെൻഫോറം പ്രസിഡന്റ്, ലീഡ്സ് മലയാളി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബിനോയി. ഒട്ടേറെ മലയാളികളും ഇംഗ്ലീഷുകാരുമുൾപ്പെടെയുള്ള സുഹൃത്തുക്കളാണ് ബിനോയിയുടെ കരവിരുതിൽ തീർത്ത പുൽക്കൂടു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം ബ്രിട്ടനിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ മത വിശ്വാസികളുടെ എണ്ണം യുകെയിൽ കൂടി വരികയും ചെയ്യുന്നു . കേരള നസ്രാണി ക്രിസ്ത്യാനികളുടെ യുകെയിലെ വളർച്ചയെക്കുറിച്ച് വൻ പ്രാധാന്യത്തോടെ വാർത്ത നൽകിയിരിക്കുകയാണ് ബ്രിട്ടനിലെ പ്രമുഖ മാധ്യമമായ ദി ഗാർഡിയൻ പത്രം. യുകെയിലെ കേരള ക്രൈസ്തവരെ കുറിച്ച് വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം ന്യൂസിനും അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഗാർഡിയൻ പത്രത്തിന്റെ വാർത്തയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഫാ. ഹാപ്പി ജേക്കബ്ബ് മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ ആണ് . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയും 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവും ആണ് .

2022 – ൽ ലിവർപൂളിൽ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചപ്പോൾ 60 കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വികാരിയായ ഫാ. ഹാപ്പി ജേക്കബനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ പള്ളിയിൽ വരുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ഇവിടെ മാത്രം 110 കുടുംബങ്ങൾ ഉണ്ട് . പ്രധാനമായും എൻഎച്ച്എസിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് ഇടവക സമൂഹം .

ബ്രിട്ടനിൽ ഉടനീളം ഇതാണ് സ്ഥിതി. ലിവർപൂൾ മുതൽ ലണ്ടൻ വരെയും , പ്രെസ്റ്റൺ മുതൽ ബ്രിസ്റ്റോൾ വരെയും ഒട്ടേറെ പുതിയ പള്ളികളാണ് മലയാളികളുടെ നേതൃത്വത്തിൽ പുതിയതായി സ്ഥാപിക്കപ്പെട്ടത്. എന്നാൽ ക്രിസ്തുമതത്തിന്റെ യുകെയിലെ പൊതുവായ സ്ഥിതി ഇതല്ല . ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും ക്രിസ്തുമത അനുയായികളുടെ എണ്ണത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. തദ്ദേശീയരായ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 59.3% ആയിരുന്നെങ്കിൽ 2021 – ൽ അത് 46.2% ആയി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം യുകെയിൽ കുതിച്ചുയർന്നതായി കണക്കുകൾ കാണിക്കുന്നു.

ഇന്ത്യൻ ക്രിസ്ത്യാനികളുടെ എണ്ണം 2011 -ൽ 135,988 ആയിരുന്നത് 2021-ൽ 225,935 ആയി ഉയർന്നു. സീറോ മലബാർ സഭയുടെ കീഴിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിച്ചത് യുകെയിലെ നസ്രാണി സഭയുടെ വളർച്ചയ്ക്ക് നിർണ്ണായക സ്ഥാനമാണ് വഹിച്ചത് . ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ചർച്ച് ഉൾപ്പെടെ നിരവധി പള്ളികളാണ് മലയാളികളുടെ പ്രയത്നത്തിന്റെ ഫലമായി യുകെയിൽ നിലവിൽ വന്നത് . തങ്ങളുടെ കുട്ടികളെ കേരളത്തിലെ ആരാധനാ പാരമ്പര്യത്തിലും വേദപാഠ ക്ലാസുകളിലും പങ്കെടുപ്പിക്കുന്നതിനും മലയാളികൾ കടുത്ത നിഷ്കർഷ ആണ് പുലർത്തുന്നത്.

കേരളത്തിൽനിന്ന് സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ക്രിസ്ത്യൻ മതവിശ്വാസത്തിൽ പെട്ടവരാണെന്നതും യുകെയിലെ മലയാളി ക്രിസ്ത്യൻ വിഭാഗത്തിന്റെ എണ്ണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ക്രിസ്തുമസിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള നോയമ്പുകാലത്ത് ഫാ. ഹാപ്പി ജേക്കബ് അച്ചൻ മലയാളം യുകെ ന്യൂസിൽ വർഷങ്ങളായി എഴുതുന്ന പ്രതിവാര ചിന്തകൾ വായനക്കാരുടെ പ്രിയ
പംക്തിയാണ്.

ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളെയും കുറിച്ച് ബിബിസി വാർത്ത പ്രസിദ്ധീകരിചിരുന്നു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ടായിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്‍ട്രിയിൽ മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വൻ മോഷണം നടന്നു. ക്രിസ്‌തുമസ്‌ അനുബന്ധമായ ചടങ്ങുകൾക്കായി വീട്ടുകാർ ഒന്നടങ്കം പള്ളിയിൽ ആയിരിക്കുന്ന സമയമാണ് മോഷണം അരങ്ങേറിയത്. ചില വീടുകളിലെ താക്കോൽ കൈവശമാക്കിയാണ് മോഷണം നടത്തിയത്. മോഷ്ടാക്കൾക്ക് എടുക്കാൻ പാകത്തിൽ താക്കോൽ സൂക്ഷിച്ചത് കള്ളന്മാരുടെ ജോലി എളുപ്പമാക്കി. എന്നാൽ താക്കോൽ എടുക്കാൻ പറ്റാതിരുന്ന വീടുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. വീടുകളെ കുറിച്ചും താമസക്കാരെ കുറിച്ചും വ്യക്‌തമായ ധാരണ ഉള്ളവരാണ് മോഷണം നടത്തിയത് എന്ന അനുമാനമാണ് പോലീസ് പങ്കുവയ്ക്കുന്നത്.

ഏഷ്യൻ വംശജരുടെ വീടുകളിൽ സ്വർണവും പണവും വ്യാപകമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്ന ധാരണയുടെ പുറത്താണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ മോഷണം പതിവാകുന്നതിൻെറ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു. കവന്‍ട്രിയിൽ കഴിഞ്ഞ ദിവസം മലയാളികളെ കൂടാതെ ഒരു പഞ്ചാബിയുടെ വീട്ടിലും മോഷണം നടന്നിരുന്നു. മോഷണ ശ്രമത്തിനിടയ്ക്ക് വ്യാപകമായ രീതിയിൽ മറ്റു സാധനങ്ങൾ നശിപ്പിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിട്ടുണ്ട്. വില കുറഞ്ഞ വീട്ടുസാധങ്ങൾ വരെ മോഷ്ടിച്ചതോടെ പ്രാദേശിക തലത്തിലുള്ളവരാണ് മോഷണത്തിന് പിന്നിൽ എന്നാണ് അനുമാനിക്കപ്പെടുന്നത്.

മലയാളികളെ കേന്ദ്രികരിച്ചുള്ള മോഷണ ശ്രമത്തിൻെറ ഒട്ടേറെ വാർത്തകൾ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളുടെ മുൻഭാഗം അഴിച്ചെടുത്ത് മോഷ്ടിക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. വിലകൂടിയ കാറുകളുടെ മുൻഭാഗവും, ബമ്പർ എന്നിങ്ങനെ വിവിധ പാർട്സുകൾ മോഷ്ടിച്ച് 4000 പൗണ്ടിനു വരെ മറിച്ചു വിൽക്കലാണ് ഇത്തരം മോഷ്ടാക്കൾ ചെയ്യുന്നത് . ബർമിംഗ്ഹാമിൽ മലയാളികളുടെ നിരവധി വാഹനങ്ങൾ സമാനമായ സാഹചര്യത്തിൽ മോഷണം പോയിരുന്നു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുകെ മലയാളിയുടെ വാഹനത്തിന്റെ കീ മോഷണം പോയ വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു . വാഹനത്തിൻറെ കീയ്ക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് കീയ്ക്ക് വേണ്ടി 1500 പൗണ്ട് ചിലവഴിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ കിട്ടാത്ത സാഹചര്യങ്ങളിൽ വൻ നഷ്ടങ്ങളാണ് ഓരോ മോഷണത്തിലൂടെയും സംഭവിക്കുന്നത്.

വാഹനത്തിന് പുറമെ, സ്വർണ്ണം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവയെ സംബന്ധിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാധനം മോഷ്ടിക്കപ്പെട്ടാലും ഇൻഷുറൻസ് ഇല്ലെങ്കിൽ ക്ലെയിം തുക ലഭിക്കില്ല. അതിനാൽ, എല്ലാ വസ്തുക്കളും ഇൻഷുറൻസ് രജിസ്റ്റർ ചെയ്യുകയും, നിർബന്ധമായും ഇതിന്റെ എല്ലാം ഫോട്ടോകളും സൂക്ഷിക്കുകയും വേണം. പോലീസ് അന്വേഷണം നടത്തുമ്പോൾ ഫോട്ടോകൾ ഇല്ലെങ്കിൽ മതിയായ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ ബുദ്ധിമുട്ടാണ്. ബ്രെക്സിറ്റിന് ശേഷം ജീവിത ചിലവ് ഉയരുകയും, ജോലി നഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുകയും ചെയ്തതാണ് മോഷണത്തിലേയ്ക്ക് കൂടുതൽ ആളുകളെ നയിക്കുന്നതിന്റെ പ്രധാന കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ക്രിസ്തുമസ് ദിനങ്ങൾ ആയതിനാൽ മലയാളികളുടെ വീടുകളിൽ ആളുകൾ ഇല്ലെന്ന കാരണത്താൽ ഈ ദിവസങ്ങളിൽ മോഷണകേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് വർദ്ധിക്കാൻ സാധ്യതയുണ്ട്.

ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ “അങ്ങ് ദൂരെ മാമലയിൽ “എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങ് റിലീസ് ചെയ്തു.

  സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥ പറയുമ്പോൾ, സന്മനസ്സ് ഒള്ളവർക്ക് സമാധാനം എന്ന് മാലാഖമാർ പാടിയ ആ ദിവ്യ വചനം ഏവർക്കും പുതു ജിവൻ പകർന്നു നൽകുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.
    ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്, എഡിറ്റ്‌  ചെയ്തു ഭംഗി ആക്കിയത് അനിൽ പോൾ എന്നിവർ ആണ്.
  ഏവർക്കും ക്രിസ്മസ്, പുതു വത്സരാശംസകൾ നേർന്നുകൊള്ളുന്നു.

RECENT POSTS
Copyright © . All rights reserved