UK

എയിൽസ്ബറി മലയാളി സമാജം(AMS) ന്റെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഗംഗേ സ്കൂൾ ഹാളിൽ വച്ച് നടന്നു. മാവേലിയെ പ്രധാന കവാടത്തിൽ നിന്നും തനി കേരള തനിമ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ കേരള മങ്കമാർ , പുഷ്പഹാരം ചാർത്തി സ്റ്റേജിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി. നാട്ടിൽ നിന്നും ഇപ്പോൾ യുകെയിൽ എത്തിയതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായ ശ്രീമതി പാറുക്കുട്ടിയമ്മ പ്രധാന ദീപം കെളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.

നാട്ടിൽനിന്ന് എത്തിയ മുതിർന്നവർ എല്ലാം സ്റ്റേജിൽ സന്നിഹിതനായിരുന്നു . പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം ഗവൺമെൻറ് സഹകരണ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ എം എൻ ഗോപാലകൃഷ്ണൻ നായർ ഓണ സന്ദേശം നൽകി. സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ: ബിന്നു ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു . നയന മനോഹരമായ അതിശയിപ്പിക്കുന്ന കലാപരിപാടികളും വടംവലി, അത്തപ്പൂക്കളം, നാടൻ ഇലയിലുള്ള വിഭവമായ സദ്യ എന്നിവയും ഏവരും ആസ്വദിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ദിലീപിൻെറ കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1385 പൗണ്ട് ,( 143419 രൂപ രൂപ ) ഇന്നു രാവിലെ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) യുടെ മുൻ സെക്രട്ടറി ലിവർപൂൾ ബെർകിൻഹെഡിൽ താമസിക്കുന്ന ബിജു ജോർജ് കുറുമുള്ളൂരിലുള്ള കുര്യാക്കോസിന്റെ വീട്ടിൽ എത്തി കുര്യാക്കോസിനു കൈമാറി . ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..

കുര്യാക്കോസിന്റെ ശാരീരിക പ്രശ്‌നങ്ങളും കുടുംബത്തിന്റെ വേദനയും നേഴ്സിംഗ് പഠിക്കുന്ന മകളുടെ ദുഃഖങ്ങളും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിന്റെ അയൽവാസിയും സുഹൃത്തുമായ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് . ബിജു നംബനത്തേലിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം , പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

അപ്പച്ചൻ കണ്ണഞ്ചിറ

എൻഫീൽഡ്: ക്യാൻസർ രോഗ ചികിത്സയിലിരിക്കെ ലണ്ടൻ എൻഫീൽഡിൽ മരിച്ച മലയാളി നേഴ്സ് പുത്തൻകണ്ടത്തിൽ മേരി ജോണിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌കാരവും സെപ്തംബർ 13 ന് ബുധനാഴ്ച നടക്കും. അടുത്ത തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും പൊതുദർശനത്തിനു അവസരം ഒരുക്കുന്നുണ്ട്.

മലയാളികൾക്കിടയിൽ വളരെ സൗഹൃദം കാത്തു സൂക്ഷിക്കുകയും ആവശ്യങ്ങളിൽ അവർക്ക് സഹായിയുമായിരുന്ന മേരി ഏവരുടെയും പ്രിയപ്പെട്ട ‘മേരി ആന്റി’ ആയിരുന്നു.

മുളന്തുരുത്തി സദേശിനിയായ മേരി പി ജോൺ (63)കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സാ നടപടികൾ ആരംഭിക്കവേ തന്നെ പെട്ടെന്ന് രോഗം മൂർച്ഛിക്കുകയുമായിരുന്നു.

ആല്മീയവും, ജീവ കാരുണ്യവും, സാമൂഹ്യവുമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മേരി, നിർദ്ധന വിദ്യാർത്ഥികളുടെ പഠനച്ചിലവും വഹിച്ചിരുന്നു.

മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ക്ക് എൻഫീൽഡിൽ സ്നേഹാർദ്രമായ യാത്രാമൊഴി നേരുവാൻ ഉള്ള ഒരുക്കത്തിലാണ് മലയാളി സമൂഹം.

