UK

1997ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്.

അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു.

അന്ന് കൊച്ചിയിലെ പരദേശി സിനഗോഗും രാഞ്ജി സന്ദര്‍ശിച്ചിരുന്നു. സിനഗോഗ് വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചു.

രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.

ഇന്ത്യയ്ക്കും പ്രിയങ്കരി

1952ൽ രാജ്ഞിയുടെ കിരീടധാരണം നടക്കുമ്പോൾ ജവഹർലാൽ നെഹ്റുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള പല ഇന്ത്യൻ നേതാക്കളുമായും രാജ്ഞിക്ക് അടുത്ത വ്യക്തിബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽതന്നെ ഏറ്റവും അടുപ്പം ഇന്ദിരാഗാന്ധിയോടും. ഇന്ത്യയോടും ഇന്ത്യൻ ജനതയോടും പ്രത്യേക താൽപര്യം പുലർത്തുന്നതിലും രാജ്ഞി ശ്രദ്ധപുലർത്തി.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് ലോകനേതാക്കൾ. ബ്രിട്ടനും അവിടുത്തെ ജനങ്ങള്‍ക്കും പ്രചോദനാത്മക നേതൃത്വം നല്‍കാന്‍ എലിസബത്തിന് കഴിഞ്ഞെന്നും അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015-ലെയും 2018-ലെയും യുകെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും മോദി ട്വീറ്റില്‍ പരാമര്‍ശിച്ചു. രാജ്ഞിയുടെ സൗഹാര്‍ദവും ദയവും ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

യുഎസിന്റെ ചിന്തകളും പ്രാർഥനകളും ബ്രിട്ടനിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒരു കാലഘട്ടത്തെ എലിസബത്ത് രാജ്ഞി നിർവചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആദര സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.

എലിസബത്ത് തന്റെ പദവിയോട് നീതി പുലർത്തിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അനുശോചിച്ചു. ബ്രിട്ടനും കോൺവെൽത്ത് രാജ്യങ്ങൾക്കുമായി നിസീമമായ സേവനം അർപ്പിച്ചെന്ന് ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.

കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. പത്തുദിവസത്തേക്ക് യുകെയില്‍ ഔദ്യോഗിക ദുഃഖാചരണമാണ്. പാര്‍ലമെന്‍റിന്‍റേത് അടക്കം ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു.

 

ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധിക കാലമിരുന്നത് എലിസബത്ത് രാഞ്ജി. തായ്‌ലൻഡ് രാജാവ് ഭൂമിബോൽ അതുല്യതേജിനെ മറികടന്നാണ് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) ഏറ്റവും കൂടൂതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരി എന്ന റെക്കോ‍ഡിനുടമയായത്.

1927 നും 2016 നും ഇടയിലായി 70 വർഷവും 126 ദിവസവുമാണു തായ് രാജാവ് സിംഹാസനത്തിലിരുന്നത്. ഈ റെക്കോർഡാണ് രാജാധികാരത്തിന്റെ എഴുപതാം വാർഷികം ആഘോഷിച്ച വേളയിൽ എലിസബത്ത് രാജ്ഞി മറികടന്നത്. 1643 മുതൽ 1715 വരെ ഫ്രാൻസ് ഭരിച്ച ലൂയി പതിനാലാമനാണു ലോകത്ത് ഏറ്റവും കാലം സിംഹാസനത്തിൽ വാണത്. 72 വർഷവും 110 ദിവസവുമാണ് അദ്ദേഹം സിംഹാസനത്തിൽ ഇരുന്നത്.

1953 ൽ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനിൽ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടം 2015 സെപ്റ്റംബറിൽ സ്വന്തമാക്കിയിരുന്നു. 70 വർഷവും 214 ദിവസവുമാണ് എലിസബത്ത് അധികാരത്തിലിരുന്നത്.

ഏറ്റവും കൂടുതൽ കാലം കിരീടം ചൂടിയ ബ്രിട്ടിഷ് രാജ്ഞി എന്ന പദവിക്കൊപ്പം ഫിലിപ് രാജകുമാരനുമായി ഊഷ്മളമായ ദാമ്പത്യവും എലിസബത്ത് പുലർത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്’, ഇങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം ഏഴു ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്.

താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പിടിച്ചത്. 1947 ൽ, ഇരുപത്തിയൊന്നാം വയസ്സിൽ, വിവാഹത്തിനു മാസങ്ങൾക്കു മുൻപ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തിൽ വച്ചത്.

ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറിൽ പോകുമ്പോൾ ഒരു ഫൊട്ടോഗ്രഫർ പിന്നാലെ പാഞ്ഞത്, ലണ്ടൻ നിശാക്ലബ്ബിൽ നൃത്തം ചെയ്‌തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാൾ സമയത്തായിരുന്നു പ്രണയവർത്തമാനം നിറഞ്ഞ പഴയ കത്ത് ലേലത്തിൽ പോയത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ പ്രണയം രാജകീയമായിത്തന്നെ തുടർന്നു.

ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക്–ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922 ൽ ഭരണ അട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്സ് കൊണ്ടു നിർമിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.

1930 ൽ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്നം കാരണം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്കോട്ടിഷ് ബോർഡിങ് സ്കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിൻബർഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു.

10,000 മുത്തുകൾ പതിപ്പിച്ച പട്ടിന്റെ വസ്ത്രമായിരുന്നു എലിസബത്ത് വിവാഹത്തിന് അണിഞ്ഞത്. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാൽ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു.

അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നു ചേർന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്.

ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പറയാറ്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ കാര്യത്തിൽ അത് തിരിച്ചായിരുന്നു. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ൽ മരണത്തിന് കീഴടങ്ങുന്നതുവരെ രാ‍‍ജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാൻ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രിൽ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭർതൃവിയോഗത്തിന്റെ ഒരു വർഷവും അഞ്ചു മാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ലായിരുന്നു. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും.

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ്(73) ആണ് ബ്രിട്ടന്റെ പുതിയ രാജാവ്. ചാൾസ് മൂന്നാമൻ എന്ന പേരാകും സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകൾ മരവിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ലിസ് ട്രസ് ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രധാനമന്ത്രിയായതിന് ആദ്യ നടപടിയാണിത്. എന്നാൽ എണ്ണ, വാതക കമ്പനികൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിൽ ലിസ് ട്രസ് വിസമ്മതിച്ചു. ഇതോടെ ഏകദേശം 170 ബില്യൺ പൗണ്ട് അധിക ലാഭം ഇവർക്ക് ലഭിക്കും.

കൂടുതൽ പണം കടം വാങ്ങുന്നതിലൂടെ ദേശീയ കടം 100 ബില്യൺ പൗണ്ടിനടുത്തെത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പാദകർക്ക് 170 ബില്യൺ പൗണ്ട് അധിക ലാഭം നേടാനാകുമെന്ന് ട്രഷറി പ്രവചിച്ചതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ആഴ്ച ലിസ് ട്രസ് പ്രഖ്യാപിക്കുന്ന പ്രധാന പദ്ധതികൾക്ക് കീഴിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലിൽ പ്രതിവർഷം 2,500 പൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട്. “നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ ജീവിതച്ചെലവുമായി പൊരുതുകയാണെന്നും ഊർജ്ജ ബില്ലുമായി മല്ലിടുകയാണെന്നും ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, പ്രധാനമന്ത്രി എന്ന നിലയിൽ, ജനങ്ങളുടെ എനർജി ബില്ലിൽ ഞാൻ അടിയന്തിര നടപടി സ്വീകരിക്കുന്നത്.” ട്രസ് വ്യക്തമാക്കി.

നിലവിലെ പരിധി £1,971 ആണെങ്കിലും ശൈത്യകാലത്ത് ലിസ് ട്രസ് £400 കിഴിവ് നിലനിർത്തുകയും ബില്ലുകളിൽ £153 ഗ്രീൻ ലെവികൾ ഒഴിവാക്കുകയും ചെയ്യുമെന്നുമാണ് സഖ്യകക്ഷികൾ കരുതുന്നത്. മുൻ കാലങ്ങളിൽ വിവാദമായ പല പദ്ധതികളും പുതിയ പ്രധാനമന്ത്രി പിൻവലിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 1985 ന് ശേഷം യുഎസ് ഡോളറിനെതിരെ പൗണ്ട് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റെർലിംഗ് 0.64% ഇടിഞ്ഞ് 1.145 ഡോളറിലെത്തി. 37 വർഷത്തിനിടെ കണ്ടിട്ടില്ലാത്ത നിലയാണിത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. യുക്രെയ്നിൽ യുദ്ധം തുടരുന്നതിനാലാണിതെന്നും ഇത് തടയാൻ കാര്യമായൊന്നും ചെയ്യാനാകില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ലെ അവസാന മൂന്ന് മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നും 2023 അവസാനം വരെ നീളുമെന്നുമാണ് വിഷയത്തിൽ വിദ​ഗ്ദരുടെ പ്രതികരണം.

അതേസമയം, റഷ്യയുടെ പ്രവർത്തനങ്ങളും ഊർജ വിലയിലുണ്ടായ ആഘാതവുമാണ് ഇതിന് കാരണമെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഊർജ ബില്ലുകളുടെ കുത്തനെയുള്ള വർദ്ധനവ് പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു സാധാരണ എനർജി ബിൽ ഏകദേശം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ കഴിയുമെന്നും ഇത് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, ഒരു സാധാരണ കുടുംബത്തിന്റെ ഗ്യാസ്, വൈദ്യുതി ബിൽ ഒക്ടോബറിൽ 1,971 പൗണ്ടിൽ നിന്ന് 3,549 പൗണ്ടായി ഉയരുവാൻ സാധ്യതയുണ്ട്.

ലോക്ക്ഡൗൺ പിൻവലിച്ച് സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഊർജ വില കുത്തനെ ഉയർന്നതും റഷ്യ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുത്തനെ വെട്ടിക്കുറച്ചതും പ്രതിസന്ധി കൂടുതൽ മോശമാക്കി. കുതിച്ചുയരുന്ന വില നിയന്ത്രണത്തിലാക്കാൻ 27 വർഷത്തിനിടയിലാദ്യമായി പലിശ നിരക്ക് ഉയർത്തിയപ്പോൾ തന്നെ യുകെയിൽ മാന്ദ്യം പ്രവചിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷത്തെ യുകെ ജെയിംസ് ഡൈസൺ അവാർഡ് പ്രാരംഭ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തുന്ന ഉപകരണത്തിന്. ബ്രസ്റ്റിലെ സംശയാസ്പദമായ മുഴകളും ബ്രസ്റ്റ് ടിഷ്യൂവിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടെത്താനും ഈ ഉപകരണത്തിന് കഴിയും. സ്തനാർബുദം ഒരു ആഗോള പ്രശ്നമായ ഈ സാഹചര്യത്തിൽ ഈ കണ്ടെത്തൽ നിരവധിപേർക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞവർഷം യുകെയിൽ ഏകദേശം 11,500 സ്തനാർബുദ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ യുകെയിൽ ക്യാൻസർ മൂലം മരിക്കുന്നവരിൽ ഏറ്റവും രണ്ടാമത്തെ ഏറ്റവും ഉയർന്ന കാരണവും സ്തനാർബുദം തന്നെ. ഇത്രയും ഉയർന്ന കണക്കുകൾ ഉണ്ടെങ്കിലും പല സ്ത്രീകളും പ്രതിമാസ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെടുന്നു.

18 മുതൽ 35 വരെയുള്ള പ്രായപരിധിയിലുള്ള പകുതിയിലധികം സ്ത്രീകളും തങ്ങൾ സ്ഥിരമായി പരിശോധനകൾ നടത്തുന്നില്ലെന്ന് വ്യക്തമാക്കി. സ്തനാർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ അതിജീവന നിരക്ക് വളരെ ഉയർന്നതാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും റോയൽ കോളേജ് ഓഫ് ആർട്ടിലെയും ഇന്നൊവേഷൻ ഡിസൈൻ എഞ്ചിനീയറിംഗ് ബിരുദധാരികളായ ഡെബ്ര ബബലോലയും ഷെഫാലി ബൊഹ്‌റയും ആണ് അവരുടെ ഗവേഷണത്തിലൂടെ സ്ത്രീകൾക്ക് സ്വയം പരിശോധന നടത്താൻ സാധിക്കുന്ന രീതിയിലുള്ള ഉപകരണം തയ്യാറാക്കിയത്. ഈ ഉപകരണം ഉപയോഗിച്ച് വീട്ടിൽ തന്നെ സ്തനാരോഗ്യം നിരീക്ഷിക്കാം. പ്രതിമാസം ഗൈഡഡ് സെൽഫ് ചെക്കുകളും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും തിരഞ്ഞാലും വാഹന മോഷ്ടാക്കളെ നമുക്ക് കാണാനാകും. ബജറ്റ് കാറുകള്‍ മുതല്‍ സൂപ്പര്‍ കാറുകള്‍ വരെ മോഷ്ടിക്കുന്നവരുണ്ട്. കാറിന്റെ വില കൂടുന്നതിന് അനുസരിച്ച് സുരക്ഷ ഫീച്ചറുകള്‍ അധികം വരുമെങ്കിലും ഇതെല്ലാം പൊട്ടിച്ച് കടത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം വിരുതന്‍മാരായ കള്ളന്‍മാര്‍ ഇന്നുണ്ട്. എങ്കിലും കക്കാന്‍ പഠിച്ചാലും നിക്കാന്‍ പഠിക്കണം എന്നല്ലെ ചൊല്ല്.

കക്കാന്‍ പഠിച്ചു, നിക്കാന്‍ പഠിച്ചില്ല, ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ബെന്റലി മുല്‍സാന്‍ പാകിസ്ഥാനില്‍ നിന്ന് ‘പൊക്കി’. ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് മോഷണം പോയ ആഡംബര കാറായ ബെന്റ്‌ലി മുല്‍സാന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കണ്ടെത്തി. സംഭവം എങ്ങനെയെന്നല്ലെ?. വാഹനം മോഷ്ടിച്ച് വന്‍കര കടന്ന് പാകിസ്താനിലെത്തിച്ച തസ്‌കരന്‍മാര്‍ക്ക് എവിടെയാണ് പിഴച്ചതെന്നല്ലെ.

മോഷണം പോയ കാറിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കലക്‌ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കറാച്ചിയിലെ കളക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (സിസിഇ) കറാച്ചി നഗരത്തില്‍ ശക്തമായ റെയ്ഡ് നടത്തിയത്. പിന്നാലെ യുകെ നാഷണല്‍ ക്രൈം ഏജന്‍സി നഗരത്തിലെ ഡിഎച്ച്എ പ്രദേശത്തെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ ബെന്റ്ലി മുല്‍സാന്‍ കണ്ടെത്തുകയായിരുന്നു.

വി.ഐ.എന്‍ നമ്പര്‍ എസ്.സി.ബി.ബി.എ 63വൈ 7എഫ്.സി 001375, എഞ്ചിന്‍ നമ്പര്‍ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്‌ലി മുല്‍സാന്‍ – വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയില്‍ നിന്ന് കണ്ടെത്തിയത്.

ബെന്റ്‌ലിയില്‍ നിന്ന് മോഷ്ടാക്കള്‍ ട്രാക്കിംഗ് ഉപകരണം നീക്കം ചെയ്തിട്ടില്ലെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെയാണ് കള്ളമാരുടെ പണി പാളിയത്. അവര്‍ ട്രാക്കര്‍ ഓഫ് ചെയ്തില്ല, അങ്ങനെയാണ് യുകെ അധികൃതര്‍ കാറിന്റെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത്. വാഹനത്തിന്റെ കൃത്യമായ സ്ഥാനം പരിശോധിച്ച ശേഷം യുകെ അധികൃതര്‍ വാഹനം നിരീക്ഷിച്ച് പാക് സര്‍ക്കാരിന് വിശദാംശങ്ങള്‍ നല്‍കി.

റെയ്ഡിനിടെ പാകിസ്ഥാന്‍ രജിസ്‌ട്രേഷനും നമ്പര്‍ പ്ലേറ്റും ഉള്ള ബെന്റ്‌ലി പാക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബെന്റ്‌ലിയുടെ ഷാസി നമ്പര്‍ യുകെയില്‍ നിന്ന് മോഷ്ടിച്ച ബെന്റ്‌ലിയുടെ നമ്പറുമായി പൊരുത്തപ്പെടുന്നതായി അവര്‍ പരിശോധനയില്‍ കണ്ടെത്തി. കൈവശം വെച്ചിരുന്നയാളുടെ പക്കല്‍ അനുബന്ധ രേഖകള്‍ കൂടി ഇല്ലാതെ വന്നതോടെ പാകിസ്ഥാന്‍ അധികൃതര്‍ വാഹനം പിടിച്ചെടുത്തു.

ഇതോടൊപ്പം കാര്‍ കൈവശം വെച്ചിരുന്നയാളെയും ഇയാള്‍ക്ക് കാര്‍ വിറ്റ ബ്രോക്കറെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്ലി കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കാറുകള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകളാണ് റാക്കറ്റ് കള്ളക്കടത്തിനായി ഉപയോഗിച്ചത്. മോഷ്ടിച്ച വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാക് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി എഫ്ഐആര്‍ ഫയല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്ന് ഇത്തരം നിരവധി റാക്കറ്റുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍, മോഷ്ടിക്കപ്പെട്ട മിക്ക കാറുകളും സ്‌പെയര്‍ പാര്‍ട്സുകള്‍ വെവ്വേറെയാക്കി വില്‍ക്കുകയാണ് ചെയ്യാറ്. പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യും.

ആധുനിക കാലത്തെ പല കാറുകളും ഫാക്ടറിയില്‍ ഘടിപ്പിച്ച ട്രാക്കിംഗ് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഡാഷ്ബോര്‍ഡിന് കീഴില്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന ഒരു ഹാര്‍ഡ് വയര്‍ഡ് ട്രാക്കര്‍ ഘടിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

കാറിന്റെ ഇസിയുവിലേക്ക് കണക്ട് ചെയ്യാവുന്ന അത്തരം നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അത്തരം ഉപകരണങ്ങള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ടുകള്‍, കാറിന്റെ വേഗത, കാര്‍ ഒരു നിശ്ചിത പോയിന്റിന് അപ്പുറം പോകുക എന്നിവയെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നു. ഈ ഉപകരണങ്ങള്‍ക്ക് വാഹനത്തിന്റെ ഇഗ്‌നിഷന്‍ വിദൂരമായി സ്വിച്ച് ഓഫ് ചെയ്യാനും കഴിയും.

ഈ ഉപകരണങ്ങളില്‍ ചിലതിന് എഞ്ചിന്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാനും കഴിയും. വാഹനം ഒരു പ്രത്യേക പോയിന്റ് കടന്നാല്‍ എഞ്ചിന്‍ യാന്ത്രികമായി ഓഫാകുന്ന GPS ഫെന്‍സ് പോലും ഉടമകള്‍ക്ക് സജ്ജീകരിക്കാനാകും. ഈ ഉപകരണങ്ങള്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും ലഭ്യമാണ്.

കൂടാതെ ഉപകരണത്തില്‍ GPS സംവിധാനവും ഇന്റര്‍നെറ്റ് പ്രവര്‍ത്തനവും നിലനിര്‍ത്തുന്നതിന് നാമമാത്രമായ സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം.

കോട്ടയം: കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസിക്കും ആൽബിൻ ജോർജ് രണ്ടു കിഡ് നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകർന്നിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാൻ ശ്രമിക്കവെ മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ആണ് അറിയുന്നത് തൻ്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആൽബിനുള്ളത്. മൂത്ത മകനായ ആൽബിൻ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാൽ തൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വർഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആൽബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാൽ മാത്രമേ ജീവൻ നിലനിർത്തുവാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചികിത്സകൾതന്നെ ഈ നിർധന കുടുംബത്തെ വലിയൊരുകടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തിൽ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല. കിഡ്‌നി മാറ്റിവയ്ക്കുവാൻ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നിൽക്കുകയാണ്. ഈ അവസരത്തിൽ നല്ലവരായ സുഹൃത്തുക്കൾ നൽകുന്ന ഓരോ ചെറിയ സഹായവും ആൽബിൻ്റെ ജീവൻ്റെ വിലയായിരിക്കും. പ്രിയമുള്ളവരേ നിങ്ങളാൽ കഴിയുന്ന സഹായം സെപ്റ്റംബർ പത്തിനുമുൻപായി വോക്കിങ് കാരുണ്യയുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

ഒരാഴ്ച മുൻപ് പുറത്ത് വന്ന യുകെയിലെ ജി സി എസ് ഇ റിസൾട്ട് ഒട്ടേറെ മലയാളി വിദ്യാർത്ഥികൾക്ക് അഭിമാനാർഹമായ വിജയമാണ് സമ്മാനിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികളുടെ നിരവധി വാർത്തകൾ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗണത്തിലേക്ക് മറ്റൊരു വിജയ ഗാഥ കൂടി എഴുതിച്ചേർത്തിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിൽ നിന്ന് അക്സ സന്തോഷ് എന്ന മിടുമിടുക്കി.

പതിനൊന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ ഡിസ്റ്റിങ്ങ്ഷനും ഉൾപ്പെടെ ത്രസിപ്പിക്കുന്ന വിജയമാണ് അക്സ സന്തോഷ് കരസ്ഥമാക്കിയത്. സ്വാൻസിയിലെ ബിഷപ്പ് വോഗൻ സ്‌കൂളിലാണ് അക്സ ജി സി എസ് സി പൂർത്തിയാക്കിയത്. തുടർന്നും ഇതേ സ്‌കൂളിൽ തന്നെ എ ലെവൽ പഠിക്കാൻ ഒരുങ്ങുകയാണ് അക്സ ഇപ്പോൾ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നീ വിഷയങ്ങൾ ആണ് എ ലെവൽ പഠനത്തിനു അക്സ തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിഡ്‌ജെന്റ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ  മെയിന്റനൻസ് വിഭാഗത്തിൽ ടെക്‌നീഷ്യൻ ആണ് അക്സയുടെ പിതാവ് സന്തോഷ് മാത്യു. മാതാവ് റിനി സന്തോഷ് സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ മൈനർ ഇഞ്ചുറി യൂണിറ്റ് വിഭാഗത്തിൽ ബാന്റ് സെവൻ നഴ്സ് ആണ്. പത്തനംതിട്ട കോഴഞ്ചേരി പ്ലാത്താനത്ത് കുടുംബാംഗമായ സന്തോഷും കുടുംബവും പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആണ് യുകെയിൽ എത്തിയത് . അക്സയുടെ സഹോദരി അലീഷ്യ സന്തോഷ് സ്വാൻസി ബിഷപ്പ് വോഗൻ സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സഹോദരൻ അഡോൺ മാത്യു സന്തോഷ് സെന്റ് ജോസഫ്‌സ് കാത്തലിക് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.

അക്സ സന്തോഷ് നേടിയ മികച്ച വിജയത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ഇന്ത്യ. ബ്രിട്ടനെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. ഈ വർഷം രാജ്യം 7 ശതമാനത്തിലേറെ വളർച്ച നേടുമെന്നാണു പ്രതീക്ഷ. 2021ന്റെ അവസാന മൂന്നു മാസങ്ങളിലുണ്ടായ നേട്ടങ്ങളാണ് ഇന്ത്യയ്ക്കു കരുത്തായതെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 854.7 ബില്യൻ ഡോളറായിരുന്നു. യുകെയിൽ ഇത് 814 ബില്യൻ ഡോളറും. ഒന്നാം സ്ഥാനത്തുള്ള യുഎസിന് 25,350 ബില്യൻ ഡോളറാണു അവസാന പാദത്തിലെ മൂല്യമെന്നാണു രാജ്യാന്തര നാണ്യനിധിയുടെ കണക്ക്. അവസാന ദിവസത്തിലെ ഡോളർ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ബ്രിട്ടനിൽ ജീവിതച്ചെലവ് കൂടിയ സമയത്താണ് ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ 2019ലും ഇന്ത്യ യുകെയെ മറികടന്നിരുന്നു.

ആദ്യപാദ വളർച്ചനിരക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എസ്ബിഐ റിസർച്ച്, മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് അടക്കമുള്ളവ ഇന്ത്യയുടെ ഈ സാമ്പത്തികവർഷത്തെ വളർച്ചാനിരക്ക് അനുമാനം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് യുകെയെ പിന്തള്ളിയ വിവരം പുറത്തുവരുന്നത്. 7.5% ആയിരുന്ന അനുമാനം 6.8 ശതമാനമായിട്ടാണ് എസ്ബിഐ റിസർച്ച് കുറച്ചത്. മൂഡീസ് 8.8 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കുറച്ചു. രാജ്യം രേഖപ്പെടുത്തിയ ആദ്യപാദ സാമ്പത്തികവളർച്ച 13.5% ആണ്. റിസർവ് ബാങ്കിന്റെ അനുമാനം 16.2 ശതമാനമായിരുന്നു.

RECENT POSTS
Copyright © . All rights reserved