UK

ദൈവവിളിയുടെ ധന്യ മുഹൂർത്തത്തിന് യു കെ സാക്ഷ്യം വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത കുട്ടനാട് വേഴപ്രാ പള്ളി ഇടവക അംഗമായ മഠത്തിൽ ആൻറണിയുടെയും ഏലിയാമ്മയുടെയും മകൻ ജെയിംസ് (ടോമിച്ചൻ) ന്റെയും കാഞ്ഞിരപ്പള്ളി അതിരൂപത പൊൻകുന്നം ചെങ്ങളം കാഞ്ഞിരമറ്റം പള്ളി ഇടവക അംഗമായ പുത്തൻപുരയ്ക്കൽ പി .വി ആൻറണിയുടെയും ത്രേസ്യാമ്മയുടെയും മകളായ ജോളി ജെയിംസിന്റെയും മകനായ ഫാ. ജിത്തു ജയിംസ് മഠത്തിലിൻെറ പുത്തൻ കുർബാന നോർത്താംപ്ടണിൽ നടന്നു .ഔവർ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കത്തീഡ്രലിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ പീറ്റർ ഡോയലിലെ ബിഷപ്പ് എമിരിറ്റസ് ആയ ബിഷപ്പ് ഡേവിഡ് ഓക്ക് ലിയിൽ നിന്നാണ് ഫാ. ജിത്തു ജയിംസ് പൗരോഹിത്യം സ്വീകരിച്ചത്.

ഒട്ടേറെ വൈദികരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആശംസകൾ ചടങ്ങിനെ ധന്യമാക്കി . ഫാ ആന്റണി ചുണ്ടേലിക്കാട്ട് വി ജി നന്ദി പറഞ്ഞ ചടങ്ങ് യുകെയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനാനുഭവമായി.    ഫാ ജോർജ്ജ് തോമസ് .വി ജി, ഫാ ബെന്നി വള്ളിയാവെട്ടിൽ എം എസ് എഫ് എസ്, ഫാ എബിൻ തോമസ് വി സി, ഫാ സുജിത്ത് എം എസ് എഫ് എസ്, ഫാ ആർ ജോസഫ്, ഫാ ആർ ദീപു ആന്റണി പുത്തൻപുരക്കൽ, ഫാ ,മാത്യു ലാൽ , ഫാ . ഷാൻജു കൊച്ചുപറമ്പിൽ എന്നിവരും പ്രാർത്ഥനാ ശുശ്രൂഷയിൽ സന്നിഹിതരായിരുന്നു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്രിട്ടൻ ബുധനാഴ്ച പ്രഖ്യാപിച്ചു.ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ചെവനിംഗ് സ്കോളർഷിപ്പുകൾ ഉൾപ്പെടുന്നു, യുകെ സർവകലാശാലയിൽ ഏത് വിഷയവും പഠിക്കാനുള്ള അവസരവും.

കൂടാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ത്രീകൾക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ഏകദേശം 18 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.ഇവയ്‌ക്കൊപ്പം ആറ് ഇംഗ്ലീഷ് സ്‌കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.സെപ്തംബർ മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാൻ 75 സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 150 ലധികം യുകെ സർവകലാശാലകളിലായി 12,000 കോഴ്സുകൾ ഉൾക്കൊള്ളുന്നു . 1983 മുതൽ ആഗോള നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള 150 രാജ്യങ്ങളിൽ യുകെ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അവാർഡ് പദ്ധതിയാണ് ചെവനിംഗ് പദ്ധതി. 3,500-ലധികം പൂർവ്വ വിദ്യാർത്ഥികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഷെവനിംഗ് പരിപാടിയാണ് ഇന്ത്യയുടെ ചെവനിംഗ്.

“ഇന്ത്യയുടെ 75-ാം വർഷത്തിൽ, ഇത് ഒരു വലിയ നാഴികക്കല്ലാണ്,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്കിൽ പറഞ്ഞു.”വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളിൽ നിന്നുള്ള അസാധാരണമായ പിന്തുണക്ക് നന്ദി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഈ പഠനകാലയളവിൽ ലഭിക്കും’’

എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ സൺസ്, ഡ്യുലിംഗോ എന്നിവ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനുള്ള ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നു.75 സ്കോളർഷിപ്പുകളുടെ ഭാഗമായി എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.

പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളിൽ ട്യൂഷൻ, ജീവിതച്ചെലവ്, ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമിനുള്ള യാത്രാ ചെലവ് എന്നിവ ഉൾപ്പെടുന്നു.അവാർഡിന് അർഹത നേടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

മനോജ് കുമാറിന്റെ നോവൽ “പെയ്തൊഴിയാത്ത മഴ”ജനശ്രദ്ധ പിടിച്ചു പറ്റുന്നു. സംഭവബഹുലമായ യുകെ ജീവിതത്തിൽ സംഭവിക്കുന്ന കാരൃങ്ങൾ പച്ചയായരീതിയിൽ എല്ലവർക്കും ഒരേപോലെ മനസിലാകുന്ന ഭാക്ഷയിൽ ലളിതമായി വർണ്ണിക്കുന്നതിൽ നോവലിസ്റ്റ് പുണ്ണമായും വിജയിച്ചിരിക്കുന്നു. പ്രതേൃകിച്ച് പ്രവാസികൾ വായിക്കേണ്ട പുസ്തകം. ആദൃാവസനംവരെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് വായനക്കാരേ മുന്നോട്ട് കൊണ്ടുപോകുന്ന മനോഹരമായ കഥാതന്തു. ആമസോണിൽ ലഭ്യമാണ്. മനോജിന്റെ മനോഹരമായ രചനയിൽ സുന്ദരം മനോഹരം അകാംക്ഷജനകം എന്ന് അല്ലാതെ ഒന്നും പറയാനില്ലാ ഈ നോവലിനെപ്പറ്റി.

കെസിഎഫ് വാറ്റ് ഫോർഡിന്റെ സജീവ പ്രവർത്തകനാണ് നോവലിസ്റ്റ്. ഒരു നോവൽ എന്നതിലുപരി ഒരു ഡ്രമാറ്റിക്കൽ അല്ലെങ്കിൽ സിനിമാറ്റിക്കൽ ശൈലിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിയമങ്ങൾ കർക്കശമായി പ്രയോഗിക്കപ്പെടുമ്പോൾ മനുഷ്യരെക്കാളും നിയമങ്ങളാണ് വലുതെന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നത് ചില അവസരങ്ങളിൽ വേദനാജനകമാണ്. ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ വളരെ സമർത്ഥമായും ഉള്ളിൽതട്ടുന്ന രീതിയിലും ചിത്രീകരിക്കാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട് . പുത്തൻ പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന വായനക്കാർക്കുതകുന്ന നോവൽ. ചില ദുർബല നിമിഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളുടെ പരിണിത ഫലം ചിലപ്പോൾ എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് ഈ നോവലിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.

മനോജ് കുമാർ : കേരളത്തിലെ കണ്ണൂര്‍ സ്വദേശിയാണ്. യു.കെ.യിലെ സെൻട്രൽ ലണ്ടനിൽ നിന്നും ഏറെ അകലെയല്ലാത്ത വാറ്റ് ഫോഡ്എന്ന സ്ഥലത്താണ്, യു.കെ. സിറ്റിസണായി വര്‍ഷങ്ങളായി താമസം. വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂൾ, കണിയാഞ്ചാല്‍ ഗവ. സ്കൂള്‍, വായാട്ടുപറമ്പ് സെന്റ് ജോസഫ് സ് സ്കൂൾ, പയ്യന്നൂർ കോളേജ്, കോഴിക്കോട് ഗവ. പോളിടെക് നിക്, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജ് ഇവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാസർഗോഡ് ആലിയ ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വര്‍ഷങ്ങളോളം തിരുവനന്തപുരം കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) എന്ന ഗവണ്മെന്‍റ് കമ്പനിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമ്മറും, കമ്പ്യൂട്ടര്‍ ഡിവിഷന്റെ ചുമതലവഹിക്കുകയും ആയിരുന്നു. ശേഷം, തിരുവനന്തപുരത്ത് ഐ.വാ (IVA) സിസ്റ്റെംസ് എന്ന സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ പ്രൊജെക്റ്റ് മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും തുടര്‍ന്ന് യു.കെ.യിലേക്ക് കുടുംബ സമേതം താമസം മാറുകയുമായിരുന്നു. യു.കെ.യിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇമിസിൽ (EMIS) സോഫ്റ്റ് വെയര്‍ ഡിവിഷനിൽ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായ മനോജ് കുമാര്‍ സിനിമാ തിരക്കഥാ രചനാ മേഖലയിലും രംഗത്തുണ്ട്.

തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.

പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.

യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.

എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.

കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.

ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ അധികവരുമാനത്തിനായി നമ്മള്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ അതു പരിഹരിക്കാന്‍ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുക. ഇതിനായി ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.

മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നില്‍. തന്റെ ഭര്‍ത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റില്‍ പറയുന്നു.

മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.

ഇത്തരം ജോലിയില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്‌റ്റോക്ക് ഓൺ ട്രെൻഡ് മലയാളി അസോസിയേഷൻെറ മുൻ വൈസ് പ്രസിഡൻറ് ശ്രീ അജി മംഗലത്തിന്റെ പിതാവ് ശ്രീ ഭാസ്കരൻനായർ (83)അന്തരിച്ചു.

അജി മംഗലത്തിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ജഗദീശ് കരിമുളക്കൽ

സ്കോട്ലൻഡ് : മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മ പത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു.

പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തു വീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്ലൻഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവ കാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി സണ്ണി (എഞ്ചിനീയർ), ഡോ. ടെന്നി സണ്ണി (ഓസ്ട്രേലിയ), ടെജി സണ്ണി (സയൻറ്സ്റ്റ്, ഓക്സ്ഫോർഡ്). സംസ്കാരം നാട്ടിൽവെച്ചു് നടക്കും.

ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തിൽ ലിമ വേൾഡ് ലൈബ്രറി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ, ലിമ വേൾഡ് ലൈബ്രറി, കെ.പി.ആമസോൺ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ, എഴുത്തുകാരായ അഡ്വ.റോയി പഞ്ഞിക്കാരൻ (ലിമ ലൈബ്രറി ലീഗൽ അഡ്വൈസർ), ഡോ.സുനിത ഗണേഷ് (സബ് എഡിറ്റർ), മിനി സുരേഷ്, ഡോ.മുഞ്ഞിനാട് പത്മകുമാർ, ലീല തോമസ് (ബോട്സ്വാന- ആഫ്രിക്ക), ബേബി ജോൺ താമരവേലി (മസ്‌ക്കറ്റ്), ബേബി കാക്കശേരി (സ്വിസ്സ് സർലാൻഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ആന്റണി പുത്തൻപുരക്കൽ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വാപന ജേക്കബ് (കുവൈറ്റ്), ഷിബു എബ്രഹാം സംഗീത സംവിധായകൻ – ഓസ്ട്രേലിയ), യേശുസീലൻ (അബുദാബി), റെജി നന്തികാട്ട് (ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ), എൽ.എം.സി.സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കൽ (എൽ.എം.സി.കോർഡിനേറ്റർ) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

 

 

 

കേരള ബഡ്ജറ്റ് നോക്കി നടത്തിയിരുന്ന മാണിസാറിന്റെ പാലായിൽ മാലിന്യനിർമാർജന അവസരങ്ങളൊഴിച്ചു ഒരുമാതിരിപ്പെട്ട എല്ലാവിധ വികസനങ്ങളും ഉൾപെടും …… അല്ലേലും വികസനങ്ങളോട് കിടപിടിക്കാൻ പാലാ അച്ചായന്മാർ കഴിഞ്ഞിട്ടേയുള്ളു

വിസർജ്ജന സ്വാതന്ത്രമില്ലാതെ നാമെല്ലാം നാടാകെ മാളികകൾ പടുത്തുയർത്തുകയാണ് …
ബംഗ്ലാവുകളുടെയും, ബാറുകളുടെയും, കള്ളുഷാപ്പുകളുടെയും പള്ളിമേടകളുടെയുമൊക്കെ എണ്ണത്തിൽ വളരെയധികം മുമ്പിലാണ് നാമെല്ലാം .

വല്യവാനാകാൻ മാത്രം നല്ല പാഠം ചൊല്ലി പഠിപ്പിക്കുന്ന എത്ര സ്‌കൂളുകളിൽ ആവശ്യാനുസരണം മാലിന്യ ബക്കറ്റുകളുണ്ട് ?
എത്ര റോഡു സൈഡുകളിൽ …
എത്ര സിറ്റികളിൽ …
അതും വേണ്ട എത്ര വീടുകളിൽ ….
എത്ര മണിമാളികകളിൽ ആവശ്യത്തിന് മാലിന്യ നിക്ഷേപണത്തിനുള്ള സൗകര്യങ്ങളുണ്ട് ?

നാമെല്ലാം ചിന്തിക്കേണ്ടതുണ്ട് …
എല്ലാവരും എനിക്കെന്ത് കൂടുതൽ കിട്ടും എന്നതിനെകുറിച്ചുള്ള ഓട്ടത്തിലാണ് …

മാലിന്യനിർമാർജനം എങ്ങനെ എന്നതിനെക്കുറിച്ചു ആരും ചിന്തിക്കുന്നുപോലുമില്ല. വെയ്സ്റ്റ് ബിൻ അഭാവങ്ങൾ അത് അക്ഷരപ്രബുദ്ധരായ നമ്മൾ വിലസുന്ന കേരളത്തിൽ എല്ലായിടത്തുമുണ്ട് .

പ്രത്യേകിച്ചു പെൺകുട്ടികൾക്ക് അവരുടെ മാസ സമയങ്ങളിൽ പാഡ് ഡിസ്പോസ് ചെയ്യൽ ഒരു തൊല്ല പിടിച്ചപണി തന്നെയാണ് . ഈ കഴിഞ്ഞയിടെ നീണ്ട പത്തുവർഷങ്ങൾക്ക് ശേഷം നാടുകാണാനിറങ്ങി , വളരെ ആക്രാന്തത്തോടെ തന്നെ . വളരെ കുറഞ്ഞ ദിവസങ്ങളും മണിക്കൂറും മാത്രം കയ്യിൽ പിടിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഓടിയെത്തുന്നത് . ആ ഒരു ആക്രാന്തത്തിൽ പെണ്ണെന്ന നിലയിൽ അടക്കിപിടിക്കേണ്ട ചില ദിവസങ്ങൾ വിലങ്ങുതടി ആയിവരുമെങ്കിലും എല്ലായിടവും ഒറ്റയടിക്കു കണ്ടുതീർക്കാനുള്ള ഒരു ആക്രാന്തം എല്ലാം മറക്കും . അങ്ങനെ മാസം തന്ന വെയ്സ്റ്റുമായി 20 ദിവസങ്ങൾ ഒരു വെയ്‌സ്റ്റ്ബിൻ തപ്പി നടന്നു .

വീട്ടിൽ തന്നെ കുഴികുത്തി മൂടുകയോ , കത്തിച്ചു കളയുകയോ ആകാമായിരുന്നു . പക്ഷെ. അതൊക്കെ ഇത്രയധികം തിങ്ങി പാർക്കുന്ന നമുക്ക് ഒരു അന്തിമ സൊലൂഷനാണോ ?

പ്രകൃതി സ്നേഹം, നാളെ വരും തലമുറയോടുള്ള കടപ്പാട് അത് ഒരു അംശമെങ്കിൽ അത് നിലനിർത്താൻ വർഷങ്ങളായി പഠിച്ചു വളർന്ന കൾച്ചർ അനുവദിച്ചില്ല . മാലിന്യവും പേറി പത്തിരുപതു ദിവസം മാലിന്യക്കൊട്ട തപ്പിനടന്ന ഞാനത് അവസാനം കേരളമെന്ന നാടു വിടും മുമ്പ് കത്തിച്ചു കളയേണ്ടിതന്നെ വന്നു.

ഉയർത്തിതന്നെ കെട്ടിക്കോളു നമ്മുടെ മണിമന്ദിരങ്ങൾ, ജീവനില്ലാ ആരാധനാലയങ്ങൾ …ആർഭാടമാക്കിക്കോളു നമ്മുടെ കല്യാണങ്ങൾ വിശേഷ ദിവസങ്ങൾ …അഹങ്കരിച്ചോളൂ നമ്മുടെ പേരക്കിടാങ്ങളുടെ വളർച്ചകളിൽ … സന്തോഷിച്ചോളു നാളെക്കൊരു നല്ലപിടി കാർബൺ ഫുട്പ്രിന്റ്‌ വച്ച് പോകുന്നതിന് .

മലയാളിക്കെല്ലാം എന്നും വലുത് ആഘോഷങ്ങളാണ് , മറ്റുള്ളവരെക്കാൾ എന്തും കൂടുതൽ മേടിക്കുക എന്നതാണ് , പക്ഷെ വിസർജ്യം ചുറ്റുമെറിഞ്ഞു സ്വയം മണത്തു നാറി നടക്കാൻ ഒരു മടിയുമില്ല ….

ഞാനടങ്ങുന്ന പല പെൺകുട്ടികളും അനുഭവിക്കുന്ന, അടക്കിപിടിക്കുന്ന ഒരു യാഥാർഥ്യമാണിത് …

അതിനാൽ ഈ ഒരു നോട്ട് ജനനേതാക്കൻമാരിൽ ആരുടെയെങ്കിലുമൊക്കെ കണ്ണുതുറപ്പിക്കട്ടെ ,…നമ്മുടെ നാടുകളിലും , തെരുവോരങ്ങളിലും കൊണ്ടുവരുക മാലിന്യ നിർമാർജന ബക്കറ്റുകൾ ….

ഇത് മാണിസാറിന്റെ പാലായുടെ മാത്രം കാര്യമല്ല, നമ്മുടെ നടുമുഴുവന്റെയും കാര്യമാണ് . അതിനാൽ നല്ലൊരു നാളേയ്ക്കായി ഷെയർ ചെയ്യുക , നമ്മൾ ക്യൂ നിന്ന് നമ്മൾ ജയിപ്പിച്ച ഓരോ സ്ഥാനാർത്ഥികളും അറിയും വരെ ….

 

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.

സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.

RECENT POSTS
Copyright © . All rights reserved