എം . ഡൊമനിക്

തണുത്ത ഡിസംബറിന്റെ അലസമായ ദിവസങ്ങളിൽ, തെക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയുടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് നിലയിലേക്ക് താന്നു തുടങ്ങി . വസന്ത പ്പെരുമയിൽ വൃക്ഷ തലപ്പുകളിൽ ഇളം കാറ്റിന്റെ താരാട്ട് കേട്ട് , ഉല്ലസിച്ച പച്ചിലകൾ..
അവയെ ശരത് കാലം വന്ന്‌ മഞ്ഞപ്പിന്റെ വാർദ്ധക്യം കല്പ്പിച്ചു നിഷ്കരുണം നിലത്തേക്ക് വലിച്ചെറിയുകയാണ്. പ്രകൃതിയുടെ ഈ വികൃതി എത്രയോ തവണ സഹിച്ച പാവം മരങ്ങൾ .
ഒടുവിൽ അവർ നഗ്നമായ ചില്ലകളും വഹിച്ചു നിസഹായരായി നിന്ന് ശിശിര പീഡനം ഏറ്റു വാങ്ങുന്നു. ഇതാണല്ലോ എന്നും അവരുടെ വിധി..
സമീപ്യ മായ ഇരുണ്ട ദിനങ്ങളിൽ ഈ ഭൂപ്രദേശം ആകാശത്തിന്റ മേലാപ്പിൽ നിന്നും വർഷിക്കുന്ന വെൺ മഞ്ഞിനാൽ വെള്ള പുതക്കും. അപ്പോൾ ഇലകൊഴിഞ്ഞ മരിച്ചില്ല കളിൽ പറ്റിക്കൂടാൻ മഞ്ഞിൻ മണികൾ മത്സരിക്കും. ഒപ്പം മഞ്ഞു കാലത്ത് വിരുന്നു വരുന്ന ക്രിസ്മസ് നെയും സാന്റാ യെയും വരവേൽക്കാൻ നാടും നഗരിയും ഉത്സാഹ തിമിർപ്പിലാകും.

ജീവ സാൻധാരണത്തിനായി പ്രവാസം വിധിക്കപ്പെട്ട ജോൺസൻ ഈ മഞ്ഞു കാലം കുറച്ച് വർഷങ്ങൾ ആയി അനുഭവിക്കുക യാണ്. ഭാര്യ ഡെയ്സി യും കുഞ്ഞു മകൻ ഡെന്നിസും ചേർന്നതാണ്,ഇംഗ്ളണ്ടിൽ ഉള്ള അയാളുടെ വീട് .
അടുത്ത ജനുവരിയിൽ ടെന്നിസിന് നാല് വയസ് ആകും. വിദേശത്തു ജനിച്ച മലയാളി വംശജൻ ആണവൻ. സോഷ്യൽ വർക്കർ ആയ ജോൺസൻ ഒരു സർക്കാർ ഏജൻസി യ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.ഡെയ്സി ആകട്ടെ NHS ൽ ബാൻഡ് സിക്സ് നേഴ്സ് ആണ്‌ .
കുഞ്ഞു ടെന്നിസിനു മഞ്ഞുകാലം വലിയ ഇഷ്ട്ട മാണ്. കാരണം അപ്പോഴാണല്ലോ ക്രിസ്മസ് ഉം പിന്നെ സാന്റാക്ലോസ് ഉം വരുന്നത്. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും തൂവെള്ള താടിയും ഉള്ള കണ്ണാടിക്കാരൻ അപ്പൂപ്പനെ കാണാൻ എന്തൊരു ചേലാണ് !
തണുപ്പത്ത്, പാറ്റിയൊ യിൽ മഞ്ഞു വീഴുമ്പോൾ അത് സിറ്റിംഗ് റൂമിന്റെ ഫ്രഞ്ച് ഡോർ ഗ്ലാസിൽ കൂടി എത്രനേരം നോക്കി നിന്നാലും അവന് മതിയാവില്ല. കഴിഞ്ഞ ക്രിസ്തുമസിനു ഒരു മഞ്ഞു പൊതിഞ്ഞ രാവിൽ സാന്ത ക്ലോസ് സമ്മാനം കൊണ്ടുവന്നത് കൊടുത്തതും അവന് നല്ല ഓർമ്മയുണ്ട്.
ക്രിസ്മസ് കാലത്ത് ടൗണിൽ സെന്റർ ലും ഷോപ്പിംഗ് സെന്റർ ലും കാണുന്ന അലങ്കാരങ്ങൾ, മിന്നുന്ന എൽ. ഈ. ഡി ലൈറ്റുകൾ, ഭംഗിയായി അലങ്കരിച്ച കൂറ്റൻ ക്രിസ്മസ് ട്രീ എല്ലാം ഡാഡി യുടെ കൈ പിടിച്ചു നടന്നു കാണുവാൻ അവന് വലിയ ഉത്സാഹം ആണ്. അത് അവന്റെ വിടർന്ന കണ്ണുകളിൽ കാണാം. നടക്കുന്ന വഴികളിൽ അവൻ കാണുന്നതിനെ കുറിച്ചൊക്കെ സംശയം ചോദിച്ചു ഡാഡി യെ വീർപ്പു മുട്ടിക്കും. കുറേ കേൾക്കുമ്പോൾ “മോനെ അതും ഇതും ചോദിച്ചു ഡാഡിയെ ബുദ്ധിമുട്ടിക്കാതെ വേഗം നടക്കു ” എന്ന് ഡെയ്സി പറഞ്ഞാലും ജോൺസൻ പറയും “അവൻ ചോദിക്കട്ടടീ, കുഞ്ഞല്ലേ ” എന്ന്.

