UK

ടോം ജോസ് തടിയംപാട്

ഇസ്ലാമിക തീവ്രവാദികൾ ഇനി ഒരിക്കലും എഴുതരുത് എന്ന് വിചാരിച്ചു മുറിച്ചുമാറ്റിയ കൈയും ഇനി ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചു വെട്ടിമുറിച്ച കാലുകളുമായി ജോസഫ് സാർ ഐർലണ്ടിലും ഇംഗ്ലണ്ടിലും നടന്നും അദ്ദേഹത്തിന്റെ അറ്റുപോകാത്ത ഓർമ്മകൾ എന്ന ബുക്കിൽ ഒപ്പിട്ടുകൊണ്ടും ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ ദിവസം ലണ്ടൻ പട്ടണം മുഴുവൻ നടന്നുകൊണ്ട് മധുരമായി പ്രതിഷേധിക്കുന്നു. ലിവർപൂളിൽ എത്തിയ അദ്ദേഹം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പിന്റെ പുസ്തകത്തിലും എന്റെ പുസ്‍തകത്തിലും മുറിച്ചുകളയാൻ തീവ്രവാദികൾ ശ്രമിച്ച കൈകൊണ്ടു സ്നേഹപൂർവ്വം ടി ജെ ജോസഫ് എന്നെഴുതി ഒപ്പിട്ടു തന്നു .

പ്രമിത്തിയോസിനെക്കാൾ വലിയ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു നിൽക്കുന്നത് .സാറിനു സെപ്റ്റംബർ 15 വ്യാഴാഴ്ച ലിവർപൂളിൽ വൻപിച്ച സ്വീകരണം നൽകപ്പെടുന്നു. ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും. സാറുമായി സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം ,ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

.286 Kensington ,Liverpool .L72RN.

ലണ്ടൻ : ഈ വരുന്ന ഒക്ടോബർ 9നു കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മറ്റു രണ്ടു മന്ത്രിമാരും യുകെ സന്ദർശിക്കും .

ലോക കേരളസഭയുടെ യുകെ യൂറോപ്പ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയും യുകെയിൽ ജീവിക്കുകയും ജോലിയെടുക്കുകയും പഠിക്കുകയും ചെയ്യുന്ന പ്രവാസിമലയാളികളോട് സംവദിക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം .

പ്രവാസിമലയാളികൾക്കു തങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള ഒരു നല്ല അവസരമാണ് ഇത്. അതോടൊപ്പം കേരളത്തിന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും ചർച്ചാവിഷയം ആവും.

ജാതിമതരാഷ്ട്രീയചിന്തകൾക്ക് അതീതമായി യുകെയിലെ പ്രവാസിമലയാളികൾ ആകാംക്ഷയോടും അത്യധികം ആവേശത്തോടും ആണ് മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും സന്ദർശനത്തെ കാത്തിരിക്കുന്നത്.

പരിപാടികൾ വൻ വിജയമാക്കുവാൻ യുകെയിലെ എല്ലാ രാഷ്ട്രീയ കലാ സാംസ്കാരികസംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

എന്നാൽ എന്തിനെയും വിവാദമാക്കുന്ന കേരളത്തിലെ ചില മാധ്യമങ്ങൾ ഈ പരിപാടിയെ ഒരു ധൂർത്തായി ചിത്രീകരിക്കുമായാണ്. ധൂർത്തിന്റെ യാത്ര എന്ന തലക്കെട്ടിൽ ഒരു മാധ്യമം അന്തിചർച്ചയും സംഘടിപ്പിച്ചു . ഇത് പ്രവാസികളോട് കാണിക്കുന്ന അനാദരവായി ആണ് സംഘാടകസമിതി വിലയിരുത്തുന്നത്. കേരളത്തിനുവേണ്ടി പ്രവാസികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, നാടിന്റെ വികസനത്തിനുവേണ്ടി എന്തൊക്കെ ധനസമാഹരണം നടത്താൻകഴിയും എന്നൊക്കെ ഗൗരവപൂർവ്വം ചർച്ചചെയ്യപ്പെടുന്ന ഒരു ഉദ്യമത്തെ ഇകഴ്ത്തിക്കാണിക്കുന്ന ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് വിനയപൂർവ്വം കേരളത്തിലെ മാധ്യമങ്ങളോട് മലയാളിപ്രവാസിസമൂഹത്തിന്റെ പേരിൽ അഭ്യർത്ഥിക്കുന്നു .

 

ഒക്ടോബർ 9നു കാലത്തു ചേരുന്ന ലോക കേരളസഭയുടെ യൂ കെ യൂറോപ്പ് മേഖല സമ്മേളനം ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് ഹാളിലും ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം ഫെൽതമ്മിലുള്ള പബ്ലിക് ഹാളിലും ആണ് സംഘടിപ്പിക്കുന്നത്.

ശ്രീ എസ് ശ്രീകുമാർ ചീഫ് കോർഡിനേറ്റർ ആയ്യും ഡോ. ബിജു പെരിങ്ങത്തറ ഓർഗനയ്‌സിങ് കമ്മിറ്റി ചെയര്മാനും, ശ്രീ സി. എ. ജോസഫ് ജോയിന്റ് കോഓർഡിനേറ്റർ ആയും നേതൃത്വം കൊടുക്കുന്ന വിപുലമായ സംഘാടക സമിതിൽ യു കെ യിലെ പ്രബല സംഘടന നേതാക്കളും യുകെയിലെ ലോക കേരളസഭ അംഗങ്ങളും വിവിധ രാഷ്ട്രീയ- സാംസ്‌ക്കരിക -സാമൂഹ്യ സംഘടനകളിലെ പ്രവർത്തകരും വിവിധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനായി ഏഴു കമ്മിറ്റികളിലായി പ്രവർത്തിച്ചുവരുന്നു.

കഴിഞ്ഞ ശനിയാഴ്ച ചേർന്ന കോഓർഡിനേഷൻ കമ്മിറ്റി ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. അടുത്ത വെള്ളിയാഴ്ച്ച സംഘാടക സമിതിയുടെ യോഗം ഉണ്ടാകുമെന്നു ചീഫ് കോർഡിനേറ്റർ ശ്രീ എസ് ശ്രീകുമാർ അറിയിച്ചു.

എലിസബത്ത് രാജ്ഞിയുടെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.

ഇപ്പോഴിതാ എലിസബത്ത് രാജ്ഞി മരണമടയുന്ന സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തിൽ കണ്ട അത്യപൂർവമായ കാഴ്ചയാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത്. കൊട്ടാരത്തിനു മുകളിലായി ഇരട്ട മഴവില്ല് പ്രത്യക്ഷപ്പെട്ട കാഴ്ചയാണിത്.

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിനാളുകൾ കൊട്ടാരമുറ്റത്ത് തടിച്ചു കൂടിയിരുന്നു. രാജ്ഞിയുടെ ജീവൻ വെടിഞ്ഞതായി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യത്തെ മഴവില്ല് തെളിഞ്ഞത്. പ്രഖ്യാപനത്തിനുശേഷം കൊട്ടാരമുറ്റത്തെ കൊടി താഴ്ത്തി കെട്ടുന്ന സമയത്ത് രണ്ടാമത്തെ മഴവില്ലും തെളിയുകയായിരുന്നു.

അവിടെ കൂടിയിരുന്ന ജനങ്ങൾ പകർത്തിയ ഇരട്ട മഴവില്ലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അത്യപൂർവ പ്രതിഭാസത്തെ രാജ്ഞിയുടെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്.

എലിസബത്ത് രാജ്ഞിയെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ഫിലിപ്പ് രാജകുമാരനാണ് ആദ്യത്തെ മഴവില്ലെന്നും മരണശേഷം ഇരുവരും ഒന്നിച്ച കാഴ്ചയാണ് ഇരട്ട മഴവില്ലിലൂടെ കാണാൻ കഴിഞ്ഞതെന്നുമുള്ള അഭിപ്രായമാണ് മറ്റുചിലർ പങ്കുവയ്ക്കുന്നത്. രാജ്ഞിയുടെ ഭൂമിയിലെ ജീവിതത്തെയും സ്വർഗത്തിലേക്കുള്ള പ്രവേശനത്തെയും സൂചിപ്പിക്കുന്നവയാണ് മഴവില്ലുകൾ എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

എലിസബത്ത് രാജ്ഞിയുടെ ആ രഹസ്യ കത്ത് തുറക്കാന്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. സിഡ്നിയിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986 നവംബറില്‍ സിഡ്നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്ത് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്.

2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. കത്തില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. രാജ്ഞിയോട് ഏറ്റവും അടുപ്പമുള്ളവര്‍ക്കു പോലും ഇതിനെ കുറിച്ച് അറിയില്ലെന്ന് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്. എലിസബത്ത് ആര്‍ എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.

16 തവണയാണ് എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.’പതിനഞ്ചോളം തവണ എലിസബത്ത് രാജ്ഞി ഇവിടെ വന്നപ്പോഴെല്ലാം ജനാരവം തന്നെയാണ് രാജ്ഞിയെ എതിരേറ്റത്. അതില്‍ നിന്നും ഞങ്ങളുടെ മനസില്‍ രാജ്ഞിക്കുള്ള സ്ഥാനം വ്യക്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1999 ല്‍ സ്റ്റേറ്റിന്റെ നേതൃസ്ഥാനത്തില്‍ നിന്നും രാജ്ഞിയെ നീക്കം ചെയ്യാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

എലിസബത്ത് രാജ്ഞിയോടുള്ള ബഹുമാന സൂചകമായി സിഡ്നിയിലെ പ്രശസ്ത ഒപ്പേറ ഹൗസ് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യമായ ന്യൂസിലാന്‍ഡ് കഴിഞ്ഞ ദിവസം ചാള്‍സ് രാജാവിനെ തങ്ങളുടെ സ്റ്റേറ്റിന്റെ തലവനായി പ്രഖ്യാപിച്ചിരുന്നു.

 

മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ  തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്.

ഒന്നാം സമ്മാനാർഹമായ ലോഗോ

ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ

യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്.

മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ്  – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

 

വിഖ്യാത നടി മർലിൻ മണ്‍റോയുമായുള്ള രൂപസാദൃശ്യമാണ് ഇംഗ്ലണ്ടിലെ ഹാസ്റ്റിങ്സിൽ നിന്നുള്ള മോഡലും കണ്ടന്റ് ക്രിയേറ്ററുമായ ലെയ്‌ലാഹ് ഡോബിൻസണിനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലെയ്‌ലാഹ്. മെർലിനുമായുള്ള രൂപസാദൃശ്യമാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു.

15-ാം വയസ്സില്‍ ഹാസ്റ്റിങ്സിലെ കാര്‍ണിവല്‍ ക്വീനായി തിരഞ്ഞെടുക്കപ്പെട്ട ലെയ്‌ലാഹ് കുട്ടിക്കാലം മുതലേ മർലിൻ മണ്‍റോയുടെ ആരാധികയാണ്. മർലിൻ മണ്‍റോ സ്റ്റൈലിലുള്ള മേക്കപ്പും വസ്ത്രശൈലിയും അനുകരിച്ചുള്ള ഫോട്ടോഷൂട്ടുകളാണ് ഇവർക്ക് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ കാപട്യക്കാരി, ആത്മരതിക്കാരി എന്നിങ്ങനെ പല അവഹേളനങ്ങളും വധഭീഷണിയും നേരിടേണ്ടി വരുന്നതായി ഒരു അഭിമുഖത്തിൽ ഇവർ പ്രതികരിച്ചു. മെർലിൻ മൺറോയെപ്പോലെ വേഷം കെട്ടുന്നത് അവസാനിപ്പിക്കണം എന്നാണ് അധിക്ഷേപിക്കുന്നവർ ആവശ്യപ്പെടുന്നതെന്നും ലെയ്‌ലാഹ് കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അധിക്ഷേപങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും മോഡലിങ് രംഗത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്ത് മുന്നേറാനാണ് തീരുമാനമെന്നും ലെയ്‌ലാഹ് വ്യക്തമാക്കി.

1950കളില്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മർലിൻ മണ്‍റോ ഇന്നും ലോകത്തിന്‍റെ ഫാഷന്‍ ഐക്കണാണ്. 1941നും 1961നും ഇടയില്‍ 29 സിനിമകളിൽ മർലിൻ അഭിനയിച്ചു. 1962ല്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. പിന്നാലെ പുതിയ രാജാവിന്റെ ആദ്യ പൊതു പ്രഖ്യാപനവും ഉണ്ടാകും.

കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്നാണ് ഈ പ്രഖ്യാപനം ചാൾസ് നടത്തുക. പിന്നാലെ ഹൈഡ്ഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യട്ടും ഉണ്ടാകും. ഒരു മണിക്കൂറിനുശേഷം ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ പ്രഖ്യാപനവും നടത്തും. സ്കോട്‌ലൻഡിലും വെയ്ൽസിലും വടക്കൻ അയർലന്‍ഡിലും വെവ്വേറെ വിളംബരങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും.

ചരിത്രത്തിൽ ആദ്യമായി സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്യും. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. പൂർണ ചടങ്ങുകൾ നടത്താൻ ധാരാളം ഒരുക്കങ്ങൾ വേണം. വിവിധ ലോകനേതാക്കളും ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.

രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂർ നേരം ഉയർത്തിക്കെട്ടും. പിന്നീടും വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.

ബ്രിട്ടിഷ് രാജ്ഞിയായി എലിസബത്ത് തന്റെ 25–ാം വയസിൽ സ്ഥാനമേറ്റെടുക്കുമ്പോൾ നാലു വയസായിരുന്നു അവരുടെ മൂത്ത മകൻ ചാൾസിന്. 70 വർഷങ്ങൾ ആ പദവി വഹിച്ച ശേഷം എലിസബത്ത് രാജ്ഞി കടന്നു പോകുമ്പോൾ അടുത്തതായി ആ സ്ഥാനത്തേക്ക് എത്തുന്നത് ചാൾസ് ഫിലിപ്പ് ആർതർ ജോർജ് എന്ന ‘ചാൾസ് രാജകുമാരൻ’ ആണ്. ബ്രിട്ടീഷ് ചരിത്രത്തിൽ രാജാവ് പദവി ഏറ്റെടുക്കുന്നതിനു മുമ്പ് ‘രാജകുമാരൻ’ പദവിയിൽ ഏറ്റവും കൂടുതൽ കാലം കാത്തിരുന്നതും ചാൾസാണ്. രാജാവാകാൻ തന്റെ ജീവിതകാലം മുഴുവൻ കാത്തിരുന്ന് ഒടുവിൽ 73–ാം വയസിലാണ് അദ്ദേഹത്തെ തേടി ഈ പദവി എത്തുന്നത്. അമ്മ എലിസബത്ത് രാജ്ഞിയുടെയും പിന്നീട് ലോകം മുഴുവൻ ബഹുമാനത്തോടെ കണ്ട ആദ്യ ഭാര്യ, അന്തരിച്ച ഡയാന രാജകുമാരിയുടേയും നിഴലിലായിരുന്നു ചാൾസ് എന്നും. അതേ സമയം, ലോകത്തിന്റെ കണ്ണിൽ ചാൾസ് എപ്പോഴൊക്കെ ചർച്ച ചെയ്യപ്പെട്ടോ അതിൽ മിക്കതും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിക്കുന്നതായിരുന്നു. ഡ‍യാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവുമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതൽ ചർച്ചകൾക്കും മാധ്യമ വിചാരണകൾക്കും ഇടയാക്കിയ സംഭവങ്ങൾ. രാഷ്ട്രത്തിന്റെ തലപ്പത്ത് ഇരിക്കുന്നു എങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ ഭരണനടത്തിപ്പുകളിൽ രാജകുടുംബത്തിന് കാര്യമായ പങ്കില്ല. എങ്കിലും മികച്ച നയതന്ത്രജ്‍‍‍ഞതയോടെ ബ്രിട്ടന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ എലിസബത്ത് രാജ്ഞിക്ക് കഴിഞ്ഞിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. എന്നാൽ ഈ പദവിയിലേക്ക് ചാൾസ് വരുമ്പോൾ ഏതൊക്കെ വിധത്തിലാവും കാര്യങ്ങൾ മാറുക എന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്.

രാജ്ഞി മരിച്ചു കഴിഞ്ഞാൽ അടുത്ത അവകാശി എന്ന നിലയിൽ ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ രാജാവ് പദവി ചാൾസിൽ വന്നു ചേരും. എന്നാൽ ഈ സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നിരവധി നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ട ഒന്നുമാണ്. പ്രിൻസ് ഓഫ് വെയിൽസ് എന്നായിരുന്നു ചാൾസ് ഇത്രകാലവും അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ചാള്‍സ് മൂന്നാമൻ രാജാവ് (കിങ് ചാൾസ് III) എന്നാണ് അറിയപ്പെടുക. തന്റെ പേരിലുള്ള ചാൾസ്, ഫിലിപ്പ്, ആർതർ, ജോർജ് ഇതിൽ ഏതു പേര് വേണമെങ്കിലും സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിക്കും. എങ്കിലും ചാൾസ് എന്ന പേരു തന്നെയാണ് അദ്ദേഹം സ്വീകരിക്കുക എന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജാവ് പദവിയിൽ അവരോധിക്കപ്പെടുമെങ്കിലും ചാൾസിന്റെ കിരീടധാരണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 1952 ഫെബ്രുവരിയിൽ തന്നെ രാജ്‍ഞിയായി അവരോധിക്കപ്പെട്ടെങ്കിലും അടുത്ത വർഷം ജൂണിലാണ് എലിസബത്തിന്റെ കിരീടധാരണം നടന്നത്. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സ്ഥാനമേറ്റെടുക്കൽ ചടങ്ങ് നടക്കുക. ചടങ്ങിനൊടുവിൽ കാന്റബറി ആർച്ച്ബിഷപ്പ് 1661–ലെ സ്വർണ കിരീടം ചാൾസിന്റെ തലയിൽ അണിയിക്കും. ഇതോടെ, 2.4 ബില്യനോളം ആളുകൾ വസിക്കുന്ന 56 സ്വതന്ത്ര രാജ്യങ്ങള്‍ ചേർന്ന കോമൺവെൽത്തിന്റെ തലവനായും ചാൾസ് മാറും. ഇതിൽ തന്നെ യുകെയും ഓസ്ട്രേലിയയും ന്യൂസീലൻ‍ഡും കാനഡയും ഉൾപ്പെടെ 14 രാഷ്ട്രങ്ങളുടെ തലവനുമാണ് അദ്ദേഹം.

ചാൾസിന്റെ ഭാര്യയായ കാമിലയുടെ പദവി ഇനി ക്യൂൻ കൺസോർട്ട് എന്നായി മാറും.‌ രാജാവിന്റെ ഭാര്യക്ക് നൽകുന്ന പദവിയാണിത്. ഈ പദവി കാമിലയ്ക്ക് നൽകാൻ അടുത്തിടെയാണ് എലിസബത്ത് രാജ്ഞി അനുമതി നൽകിയത്. ചാൾസ് രാജാവായ സാഹചര്യത്തിൽ മൂത്ത മകനായ വില്യം രാജകുമാരനായിരിക്കും അടുത്ത പ്രിൻസ് ഓഫ് വെയിൽസ് ആവുക. അദ്ദേഹത്തിന്റെ മക്കൾക്കായിരിക്കും രാജപരമ്പരയിൽ ആദ്യ സ്ഥാനങ്ങൾ ലഭിക്കുന്നതും.

അമേരിക്കയും ബ്രിട്ടനും ദശകങ്ങളായി വളർത്തിയെടുത്തിട്ടുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിൽ എലി‍സബത്ത് രാജ്ഞിക്ക് വലിയ പങ്കുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്താതിരിക്കാൻ അവർ ശ്രമിച്ചു. എന്നാൽ ചാൾസ് അതിൽ നിന്ന് വ്യത്യസ്തനാണ്. അമേരിക്കയുടെ 14ൽ 13 പ്രസിഡന്റുമാരുമായും എലിസബത്ത് രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. യുകെയിലെത്തിയ പ്രസി‍ഡന്റുമാരൊക്കെ അവരുടെ മികച്ച ആതിഥ്യം അനുഭവിച്ചിട്ടുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളിലൊരാളാണ് എലിസബത്ത് രാജ്ഞിയെന്നാണ് മുൻ അമേരിക്കൻ പ്രസിഡ‍ന്റ് ബരാക് ഒബാമ ഒരിക്കൽ അവരെ വിശേഷിപ്പിച്ചത്. എന്നാൽ ചാൾസിന് ലോകതലവന്മാരുമായി ഇതേ ബന്ധം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ ചർച്ച നടക്കുന്നുണ്ട്.

രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നതും രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്നതും രണ്ടാണെന്ന ബോധ്യത്തോടെയാണ് എലിസബത്ത് രാജ്ഞി പെരുമാറിയിരുന്നത് എന്നാണ് അവരെക്കുറിച്ചുള്ള പഠനങ്ങൾ പറയുന്നത്. ഭരണകാര്യങ്ങളിൽ ഇടപെടാതിരുന്ന ശീലമായിരുന്നു എലി‍സബത്ത് രാജ്ഞിയുടേത് എങ്കിൽ ചാൾസ് ഇത്തരത്തിൽ ഇടപെട്ടിട്ടുള്ള കാര്യങ്ങൾ പിന്നീട് പുറത്തു വന്നിട്ടുണ്ട്. 2006–ൽ ഗാര്‍ഡിയൻ ദിനപത്രത്തിലെ ഒരു ലേഖകൻ ചാൾസ് സര്‍ക്കാരിന് നൽകിയ കത്തുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്തു വർഷത്തോളം നീണ്ട നിയമയുദ്ധത്തിൽ നാലു ലക്ഷം പൗണ്ടോളം ചെലവഴിച്ച് ഈ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. ഒടുവിൽ ഈ വിവരങ്ങൾ പുറത്തു വിടുക തന്നെ വേണ്ടി വന്നു. തന്റെ പദവിക്കൊപ്പം ലോകത്തെ നിർണായക വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും നടത്തുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇതെങ്ങനെ കാണും എന്നതനുസരിച്ചിരിക്കും ചാൾസിന്റെ ജനപ്രീതി.

രാജാവായതിനു ശേഷം പരിസ്ഥിതിവാദവുമായി ബന്ധപ്പെട്ട തന്റെ പതിവ് രീതികൾ തുടരുമോ എന്ന ചോദ്യത്തോട് ചാൾസ് ഒരിക്കൽ പ്രതികരിച്ചത് ഇങ്ങനെ, ‘ഞാനത്ര വിഡ്ഢിയല്ല. രാജാവായിരിക്കുന്നതും പിന്തുടർച്ചാവകാശിയായിരിക്കുന്നതും രണ്ടും രണ്ടാണ്’ എന്നാണ്. ഭരണകാര്യങ്ങളിൽ കൈകടത്താൻ ചാൾസ് തയാറാകില്ല എന്നു വിശ്വസിക്കുന്നവരാണ് കൂടുതലും. എന്നാൽ രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ലോബിയിങ് ശേഷി അദ്ദേഹത്തിന് കൂടുമെന്ന് കരുതുന്നവരുമുണ്ട്.

ചാൾസ് കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ വളരെ പുരോഗമനാത്മകമായ നിലപാട് സ്വീകരിച്ചു കൊണ്ട് നിരന്തരമായി ഈ വിഷയത്തിൽ ഇടപെടാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തന്റെ 21–ാമത്തെ വയസിൽ തന്റെ വലിയ പ്രസംഗങ്ങളിലൊന്ന് ചാൾസ് നടത്തിയത് പ്ലാസ്റ്റിക്, ജനസംഖ്യാ വർധനവ്, അന്തരീക്ഷ മലിനീകരണം എന്നീ വിഷയങ്ങളിലാണ്. ആ പ്രസംഗം 1970–കളിലാണെങ്കിൽ 2008–ൽ യൂറോപ്യൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ചാൾസ് പ്രസംഗിച്ചത് ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ നശീകരണ ക്ലോക്ക് അടിച്ചു തുടങ്ങിയിരിക്കുന്നു’ എന്നാണ്. ഇതിനെ നേരിടാൻ സ്വകാര്യ, പൊതുമേഖല, സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇതേ ആശങ്കകൾ ചാൾസ് പങ്കുവച്ചു. 2021–ലെ ജി–20 യോഗത്തിൽ വച്ച് യുവാക്കൾ ഉയർത്തുന്ന ആശങ്കകൾക്ക് ലോകം ചെവികൊടുക്കണമെന്ന് ചാൾസ് ആവശ്യപ്പെട്ടു.

ഇതുപോലെ ചാൾസ് ഇടപെടുന്ന മറ്റൊരു മേഖലയാണ് ചാരിറ്റി. വിദ്യാഭ്യാസ മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 11 മുതൽ 30 വയസ്സു വരെയുള്ളവരെ സഹായിക്കാനായി നടത്തുന്ന ദി പ്രിൻസസ് ട്രസ്റ്റ് ആണ് ഇതിൽ പ്രധാനപ്പെട്ടത്. പ്രശസ്ത നടനും നിർമാതാവുമായ ഇദ്രിസ് എൽബ ഇത്തരത്തിൽ സഹായം ലഭിച്ച വ്യക്തികളിലൊരാളാണ്.

ഡ‍യാന രാജകുമാരിയുമായുള്ള തകർന്ന വിവാഹബന്ധവും കാമില പാർക്കർ ബൗൾസുമായുള്ള ചാൾസിന്റെ വിവാഹേതര ബന്ധവും ആദ്യകാലത്തു തന്നെ ചാൾസിന്റെ പ്രതിച്ഛായയിൽ നിഴൽ വീഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിൽ നിന്ന് പുറത്തു വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് 28 ശതമാനം ആളുകളും എലിസബത്ത് രാജ്ഞിയെ ഇഷ്ടപ്പെടുന്നവരാണെന്ന് പറയുമ്പോൾ ചാൾസിനെ ഇഷ്ടപ്പെടുന്നത് വെറും ഏഴു ശതമാനം പേർ മാത്രമാണ്. ഡയാനയുമായുള്ള ബന്ധത്തകർച്ച തന്നെയാണ് ഇതിനു പിന്നിലെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തൽ. 38 ശതമാനം പേരായിരുന്നു ഡയാനയെ ഇഷ്ടപ്പെടുന്നവർ എന്നതും ഇതിന്റെ തെളിവായിരുന്നു. ചാൾസിന്റെ മക്കളും അവരുടെ ഭാര്യമാരും ചാൾസിനെക്കാളും ഭാര്യ കാമിലയേക്കാളും ജനപ്രീതിയുള്ളവരാണ്. അഞ്ചു ശതമാനം പേർ കാമിലയെ ഇഷ്ടപ്പെടുന്നവരായി ഉള്ളപ്പോൾ ചാൾസിന്റെ മുത്ത മകനും ഇപ്പോഴത്തെ കിരീടാവകാശിയുമായ വില്യത്തെയും ഹാരിയേയും 19 ശതമാനം പേർ വീതം ഇഷ്ടപ്പെടുന്നുണ്ട്. എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് വരുന്നതിലും തങ്ങൾ ഇഷ്ടപ്പെടുന്നത് 40–കാരനായ വില്യത്തെയാണെന്നും ഈ സർവേ ചൂണ്ടിക്കാട്ടിയിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ നിരവധി കാര്യങ്ങളിൽ മാറ്റം വരും. ബ്രിട്ടിഷ് നാണയങ്ങളിലും കറൻസികളിലും ഇനി എലിസബത്തിനു പകരം രാജാവായ ചാൾസിന്റെ ചിത്രങ്ങളായിരിക്കും മുദ്രണം ചെയ്യുക. യുകെയുടേത് മാത്രമല്ല, ബ്രിട്ടിഷ് രാജാവ്/രാജ്ഞിയെ തങ്ങളുടെ രാഷ്ട്രത്തിന്റെ തലപ്പത്ത് അംഗീകരിച്ചിട്ടുള്ള ‌കോമൺവെൽത്ത് രാജ്യങ്ങളുടെയൊക്കെ ചില കറൻസികളിലും മാറ്റം വരും. അതുപോലെ ബ്രിട്ടനിലെ സ്റ്റാമ്പുകളിൽ ഉള്ള എലിസബത്ത് രാജ്ഞിക്ക് പകരം ഇനി ചാൾസ് രാജാവിന്റെ രൂപമായിരിക്കും ഉൾപ്പെടുത്തുക.

37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവു‍‍ഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്.

‌പ്രധാന മാറ്റങ്ങളിലൊന്നായിരിക്കും ബ്രിട്ടിഷ് ദേശീയഗാനത്തിന് സംഭവിക്കുക. ‘ഗോഡ് സേവ് ദി ക്വീൻ’ എന്നായിരുന്നു ബ്രിട്ടിഷുകാർ 1952 മുതൽ ആലപിച്ചിരുന്നത് എങ്കിൽ ഇനി മുതൽ അത് ‘ഗോഡ് സേവ് ദി കിങ്’ എന്നായി മാറും. ബ്രിട്ടിഷ് പാസ്പോർട്ടിലെ വാക്കുകളിലും ഇനി മുതൽ മാറ്റം വരും. ബ്രിട്ടിഷ് പാസ്പോർട്ടുകൾ അനുവദിക്കുന്നത് രാജാവിന്റെ/രാജ്ഞിയുടെ പേരിലാണ്. ഇതാണ് ഇനി ചാൾസ് രാജാവിന്റെ പേരിലേക്ക് മാറ്റേണ്ടത്. അതുപോലെ ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ് പാസ്പോർട്ടുകളിലും ഈ മാറ്റം കൊണ്ടുവരേണ്ടി വരും.

എലിസബത്ത് രാജ്ഞിയുടെ സുരക്ഷ‌യ്ക്കായി ബക്കിങ്ങാം കൊട്ടാരത്തിന് പുറത്തു കാണുന്ന ‘ദി ക്വീൻസ് ഗാർഡി’ന്റെ പേരും ഇനി മാറ്റേണ്ടി വരും. നിയമ, സൈനിക, പൊലീസ് സംവിധാനങ്ങളിലും സര്‍ക്കാർ വകുപ്പുകളിലുമൊക്കെ ഇത്തരത്തിൽ രാജ്ഞിയിൽ നിന്ന് രാജാവിലേക്കുള്ള മാറ്റം വരുത്തേണ്ടതുണ്ട്. രാജാവായതോടെ. ബ്രിട്ടിഷ് ആംഡ് ഫോഴ്സസ്, ജു‍‍‍ഡീഷ്യറി, സിവിൽ സർവീസിന്റെ ഒക്കെ തലപ്പത്ത് ചാൾസാവും. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവർണറും ചാൾസാണ്.

‘നിങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല എങ്കിൽ ആളുകൾ പരാതി പറയുന്നത് അതിനെക്കുറിച്ചാവും. എന്നാൽ നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അതിനെക്കുറിച്ചും പരാതി പറയാൻ ആളുണ്ടാവും’, എന്നാണ് തനിക്ക് നേർക്കുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ച് ചാൾസ് ഒരിക്കൽ പ്രതികരിച്ചത്.

1969–ലാണ് ചാൾസിനെ എലിസബത്ത് രാജ്‍ഞിയുടെ പിൻഗാമിയായി വാഴിക്കുന്ന ചടങ്ങ് നടന്നത്. കേംബ്രിഡ്ജിലും ട്രിനിറ്റി കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചാൾസ് തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടർന്ന് സൈനിക കാര്യങ്ങളിലും പരിശീലനം നേടി. 1981 ജൂലൈ 29–നായിരുന്നു ഡയാന സ്പെൻസറുമായുള്ള വിവാഹം. ഇതോടെ ഡയാന പ്രിൻസസ് ഓഫ് വെയ്ൽസ് എന്ന പദവിയിലെത്തി.

1977 മുതൽ ആരംഭിച്ച പരിചയവും പ്രണയവുമാണ് ചാൾസ്–ഡയാന വിവാഹത്തിലെത്തിയത്. 1981 ജൂലൈ 29–ന് ചാൾസ് രാജകുമാരനും ഡയാന സ്പെൻസറുമായുള്ള വിവാഹം ലോകമൊട്ടാകെ 75 കോടി ജനങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്. രാജകീയ ദമ്പതികളെ ഒരുനോക്കു കാണാനായി ആറു ലക്ഷത്തോളം പേർ ലണ്ടനിലെ നിരത്തുകളിലും ഉണ്ടായിരുന്നു. ഡയാന, ഡ‌യാന രാജകുമാരിയായി മാറിയതോടെ ലോകത്തിന്റെ ശ്രദ്ധ അവരിലായി. അവർക്ക് ആരാധകരും കൂടി. വിവാഹത്തിന് രണ്ടു വർഷത്തിനുള്ളിൽ ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും യാത്ര പോയ ദമ്പതികളിൽ ഡയാനയെ കാണാൻ ജനങ്ങൾ കൂട്ടത്തോടെ എത്തി. തന്നെ കാണാനല്ല, തന്റെ ഭാര്യയെ കാണാനാണ് അവർ വരുന്നത് എന്ന് അപ്പോൾ ചാൾസ് പറഞ്ഞതായി അന്നത്തെ റിപ്പോർട്ടുകൾ പറയുന്നുണ്ട്. രണ്ടാമത്തെ കുട്ടിയായി ഒരു പെൺകുഞ്ഞിനെ ആയിരുന്നു ചാൾസ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ ഹാരിയുടെ ജനനത്തോടെയാണ് തങ്ങൾ അകന്നു തുടങ്ങിയതെന്നും ഡയാന പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. 1986–ൽ ഇരുവരും വെവ്വേറെ താമസവും തുടങ്ങിയിരുന്നു. കാമില പാർക്കറുമായുള്ള ചാൾസിന്റെ ബന്ധം പുറത്തറിയുന്നതും ഈ സമയത്താണ്. ഡയാനയ്ക്കും ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉള്ളതായും അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.

1989–ൽ ഡയാന കാമിലയുമായി കൊമ്പുകോർത്ത സംഭവവും ഉണ്ടായി. ‘എനിക്കറിയാം നിങ്ങൾക്കും ചാൾസിനുമിടയിൽ എന്താണ് നടക്കുന്നത് എന്ന്. അത് നിങ്ങൾ അറിഞ്ഞിരിക്കാനായി പറയുന്നതാണ്’, എന്നായിരുന്നു ഡയാനയുടെ വാക്കുകൾ. ഇതിനിടെ, തന്റെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഡയാന, ജയിംസ് ഗിൽബെ എന്ന സുഹൃത്തിനോട് ഫോണിൽ പറഞ്ഞ കാര്യങ്ങൾ ഒരു ബ്രിട്ടിഷ് ടാബ്ലോയിഡ് പുറത്തുവിട്ടു. 1992 ഡിസംബർ 10–ന് തങ്ങൾ വേർപിരിയുന്നതായി ഇരുവരും പ്രസ്താവിച്ചു. ഇരുവരും ചേർന്നെടുത്ത തീരുമാനമാണിതെന്നും കുട്ടികളുടെ കാര്യത്തിൽ ഇരുവരും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ജോൺ മേജർ വ്യക്തമാക്കി.

‘ഞങ്ങളുടെ ബന്ധത്തിൽ മൂന്നു പേരുണ്ടായിരുന്നു. വിവാഹത്തിൽ അതിത്തിരി കൂടുതലാണ്’, 1985–ൽ ബിബിസിയുമായുള്ള ഒരു അഭിമുഖത്തിൽ ചാൾസും കാമിലയുമായുള്ള ബന്ധത്തെക്കുറിച്ച് ഡയാന തുറന്നടിച്ചു. തനിക്കും ഇത്തരം ബന്ധങ്ങളുണ്ടായെന്നും ഡിപ്രഷൻ അടക്കമുള്ള തന്റെ രോഗാവസ്ഥയെക്കുറിച്ചും ഡയാന അന്നു പറഞ്ഞിരുന്നു. ഒപ്പം, രാജാവാകാൻ ചാൾസ് യോഗ്യനല്ലെന്ന പരാമർശവും അവരിൽ നിന്നുണ്ടായി. ഇതിന് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്താൻ എലിസബത്ത് രാജ്ഞി അനുവാദം നൽകി. 1996 ഓഗസ്റ്റിൽ ഇരുവരും നിയപരമായി പിരിഞ്ഞു. ഇതിന് ഒരു വർഷത്തിനുള്ളിൽ, 1997 ഓഗസ്റ്റ് 31–ന് പാരീസിലുണ്ടായ കാറപടകത്തിൽ ഡയാന കൊല്ലപ്പെട്ടു. ഇതിന് എട്ടു വർഷത്തിനു ശേഷമാണ്, 2005–ൽ, ചാൾസ് കാമിലയെ വിവാഹം കഴിക്കുന്നത്.

ലോകം മാറി വരുന്ന സാഹചര്യത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തിന് എത്രത്തോളം നിലനിൽപ്പുണ്ട് എന്ന വാദം പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ മാറുന്ന കാലത്തിന് അനുസഹിച്ച് രാജഭരണത്തെ ആധുനികവത്ക്കരിക്കാൻ ചാൾസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ കാര്യങ്ങൾ പൊതുവേദിയിൽ ചർച്ചയാക്കാതിരിക്കാനും അതിനോടൊന്നും പ്രതികരിക്കാതിരിക്കാനും എലിസബത്ത് രാജ്ഞി ശ്രമിച്ചിരുന്നു. മക്കളുടെ വിവാഹ മോചനം തന്നെയയായിരുന്നു ഇതിൽ ഒരു കാര്യം. അതിലെ ഏറ്റവും വിവാദമായ എപ്പിസോഡ‍ായിരുന്നു ചാൾസ്–ഡയാന ബന്ധത്തിൽ സംഭവിച്ചത്. ഡയാന മരിച്ചപ്പോൾ പതാക താഴ്ത്തിക്കെട്ടാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവാദമായിരുന്നു.

ഇളയ മകൻ ആൻഡ്രുവിന്റെ പേരിലുയർന്ന ബലാത്സംഗ ആരോപണമായിരുന്നു മറ്റൊന്ന്. അതുവരെ ചാൾസിനേക്കാൾ എലിസബത്ത് രാജ്ഞിക്ക് പ്രിയപ്പെട്ട, യുദ്ധവീരനും മികച്ച പൈലറ്റുമൊക്കയായി അറിയപ്പെട്ടിരുന്ന ആൻഡ്രൂ രാജകുമാരനെതിരെ കേസെടുക്കാൻ മാൻഹാട്ടനിലെ കോടതി ഉത്തരവിട്ടതോടെ ഇയാളുടെ സൈനിക പദവികളും രാജകീയ ആനുകൂല്യങ്ങളും രാജ്ഞി റദ്ദാക്കിയിരുന്നു. കുപ്രസിദ്ധമായ ജെഫ്രി എപ്സ്റ്റീൻ ബലാത്സംഗ കേസിലാണ് ആൻഡ്രു ഉൾപ്പെട്ടത്. ആന്‍ഡ്രുവിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എപ്സ്റ്റീൻ കടത്തിക്കൊണ്ടു വന്നു എന്നായിരുന്നു കേസ്. എപ്സ്റ്റീൻ 2019–ൽ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.

ബക്കിങ്ഹാം കൊട്ടാരത്തിൽ നടന്നിരുന്ന വർണവിവചേനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതും വിവാദമായിരുന്നു. കൊട്ടാരത്തിലെ ക്ലറിക്കൽ ജോലികളിൽ കറുത്ത വംശജരെയും വിദേശികളെയും നിയമിക്കരുതെന്നും വേണമങ്കിൽ വീട്ടുജോലിക്കാരാക്കാം എന്നും 1960–കളിൽ നിർദേശമുണ്ടായിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വന്നത്. ചാൾസ് കഴിഞ്ഞാൽ അടുത്തതായി രാജപദവിയിലെത്തുന്ന മൂത്ത മകൻ 40–കാരനായ വില്യം പിതാവിന്റെ പാതയിൽ ചാരിറ്റിയും സൈനിക സേവനവുമൊക്കെയായി മുന്നോട്ടു പോകുന്നു. ഒപ്പം, അടുത്തതായി രാജാവാകുന്നതിന്റെ ഭാഗമായി കൊട്ടാരം കാര്യങ്ങളും ശ്രദ്ധിക്കുന്നു.

37–കാരനായ ഇളയ മകൻ ഹാരിയും ഭാര്യയും ഹോളിവു‍‍ഡ് താരവുമായിരുന്ന മേഗൻ മാർക്കലും രാജപദവി കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് അമേരിക്കയിൽ സാധാരണ ജീവിതം നയിക്കുകയാണ്. മേഗന്റെ മാതാവിന്റേത് ആഫ്രിക്കൻ–അമേരിക്കൻ പാരമ്പര്യവും പിതാവിന്റേത് ഡച്ച്–ഐറിഷ് പാരമ്പര്യവുമാണ്. ബ്രിട്ടിഷ് രാജകുടുംബത്തിലെ വർണവിവേചനത്തെ കുറിച്ച് മേഗൻ വെളിപ്പെടുത്തിയതും ഒരുസമയത്ത് വിവാദമായിരുന്നു. തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടി വെളുത്തതായിരിക്കുമോ എന്ന് രാജകുടുംബത്തിലൊരാൾ ‘ആശങ്ക’ പ്രകടിപ്പിച്ചിരുന്നു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ ഇനി നീണ്ട പത്ത് ദിനങ്ങൾ, രാജ്ഞിയുടെ ​ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്കാര ചടങ്ങുകൾ ഓരോ ദിവസങ്ങളിലായിട്ടാണ് നടക്കുക. മരിച്ച ദിവസം മുതലായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിക്കേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണവാർത്ത പുറത്തു വന്നത് എന്നതിനാൽ ഇന്നു മുതലാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുക. ഡി – ഡേ/ ഡി -0 എന്ന കോഡിലാണ് മരണ ദിവസം അറിയപ്പെടുന്നത്.

മരണം സ്ഥിരീകരിച്ച ഉടൻ ‘ലണ്ടൻ ബ്രിഡ്ജ് ഡൗൺ’ എന്ന കോഡിലാണ് ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുന്നത്. ഇതോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ബ്രിട്ടനിലെ എല്ലായിടത്തും പതാകകൾ താഴ്ത്തിക്കെട്ടണം. ബെക്കിങ്ഹാം പാലസിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പും നൽകും. യു.കെയുടെ ഔദ്യോഗിക മാധ്യമമായ ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) വിവരങ്ങൾ പുറത്തുവിടും. ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്തും മരണവിവരം അറിയിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രദർശിപ്പിക്കും. അതേസമയം, എത്ര ദിവസം ദുഃഖാചരണമായി ദിനമായി ആചരിക്കണം എന്നത് സംബന്ധിച്ച് ബെക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് വരുന്നതേയുള്ളു.

1960 മുതലാണ് ഇത്തരത്തിൽ നീണ്ട സംസ്കാര ചടങ്ങുകൾക്ക് രൂപരേഖ തയ്യാറാക്കുന്നത്. എല്ലാ വർഷവും സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുതുക്കുകയും ചെയ്യുന്നുണ്ട്. ഇതിനായുള്ള മുഴുവൻ പദ്ധതികളും ബെക്കിങ്ഹാം കൊട്ടാരമാണ് സ്ഥിരീകരിക്കുന്നത്. മരിച്ചു കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞായിരിക്കും കൊട്ടാരത്തിൽനിന്നു ​ഭൗതികശരീരം വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിക്കുക. അനുശോചനം അറിയിച്ച ശേഷം ബ്രിട്ടന്റെ ഹൃദയഭാഗത്തുള്ള വെസ്റ്റ്മിൻസ്റ്റർ പള്ളിയിലെ ഗ്രാൻഡ് ഹാളിൽവെച്ച് ​ഭൗതികശരീരം അടക്കം ചെയ്യും. വിൻഡ്സർ കോട്ടയിലാണ് രാജ്ഞിയുടെ പിതാവ് ജോർജ് ആറാമനേയും ഭർത്താവ് ഫിലിപ്പ് രാജകുമാരനേയും അടക്കം ചെയ്തിരിക്കുന്നത്.

1953-ൽ രാജ്ഞിയുടെ കിരീടധാരണം ഉൾപ്പെടെ ബ്രിട്ടനിലെ പല രാജാക്കന്മാരും രാജ്ഞിമാരും കിരീടധാരണം നടത്തിയ ചരിത്രപ്രസിദ്ധമായ പള്ളിയാണ് വെസ്റ്റ്മിൻസ്റ്റർ. 1947-ൽ ഫിലിപ്പ് രാജകുമാരനെ വിവാഹം ചെയ്തതും ഈ പള്ളിയിൽ വെച്ചായിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച, മരത്തടികൾകൊണ്ട് മേൽക്കൂരയുള്ള രാജകീയ വീട്ടുപകരണങ്ങളാൽ അലംകൃതമായ വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മധ്യത്തിലായിട്ടായിരിക്കും രാജ്ഞിയുടെ ശവമഞ്ചം വെക്കുക. സൈനിക അകമ്പടിയോടെ ഘോഷയാത്രയായിട്ടായിരിക്കും ബെക്കിങ്ഹാമിൽ നിന്ന് രാജ്ഞിയുടെ മൃതദേഹം ഇവിടെ എത്തിക്കുക.

ബ്രിട്ടന്റെ റോയൽ സ്റ്റാൻഡേർഡ് പതാകയിൽ പൊതിഞ്ഞ ശവമഞ്ചത്തിൽ രാജകിരീടം, ചെങ്കോൽ, ഓർബ് എന്നിവയും ഉണ്ടാകും. ശവമഞ്ചം ഹാളിൽവെച്ച് കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

170 കാരറ്റോളം വരുന്ന ബ്ലാക്ക് പ്രിൻസസ് റൂബി, സെന്റ് എഡ്വേർഡ്സ് സഫയർ നീലക്കല്ല്, കുള്ളിനൻ വജ്രം പതിപ്പിച്ച രാജകിരീടം 92 സെന്റീ മീറ്റർ നീളം വരുന്ന സ്വർണ്ണ ചെങ്കോൽ, ക്രിസ്തീയ ലോകത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ഗ്ലോബ് (ഓർബ്) തുടങ്ങിയവയാണ് കിരീടത്തോടൊപ്പം തന്നെ ശവമഞ്ചത്തിൽ സ്ഥാപിക്കും.

ശവസംസ്കാര ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ്മിൻസ്റ്റർ പള്ളിക്കകത്തുള്ള സെന്റ് ജോർജ് ചാപ്പലിലേക്ക് ശവമഞ്ചം കൊണ്ടു പോകും. കൂടെ രാജകുടുംബങ്ങൾ അനുഗമിക്കും. രാജകുടുംബങ്ങളുടെ വിവാഹവും സംസ്കാരങ്ങളും നടക്കുന്നത് ഈ പള്ളിയിൽവെച്ചാണ്. രാജ്ഞിയുടെ ഭർത്താവിന്റെ സംസ്കാരവും ഹാരിയുടേയും മേഗന്റേയും വിവാഹവും കഴിഞ്ഞത് ഇതേയിടത്ത് തന്നെയാണ്.

രാജകുടുബത്തിന്റേയും അതിഥികളുടേയും ഇടയിൽ കൂടി അൾത്താരയിൽ എത്തിക്കുന്ന ശവഞ്ചം ഒടുവിൽ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ രാജാക്കന്മാരെ അടക്കം ചെയ്യുന്ന കല്ലറയിലെത്തിക്കും.

മരണവിവരമറിഞ്ഞ് ബൽമോറയിൽ എത്തിയ ചാൾസ് രാജാവും രാജ്ഞിയും കഴിഞ്ഞ ദിവസം രാത്രി അവിടെ തങ്ങിയിരുന്നു. ഇന്ന് തിരിച്ച് ലണ്ടനിലെത്തുന്ന രാജാവ് അധികാരമേറ്റെടുക്കും. ലണ്ടൻ പ്രധാനമന്ത്രി ലിസ് ട്രസും പരിപാടിയിൽ പങ്കെടുത്തേക്കും. തുടർന്ന് ചാൾസ് രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർന്ന് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കുന്നതിനായി രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന ഏൾ മാർഷലുമായി ചർച്ച നടത്തും. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ബക്കിങ്ഹാം കൊട്ടാരം പുറത്തുവിടും. ആരൊക്കെ പങ്കെടുക്കണം, എത്ര നേരം നീളുന്ന സംസ്കാരചടങ്ങുകളാണ് വേണ്ടത്, എന്തൊക്കെ രാജകീയ വീട്ടുപകരണങ്ങളാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങൾ രാജാവ് തീരുമാനിക്കും. രാജ്യത്ത് എത്ര ദിവസം ദുഃഖാചരണമായി ആചരിക്കണമെന്ന കാര്യം സർക്കാർ തീരുമാനിക്കും. സംസ്കാരദിവസം ദേശീയ അവധിയായിരിക്കും.

ഇസ്ലാമിക തീവ്രവാദികൾ പ്രവാചക നിന്ദ കുറ്റം ചുമത്തി എതിർ ദിശയിൽ കൈകാലുകൾ മുറിച്ചുകളഞ്ഞ പ്രൊഫസർ ജോസഫ് സാറിനു ഇംഗ്ലണ്ടിൽ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതിനു വേണ്ടി അദ്ദേഹം ഇംഗ്ലണ്ടിലെ ഹോളി ഹെഡ് പോർട്ടിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ ശിക്ഷ്യ സിനി മാത്യു ബൊക്ക നൽകി അദ്ദേഹത്തെ യു കെയിലേക്ക് സ്വാഗതം ചെയ്തു.

തന്റെ ജീവിതാനുഭവം അദ്ദേഹത്തിന്റെ തൂലികയിലൂടെ പുസ്തക രൂപത്തിൽ പുറത്തുവന്നപ്പോൾ അത് ലോകമെമ്പാടുമുള്ള മലയാളി മനസുകളെ നോവിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു.
അദ്ദേഹം എഴുതിയ അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സാഹചര്യത്തിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നൽകുന്ന സ്വീകരണം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണു അദ്ദേഹം ഇംഗ്ലണ്ടിൽ എത്തിച്ചേർന്നിരിക്കുന്നത് . ആദ്യ സ്വീകരണം ലണ്ടനിൽ നടക്കും . ലിവർപൂളിൽ സെപ്റ്റംബർ 15 ന് സ്വീകരണം നൽകും. ലിവർപൂൾ സ്വീകരണത്തിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു. പിന്നീട് ഷെഫീൽഡിൽ നടക്കുന്ന സ്വീകരണത്തിന്റെ വിവരങ്ങൾ വിവരങ്ങൾ അറിയേണ്ടവർ വർഗീസ് ഡാനിയേലുമായി ബന്ധപ്പെടുക.
ലിവർപൂളിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച ഹോട്ടൽ അക്ഷയിൽ വൈകുന്നേരം 5 മണിക്ക് സ്വീകരണ പരിപാടികൾക്ക് തുടക്കമാകും സാറുമായി സംസാരിക്കാനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം , ലിവർപൂളിലെ സ്വികരണ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ സംഘടകരുമായി ബന്ധപ്പെടണം എന്നറിയിക്കുന്നു .

തോമസുകുട്ടി ഫ്രാൻസിസ് 07882193199
ടോം ജോസ് തടിയംപാട് 07859060320
സാബു ഫിലിപ്പ് 07708181997
ലാലു തോമസ് 07872612685

പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്സ്

.286 Kensington ,Liverpool .L72RN.

 

സിനിമയ്ക്കപ്പുറം രാഷ്ട്രീയ മേഖയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. ക്വീന്‍ എലിസബത്തിന്റെ വേര്‍പ്പാടില്‍ രാജ്ഞിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചതു ഓര്‍ക്കുകയാണ് സൂരേഷ് ഗോപി ഇപ്പോള്‍. ‘ ക്വീന്‍ എലിസബത്ത് നാടു നീങ്ങിയ വാര്‍ത്ത കേട്ടതില്‍ ദുഖമുണ്ട്. ഒരിക്കല്‍ അവരെ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചു കാണാനുളള അവസരം എനിക്കു ലഭിച്ചിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് രാജ്ഞിക്കൊപ്പമുളള ചിത്രം സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്.

2017 ലാണ് അന്നത്തെ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കൊപ്പം സൂരേഷ് ഗോപി ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്നത്. ക്വീന്‍ എലിസബത്തിനൊപ്പമുളള സുരോഷ് ഗോപിയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ സുരേഷ് ഗോപിയ്ക്ക് രാജ്ഞിയോടൊപ്പമുളള ചെറു സംഭാഷണത്തിനും അവസരം ലഭിച്ചു. സംഭാഷണത്തിനിടെ അദ്ദേഹം പാര്‍ലമെന്റ് അംഗമാണെന്നറിഞ്ഞ രാജ്ഞി പ്രസ്തുത മണ്ഡലത്തെപ്പറ്റി ആരായുകയും ചെയ്തിരുന്നു.

“എഴുപത് വർഷമായി ഇംഗ്ലണ്ടിലെ രാജ്ഞിയായി തുടരുന്ന ക്വീൻ എലിസബത്തിന്റെ മരണവാർത്ത എന്നെ ദുഖത്തിലാഴ്ത്തുന്നു. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകം മുഴുവൻ അവരെ സ്നേഹിച്ചു. 25 വർഷം മുമ്പ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അവർ മരുതനായകത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരുപക്ഷേ ക്വീൻ എലിസബത്ത് പങ്കെടുത്ത ഒരേയൊരു സിനിമാ ഷൂട്ട് അതായിരിക്കാം. 5 വർഷം മുമ്പ് ലണ്ടനിലെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ച്, ക്വീൻ എലിസബത്തിന്റെ കൊട്ടാരത്തിൽ വെച്ചും അവരെ കണ്ടുമുട്ടാനായത് ഞാനിപ്പോഴും ഓർക്കുന്നു. പ്രിയപ്പെട്ട രാജ്ഞിയുടെ വേർപാടിൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും രാജകുടുംബത്തിനും എന്റെ അഗാധമായ അനുശോചനം,” കമൽഹാസൻ കുറിച്ചു.

RECENT POSTS
Copyright © . All rights reserved