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി പി ജോൺ. ജോണി പി ജോൺ (ന്യൂയോർക്ക് ), ജേക്കബ് പി ജെ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

പരേതയുടെ അന്ത്യോപചാര ശുശ്രുഷകളിലും സാസ്‌ക്കാരത്തിലും പങ്കു ചേരുവാനായി സഹോദരങ്ങൾ
പത്താം തീയതിയോടെ യു കെ യിൽ എത്തിച്ചേരും.

എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ സിസ്റ്റർ പദവിയിൽ ജോലിയിലിരിക്കെ മരിച്ച മേരി അവിവാഹിതയായിരുന്നു.

അന്ത്യോപചാര ശുശ്രുഷകൾ : സെപ്തംബർ 13 ന് ബുധനാഴ്ച ഉച്ചക്ക് 12:00 മണിക്ക് ആരംഭിക്കും.

Our Lady Of Mount Carmel & Saint George RC Church
45 London Road, Enfield, EN2 6DS

Cemetery
Enfield Crematorium & Cemetery
Enfield EN1 4DS

കൂടുതൽ വിവരങ്ങൾക്ക്

ജോസ് വർഗ്ഗീസ്- 07588 422544
അൽഫോൻസാ ജോസ്- 07804 833689

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറു വർഷങ്ങളോളം യുകെയിൽ സീറോ മലബാർ സഭയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച ഫാ. ജെയ്സൺ കരിപ്പായിയുടെ മാതാവ് മറിയക്കുട്ടി (85 ) അന്തരിച്ചു. മൃത സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (8 / 09 /23 ) രാവിലെ 9. 30 ന് കുറ്റിക്കാടുള്ള സ്വവസതിയിൽ ആരംഭിക്കും.

ഫാ. ജെയ്സൺ കരിപ്പായിയുടെ അമ്മയുടെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

ഫാ. ജെയ്സൺ കരിപ്പായി അച്ചൻ ബെർമിംഗ്ഹാം കേന്ദ്രമാക്കി സീറോ മലബാർ രൂപത വരുന്നതിനു മുമ്പ് ഇപ്പോഴത്തെ മിഷനുകളായിട്ടുള്ള സാറ്റ്ലി മിഷൻ, സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ തുടങ്ങിയള്ള മിഷനുകളിൽ ആദ്യകാലത്ത് സീറോ മലബാർ സഭയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ചിരുന്നു.

ടോം ജോസ് തടിയംപാട്

അധ്വാനിക്കാനുള്ള മനസും ആത്മവിശ്വാസവും കൈമുതലാക്കി ബ്രിട്ടനിൽ നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഒരു തോപ്രംകുടിക്കാരൻ സുന്ദർലാന്റിലെ കെയർ ഹോം മാനേജർ ആയി ബിജുമോൻ ജോസഫ് കൈവരിച്ച നേട്ടങ്ങൾ ബിട്ടനിലെ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നു. മലയാളികൾക്ക് ആകെ അഭിമാനമാകുകയാണ്. സുന്ദർലാൻഡ് ലിച്ചുമീർ റോഡിലുള്ള നേഴ്സിംഗ് ഹോം ആണ് ബിജുമോൻ ജോസഫിന്റെ നേതൃത്വത്തിൽ സമസ്ത മേഖലയിലിയിലും മികവിന്റെ പര്യയമായി മാറിയത്. ഇംഗ്ലീഷ് മാധ്യമങ്ങൾ ഓരോന്നായി ഈ നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ ബിജുവിന്റെ ഹോമിന് ഇന്നു സൂര്യതേജസാണ് .

ഇന്ത്യ , സ്പെയിൻ ,നൈജീരിയ ജെമെയ്ക്ക ,സൗത്ത് ആഫ്രിക്ക ,ഇസ്രേൽ ,ഫിലിപ്പെൻസ് , അങ്കോള ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫിനെ പങ്കെടുപ്പിച്ചുകൊണ്ട് ബിജു കെയർ ഹോമിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി എല്ലാവർക്കും നൽകിയതാണ് സുന്ദർലാന്റിലെ പത്രങ്ങൾ വർത്തയാക്കിയതും, ബിജുവിനെ ശ്രദ്ധിക്കാനും ഇപ്പോൾ കാരണമായത്.

യു കെയിലെ സോഷ്യൽ കെയർ സെക്ടറിൽ ഇൻഡിപെൻഡന്റ് റെഗുലേറ്റർ കെയർ ക്വാളിറ്റി കമ്മീഷന്റെ റൈറ്റനിങ് പ്രകാരം നോർത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലെ ഏറ്റവും പ്രസിസിദ്ധമായ നേഴ്സിംഗ് ഹോം ആണ് മേരി ഗോൾഡ് … ഹെൽത്ത് കെയർ രംഗത്ത് ഒട്ടേറെ അവാർഡുകൾ ഇതിനോടകം ബിജുവിനെ തേടിയെത്തിയിട്ടുണ്ട് .

ഇടുക്കി തോപ്രാംകുടി ഇലവുങ്കൽ വീട്ടിൽ ജോസഫിന്റെയും മേരിയുടെയും മകനാണ് നേഴ്സ് ആയ ബിജുമോൻ.. കോട്ടയം തിരുവന്തപുരം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്ത് കിട്ടിയ പരിചയമാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്ടറിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നേതൃത്വം കൊടുക്കാൻ ബിജുവിനെ സഹായിച്ചത്.

സ്വന്തം ലേഖകൻ 

ദുബായ് : ക്രിപ്‌റ്റോ കറൻസികൾക്ക് അനുകൂലമായ റെഗുലേറ്ററി ചട്ടക്കൂട് അതിവേഗത്തിൽ നടപ്പിലാക്കി, എല്ലാ ബ്ലോക്ക് ചെയിൻ – ക്രിപ്‌റ്റോ കറൻസി ബിസിനസുകളും നടത്തുവാൻ കഴിയുന്ന ഒരു രാജ്യമായി യുഎഇ മാറ്റുവാനുള്ള നടപടികളുമായി ദുബായ് അതിവേഗം മുന്നേറുന്നു. ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഉടൻ നടപ്പിലാക്കികൊണ്ട്  ലോകം മുഴുവനിലുമുള്ള എല്ലാ ക്രിപ്റ്റോ സ്ഥാപനങ്ങളെയും , ക്രിപ്റ്റോ സംരംഭകരെയും  ആകർഷിച്ചുകൊണ്ട്  ദുബായിയെ ആഗോള ക്രിപ്റ്റോ ഹബ്ബായി മാറ്റുവാനാണ് യു എ ഇ ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 31 മുതൽ ദുബായിലെ എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ( VARA ) യുടെ നിബന്ധനകൾക്ക് ബാധകമായി പ്രവർത്തിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നു. 

 

ദുബായിൽ പ്രവർത്തിക്കുന്ന എല്ലാ ക്രിപ്‌റ്റോകറൻസി ബിസിനസുകളും യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസൻസിൽ , പൂർണ്ണമായും ഗവണ്മെന്റിന് നിയന്ത്രണമുള്ള സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ നടക്കുന്ന അപകടങ്ങളെ ഒഴിവാക്കാൻ കഴിയുമെന്നും  ഇത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായി മാറുകയാണെന്നും യു എ ഇ വ്യക്തമാക്കി. വിശാലമായ സാമ്പത്തിക സേവന രംഗത്ത് വെർച്വൽ ആസ്തികൾക്ക് ഒരു വലിയ ഇടം കാണുന്നുവെന്നും യു എ ഇ വെളിപ്പെടുത്തി.

ക്രിപ്റ്റോ കറൻസികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോഴും അല്ലെങ്കിൽ ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് പ്രോപ്പർട്ടി വാങ്ങുമ്പോഴോ,  ഒരു ഹോട്ടൽ ബില്ലിൽ പണം അടയ്‌ക്കുമ്പോഴും എന്ത് തരം മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി ക്രിപ്‌റ്റോ കറൻസി ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസിൽ വ്യക്തമാക്കുന്നതായിരിക്കും. ആഗസ്റ്റ് 31 മുതൽ, ‘ഫുൾ മാർക്കറ്റ് പ്രോഡക്റ്റ്’ ലൈസൻസിന് യോഗ്യത നേടുന്ന ദുബായിലെ സ്ഥാപനങ്ങൾക്ക് VARA (വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ ഭരണത്തിലേക്ക് മാറാൻ കഴിയും.