ഡിസംബർ മാസത്തിലെ ആദ്യ ആഴ്ച്ച കഴിയുക യാണ്. വെതർ ഫോർകാസ്റ്റ് ഇന്ന് തൊട്ട് സ്നോ വീഴും എന്ന് പറഞ്ഞിട്ടുണ്ട്. സ്നോ യിൽ കൂടി വണ്ടി ഓടിക്കുന്നതും നടക്കേണ്ടി വരുന്നതും ഡേയ്സിയ്ക്ക് തീരെ ഇഷ്ട്ടമല്ല, ഒരിക്കൽ അവൾ സ്നോ യിൽ തെന്നി വീണതിന് ശേഷം പേടിയാണ്.

ഡെയ്സി യ്ക്ക് അടുത്ത മൂന്ന് ദിവസം ഡേ ഓഫ്‌ ആണ്. അപ്പോഴാണ് അവൾക്ക് കൂടുതൽ സമയം മോനുമായി ചിലവിടാൻ കിട്ടുന്നത്. രണ്ടുപേരും ജോലിക്ക് പോകുമ്പോൾ മകനെ നഴ്സറിയിൽ വിടാതെ പറ്റില്ലല്ലോ. അവൾ രാവിലെ മോനു ബ്രേക് ഫാസ്റ്റ് മുട്ടയും പാലും ഉണ്ടാക്കിക്കൊടുത്തു.
ചപ്പാത്തിയും ബാജിയും അവളും കഴിച്ചു. ജോൺസനും അതെ ഭക്ഷണം തന്നെ കഴിച്ചിട്ടാണ് ജോലിക്ക് പോയിരിക്കുന്നത്.
ഡെന്നിസ്‌നു കളിക്കാൻ “ലെഗോ” യുടെ ബ്ലോക്‌സ് എടുത്ത് കൊടുത്തു. അവൻ അതിൽ അവന്റെ ഭവന വിരിയിച് ഓരോ ഷേപ്പ് കൾ ഉണ്ടാക്കി മമ്മിയെ കാണിക്കും. അത് അത്ര കേമൻ അല്ലെങ്കിലും അവൾ അവനെ പ്രോത്സാഹിപ്പിക്കാൻ എക്സലന്റ്, ബ്യൂട്ടിഫുൾ എന്നൊക്കെ പറയാറുണ്ട്.
അവൻ അതിൽ കളിച്ചു കൊണ്ട് ട്രൗയിങ് റൂമിൽ ഇരിക്കുമ്പോൾ ഡെയ്സി അല്പം നാട്ടുവിശേഷം അറിയാനായി മലയാളം ടി. വി. ഓൺ ചെയ്തു.
“കേരളത്തിലെ മഴക്കെടുതിയിൽ വീട് നഷ്ട്ട പെട്ടവരുടെ എണ്ണം സർക്കാർ കണക്കുകൾക്കും അപ്പുറം. ജനങ്ങൾക്ക് വേണ്ടത്ര സഹായങ്ങൾ കിട്ടുന്നില്ല എന്ന് പരാതി ”
ലെഗോ ബ്ലോക്കുകൾ നിരത്തിക്കൊണ്ടിരുന്ന ഡെന്നിസ് മോനും ഈ വാർത്താ വായന കേട്ടു.
മലയാളം ശരിക്ക് അറിയത്തില്ലെങ്കിലും അത് മമ്മി യുടെയും ഡാഡിയുടെയും ഭാഷ ആണെന്നും മോൻ അതും പഠിക്കണം എന്നും മാതാപിതാക്കൾ അവന് പറഞ്ഞു കൊടുത്തിട്ടുള്ളത് അവന് ഓർമ്മ യുണ്ട്.

