ചൈനീസ് സ്ത്രീയിൽ ശക്തമായ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയത് 7000 യാത്രക്കാരാണ്. ഇതിനെതുടർന്ന് വിനോദസഞ്ചാരക്കപ്പൽ ഇറ്റലിയിലെ തുറമുഖത്തു തടഞ്ഞിട്ടു.യാത്രക്കാരും ജീവനക്കാരും അടക്കം 7000 പേർക്കു കപ്പലിൽ നിന്നിറങ്ങാൻ അധികൃതർ അനുമതി നിഷേധിച്ചു.

പരിശോധനാഫലം വന്നതിനു ശേഷമേ കപ്പലിലെ യാത്രക്കാർക്ക് ഇറങ്ങാനുള്ള അനുമതി നൽകുന്നതു സംബന്ധിച്ചു തീരുമാനമുണ്ടാകൂ.തുടർന്ന് സ്ത്രീയെ ഭർത്താവിനൊപ്പം കപ്പലിൽ തന്നെ ഏകാന്തവാസത്തിലാക്കി. ഹോങ് കോങ്ങിൽ നിന്നു മിലാനിലെത്തിയ ദമ്പതികൾ 25നാണു കപ്പലിൽ കയറിയത്.