2023 ജനുവരി മുതൽ  ക്രിപ്‌റ്റോ കറൻസി , വെർച്വൽ അസറ്റ് ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണങ്ങളുടെ എണ്ണത്തിൽ 33 ശതമാനം വർദ്ധനവ് വന്നതായി സോവറിൻ കോർപ്പറേറ്റ് സർവീസസിലെ ഓപ്പറേഷൻസ് ഡയറക്ടർ സാന മൂസ പറഞ്ഞു. ക്രിപ്റ്റോ അനുകൂലമായ നിയന്ത്രണ അന്തരീക്ഷവും യുഎഇയുടെ ഫിൻ‌ടെക് സാധ്യതകളും പ്രയോജനപ്പെടുത്താൻ പ്രാദേശിക സംരംഭകരിൽ നിന്നും, അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നും അനേകം അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്നും അവ കൂടുതലും യുകെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമാണെന്നും സാന മൂസ വ്യക്തമാക്കി    

യുഎഇ ആതിഥേയത്വം വഹിച്ച് അടുത്ത മാസങ്ങളിൽ നടക്കാൻ പോകുന്ന ക്രിപ്‌റ്റോ ഇവന്റുകൾക്ക് മുമ്പായിട്ട് ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ (VASPs) അവരുടെ സ്ഥാപനങ്ങൾ ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര റെഗുലേറ്റർ ബോഡിയിൽ രജിസ്റ്റർ ചെയ്യുന്നതിനും, ലൈസൻസ് നേടുവാൻ  സഹായിക്കുന്നതിനും ഞങ്ങൾ തയ്യാറാണെന്നും യു എ ഇ വെളിപ്പെടുത്തി .

ഇതിനായി ക്രിപ്‌റ്റോ ബിസിനസ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്താണ് ബിസിനസസ്സ് പ്ലാനെന്നും, പൂർണ്ണമായ പ്രയോജനങ്ങൾ എന്തെന്നും ,  ഉടമയുടെ വിശദാംശങ്ങളും , സ്ഥാപനങ്ങളെ പറ്റിയുള്ള വിശദാംശങ്ങളും  ഉൾപ്പെടെയുള്ള രേഖകൾ നൽകികൊണ്ട് പ്രാഥമിക അംഗീകാരത്തിന് അപേക്ഷിക്കുകയാണ് ചെയ്യേണ്ടത് .

പ്രാഥമിക അംഗീകാരം ലഭിച്ച ശേഷം, ഓഫീസ് സ്ഥലം വാടകയ്‌ക്കെടുക്കൽ, ജീവനക്കാരുടെ ബോർഡിംഗ്, മറ്റ് ആവശ്യമായ പ്രവർത്തന വശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരു പ്രവർത്തന സജ്ജീകരണം അപേക്ഷക സ്ഥാപനം പൂർത്തിയാക്കേണ്ടതുണ്ട്. വിർച്വൽ അസറ്റ് സർവീസ് പ്രൊവൈഡർ ( VASP ) ലൈസൻസ് ലഭിക്കുന്നതിന് നാല് പ്രാഥമിക റൂൾ ബുക്കുകളും  നിർദ്ദേശിച്ചിട്ടുണ്ട് . അതിൽ പ്രധാനമായും കമ്പനിയെപ്പറ്റിയും , കംപ്ലയിൻസ് ആൻഡ് റിസ്ക് മാനേജ്മെന്റിനെപ്പറ്റിയും , ഐടി, മാർക്കറ്റ് പെരുമാറ്റ തലങ്ങളെ പറ്റിയുമുള്ള നിബന്ധനകളും ഉൾക്കൊള്ളുന്നുണ്ട്.

അതനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്  ഉപദേശക സേവനങ്ങൾ, ബ്രോക്കർ ഡീലർ സേവനങ്ങൾ, കസ്റ്റഡി സേവനങ്ങൾ, എക്സ്ചേഞ്ച് സേവനങ്ങൾ, വായ്പയും കടവും, വെർച്വൽ അസറ്റ് മാനേജ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ, വിഎ ട്രാൻസ്ഫർ ആൻഡ് സെറ്റിൽമെന്റ് തുടങ്ങിയവ സേവനങ്ങൾ നൽകുവാനുള്ള ലൈസൻസ് ലഭിക്കുന്നതായിരിക്കും.

ചുരുക്കത്തിൽ ശരിയായ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ഒരു ബാങ്ക് പ്രവർത്തിക്കുന്നപോലെ വ്യക്തമായ നിയന്ത്രണങ്ങളോടെ ക്രിപ്റ്റോ കറൻസി ബിസ്സിനസ്സ് ചെയ്യുന്ന സ്ഥാപനങ്ങളെ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നതോട് കൂടി ക്രിപ്റ്റോ കറൻസി വ്യവസായത്തിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരവും കാണുവാനും , അതോടൊപ്പം ആഗോള ക്രിപ്റ്റോ കറൻസി വ്യവസായത്തിന്റെ പരമാവധി നേട്ടം കൈവരിക്കുവാനുമാണ് യു എ ഇ ലക്ഷ്യമിടുന്നത് . യു എ ഇയുടെ ഈ നീക്കം സമീപഭാവിയിൽ വലിയ രീതിയിൽ ക്രിപ്റ്റോ കറൻസിക്ക് ഗുണകരമായ സാഹചര്യമായിരിക്കും ഉണ്ടാക്കുവാൻ പോകുന്നത്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹേർട്ഫോർഡ്ഷയറിലെ നോർത്ത് ആൻഡ് ഈസ്റ്റ് എൻ എച്ച് എസ് ട്രസ്റ്റിന്റെ സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിൽ, ഇന്റർനാഷണൽ ഡേയിൽ സംഘടിപ്പിച്ച ‘ലൈവ് കേരള-ലൗവ് കേരള’ പ്രൗഢഗംഭീരമായി. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാഫുകളും,സന്ദർശകരും നിറഞ്ഞ സദസ്സിനായി ഹോസ്പിറ്റൽ പ്രവേശന കവാടത്തിനു മുമ്പിലുള്ള തുറസ്സായ വേദിയിലാണ് മലയാളികൾ ആഘോഷം ഒരുക്കിയത്.

ഓണാഘോഷത്തിന്റെ വേഷഭൂഷാതികളോടെ എത്തിയ മലയാളി കൂട്ടായ്മ് അവതരിപ്പിച്ച കേരളത്തനിമ വിളിച്ചോതുന്ന കലാ വിരുന്ന് ഏറെ മികച്ച കയ്യടിയോടെയാണ്‌ പ്രേക്ഷകർ വരവേറ്റത്. പൂക്കളവും, നിറപറയും, തെങ്ങിൻ പൂക്കുലയും, നിലവിളക്കും കളരിപ്പയറ്റിന്റെ ദൃശ്യാവിഷ്ക്കാരവും,തിരുവാതിരയും ഒപ്പം ഓണപ്പാട്ടുകളുമായി വേദിയിൽ മലയാളികൾക്ക് നൊസ്റ്റാൾജിക്ക്‌ സ്മരണകൾ മധുരം പകർന്നപ്പോൾ മഹാബലിയെയും, ഓണസദ്യയെയും, കലാ രൂപങ്ങളെയും, കേരള വിഭവങ്ങളെയും പുതുമയാർന്ന ജിജ്ഞാസയോടെയാണ് മറ്റുള്ളവർ ആസ്വദിച്ചത്.

ഇന്റർനാഷണൽ എംപ്ലോയീസ് കോർഡിനേറ്ററും മലയാളി കൂട്ടായ്മയിലെ സജീവ സാന്നിധ്യവുമായ പ്രബിൻ ബേബി മുഖ്യ കോർഡിനേറ്ററായിരുന്നു. ദിദിൽ ലാൽ, ജയ്മോൾ അനിൽ എന്നിവർ നേതൃത്വം വഹിച്ചു. വിസ റൂട്ട്സിന്റെ ഫെബിൻ സിറിയക്, മാരി ഡി ലോയ്‌സ് ബിജു ആന്റണി എന്നിവർ പ്രായോജകർ ആയി.

