സ്വന്തം ലേഖകൻ

നമ്പർ ടെൻ വാർത്താസമ്മേളനത്തിൽ, സ്കീമിന്റെ ബാധ്യത എംപ്ലോയേഴ്സും കൂടി പങ്കിടുന്നതിനെപ്പറ്റി ചാൻസലർ ഋഷി സുനാക് സംസാരിച്ചു. ഓഗസ്റ്റ് മുതൽ തൊഴിലുടമകൾ നാഷണൽ ഇൻഷുറൻസും പെൻഷൻ കോൺട്രിബ്യൂഷനുകളും നൽകണം, സെപ്റ്റംബറിൽ 10% ശമ്പളവും, ഒക്ടോബറിൽ20% ശമ്പളവും ഇതിലേക്ക് വകയിരുത്തണം.

ജൂലൈ മുതൽ ജോലി ചെയ്യാൻ കഴിയുന്ന തൊഴിലാളികൾക്ക് പാർട് ടൈം ജോലിയിൽ പ്രവേശിക്കാം. എന്നാൽ കമ്പനികൾ 100 ശതമാനം ശമ്പളം നൽകണം. പറ്റാവുന്നവർക്ക് ജോലി ചെയ്യാവുന്ന തരത്തിൽ ജോബ് റീടെൻഷൻ സ്കീം ഉയർത്തുമെന്ന് ഋഷി സുനാക് പറഞ്ഞു. 8.4 മില്യൺ ജോലിക്കാർക്ക് 80 ശതമാനത്തോളം ശമ്പളം ജൂലൈ അവസാനം വരെ ഗവൺമെന്റ് ആണ് നൽകുന്നത്, ഏകദേശം2,500 പൗണ്ട് തുക. ഈ മാസം തുടക്കത്തിൽ ചാൻസലർ ഈ സ്കീം ഒക്ടോബർ അവസാനം വരെ നീട്ടിയിരുന്നു. എന്നാൽ തൊഴിൽദാതാക്കൾ എങ്ങനെയാണ് സഹകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. 80 ശതമാനത്തോളം ശമ്പളം തൊഴിലാളികൾക്ക് ഗവൺമെന്റ് നൽകുമ്പോൾ തൊഴിൽദാതാക്കൾക്ക് അഞ്ചിലൊന്ന് ശമ്പളത്തിൻെറ കാര്യം മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. എട്ടു മാസത്തിനു ശേഷം ശമ്പളം എത്തിക്കാനുള്ള ഈ സ്കീം പൂർത്തിയാകും. എന്നാൽ ലോക്ഡൗൺ നീട്ടുകയാണെങ്കിൽ ഫർലോഗ് സ്കീം ഒരുപക്ഷേ തിരിച്ചു വന്നേക്കും. എന്നാൽ എട്ടുമാസം എന്നത് തീർത്തും ഉദാരമായ, നീണ്ട ഒരു കാലയളവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക വ്യവസ്ഥയെ തകർക്കാതെ ഗവൺമെന്റ് നൽകുന്ന ഇളവുകൾ പതിയെ പിൻവലിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. ഇതുവഴി തൊഴിലില്ലാത്തവർക്കും ശമ്പളം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കും വലിയ സഹായം നൽകാൻ സാധിക്കും. പോസ്റ്റ് കൊറോണ വൈറസ് എക്കോണമിയിൽ എത്രമാത്രം ജോലി സാധ്യതകൾ ബാക്കിയുണ്ടാകും എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന വസ്തുതയായി നിലനിൽക്കുന്നു. സ്കീമിന് ഏകദേശം 80 ബില്യൺ പൗണ്ടോളം ചെലവ് വരുന്നുണ്ട്, അതായത് ഒരു മാസത്തിൽ ഏകദേശം പത്തു ബില്യൺ പൗണ്ട്. ഇതിന്റെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഓഫീസ് ഫോർ ബഡ്ജറ്റ് ഉടൻ പ്രസിദ്ധീകരിക്കും.

എന്നാൽ അഞ്ച് മാസമായി ബിസിനസ് നടക്കുകയോ, ലാഭം ഉണ്ടാവുകയോ ചെയ്യാത്ത ബിസിനസുകാരോടും തൊഴിൽദാതാക്കളോടും 15 ബില്യണോളം വരുന്ന വലിയൊരു തുക കണ്ടെത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് അത്യധികം ആശങ്കാജനകമാണെന്ന് റെസ്റ്റോറേറ്റർ ഡേവിഡ് മൂർ മാധ്യമങ്ങളോട് പറഞ്ഞു.