അവൻ ചോദിച്ചു ” മമ്മി, വാട്ട്‌ ഈസ്‌ ദാറ്റ്‌ സെയിങ്‌ ഇൻ ദ ടീവി? ”

മോനെ അവര് പറയുവാണ്, നമ്മുടെ നാട്ടിൽ എല്ലാം ഒത്തിരി മഴ പെയ്തു. എന്നിട്ട് കാറ്റ് എല്ലാം വന്ന്‌ ഒത്തിരി ആൾക്കാരുടെ വീടെല്ലാം തകർന്നു പോയി. കുട്ടികളുടെ ടോയ്‌സ് എല്ലാം ഒഴുക്കി പ്പോയി എന്നൊക്കെ. ഹൌ സാഡ്, അല്ലെ മോനെ.

“അപ്പോൾ അവിടെ അവർക്ക് ടോയ്‌സ് ഒന്നും ഇല്ല അല്ലെ”.
അവൻ കളിക്കിടയിലും അത് ശ്രദ്ധിച്ചു.

അതെ മോനെ, എന്ന് പറഞ്ഞിട്ട് അവൾ ജനലിൽ കൂടി പുറത്തേയ്ക്കക്ക് നോക്കിയിട്ട് പറഞ്ഞു.
ങ്‌ ഹാ, അതാ നോക്കു സ്നോ വീഴാൻ തുടങ്ങിയല്ലോ. അന്തരീക്ഷത്തിൽ നിന്നും വെള്ള നൂൽ കഷണങ്ങൾ പോലെ പൊഴിഞ്ഞ അവ പുറത്ത് പാറ്റിയോയിലും ഫെൻസിംഗിലും മരക്കൊമ്പുകളിലും പുൽ നാമ്പുകളിലും പറ്റി പിടിക്കാൻ തുടങ്ങി.

വൃഷങ്ങളിൽ വന്നിരിക്കാറുള്ള പക്ഷികൾ എല്ലാം മഞ്ഞിനെപ്പേടിച്ചു വിറച്ചു് എവിടെയോ ഒളിച്ചിരിക്കുകയാണ്. വസന്തകാലത്തിൽ കൂടുണ്ടാക്കിയും കലപില വച്ചും, കുഞ്ഞുങ്ങളെ വിരിയിച്ചും കഴിഞ്ഞ അവർക്കിത് അർദ്ധ പട്ടിണിയുടെ കാലം.

ഡെയ്സി ടി. വി. ഓഫ്‌ ചെയ്തു എഴുന്നേറ്റപ്പോൾ “മോൻ അവിടിരുന്നു കളിച്ചോ, മമ്മി ഈസ്‌ ഗോയിങ് ടൂ കിച്ചൺ ടു സം കുക്കിംഗ്‌ ” എന്ന് ഡെന്നിസ് നോടായി പറഞ്ഞിട്ട് പോയി.
പുറത്ത് മഞ്ഞു വീഴ്ച കൂടി കൊണ്ടിരുന്നു. ഡ്രാവിംഗ് റൂം ന്റെ ഗ്ലാസ് ഡോറിൽ കാറ്റ് തെറുപ്പീച്ച മഞ്ഞിൻ കണികകൾ ഗ്ലാസിനെ തഴുകി താഴോട്ട് വീണു കൊണ്ടിരിക്കുന്നു.
കളികൾ ക്ക്‌ ഇടയിൽ ഡെന്നിസ് മോൻ ഡോർന്റെ ഗ്ലാസ് ൽ കൂടി പുറത്തു പെയ്യുന്ന മഞ്ഞു കണ്ടു. അതിന്റെ മനോഹാരിത യിൽ മയങ്ങി അവൻ എഴുന്നേറ്റു ഗ്ലാസ് ന്റെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി ക്കൊണ്ട് നിന്നു. കുറച്ച് നേരം മഞ്ഞിൽ ഇറങ്ങി കളിക്കാൻ അവനൊരു മോഹം. പറ്റിയോ ഡോർ സ്ലൈഡ് ചെയ്ത് അവൻ മഞ്ഞു വെള്ള വിരിച്ച പാറ്റിയോ യിൽ ഒന്ന് ഓടി. ഓട്ടത്തിൽ വിരിച്ചു പിടിച്ച കൈകളിൽ മഞ്ഞു വന്നു പതിക്കുമ്പോൾ അവൻ ഉറക്കെ ചിരിച്ചു.
തിരിച്ച് അവൻ വീടിന്റെ ഡോർ നെ ലക്ഷ്യമാക്കി ഓടിയപ്പോൾ സ്നോ യിൽ അവന്റെ കാൽ വഴുതി അവൻ വീണു. വീഴ്ച യിൽ അവൻ വേദന യോടെ ഉറക്കെ കരഞ്ഞു. നിലവിളി കേട്ട് അടുക്കളയിൽ നിന്നും ഓടിവന്ന ഡെയ്സി കാണുന്നത് സ്നോ യിൽ വീണു കിടക്കുന്ന മകനെയാണ്.
നീയെന്തു പണിയാണ് ചെയ്തത് എന്ന് പറഞ്ഞു അവൾ അവനെ എടുത്തു കൊണ്ട് ട്രൗവിംഗ് റൂമിൽ വന്നു. അവൻ ഇടതു കൈയ്യുടെ മുട്ടിൽ വലുത് കൈ ചേർത്ത് പിടിച്ചു കൊണ്ട് നിർത്താതെ കരഞ്ഞു.സംശയം തോന്നിയ ഡെയ്സി യുടെ പരിശോധന യിൽ ഇടത് കയ്യിൽ ഒ ടിവ് ഉള്ളതായി തോന്നി .
അവൾ ഉടനെ ആംബുലൻസ് വിളിച്ചു. ജോൺസൻ നെ വിളിച്ചു കാര്യം പറഞ്ഞു ഹോസ്പിറ്റലിൽ പോവുക യാണെന്നും അറിയിച്ചു.
മോനെ നീ എന്തിനാണ് മമ്മി യോട് പറയാതെ മുറ്റത്ത്‌ ഇറങ്ങിയത് എന്ന് ചോദിച്ചപ്പോൾ സോറി മമ്മി, എന്ന് പറഞ്ഞു അവൻ കരഞ്ഞു കൊണ്ടിരുന്നു.
നിമിഷ നേരം കൊണ്ട് വന്ന ആംബുലൻസ് ൽ കയറി അവർ ഹോസ്പിറ്റലിൽ എത്തി. ഇടത് കയ്യുടെ മുട്ടിനു താഴെ നീര് വച്ചിട്ടുണ്ട്. ഡോക്ടർ പരിശോദിച്ചു എക്സ് റായ് എടുപ്പിച്ചു. കയ്യുടെ എല്ലിനു പൊട്ടൽ ഉണ്ട്.

ഇപ്പോൾ ഡെന്നിസ് മമ്മി യുടെ മടിയിൽ ഇരിക്കുക യാണ്. കരഞ്ഞു വീർത്ത കണ്ണുകളും കുറ്റബോധം സ്പുരിക്കുന്ന മുഖവും ആയിട്ട്.
വേദന കുറയാൻ മരുന്ന് കൊടുത്തിട്ടു സ്റ്റാഫ്‌ അവന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു. അപ്പോഴേക്കും ജോൺസനും അവിടെ എത്തി. ഡാഡി യെ കണ്ട ഉടനെ അവൻ കരഞ്ഞു കൊണ്ട് സോറി ഡാഡി എന്ന് പറഞ്ഞു. ഒടിഞ്ഞ കയ്യുടെ വേദന യുടെ കൂടെ അനുവാദം ഇല്ലാതെ സ്നോ യിൽ ഇറങ്ങിയതിന്റെ പച്ഛ ത്താപവും കൂടിയതാണ് ആ കരച്ചിൽ.

സാരമില്ല ഡോണ്ട് വറി. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. മഞ്ഞു പെയ്യുമ്പോൾ അതിന്റെ പുറത്ത് ഓടിയാൽ വീഴും. ഡോണ്ട് ടു ദാറ്റ്‌ എഗൈൻ ഒക്കെ. തെറ്റ് മനസ്സിലായ ഡെന്നിസ് മൗനം പാലിച്ചു.

വൈകുന്നേരം ആയി അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ.
തിരിച്ചു വീട്ടിൽ പോകുന്നവഴി ജോൺസൻ പറഞ്ഞു “മോനെ ഇന്ന് സാന്റാക്ലോസ് വരും എന്ന് പറഞ്ഞിട്ടുണ്ട്. മോൻ ഓർക്കുന്നില്ലേ സാന്റാ യെ.”
മറുപടിയായി ഡെനിസ് അവന്റെ വാടിയ മുഖം ആട്ടി കാണിച്ചു. മലയാളി അസോസിയേഷൻ ന്റെ ജോമോൻ അങ്കിളിന്റെയും തോമസ് അങ്കിളിന്റെയും മാത്യു അങ്കിളിന്റെയും കൂടെ സാന്റാക്ലോസ് മോന് സമ്മാനവും ആയി വരും.

കൂടുതൽ അപകടം ഒന്നും പറ്റിയില്ലല്ലോ എന്ന് എന്ന് ആ മാതാ പിതാക്കൾ ആശ്വസിച്ചു. വീട്ടിൽ എത്തിയ ഉടനെ ഡെയ്സി മകന് ചൂട് പാലും റസ്കും കൊടുത്തു. അവരും ചായയും പലഹാരവും കഴിച്ചു. ഡെന്നിസ് മോന്റെ പ്ലാസ്റ്റർ ഇട്ട ഇടത് കൈ സ്ലിങ് ഇട്ടിരിക്കുക യാണ്. അവൻ ഡാഡിയുടെയും മമ്മി യുടെയും അടുത്ത് സിറ്റിംഗ് റൂമിൽ സോഫയിൽ വിശ്രമിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു.
അത് അവർ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ജോൺസൻ പോയി വാതിൽ തുറന്നു.
കയറി വന്ന സംഘത്തിന്റെ കൂട്ടത്തിൽ തൂവെള്ള ബോർഡർ ഉള്ള ചുവന്ന ഉടുപ്പും തൊപ്പിയും ധരിച്ച വെള്ള താടിക്കാരൻ സാന്റ യും ഉണ്ട്. മുട്ടോളം വരുന്ന കറുത്ത ബൂട്ട് ധരിച്ച ആ കണ്ണാടിക്കാരൻ സാന്ത യുടെ കവിളുകൾ ഗ്യാല ആപ്പിൾ പോലെ തുടുത്തിരുന്നു. അയാളുടെ സഞ്ചിയിൽ നിറയെ സമ്മാനങ്ങൾ !
ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് കാലത്തെ ഈ വിരുന്നുകാരൻ , കുട്ടികളുടെ ഇഷ്ട്ട തോഴൻ ആണല്ലോ.

അവർ എല്ലാവരും കൂടി ആലപിച്ച കരോൾ പാട്ടിന് അനുസരിച്ചു സാന്റാക്ലോസ് നൃത്തം വച്ചു. അതിനു ശേഷം എല്ലാവർക്കും മെറി ക്രിസ്മസ് ആശംസിച്ചു.
മോനെ കൈക്ക് എന്തു പറ്റി എന്ന് അന്വേഷിച്ച ശേഷം സാന്റാ തന്റെ സഞ്ചിയിൽ നിന്നും ഡെന്നിസ് മോന് ഒരു നല്ല ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തു, വെളുത്ത ഗ്ലൗസ് ഇട്ട കൈകൊണ്ട്സ്നേഹത്തോടെ സാന്താ അവന്റെ കവിളിൽ തലോടി.

അതിന് ശേഷം അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ,ഈ വർഷത്തെ കരോൾ കളക്ഷൻ കേരളത്തിൽ ഫ്ളഡ് മൂലം കഷ്ട്ട പെടുന്നവർക്ക് കൊടുക്കാനാണ് ഉദേശിക്കുന്നത് എന്ന് ജോൺസനോട്‌ പറഞ്ഞു.
ഇത് കേട്ടപ്പോൾ ഗിഫ്റ്റ് കൈയിൽ പിടിച്ചു കൊണ്ടിരുന്ന കുഞ്ഞു ഡെന്നിസ് സാന്റാ ക്ലോസ് നെ അരുകിലോട്ട് കൈകാട്ടി വിളിച്ചു.
എന്നിട്ട് അവൻ സാന്റായോട് പറഞ്ഞു.

“സാന്റാ അങ്കിൾ എനിക്ക് തന്ന ഈ ക്രിസ്മസ് സമ്മാനം . കൂടികൊണ്ടുപോയി കേരളാ യിൽ ചിൽ ഡ്രന് കൊടുക്കണം, ദേ ഹാവ് നോ ടോയ്‌സ്, എല്ലാം പോയില്ലേ. ”

ഈ കുട്ടിയുടെ വാക്കുകൾ കേട്ടിട്ട് സാന്ത ക്ലോസിനിന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.
അവർ സ്വരുക്കൂട്ടാൻ പോകുന്ന ഏത് തുക യെക്കാളും മേലെ യായില്ലേ ആ ചെറിയ കുഞ്ഞിന്റെ വലിയ സന്മനസ്സ്..

 

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം