സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ക്രിസ്തു­വിനെ ഹൃദ­യ­ത്തില്‍ സ്വീക­രി­ക്കാന്‍ ഇരു­പ­ത്തി­യഞ്ചുനോമ്പു ­നോക്കി ഉള്ളി­ലൊരു പുല്‍കൂട് പണി­യാന്‍ ശ്രമി­ക്കു­ക­യാണ് നാം. നോ+ അമ്പ്=നോമ്പ് നോമ്പു­കാലം.നോമ്പ് അപ­ര­നെ­തിരെ വാക്കിന്റെ നോട്ട­ത്തിന്റെ ചെയ്തി­യുടെ അമ്പ് ­തൊ­ടുത്തു വിടാ­ത്ത­കാ­ല­മാ­കണം. ക്രിസ്തു­മസ്സ് ഒരു ഓര്‍മ്മ­പ്പെ­ടു­ത്താ­ലാണ് എളി­മ­യുടെ, സ്‌നേഹ­ത്തിന്റെ, മറ­വി­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍. തന്റെ സൃഷ്ടിയെ രക്ഷി­ക്കാന്‍ അവ­നോ­ടൊപ്പം സഞ്ച­രി­ക്കാന്‍ അനേകം നാള്‍ ദൈവം കണ്ട വലിയ സ്വപ്ന­ത്തിന്റെ പൂവ­ണി­യ­ലാണ് ക്രിസ്തു­മസ്സ്.

പുല്‍ക്കൂ­ടിന്റെ മുന്നില്‍ ചെന്നു നില്ക്കു­മ്പോള്‍ നിര­വധി ധ്യാന­ചി­ന്ത­കള്‍ പുല്‍ക്കുട് പകര്‍ന്നു നല്‍കു­ന്നു­ണ്ട്. വലിയ കൂടാ­ര­ങ്ങള്‍ക്ക് മുന്നില്‍ നാം പണി­യുന്ന ചെറിയ പുല്‍ക്കൂടു­കള്‍ നമ്മോടു പറ­യു­ന്നത് എളി­മ­യുടെ സുവി­ശേ­ഷ­മാ­ണ്, ചെറു­താ­ക­ലിന്റെ സന്ദേ­ശം. നിന്റെ വീടോളം നീ പുല്‍ക്കുട് ഒ­രി­ക്കലും പണി­യു­ന്നില്ല. പണി­ത­ാല്‍ അത് പുല്‍ക്കൂടും ആകു­ന്നി­ല്ല. പുല്‍ക്കൂടിന് പറ­യാ­നു­ള്ളത് നീ എന്നോളം ചെറു­താ­ക­ണ­മെ­ന്നാ­ണ് പറ്റുമോ നിന­ക്ക്?. പുല്‍ക്കൂ­ടിലെ നക്ഷത്രം പറ­യു­ന്നത് നീ നേരിന്റെ വഴി­യുടെ പ്രകാ­ശ­മാ­ക­ണം. സത്യ­ത്തിന്റെ പാത­യില്‍ നിന്റെ സഹോ­ദ­രനെ നയിച്ച് ദൈവ­ത്തില്‍ എത്തി­ക്കണം നീ.

പുല്‍ക്കൂ­ട്ടിലെ ജ്ഞാനി­കള്‍ അവര്‍ ലോകത്തിന്റെ കണ്ണില്‍ വിജ്ഞാ­നി­ക­ളാ­യി­രുന്നു അവ­രുടെ ജ്ഞാന ദൃഷ്ടി­യില്‍ അവര്‍ ദൈവത്തെ അന്വേ­ഷി­ച്ചത് ഹെറോ­ദോ­സിന്റെ കൊട്ടാ­ര­ത്തില്‍ ആയി­രു­ന്നു. എന്നാല്‍ അവിടെ അവര്‍ക്ക് ദൈവത്തെ കണ്ടെ­ത്താനായില്ല അവ­രുടെ അന്വേ­ഷണം അനേകം പിഞ്ചു­കു­ഞ്ഞുങ്ങ­ളുടെ മര­ണ­ത്തില്‍ കലാ­ശി­ച്ചു. ഒടു­വില്‍ ദൈവ­ദൂ­തന്റെ അരു­ളപാട് ലഭിച്ച് നേരിന്റെ വഴിയെ നീങ്ങി­യ­പ്പോഴാണ് അവര്‍ക്ക് ദൈവത്തെ കണ്ടെത്താനാ­യ­ത്. ജ്ഞാനി­കള്‍ നൽകുന്ന സന്ദേശം ഈ ലോക­ത്തിന്റെ ജ്ഞാനം ഒന്നു­മല്ല നീ അധി­കാ­ര­ത്തിന്റെ ലൗകീ­ക­സു­ഖ­ങ്ങ­ളുടെ പിന്നാലെ പരക്കം പാഞ്ഞാല്‍ നിനക്ക് വഴി­തെറ്റും അതു­മല്ല നീ വലിയ അപ­കട­ത്തില്‍ ചെന്നു ചാടും.

ആട്ടി­ട­യ­ന്മാര്‍, വിദ്യാ­ഭ്യാസം ഒട്ടു­മി­ല്ലാത്ത സാധ­ര­ണ­ക്കാരായി­രു­ന്നു നാളെ­പറ്റി വ്യാകു­ല­പ്പെ­ടാ­ത്ത­വര്‍. അവര്‍ നല്ക്കുന്ന ചിന്ത നിങ്ങളും അവരെപോലെ നിഷ്‌ക­ള­ങ്കര്‍ ആക­നാണ് എന്നാലെ ദൈവ­ത്തിന്റെ മഹ­ത്വം ആദ്യം ദര്‍ശി­ക്കാന്‍ കഴി­യൂ . പുല്‍ക്കൂട്ടിലെ മാതാവ് ഓര്‍മ്മി­പ്പി­ക്കു­ന്നത് മാല­ഖ­യോട് ഒരു വാക്കു­പോലും മറുത്ത് പറ­യാതെ ഇതാ കര്‍ത്താ­വിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവി­ക്കട്ടെ എന്നു പറഞ്ഞ് എളി­മ­യോടെ കര്‍ത്താ­വിന്റെ വച­ന­ത്തില്‍ വിശ്വ­സി­ച്ച­വള്‍ അതി­നാ­ലാണ് അവള്‍ക്ക് ക്രിസ്തു­വിന്റെ അമ്മ­യാ­കാന്‍ ഭാഗ്യം ലഭി­ച്ചത്.പുല്‍ക്കൂ­ട്ടിലെ അമ്മ­ത­രുന്ന സന്ദേശം നിങ്ങളും എളി­മ­യുടെ വാഹ­ക­രാ­ക­നാ­ണ്. യൗസേ­പ്പി­താ­വിന് പറ­യാ­നുള്ളത് നിങ്ങള്‍ സ്വപ്നം കാണണം ദൈവ­ത്തിന്റെ അരു­ള­പാ­ടിന്റെ സ്വപ്നം. മറ്റുള്ളവരുടെ പ്രവ­ച­ന­ങ്ങ­ളുടെ പിന്നാലെ പരക്കം പായേ­ണ്ട­വ­രല്ല നാം. സഹ­ന­ങ്ങ­ളില്‍ പ്രതി­സ­ന്ധി­ക­ളില്‍ നീ ദൈവത്തോടെ നേരിട്ട് സംസാ­രിക്കണം. അവി­ടുന്ന് നിനക്ക് സത്യ­ങ്ങള്‍ വെളി­പ്പെ­ടു­ത്തി­തരും.

യൗസേപ്പും ജ്ഞാനി­കളും സ്വപ്നം കാണാന്‍ നമ്മെ പഠി­പ്പി­ക്കുന്നുണ്ട്. കന്യാ­ക­മ­റി­യത്തെ ഉപേ­ക്ഷി­ക്കാന്‍ തീരു­മാ­നിച്ച ജോസഫിനെയും, ഹെറോ­ദോ­സിന്റെ ഗൂഢ­ലോ­ച­ന­ക­ളില്‍ നിന്ന് വഴി­മാ­റി­ന­ട­ക്കാന്‍ ജ്ഞാനി­കളെയും പഠി­പ്പി­ച്ചത് അവര്‍ ദൈവത്തെ സ്വപ്നം കണ്ട­തു­കൊ­ണ്ടാണ്. മാല­ഖ­മാര്‍ക്ക് പറ­യാ­നു­ള്ളത് അസൂ­യ­യുടെ കൂപ്പു­ക­യ­ത്തില്‍ നിന്ന് അക­ന്നു­മാറി നിന്റെ നാവ് കൊണ്ട് സന്മ­നസ്സ് ഉള്ള­വര്‍ക്ക് സമാ­ധ­ന­ത്തിന്റെ ഗീതം ആശം­സി­ക്കണം. ക്രിസ്ത്യാനി സമ­ാധാ­ന­ത്തിന്റെ സന്ദേ­ശ­വാ­ഹ­ക­രാ­ക­ണം. അങ്ങനെ അനേകം ചിന്ത­യുടെ ഓര്‍മ്മ­പ്പെ­ടു­ത്തല്‍ പുല്‍ക്കൂട് നമുക്ക് പകര്‍ന്നു തരു­ന്നു. ഫലം ഏറെ­യുള്ള വൃക്ഷ­ത്തിനേ താഴ്ന്നു നില്ക്കാന്‍ പറ്റൂ . ഭൂമിക്ക് മിതേ കൃപ­ചെരിഞ്ഞ് ഫലം നല്കുന്ന വലിയ വട­വൃഷം കണക്കെ ക്രിസ്തു­വിന്റെ സ്‌നേഹം നമ്മെ പൊതിഞ്ഞു നില്ക്കു­ക­യാ­ണ്. പ്രകൃതിപോലും അനേകം കൊടു­ക്ക­ലിന്റെ പാഠ­ങ്ങള്‍ നമുക്ക് പകര്‍ന്നു നൽകു­ന്നു­ണ്ട്. പ്രതി­ഫലം അര്‍ഹി­ക്കാതെ നിര­വധി അനു­ഗ്ര­ഹ­ങ്ങള്‍ പ്രകൃതി നൽകു­ന്നു­ണ്ട് എന്നതു ധ്യാന­വി­ഷ­യ­മാ­ക്കേ­ണ്ട ­കാ­ര്യ­മാ­ണ്.

ക്രിസ്തു­മസ്സ് ഒരു മറ­വി­യുടെ ഒര്‍മ്മ­പ്പെ­ടു­ത്ത­ലാ­ണ്. അത് സ്‌നേഹ­മാ­ണ്. സ്‌നേഹി­ക്കു­ന്ന­വര്‍ക്കേ മറ­ക്കാന്‍ പറ്റൂ . പ്രപ­ഞ്ച­സൃ­ഷ്ടാ­വിനു ജനി­ക്കാന്‍ സ്വന്തം എന്നു പറ­യാന്‍ ഒരു കൂര­പോലും ഇല്ലാ­യി­രു­ന്നു. ഇതാണ് നമ്മോടുള്ള സൃഷ്ടാ­വിന്റെ സ്‌നേഹം. സ്വയം അവ­ഗണി­ക്കുക മനു­ഷ്യര്‍പോലും ഇഷ്ട­പ്പെ­ടാന്‍ ആഗ്ര­ഹി­ക്കാത്ത നിസ­ഹാ­യ­ത­യി­ലേക്കു കടന്നു വന്ന ദൈവം എല്ലാം മറന്നു നിന്നെ സ്‌നേഹി­ച്ച­തു­കൊ­ണ്ടാണ് സ്വയം ചെറു­താ­യ­ത്. ശാന്ത­മായി ഒഴു­കു­ന്ന­പു­ഴ­പോലെ ശാന്ത­മായി ദൈവത്തെ അനു­ക­രി­ക്കാന്‍ എളി­മ­യുടെ വസ്ത്രം അണി­യാന്‍ സ്വയം ചെറു­താ­ക­ലിന്റെ അപ്പം കൊടു­ക്കാനും സ്വീക­രി­ക്കാനും മ­ഞ്ഞു­പെ­യ്യുന്ന ക്രിസ്തു­മസ്സ് രാവില്‍ ദൈവത്തിന്റെ അരു­ള­പാ­ടു­കളെ ശാന്ത­മായി സ്വപ്നം കാണാനും കഴി­യട്ടെ.

സി. ­ഗ്ലാ­ഡിസ് ഒ.­എ­സ്.­എസ്

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം