കൊലപാതകത്തിനുശേഷം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നത്. 1994 ൽ മാത്രം മൂന്നു കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇത്തരത്തിൽ കൊന്ന ഒരു കുട്ടിയെ സ്റ്റാഫോർഡ് ഷെയറിൽ തള്ളിയത് ബ്രിട്ടനെ എന്നെന്നേക്കുമായി ഭീതിയിലാഴ്ത്തി. സൂസൻ മാക്സ്‌വെൽ എന്ന പെൺകുട്ടി ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള നാല് പെൺകുട്ടികളെയാണ് റോബർട്ട് ബ്ലാക്ക് എന്ന ഭീകരൻ കൊന്നുതള്ളിയത്. പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതശരീരം ഉട്ടോസ്റ്റെരിൽ നിന്നാണ് കണ്ടെടുത്തത്. അതിനുശേഷം കുട്ടികളെ കാലങ്ങളോളം മാതാപിതാക്കൾ വെളിയിൽ കളിക്കാൻ അനുവദിച്ചിരുന്നില്ല. ബ്ലാക്കി ഭീകരമായ ജീവിതകഥ ഇന്ന് ടിവിയിൽ അവതരിപ്പിക്കും.

മുൻ മെറ്റ് പോലീസ് കമാൻഡറായ ഗാരി കോപ്സൺ പറയുന്നു ” ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ ഞങ്ങൾ പുറത്തെ കളിസ്ഥലങ്ങളിൽ ഒരുപാട് സമയം ചെലവഴിച്ചിരുന്നു, എന്നാൽ റോബർട്ട് ബ്ലാക്ക് ഭീതി സൃഷ്ടിച്ചതോടെ കുട്ടികളെ ഒന്നും മാതാപിതാക്കൾ പുറത്ത് കളിക്കാൻ വിടാതെ ആയി. ബ്ലാക്കിനെ ബ്രിട്ടണിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ എന്നാണ് അറിയപ്പെടുന്നത്.1981 മുതൽ1986 വരെ നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്.
ലോറിഡ്രൈവർ ആയുള്ള ജോലിയും ഈ ക്രൂരകൃത്യത്തിന് ഒരു പരിധിവരെ ബ്ലാക്കി നെ സഹായിച്ചിട്ടുണ്ട്. അറസ്റ്റിന് ശേഷം നടത്തിയ തെളിവെടുപ്പിൽ ഏറ്റവും കഠിന ഹൃദയരായ പോലീസുകാർ പോലും കരഞ്ഞു പോയിട്ടുണ്ട്.
കോപ്സൺ പറയുന്നു ” കൊലപാതകത്തിനു ശേഷം ബ്ലാക്ക് ലോറിയുമായി പെട്രോൾ നിറക്കാൻ പോകും. ബ്ലാക്ക്ന്റെ വീട്ടിൽ നിന്ന് ലഭിച്ച രസീതുകൾ ആണ് അന്വേഷണത്തെ കൂടുതൽ എളുപ്പമാക്കിയത്. 2011ൽ നാലാമത്തെ കൊലപാതകവും നടത്തിയ ബ്ലാക്കി നെ സമാനമായ ഒൻപത് കേസുകളിലും സംശയിക്കപ്പെടുന്നു. ഒരിക്കൽ പോലും ചെയ്ത കുറ്റകൃത്യങ്ങളിൽ മാനസാന്തരം രേഖപ്പെടുത്താത്ത ബ്ലാക്ക് തന്റെ ജീവിതസാഹചര്യങ്ങളെ ആണ് കുറ്റപ്പെടുത്തിയത്. മാതാപിതാക്കളിൽ നിന്നുള്ള മർദ്ദനവും അനാഥാലയത്തിൽ നിന്നുള്ള ലൈംഗിക പീഡനവും ആണ് തന്നെ ഒരു കൊലയാളി ആക്കിയതെന്ന് ജയിലിൽ വെച്ച് അയാൾ പറയാറുണ്ടായിരുന്നു.

2016 68 മത്തെ വയസ്സിൽ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ജയിലിൽ ആയിരുന്നു ബ്ലാക്ക്ന്റെ അന്ത്യം. എന്നാൽ ഫോറൻസിക് സൈക്കോളജിസ്റ്റായ പോൾ ബ്രിട്ടന്റെ അഭിപ്രായപ്രകാരം റോബർട്ട് ബ്ലോക്കിന് കൊല്ലാതിരിക്കാൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഓരോ തവണയും ക്രൂരത ആവർത്തിക്കുക മാത്രമാണ് ബ്ലാക്ക് ചെയ്തത്.