ഓണാഘോഷത്തിന് നിദാനമായ മഹാബലിയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ക്രിസ്റ്റി ജിസ്റ്റിൻ ആമുഖം കുറിച്ച വേദിയിൽ അനീറ്റ സജീവ് അവതാരകയായും,സുജാത ടീച്ചർ കലാപരിപാടികളുടെ കോർഡിനേറ്ററായും തിളങ്ങി. സജീവ് ദിവാകരൻ, ജെസ്ലിൻ വിജോ, ജിസ്റ്റിൻ ചിട്ടികുന്നേൽ, മാർട്ടിൻ, ടെറീന ഷിജി, ബിന്ദു ജിസ്റ്റിൻ, സരോ സജീവ് തുടങ്ങിയവർ കേരളാ ദിനത്തിലെ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

ലിസ്റ്റർ ഹോസ്പിറ്റൽ കവാട വേദിയിൽ മനോഹരമായ പൂക്കളം ഒരുക്കിയ ശേഷം ഹോസ്പിറ്റൽ ഡയറക്ടേഴ്സ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചു. തിരുവാതിരയും, ശാസ്ത്രീയ നൃത്തവും, കളരിപ്പയറ്റും, ഓണപ്പാട്ടും, മലയാള ഹിന്ദി സിനിമാ ഗാനങ്ങളുമായി വേദിയെ ഇളക്കിമറിച്ച പരിപാടിയിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ പ്രസിഡണ്ട് ബോസ് ലൂക്കോസ്,സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവരുടെ നിർലോഭമായ പിന്തുണയുണ്ടായിരുന്നു.

മലയാള ഹിന്ദി ഭാഷകളിൽ ജെസ്ലിൻ വിജോയും, ഡോ. ആരോമലും ആലപിച്ച ഹിറ്റ്‌ ഗാനങ്ങൾക്ക് ഒപ്പം സാരിയും ബ്ലൗസും അണിഞ്ഞെത്തിയ ‘മദാമ്മമാർ’, ചുവടുവെച്ചും, നൃത്തം ചെയ്തും ആഘോഷത്തിന്റെ ഭാഗമായി.തിരുവാതിരയിലും തദ്ദേശീയരടക്കം ആളുകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വടം വലി മത്സരങ്ങളിൽ സ്ത്രീ പുരുഷ ഭാഷാ ഭേദമന്യേ നിരവധിപേരാണ് പങ്കു ചേർന്നത്. ‘കറി വില്ലേജ്’ കേരള പലഹാരങ്ങൾ വിതരണം ചെയ്തപ്പോൾ ‘തെക്കൻസ്’ കേരള മസാലകളും പൊടികളും നൽകി.

ബെല്ലാ ജോർജ്ജ്, മെറിറ്റ ഷിജി, ദിയാ സജൻ,ആന്റോ അനൂബ്,മെറീസ്സാ സിബി, അന്ന അനൂബ്, ഡേവിഡ്, ആഡം,ജെന്നിഫർ തുടങ്ങി നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും പ്രകടനം ഏറെ മികവുറ്റതായിരുന്നു.

സെപ്തംബർ 17 നു ഞായറാഴ്ച സ്റ്റീവനേജ് ബാർക്ലയ്‌സ് അക്കാദമിയിൽ സർഗ്ഗം സ്റ്റീവനേജ് ഒരുക്കുന്ന ഓണാഘോഷത്തിൽ മറ്റും, കലാ വിരുന്നും, ഓണസദ്യയും ടേസ്റ്റ് ചെയ്യുവാൻ തദ്ദേശീയരും എത്തുവാനുള്ള ആഗ്രഹത്തിലാണ്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കോട്ടയം ജില്ലയിലെ കുറുമുള്ളൂർ പാറേൽ പള്ളിക്ക്‌ സമീപം താമസിക്കുന്ന കാഴ്ച നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ കോട്ടേരിൽ കുര്യാക്കോസിനു വേണ്ടി നടത്തിയ ഓണം ചാരിറ്റിക്ക് ലഭിച്ചത് 1385 പൗണ്ട് ഏകദേശം (ഒരു ലക്ഷത്തി നാല്പത്തിമൂവായിരത്തി നാനൂറ്റി പത്തൊൻപതു രൂപ ) ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു, ലഭിച്ചപണം എത്രയും പെട്ടെന്ന് കുര്യക്കോസിനു സാമൂഹിക പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കൈമാറും എന്നറിയിക്കുന്നു.

പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ് അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ വിളിക്കണം എന്നറിയിക്കുന്നു. കുര്യാക്കോസിന്റെ അയൽവക്കകാരൻ ബെർക്കിൻഹെഡിൽ താമസിക്കുന്ന ബിജു നംബനത്തേൽ ആണ് കുര്യാക്കോസിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഓണം ചാരിറ്റി കുര്യക്കോസിന്റെ കുടുംബത്തിനു നൽകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല, കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,22 ,50000 (ഒരുകോടി ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം ,ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ പ്രഥമ വികാരി ജനറാളും ലങ്കാസ്റ്ററിൽ ((യു കെ) പാരീഷ് പ്രീസ്റ്റുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ വത്സല മാതാവ് എസി റോസ (92) നിര്യാതയായി. ഭർത്താവ് പരേതനായ ജേക്കബ് ചൂരപൊയ്കയിൽ( റിട്ട. ഹെഡ് ടീച്ചർ). പരേത എസി റോസ റിട്ടയേർഡ് അദ്ധ്യാപികയാണ്.

സെപ്റ്റംബർ 4 ന് തിങ്കളാഴ്ച്ച ഉച്ചക്ക് മൂന്നു മണിക്ക് സ്വഭവനത്തിലും തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്ജ് ദേവാലയത്തിലും വെച്ച് നടത്തുന്ന അന്ത്യോപചാര ശുശ്രുഷകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വലിയമറ്റം പിതാവ്‌ വഹിക്കും. മരണ വിവരം അറിഞ്ഞ ഉടൻ തന്നെ മാത്യു അച്ചൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി, വിദേശത്തായിരിക്കുന്ന താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പിതാവ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ അച്ചന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സന്ദർലാൻഡ് : സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ . സെപ്തംബർ 9 ശനിയാഴ്ച രാവിലെ 9 മണിമുതൽ സണ്ടർലൻഡ് യൂണിവേഴ്സിറ്റി ഇൻഡോർസ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകുന്നു .

യുകെയിലെ പ്രായഭേദമന്യേയുള്ള എല്ലാ കളിക്കാർക്കും പങ്കെടുക്കാം. ടൂർണമെന്റിൽ നൈലോൺ ഷട്ടിൽ കോക്ക് ഉപയോഗിച്ച് ഡബിൾസ് ( മെൻ ഒൺലി ) മാത്രമായിരിക്കും നടക്കുക..വീറുറ്റ ബാഡ്മിന്റൺ കളിക്കാരാണോ നിങ്ങൾ ??എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്തോളു ; സൗത്ത് റ്റൈൻ സൈഡ് മലയാളീസ് ഒരുക്കുന്ന നെറ്സ്മാഷ്ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്തംബർ 9 ശനിയാഴ്ച സന്ദർലാണ്ടിൽ -ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ . രാവിലെ ഒൻപതു മുതൽവൈകുന്നേരം 6 മണി വരെയാണ് ടൂർണമെന്റ്.

താല്പര്യമുള്ള ടീമുകളും വ്യക്തികളും ഓഗസ്റ്റ് 31 നകം 30 പൗണ്ട് സഹിതം രജിസ്റ്റർ ചെയുക. മികച്ചനാല് ടീമുകൾക്കും ടൂർണമെന്റിലെ ഏറ്റവും നല്ലകളിക്കാരനും സമ്മാനങ്ങളും ട്രോഫികളും നൽകുന്നതാണ്.
ഒന്നാം സമ്മാനം -£400 രണ്ടാം സമ്മാനം – £200, മൂന്നാംസമ്മാനം- £100.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://forms.office.com/r/sxGps9HnK9

RECENT POSTS
Copyright © . All rights reserved